തട്ടിപ്പുകേസ് പ്രതി ഗൂഗിള്‍പേ ചെയ്തു, തട്ടുകട ഉടമയുടെ അക്കൗണ്ട് മരവിപ്പിച്ചു ജയ്പുർ പോലീസ്; പരാതിക്കാരനോട് കേരള പോലീസ് പറഞ്ഞതിങ്ങനെ…

  കോഴിക്കോട്: തട്ടുകടയിൽനിന്ന് ഭക്ഷണം കഴിച്ച ജയ്പുർ സ്വദേശി 263 രൂപ ഫോൺ പേ ചെയ്തതിന് പിന്നാലെ താമരശേരി ചുങ്കം സ്വദേശിയായ തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ആക്സിസ് ബാങ്കിന്‍റെ താമരശേരി ശാഖയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. പണം അയച്ചയാൾ തട്ടിപ്പ് കേസിലെ പ്രതിയാണെന്ന കാരണം പറഞ്ഞാണ് പണം സ്വീകരിച്ചയാളുടെ അക്കൗണ്ട് മരവിപ്പിച്ചത്.താമരശേരി ചുങ്കത്ത് തട്ടുകട നടത്തുന്ന സാജിറിന്‍റെ ബാങ്ക് അക്കൗണ്ടാണ് ജയ്പുർ പോലീസിന്‍റെ നിർദേശപ്രകാരം ആക്സിസ് ബാങ്ക് മരവിപ്പിച്ചത്. അക്കൗണ്ടിൽനിന്ന് പണം അയയ്ക്കാൻ കഴിയാതിരുന്നതിനെ ത്തുടർന്ന് ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് ജയ്പുരിലെ ജവഹർ സർക്കിൾ ഇൻസ്പെക്ടറുടെ നിർദേശ പ്രകാരം അക്കൗണ്ട് മരവിപ്പിച്ചതായി അറിയിച്ചത്. തട്ടുകടയിലെത്തി ഭക്ഷണം കഴിച്ച ജയ്പുർ സ്വദേശി 263 രൂപ ഫോൺ പേ വഴി അയച്ചിരുന്നു. ജവഹർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിലെ പ്രതിയാണ് പണം അയച്ചതെന്ന കാരണം പറഞ്ഞാണ് അക്കൗണ്ട്…

Read More

ദാനം ചെയ്യാൻ നീട്ടിവളർത്തിയ മുടി അധ്യാപകർക്ക് ഇഷ്ടമായില്ല; സ്കൂൾ പ്രവേശനം നിഷേധിച്ച് സ്കൂൾ അധികൃതർ; പരാതിയുമായി കുടുംബം

മലപ്പുറം: തിരൂരിൽ തലമുടി നീട്ടിവളർത്തിയ ആൺകുട്ടിക്ക് സ്കൂൾ അധികൃതർ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. തിരൂർ എംഇടി സിബിഎസ്ഇ സ്കൂളിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. അഞ്ച് വയസുകാരനായ ആൺകുട്ടി തലമുടി നീട്ടിവളർത്തിയതിനാലാണ് സ്കൂളിൽ പ്രവേശനം നിഷേധിച്ചതെന്ന് മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തിൽ കുട്ടിയുടെ മാതാവ് ചൈൽഡ്‌ലൈനിൽ പരാതി നൽകി. സ്കൂൾ അധികൃതരിൽ നിന്ന് ചൈൽഡ്‌ലൈൻ വിശദീകരണം തേടിയിട്ടുണ്ട്. ഇതിനിടെ, കുട്ടി മറ്റൊരു സർക്കാർ സ്കൂളിൽ പ്രവേശനം നേടി. ദാനം ചെയ്യാനാണെന്ന ഉദ്ദേശ്യത്തോടെ കുട്ടിയുടെ ഇഷ്ടപ്രകാരമാണ് മുടി നീട്ടി വളർത്തിയതെന്നാണ് മാതാപിതാക്കൾ അറിയിച്ചത്.

