കൊച്ചി: നടൻ സലിംകുമാറിന് കണ്ണീരോടെ വിട നൽകി കേരളം. ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കാരം പൂർത്തിയായി. മക്കളായ ചന്തുവും ആരോമലും ചിതയ്ക്ക് തീ കൊളുത്തി. ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.43നായിരുന്നു അന്ത്യം. 56 വയസായിരുന്നു. 1969 ഒക്ടോബർ ഒമ്പതിന് എറണാകുളം വടക്കൻ പറവൂരിൽ ഗംഗാധരൻ-കൗസല്യ ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം മിമിക്രിയിലൂടെയാണ് കലാരംഗത്ത് എത്തിയത്. വടക്കൻ പറവൂർ ഗവ. ലോവർ പ്രൈമറി സ്കൂൾ, ഗവ. ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
Read MoreCategory: Top News
കുരുക്ക് മുറുക്കി… ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; എം.ആര്.അജിത് കുമാറിനെതിരെ കോടതിയിൽ റിപ്പോർട്ട് നൽകി എസ്ഐടി
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാജീവനക്കാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ എം.ആര്.അജിത് കുമാറിനെതിരെ കുരുക്ക് മുറുക്കി പ്രത്യേക അന്വേഷണ സംഘം. കേസിൽ അട്ടിമറി നടന്നായി എസ്ഐടി കോടതിയിൽ റിപ്പോർട്ട് നൽകി. ആലപ്പുഴ സെഷന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് സമർപ്പിച്ചത്. വ്യാജ രേഖ ചമച്ചത് എഡിജിപിയുടെ ഓഫീസാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ റിപ്പോര്‍ട്ട് തയാറാക്കിയത് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. പ്രതികളെ രക്ഷിക്കാന്‍ കേസ് ഡയറി തന്നെ അട്ടിമറിച്ചു. തെറ്റായ നറേറ്റീവ് സൃഷ്ടിക്കാന്‍ വ്യാജ രേഖകള്‍ ചമച്ചുവെന്നും എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. സത്യം പുറത്തു കൊണ്ടുവരാന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ആന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് ഫോട്ടോഗ്രാഫറുടെ ദൃശ്യങ്ങള്‍ ലഭ്യമായി എന്ന റഫര്‍ റിപ്പോര്‍ട്ടിലെ പ്രസ്താവന കള്ളമാണ്. പോലീസ് ഫോട്ടോഗ്രാഫര്‍ മര്‍ദനം പകര്‍ത്തിയിട്ടില്ല എന്ന് മൊഴി നല്‍കിയിട്ടുണ്ട്. റഫര്‍ റിപ്പോര്‍ട്ടില്‍…
Read More‘മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും, എനിക്ക് എന്റെ കൂടെപിറപ്പിനെയും നഷ്ടമായി’: വൈകാരിക കുറിപ്പുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനവും രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. സലിം കുമാർ തനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ലായിരുന്നു സ്വന്തം കൂടപ്പിറപ്പും കുടുംബാംഗവുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും തനിക്ക് കൂടെപിറപ്പിനെയും നഷ്ടമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ വാക്കുകൾ… ചിരിയുടെ മണവാളന് മാത്രമായിരുന്നില്ല എനിക്ക് സലിംകുമാര്‍. അയാളും ഞാനും തമ്മില്‍ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്. എന്റെ നാടിന്റെ അഭിമാനമായൊരാള്‍. എനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറഞ്ഞൊരാള്‍. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അല്‍പ്പം പോലും ഓര്‍ക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവര്‍ത്തിച്ച് പറയുന്ന ഒരാള്‍. ഞാന്‍ കോണ്‍ഗ്രസുകാരനാണെന്ന് പറയാന്‍ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരന്. എന്റെ തെരഞ്ഞൈടുപ്പുകളില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാര്‍, പാര്‍ട്ടിയുടെ വിജയങ്ങളില്‍ അത്രമേല്‍ സന്തോഷിച്ച കൂടപിറപ്പ്,ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം…
Read Moreഅച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം: ഇടത് നേതാവിനെ പുറത്താക്കി ഉന്നത വിദ്യാഭ്യാസവകുപ്പ്
കൊല്ലം: ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സോഷ്യൽ മീഡിയയിലൂടെ സൈബർ അധിക്ഷേപം നടത്തിയ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ പുറത്താക്കി ഉന്നത വിദ്യാഭ്യാസവകുപ്പ്. ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്ഥാനത്ത് നിന്നാണ് നന്ദകുമാറിനെ പുറത്താക്കിയത്. മുൻ അഡിഷനൽ സെക്രട്ടറി ലതാ പണിക്കരെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. അഡീഷനൽ സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ച നന്ദകുമാറിനെ കഴിഞ്ഞ എൽഡിഎഫ് സർക്കാറാണ് ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി നിയമിച്ചത്. ഇടതുസംഘടനാ പ്രവർത്തകനായിരുന്ന നന്ദകുമാർ 2023ൽ ഫെയ്സ്ബുക്കിലൂടെ മോശമായ പോസ്റ്റിട്ട് അപമാനിച്ചെന്ന് അച്ചു ഉമ്മൻ ഡിജിപിക്ക് പരാതി നൽകിയെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല
Read Moreഐഎഎസ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം; സസ്പെന്‍ഷനിലായിരുന്ന എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്പെൻഷൻ പിൻവലിച്ചു
തിരുവനന്തപുരം: സസ്പെന്‍ഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി.അശോകിന്റെയും എന്‍. പ്രശാന്തിന്റെയും സസ്പെന്ഷന് പിന്‍വലിച്ചു സർക്കാർ. പ്രശാന്ത് രണ്ടു വർഷമായും അശോക് ഒന്നര മാസമായും സസ്പെൻഷനിലായിരുന്നു. ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ വിമർശിച്ചതിന്റെ പേരിലാണ് പ്രശാന്ത് സസ്പെൻഷനിലായത്. പിണറായി വിജയനെയും മുൻ സർക്കാരിന്റെ പ്രവർത്തനങ്ങളെയും വിമർശിച്ച് അഭിമുഖം നൽകിയതിനു പിന്നാലെയാണ് അശോകിനെ സസ്പെൻഡ് ചെയ്തത്. അനുവാദമില്ലാതെ മാധ്യമങ്ങളോടു സംസാരിച്ചു, സർക്കാരിന്റെ പ്രതിഛായ മോശമാക്കി തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനു മേൽ ചുമത്തിയത്. വിമര്‍ശിച്ചതിന്റെ പേരിലെടുത്ത നടപടി അനാവശ്യമാണെന്ന് കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നേരിടുമ്പോള്‍ രണ്ട് പേര് പുറത്തുനില്‍ക്കുന്നത് ഉചിതമല്ലെന്നും സര്‍ക്കാര്‍ വിലയിരുത്തി.
Read Moreകോഴിക്കൂട്ടിൽ കൈയിടാൻ മടിക്കുമെന്ന നസീറിന്റെ ധാരണ പാളി; കൂട്ടിൽ ഒളിപ്പിച്ച 43 ലിറ്റർ മദ്യം പിടികൂടി; പിടിച്ചെടുത്തത് ബിവറേജിലെ മദ്യം
