കൊച്ചി: മകളെ കൊലപ്പെടുത്തിയ ശേഷം ഓളിവില്‍ പോയ സമയത്തും ആര്‍ഭാട ജീവിതം നയിച്ചിരുന്നതായി സനു മോഹന്‍. കോയമ്പത്തൂരിലെത്തിയ താന്‍ സിനിമ തീയേറ്ററിലും, ബാര്‍, ചൂതാട്ട കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഭൂരിഭാഗം സമയവും ചെലവഴിച്ചതെന്ന് സനു മോഹന്‍ തെളിവെടുപ്പ് സമയത്ത് പോലീസിനോട് വെളിപ്പെടുത്തി. തെളിവെടുപ്പിന്റെ ഭാഗമായി തമിഴ്നാട്ടില്‍ തുടരുന്ന അന്വേഷണസംഘം മൂന്ന് ദിവസംകൂടി കഴിഞ്ഞേ തിരിച്ചെത്തുവെന്നാണ് സൂചന. ഇതിന് ശേഷമാകും അവസാന വട്ടം ചോദ്യം ചെയ്യല്‍. സനുവിന്റെ ഏതാനും ബന്ധുക്കളോടും സുഹൃത്തുക്കളോടും പോലീസ് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സേലത്ത് സനു മോഹന്‍ ഒളിവില്‍ താമസിച്ച സ്ഥലങ്ങളില്‍ ഇന്നലെ പോലീസ് തെളിവെടുത്തു. ഒരു ഹോട്ടലിലെ ജീവനക്കാര്‍ സനുവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. കോയമ്പത്തൂരില്‍ കണ്ടെടുത്ത സനു മോഹന്റെ കാര്‍ തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിച്ചു. സനു കോയമ്പത്തൂരില്‍ വിറ്റ വൈഗയുടെ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. വൈഗയെ കൊലപ്പെടുത്തിയ ശേഷം കോയമ്പത്തൂരിലെത്തിയ സനു മോഹന്‍ മള്‍ട്ടി പ്ലക്സ് തിയറ്ററില്‍ മലയാളത്തിൽ…
Read MoreCategory: Top News
സൗജന്യ വാക്സിൻ പ്രഖ്യാപനത്തിന് പിന്നാലെ തരംഗമായി കോവിഡ് വാക്സിൻ ചലഞ്ച്; രണ്ടു ദിവസംകൊണ്ട് 50ലക്ഷം; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുടെ പ്രവാഹം
എം.ജെ ശ്രീജിത്ത്തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ കോവിഡ് വാക്സിൻ ചലഞ്ച് തരംഗമാകുന്നു. കോവിഡ് വാക്സിൻ സൗജന്യമായി നൽകാനാകില്ലെന്ന കേന്ദ്രനിലപാട് പുറത്തുവന്നതോടെ കോവിഡ് വാക്സിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണ് ജനങ്ങൾ. കേന്ദ്രം സൗജന്യമായി തന്നില്ലെങ്കിലും സംസ്ഥാനത്ത് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് കോവിഡ് വാക്സിൻ ചലഞ്ച് സമൂഹമാധ്യമങ്ങളിൽ ആരംഭിച്ചത്. മരുന്ന് കമ്പനികൾ വാക്സിൻ 400 രൂപയ്ക്കാണ് സംസ്ഥാനങ്ങൾക്ക് നൽകുന്നതെന്ന് എന്ന് അറിഞ്ഞതോടെ വാക്സിൻ എടുത്തവരിൽ നല്ലൊരു പങ്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 400 രൂപ സംഭാവന ചെയ്തുകൊണ്ടുള്ള ചലഞ്ച് ആരംഭിക്കുകയായിരുന്നു. ആദ്യ ദിവസം തന്നെ 22 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതിൻപ്രകാരം എത്തിയത്. ചലഞ്ച് ആരംഭിച്ച് രണ്ടു ദിവസം പിന്നിടുമ്പോൾ 50 ലക്ഷം പിന്നിട്ടു. വാക്സിൻ എടുത്തവർ മാത്രമല്ല ഇനി വാക്സിൻ എടുക്കാനുള്ള വരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്…
