ചിറ്റാര്‍: ഒന്‍പതു വയസുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വയോധികന് അറസ്റ്റില്‍. ചിറ്റാര്‍ ഫാക്ടറിപ്പടി മാമല പുത്തന്‍പുരയില്‍ വീട്ടില്‍ ഫിലിപ്പോസ്(66) നെയാണ് ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു മാസങ്ങള്‍ക്കു മുന്‍പ് സ്കൂൾ അവധിക്കാലത്താണ് ഇയാള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കൈതച്ചക്ക തോട്ടത്തിലൂടെ നടന്നു പോകുകയായിരുന്ന കുട്ടിയെ ഇയാള്‍ കാലില്‍ പിടിച്ച് നിലത്തിടുകയും പീഡിപ്പിക്കുകയും ആയിരുന്നു. പീഡന വിവരം രക്ഷിതാക്കളോട് കുട്ടി പങ്ക് വച്ചിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ 29ന് സംഭവം അറിയിക്കുകയായിരുന്നു. ചിറ്റാര്‍ എസ്എച്ച്ഒ എ. അനീസ്, എസ്സിപിഒമാരായ ശ്രീകുമാര്‍, പ്രവീണ്‍, സിപിഒ അന്‍വര്‍ഷ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read MoreCategory: Top News
അഭിനയം തകർത്തു, കാമറ ചതിച്ചു..! ഒന്നര ലക്ഷത്തോളം രൂപയുടെ സ്വർണം സെലക്ട് ചെയ്തു; പണമെടുക്കാൻ പുറത്തേക്ക് പോയയാൾ പിന്നെ വന്നില്ല; സ്വർണക്കള്ളനെ കുടുക്കി പോലീസ്
ചങ്ങനാശേരി: സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി ജീവനക്കാരുടെ ശ്രദ്ധതിരിച്ച് ആറ് ഗ്രാം സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയെ ചങ്ങനാശേരി പോലീസ് പിടികൂടി. തിരുവനന്തപുരം പാലോട് പച്ച പാലുവള്ളി വിജി ഭവനിൽ സുരേഷ് വാസു (46) ആണ് പിടിയിലായത്. സെൻട്രൽ ജംഗ്ഷനിലുള്ള തോപ്പിൽ ജ്വല്ലറിയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. രാവിലെ മധ്യവയ സ്കനായ ഒരാൾ സ്വർണം വാങ്ങാൻ കടയിലെത്തി. കുട്ടികളുടെ വളയും കൈച്ചെയിനും ആവശ്യപ്പെട്ട ഇയാൾക്ക് ജീവനക്കാർ വിവിധ ആഭരണങ്ങൾ കാണിച്ചുകൊടുത്തു. തുടർന്ന് ഏകദേശം 10 ഗ്രാം തൂക്കമുള്ള വിവിധ ആഭരണങ്ങൾ ഇയാൾ തെരഞ്ഞെടുത്തു. ഡിസ്കൗണ്ട് ഉൾപ്പെടെ 1,75,000 രൂപ വില വന്നെങ്കിലും ഇയാളുടെ കൈവശം 55,000 രൂപ മാത്രമാണുണ്ടായിരുന്നത്. തുടർന്ന് സുഹൃത്ത് പണവുമായി എത്തിയിട്ടുണ്ടെന്നും പണം വാങ്ങിക്കൊണ്ടുവരാമെന്നും പറഞ്ഞ് ഇയാൾ ജ്വല്ലറിയിൽനിന്ന് പുറത്തു പോയി. ഇയാൾ പോയശേഷം ജീവനക്കാർ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് ആറ് ഗ്രാം കുറവുള്ളതായി…
Read Moreആ കരച്ചിൽ കേൾക്കാതിരിക്കാനായില്ല… കലുങ്കിനടിയിൽ കുടുങ്ങി അമ്മയും മക്കളും; നാട്ടുകാർ വിളിച്ചു, പറന്നെത്തി രക്ഷകരായി പാമ്പാടി ഫയർഫോഴ്സ്
പാമ്പാടി: കെ കെ റോഡിൽ കൊടുങ്ങൂരിൽ മന്ന കോൾഡ് സ്റ്റോറേജ് എന്ന സ്ഥാപനത്തിനു മുന്നിലെ കലുങ്കിന്റെ അടിയിൽ ഇടുങ്ങിയ സ്ഥലത്ത് കുടുങ്ങിയ നായയെയും കുഞ്ഞുങ്ങളെയും പാമ്പാടി അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി. പുറത്തിറങ്ങാൻ കഴിയാത്തവിധം കുടുങ്ങിയ നായയെയും കുഞ്ഞുങ്ങളെയും അഗ്നിരക്ഷാസേനയെത്തി കുരുക്ക്, പിവിസി പൈപ്പ്, കമ്പി കൊളുത്ത് എന്നിവയുടെ സഹായത്താലാണ് രക്ഷപ്പെടുത്തിയത്. ജീവനക്കാർക്കോ മറ്റുള്ളവർക്കോ കടന്നുചെല്ലാൻ പറ്റാത്തവിധം ഇടുങ്ങിയ സ്ഥലമായത് രക്ഷാപ്രവർത്തനം ശ്രമകരമാക്കി. പാമ്പാടി സ്റ്റേഷൻ ഫയർ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ ബി. കണ്ണൻ, ഇ. അൻഷാദ്, സുധീബ് കുമാർ, മനോജ് നാരായണൻ എന്നിവർ പങ്കെടുത്തു.
