വയനാട്: സുൽത്താൻ ബത്തേരിയിൽ 19 കാരിയെ പണി നടക്കുന്ന ആശുപത്രി കോമ്പൗണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അക്ഷര എന്ന 19 കാരിയെ ആണ് ബത്തേരി താലൂക്ക് ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം വീണു കിടക്കുന്ന നിലയിൽ കണ്ടത്തിയത്. അക്ഷരയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആശുപത്രി അധികൃതരും പൊലിസും ഉടൻ തന്നെ സ്ഥലത്തെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അക്ഷരയുടെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കും മുന്നേ മരിച്ചിരുന്നെന്ന് അധികൃതർ വ്യക്തമാക്കി. കോളിയാടി സ്വദേശിനിയായ 19 കാരിയായ അക്ഷരയുടെ മരണം ആത്മഹത്യയാണന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബത്തേരി താലൂക്ക് ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപത്ത് അക്ഷരയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബത്തേരി താലൂക്ക്…
Read MoreCategory: Top News
വയനാട്ടിലെ സ്കൂളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം: 80 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൽപ്പറ്റ: വയനാട് ലക്കിടിയിൽ സ്കൂളിൽ ഭക്ഷ്യ വിഷബാധയെന്ന് സംശയം. ജവഹർ നവോദയ സ്കൂളിലെ 80 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ താമസിച്ച് പഠിക്കുന്ന കുട്ടികൾക്കാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഛർദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളെ ഉടൻ തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സ്കൂളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി.
Read Moreഭാര്യക്ക് പിറന്നാൾ സമ്മാനമായി നൽകിയ ലോട്ടറി ടിക്കറ്റ് സമ്മാനമടിച്ചു! മെക്കാനിക്കിന് ലഭിച്ചത് ഒരുകോടി
മഹാഭാഗ്യമാണ് കഴിഞ്ഞദിവസം നോർത്ത് കരോലിനയിൽ നിന്നുള്ള ഒരു മെക്കാനിക്കിനെ തേടിയെത്തിയത്. ഭാര്യയുടെ ജന്മദിനത്തിൽ ഇയാൾ സമ്മാനിച്ച 5 ഡോളർ വിലയുള്ള ലോട്ടറി ടിക്കറ്റിനാണ് ജാക്ക്പോട്ട് അടിച്ചത്. $200,000 ആണ് സമ്മാനത്തുകയായി ലഭിക്കുക. അതായത് ഇന്ത്യൻ രൂപയിൽ 1.63 കോടി. 62 -കാരനായ മൈക്കൽ പെട്രിവെല്ലി എന്ന മെക്കാനിക്കിനെ തേടിയാണ് ഈ മഹാഭാഗ്യം എത്തിയത്. ഭാര്യയുടെ ജന്മദിനത്തിൽ പതിവായി സമ്മാനം വാങ്ങി നൽകാറുള്ള ഇദ്ദേഹം ഇക്കുറി അല്പം വ്യത്യാസമായിക്കോട്ടെ എന്ന് കരുതിയാണ് ലോട്ടറി ടിക്കറ്റ് സമ്മാനിച്ചത്. ഏതായാലും ആ തോന്നൽ ഒരു ദിവസം കൊണ്ട് അദ്ദേഹത്തിന് ഒരു കോടിയോളം നേടിക്കൊടുത്തിരിക്കുകയാണ്. തനിക്ക് ഇപ്പോഴും ഇത് വിശ്വസിക്കാൻ ആവുന്നില്ല എന്നും സമ്മാനമായി ലോട്ടറി ടിക്കറ്റ് വാങ്ങി നൽകാൻ തോന്നിയ ആ നിമിഷത്തെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് അറിയില്ലെന്നും ആണ് ഇദ്ദേഹം പറയുന്നത്. ഭാര്യ പട്രീഷ്യയ്ക്ക് തൻറെ ഈ പിറന്നാൾ സമ്മാനം എന്തായാലും…
