കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ ഭർത്താവ് കണ്ണൂരിൽ സിപിഎം പരിപാടിക്ക്; വിവരങ്ങൾ തേ‌ടി കേന്ദ്ര ഇന്‍റലിജൻസ്

കണ്ണൂർ: രാഷ്‌ട്രീയ സാന്പത്തിക വിദഗ്ധനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെ ഭർത്താവുമായ ഡോ. പരകാല പ്രഭാകർ പങ്കെടുക്കുന്ന കണ്ണൂരിലെ സിപിഎമ്മുമായി ബന്ധപ്പെട്ട പരിപാടിയെക്കുറിച്ച് വിവരങ്ങൾ തേടി കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോ. കണ്ണൂരിലെത്തുന്ന ഇദ്ദേഹം സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ ഒൻപതിനാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സേവ് പബ്ലിക് സെക്‌ടർ ഫോറം ജില്ലാ കൺവൻഷനിൽ “വർത്തമാനകാല ഇന്ത്യ, ആവർത്തിക്കുന്ന നുണക്കഥകൾ, പറയാത്ത സത്യങ്ങൾ’ എന്ന വിഷയത്തിലാണു പ്രഭാഷണം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡോ. പി.കെ. ബിജുവാണ് സെമിനാർ ഉദ്ഘാടനം ചെയ്യുന്നത്. ബിഎസ്എൻഎൽ, എൽഐസി, ബാങ്ക്, പോസ്റ്റൽ, പെൻഷൻകാർ, കേന്ദ്ര സർക്കാർ ജീവനക്കാർ എന്നിവരുടെ കോ-ഓഡിനേഷൻ കമ്മിറ്റിയാണ് സെമിനാർ നടത്തുന്നത്. മോദിക്കെതിരേ കടുത്ത വിമർശനങ്ങൾ ഉയർത്തിയ ഡോ. പരകാല പ്രഭാകറിന് കനത്ത സുരക്ഷ ഒരുക്കാനാണ് നിർദേശം. അടുത്തിടെ പബ്ലിഷ് ചെയ്ത ഇദ്ദേഹത്തിന്‍റെ “ദി ക്രൂക്ക്ഡ് ടിംബർ ഓഫ്…

Read More

ഇരയെ വിവാഹം ചെയ്തു സന്തോഷത്തോടെ കുടുംബജീവിതം നയിക്കുന്നു; പ്രതിക്കെതിരേയുള്ള കേസ് നടപടികള്‍ അവസാനിപ്പിച്ചു

കൊച്ചി: ഇരയെ വിവാഹം ചെയ്തതിനാല്‍ പ്രതിക്കെതിരേയുള്ള കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. പോക്‌സോ നിയമപ്രകാരം 2018ല്‍ തിരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികളാണ് ജസ്റ്റീസ് പി. ഗോപിനാഥ് അവസാനിപ്പിച്ചത്. 14 വയസുള്ള കുട്ടിയെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്നായിരുന്നു 24കാരനെതിരായ പരാതി. തിരൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ ഇതുസംബന്ധിച്ച കേസ് നിലനില്‍ക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം പെണ്‍കുട്ടിക്ക് വിവാഹപ്രായമായതോടെ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി. വിവാഹം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നാണു കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇരുവരും സന്തോഷത്തോടെ കുടുംബജീവിതം നയിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേസിലെ നടപടികള്‍ കോടതി റദ്ദാക്കി.

Read More

ഇന്ത്യ മതേതര ജനാധിപത്യ രാജ്യമാണ്;നാസർ ഫൈസിക്കെതിരെ വിമര്‍ശനവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിക്കെതിരെ വിമര്‍ശനവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവിൽ. മിശ്ര വിവാഹത്തെക്കുറിച്ചുള്ള വിവാദ പ്രസ്താവനയിലാണ് മന്ത്രിയുടെ പ്രതികരണം. നാസര്‍ ഫൈസി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ എല്ലാവരും അനുസരിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുത്. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കുന്നതിനും വിശ്വസിക്കുന്നതിനും ഏതൊരു പൗരനും സ്വാതന്ത്ര്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. മതപണ്ഡിതനെന്ന നിലയില്‍ നാസര്‍ ഫൈസിക്ക് വിശ്വാസികള്‍ക്കായി ഉത്തരവുകള്‍ പുറപ്പെടുവിക്കാൻ അവകാശമുണ്ട്. എന്നാൽ ആ ഉത്തരവുകളെല്ലാം തന്നെ മറ്റുള്ളവർ അനുസരിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചു. എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രവർത്തകർ മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം നടത്തുന്നു. പാർട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാർട്ടി നേതാക്കൻമാരുടെ പിൻബലത്തിൽ എസ്എഫ്ഐയും ഡിവൈഎഫ്ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങൾക്ക് കല്യാണം കഴിച്ചു കൊടുക്കുന്നുവെന്നാണ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞത്. ഒരു ഹിന്ദു ഒരു മുസ്ലിം…