മുക്കൂട്ടുതറ: ചില്ലറ വിൽപനയ്ക്കായി വിവിധ ബിവറേജ് ഷോപ്പുകളിൽനിന്ന് വാങ്ങിവച്ച 43 ലിറ്റർ മദ്യം ഒളിപ്പിച്ചത് പറമ്പിലെ കോഴിക്കൂട്ടിൽ. വിവരം രഹസ്യമായി അറിഞ്ഞെത്തിയ എക്സൈസ് സംഘം കോഴിക്കൂട്ടിലെ മദ്യശേഖരം പിടികൂടി. മദ്യം വാങ്ങി വിൽപ്പനയ്ക്ക് സൂക്ഷിച്ച വീട്ടുടമയെ അറസ്റ്റ് ചെയ്തു. മുക്കൂട്ടുതറ ചാത്തൻതറയിലാണ് സംഭവം. ചാത്തൻതറ കഴുത്തൂട്ടു പുരയിടത്തിൽ നസീർ (51) ആണ് അറസ്റ്റിലായത്. എക്സൈസ് റാന്നി റേഞ്ച് ഇൻസ്പെക്ടർ ആർ. വിശാഖിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അര ലിറ്റർ മദ്യത്തിന് 150 ഉം 200 ഉം രൂപയാണ് അധികം വാങ്ങി വിറ്റിരുന്നതെന്നും ഡ്രൈഡേ ദിവസം ഉയർന്ന വില ഈടാക്കുമെന്നും എക്സൈസ് സംഘം പറഞ്ഞു. വീട്ടിലെ ശുചിമുറിക്ക് തൊട്ടടുത്തുള്ള പറമ്പിൽ കോഴികൾ ഇല്ലാത്ത കോഴിക്കൂട്ടിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു മദ്യശേഖരം. പ്രതിയെ റാന്നി കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. അനധികൃത മദ്യ വിൽപ്പന നാളുകളായി മുക്കൂട്ടുതറ, ചാത്തൻതറ മേഖലയിൽ സജീവമാണ്.…
Read Moreഞങ്ങളുടെ ജീവിതത്തിന് കുഞ്ഞ് തടസമായിരുന്നു; കുട്ടിയോട് കാട്ടിയത് കൊടുംക്രൂരത; എല്ലാത്തിനും അമ്മയുടെ മൗനസമ്മതം; പ്രതി അഷ്കർ കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛനായ അഷ്കറിന്റെ കുറ്റസമ്മതം. കുഞ്ഞ് അതിക്രൂരമായ ആക്രമണം നേരിട്ടുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞിന്റെ മരണകാരണം നെഞ്ചിനും തലയ്ക്കുമേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടെന്നും വാരിയെല്ലിന് പൊട്ടലുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. കുഞ്ഞിനെ മർദിക്കുന്നതിന് അമ്മ അഖിലയുടെ മൗനസമ്മതം ഉണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇരുവർക്കും ഒരുമിച്ച് താമസിക്കുന്നതിന് കുഞ്ഞ് ഒരു തടസമായിരുന്നെന്ന് പ്രതി മൊഴി നൽകി. ഈ സാഹചര്യത്തിൽ അഖിലയ്ക്കെതിരെ പ്രേരണാകുറ്റം ചുമത്തുമെന്നും ഇരുവർക്കുമെതിരെ എസ്സി-എസ്ടി അതിക്രമം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ കൂടി ഉൾപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി. അതേസമയം കൈ ഒടിഞ്ഞത് പടിയിൽ നിന്ന് വീണാണെന്നാണ് അമ്മയും അഷ്കറും മൊഴി നൽകിയതെങ്കിലും ഇതിൽ ദുരൂഹതയുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
Read Moreമഴയ്ക്കൊപ്പം വിദ്യാർഥിനികളുടെ കുടയ്ക്ക് മുകളിലേക്ക് വീണത് മൂർഖൻ പാമ്പ്; കടിയേൽക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
ചങ്ങനാശേരി: റോഡിലൂടെ നടന്നുപോയ വിദ്യാര്‍ഥികളുടെ കുടയ്ക്ക് മുകളിലേക്ക് മരത്തില്‍നിന്ന് മൂര്‍ഖന്‍ പാമ്പ് വീണു. ഭയന്ന വിദ്യാര്‍ഥികള്‍ പ്രാണരക്ഷാര്‍ഥം ഓടിയതിനാല്‍ ഭാഗ്യംകൊണ്ട് പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജിലെ വിദ്യാര്‍ഥികളാണ് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. സ്ഥലത്തെത്തിയ സ്നേക് കാച്ചര്‍ വാഴപ്പള്ളി ഷിനോ കുറ്റിശേരി പാമ്പിനെ പിടികൂടി.