Read Moreഈ വൈറൽ വീഡിയോയുടെ വാസ്തവം എന്താണ്? സോഷ്യൽ മീഡിയയിൽ കാണുന്നതെന്തും കണ്ണുമടച്ചു വിശ്വസിക്കരുതേ; വൈറൽ വീഡിയോയുടെ ഒറിജിനൽ പുറത്ത് വിട്ട് പോലീസ്
കോഴിക്കോട്: സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന പല വാർത്തകളും ചിത്രങ്ങളും വീഡിയോകളും യഥാർഥത്തിൽ സത്യവുമായി യാതൊരു ബന്ധവും ഇല്ലാത്തവയായി പിന്നീട് മാറാറുണ്ട്. ഇത്തരം വാർത്തകളും ചിത്രങ്ങളും പ്രചരിക്കുന്പോൾ തന്നെ ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ ചിലരെങ്കിലും ശ്രദ്ധിക്കാറുമുണ്ട്. എന്നിരുന്നാലും പലപ്പോഴും വ്യാജ വാർത്തകളും വീഡിയോകളും ഭൂരിപക്ഷം പേരെയും തെറ്റിദ്ധരിപ്പിച്ച് കുഴിയിൽ ചാടിക്കുന്നതും നിത്യേന കാണുന്നതാണ്. ഇത്തരം സംഭവങ്ങൾ തടയുന്നതിന് കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്ക് ലൈവ് ആക്കി നിർത്താൻ തുടങ്ങിയത് അടുത്തിടെയാണ്. ഇതോടെ സോഷ്യൽ മീഡയയിൽ വൈറൽ ആകുന്ന ചിത്രങ്ങളുടെയും വീഡിയോകളുടെയും വാർത്തകളുടെയും ഉള്ളറകൾ തെരഞ്ഞ് കേരള പോലീസ് പിറകെ പോയി സത്യം കണ്ടെത്താറുമുണ്ട്. വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക കഴിഞ്ഞ ദിവസം വൈറലായ വീഡിയോയുടെ കള്ളത്തരം പൊളിച്ചും കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ഇട്ടിരുന്നു. സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം കണ്ണടച്ചു വിശ്വസിക്കരുതേ എന്ന മുന്നറിയിപ്പോടെയാണ് കേരള…
Read Moreഓരോ കോൺഗ്രസ് പ്രവർത്തകനും സ്വന്തം ജീവനും രക്തവും നൽകി പമ്പാവാലിയിലെ കർഷകരെ സംരക്ഷിക്കുമെന്ന് കെ. മുരളീധരൻ
കണമല: പന്പാവാലിയിലെ കർഷകരെ കുടിയിറക്കാൻ അനുവദിക്കില്ലെന്നും അങ്ങനെ നീക്കമുണ്ടായാൽ ഓരോ കോൺഗ്രസ് പ്രവർത്തകനും സ്വന്തം ജീവനും രക്തവും നൽകി ഇവിടത്തെ കർഷകരെ സംരക്ഷിക്കുമെന്നും മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ എംപി പറഞ്ഞു. ഇന്നലെ ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബഫർ സോണിലാണ് പന്പാവാലിക്കാർ. ഇതു നീക്കംചെയ്യാതെ സർക്കാർ പറയുന്നതെല്ലാം തട്ടിപ്പാണ്. പെരിയാർ കടുവാസങ്കേതത്തിന്റെ ബഫർസോണിൽനിന്ന് നാടിനെ നീക്കാതെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാവില്ല. കർഷകരെ കുടിയിറക്കി വനമാക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന കർഷകൻ ഏബ്രഹാം ജോസഫ് കല്ലേക്കുളത്ത് രാവിലെ ഉപവാസ സമ്മേളനം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പി.എ. സലിം, പ്രഫ. പി.ജെ. വർക്കി, ഫാ. ജയിംസ് കൊല്ലംപറന്പിൽ, ഫാ. സോജി, മാത്യു…
Read Moreനിസ്കാര സമയത്ത് കടകളിൽ മോഷണം; സിസി ടിവിൽ കണ്ട വെള്ളിയാഴ്ച കള്ളനെത്തേടി വലഞ്ഞ് പോലീസ്; മൊട്ടയടിച്ച് വേഷംമാറി നടന്ന കള്ളനെ കുടുക്കിയതാകട്ടെ ഇൻസ്റ്റഗ്രാമും