Read More

സ്ത്രീധനത്തിനായി സമ്മർദം ചെലുത്തി; കഴിയുന്നത്ര നൽകാമെന്ന് പറഞ്ഞിട്ടും റുവൈസ് വഴങ്ങിയില്ല; ഒളിവിൽ കഴിഞ്ഞ കൊല്ലംകാരൻ ഡോക്ടറെ പൊക്കി തിരുവനന്തപുരം പോലീസ്

തി­രു­വ­ന­ന്ത­പു­രം: സ്­ത്രീ­ധ­ന­ത്തി­നാ­യി ഡോ. റു­വൈ­സ് സ­മ്മര്‍­ദം ചെ­ലു­ത്തി­യെ­ന്ന് മ­രിച്ച ഷ­ഹന യുടെ സ­ഹോ­ദ­രന്‍ ജാസിം നാ­സ്. ക­ഴി­യുന്ന­ത്ര പ­ണം നല്‍­കാ­മെ­ന്ന് സ­മ്മ­തി­ച്ചി­ട്ടും റു­വൈ­സ് വ­ഴ­ങ്ങി­യി­ല്ലെന്നും  സഹോദരന്‍റെ  വെളിപ്പെടുത്തൽ. റു­വൈ­സി­ന്‍റെ പി­താ­വാ­ണ് സ്­ത്രീധ­നം ആ­വ­ശ്യ­പ്പെ­ട്ടത്. അച്ഛ­നെ ധി­ക്ക­രി­ക്കാ­നാ­വി­ല്ലെ­ന്ന് റു­വൈ­സ് പ­റഞ്ഞു. റു­വൈ­സി­നെ ഇ­ഷ്ട­പ്പെ­ട്ടി­രു­ന്ന­തി­നാല്‍ ബ­ന്ധ­ത്തില്‍­നി­ന്ന് പി­ന്മാ­റാ­ൻ ഷ­ഹനയ്­ക്ക് പ്ര­യാ­സ­മാ­യി­രുന്നു. ഇ­തി­നി­ടെ  ഷ­ഹനയ്­ക്കു­മേല്‍ സ്­ത്രീധ­നം ആ­വ­ശ്യ­പ്പട്ടു­കൊ­ണ്ട് നി­രന്ത­രം സ­മ്മര്‍­ദം ചെ­ലു­ത്തി. ര­ജി­സ്റ്റര്‍ വി­വാ­ഹം ന­ടത്തി­കൊ­ടു­ക്കാന്‍ പോലും ത­ങ്ങള്‍ ത­യാ­റാ­യി­രു­ന്നു. എന്നാൽ പ­ണ­മാ­ണ് വ­ലു­തെ­ന്ന് റു­വൈ­സ് പ­റ­ഞ്ഞെന്നും ജാ­സിം പ­റ­ഞ്ഞു. യുവ ഡോക്ടര്‍ ഷ­ഹനയുടെ ആത്മഹത്യയുമായി ബന്ധ­പ്പെ­ട്ട് ഇ­ന്ന് രാ­വി­ലെ­യാണ് റു­വൈ­സി­നെ പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടു­ത്തത്. ഇ­യാ­ളെ പോ­ലീ­സ് ചോദ്യം ചെ­യ്­ത് വ­രി­ക­യാണ്. ഉയര്‍ന്ന സ്ത്രീധനം നല്‍കാത്തതിന്‍റെ പേരില്‍ വിവാഹാലോചനയില്‍ നിന്ന് പിന്മാറിയതിലെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഷഹനയുടെ മാതാവും സഹോദരിയും പോലീസിന് മൊഴി നല്‍കിയിരുന്നു. ഇ­തി­ന്‍റെ അ­ടി­സ്ഥാ­ന­ത്തിൽ ഇ­യാള്‍­ക്കെ­തി­രേ പോലീസ് കേ­സെ­ടു­ത്തി­രുന്നു.ആത്മഹത്യാപ്രേരണ,…

