റിന്‍സി സിനിമ മേഖലയിലെ “ഡ്രഗ് ലേഡി’; ഇടപാടിന് 75 വാട്‌സ്ആപ്പ് അക്കൗണ്ടുകൾ; പണം കൈമാറിയ ശേഷംമാത്രം ലഹരി വില്പന; കസ്റ്റഡിയില്‍ ചോദ്യം ചെയ്യുമെന്ന് പോലീസ്

കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി യുട്യൂബര്‍ പിടിയിലായ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. മുഖ്യപ്രതി റിന്‍സി മുംതാസ് സിനിമ പ്രമോഷന്‍റെ മറവില്‍ സിനിമാ മേഖലയിലുള്ളവര്‍ക്ക് ലഹരി കൈമാറിയിരുന്നതായി കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തില്‍ സിനിമാ മേഖലയിലേക്കും അന്വേഷണം വ്യപിപ്പിച്ച പോലീസ് ലഹരി ഇടപാടില്‍ ഉള്‍പ്പെട്ടവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. ഷൂട്ടിംഗ് ലൊക്കേഷനുകളിലടക്കം വന്‍ തോതില്‍ ആവശ്യക്കാര്‍ ലഹരി എത്തിച്ചിരുന്ന റിന്‍സി സിനിമാ മേഖലയിലെ ഡ്രഗ് ലേഡിയാണെന്ന് പോലീസ് പറയുന്നു. യുവതാരങ്ങള്‍ക്കിടയിലാണ് ലഹരി ഇടപാടുകള്‍ അധികവും നടത്തിയിരുന്നതെന്നാണ് വിവരം. ഇവരുടെ പേരുവിവരങ്ങളടക്കം റിന്‍സി പോലീസിന് കൈമാറിയതായും വിവരമുണ്ട്. ഇടപാടിന് 75 വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ലഹരി ഇടപാടുകള്‍ക്ക് മാത്രമായി റിന്‍സി 75ഓളം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നതായാണ് കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ യാസര്‍ അറഫാത്തിന് ലഹരി വാങ്ങാന്‍ പണം നല്‍കിയിരുന്നത് റിന്‍സിയാണ്. ബംഗളൂരുവില്‍നിന്ന് എത്തിച്ചിരുന്ന ലഹരി പായ്ക്ക് ചെയ്തിരുന്നത് പാലച്ചുവട്ടിലുള്ള റിന്‍സിയുടെ…

Read More

ദുരന്തങ്ങൾ ഒന്നിനു പിന്നാലെ ഒന്നായ്… മാരുതി കാർ പൊട്ടിത്തെറിച്ച് യുവതിക്കും മക്കൾക്കും പൊള്ളലേറ്റു; രണ്ടുപേരുടെ നില ഗുരുതരം; ഇവരുടെ ഭർത്താവ് അസുഖം മൂലം മരിച്ചിട്ട് ഒരു മാസം

ചിറ്റൂർ (പാലക്കാട്): പൊല്‍പ്പുള്ളി അത്തിക്കോട്ടിൽ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവതിക്കും മൂന്നു മക്കൾക്കും പരിക്ക്. പാലക്കാട് പാലന ആശുപത്രിയിലെ നഴ്‌സും അത്തിക്കോട് പുളക്കാട് പരേതനായ മാർട്ടിന്‍റെ ഭാര്യയുമായ എല്‍സി മാര്‍ട്ടിന്‍ (40), മക്കളായ അലീന (10), ആല്‍ഫിന്‍ (ആറ്) എമി (നാല്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആല്‍ഫിന്‍റെയും എമിയുടെയും നില ഗുരുതരമാണ്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇരുവരെയും പാലക്കാട്, തൃശൂർ ആശുപത്രികളിലെത്തിച്ചശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ ജോലി കഴിഞ്ഞെത്തിയ എല്‍സി കുട്ടികളെയും കൂട്ടി തന്‍റെ മാരുതി 800 കാറില്‍ പുറത്തേക്കു പോകാനൊരുങ്ങുന്പോഴാണ് അപകടമുണ്ടായത്. എല്ലാവരും കാറില്‍ കയറിയതിനുശേഷം എല്‍സി വാഹനം സ്റ്റാര്‍ട്ട് ചെയ്യുകയും തൊട്ടുപിന്നാലെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി കാറിനു തീപിടിക്കുകയുമായിരുന്നു. ആര്‍ക്കും കാറില്‍നിന്നു പെട്ടെന്നു പുറത്തിറങ്ങാനായില്ല. ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ച് ഇവരെ പുറത്തെടുത്തത്. കാറിനുള്ളിലെ…