Read More

എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ വീണ്ടും തീവയ്പ്പ് ! ഏലത്തൂര്‍ ബന്ധമെന്ന് സംശയം; എന്‍ഐഎ രംഗത്ത്

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ബോഗി കത്തി നശിച്ച സംഭവം അട്ടിമറിയെന്ന് സൂചന. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം അന്വേഷണസംഘത്തിന് ലഭിച്ചു. തീപിടിത്തവുമായി ബന്ധപ്പെട്ട് ഒരാളെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് രാത്രി 9.25ന് കോഴിക്കോട് എലത്തൂരില്‍ ഡല്‍ഹി സ്വദേശി ഷാരൂഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനിലാണു തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രി 11 ഓടെയാണ് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ചത്. 12ഓടെ ട്രെയിനിലെ ശുചീകരണമെല്ലാം ജീവനക്കാര്‍ പൂര്‍ത്തിയാക്കി ട്രെയിനിന്റെ വാതിലുകളെല്ലാം അടച്ചിരുന്നു. ഇന്നു പുലര്‍ച്ചെ ഒന്നിനും 1.25 നും ഇടയിലാണ് കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ പിന്നില്‍നിന്നുള്ള മൂന്നാമത്തെ ജനറല്‍ കോച്ചിന് തീപിടിച്ചത്. മൂന്നാം പ്ലാറ്റ് ഫോമിന് സമീപം എട്ടാമത്തെ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിന്‍. തീപിടിച്ച് ഒരു ബോഗി പൂര്‍ണമായും മറ്റൊരു ബോഗി ഭാഗികമായും കത്തിനശിച്ചു.…

Read More

ഇന്ത്യ 2013ല്‍ നിന്ന് തികച്ചും വ്യത്യസ്തം ! ഏഷ്യയുടെയും ലോകത്തിന്റെ തന്നെയും വളര്‍ച്ചയുടെ പ്രധാന ഘടകമായെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട്

കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ലോകക്രമത്തില്‍ ഇന്ത്യ നിര്‍ണായക സ്ഥാനത്തെത്തിയെന്നും ഏഷ്യയുടെയും ലോകത്തിന്റെ തന്നെയും വളര്‍ച്ചയില്‍ പ്രധാനഘടകമായെന്നും അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്. 2014 മുതല്‍ ഇന്ത്യയില്‍ സംഭവിച്ച മാറ്റങ്ങളെ വിദേശ നിക്ഷേപകര്‍ കണക്കിലെടുക്കുന്നില്ലെന്നും റിപ്പോര്‍ട്ട് സംശയിക്കുന്നു. ഇന്നത്തെ ഇന്ത്യ 2013-ല്‍ ഉണ്ടായിരുന്നതില്‍നിന്ന് വ്യത്യസ്തമാണെന്നും 10 വര്‍ഷം കൊണ്ട് വിപണിയില്‍ വലിയ തോതിലുള്ള ഗുണപരമായ മാറ്റങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ ലോകക്രമത്തില്‍ മികച്ച സ്ഥാനം നേടുന്നതിന് ഇത് കാരണമായെന്നും ഒരു ദശാബ്ദത്തിനുള്ളിലാണ് ഇന്ത്യയില്‍ ഈ മാറ്റമുണ്ടായത്. ഏഷ്യയിലെ ഏറ്റവും ശക്തിയായി ഇന്ത്യ വളരും.” റിപ്പോര്‍ട്ട് പറയുന്നു 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതിനുശേഷം സംഭവിച്ച 10 വലിയ മാറ്റങ്ങളും റിപ്പോര്‍ട്ടിലുണ്ട്. കോര്‍പറേറ്റ് നികുതിയില്‍ തുല്യത കൊണ്ടുവന്നു. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിക്ഷേപത്തിന് വേഗം കൈവന്നു. ഒരു ഡസനിലധികം വ്യത്യസ്ത കേന്ദ്ര-സംസ്ഥാന നികുതികളെ…

Read More

പോലീസ് മേധാവിയാക്കാത്തതിന് ഉത്തരവാദപ്പെട്ടവർ മറുപടി പറയട്ടെ; തനിക്ക് നിരാശയില്ലെന്ന് ഡോ. ബി. സന്ധ്യ; ഫയര്‍ഫോഴ്‌സ് മേധാവിയായിരിക്കെ നേരിട്ടത് വലിയ വെല്ലുവിളികൾ