Read More

സോളാർ പീഡന ഗൂഡാലോചനകേസ്; ഒന്നാം പ്രതിക്ക് ജാമ്യം; ഗണേഷ്കുമാറിന് ഇളവ്

കൊല്ലം: സോളാർ പീഡന ഗൂഢാലോചന കേസിലെ ഒന്നാം പ്രതിക്ക് ജാമ്യം. കൊട്ടാരക്കര കോടതിയിൽ നേരിട്ട് ഹാജരായാണ് ജാമ്യമെടുത്തത്. ഉമ്മൻ ചാണ്ടിയെ പീഡനകേസിൽ കുടുക്കാൻ രണ്ടാം പ്രതി കെ.ബി. ഗണേഷ് കുമാർ എംഎൽഎക്കൊപ്പം ചേർന്ന്  ഗൂഡാലോചന നടത്തിയെന്നാണ് കേസ്. ഗണേഷ് കുമാറിനു എല്ലാ വിചാരണ വേളയിലും നേരിട്ട് ഹാജരാകുന്നതിൽനിന്നും കോടതി ഇളവ് നൽകി. ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരായാൽ മതിയെന്നാണ് കോടതി നിർദേശം. എംഎൽഎയും പൊതുപ്രവർത്തകനും ആയതിനാൽ ഇളവ് നൽകണമെന്നായിരുന്നു ആവശ്യം. ഗണേഷ് കുമാർ കേസിൽ നേരത്തെ ജാമ്യം എടുത്തിരുന്നു. അടുത്ത മാസം പത്തിന് കേസ് വീണ്ടും പരിഗണിക്കും. പുതിയ സാക്ഷിപട്ടിക കൈമാറാൻ പരാതിക്കാരനായ അഡ്വ. സുധീർ ജേക്കബിന് കോടതി നിർദ്ദേശം നൽകി.

Read More

യൂത്ത് ലീഗിന്‍റെ യുവഭാരത് യാത്രയിൽ ഡിവൈഎഫ്‌ഐ വരുമോ? ചര്‍ച്ചസജീവം, ക്ഷണിക്കാന്‍ മുസ്‌ലിം ലീഗ് നേതാക്കളുടെ മൗനസമ്മതം

കോഴിക്കോട്: മുസ്‌ലിം  ലീഗിനെ യുഡിഎഫില്‍ നിന്ന് അടര്‍ത്തിമാറ്റാനുള്ള ശ്രമം സിപിഎം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനിടെ ലീഗ് യുവജനസംഘടന നടത്തുന്ന യുവ ഭാരത് പദയാത്രയില്‍ പങ്കെടുക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ച് സിപിഎം യുവജനസംഘടനയും. “ഏട്ടന്‍മാര്‍’  കാണിച്ച വഴിയേതന്നെ  ലീഗ് മൃദുസമീപനപാതയില്‍ സഞ്ചരിക്കാനുള്ള തീരുമാനത്തിലാണ് ഡിവൈഎഫ്‌യെയും. ജനുവരി 26ന് കാഷ്മീരില്‍നിന്നാണ് യാത്ര ആരംഭിക്കുന്നത്.കേന്ദ്രസർക്കാരിന്‍റെ യുവജനങ്ങളോടുള്ള അവഗണനയ്ക്കും തൊഴിലില്ലായ്മയ്ക്കുമെതിരേയാണ് യൂത്ത് ലീഗ് നടത്തുന്ന പദയാത്രയില്‍ പങ്കെടുക്കാനുള്ള താല്‍പര്യം ഡിവൈഎഫ്‌ഐ നേതാക്കള്‍ പ്രകടിപ്പിച്ചുകഴിഞ്ഞു. ക്ഷണിച്ചാല്‍ പങ്കെടുക്കുന്ന കാര്യം ആലോചിക്കുമെന്നായിരുന്നു ഡിവൈഎഫ്‌ഐ നേതാക്കളുടെ പ്രതികരണം. കേന്ദ്ര നയങ്ങള്‍ക്കെതിരേ വിവിധ യുവജന സംഘടനകള്‍ നടത്തുന്ന സമരങ്ങളെ ഡിവൈഎഫ്‌ഐ സ്വാഗതം ചെയ്യുകയാണെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, പ്രസിഡന്‍റ് വി.വസീഫ് എന്നിവര്‍ അറിയിച്ചത്. കേന്ദ്രനയങ്ങള്‍ക്കെതിരേ യുവജനസംഘടനകള്‍ സമരവും പദയാത്രയും  നടത്തുന്നത്  ആദ്യമല്ല. ഇതുവരെ യൂത്ത് ലീഗോ -ഡിവൈഎഫ്‌ഐയോ ഒരുമിച്ച് ഒരു വിഷയത്തിലും സമരമുഖത്ത് എത്തിയിട്ടുമില്ല. നിലവിലെ രാഷ്ട്രീയ…