Read Moreഓക്സിജനില്ല, എന്റെ രോഗികൾ മരിക്കുകയാണ്..! പൊട്ടിക്കരഞ്ഞ് ആശുപത്രി ഉടമ; മലയാളികൾ ഉൾപ്പടെയുള്ളവർ ചികിത്സ ലഭ്യമാകാതെ കടുത്ത പ്രതിസന്ധിയില്‍
ന്യൂഡൽഹി: മെഡിക്കൽ ഓക്സിജന്റെ രൂക്ഷമായ ക്ഷാമവും ആശുപത്രി കിടക്കകളുടെ അഭാവവും ഡൽഹിയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളെ എത്തിച്ചിരിക്കുന്നത് സ്ഫോടനാത്മക സ്ഥിതിയിൽ. ഡൽഹിയിലെ ശാന്തി മുകുന്ത് ആശുപത്രിയിലെ സിഇഒ ഇന്നലെ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരിഞ്ഞു. ഓക്സിജൻ തീർന്നുവെന്നും തന്റെ രോഗികൾ മരണാസന്നരായെന്നും പറഞ്ഞാണ് ആശുപത്രി സിഇഒ മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞത്. രോഗികളെയുമായി ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്ക് ഒാടുന്നവരുടെ എണ്ണം പെരുകിയിരിക്കുകയാണ്. മൂന്ന് ആശുപത്രികളിൽ പ്രവേശനം നിഷേധിക്കപ്പെട്ട ശേഷമാണ് കോവിഡ് ബാധിച്ച ഭാര്യയെ ബൈക്കിൽ ഇരുത്തി ഇന്നലെ അസ്ലം ഖാൻ എന്ന യുവാവ് എൽഎൻജെപി ആശുപത്രിയിൽ എത്തിയതു ദാരുണ കാഴ്ചയായി. എന്നാൽ, കിടക്കകൾ എല്ലാം തന്നെ രോഗികളെ കൊണ്ടു നിറഞ്ഞതിനാൽ അവിടെയും പ്രവേശനം സാധ്യമല്ലായിരുന്നു. ഡൽഹിയിൽ കോവിഡ് ചികിത്സ നൽകുന്ന ഏറ്റവും വലിയ എൽഎൻജെപി ആശുപത്രിയിലാണ് ഈ സ്ഥിതി. അടിയന്തര ചികിത്സ ആവശ്യമുള്ള നൂറു കണക്കിന് രോഗികളുമായി വന്ന ആംബുലൻസ് അടക്കമുള്ള…
Read Moreലോക്ക് ഡൗണിന് മുമ്പ് ശേഖരിച്ചു വയ്ക്കണം; കരുതൽ ശേഖരക്കാരെ പൊക്കിയപ്പോൾ പോലീസ് പിടികൂടിയത് 50 ലക്ഷം രൂപയുടെ കഞ്ചാവ്; പോലീസുകാരെ ക്വാറന്റൈനിലാക്കി പിടികൂടിയ പ്രതിക്ക് കോവിഡ്
കോട്ടയം: കോവിഡ് കേസുകൾ വർധിക്കുകയും നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്തതോടെ ലോക്ക ഡൗണ്‍ ഉണ്ടാകുമെന്ന് കരുതിയാണ് ജില്ലയിലേക്കു വൻ തോതിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ എത്തിക്കുന്നത്. ഇന്നലെ കാഞ്ഞിരപ്പള്ളിയിലും ചിങ്ങവനത്തു നിന്നുമാണ് 28 കിലോഗ്രാം കഞ്ചാവും 200 മില്ലി ഹാഷീഷ് ഓയിലും നിരവധി ആംപ്യുളുകൾ, ഗുളികളുമാണ് പിടികൂടിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാൽ കഞ്ചാവ് എത്തിക്കുന്നതിനായി അയൽ സംസ്ഥാനങ്ങളായ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്കു പോകാൻ കഴിയാതെ വരും. ഇതു മുൻകുട്ടി കണ്ട് ജില്ലയിൽ കഞ്ചാവ് മാഫിയ സംഘങ്ങൾ വൻതോതിൽ കഞ്ചാവ് എത്തിച്ചു സ്റ്റോക്ക് ചെയ്യുകയാണ്. ഇന്നലെ മാത്രം പിടികൂടിയതു 50 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ്.ജില്ലയിലെ പല സംഘങ്ങളും വൻതോതിൽ കഞ്ചാവ് സ്റ്റോക്ക് ചെയ്യാൻ സാധ്യതയുണ്ടെന്ന് ലഹരി വിരുദ്ധ സ്ക്വാഡിനു സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പല സ്ഥലങ്ങളിലും പരിശോധനകൾ കർശനമാക്കുകയും ചിലരെ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വൻ…