തിരുവനന്തപുരം: പോലീസ് മേധാവിയാകാത്തതില്‍ തനിക്ക് നിരാശയില്ലെന്ന് ഇന്ന് വിരമിക്കുന്ന ഫയർഫോഴ്സ് ഡിജിപി ഡോ. ബി. സന്ധ്യ. എന്തുകൊണ്ട് പോലീസ് മേധാവിയാക്കിയില്ലെന്നതിന് മറുപടി പറയേണ്ടത് ഉത്തരവാദപ്പെട്ടവരാണ്. സ്ത്രീ എന്ന നിലയില്‍ യാതൊരു തരത്തിലുമുള്ള വിവേചനവും സേനയില്‍ തനിക്ക് നേരിട്ടിട്ടില്ലെന്നും സന്ധ്യ പറഞ്ഞു.ഫയര്‍ഫോഴ്‌സ് മേധാവിയായിരിക്കെ നേരിട്ടത് വലിയ വെല്ലുവിളിയായിരുന്നു. ബ്രഹ്‌മപുരത്തെ തീ കെടുത്താന്‍ കഴിഞ്ഞത് വലിയ നേട്ടമായിട്ടാണ് കാണുന്നത്. അതേസമയം വിവാദമായ കേസുകളില്‍ പ്രതികരണത്തിനില്ലെന്നും ബി. സന്ധ്യ പറഞ്ഞു. ബി. സന്ധ്യക്കൊപ്പം എക്സൈസ് കമ്മീഷണറും ഡിജിപിയുമായ എസ്. ആനന്ദകൃഷ്ണനും ഇന്നു സർവീസിൽനിന്ന് വിരമിക്കും. 1988 ബാച്ച് ഐപിഎസ് ഓഫീസർ ആയ സന്ധ്യ പാല സ്വദേശിയാണ്. ആലപ്പുഴ സെന്‍റ് ആന്‍റണീസ് ജിഎച്ച്എസ്, ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ് എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്ശേഷം പാല അൽഫോണ്‍സ കോളജിൽ നിന്ന് റാങ്കോടെ എംഎസ്‌സി ബിരുദം നേടി. മ ത്സ്യഫെഡിൽ പ്രോജക്ട് ഓഫീസറായി രണ്ട് വർഷത്തെ സേവനത്തിന് ശേഷമാണ്…

Read More

ഇങ്ങനെ തൂങ്ങി നിന്ന്  ട്രെയിനിൽ റീല്‍സും ഫോട്ടോ ഷൂട്ടുമാകാം; റെയിൽവേ ഭൂമിയിലും ട്രെയിനുകളിലും വീഡിയോ  എടുക്കണമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം…

  കോഴിക്കോട്: റെയില്‍വേയുടെ സ്ഥലത്ത് ഭൂമിയില്‍ ഫോട്ടോ ഷൂട്ടോ റീല്‍സോ നടത്തുന്നതിൽ തടസമില്ല. പക്ഷെ പണമടയ്ക്കണമെന്ന് മാത്രം. റെയിൽവേ ഭൂമിയിലും ട്രെയിനുകളിലും ഫോട്ടോയെടുക്കാനും വീഡിയോ ചിത്രീകരിക്കാനും നിരക്കുകൾ പ്രസിദ്ധീകരിച്ചു. ട്രെയിനുകൾ ഉൾപ്പെടാത്ത ചിത്രീകരണങ്ങൾക്ക് (വ്യവസായിക ആവശ്യങ്ങൾക്കായി) മൊബൈൽ, ഡിജിറ്റൽ കാമറ എന്നിവ ഉപയോഗപ്പെടുത്തുന്നതിന് കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കോയമ്പത്തൂർ, മംഗളൂരുഎന്നിവിടങ്ങളിൽ 5,000 രൂപ നൽകണം. മറ്റ് സ്റ്റേഷനുകളിൽ 3,000 രൂപയാണ് ചാർജ്. പഠനാവശ്യങ്ങൾക്കായി കാമറ ഉപയോഗിച്ചുള്ള ചിത്രീകരണങ്ങൾക്ക് വൈ സ്റ്റേഷനുകളിൽ 2,500 രൂപയും ഇസഡ് വിഭാഗം സ്റ്റേഷനുകളിൽ 1500 രൂപയും നൽകണം. വ്യക്തിപരമായ ഉപയോഗങ്ങൾക്ക് പ്രഫഷണല്‍ കാമറയ്ക്ക് വൈ സ്റ്റേഷനുകളിൽ 3,500 രൂപയും ഇസഡ് വിഭാഗം സ്റ്റേഷനുകളിൽ 2,500 രൂപയും നൽകണം.  വിവാഹം, സേവ് ദ ഡേറ്റ് ഉൾപ്പെടെ ട്രെയിനുൾപ്പെടുന്ന ചിത്രീകരണങ്ങൾക്കും ട്രെയിനുകളിലെ ചിത്രീകരണങ്ങൾക്കും ഗുഡ്സ് ഷെഡ്, ഗുഡ്സ് ടെർമിനുകൾ എന്നിവിടങ്ങളിലും വൈ സ്റ്റേഷനുകളിൽ 1500…

