അനുശ്രീയുടെ പോസ്റ്റ് ഏറ്റു ! കൊള്ളലാഭം അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍; ഹോട്ടലുകള്‍ ആശങ്കയില്‍; ഉള്ളതു പോസ്റ്റ് ചെയ്തു, കൂടുതലൊന്നും പറയുന്നില്ലെന്ന് അനുശ്രീ

fb-anusreeകോട്ടയം: നടി അനുശ്രീയില്‍നിന്ന് ഭക്ഷണത്തിന് അമിത വില  ഈടാക്കിയ വിഷയത്തില്‍  അന്വേഷണത്തിനു മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടതോടെ കൊള്ളലാഭം കൊയ്യുന്ന ഹോട്ടലുകള്‍ അങ്കലാപ്പിലായി. കൊള്ളലാഭം കൊയ്യുന്ന ഹോട്ടലുകള്‍ക്ക് കടിഞ്ഞാണിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും ആവശ്യമുയര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ വന്നുതുടങ്ങി. മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തിയതോടെ ഹോട്ടലുകാരുടെ കൊള്ളയ്ക്ക് ഇരയായ അനുശ്രീയുടെ ഫേസ്ബുക്ക് പോസ്റ്റ് ഫലം കണ്ടെന്ന വിലയിരുത്തലാണ് ഉള്ളത്.

അതേസമയം ഹോട്ടലിനെതിരേ കേസെടുത്തതിനെക്കുറിച്ചു പ്രതികരിക്കാനില്ലെന്ന് നടി അനുശ്രീ രാഷ്്ട്രദീപികയോടു വ്യക്തമാക്കി. അമിതചാര്‍ജ് തന്നില്‍ നിന്ന് ഈടാക്കിയത് ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയ്തിരുന്നു. അതു കഴിഞ്ഞു.  കേസെടുത്തതിനെക്കുറിച്ചു തനിക്കു പ്രത്യേകിച്ചൊന്നും പറയാനില്ലെന്നും പ്രതികരിക്കാനില്ലെന്നും അനുശ്രീ പറഞ്ഞു. തിരുവനന്തപുരം അന്താരാഷ്്ട്ര ടെര്‍മിനലിലെ കോഫി ഷോപ്പില്‍ (കിച്ചണ്‍ റസ്റ്റാറന്റ്) നിന്നു കാപ്പിയും കട്ടന്‍ ചായയും രണ്ട് പഫ്‌സും കഴിച്ചപ്പോള്‍ ആയത് 680 രൂപ വില ഈടാക്കിയത് അടുത്തയിടെ (കഴിഞ്ഞ സെപ്റ്റംബര്‍ 23) അനുശ്രീ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുരുന്നു. എന്നാലും “അന്താരാഷ്്ട്ര വിമാനത്താവളമേ ഇങ്ങനെ അന്തം വിടീക്കല്ലേ ‘എന്ന് പറഞ്ഞുകൊണ്ടായിരുന്നു അനുശ്രീയുടെ ഫേസ്ബുക്ക് പോസ്റ്റ്. അധികാരികള്‍ ഇത് ശ്രദ്ധിക്കണമെന്നും വേണ്ട നടപടി സ്വീകരിക്കണമെന്നും അനുശ്രീ പോസ്റ്റില്‍ പറഞ്ഞിരുന്നു. പഫ്‌സ് ഒന്നിന് 250 രൂപ, കട്ടന്‍ ചായയ്ക്ക് 80 രൂപ, കാപ്പിക്ക് 100 രൂപ. ആകെ രണ്ട് പഫ്‌സിനും ഒരു കട്ടന്‍ ചായയ്ക്കും കാപ്പിക്കും കൂടെയാണ് 680 രൂപ അനുശ്രീയില്‍ നിന്ന് ഈടാക്കിയത്.

അനുശ്രീയെ അനുകൂലിച്ചു പ്രതികൂലിച്ചും സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രചരിച്ചിരുന്നു. അനുശ്രീയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ പോലുമില്ലാത്ത വിലവാങ്ങിയ സ്ഥാപനത്തിനെതിരേ നടപടിയെടു ക്കണം എന്നു ഭൂരിപക്ഷവും ആവശ്യപ്പെട്ടപ്പോള്‍ ഉദ്ഘാടനച്ചടങ്ങിനും മറ്റുമെത്താന്‍ വന്‍തുക പ്രതിഫലം വാങ്ങുന്ന അനുശ്രീക്ക് ഹോട്ടലില്‍ അമിത ചാര്‍ജ് ഈടാക്കുന്നതിനെതിരേ പ്രതികരിക്കാന്‍ എന്ത് അവകാശമെന്നായിരുന്നു ചിലരുടെ ട്രോളുകള്‍.

അനുശ്രീയുടെ പോസ്റ്റ് വൈറലായതിനെത്തുടര്‍ന്ന് റോയല്‍ കവടിയാര്‍ പ്രൊട്ടക്്ഷന്‍ ഫോറം പ്രസിഡന്റ് ഷെഫിന്‍ കവടിയാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ലക്ഷുഭക്ഷണശാലയ്‌ക്കെതിരേ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകമ്മീഷന്‍ ഉത്തരവിട്ടത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍, കിച്ചണ്‍ റസ്റ്ററന്റ് മാനേജര്‍, ഫുഭോക്ത്ൃകാര്യവകുപ്പ്് സെക്രട്ടറി, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍, ലീഗല്‍ മെട്രോളജി കമ്മീഷണര്‍ എന്നിവര്‍ ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്.

എന്തായാലും മനുഷ്യാവകാശ കമ്മീഷന്റെ ഈ ഇടപെടല്‍ അമിത ചാര്‍ജ് ഈടാക്കുന്ന ഹോട്ടലുകള്‍ക്കും താക്കീതായിട്ടുണ്ട്. നഗരങ്ങളിലുള്‍പ്പെടെ യാതൊരു മാനദണ്ഡവുമില്ലാതെയാണ് ഹോട്ടലുകള്‍ ഭക്ഷണം കഴിക്കാനെത്തുന്നവരെ പിഴിയുന്നത്. സര്‍ക്കാരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ ഇതൊക്കെ കണ്ടില്ലെന്നു നടിക്കുന്നതാണ് ഇക്കൂട്ടര്‍ക്ക് പ്രോത്സാഹനം.

Related posts