അങ്കമാലി നഗരസഭയ്ക്കു ബാധ്യതയായി ഇ-ടോയ്‌ലറ്റ്

EKM-TOILETഅങ്കമാലി: ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച ഇടോയ്‌ലറ്റ് അധികൃതര്‍ക്ക് ബാധ്യതയാകുന്നു. 2012-13 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നഗരസഭ അന്നത്തെ നഗരസഭാ ഓഫീസിനു താഴെ ഇടോയ്‌ലറ്റ് സ്ഥാപിച്ചത്. നാലര ലക്ഷത്തോളം രൂപ ചിലവു ചെയ്താണ് നഗരസ ഭാ പ്രദേശത്തെ ഏക ഇ-ടോയ് ലറ്റ് ഇവിടെ സ്ഥാപിച്ചത്. പ്രതിമാസം പ്രവര്‍ത്തനത്തിനു വേണ്ടി വരുന്ന വൈദ്യുതി ചാര്‍ജും നഗരസഭക്ക് ചിലവായിരുന്നു. രണ്ടു വര്‍ഷക്കാലത്തിലധികം ഇടോയ്‌ലറ്റ് പ്രവര്‍ത്തിച്ചെങ്കിലും 14 രൂപ മാത്രമാണ് അതില്‍ നിന്നും ലഭിച്ചത്.

ടോയ്‌ലറ്റിന്റെ പുറത്ത് കാര്യസാധിച്ചു ആളുകള്‍  പോകുന്നതു പതിവാക്കിയതോടെ ഇ-ടോയ്‌ലറ്റ് ഉപയോഗശൂന്യമായി.ഉപയോഗം കുറവായതിനെ തുടര്‍ന്ന് അധികൃതരും തിരിഞ്ഞു നോക്കാതെ വന്നതിനെ തുടര്‍ന്നു മെഷീന്‍ കേടാകുകയും ചെയ്തു. ഒന്നര വര്‍ഷത്തോളമായി ഇതു  കോടായിക്കിടക്കുകയാണ്. ആവശ്യത്തിനെത്തുന്നവര്‍ സമീപത്തു കാര്യം സാധിച്ചു മടങ്ങുകയാണ്.

ഇ-ടോയ്‌ലറ്റ് സംവിധാനം പഴയപടിയില്‍ കുറ്റമറ്റതാക്കണമെങ്കില്‍ രണ്ടു ലക്ഷത്തോളം രൂപ ചെലവു വരും. ഇത്രയും തുക മുടക്കിയാല്‍ കിട്ടുന്ന വരുമാനമോ  തുഛമാണുതാനും. യൂണിറ്റ് അവിടെ നിന്ന് എടുത്ത് നീക്കം ചെയ്യാനോ അറ്റകുറ്റപണികള്‍  ഭീമമായ തുക ചിലവാക്കി നടത്തുന്നതിനോ കഴിയാത്ത അവസ്ഥയിലാണ് അധികൃതര്‍.

Related posts