വടാട്ടുപാറയില്‍ കൈയേറ്റം ചെയ്ത അഞ്ച് മാവോയിസ്‌ററുകള്‍ അറസ്റ്റില്‍; അഞ്ചുപേര്‍ ഒളിവില്‍

ktm-arrestകോതമംഗലം: കുട്ടമ്പുഴയില്‍ പോലീസിനെ കൈയേറ്റം ചെയ്യുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തുവെന്ന കേസില്‍ സ്ത്രീ ഉള്‍പ്പെടെ മാവോയിസ്റ്റ് ആശയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മൂന്നുപേര്‍ ഹൈക്കോടതിയില്‍ കീഴടങ്ങി. ഒരാളെ കോതമംഗലം പോലീസ് അറസ്‌ററു ചെയ്തു. കേസിലെ അഞ്ചു പ്രതികള്‍ ഒളിവിലാണ്. ഹൈക്കോടതിയില്‍ കീഴടങ്ങിയ മറ്റൊരു പ്രതി ആശുപത്രിയിലാണ്.

വടാട്ടുപാറ സ്വദേശികളായ തെരുവയില്‍ രമേശ് ജോര്‍ജ്, രമേശിന്റെ അമ്മ ചിന്നമ്മ ജോര്‍ജ്, പുറക്കാട്ട് ഷിജോമോന്‍ എന്നിവരാണ് കോടതയില്‍ കീഴടങ്ങിയത്. കോടതി മുമ്പാകെ ഹാജരായ കേസിലെ ഒന്നാം പ്രതി ബൈജുവിന്റെ ഭാര്യ ബീന പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്നു പോലീസ് അറിയിച്ചു. പാണത്തോട്ടത്തില്‍ ഗോപിയെ കോതമംഗലത്ത് വച്ച് അറസ്‌ററ് രേഖപ്പെടുത്തി. കോടതി നിര്‍ദേശപ്രകാരം കേസിന്റെ അന്വേഷണ ചുമതലയുള്ള കോതമംഗലം എസ്‌ഐ സുധീര്‍ മനോഹര്‍ മുമ്പാകെ പ്രതികള്‍ ഹാജരായി. പ്രതികളെ പോലീസ് ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി.

ഏപ്രില്‍ 4ന് രാത്രി വടാട്ടുപാറയില്‍ മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധപ്പെട്ട വിവിധ സംഘടനകളുടെ സംസ്ഥാനതല പ്രചാരണ ജാഥയുടെ സമാപന പരിപാടിക്കിടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മാവോയിസ്‌ററ് നേതാവ് രൂപേഷിന്റെ മകള്‍ ആമി ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗ സ്ഥലത്തിനു സമീപം വച്ചാണ് പ്രതികള്‍ പോലീസിനു നേരെ കൈയേറ്റം നടത്തിയത്. കുട്ടമ്പുഴ പോലീസ് മറെറാരു കേസുമായി ബന്ധപ്പെട്ട് വടാട്ടുപാറ സ്വദേശി ബൈജു പീറ്ററിനെ അറസ്‌ററു ചെയ്യാന്‍ എത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ പത്തുപേര്‍ ചേര്‍ന്ന് പോലീസിനെ കൈയേററം ചെയ്യുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തതായി കാട്ടിയാണ് പോലീസ് കേസെടുത്തത്.രമേശുമായി ബന്ധപ്പെട്ടതാണ് ബൈജുവിന്റെ ആദ്യ കേസ്.

യോഗ സ്ഥലത്തിന് സമീപത്തു നിന്ന ബൈജുവിനെ ഈ കേസില്‍ അറസ്‌ററു ചെയ്യാന്‍ പോലീസ് എത്തിയപ്പോഴാണ് ബൈജുവിന്റെ ഭാര്യ ബീന ഉള്‍പ്പെടയുള്ളവര്‍ ചേര്‍ന്ന് പോലീസിന്റെ കസ്‌ററഡിയില്‍ നിന്ന് രക്ഷപ്പെടുത്താനും ശ്രമിച്ചത്.സംഘര്‍ഷത്തിനിടെ കുട്ടമ്പുഴ എസ്.ഐ ആര്‍.രാജേഷിനെ പ്രതികള്‍ അടിയ്ക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തതായും പോലീസ് പറഞ്ഞു.സി.പി.ഒ വിനോദിന് നേരെയും കയ്യേററം നടത്തിയിരുന്നു.ബൈജുവിനെ കൊണ്ടു പോകുന്നത് തടസ്സപ്പെടുത്താന്‍ പ്രതികള്‍ പോലീസ് വാഹനത്തിന് ചുററും തടസ്സം സൃഷ്ടിക്കുകയും ചെയ്തു.

പ്രതികള്‍ മാവോയിസ്‌ററ് ആശയവുമായി ബന്ധമുള്ള വിവിധ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു.പ്രതികളെ കോതമംഗലം കോടതി ജാമ്യത്തില്‍ വിട്ടയച്ചു.

Related posts