Read Moreഒരേ സമയം ഒരാളിൽ രണ്ട് ഓപ്പറേഷൻ; ഹൃദയത്തിലെ മുഴനീക്കിയതിനൊപ്പം യുവതി കുഞ്ഞിന് ജന്മവും നൽകി; കോട്ടയം മെഡിക്കൽ കോളജിൽ അപൂർവ ശസ്ത്രക്രിയ വിജയം
കോട്ടയം: ഒരേ സമയം അമ്മയുടെ ജീവനും കുഞ്ഞിന്റെയും സുരക്ഷയും ഉറപ്പാക്കി കോട്ടയം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അപൂർവ ശസ്ത്രക്രിയ വിജയം. ഹൃദയത്തിൽ ഗുരുതരമായ മുഴ ബാധിച്ച ജാർഖണ്ഡ് സ്വദേശിനിയായ മാങ്ക്രി ബോഡോയ്ക്ക് (28) വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കുകയും, അതേ വേളയിൽ തന്നെ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു. കഴിഞ്ഞ എട്ടിനായിരുന്നുസങ്കീർണമായ ഈ ഇരട്ട ശസ്ത്രക്രിയ നടന്നത്. നിലവിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില പൂർണ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. മൂന്നാറിൽ തേയിലത്തോട്ടം തൊഴിലാളികളായ മാങ്ക്രിയും ഭർത്താവ് സുക്രം മണ്ടൂരിനും മൂന്നര വയസ്സുള്ള മറ്റൊരു കുട്ടിയുമുണ്ട്. സ്വകാര്യ ആശുപത്രികളിൽ ഏകദേശം 15 ലക്ഷത്തോളം രൂപ വരെ ചെലവ് വരുന്ന അതിസങ്കീർണമായ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കൽ കോളജിൽ തികച്ചും സൗജന്യമായി ചെയ്തത്. കാർഡിയോളജി, കാർഡിയാക് അനസ്തീസിയ, ഗൈനക്കോളജി, നിയോനേറ്റോളജി, പെർഫ്യൂഷൻ, തീവ്രപരിചരണ വിഭാഗം, നഴ്സിംഗ് തുടങ്ങി വിവിധ വിഭാഗങ്ങളുടെ കൂട്ടായ…
Read Moreഹോട്ടലിൽ സ്ഥിരമായി മുറിയെടുക്കുന്ന സരിതയും മുഹമ്മദും; നിരീക്ഷണ വല എക്സൈസ് മുറിക്കയപ്പോൾ കിട്ടിയത് എംഡിഎംഎ; ഇരുവരും പിടിയിയിൽ
കൊച്ചി: ഹോട്ടലില്‍ മുറിയെടുത്ത് എംഡിഎംഎ വില്‍പ്പന നടത്തി വന്ന യുവതിയും യുവാവും എക്സൈസിന്റെ പിടിയില്‍. ആലപ്പുഴ സ്വദേശികളായ മുഹമ്മദ് ഷാഫി, സരിത എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 90 ഗ്രാം എന്‍ഡിഎംഎ കണ്ടെടുത്തു. സ്ഥിരമായി ഹോട്ടലില്‍ മുറിയെടുത്ത് ലഹരിക്കച്ചവടം നടത്തുന്ന ആളുകളാണ് ഇരുവരും. ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. മുഹമ്മദ് ഷാഫി എംഡിഎംഎ എത്തിക്കാനായി ബംഗളൂരുവിലേക്ക് പോയപ്പോഴാണ് എക്സൈസ് എത്തി മുറി പരിശോധിച്ചത്. ഹോട്ടലില്‍ മുറിയെടുത്ത് ഇടനിലക്കാര്‍ വഴിയായിരുന്നു ലഹരിക്കച്ചവടം. കൂട്ടാളിയായ സരിതയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും എംഡിഎംഎ പിടികൂടിയിട്ടുണ്ട്.
