തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന കലോത്സവം സിസംബർ മൂന്ന് മുതല്‍ ഏഴുവരെയും സ്കൂൾ കായികോത്സവം നവംബർ നാല് മുതൽ 11 വരെയും നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇക്കൊല്ലം സ്കൂൾ കായികോത്സവം ഒളിമ്പിക്സ് മാതൃകയിലാകും കൊച്ചിയിൽ നടക്കുന്നതെന്നും മന്ത്രി അറിയിച്ചു. പ്രധാന വേദി കലൂർ സ്റ്റേഡിയമായിരിക്കും. മത്സരങ്ങൾ മഹാരാജാസ് ഗ്രൗണ്ടിലായിരിക്കും നടക്കുക. പുതുക്കിയ മാന്വല്‍ പ്രകാരമായിരിക്കും ഇത്തവണ സ്കൂൾ കലോത്സവം നടത്തുക. ഇത്തവണ തദ്ദേശീയ ജനതയുടെ (ഗോത്ര ജനത) കലകളും മത്സര ഇനമാവുമെന്നും മന്ത്രി വ്യക്തമാക്കി.
Read MoreCategory: Top News
തിരുവല്ലയില്‍ കാറിന് തീപിടിച്ച സംഭവം; ആത്മഹത്യയെന്ന് നിഗമനം, മരിച്ച ദമ്പതികളെ തിരിച്ചറിഞ്ഞു
തിരുവല്ല: വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു. തിരുവല്ല തുകലശേരി സ്വദേശികളായ രാജു തോമസ്, ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാറിന് എങ്ങനെയാണ് തീ പിടിച്ചതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പെട്രോളിംഗിന് എത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് കാർ കത്തുന്നത് ആദ്യമായി കണ്ടത്. തുടർന്ന് പൊലീസ് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുവല്ല ഡിവൈഎസ്പി അർഷാദ് പറഞ്ഞു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreഅടിച്ചുമാറ്റിയ പണം കൊണ്ട് അടിച്ചുപൊളി ജീവിതം; പതിനെട്ട് വർഷത്തെ സേവനം 19 കോടിയുമായി അസി. മാനേജർ മുങ്ങി; വലപ്പാട്ടെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് മുങ്ങിയത് കൊല്ലംകാരി ധന്യ മോഹൻ
തൃപ്രയാർ: ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 19.94 കോടി രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം കോംപ്ടക് ആൻഡ് കൺസൾട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. 18 വർഷത്തോളമായി അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന കൊല്ലം സ്വദേശി ധന്യ മോഹൻ ആണ് തട്ടിപ്പ് നടത്തിയത് . സ്ഥാപന അധികൃതരുടെ പരാതിയെ തുടർന്ന് തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. വലപ്പാട് സിഐയുടെ നേതൃത്വത്തിലുള്ള ഏഴംഗ അംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. 2020 മെയ് മുതൽ സ്ഥാപനത്തിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോണ്‍ അക്കൗണ്ടിൽ നിന്നും യുവതിയുടെ പിതാവിന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് 19.94 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഈ പണം കൊണ്ട് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും…