Read More

മതപഠനകേന്ദ്രത്തിലെ പെൺകുട്ടിയുടെ മരണം; പെൺകുട്ടി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടു; പെൺകുട്ടി മതപഠനകേന്ദ്രത്തിലേക്ക് എത്തിയതിന് പിന്നിലെ കാരണം ഇങ്ങനെ…

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിവരം ഞെട്ടിക്കുന്നത്. മരിക്കുന്നതിന് ആറ് മാസം മുമ്പെങ്കിലും പെൺകുട്ടി ലൈംഗികപീഡനത്തിന് ഇരയായി. പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ പരിചയക്കാരനായ പൂന്തുറ സ്വദേശിയായ യുവാവിനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടി മതപഠനകേന്ദ്രത്തിൽ എത്തുന്നതിന് മുമ്പാണ് പീഡനത്തിന് ഇരയായതെന്നാണ് നിഗമനം. യുവാവുമായുള്ള ബന്ധം വീട്ടുകാർ കണ്ടെത്തിയതോ‌ടെയാണ് കുട്ടിയെ മതപഠനകേന്ദ്രത്തിലേക്ക് മാറ്റിയതെന്നും കുട്ടി മാനസിക പീഡനത്തിന് ഇരയായതായും പോലീസ് സംശയിക്കുന്നു. നടുവിളാകം പുരയിടം വീട്ടിൽ ഹാഷിം (20)നെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടിയുമായി ഏറെ നാളത്തെ അടുപ്പമുണ്ടെന്നും ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നുമാണ് ഹാഷിമിന്‍റെ മൊഴി കഴിഞ്ഞ മാസം 13നാണ് പെൺകുട്ടിയെ അൽ അമാൻ എജൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലെ അറബി കോളജിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മതപഠനശാലയിലെ…

Read More

ദൈവത്തെ വരെ പഠിപ്പിക്കും, ശാസ്ത്രജ്ഞരെയും സൈനികരെയും ഉപദേശിക്കും; മോദി അത്തരത്തില്‍ ഒരാള്‍; കടുത്ത പരിഹാസവുമായി രാഹുൽ ഗാന്ധി

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചിലര്‍ ദൈവത്തേക്കാള്‍ അറിവുള്ളവരായി നടിക്കുന്നുണ്ട്, പ്രധാനമന്ത്രി അതിലൊരാളാണെന്ന് രാഹുല്‍ പറഞ്ഞു. എല്ലാം അറിയാമെന്നാണ് അദ്ദേഹത്തിന്‍റെ ഭാവം, ദൈവത്തെ വരെ പഠിപ്പിക്കും. ശാസ്ത്രജ്ഞരെയും സൈനികരെയും വരെ ഉപദേശിക്കുമെന്നും രാഹുല്‍ പറഞ്ഞു. അമേരിക്കയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയാണ് രാഹുലിന്‍റെ പരാമര്‍ശം.  മോദിയെ ദൈവത്തിന് സമീപം ഇരുത്തിയാല്‍ ലോകത്ത് എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് അദ്ദേഹം ദൈവത്തിന് വരെ പറഞ്ഞുകൊടുക്കും. താന്‍ എന്താണ് സൃഷ്ടിച്ചതെന്നത് സംബന്ധിച്ച് ദൈവത്തിന് പോലും ആശയക്കുഴപ്പമുണ്ടാകുമെന്നും രാഹുല്‍ പരിഹസിച്ചു. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാമെങ്കിലും ഇതാണ് നടക്കുന്നത്. ബിജെപിയില്‍ ചോദ്യങ്ങളില്ല, ഉത്തരങ്ങള്‍ മാത്രമാണ് ഉള്ളത്. ഇന്ത്യയില്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണ്.  താന്‍ ഭാരത് ജോഡോ യാത്രയില്‍ കണ്ട ഭൂരിപക്ഷം ആളുകളും സ്‌നേഹമെന്ന ആശയം പങ്കുവച്ചവരാണ്. ഒരു വിഭാഗം ആളുകളാണ് രാജ്യത്ത് വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നത്. എന്നാല്‍ അവര്‍ക്ക്…

