താമരശേരി: കട്ടിപ്പാറ കരിഞ്ചോലയിൽ കാണാതായ വിദ്യാർഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ. കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകൾ ദേവനന്ദ, എകരൂൽ സ്വദേശിയായ വിഷ്ണു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണാടിപ്പൊയിൽ കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മുതലാണ് ഇരുവരെയും കാണാതായത്. തുടർന്ന് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു.
Read MoreCategory: Top News
ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ തൂങ്ങിമരിച്ചത് മലയാളി നഴ്സ്; പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് രേഷ്മ തനിച്ചുപോകുന്ന സിസിടിവി ദൃശ്യം; പോലീസിന്റെ കണ്ടെത്തൽ ഇങ്ങനെ..
ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് പാലക്കാട് സ്വദേശിനി രേഷ്മയെ. സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം പ്രവേശനമുള്ള മുറിയിലെ ഇരുമ്പു കട്ടിലിന്റെ കൈപ്പിടിയില്‍ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ഇവര്‍ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് രേഷ്മ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇവര്‍ കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. കോയമ്പത്തൂരില്‍ സ്ഥിര താമസക്കാരിയായ ഇവര്‍ ഇവിടുത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്സ് ആയിരുന്നു. കഴിഞ്ഞ മാസം ഇവരുടെ അമ്മ മരിച്ചത് മുതല്‍ രേഷ്മ കടുത്ത വിഷാദത്തിലായിരുന്നെന്നാണ് വിവരം.
Read Moreഅച്ഛനെ ചുറ്റിക്കയ്ക്ക് അടിച്ച് കൊന്ന മകൻ ജാമ്യത്തിലിറങ്ങി അനുജനെ കല്ലിനിടിച്ച് കൊന്നു; തടസം പിടിക്കാനെത്തിയ അമ്മയേയും ക്രൂരമായി മർദിച്ചു; നടുക്കുന്ന സംഭവം കൊച്ചിൽ
കൊച്ചി: വാക്കുതർക്കത്തിനിടെ സഹോദരൻ കല്ലുകൊണ്ട് ഇടിച്ചതിനെത്തുടർന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരുന്പനം തൃക്കതൃ മഠത്തിപ്പറന്പിൽ അഖിൽ (33) ആണ് ഇന്നലെ പുലർച്ചയോടെ മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം വീട്ടിൽവച്ച് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. അനുജനായ അവിൻ എന്നു വിളിക്കുന്ന അമലാ(30)ണ് അഖിലിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ചത്. ഗുരുതര പരിക്കേറ്റ അഖിലിനെ കളമശേരി മെഡിക്കൽ കോളജിലും പിന്നീട് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ആക്രമണത്തിനുശേഷം സമീപത്തെ വീടിന്റെ മുകളിൽ ഒളിച്ചിരുന്ന പ്രതിയെ അന്നു രാത്രിതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം തടയാൻ ശ്രമിച്ച അമ്മ രുഗ്മിണിക്കും പരിക്കേറ്റിരുന്നു. രണ്ടു വർഷം മുന്‍പ് അച്ഛനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയാണ് അമൽ. ജയിലിലായിരുന്ന ഇയാൾ ജാമ്യത്തിൽ കഴിയുകയാണ്. മദ്യപിച്ചുണ്ടായ വഴക്കിനിടെ 2022 ഫെബ്രുവരിയിലാണ് അമലിന്റെ അടിയേറ്റ് അച്ഛൻ കരുണാകരൻ മരിച്ചത്. അഖിലിന്റെ മൃതദേഹം…