Read More

പോലീസിലെ കോടികളുടെ അഴിമതിക്ക് കൂട്ട് നിന്നില്ല, പിന്നാലെ ഭീഷണിയും; സർക്കിൾ ഇൻസ്പെക്ടടർ തൂങ്ങിമരിച്ചു; മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം

തിരുവനന്തപുരം: പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാര്യവട്ടം ചേങ്കോട്ടുകോണം പുല്ലാന്നിവിള ബഥേല്‍ ഹൗസില്‍ ജെയ്സണ്‍ അലക്‌സ് ആണ് മരിച്ചത്. ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ഇന്‍സ്‌പെക്ടറായിരുന്നു. കന്‍റോണ്‍മെന്‍റ് പോലീസ് സ്റ്റേഷനില്‍ ജോലിചെയ്യുന്ന ജെയ്സണ്‍, അമിത് ഷായുടെ തിരുവനന്തപുരം സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചോടെ ഓഫീസിലേക്കു പോയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ പത്തുമണിയോടെ വീട്ടില്‍ തിരിച്ചെത്തി. ഈ സമയം മറ്റാരും വീട്ടിൽ ഉണ്ടായിരുന്നില്ല. വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വീടിന്‍റെ ഹാളില്‍ ജെയ്സനെ തൂങ്ങിയ നിലയില്‍ കണ്ടത്. മേലുദ്യോഗസ്ഥരുടെ മാനസികപീഡനമാണ് ജെയ്‌സണ്‍ ജീവനൊടുക്കാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചു. ചില ഉപകരണങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളില്‍ ക്രമക്കേടിനു കൂട്ടുനില്‍ക്കാന്‍ ജെയ്സന് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. ഇതിന്‍റെ പേരില്‍ ഭീഷണിയുണ്ടായിയെങ്കിലും ജെയ്‌സണ്‍ വഴങ്ങിയിരുന്നില്ല. മേലധികാരികളാണ് മരണത്തിന് ഉത്തരവാദികളെന്നും ഇവര്‍ക്കെതിരേ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Read More

എന്തിനാണ് ഈ സ്വിച്ച് ഓഫ് ചെയ്തത്, ഞാനല്ല ചെയ്തത്; അഹമ്മദാബാദ് വിമാന ദുരന്തം; 32 സെക്കൻഡ് മാത്രം പറന്ന വിമാനത്തിന് സംഭവിച്ചതിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. വിമാനത്തിലെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയർ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ടിൽ പറയുന്നു. വിമാനത്തിൽ പക്ഷി ഇടിച്ചിട്ടില്ലെന്നും എൻജിനുകളുടെ പ്രവർത്തനം നിലച്ചെന്നും ഇതെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് എന്തിനാണ് ഈ സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് കേൾക്കാം. താനല്ല ചെയ്തത് എന്നാണ് രണ്ടാമന്‍റെ മറുപടി. ഈ സ്വിച്ച് ആരെങ്കിലും ഓഫ് ചെയ്തതാകാമെന്നാണ് സംശയം. എൻജിനുകളിലേക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടപ്പോൾ അടിയന്തര ഹൈഡ്രോളിക് പവർ നൽകുന്നതിനായി പ്രൊപ്പല്ലർ പോലുള്ള ഉപകരണമായ റാം എയർ ടർബൈൻ പ്രവർത്തിപ്പിച്ചു. വിമാനം 32 സെക്കൻഡ് മാത്രമാണ് ആകാശത്ത് പറന്നത്. പിന്നീട് വിമാനം താഴേക്ക് പതിക്കുകയായിരുന്നു. 260 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ വിശദമായ അന്വേഷണം ആവശ്യമെന്ന്…