Read Moreഡൽഹി വിലപിക്കുന്നു, പ്രാണവായു തരൂ… ഇന്നലെ രാത്രി പിടഞ്ഞു മരിച്ചത് 25 പേര്; ഡല്‍ഹിയില്‍ സ്ഥിതി വിവരണാതീതം; ദാരുണം ഈ കാഴ്ചകള്‍…
ന്യൂഡൽഹി: ഓക്സിജൻ ക്ഷാമം അതിരൂക്ഷമായ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ മാത്രം 24 മണിക്കൂറിനിടെ 25ലധികം പേർ മരിച്ചതായി റിപ്പോർട്ട്. ചികിത്സയിലുള്ള 60 പേരുടെ നില ഗുരുതരമാണെന്നും ആശുപത്രി അധികൃതർ രാവിലെ അറിയിച്ചു. ഏതാനും മണിക്കൂറുകൾക്കൂടി നൽകാനുള്ള പ്രാണവായു മാത്രമേ ആശുപത്രിയിലുള്ളൂ എന്ന് മെഡിക്കൽ ഡയറക്ടർ പറഞ്ഞിരുന്നു. ഉച്ചയ്ക്ക് മുന്‍പുതന്നെ ആശുപത്രിയിലേക്ക് ഓക്സിജൻ എത്തിച്ചുതുടങ്ങിയിട്ടുണ്ട്. സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി ഇന്ന് അടിയന്തര യോഗങ്ങൾ വിളിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി സംസാരിക്കും. രാജ്യത്തെ മുൻനിര ഓക്സിജൻ നിർമാതാക്കളുമായി ഉച്ചയ്ക്ക് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഓക്സിജൻ വിതരണം ചെയ്യാൻ വ്യോമസേനയുടെ വിമാനങ്ങൾ ഉപയോഗിച്ചുതുടങ്ങിയെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം ഇന്ത്യയ്ക്ക് ഓക്സിജൻ നൽകാമെന്ന് റഷ്യയും ചൈനയും അറിയിച്ചു. റഷ്യയിൽനിന്ന് കപ്പൽമാർഗം 50000 മെട്രിക് ടണ്‍ ഓക്സിജൻ എത്തിക്കാൻ ധാരണയായിട്ടുണ്ട്.
Read Moreപിടിവിട്ട് റിക്കാർഡുകൾ ഭേദിച്ച് കോവിഡ് കുതിപ്പ് തുടരുന്നു ; ഒറ്റ ദിവസം മൂന്നേകാൽ ലക്ഷം രോഗികൾ, 2,263 മരണം; സംസ്കാരച്ചടങ്ങുകൾക്ക് കടുത്ത പ്രയാസങ്ങൾ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ റിക്കാർഡ് ഭേദിച്ച് കുതിപ്പ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് മൂന്നേകാൽ ലക്ഷത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു. 3,32,730 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പുതുതായി 2,263 മരണങ്ങളും സ്ഥിരീകരിച്ചു. ഇതുവരെ 1,86,928 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്.രാജ്യതലസ്ഥാനത്താണ് കോവിഡ് സ്ഥിതി ഏറ്റവും രൂക്ഷമായിട്ടുള്ളത്. 306 പേർ ഇന്നലെ മാത്രം മരിച്ചു. അതിരൂക്ഷമായ ഓക്സിജൻ ക്ഷാമവും ഡൽഹിയി ലുണ്ട്. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 67,013 പുതിയ കേസുകളും 568 മരണവും സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ 34,379 പുതിയ രോഗിക ളുണ്ടായി. മഹാരാഷ്ട്ര, കേരളം, കർണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ്, ഉത്തർ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കോവിഡ് രോഗികളുള്ളത്. ആശു പത്രിക്കിടക്കൾ ഒഴിവില്ലാത്തതിനാൽ പലയിടങ്ങളിലും രോഗികൾ ചികിത്സ കിട്ടാതെ വലയുകയാണ്. സംസ്കാരച്ചടങ്ങുകൾക്കുള്ള കടുത്ത പ്രയാസങ്ങളും തുടരുന്നു.