Read Moreപാലക്കാട് ഉപതെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാൻ കെ.മുരളീധരനെത്തുന്നു; കോൺഗ്രസിൽ ആവേശം; ചുമതല ഏറ്റെടുത്ത് പ്രവർത്തിക്കുമെന്ന് മുരളി
തൃശൂർ: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാൻ സാക്ഷാൽ കെ.മുരളീധരൻ എത്തുന്നു. ഷാഫി പറന്പിൽ വടകരയിൽ നിന്ന് എംപിയായി ജയിച്ച് ലോക്സഭയിലെത്തിയതോടെ ഒഴിവുവന്ന പാലക്കാട് നിയമസഭ സീറ്റ് നിലനിർത്തുകയെന്ന പ്രസ്റ്റീജ് പോരാട്ടത്തിന് നേതൃത്വം വഹിക്കാൻ മുരളിയെത്തുന്പോൾ കോണ്‍ഗ്രസിനകത്ത് ആവേശം പകരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചുമതല തന്നെ ഏൽപ്പിച്ചിട്ടുണ്ടെന്നും ഇന്നലെയാണ് ഒൗദ്യോഗികമായി കോണ്‍ഗ്രസ് ഇക്കാര്യം അറിയിച്ചതെന്നും ചുമതല ഏറ്റെടുത്ത് പ്രവർത്തിക്കുമെന്നും കോഴിക്കോട് മുരളി മാധ്യമങ്ങളോടു പറഞ്ഞതോടെ പാലക്കാട് ഉപതെരഞ്ഞെടുപ്പ് കേരളമാകെ ചർച്ചയാവുകയാണ്. തൃശൂരിൽ കെ.മുരളീധരൻ ലോക്സഭ തെരഞ്ഞെടുപ്പിൽ തോൽവിയേറ്റുവാങ്ങിയതിനെ തുടർന്ന് പാർട്ടി പരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഇനി തൽക്കാലം മത്സരിക്കാനില്ലെന്ന് പറഞ്ഞ് മാറിനിൽക്കുകയായിരുന്ന മുരളിയെ അനുനയിപ്പിക്കാൻ കോണ്‍ഗ്രസ് നേതാക്കളെല്ലാമെത്തിയിരുന്നു. പാർട്ടിയുടെ വേദികളിൽ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നതിൽ അന്വേഷണം വേണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. ഇതിന് പിന്നിൽ ആരെങ്കിലുമുണ്ടെങ്കിൽ ശക്തമായ നടപടി വേണം. വയനാട് ക്യാന്പിൽ എനിക്കെതിരെ…
Read Moreവിലയുടെ കൊടുമുടിയിൽ നിന്നും കൈവിട്ട് മത്തി; ഇനി വറുത്തും കറിവച്ചും കഴിക്കാം സാധാരണക്കാർക്ക്; വിലയിൽ മോഡിവിടാതെ മോത
കോട്ടയം: റിക്കാഡുകള്‍ തേടി കുതിച്ച മത്തിവില ഒടുവില്‍ താഴേക്ക്. ഒരാഴ്ച മുന്‍പ് വരെ കിലോയ്ക്ക് 400 രൂപയോളമെത്തിയിരുന്ന മത്തിവില ഇന്നലെയോടെ പകുതിയായി കുറഞ്ഞു.കോട്ടയത്ത് ഇന്നലെ മത്തിക്ക് 180-250 രൂപയാണു വില. അടുത്തദിവസങ്ങളില്‍ വില ഇനിയും കുറയുമെന്നാണു കച്ചവടക്കാര്‍ പറയുന്നത്. വില ഉയര്‍ന്നതോടെ മത്തിയെ കൈവിട്ട സാധാരണക്കാര്‍ വീണ്ടും മത്തിയിലേക്ക് ആകൃഷ്ടരായിട്ടുണ്ട്. വില കുറഞ്ഞതോടെ മത്തിക്ക് ആവശ്യക്കാരും വര്‍ധിച്ചു. മത്തിവില സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കിലോക്ക് 400 വരെയായി കുതിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും നിറഞ്ഞിരുന്നു. മത്സ്യബന്ധന വള്ളക്കാര്‍ക്ക് മീന്‍ ലഭ്യത കൂടിയതും കടലില്‍ പോകാന്‍ അനുകൂലമായ കാലവസ്ഥ സംജാതമായതുമാണു വില ഇടിയാന്‍ കാരണമായത്. മഴയും കാറ്റുംമൂലം മത്സ്യബന്ധനത്തിനു വിലക്കുണ്ടായിരുന്നു. ഇത് നീക്കിയതിനൊപ്പം പതിവിനു വിപരീതമായി വലിയതോതില്‍ മത്തിയും ലഭിച്ചു. സാധാരണ ഈ സീസണില്‍ ചെമ്മീന്‍, നത്തോലി മീനുകളാണു വള്ളക്കാര്‍ക്ക് വലിയ രീതിയില്‍ ലഭിക്കാറുണ്ടായിരുന്നത് ഇത്തവണ മത്തിയും ലഭിച്ചു.കഴിഞ്ഞദിവസങ്ങളില്‍ കണ്ണൂര്‍,…