Read More

150 പവനും 15 ഏക്കറും ബിഎംഡബ്ല്യു കാറും വേണം, ഡോ.ഷഹാനയെ മരണത്തിലേക്ക് തള്ളിയിട്ടത് സുഹൃത്തിന്‍റെ സ്ത്രീധന മോഹം; ആരോപണവുമായി കുടുംബം

തിരുവനന്തപുരം: ഡോക്ടർ ഷഹാനയുടെ ആത്മഹത്യയ്ക്ക് പിന്നാലെ വെളിപ്പെടുത്തലുമായി കുടുംബം. തിരുവന്തപുരം മെഡിക്കൽ കോളിൽ സർജറി വിഭാഗത്തിൽ പിജി വിദ്യാർഥിനിയായിരുന്നു ഷഹാന. കൂടെ പഠിക്കുന്ന ഡോക്ടറായ സുഹൃത്തിന്‍റെ വിവാഹാലോചന ഷഹാനയ്ക്കെത്തിയിരുന്നു. തുടർന്ന് 50 പവൻ സ്വർണവും 50 ലക്ഷം രൂപയുടെ കാറും സ്വത്തും നൽകാമെന്ന് കുടുംബം വരന്‍റെ വീട്ടുകാരോട് പറഞ്ഞു. എന്നാൽ 150 പവനും 15 ഏക്കർ ഭൂമിയും ഒരു ബിഎംഡബ്ല്യൂ കാറുമാണ് യുവാവിന്‍റെ വീട്ടുകാർ സ്ത്രീധനമായി ആവശ്യപ്പെട്ടതെന്ന് ഷഹാനയുടെ കുടുംബം ആരോപിച്ചു. കൊടുക്കാൻ ഉദ്ദേശിച്ചതിൽ കൂടുതൽ തുകയും വിലകൂടിയ കാറും വരന്‍റെ വീട്ടുകാർ ആവശ്യപ്പെട്ടതോടെ ഷഹാനയുടെ കുടുംബം സമ്മർദത്തിലായി. പിന്നാലെ വരൻ വിവാഹത്തിൽ നിന്ന് പിൻമാറുകയും ചെയ്തു. ഇതിന്‍റെ മനോവിഷമത്തിൽ ഷഹാന ആത്മഹത്യചെയ്തെന്നാണ് കുടുംബം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കുടുംബം മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകി. കഴിഞ്ഞദിവസം രാത്രിയാണ് ഷഹാനയെ മെഡിക്കൽ കോളജിന്…

Read More

യുവ ഡോക്ടറുടെ മരണം; അനസ്തേഷ്യ മരുന്ന് ഉള്ളിൽ ചെന്നെന്നു പ്രാഥമിക നിഗമനം

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ പിജി ഡോക്ടറായ വെഞ്ഞാറമൂട് സ്വദേശിനി ഷഹാന (27) യുടെ മരണം അമിതമായി അനസ്തേഷ്യ മരുന്ന് ഉള്ളിൽ ചെന്നത് മൂലമാണെന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം രാത്രിയാണ് ഷഹാനയെ മെഡിക്കൽ കോളജിന് സമീപത്തെ ഇവർ താമസിക്കുന്ന ഒരു ഫ്ലാറ്റിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. ഡോക്ടറുടെ വിവാഹം നിശ്ചയിച്ചിരുന്നു എന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയമാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് സൂചന. ഫ്ലാറ്റിനുള്ളിൽ മുറിയിൽ ബോധരഹിതയായി കിടന്ന ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് റിപ്പോർട്ടിൽ ഉള്ളത്. ശരീരത്തിൽ അമിതമായി അനസ്തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണ കാരണമായത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത് എന്നും ഡോക്ടറുടെ ബന്ധുക്കൾ പരാതി നൽകിയാൽ മാത്രമേ കൂടുതൽ നടപടികളുമായി മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ എന്നുമാണ് മെഡിക്കൽ കോളജ്…

Read More

കാഷ്മീർ കാണണമെന്ന മോഹം; ചിട്ടി നടത്തി സ്വരൂപിച്ച കാശുമായി അവർ പോയത് അന്ത്യയാത്രയ്ക്ക്

