നാല് ഇന്ത്യക്കാരുള്‍പ്പെടെ 22 പേരുമായി ചെറുവിമാനം നേപ്പാളിലെ ജോംസമില് കാണാതായി. കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനമാണ് കാണാതായത്. ഞായറാഴ്ച രാവിലെ 9.55ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. നേപ്പാളിലെ പൊഖറയില്നിന്നും ജോംസമിലേക്ക് പോയ വിമാനമാണ് കാണാതായത്. യാത്രക്കാരും ജീവനക്കാരുമടക്കം 22 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. വിമാനം കാണാതായ കാര്യം താരാ എയര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കകം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനനത്താവള അധികൃതര്‍ പറഞ്ഞു. നാല് ഇന്ത്യക്കാരെക്കൂടാതെ മൂന്ന് ജപ്പാന് പൗരന്മാരും വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ബാക്കിയുള്ള യാത്രക്കാര്‍ നേപ്പാള്‍ സ്വദേശികളാണ്. അതിനിടെ ജോംസമിന് സമീപമുള്ള പ്രദേശത്ത് ഉച്ചത്തിലുള്ള ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. വിമാനം അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന…
Read MoreCategory: Top News
യുവനടിയുടെ അമ്മയെയും വിളിച്ചു ഭീഷണിപ്പെടുത്തി ! രാജ്യം വിട്ടത് കേസെടുത്തെന്നറിഞ്ഞ്; വിജയ്ബാബുവിനു കുരുക്ക് മുറുകുന്നു…
പുതുമുഖ നടിയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനു കുരുക്ക് മുറുകുന്നു. വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി, ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. കേസില്‍ 30-നു വാദം തുടരും. ജാമ്യ ഹര്‍ജി നിലനിര്‍ത്തിയാല്‍ ഈ മാസം മുപ്പതിനു തിരിച്ചെത്താമെന്നും കേസെടുത്തത് അറിയാതെയാണു രാജ്യം വിട്ടതെന്നും വിജയ് ബാബു അറിയിച്ചു. എന്നാല്‍, വിജയ് ബാബുവിനു മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തു. കേസ് രജിസ്റ്റര്‍ ചെയ്തു എന്നറിഞ്ഞതിനു ശേഷമാണു വിജയ് ബാബു രാജ്യം വിട്ടതെന്ന് അഡീ. പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍(എ.ഡി.ജി.പി.) ഉന്നയിച്ചു. ഇപ്പോള്‍ എവിടെയാണെന്ന കാര്യം വിജയ്ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ല. ഏപ്രില്‍ 22-നു കേസെടുത്തിരുന്നെന്നും രണ്ടു ദിവസം കഴിഞ്ഞ് 24-നു വിജയ് ബാബു രാജ്യം വിട്ടതു വ്യക്തമായ ബോധ്യത്തോടെയാണെന്നും പ്രോസിക്യൂഷന് വാദിച്ചു. മാത്രമല്ല ഇയാള്‍ ഇരയുടെ അമ്മയെ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും ഇരയുടെ പേരു…
Read Moreകാണാതായ മൂന്നു സഹോദരിമാരെയും രണ്ട് കുട്ടികളെയും കിണറ്റില്‍ നിന്നു കണ്ടെത്തി ! മരിച്ചവരില്‍ രണ്ടു പേര് ഗര്‍ഭിണികള്‍…