Read Moreഅങ്കണവാടി പാത്രത്തിലും കൈയിട്ടുവാരി നേതാക്കൾ; രേഖകളിൽ 40 കിലോയുടെ ഗേറ്റ്സ്ഥാപിച്ച് പണം കൈപ്പറ്റി പ്രസിഡന്റ്; ഏഴ് വർഷമായി ഗേറ്റില്ലാതെ പട്ടിയേയും പൂച്ചയേയും പേടിച്ച് ടീച്ചറും കുട്ടികളും
വേലൂർ: പഞ്ചായത്ത് യോഗത്തിൽനിന്ന് പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി. മണിമലർക്കാവ് 76 -ാം നമ്പർ അങ്കണവാടിയിലെ ഗേറ്റ് വിഷയവുമായി ബന്ധപ്പെട്ടാണ് വേലൂർ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് യോഗത്തിൽനിന്നിറങ്ങി പ്രതിഷേധിച്ചത്.അങ്കണവാടിയില്‍ ഗേറ്റ് വേണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം സി.ഡി. സൈമൺ നിരവധിതവണ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാല്‍ പഞ്ചായത്ത് ഭരണസമിതി നിരസിച്ചു. സംശയംതോന്നിയ സി.ഡി. സൈമൺ വിവരാവകാശനിയമപ്രകാരമെടുത്ത രേഖയിൽ ഈ അങ്കണവാടിയിൽ ഗേറ്റ് വച്ചതായും പൈസ കൈമാറിയതായും കണ്ടെത്തി. നവീകരണത്തിന്റെ ഭാഗമായി മുൻ ഭരണ സമിതിയുടെ കാലത്ത് പണം നൽകുകയും 40 കിലോ വരുന്ന ഗെയ്റ്റ് സ്ഥാപിച്ചിട്ടുണ്ടെന്നും സാക്ഷ്യപ്പെടുത്തി ഇപ്പോഴത്തെ പ്രസിഡന്റ് ടി.ആർ. ഷോബിയും അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ഷേർലി ദിലീപ്കുമാറും ഒപ്പിട്ട് പണം കൈമാറിയതായും രേഖകളിലുണ്ട്. എന്നാൽ ഏഴുവർഷമായിട്ടും ഈ അങ്കണവാടിയിൽ ഗേറ്റ് സ്ഥാപിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലൻസിൽ പരാതി നൽകി. വിജിലൻസ് പ്രാഥമിക അന്വേഷണംനടത്തി. ഇക്കാര്യങ്ങൾ അടിയന്തരമായി പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചചെയ്യണമെന്നും…
Read Moreകണ്ണെഴുതി പൊട്ടും കുത്തി മറുകും കുത്തി അവളെ സുന്ദരിയാക്കുമായിരുന്നു; കണ്മഷിയുടെ ബോട്ടിൽ തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരിക്ക് ദാരുണാന്ത്യം
പാലക്കാട്: കണ്മഷിയുടെ ബോട്ടിൽ തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരിക്ക് ദാരുണാന്ത്യം. മുതലമട പാപ്പാൻചള്ളയിൽ അജീഷ് – ദീപിക ദമ്പതികളുടെ മകൾ ത്രിഷിക ആണ് ചികിത്സയ്ക്കിടെ മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ബോട്ടിൽ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചു. പാലക്കാട്ടെ ജില്ലാ ആശുപത്രിയിൽവച്ച് ബോട്ടിൽ പുറത്തെടുത്തെങ്കിലും കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെയാണ് കുഞ്ഞ് മരിച്ചത്. ഒന്നാം പിറന്നാൾ ആഘോഷം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുന്പോഴാണ് ദാരുണസംഭവം.