Read Moreപുനർജനിക്കില്ല..! പുനർജനി കേസിൽ വി.ഡി.സതീശന് അഭ്യന്തര മന്ത്രിയുടെ ക്ലീൻചിറ്റ്; എല്ലാ നടപടികളും അവസാനിപ്പിച്ചതായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: പുനർജനി പദ്ധതി ആരോപണത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശന് ക്ലീൻചിറ്റ് നൽകി ആഭ്യന്തര മന്ത്രി. സതീശനെതിരായ എല്ലാ നടപടികളും അവസാനിപ്പിച്ചതായും രമേശ് ചെന്നിത്തല അറിയിച്ചു. വിജിലൻസ് അന്വേഷണത്തിൽ ഒരു തെളിവും കണ്ടെത്താനായില്ല. ഈ സാഹചര്യത്തില്‍ കേസില്‍ നിന്നും സതീശനെ ഒഴിവാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ശിപാർശ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സതീശൻ നേരിട്ട് ഒരു രൂപയുടെ പോലും ഇടപാട് നടത്തിയിട്ടില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. കേസിൽ സതീശനെതിരേ തെളിവില്ലെന്ന വിജിലൻസിന്റെ നിഗമനം യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുന്‍പുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി. കേസ് സിബിഐക്ക് വിടാനുള്ള എൽഡിഎഫ് സർക്കാരിന്റെ ശിപാർശ രാഷ്ട്രീയ പ്രേരിതമായിരുന്നെ ന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Read Moreവന്യമൃഗങ്ങളെ പേടിക്കാതെ ജീവിക്കണം സാർ…പുലർച്ചെ പാഞ്ഞടുത്ത കാട്ട് പോത്ത് ബഷീറിനെ കുത്തി വീഴ്ത്തി; വയോധികന്റെ ദാരുണ മരണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ
കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കായിക്കര കുന്നുംപുറത്ത് ബീമാ മൻസൽ ബഷീർ (68) ആണ് മരിച്ചത്. കുളത്തൂപ്പുഴ തെങ്കാശി അന്തർസംസ്ഥാന പാതയിൽ കുളത്തൂപ്പുഴ ടൗണിനു സമീപം അയ്യമ്പിള്ള വളവ് പ്രദേശത്ത് ഇന്നു പുലർച്ചെ അഞ്ചോടെയാണ് സംഭവം. വീട്ടിൽ നിന്നും ടൗണിലേക്ക് വരികയായിരുന്ന ബഷീറിനെ പാഞ്ഞെത്തിയ കാട്ടുപോത്ത് കുത്തിവീഴ്ത്തുകയായിരുന്നു. അതേസമയം, കാട്ടുപോത്ത് ആക്രമണത്തിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. ഡിഎഫ്ഒയും കളക്ടറും എത്താതെ മൃതദേഹം റോഡിൽ നിന്നും മാറ്റില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. കുളത്തൂപ്പുഴ പോലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പുനലൂർ എംഎൽഎ അജയപ്രസാദ്, കശുവണ്ടി കോർപ്പറേഷൻ മുൻ എംഡി ജയമോഹൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രദേശത്തെ ക്യാമ്പ് ചെയ്തു പ്രതിഷേധത്തിന് നേതൃത്വം നൽകുകയാണ്. അഞ്ചൽ റേഞ്ച് ഓഫീസർ പ്രദേശവാസികളായും സംസാരിച്ചിട്ടും പ്രശ്നപരിഹാരം ഉണ്ടായിട്ടില്ല. വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്ന നിലപാടിലാണ് നാട്ടുകാർ.
