തിരുവനന്തപുരം: കടുംപിടിത്തത്തില്‍ നിന്നും അയഞ്ഞ് അന്വേഷണത്തിന് വഴങ്ങി പിഎസ് സി. നിയമനക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകള്‍ പിഎസ് സി അധികൃതര്‍ കൈമാറി. ചോദ്യപേപ്പര്‍, ഉത്തരകടലാസ്, അഭിമുഖം നടത്തിയവരുടെ പേരുകള്‍ അടങ്ങിയ പട്ടിക, ഒഎസ്എം രേഖകള്‍ എന്നിവയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കൈമാറിയത്. നേരത്തെ ഈ രേഖകള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം പിഎസ് സിക്ക് കത്ത് നല്‍കിയിരുന്നു. ഈ രേഖകള്‍ ആവശ്യപ്പെട്ട് പരാതിക്കാരനായ ഉദ്യോഗാര്‍ത്ഥി പിഎസ്സിയെ സമീപിച്ചെങ്കിലും അത് നല്‍കാനാകില്ലെന്ന നിലപാടാണ് പിഎസ് സി സ്വീകരിച്ചത്. ഇതേ തുടര്‍ന്ന് വിവരാവകാശ കമ്മീഷനില്‍ പരാതി നല്കി. രേഖകള്‍ പരാതിക്കാരന് നല്‍കണമെന്ന വിവരാവകാശ കമ്മീഷന് ഉത്തരവിട്ടെങ്കിലും നല്‍കാനാകില്ലെന്ന നിലപാടാണ് പിഎസ്സി കൈക്കൊണ്ടത്. വിവരാവകാശ കമ്മീഷന് ഉത്തരവിനെതിരേ അപ്പീല്‍ നല്‍കാനുള്ള നടപടികളുമായാണ് പിഎസ്സി മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് രേഖകള്‍ കൈമാറിയിരിക്കുന്നത്. പിഎസ്സി പരീക്ഷ…
Read MoreCategory: Loud Speaker
ഉമ്മൻ ചാണ്ടിയാകുക എന്നത് ആർക്കും സാധിക്കില്ല; താൻ ശ്രമിക്കുന്നത് അതുപോലെയാകാനെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയാകുക എന്നത് ആർക്കും സാധിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സാധാരണക്കാരെ ചേർത്തുപിടിക്കുകയെന്നത് ഓരോ പൊതുപ്രവർത്തകന്റെയും ചുമതലയാണെന്നാണ് ഉമ്മൻ ചാണ്ടി നമ്മെ പഠിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഏതു വലിയ പ്രതിസന്ധി ഘട്ടത്തിലും ഒരു ഫോൺ കോളിലോ, അല്ലെങ്കിൽ ഒരു നിവേദനത്തിലോ ഉമ്മൻ ചാണ്ടി എന്ന നേതാവ് തങ്ങൾക്കൊപ്പം ഉണ്ടാകുമെന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നുവെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഉമ്മൻ ചാണ്ടി ഇരുന്ന അതേ കസരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത്. അവസാന ആശ്രയമായി തേടിയെത്തുന്നവർക്ക് മുന്നിൽ അവരുടെ ഉമ്മൻ ചാണ്ടിയാകുകയെന്നത് കാലം ആവശ്യപ്പെടുന്നതാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. വി.ഡി. സതീശന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപംഉമ്മന് ചാണ്ടിയെന്ന ജനനായകന് യാത്രയായിട്ട് മൂന്ന് വർഷം. ആള്‍ക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മന്‍ ചാണ്ടി,…
Read Moreവേർപാടിന്റെ മൂന്നാണ്ട്… ഉമ്മൻ ചാണ്ടി സ്മൃതിദിനത്തിൽ പുതുപ്പള്ളി കബറിടത്തിലേക്ക് ജനപ്രവാഹം
പുതുപ്പള്ളി: പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തിലേക്ക് ജനപ്രവാഹം. ഇന്നലെ രാത്രി മുതല്‍ തിരികളും പുഷ്പചക്രങ്ങളുമായി കല്ലറയിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്. അവരില്‍ ഖദറിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നില്ല ഉപകാര സമര്പ്പകനായ ആ മനുഷ്യസ്നേഹിയില്നിന്നു കൈയും മനവും നിറയെ സഹായങ്ങള്‍ ലഭിച്ച അനേകരുണ്ട്. ഇന്നു രാവിലെ മുതല്‍ എംഎല്‍എമാര്‍, എംപിമാര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ആദരങ്ങള്‍ അര്‍പ്പിക്കാനായി പുതുപ്പള്ളിയില്‍ എത്തികൊണ്ടിരിക്കുകയാണ്.രാവിലെ 6.30നു പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ പ്രഭാത നമസ്കാരവും തുടര്‍ന്ന് രാവിലെ ഏഴിനു വിശുദ്ധ കുര്‍ബാനയുമുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ ധൂപപ്രാര്‍ഥനയ്ക്കും അനുസ്മരണ ചടങ്ങുകള്‍ക്കു യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. ഒമ്പതിനു പുതുപ്പള്ളി കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെയും ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പുതുപ്പള്ളി പള്ളി അങ്കണത്തില്‍ നടത്തിയ സ്മൃതി സമ്മേളനവും പൊതുസമ്മേളനവും എഐസിസി…