Read More

നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയുണ്ടെന്ന് ഭര്‍ത്താവ് ടോമി തോമസ്; അമ്മ പ്രേമകുമാരി ഇപ്പോഴും യെമനിൽ തുടരുന്നു; പ്രാർഥനകളോടെ ഒരു നാട്

കൊച്ചി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയുണ്ടെന്ന് ഭര്‍ത്താവ് ടോമി തോമസ്. ഇന്നലെ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്‌ക്കൊപ്പം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് കാര്യങ്ങള്‍ അറിയിച്ചു. സാധ്യമായതെല്ലാം ചെയ്യാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ നന്നായി ഇടപെടുന്നുണ്ടെന്നും ടോമി തോമസ് “രാഷ്ട്രദീപിക’യോടു പറഞ്ഞു. മകളുടെ മോചനത്തിനായി 2024 ഏപ്രില്‍ 20ന് യെമനിലേക്കു പോയ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ഇപ്പോഴും അവിടെ തുടരുകയാണ്. ഇന്നലെ ടോമി ഗവര്‍ണറെ കണ്ട സമയത്ത് ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ഫോണില്‍നിന്ന് വീഡിയോ കോളില്‍ പ്രേമകുമാരി ഗവര്‍ണറുമായി സംസാരിച്ചു. ഗവര്‍ണര്‍ക്കു മുന്നില്‍ തന്‍റെ മകളുടെ ജീവന്‍ രക്ഷിക്കണമെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവര്‍ സംസാരിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി എല്ലാരീതിയും ശ്രമിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ അമ്മയോടു പറയുകയുണ്ടായി. അതേസമയം കൊല്ലപ്പെട്ട യെമന്‍ പൗരന്‍റെ കുടുംബം ബ്ലഡ് മണി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും…

Read More

കാരണവർ വധക്കേസ് പ്രതി ഷെറിൻ പുറത്തേക്ക്; ശിക്ഷായിളവിനുള്ള ശിപാർശ അംഗീകരിച്ച് ഗവർണർ; പതിനാല് വര്‍ഷം തടവ് പൂര്‍ത്തിയാക്കിയ 11 പേരാണ് പുറത്തിറങ്ങുന്നത്

തിരുവനന്തപുരം: കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍റെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ശിക്ഷാ കാലാവധി പൂർത്തിയായ സാഹചര്യത്തിൽ ഷെറിൻ നേരത്തെ നൽകിയ പരാതി കൂടി പരിഗണിച്ചാണ് ഇപ്പോൾ ഇളവ് നൽകാനുള്ള തീരുമാനമെടുത്തത്. ഷെറിന്‍ അടക്കം 11 പ്രതികളുടെ ശിക്ഷാ ഇളവാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിച്ച് പതിനാല് വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്. മദ്യപിച്ച് വഴക്കുണ്ടാക്കി അയല്‍ക്കാരെയും ബന്ധുക്കളെയും അപായപ്പെടുത്തിയ കേസില്‍പ്പെട്ടവരാണ് ശിക്ഷായിളവ് ലഭിച്ച മറ്റ് പത്തുപേര്‍. മലപ്പുറം തിരുവനന്തപുരം സ്വദേശികളാണിവര്‍. രണ്ട് ദിവസത്തിനുള്ളില്‍ ഇവര്‍ പുറത്തിറങ്ങുമെന്നാണ് വിവരം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നൽകാൻ മന്ത്രിസഭ യോഗം നേരത്തെ തീരുമാനിച്ചത് വിവാദമായിരുന്നു. ഇതിനിടെ തന്നെ ഷെറിന്‍ ജയിലില്‍ സഹതടവുകാരിയെ മര്‍ദിച്ചുവെന്നുള്ള വിവരവും പുറത്തുവന്നു. ഇതോടെ രാജ്ഭവന്‍ വിഷയത്തില്‍ ഇടപെടുകയും ഷെറിന്‍റെ മോചനം സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ താത്കാലികമായി മരവിപ്പിക്കുകയും…