Read Moreനാടിന്റെ തീരാനൊമ്പരമായി ഹന; കാൽതെറ്റിവീണത് തോടിന്റെ ആഴങ്ങളിലേക്ക്; ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കോഴിക്കോട്: നരിക്കുനി കാരുകുളങ്ങര പുതുശേരിപാലത്തിന് സമീപം തോട്ടിൽ വീണ് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. കാവുംപൊയിൽ വയപ്പുറം കൊട്ടയോട്ട് താഴം വേലാകണ്ടിയിൽ റഊഫ് – സബീന ദമ്പതികളുടെ മകൾ ഹന ഫാത്തിമ (അഞ്ച്) ആണ് മരിച്ചത്. തോട്ടിൽ വീണ കുട്ടിയെ ഉടൻ തന്നെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൂർഖൻകുണ്ട് നെടിയനാട് ജിഎംഎൽപി സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് ഹന ഫാത്തിമ. മരണത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read Moreപതിനാറുകാരിയെ കടത്തിക്കൊണ്ടുപോയി മദ്യം നൽകി; ബൈക്കിൽ അമിത വേഗത്തിൽ കറങ്ങുന്നതിനിടെ അപകടം; പെൺകുട്ടിക്ക് ഗുരുതര പരിക്ക്; നാലുപേർ അറസ്റ്റിൽ
മാനന്തവാടി: രക്ഷിതാക്കളറിയാതെ അര്‍ധരാത്രി പതിനാറുകാരിയെ വീട്ടില്‍നിന്നു കൂട്ടിക്കൊണ്ടുപോയി മദ്യം നല്‍കുകയും സിഗരറ്റ് വലിപ്പിക്കുകയും ചെയ്ത കേസില്‍ നാല് പേര് പിടിയില്‍. തൃശിലേരി മുത്തുമാരി കണ്ണഞ്ചിറ റോബിന് കെ. ജോയ് (20), മാനന്തവാടി കല്ലിയോട്ടുകുന്ന് ലിജു നിവാസില്‍ അമല്‍ കൃഷ്ണ (20), കുറ്റിമൂല കള്ളമ്പറമ്പില്‍ കെ.വി. ജിതിന് (22), എടവക, ചാമാടിപ്പൊയില്‍ ചിറക്കല്‍ സി. അജിത്കുമാര്‍ (23)എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ 12നാണ് കേസിനാസ്പദമായ സംഭവം. യുവാക്കള്‍ നല്കിയ മദ്യം കഴിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്ത പെണ്‍കുട്ടി പിന്നീട് അമല്‍ കൃഷ്ണയ്ക്കൊപ്പം സഞ്ചരിച്ച ബൈക്ക് കണിയാരത്തിന് സമീപം അപകടത്തില്‍പ്പട്ടു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്‍സ്പെക്ടര്‍ പി. റഫീഖ്, എസ്ഐമാരായ കെ.കെ. സോബിന്‍, മുഹമ്മദ് അലി, സുനില്‍ കുമാര്‍, സിപിഒമാരായ നിസാര്‍, എം.ആര്. രമേഷ്, കെ.ആര്. അനീഷ്,…
Read Moreഇതരസംസ്ഥാനങ്ങളില്‍നിന്നും ഗര്‍ഭിണികളെ കേരളത്തിലേക്ക് എത്തിക്കും: പ്രസവശേഷം അവര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളെ വില്‍ക്കുന്നു: തട്ടിപ്പ്സംഘത്തിലെ രണ്ട്പേർ പിടിയിൽ
കോട്ടയം/ഈരാറ്റുപേട്ട: ഇതരസംസ്ഥാനങ്ങളില്‍നിന്നും ഗര്‍ഭിണികളെ എത്തിച്ച് അവര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളെ വില്‍ക്കുന്ന സംഘത്തിലെ രണ്ടു പേര് പോലീസ് കസ്റ്റഡിയില്‍. തമിഴ്നാട് സ്വദേശി രാജ, വാഗമണ്‍ പുള്ളിക്കാനം സ്വദേശി അര്ജുന് എന്നിവരാണ് ഈരാറ്റുപേട്ട പോലീസിന്റെ കസ്റ്റഡിയിലുള്ളത്. അര്‍ജുന്റെ സഹോദരീഭര്‍ത്താവാണ് രാജ. സംഘത്തേക്കുറിച്ച് അസാം സ്വദേശിയായ 22 വയസുകാരി നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ജില്ലാ പോലീസ് ചീഫിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേര് പിടിയിലായത്. രണ്ടു പേര് ചെറിയ കണ്ണികള്‍ മാത്രമാണെന്നും വലിയ റാക്കറ്റ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഏതാനും കുഞ്ഞുങ്ങളെ വില്പന നടത്തിയതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് തീക്കോയിയില്‍ വാടകയ്ക്കെടുത്ത വീട്ടിലാണ് യുവതികളെ താമസിപ്പിച്ചിരുന്നത്. തീക്കോയി സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുളള ഞണ്ടുകല്ലിലുള്ള വീട്ടില്‍ ഒരു മാസമായി ഇവര്‍ താമസിച്ചു വരികയായിരുന്നു. 10 ദിവസം മുന്‍പാണ് യുവതികള്‍ ഇവിടെയെത്തിയത്. തിരുവനന്തപുരം സ്വദേശികളാണ് യുവതികളെ എത്തിച്ച ഏജന്റുമാർ. വീട്ടില്‍…
Read More