ദിവസങ്ങള്‍ക്കു മുമ്പ് രാജസ്ഥാനിലെ ജയ്പൂര്‍ ഛാപിയ ഗ്രാമത്തില്‍ നിന്നു കാണാതായ മൂന്നു സഹോദരിമാരെയും രണ്ടു കുട്ടികളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാല് വയസ്സുള്ള ആണ്‍കുട്ടിയും 27 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.കുട്ടികളുമായി മൂന്ന് സ്ത്രീകളും കിണറ്റില്‍ ചാടി ജീവനൊടുക്കിയെന്നാണ് നിഗമനം. മരിച്ചവരില്‍ രണ്ടുപേര്‍ ഗര്‍ഭിണികളായിരുന്നു. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ജീവനൊടുക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം. കാലു മീണ(25) മമത(23) കമലേഷ്(20) എന്നിവരാണ് രണ്ട് കുട്ടികളുമായി കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. മേയ് 25-ാം തീയതി മുതല്‍ ഇവരെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞദിവസം ഗ്രാമത്തിലെ കിണറ്റില്‍ നിന്ന് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സഹോദരിമാരായ മൂന്നുപേരെയും ഛാപിയ ഗ്രാമത്തിലെ മൂന്ന് സഹോദരന്മാരാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഒരേ കുടുംബത്തില്‍ താമസിച്ചിരുന്ന ഇവരെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃമാതാപിതാക്കള്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് പരാതി. സ്ത്രീധനത്തിന്റെ…
Read Moreകാലവർഷം ഉടൻവരുന്നു! അടുത്ത 48 മണിക്കൂറിനുള്ളിൽ കേരളത്തിൽ കാലവർഷം പെയ്തു തുടങ്ങാൻ സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളിൽ കേരളത്തിൽ കാലവർഷം പെയ്തു തുടങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റ് ശക്തമായതും മറ്റ് അനുകൂല സാഹചര്യങ്ങളും നിലനിൽക്കുന്നതിനാൽ കാലവർഷം ഉടൻ പെയ്തു തുടങ്ങുമെന്നാണ് നിലവിലെ വിലയിരുത്തൽ. കാലവർഷത്തിന്റെ വരവറയിച്ച് ശനിയാഴ്ച മുതൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും രാവിലെ മഴ പെയ്തിരുന്നു. എന്നാൽ സംസ്ഥാനത്തെ 14 മഴമാപിനി കേന്ദ്രങ്ങളിൽ രണ്ടു ദിവസം തുടർച്ചയായി രണ്ടര സെന്റീമീറ്ററോ അതിനു മുകളിലോ മഴ പെയ്താൽ മാത്രമേ കാലവർഷമെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഔദ്യോഗികമായി പ്രഖ്യാപിക്കൂ. എന്നാൽ ഇതുവരെ അത്തരത്തിൽ മഴ പെയ്തിട്ടില്ല. അതേസമയം സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഏഴ് ജില്ലകളിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും യെല്ലോ…
Read Moreമഹാരാഷ്ട്രയിൽ ഒമിക്രോൺ ഉപവകഭേദം! രോഗികളിൽ കേരളത്തിൽ വന്ന് മടങ്ങിയവരും; രോഗം സ്ഥിരീകരിച്ചത് ഏഴു പേര്‍ക്ക്