Read More

വകുപ്പുകൾക്ക് മുകളിൽ സിസിടിവി… യൂത്ത് കോൺഗ്രസ് നേതാവിന് സ്റ്റേഷനിൽ മർദനം; കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച പോലീസുകാർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ കള്ളക്കേസിൽ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽവച്ച് മർദിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം. കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്‍റെയാണ് നടപടി. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്‍റ് വി.എസ്. സുജിത്തിനെ മർദിച്ച സംഭവത്തിൽ കുന്നംകുളം പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്യുക. സബ് ഇൻസ്‌പെക്ടർ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് പ്രതികൾ. 2023 ഏപ്രിൽ അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം. പോലീസുകാരും സുജിത്തും തമ്മിൽ ചൊവ്വന്നൂരിൽ വച്ച് തർക്കമുണ്ടായിരുന്നു. തുടർന്ന് സുജിത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച് മർദിക്കുകയായിരുന്നു. തുടർന്ന് മദ്യപിച്ച് ബഹളം വച്ചതിന് കേസ് ചുമത്തി. എന്നാൽ വൈദ്യ പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് ബോധ്യമായി. ഇതോടെ കോടതി ജാമ്യം നൽകി. തുടർന്ന് സുജിത്ത് കോടതിയിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകുകയായിരുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പോലീസുകാർക്കെതിരെ കേസെടുക്കാൻ…

Read More

ഒളിഞ്ഞിരുന്ന് സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തും; പബ്ലിക് ഇടമായ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പ്രചരിപ്പിക്കും; കോളജ് വിദ്യാർഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

ബംഗളൂരു: അനുമതിയില്ലാതെ സ്ത്രീകളെ പിന്തുടർന്ന് മോശം രീതിയിൽ ചിത്രം പകർത്തിയ പഞ്ചാബ് സ്വദേശി അറസ്റ്റിൽ. 26കാരനായ ഗുർദീപ് സിംഗാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കോറമംഗലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. മോശം രീതിയിൽ എടുത്ത സ്ത്രീകളുടെ ചിത്രങ്ങൾ ഇയാൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യുമായിരുന്നു. ചർച്ച് സ്ട്രീറ്റിലും കോറമംഗളയിലും മറ്റ് പ്രധാനസ്ഥലങ്ങളിലും സ്ത്രീകളെ പിന്തുടർന്ന് ഇയാൾ മോശം രീതിയിൽ ചിത്രങ്ങൾ പകർത്തുകയായിരുന്നു. ഈ ദൃശ്യം ഇൻസ്റ്റാഗ്രാമിലെ പല പേജുകളിലായി പോസ്റ്റ് ചെയ്യും. തന്‍റെ ദൃശ്യം പലയിടങ്ങളിലായി പോസ്റ്റ് ചെയ്യപ്പെട്ടത് കണ്ട കോളജ് വിദ്യാ‍ർഥിനിയാണ് പോലീസിൽ പരാതി നൽകിയത്. ഇൻസ്റ്റയ്ക്ക് പരാതി നൽകിയിട്ട് ഒരു പ്രയോജനവുമുണ്ടായില്ലെന്ന് പെൺകുട്ടി വ്യക്തമാക്കി.