കോഴിക്കോട്: വെള്ളിയാഴ്ചകളിൽ ജുമാ നിസ്കാരസമയത്ത് കടകളിലെത്തി മോഷണം നടത്തുന്ന പ്രതിക്ക് ഇൻസ്റ്റഗ്രാം വില്ലനായി. മീഞ്ചന്ത ആർട്സ് കോളജിന് സമീപത്തെ പുത്തൻവീട്ടിൽ പി.വി. അബിനെ (26) ആണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കോഴിക്കോട് നഗരങ്ങളിൽ വെളളിയാഴ്ച ദിവസങ്ങളിൽ ഉച്ച സമയത്ത് നിസ്കാരത്തിന് വേണ്ടി മസ്ജിദിൽ പോകുന്ന ആളുകളുടെ കടകൾ നിരീക്ഷിച്ച് കടയിൽ ആളുകളില്ലെന്ന് ഉറപ്പുവരുത്തി പണവും വിലപ്പിടിപ്പുള്ള സാധനങ്ങളും അപഹരിക്കുന്നതാണ് ഇയാളുടെ രീതി. ഈ മാസം 13ന് അഴക്കൊടി ക്ഷേത്രത്തിന് സമീപമുള്ള പി.എസ്. ഓൾഡ് മെറ്റൽസ് എന്ന സ്ഥാപനത്തിലെ ജോലിക്കാർ ഉച്ചയ്ക്ക് പ്രാർഥനയ്ക്കായി മസ്ജിദിൽ പോയ സമത്ത് മതിൽ ചാടി അകത്ത് കയറി മേശവലിപ്പിലുണ്ടായിരുന്ന 20,000 രൂപ മോഷ്ടിച്ചിരുന്നു. മോഷണ സമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന സിസിടിവിയൽ ദൃശ്യങ്ങൾ പതിഞ്ഞതായി ശ്രദ്ധയിൽപ്പെട്ട പ്രതി പിന്നീട് നീളമുള്ള തന്റെ തലമുടി മൊട്ടയടിച്ച് രൂപം മാറ്റം വരുത്തിയാണ് നഗരത്തിൽ…
Read Moreവീട്ടില് അതിക്രമിച്ചുകയറി സ്ത്രീയെ ആക്രമിച്ച് പോലീസുകാരൻ; പരിചയത്തിന്റെ പേരിൽ യുവതിക്ക് ഒരുലക്ഷത്തിന് അടുത്ത് പണം കടം നൽകി; ഒടുവിൽ…
കണ്ണൂർ: വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച പോലീസുകാരൻ അറസ്റ്റിൽ. കണ്ണൂർ റൂറൽ ഹെഡ്ക്വാർട്ടേഴ്സിലെ സീനിയർ സിപിഒ ആയ കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ടി.വി. പ്രദീപാണ് പിടിയിലായത്. ഹൊസ്ദുർഗ് പോലീസാണ് ഇയാളെ പിടികൂടിയത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയും പോലീസുകാരനും പരിചയമുണ്ടായിരുന്നു. കോവിഡ് സമയത്ത് സ്ത്രീക്ക് പ്രദീപ് 80,000 രൂപ കടം നൽകിയിരുന്നു. ആ പണം തിരികെ ചോദിച്ചാണ് പ്രദീപ് യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയും കസേരയുൾപ്പെടെയുള്ളവ നശിപ്പിക്കുകയും ചെയ്തത്.
Read Moreവിവാഹ റിസപ്ഷൻ നടക്കുന്നതിനിടെ നവവധുവിന്റെ മൊബൈൽ കവർന്ന് യുവാവ്; മണിയറയിൽ നിന്ന് ഫോൺ എടുത്തത് റിസപ്ഷന് എത്തിയയാൾ; ശ്രീകണ്ഠപുരത്തെ സംഭവം ഇങ്ങനെ…
ശ്രീകണ്ഠപുരം: വിവാഹ റിസപ്ഷൻ നടക്കുന്നതിനിടെ നവ വധുവിന്റെ മൊബൈൽ ഫോൺ കവർന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ധർമശാല തളിയിൽ സ്വദേശി കാരി പ്രവീണി (22) നെയാണ് ശ്രീകണ്ഠപുരം ഇൻസ്പെക്ടർ ഇ.പി. സുരേശൻ, എസ്ഐ വില്ലി എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടിനായിരുന്നു സംഭവം. ചുഴലി അടിച്ചിക്കാമലയിൽ വരന്റെ വീട്ടിൽ വിവാഹത്തിന് ശേഷം നടന്ന റിസപ്ഷൻ ചടങ്ങിനിടെയാണ് 17,000 രൂപ വിലയുള്ള ഫോൺ മോഷണം പോയത്. കിടപ്പുമുറിയിലെ മേശ വലിപ്പിൽ സൂക്ഷിച്ചതായിരുന്നു ഫോൺ. റിസപ്ഷൻ ചടങ്ങ് കഴിഞ്ഞ ശേഷം വധു നോക്കിയപ്പോഴാണ് ഫോൺ മോഷണം പോയതായി അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. വിവാഹ റിസപ്ഷനിൽ പങ്കെടുത്ത ശേഷം വീടിനുള്ളിൽ കയറിയ പ്രവീൺ ഫോൺ കവരുകയായിരുന്നു. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക്…