Read Moreവാക്സിന് എടുത്ത ചിലരില്‍ കണ്ടുവന്നത് അത്യപൂര്‍വമായ പാര്‍ശ്വഫലം മാത്രം! ജോണ്സണ് ആൻഡ് ജോണ്‍സണ്‍സ് വാക്സിന് ഇഎംഎയുടെ പച്ചക്കൊടി; വിലയിരുത്തല്‍ ഇങ്ങനെ…
ബ്രസൽസ്: ജോണ്സണ് ആൻഡ് ജോണ്‍സണ്‍സ് വാക്സിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച സംശയങ്ങളിൽ വ്യക്തത വരുത്തി യൂറോപ്യൻ മെഡിസിൻസ് ഏജൻസി. അത്യപൂർവമായ പാർശ്വഫലം മാത്രമാണ് വാക്സിൻ എടുത്ത ചിലരിൽ കണ്ടുവരുന്ന രക്തം കട്ടപിടിക്കൽ എന്നാണ് ഏജൻസിയുടെ വിലയിരുത്തൽ. വാക്സിനും രക്തം കട്ടപിടിക്കലും തമ്മിൽ ബന്ധമുണ്ട്. എന്നാൽ, ഇത് വളരെ അപൂർവമായൊരു സാധ്യത മാത്രമാണെന്നും ഇഎംഎ വിലയിരുത്തുന്നു. വാക്സിൻ കൊണ്ടുള്ള ഗുണഫലങ്ങൾ പാർശ്വഫലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നും ഏജൻസി വിലയിരുത്തുന്നു. അസ്ട്രസെനക്ക വാക്സിനെക്കുറിച്ചും സമാന റിപ്പോർട്ട് തന്നെയാണ് ഇഎംഎ നൽകിയിരുന്നത്. ജോണ്സണ് & ജോണ്സണ് കന്പനിയുടെ കൊറോണ പ്രതിരോധ വാക്സിന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി പച്ചക്കൊടി കാട്ടിയത് രോഗപ്രതിരോധ മേഖലയ്ക്ക് ആക്കം കൂട്ടിയിരിയ്ക്കയാണ്. മറ്റു വാക്സിനുകളിൽ നിന്ന് വ്യത്യസ്തമായി ഇത് ഒരിക്കൽ മാത്രം നൽകിയാൽ മതിയെന്ന പ്രത്യേകതയാണ് കന്പനി ചൂണ്ടിക്കാട്ടുന്നത്. പാൻഡെമിക്കെതിരായ പോരാട്ടത്തിലെ സുപ്രധാന നാഴികക്കല്ലാണ് ജോണ്സണ് ആന്റ് ജോണ്‍സനിൽ നിന്നുള്ള…
Read Moreസുബീറയുടെ മൊബൈല്‍ ഫോണും ആഭരണങ്ങളും എവിടെ ? ഹാൻഡ് ബാഗ് കണ്ടെത്തി; മൊബൈല്‍ ഫോണ്‍ സമീപത്തെ കുഴല്‍ക്കിണറിലിട്ടെന്ന് മുഹമ്മദ് അന്‍വര്‍
എടപ്പാൾ: ആതവനാട് കഞ്ഞിപ്പുര ചോറ്റൂരിൽ സുബീറ ഹർഹത്ത് എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ തെളിവെടുപ്പ് തുടരുന്നു. പ്രതിയെ വ്യാഴാഴ്ചയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. യുവതിയുടെ ഹാൻഡ് ബാഗും പ്രതി ഉപേക്ഷിച്ച വസ്ത്രവും പരിസരത്തുനിന്നു കണ്ടെത്തി. മലപ്പുറം മൊബൈൽ ഫോറൻസിക് യൂണിറ്റ് സയന്റിഫിക് ഓഫീസർ സൈനബ ഇളയത്തിന്റെ നേതൃത്വത്തിലാണ് ഫോറൻസിക് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും ഏതാണ്ട് 300 മീറ്റര്‍ മാറിയാണ് പെൺകുട്ടിയുടെ ഹാൻഡ്ബാഗ് കണ്ടെത്തിയത്. മണ്ണിൽ കുഴിച്ചിട്ട നിലയിലായിരുന്നു ബാഗ്. ചോറ്റൂർ കിഴുക പറമ്പാട്ട് വീട്ടിൽ കബീറിന്റെ മകൾ സുബീറ ഫർഹത്തി (21)നെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലാണ് തെളിവെടുപ്പ്. യുവതിയുടെ മൊബൈൽ ഫോണ്‍, ആഭരണങ്ങൾ എന്നിവ ഇനിയും കണ്ടെത്താനുണ്ട്. സുബീറയുടെ മൊബൈൽ ഫോൺ സമീപത്തെ കുഴൽക്കിണറിലിട്ടെന്നാണ് പ്രതി മുഹമ്മദ് അൻവർ പോലീസിന് നൽകിയ മൊഴി. മൂന്ന് ദിവസത്തേക്കാണ് പ്രതിയെ…