Read More

എട്ടിന്‍റെ പണിയാണല്ലോ സാറെ..! ഡ്രൈവിംഗ് ടെസ്റ്റിൽ തോൽവി കൂടുന്നു; സർക്കാരിന്‍റെ വരുമാനത്തിൽ വർധനയും; ലൈസൻസ് എടുക്കുന്നവരുടെ എണ്ണത്തിലും കുറവ്

കണ്ണൂർ: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിൽ തോൽക്കുന്നവരുടെ എണ്ണത്തിൽ വർധന. പിഴയിനത്തിൽ വരുമാനം കൂട്ടി സർക്കാർ. നിലവിൽ 40 പേരടങ്ങുന്ന ഒരു ബാച്ചിന്‍റെ ടെസ്റ്റിൽ പകുതി പേരും പരാജയപ്പെടുന്നതായാണു റിപ്പോർട്ട്. മുന്പ് ഡ്രൈവിംഗ് ടെസ്റ്റിന് തോൽക്കുന്നവരിലേറെയും എച്ച്, എട്ട് എടുക്കുന്നവർ ആയിരുന്നു. റോഡ് ടെസ്റ്റിൽ തോൽക്കാറില്ലായിരുന്നു. എന്നാൽ, ഇപ്പോൾ ഗ്രൗണ്ടിൽ ജയിച്ചാലും റോഡിൽ ഓടിക്കുമ്പോൾ തോറ്റുപോകും. എന്നിരുന്നാലും തോൽവി കൂടുന്നത് സർക്കാരിനു വരുമാനമായി മാറുകയാണ്. നിലവിൽ ഡ്രൈവിംഗ് ടെസ്റ്റിൽ തോറ്റാൽ അടുത്ത ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിക്കാൻ 200 രൂപ ഫീസടയ്ക്കണം. ആറുമാസമാണു ലേണേഴ്സ് ടെസ്റ്റിന്‍റെ കാലാവധി. ഇതിന്‍റെ കാലാവധി പൂർത്തിയായാൽ 300 രൂപ ഫീസടച്ച് വീണ്ടും ലേണേഴ്സ് എഴുതണം. ആദ്യം തോൽക്കുമ്പോൾ ഡ്രൈവിംഗ് സ്കൂളുകളിൽ ഫീസിനുള്ള പഠിത്തം കഴിഞ്ഞു. പിന്നെ പഠിക്കണമെങ്കിൽ മണിക്കൂറിനു 400 രൂപ റേറ്റ് ആണ്. ടെസ്റ്റിന് ഡേറ്റ് എടുക്കുന്നവർക്ക് ‌അടുത്ത ദിവസങ്ങളിൽ ഡേറ്റും കിട്ടില്ല.…

Read More

എക്സിലല്ല, യുഡിഎഫിലുണ്ടാകണം… ആര് സര്‍വേ നടത്തിയാലും പാര്‍ട്ടി തീരുമാനിക്കും കാര്യങ്ങൾ; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ യുഡിഎഫിലുള്ളവരെ മുഖ്യമന്ത്രിയാകൂവെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: ശശി തരൂരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ യുഡിഎഫിലുള്ളവരെ മുഖ്യമന്ത്രിയാകൂ. താന്‍ ഏത് പാര്‍ട്ടിയിലാണെന്ന് തരൂര്‍ തീരുമാനിക്കണമെന്ന് മുരളീധരന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയാകാന്‍ അര്‍ഹതപ്പെട്ടവര്‍ ഏറെയുണ്ട്. അവരില്‍ ഒരാള്‍ മുഖ്യമന്ത്രിയാകും. ആര് സര്‍വേ നടത്തിയാലും പാര്‍ട്ടി തീരുമാനിക്കുന്നത് പോലെയാണ് കാര്യങ്ങള്‍ നടക്കുകയെന്നും മുരളീധരന്‍ പറഞ്ഞു. അടിയന്തരാവസ്ഥയെക്കുറിച്ചുളള ചര്‍ച്ചയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. എന്തുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നതിനേക്കുറിച്ച് ഇന്ദിരാഗാന്ധി തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Read More