Read Moreപാന്കാര്ഡ് അപ്ഡേറ്റ് ചെയ്യുന്നതിൽ തട്ടിപ്പ്; അടിച്ചുമാറ്റിയത് അഞ്ചരലക്ഷം; വ്യാജ ലിങ്ക് എസ്എംഎസ് മുഖാന്തിരം അയച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാനി ഒടുവിൽ വലയിൽ
തൃശൂർ: പാന്കാര്ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഫോണിലേക്ക് ബാങ്കിന്റെ പേരിൽ വ്യാജ ലിങ്ക് എസ്എംഎസ് മുഖാന്തിരം അയച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന കോൽക്കത്ത സ്വദേശി അറസ്റ്റിൽ. കോൽക്കത്ത സ്വദേശി ബെഹല മൊണ്ടാൽ പരാ റോഡിൽ സൈമൺലാലിനെയാണ് (28) തൃശൂർ റൂറൽ പോലീസ് പിടികൂടിയത്. പാന്കാര്ഡ് അപ്ഡേറ്റ് ചെയ്യണമെന്നും അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് ബ്ളോക്ക് ആകുമെന്നും കാണിച്ച് ഫോണിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വ്യാജ ലിങ്ക് എസ്എംഎസ് മുഖാന്തിരം അയച്ച് കൊടുത്ത് പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് സൈമൺ ലാലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 16നാണ് കേസിനാസ്പദമായ സംഭവം.തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശിയും മർച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ നിധിൻ എന്നയാളുടെ അഞ്ചര ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. നിധിന്റെ ഫോണിലേക്ക് പാൻകാർഡ് അപ്ഡേറ്റ് ചെയ്യണമെന്ന് കാണിച്ച് എസ്ബിഐ ബാങ്കിന്റെ പേരിൽ ലിങ്ക് എസ്എംഎസ് ആയി വന്നിരുന്നു. ആ…
Read Moreഎവിടെ തിരിഞ്ഞൊന്നു നോക്കിയാലും, അവിടെല്ലാം മൺചട്ടി കച്ചവടം പൊടിപൊടിക്കുന്നു; കേരളത്തിന്റെ പാതയോരങ്ങൾ കൈയടക്കി രാജസ്ഥാനി കുടുംബങ്ങൾ
ഡൊമിനിക് ജോസഫ്മാന്നാർ: രാജസ്ഥാനികളുടെ മൺപാത്ര കച്ചവടം പാതയോരങ്ങളിൽ സജീവം. രാജസ്ഥാൻ, കർണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ളവരാണ് വിവിധ സാധനങ്ങൾ വില്ക്കാനായി ഒരോ സീസണിലും എത്തുന്നത്. ഇപ്പോൾ 200ഓളം രാജസ്ഥാനികൾ കുടുംബമായി കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. മൺപാത്ര കച്ചവടമായിട്ടാണ് ഇവർ ഇപ്പോൾ എത്തിയിരിക്കുന്നത്. കർണാടകയിൽനിന്നു വയനാട് വഴി കേരളത്തിലെത്തി വിവിധ ജില്ലകൾ കടന്ന് ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ കഴിഞ്ഞ ഒരു മാസമായി കച്ചവടം നടത്തിവരികയാണ്. അന്പതുരൂപ ചട്ടിമൺപാത്ര കച്ചവടവുമായി എത്തിയിരിക്കുന്ന രാജസ്ഥാനി കുടുംബങ്ങൾക്കു കടയും വീടുമെല്ലാം ബൊലേറോ പിക്ക്അപ് ആണ്. മണ്ണിൽ നിർമിച്ച ചായക്കപ്പുകളും കറിച്ചട്ടികളുമൊക്കെ വാഹനത്തിൽ നിറയെ ഉണ്ട്. അമ്പതു രൂപ മാത്രം വിലവരുന്ന, ഇരുമ്പു ഫ്രെയിമുള്ള മൺചട്ടിക്കാണ് ആവശ്യക്കാർ ഏറെ. ചപ്പാത്തി, ദോശ, ഓംലെറ്റ് എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കാവുന്ന ചട്ടി വെറും 50 രൂപയ്ക്ക് എന്നു തമിഴിലുള്ള അനൗൺസ്മെന്റ് വാഹനത്തിലെ സ്പീക്കറിലൂടെ ഒഴുകിയെത്തുമ്പോൾ വാങ്ങാൻ തിരക്കേറും.200 രൂപ…
Read More