Read More

മയക്കുമരുന്നു  വിപണിയിലേക്ക്  “ആന മയക്കി’യും; സ്വബോധം നഷ്ടപ്പെടും, ചർമം അഴുകും; ഡ്രഗ് ഉപയോഗിച്ചതിനുശേഷമുള്ള ചേഷ്ടകള്‍ ഭയപ്പെടുത്തുന്നത്

ഫിലാഡല്‍ഫിയ: മനുഷ്യകുലത്തെയാകെ നാശത്തിലേക്കു നയിക്കുന്ന മയക്കുമരുന്നുകളുടെ പട്ടികയിലേക്ക് ആനകളെ മയക്കാൻ ഉപയോഗിക്കുന്ന മരുന്നും. “ സൈലാസൈന്‍’ ആണ് അടുത്തിടെ ആഗോള മയക്കുമരുന്നു വിപണിയിലേക്കു കടന്നുവന്നിരിക്കുന്നത്. കിറ്റമിൻ എന്ന മരുന്നിനൊപ്പം സൈലസിൻ ചേർത്താണ് ആനകളെ മയക്കാൻ ഉപയോഗിക്കുന്നത്. “സോംബി ഡ്രഗ്’ വിഭാഗത്തിൽപ്പെടുന്ന സൈലാസൈന്‍ മയക്കുമരുന്നുകളിൽ കൊടുംഭീകരനായി അറിയപ്പെടുന്നു. ഇത് ഉപയോഗിച്ചാൽ സ്വബോധം പൂർണമായും നഷ്ടപ്പെടും എന്നതിനു പുറമേ ചർമം അഴുകൽ ഉൾപ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളിലേക്കും മനുഷ്യരെ തള്ളിവിടുന്നു. കഴിഞ്ഞദിവസം യുകെയിലെ 43കാരന്‍ സൈലാസൈന്‍റെ ഉപയോഗം മൂലം മരിച്ചിരുന്നു. ഈ മാരകമരുന്നിന്‍റെ യൂറോപ്പിലെ ആദ്യത്തെ അറിയപ്പെടുന്ന ഇരയാണ് ആ ബ്രിട്ടീഷ് പൗരന്‍. ഇതോടനുബന്ധിച്ചു “സോംബി ഡ്രഗ്’ ഉപയോഗിക്കുന്നവരെക്കുറിച്ചുള്ള ഭയാനകമായ വീഡിയോയും പുറത്തുവന്നു. ലോകമെങ്ങും ഞെട്ടലുളവാക്കിയ വീഡിയോയായി അത്. ഫിലാഡല്‍ഫിയയിലെ കെന്‍സിങ്ടണിലെ തെരുവുകളിൽ മാരകമായ “സോംബി ഡ്രഗ്’ ഉപയോഗിക്കുന്നവരെക്കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. നിരവധി ആളുകളാണ് തെരുവില്‍ ഈ മാരകമയക്കു മരുന്ന്…

Read More

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു ! ജനപ്രിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു…

കൊച്ചി: നടന്‍ ഹരീഷ് പേങ്ങന്‍(49) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വയറു വേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കരള്‍ സംബന്ധമായ അസുഖമാണെന്നു തിരിച്ചറിഞ്ഞത്. കരള്‍ ദാനം ചെയ്യാന്‍ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ മുന്നോട്ട് വന്നിരുന്നെങ്കിലും ചികിത്സയ്ക്കു ഭീമമായ തുക ആവശ്യമായിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന നടനെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. മഹേഷിന്റെ പ്രതികാരം, ജാനേ മന്‍, ഷഫീക്കിന്റെ സന്തോഷം, ജയ ജയ ജയ ജയ ഹേ, പ്രിയന്‍ ഓട്ടത്തിലാണ്, ജോ ആന്‍ഡ് ജോ, മിന്നല്‍ മുരളി തുടങ്ങി ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് ഇദ്ദേഹം.

Read More