മുംബൈ: മഹാരാഷ്ട്രയിൽ ഒമിക്രോണിന്റെ ഉപവകഭേദം കണ്ടെത്തി. കേരളത്തിൽനിന്നും എത്തിയവരിൽനിന്നുൾപ്പെടെ ഏഴു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബി.എ4, ബി.എ5 വകഭേദങ്ങളാണ് ഇവരിൽ കണ്ടെത്തിയത്. ബി.എ4 വകഭേദം നാല് പേരിലും ബി.എ5 വകഭേദം മൂന്ന് പേരിലും സ്ഥിരീകരിച്ചു. പൂനയിലാണ് ഏഴ് കേസും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരിൽ മൂന്നു പേർ സ്ത്രീകളാണ്. നാല് രോഗികൾ 50 വയസിന് മുകളിലുള്ളവരാണ്, രണ്ട് പേർ 20-40 വയസുള്ളവരാണ്, ഒരു രോഗി ഒമ്പത് വയസുള്ള കുട്ടിയാണ്. പ്രായപൂർത്തിയായ ആറ് പേരും വാക്സിൻ രണ്ട് ഡോസുകളും പൂർത്തിയാക്കവരാണ്. ഒരാൾ ബൂസ്റ്റർ ഷോട്ട് എടുത്തിട്ടുണ്ട്. കുട്ടിക്ക് വാക്സിൻ എടുത്തിട്ടില്ല. ഇവരിൽ രണ്ടുപേർ ദക്ഷിണാഫ്രിക്കയിലേക്കും ബെൽജിയത്തിലേക്കും മൂന്നുപേർ കേരളത്തിലേക്കും കർണാടകയിലേക്കും യാത്ര ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് രോഗികൾക്ക് സമീപകാല യാത്രാ ചരിത്രമില്ല. എല്ലാവർക്കും നേരിയ രോഗലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, വീട്ടിൽ ചികിത്സയിലായിരുന്നു- സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഒമൈക്രോണിന്റെ ഉപ-വകഭേദങ്ങൾ ഏപ്രിലിൽ…
Read Moreമുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചു ! ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കുത്തിക്കൊന്നു…
മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കുത്തിക്കൊന്നു. കര്‍ണാടക കലബുറഗിയില്‍ ആണ് സംഭവം. കലബുറഗി വാഡി നഗരത്തിലെ റെയില്‍വേ മേല്പാലത്തില് വച്ചു കഴിഞ്ഞ ബുധനാഴ്ചയാണ് വിജയ കാംബ്ലയെ(25) കുത്തിവീഴ്ത്തിയത്. ഭീമനഗര്‍ സ്വദേശിയാണ് വിജയ. റെയില്‍വേ സ്റ്റേഷനിലെ കന്റീനില്‍ പാചകക്കാരനായ വിജയ കാംബ്ല ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണു കുത്തേറ്റു മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരനും മറ്റൊരാളും അറസ്റ്റിലായി. ശഹാബുദ്ദീന്, നവാസ് എന്നിവരാണ് അറസ്റ്റിലായത്. ശഹാബുദ്ദീന്റെ 18 വയസുള്ള സഹോദരിയുമായി വിജയ പ്രണയത്തിലായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് ബന്ധം അവസാനിപ്പിച്ചതായി വിജയ പെണ്‍കുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നു. എന്നാല്‍ ബന്ധം തുടരുന്നതായി അടുത്തിടെ ശഹാബുദ്ദീന് മനസിലാക്കി. ഇത് ചോദിക്കാനാണ് ഇവര്‍ തിങ്കളാഴ്ച രാത്രി റെയില്‍വേ സ്റ്റേഷനിലെത്തിയത്. തര്‍ക്കത്തിനൊടുവില്‍ ശഹാബുദ്ദീന് കത്തിയെടുത്തു കുത്തുകയായിരുന്നു. ആറുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നു ശഹാബുദ്ദീന്റെ സഹോദരി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി. കഴിഞ്ഞ…
Read Moreമുമ്പും വിളിച്ചിട്ടുണ്ട്…കൊച്ചുകുട്ടിയെ എന്തിനിങ്ങനെ ഉപദ്രവിക്കുന്നു ! വിദ്വേഷ മുദ്രാവാക്യത്തെ ന്യായീകരിച്ച് കുട്ടിയുടെ പിതാവ്…
ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ആണ്‍കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചതിനെ ന്യായീകരിച്ച് പിതാവ്. ഇത് പുതിയ മുദ്രാവാക്യമൊന്നുമല്ലെന്നും എന്‍.ആര്.സി, സി.എ.എ പ്രതിഷേധത്തിലും ഇതേ മുദ്രാവാക്യം അവന് വിളിച്ചിട്ടുണ്ടെന്നും പിതാവ് മാധ്യമങ്ങളോടു പ്രതികരിച്ചു. കുട്ടിയുടെ പിതാവിനെ കൊച്ചിയില്‍നിന്ന് പോലീസ് ശനിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം. കുട്ടിയുടെ പിതാവിന്റെ വാക്കുകള്‍ ഇങ്ങനെ…’ഇപ്പോള്‍ വിവാദമായത് എന്തുകൊണ്ടാണെന്ന് അറിയില്ല. എന്‍.ആര്.സി, സി.എ.എ റാലിക്കിടെ പഠിച്ച മുദ്രാവാക്യമാണത്. ആരും പഠിപ്പിച്ചതല്ല. അതില്‍ ഏതെങ്കിലും മതത്തേ കുറിച്ചോ മറ്റോ ഒന്നും പറഞ്ഞിട്ടില്ല. സംഘപരിവാറിനെ മാത്രമാണ് വിമര്‍ശിച്ചത്. എന്തിനാണ് ചെറിയ കുട്ടിയെ ഇങ്ങനെ ഉപദ്രവിക്കുന്നത് ? വിവാദങ്ങളില്‍ ഒരു കഴമ്പുമില്ല. എന്താണ് ഉദ്ദേശ്യമെന്നും അറിയില്ല. താന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാവൊന്നുമല്ലെന്നും എന്തെങ്കിലും പരിപാടികള്‍ ഉണ്ടെങ്കില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്യാറുള്ളത്’ കുട്ടിയുടെ പിതാവ് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവം വ്യാപക…
Read Moreവീട്ടില്‍ ലിംഗ നിര്‍ണയ പരിശോധന ! പെണ്കുട്ടിയാണെന്നു കണ്ടാല്‍ ഉടന്‍ ഗര്‍ഭച്ഛിദ്രം; ആശാവര്‍ക്കര്‍ അടക്കമുള്ളവര്‍ പിടിയില്‍; പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…
രാജ്യത്ത് പെണ്‍ഭ്രൂണഹത്യകള്‍ പെരുകുന്ന സാഹചര്യത്തിലാണ് ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നിരോധിച്ചത്. എന്നാല്‍ ഇതിനു തുരങ്കം വയ്ക്കുന്ന നടപടികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്നും രഹസ്യമായി നടന്നു വരുന്നുണ്ട്. ഇത്തരത്തില്‍ ഒഡീഷയിലെ ബെര്‍ഹാംപുരില്‍ അനധികൃത ലിംഗനിര്‍ണയവും ഗര്‍ഭച്ഛിദ്രവും നടത്തിവന്നിരുന്ന വമ്പന്‍ റാക്കറ്റാണ് ഇപ്പോള്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്. ലിംഗ നിര്‍ണയ പരിശോധനകേന്ദ്രം നടത്തിയിരുന്ന ആളും ഇയാളുടെ ക്ലിനിക്കില്‍ ഗര്‍ഭിണികളെ എത്തിച്ചിരുന്ന ആശ വര്‍ക്കറും അടക്കം 13 പേരെയാണ് പിടികൂടിയത്. രഹസ്യകേന്ദ്രത്തില്‍ അള്‍ട്രാസൗണ്ട് സ്കാനിങ് മെഷീനുകള്‍ ഉപയോഗിച്ച് ലിംഗനിര്‍ണയം നടത്തിയിരുന്ന പ്രതികള്‍, പെണ്‍കുട്ടിയാണെന്ന് കണ്ടെത്തിയാല്‍ ഗര്‍ഭച്ഛിദ്രം നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. ബെര്‍ഹാംപുര്‍ സ്വദേശിയായ ദുര്‍ഗ പ്രസാദ് നായിക്കാണ് അങ്കുലി, ആനന്ദ് നഗറിലെ വീട്ടില്‍ അനധികൃത ലിംഗ നിര്‍ണയ പരിശോധന കേന്ദ്രം നടത്തിവന്നിരുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇയാളുടെ നേതൃത്വത്തില്‍ വമ്പന്‍ സംഘം പ്രവര്‍ത്തിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. കഴിഞ്ഞദിവസം ഉച്ചയോടെ ഇയാളുടെ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്കില്‍…