പാലക്കാട്: കാഷ്മീരിലെ ദുരന്തത്തിൽ പ്രിയപ്പെട്ടവർ മരിച്ചതിന്‍റെ ആഘാതത്തിലാണ് വീട്ടുകാരും നാട്ടുകാരും. സ്വപ്നയാത്രയാണ് ഒടുവിൽ ശ്രീനഗർ സോജില ചുരത്തിൽ ദുരന്തത്തിൽ കലാശിച്ചത്. ചിറ്റൂരിൽനിന്നുള്ള 13 പേരുടെ സംഘം നവംബർ 30നാണ് ട്രെയിനിൽ പുറപ്പെട്ടത്. സുഹൃത്തുക്കൾ ചേർന്നു ചിട്ടി നടത്തിയാണ് തുക സ്വരൂപിച്ചത്. അഞ്ച് വർഷമായി ഇവർ ഇത്തരത്തിൽ യാത്ര പോകാറുണ്ട്. എല്ലാവർഷവും നവംബർ ഡിസംബർ മാസങ്ങളിലാണ് ഇവർ യാത്ര പോകാറുള്ളത്. കഴിഞ്ഞവർഷവും ഈസംഘം കാഷ്മീരിലേക്കുതന്നെയാണ് യാത്രപോയത്. കഴിഞ്ഞതവണ പല സ്ഥലങ്ങളും കാണാൻ സാധിക്കാത്തതിനാൽ ഈവർഷവും ഇവർ കാഷ്മീരിലേക്ക് യാത്ര തിരിക്കുകയായിരുന്നു. കേരളത്തിൽ മാത്രം യാത്ര നടത്തിയിരുന്ന സംഘം കഴിഞ്ഞവർഷം മുതലാണ് കേരളത്തിനു പുറത്തേക്ക് യാത്രപോയി തുടങ്ങിയത്. 30ന് കാഷ്മീരിലേക്ക് ആദ്യം ഫ്ലൈറ്റിൽ പോകാനായിരുന്നു പ്ലാൻ. പക്ഷേ ചെലവ് കൂടുന്നതിനാൽ ഡൽഹി വരെ ട്രെയിനിലും പിന്നീട് വാഹനത്തിലുമായി യാത്ര ഒരുക്കുകയായിരുന്നു. സോനാമാർഗിലേക്കു രണ്ടു കാറുകളിലെത്തിയ സംഘം സ്കീയിംഗ് നടത്തി മടങ്ങുമ്പോൾ…

Read More

നവകേരള സദസിൽ എംഎൽഎയുടെ പിഎ കറുത്ത ഷർട്ട് ധരിച്ചെത്തി; പോലീസ് തടഞ്ഞു; വേദിയിൽ പോലീസിനെതിരേ ആഞ്ഞടിച്ച് സി.സി. മുകുന്ദൻ എംഎൽഎ

തൃപ്രയാർ: നവകേരള സദസിനു കറുത്ത ഷർട്ട് ധരിച്ചെത്തിയ സി.സി. മുകുന്ദൻ എംഎൽഎയുടെ പിഎ അസ്ഹർ മജീദിനെ പോലീസ് തടഞ്ഞു. വേദിക്കു മുന്നിലെത്തിയ അസ്ഹറിനോടു പുറത്തു പോകാൻ കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ. ശങ്കരന്‍റെ നേതൃത്വത്തിൽ പോലീസ് ആവശ്യപ്പെട്ടതു തർക്കത്തിനിടയാക്കി. തുടർന്ന് സി.സി. മുകുന്ദൻ പോലീസിനെതിരേ തിരിയുകയായിരുന്നു. പരിപാടി പൊളിക്കാൻ പോലീസ് ശ്രമിക്കുകയാണെന്നും പ്രത്യേകിച്ച് ഡിവൈഎസ്പിക്കാണ് യോഗം പൊളിക്കാൻ താത്പര്യമെന്നും ജനങ്ങൾ ശ്രദ്ധിക്കണമെന്നും നവകേരള സദസിന്‍റെ അധ്യക്ഷനായിരുന്ന സി.സി. മുകുന്ദൻ മൈക്കിലൂടെ വിളിച്ചുപറഞ്ഞു. മന്ത്രിമാരായ ആർ. ബിന്ദു, സജി ചെറിയാൻ, ആന്‍റണി രാജു, ജി.ആർ. അനിൽ എന്നിവർ വേദിയിലിരിക്കുമ്പോഴായിരുന്നു സംഭവം. ഈ സമയം മുഖ്യമന്ത്രി എത്തിയിരുന്നില്ല. എംഎൽഎ ഇടപെട്ടതോടെ പോലീസ് അസ്ഹറിനെ തടയുന്നതിൽനിന്നു പിന്മാറി.

Read More