Read Moreരണ്ടാംഡോസ് 12 ആഴ്ച വരെ വൈകിയാലും കുഴപ്പമില്ല! കേന്ദ്രം തരുന്നതും നോക്കിയിരിക്കില്ല; വാക്സിൻ വാങ്ങാനുള്ള നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വാക്സിൻ കേന്ദ്ര സർക്കാർ തരുന്നതും നോക്കിയിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ വാക്സിൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പെട്ടെന്നുള്ള തീരുമാനം പ്രതീക്ഷിക്കുന്നു. എന്നാൽ കേന്ദ്രം തരുന്നതും നോക്കി കാത്തിരിക്കില്ല. കേന്ദ്രത്തിന്റെ വാക്സിൻ നയത്തിന്റെ അടിസ്ഥാനത്തിൽ വാക്സിൻ വാങ്ങാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാക്സിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് ക്യാമ്പുകൾ സജ്ജീകരിക്കും. 18 മുതൽ 45 വയസ് വരെയുള്ളവർക്ക് മെയ് ഒന്ന് മുതൽ വാക്സിൻ കൊടുക്കും എന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. ഈ വിഭാഗത്തിൽപ്പെട്ട 1.65 കോടിയാളുകൾ കേരളത്തിലുണ്ട്. അതിനാൽ തന്നെ വാക്സിൻ നൽകുന്നതിൽ ക്രമീകരണം വേണം. അനാവശ്യ ആശങ്ക ഒഴിവാക്കാൻ സംവിധാനം കൊണ്ടു വരും. രണ്ടോ മൂന്നോ ഘട്ടമായി വാക്സിൻ നൽകാനാണ് ആലോചിക്കുന്നത്. അസുഖമുള്ളവർക്ക് മുൻഗണനയുണ്ടാവും. ഇതിനുള്ള സംവിധാനമൊരുക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. വാക്സിൻ കമ്പനികളുമായി ചീഫ് സെക്രട്ടറി,ധനകാര്യ സെക്രട്ടറി,…
Read Moreചൈനയെ പിന്തുണയ്ക്കുന്ന യെച്ചൂരിയുടെ മകന് ചൈനീസ് വൈറസ് ബാധിച്ചു മരിച്ചു; പരിഹസിച്ച് ബിജെപി നേതാവ്; കിടിലന്‍ മറുപടിയുമായി പ്രമുഖര്‍
ന്യൂഡൽഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന് കോവിഡ് ബാധിച്ച് മരിച്ചതിനെ പരിഹസിച്ച് ബിജെപി മുന്‍ എംഎല്‍എ മിഥിലേഷ് കുമാര്‍ തിവാരി. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശിച്ചത്. ചൈനയെ പിന്തുണയ്ക്കുന്ന യെച്ചൂരിയുടെ മകന് ചൈനീസ് വൈറസ് ബാധിച്ചു മരിച്ചു എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്തു. മിഥിലേഷ് കുമാറിന്റെ ട്വീറ്റിനെതിരെ ജമ്മുകാഷ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ബോളിവുഡ് താരം സ്വര ഭാസ്കര്‍ തുടങ്ങിയ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഒരു വ്യക്തിയുടെ മകന്റെ മരണത്തില്‍ സന്തോഷിക്കാന്‍ ഒരു പ്രത്യേക വിഭാഗം ആളുകള്‍ക്കേ കഴിയൂ. പാമ്പിന് പോലും താഴെ പോകാന്‍ കഴിയാത്ത വിധം താഴ്ന്ന നിലവാരത്തില്‍ സഞ്ചരിക്കാന്‍ ബിജെപിയിലുള്ള ഒരാള്‍ക്കേ സാധിക്കൂ- ഒമർ ട്വീറ്റ് ചെയ്തു. സീതാറാം യെച്ചൂരിയുടെ മൂത്ത മകനും മാധ്യമ പ്രവർത്തകനുമായ ആശിഷ് യെച്ചൂരി വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്.…
Read More