Read Moreമനോനില തെറ്റിയപ്പോൾ എല്ലാം മറന്നു; നവജാതശിശുവിനെ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; എന്തിനിങ്ങനെ ചെയ്തെന്ന ചോദ്യത്തിന് യുവതി നൽകിയ മറുപടി ഞെട്ടിക്കുന്നത്…
ചേർത്തല: 21 ദിവസം പ്രായമുള്ള നവജാത ശിശുവിനെ പ്ലാസ്റ്റിക് കൂടിലാക്കി അമ്മ തോട്ടിലെറിഞ്ഞ സംഭവത്തിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കുഞ്ഞിന്റെ ചികിത്സ തുടരുന്നു. കുഞ്ഞ് ഇൻക്യുബേറ്ററിലാണ്. അമ്മയും ഒപ്പമുണ്ട്. അമ്മ പ്രത്യേക നിരീക്ഷണത്തിലാണ് കൗൺസലിംഗ് ഉൾപ്പെടെ മാനസിക രോഗ ചികിത്സയും തുടങ്ങി. അമ്മയ്ക്കതിരേ വധശ്രമത്തിനും ജുവനൈൽ ആക്ട് പ്രകാരവും കേസ് എടുത്തതായി അർത്തുങ്കൽ പോലീസ് പറഞ്ഞു. അർത്തുങ്കൽ ചേന്നവേലിയിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.കിടപ്പുമുറിയിൽ നിന്നു കുഞ്ഞിനെ പ്ലാസ്റ്റിക് കൂടിലാക്കി വീടിനു സമീപത്തെ തോടിൽ ഇടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഭർതൃസഹോദരനാണ് ഉടനെ കണ്ടതും രക്ഷപ്പെടുത്തിയതും. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. അമ്മയ്ക്ക് മാനസിക പ്രശ്നം ഉള്ളതായാണ് വിവരം. ഏഴാം മാസം പ്രസവം നടന്നതിനാൽ വീട്ടിൽ അമ്മയും കുഞ്ഞും പ്രത്യേക മുറിയിൽ നിരീക്ഷണത്തിലായിരുന്നു. രണ്ടു വയസുള്ള മൂത്തകുട്ടിയെ കാണാത്തതിന്റെ വിഷമത്തിലാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ തയാറായതെന്നാണ് അമ്മ…
Read Moreബസിൽ പതിമൂന്നുകാരിയെ ശാരീരികമായി ഉപദ്രവിച്ച് യുവാവ്; ഉപദ്രവം കൂടിയപ്പോൾ വിവരം അമ്മയെ അറിയിച്ച് പെൺകുട്ടി; പിന്നീട് ബസ് എത്തി നിന്നത് പോലീസ് സ്റ്റേഷനിലും…
ഹരിപ്പാട്: അമ്മയോടൊപ്പം കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത പതിമൂന്നുകാരിയെ ശല്യം ചെയ്ത സംഭവത്തിൽ എറണാകുളം സ്വദേശിയായ ബിജു (42)വിനെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് 5.30 നായിരുന്നു സംഭവം. തൃശുർ – കൊല്ലം സൂപ്പർഫാസ്റ്റിൽ ആലപ്പുഴ വരെ ടിക്കറ്റെടുത്ത ബിജു ഇതേ ബസിൽ കൊല്ലത്തേക്ക് ടിക്കറ്റ് എടുത്തു. അമ്പലപ്പുഴ കഴിഞ്ഞ ശേഷമാണ് ശല്യം ചെയ്ത വിവരം കുട്ടി മാതാവിനോട് പറയുന്നത്. തുടർന്ന് ബസ് ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസിനുള്ളിൽ കുട്ടി അമ്മയുടെ പിറകിലായിരുന്നു. അമ്പലപ്പുഴയ്ക്കു മുൻപുള്ള സ്ഥലം മുതൽ കുട്ടിയെ ഉപദ്രവിച്ചതാ കാം വീണ്ടും ഇയാൾ ദീര്‍ഘദൂര ടിക്കറ്റ് എടുക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു. അമ്പലപ്പുഴ സ്റ്റേഷൻ പരിധിയിൽ ആയതിനാൽ ഇയാളുടെ മൊഴിയെടുത്ത ശേഷം അമ്പലപ്പുഴ പോലീസിന് കൈമാറും.
Read More