Read Moreപാറ്റകൾ ഒത്തുകൂടുന്നു… അംബേദ്കറിന്റെ പുസ്തകം ഉയർത്തിപ്പിടിച്ച് അഭിജീത് ദീപ്കെ; വിദ്യാഭ്യാസമന്ത്രി രാജിവച്ചേ പറ്റൂ; പ്രതിഷേധത്തിനായി ജന്തർ മന്ദറിലേക്ക്
ന്യൂഡൽഹി: അംബേദ്കറിന്റെ ആത്മകഥാ പുസ്തകം ഉയർത്തിപ്പിടിച്ച് അഭിജീത് ദീപ്കെ ഡൽഹി വിമാനത്താവളത്തിൽ. രാവിലെ വിമാനത്താവളത്തിൽ എത്തിയ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് വിദ്യാഭ്യാസമന്ത്രി രാജിവച്ചേ പറ്റൂ എന്ന് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. പ്രതിഷേധത്തിന് അനുമതി ലഭിച്ചതിനാൽ അഭിജീത് ദീപ്കെ ജന്തർ മന്ദറിലേക്കാണ് പോകുന്നത്. പ്രതിഷേധക്കാരോട് അങ്ങോട്ട് എത്തണമെന്ന് സിജെപി അറിയിച്ചിട്ടുണ്ട്. രാവിലെ 7.37നാണ് ഇന്ത്യയിൽ എത്തിയ വിവരം അഭിജീത് ദീപ്കെ ഇന്ത്യയിൽ എത്തിയ വിവരം സാമൂഹ്യമാധ്യമ പോസ്റ്റ് വഴി അറിയിച്ചത്. വിമാനത്താവളത്തിൽ എത്തിയ അഭിജീത് ദീപ്കെയെ നേരിട്ട് കണ്ട് പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തറിൽ പരസ്യ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിപിഐ ദേശീയ കൗൺസിൽ അംഗം ആനി രാജ, അഭിനേതാവ് പ്രകാശ് രാജ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, പരിസ്ഥിതി പ്രവർത്തകൻ…
Read Moreഞാൻ പറയുന്നത് വലിയ നേതാക്കളെക്കുറിച്ച്; തിരിഞ്ഞുപോലും നോക്കിയില്ല, കടുത്ത അവഗണന നേരിട്ടു’: പിണറായിയെക്കുറിച്ച് വിനോദിനി കോടിയേരി പറഞ്ഞതിങ്ങനെ…
കണ്ണൂര്‍: സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. സിപിഎമ്മിന്റെ ഉന്നത നേതൃത്വം അവഗണിക്കുന്നുവെന്നും കോടിയേരിയുടെ മരണശേഷം തങ്ങളെ നേതാക്കള്‍ തിരിഞ്ഞുപോലും നോക്കിയില്ലെന്നും വിനോദിനി പറഞ്ഞു. പച്ചക്കുതിര മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിമർശനം. ഉന്നതപദവിയിലിരിക്കുന്ന പിബി അംഗം ആവശ്യത്തിന് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല. പ്രവര്‍ത്തകരെക്കുറിച്ചല്ല താന്‍ പറയുന്നത്. വലിയ ചില നേതാക്കളെക്കുറിച്ചാണ്. അവരൊന്നും ഇവിടെ വരികയും സംസാരിക്കുകയും ചെയ്യണമെന്നല്ല. സ്വന്തം പോക്കറ്റിലുള്ള ഫോണെടുത്ത് ഒന്നു സംസാരിക്കാന്‍ പോലും ആര്‍ക്കും തോന്നാത്ത ഒരു കാലമായി ഇതുമാറിയോയെന്നും വിനോദിനി ചോദിച്ചു. പ്രധാനപ്പെട്ട ഒരുകാര്യം പറയാന്‍ വേണ്ടി (ശിപാര്ശയ്ക്കൊന്നുമല്ല) പാര്‍ട്ടിയിലെ പ്രധാനപ്പെട്ട ഒരു നേതാവിനെ പലതവണ ഞാന്‍ വിളിച്ചിട്ടും ഫോണെടുത്തില്ല. തിരിച്ചുവിളിച്ചതുമില്ല. വ്യക്തിപരമായ കാര്യം സാധിക്കാനായിരിക്കും വിളിക്കുന്നത് എന്നോ മറ്റോ അദ്ദേഹം കരുതുന്നുണ്ടോ എന്നറിയില്ല. ആഭ്യന്തര മന്ത്രിയും സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരിയുടെ മരണം നടന്ന്…
Read More