Read Moreകേരളം വിധിയെഴുതി: പോളിംഗ് 70.35 %; മണിക്കൂറുകൾ നീണ്ട ക്യൂ, വോട്ട് ചെയ്യാതെ മടങ്ങിയത് നിരവധിപ്പേർ
തിരുവനന്തപുരം: കനത്ത ചൂടിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ കേരളത്തിന്റെ വിധിയെഴുത്ത് 70.35 ശതമാനത്തിലേക്കു ചുരുങ്ങി. വോട്ടെടുപ്പിലുണ്ടായ കാലതാമസത്തെ ത്തുടർന്നു പലയിടത്തും മണിക്കൂറുകൾ കാത്തുനിന്നാണു പലർക്കും വോട്ട് ചെയ്യാനായത്. തെരഞ്ഞെടുപ്പു നടപടിക്രമം വൈകിയത് ഉദ്യോഗസ്ഥതല അനാസ്ഥയെ തുടർന്നാണെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി പ്രതിപക്ഷവും രംഗത്ത് എത്തിയതോടെ പുതിയ വിവാദത്തിനും അരങ്ങൊരുങ്ങി. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലായി 70.35 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അന്തിമമായ ഒൗദ്യോഗിക കണക്ക് പുറത്തു വരുന്നതോടെ ശതമാനത്തിൽ നേരിയ വ്യത്യാസമുണ്ടാകും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് ശതമാനത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. 2019ൽ 77.67 ശതമാനമായിരുന്നു സംസ്ഥാനത്ത് പോളിംഗ് രേഖപ്പെടുത്തിയത്. കണ്ണൂർ മണ്ഡലത്തിലാണ് ഉയർന്ന പോളിംഗ്, 75.74 ശതമാനം. തൊട്ടുപിന്നാലെ ആലപ്പുഴ, 74.37 ശതമാനം. കുറവ് പത്തനംതിട്ടയിൽ, 63.35. ജൂണ്‍ നാലിനാണ് വോട്ടെണ്ണൽ. ഇന്നലെ വൈകുന്നേരം ആറുവരെയായിരുന്നു വോട്ടെടുപ്പ് എങ്കിലും പലയിടത്തും…
Read Moreപ്രകാശ് ജാവദേക്കറെ ഇപി കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; കൂട്ടുപ്രതിയെ തള്ളിയത് പിടിക്കുമെന്ന് മനസിലായപ്പോളെന്ന് വി.ഡി. സതീശന്
കൊച്ചി: പ്രകാശ് ജാവദേക്കറെ ഇ.പി. ജയരാജന് കണ്ടത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ജാവദേക്കര്‍ കേന്ദ്രമന്ത്രിയല്ല, ബിജെപി നേതാവ് മാത്രമാണ്. കേരളത്തിലെ ബിജെപിയുടെ ചുമതലയുള്ള ജാവേദക്കറെ മുഖ്യമന്ത്രി എന്തിനാണ് കണ്ടത് ? ഇപിയുടെ മകന്റെ വീട്ടില്‍ എന്താണ് ജാവദേക്കര്‍ പോയത് ? മുഖ്യമന്ത്രിയുടെ അറിവോടെയുള്ള ബന്ധമാണ്. പിടിക്കുമെന്ന് മനസിലായപ്പോള്‍ കൂട്ടുപ്രതിയെ തള്ളിപറയുകയാണ് ഉണ്ടായതെന്ന സതീശന് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിത്. നമ്മുടെ രാജ്യം ജീവിക്കണോ മരിക്കണമോയെന്ന ചോദ്യം ഉയരുന്ന തെരഞ്ഞെടുപ്പാണ്. നമ്മുടെ ഇന്ത്യ ജീവിക്കണമെന്നാണ് ഉത്തരം കൊടുക്കുന്നതെങ്കില്‍ ഈ വര്‍ഗീയ ഫാസിസ്റ്റ് ഗവൺമെന്റിനെ താഴെയിറക്കി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ സര്‍ക്കാര്‍ ഉണ്ടാകണമെന്ന് രാജ്യത്ത് ബഹുഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്ന സമയം കൂടിയാണിത്. നിശബ്ദമായൊരു തരംഗം രാജ്യത്ത് എല്ലായിടത്തും ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. കേരളത്തില്‍ അത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായ…
Read Moreകണ്ടു…കണ്ടു… കണ്ടെന്ന് സമ്മതിച്ചു; മകന്റെ ഫ്ളാറ്റിൽവച്ച് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി; ശോഭാ സുരേന്ദ്രനെ അടുത്ത് നിന്നുപോലും കണ്ടിട്ടില്ലെന്ന് ഇ.പി. ജയരാജൻ
കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. തിരുവനന്തപുരം ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്നും ജാവദേക്കറുടെ കൂടെ ടി.ജി. നന്ദകുമാറും ഉണ്ടായിരുന്നുവെന്നും ഇ.പി. ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാസങ്ങൾക്ക് മുൻപാണ് കണ്ടത്. ഇതുവഴി കടന്നുപോയപ്പോൾ സന്ദർശിക്കാൻ എത്തിയതാണെന്നാണ് ജാവദേക്കർ പറഞ്ഞത്. രാഷ്ട്രിയം സംസാരിക്കാൻ ശ്രമിച്ചപ്പോൾ താത്പര്യമില്ലെന്ന് പറഞ്ഞുവെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി. ശോഭ സുരേന്ദ്രനും സുധാകരനും നാല് മാധ്യമപ്രവർത്തകരും നടത്തിയ ഗൂഢാലോചനയാണിത്. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. തൃശൂർ സീറ്റ് സംബന്ധിച്ച് നടത്തിയ ചർച്ചകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ഇന്ന് വരെ ശോഭാ സുരേന്ദ്രനോട് സംസാരിച്ചിട്ടില്ല, അടുത്ത് നിന്ന് പോലും കണ്ടില്ല. ആകെ കണ്ടത് ഉമ്മൻചാണ്ടിയുടെ മരണ സമയത്താണ്. എന്തടിസ്ഥാനത്തിലാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ശോഭാ സുരേന്ദ്രന് തന്റെ മകൻ മെസേജ് അയച്ചിട്ടില്ലെന്നും…
Read More1202 സ്ഥാനാര്‍ഥികൾ, 15.88 കോടി വോട്ടര്‍മാർ, 1.67 ലക്ഷം പോളിംഗ് ബൂത്തുകൾ; ആവേശത്തോടെ രണ്ടാം ഘട്ടം
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത് 88 മണ്ഡലങ്ങളില്‍. 13 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. ഇവയില്‍ 73 എണ്ണം ജനറല്‍ പാര്‍ലമെന്റ് മണ്ഡലങ്ങളും 6 എണ്ണം ഷെഡ്യൂള്‍ഡ് ട്രൈബ്സ് മണ്ഡലങ്ങളും 9 എണ്ണം ഷെഡ്യൂള്‍ഡ് കാസ്റ്റ് മണ്ഡലങ്ങളുമാണ്. 15.88 കോടി വോട്ടര്‍മാരും 1202 സ്ഥാനാര്‍ഥികളും 1.67 ലക്ഷം പോളിംഗ് ബൂത്തുകളുമാണ് രണ്ടാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലുള്ളത്. രണ്ടാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പില്‍ 15.88 കോടി വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലെത്തുന്നത്. ഇതില്‍ 8.08 കോടിയാളുകള്‍ പുരുഷന്മാരും 7.8 കോടിയാളുകള്‍ വനിതകളും 5929 പേര് ട്രാന്സ്ജന്ഡറുകളുമാണ്. 34.8 ലക്ഷം കന്നി വോട്ടര്‍മാരാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയിലുണ്ട്. 20-29 വയസ് പ്രായപരിധിയിലുള്ള 3.28 കോടി യുവ വോട്ടര്‍മാരും 85 വയസിലധികം പ്രായമുള്ള 14.78 ലക്ഷം വോട്ടര്‍മാരും രണ്ടാംഘട്ടത്തിന്റെ പ്രത്യേകതയാണ്. 100 വയസിന് മുകളിലുള്ള 42226…
Read Moreഇപി ജാഗ്രത കാട്ടിയില്ല: വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; വിമർശിച്ച് മുഖ്യമന്ത്രി
കണ്ണൂര്‍: ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇ.പി. ജയരാജനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ വാക്കുകൾ തെരഞ്ഞെടുപ്പ് സമയങ്ങളിൽ തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടാറുണ്ട്. അതിന്റെ ഭാഗമായേ ജനങ്ങൾ ഇതിനെ കാണുകയുള്ളൂ. സഖാവ് ഇ.പി. ജയരാജൻ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും. ഇവിടെ എൽഡിഎഫ് കൺവീനറുമാണ്. പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം വലിയ പരീക്ഷണങ്ങളിലൂടെ കടന്നുവന്നതാണ്. അത് ഏത് കമ്യൂണിസ്റ്റുകാരനും ആവേശമുണര്‍ത്തുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുണ്ടായിട്ടുള്ളത്. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ സിപിഎമ്മിനെതിരെയും എൽഡിഎഫിനെതിരെയും ഉന്നയിച്ചുള്ളതാണ്. അത്തരം ആരോപണത്തിൽ യാതൊരു കഴമ്പുമില്ലെന്ന് ജനങ്ങൾ മനസിലാക്കും. കെ. സുരേന്ദ്രൻ ഇതിന്റെ വക്താവായി മാറുന്നതിൽ അത്ഭുതമില്ല. എല്ലാ കാലത്തും ഈ രീതിയിലുള്ള തെറ്റായ പ്രചാരണങ്ങൾക്ക് ബിജെപിയുടെയും, യുഡിഎഫിന്റെയും, പ്രധാനമായും കോൺഗ്രസ് നേതാക്കൾ മുന്നിൽ…
Read Moreസംസ്ഥാനത്ത് വോട്ടിംഗ് ആരംഭിച്ചു; പലയിടത്തും വോട്ടിംഗ് യന്ത്രം തകരാറിലായി
തിരുവനന്തപുരം: സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ തന്നെ പ്രമുഖ നേതാക്കളും സ്ഥാനാർഥികളും വോട്ട് രേഖപ്പെടുത്തി. വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ടർമാരുടെ നീണ്ടനിരയാണ് ബൂത്തുകളിൽ കാണപ്പെടുന്നത്. അതേസമയം വോട്ടിംഗ് യന്ത്രം തകരാറിലായതിനാൽ പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു. തിരുവനന്തപുരം മണ്ഡലത്തിലെ നെയ്യാറ്റിൻകരയിൽ അഞ്ചിടത്ത് തകരാറുണ്ടായി. കണ്ണൂരിൽ നാലിടത്ത് വോട്ടിംഗ് യന്ത്രം തകരാറിലായി. പത്തനംതിട്ടയിൽ നാല് ബൂത്തുകളിലും വടകര മണ്ഡലത്തിൽ വാണിമേലിൽ രണ്ട് ബൂത്തുകളിലും യന്ത്രം തകരാറിലായി. ഫറോക്ക് വെസ്റ്റ് നല്ലൂരിൽ വോട്ടിംഗ് തടസപ്പെട്ടു. വടകര മാക്കൂൽപീടിക 110-ാം നമ്പർ ബൂത്തിലും പാലക്കാട് പിരിയാരി 123-ാം നമ്പർ ബൂത്തിലും പോളിംഗ് തുടങ്ങാനായില്ല. കോഴിക്കോട് നെടുങ്ങോട്ടൂർ ബൂത്ത് 84ൽ വോട്ടിംഗ് യന്ത്രം തകരാറിലായി. കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ പരിയാരം പഞ്ചായത്ത് ഇരിങ്ങൽ യു പി സ്കൂൾ 17 ബൂത്തിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി. മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ കൊണ്ടോട്ടി…
Read Moreവോട്ട് ചെയ്യാൻ തിരിച്ചറിയൽ രേഖയായി റേഷൻ കാർഡ് സ്വീകരിക്കില്ല ; വോട്ട് ചെയ്യാൻ വേണ്ട 13 തിരിച്ചറിയൽ രേഖകൾ ഏതെല്ലാം…
തിരുവനന്തപുരം: നാളെ വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിൽ എത്തുമ്പോൾ പ്രധാന തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡാണ്. കാർഡ് കൈവശമില്ലാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച ഫോട്ടോ പതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം. • ആധാർ കാർഡ് •എംഎൻആർഇജിഎ തൊഴിൽ കാർഡ്(ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്) • ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ • തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ് • ഡ്രൈവിംഗ് ലൈസൻസ് • പാൻ കാർഡ് • ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ് • ഇന്ത്യൻ പാസ്പോർട്ട് • ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ • കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, പബ്ലിക്ക്…
Read More