Read Moreഅർജുനായുള്ള തിരച്ചിൽ തുടരുന്നു; കാലാവസ്ഥ അനുകൂലമായാൽ ഡൈവർമാർ നദിയിലിറങ്ങും
ബംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് ഷിരൂരിൽ കാണാതായ അർജുനെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ പതിനൊന്നാം ദിവസത്തിലേക്കു കടന്നു. ഗംഗാവലി നദിയിലുള്ള അർജുന്റെ ട്രക്ക് കരയ്ക്കെത്തിക്കാൻ നാവികസേന ഇന്നും ശ്രമം തുടരും. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ കഴിയൂവെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയോഴുക്കുണ്ട്. ഇത് കുറയാൻ കാത്തിരിക്കണമെന്നും അല്ലാതെ മറ്റ് വഴികൾ ഇല്ലെന്നും ജില്ലാ ഭരണകൂടം പറഞ്ഞു. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ഉത്തര കന്നഡയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡൽഹിയിൽ നിന്ന് എത്തിച്ച ഐബോഡ് ഇന്നലെ ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. റോഡിൽ നിന്ന് 60 മീറ്റർ അകലെയായി 10 മീറ്റർ ആഴത്തിലാണ് ട്രക്കുള്ളത്. കുറഞ്ഞത് അഞ്ച് മീറ്റർ ആഴത്തിൽ ക്യാബിനും ലോറിയും വേർപെടാത്ത നിലയിലാണ് ട്രക്ക് ഉള്ളതെന്നാണ് കണ്ടെത്തൽ. നാവിക സേനയുടെ ഡൈവർമാർ ട്രക്കിൽ പരിശോധന നടത്തിയാൽ…
Read Moreവീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് ചികിത്സയിലുള്ള മൂന്നര വയസുകാരന് രോഗം സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പുതുച്ചേരിയിലെ ലാബിൽ നടത്തിയ പി സി ആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതായി കണ്ടെത്തിയിരുന്നു. കുട്ടി ഇപ്പോള്‍ വെൻ്റിലേറ്ററിൽ ചികിത്സയില്‍ തുടരുകയാണ്. മരുന്നുകളോട് കുട്ടി പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. കുളിക്കുമ്പോഴും മറ്റും മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് അമീബ മനുഷ്യശരീരത്തിൽ കടക്കുന്നത്. രോഗം തലച്ചോറിനെയാണ് ഗുരുതരമായി ബാധിക്കുന്നത്, അതിനാൽ മരണനിരക്ക് വളരെ കൂടുതലാണ്. രോഗാണു ശരീരത്തിൽ എത്തിയാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ഒരാഴ്ചവരെ എടുക്കും എന്നതും വെല്ലുവിളിയാണ്. തലവേദന, പനി, ഛർദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങൾ. അതേസമയം, രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല എന്ന് വിദഗ്ധർ പറയുന്നു.
Read Moreഇരുചക്രവാഹന ഡ്രൈവർ സംസാരിച്ചാൽ പിഴയില്ല; പ്രചരിക്കുന്നത് തെറ്റായ വാർത്തകൾ
കണ്ണൂർ: മോട്ടോർ സൈക്കിൾ ഓടിക്കുന്നയാൾ പിന്നിൽ ഇരിക്കുന്ന ആളുമായി സംസാരിച്ചാൽ പിഴ ഈടാക്കുമെന്ന പ്രചാരണം തെറ്റ്. പിഴ ഈടാക്കാൻ മോട്ടോർ വാഹനവകുപ്പിന്റെ നിർദേശമുണ്ടെന്ന രീതിയിൽ വ്യാപകമായി വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, മോട്ടോർ വാഹന വകുപ്പ് പാർലമെന്റ് പാസാക്കിയ മോട്ടോർ വാഹന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പിഴ ഈടാക്കുന്നത്. മോട്ടോർ വാഹന നിയമത്തിൽ ഓരോ നിയമലംഘനവും ചുമത്തേണ്ട പിഴയും കൃത്യമായി പറയുന്നുണ്ട്. എന്നാൽ, ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർ സംസാരിക്കുന്നത് കുറ്റമായി മോട്ടോർ വാഹനനിയമത്തിൽ പറയുന്നില്ല. അതിനു പിഴത്തുകയും പറയുന്നില്ല. ഇത്തരം പ്രചാരണത്തിനു കാരണമായത്, ഒരാൾ ട്രാൻസ്പോർട്ട് കമ്മീഷണർക്കു നൽകിയ ഒരു കത്താണ്. ഇതിൽ പറയുന്നത് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന ആൾക്കാർ സംസാരിക്കുന്നതു വാഹനം ഓടിക്കുന്ന ആളുടെ ശ്രദ്ധ കുറയാൻ കാരണമാകുമെന്നും അതുകൊണ്ട് അത് അപകടത്തിനു കാരണമാകുമെന്നുമാണ്. റോഡിലെ വാഹന പരിശോധനാ സമയത്ത് ഇക്കാര്യം ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് ഈ കത്ത്…
Read More