Read Moreഎന്റെ ബന്ധുക്കളെ തൊടുന്നോടാ…ആയുധങ്ങളുമായി നാലംഗ സംഘം പിടിയിൽ; സ്റ്റേഷനിൽ സിഐയുടെ അഴിഞ്ഞാട്ടം; ഒടുവിൽ സംഭവിച്ചത്…
നെടുമങ്ങാട്: സംശയകരമായ സാഹചര്യത്തിൽ ആയുധങ്ങളുമായി പോലീസ് പിടികൂടിയ നാലംഗ സംഘത്തെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിൽ ക്രൈം റെക്കോർഡ് ബ്യൂറോ സിഐയുടെ പരാക്രമം.അര മണിക്കൂറിലേറെ പോലീസ് സ്റ്റേഷൻ പ്രവർത്തനം താറുമായി. ഇന്നലെ ഉച്ചയോടെ നെടുമങ്ങാട് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മദ്യലഹരിയിലെത്തിയ ക്രൈം റെക്കോർഡ് ബ്യൂറോ ഇൻസ്പെക്ടർ യഹിയ (52) പോലീസ് പ്രിവന്റീവ് അറസ്റ്റ് ചെയ്ത തന്റെ ബന്ധുക്കളെ വിട്ടുകിട്ടണമെന്നാവശ്യപെട്ട് സെല്ലിൽ കയറി പ്രതികൾക്കൊപ്പം കിടക്കുകയും സെല്ലിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ച പോലീസുകാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസുകാരെ താൻ മേലുദ്യോഗസ്ഥനാണെന്ന് വിരട്ടിയാണ് പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചത്. സംഭവസമയം സ്റ്റേഷൻ ചുമതലയുള്ള സിഐ സ്ഥലത്തില്ലായിരുന്നു.ഡിവൈഎസ്പി വിവരം അറിയിച്ചതിനെ തുടർന്ന് റൂറൽ എസ്പി പ്രശാന്തൻ കാണി, സി.ഐ യഹിയയെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കാൻ ഉത്തരവ് നൽകുകയായിരുന്നു. നെടുമങ്ങാട് എസ്ഐ അഭിജിതിന്റെ നേതൃത്വത്തിൽ പോലീസുകാർ യഹിയയെ ലോക്കപ്പിൽ നിന്ന് ബലംപ്രയോഗിച്ച് പുറത്തിറക്കി നെടുമങ്ങാട്…
Read Moreതിരിച്ചു ചിരിച്ചില്ലെങ്കിലും ചിരിച്ചുകൊണ്ടേയിരിക്കും; സതീശന്റെ അവഗണനയ്ക്ക് അലോഷ്യസിന്റെ മാസ് മറുപടി
കൊച്ചി: ഒരേ വേദിയിലുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി വി.ഡി.സതീശൻ ഗൗനിക്കാതെ പോയതിൽ പ്രതികരണവുമായി കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. മുഖ്യമന്ത്രിയായ ശേഷം സതീശൻ ആദ്യമായി ഒരു കലാലയ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു എറണാകുളം എസ്എച്ച് കോളജിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കെഎസ്യു-മുഖ്യമന്ത്രി തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സതീശനെ കാണാൻ അലോഷ്യസ് കാത്തുനിന്നെങ്കിലും അദ്ദേഹം മുഖം കൊടുക്കാതെ മടങ്ങുകയായിരുന്നു. താൻ പഠിച്ച രാഷ്ട്രീയം സമ്മുന്നതരായ നേതാക്കളെ കാണുമ്പോൾ പുഞ്ചിരിക്കുക എന്നതാണെന്നും മുഖ്യമന്ത്രി തിരിച്ചു ചിരിക്കാത്തതിന് തനിക്ക് മറുപടിയില്ലെന്നും അലോഷ്യസ് പറഞ്ഞു. കെഎസ്യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് എല്ലാവരും ഓർക്കണം. തെറ്റ് ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞാൻ ചെയ്തത് അത് ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതൊരു വ്യക്തിപരമായ വിമർശനമായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രിയെ കാണാൻ സാധിക്കാത്തതിൽ തനിക്ക് നിരാശയില്ലെന്നും അലോഷ്യസ് വ്യക്തമാക്കി. ഇനിയും മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്നും ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടുള്ള…
Read Moreഇനിയാരും കുടിയൊഴിപ്പിക്കില്ല: ഏഴു കുടുംബങ്ങള്‍ക്ക് പുതിയ വീട്
ഒരു വീടെന്നത് നാല് ചുമരുകള്‍ മാത്രമല്ല… സുരക്ഷയാണ്. അന്തസാണ്. സ്വന്തം മണ്ണില്‍ ഭയമില്ലാതെ ജീവിക്കാനുള്ള അവകാശമാണ്. മലയിടംതുരുത്ത് പര്യത്തുകാവ് ഉന്നതിയിലെ ഏഴു ദളിത് കുടുംബങ്ങള്‍ക്ക് ആ അവകാശം ലഭിക്കാന്‍ കാത്തിരിക്കേണ്ടി വന്നത് അഞ്ചു പതിറ്റാണ്ടിലേറെയായിരുന്നു. ഓരോ തവണയും ഉദ്യോഗസ്ഥരും അഭിഭാഷക കമ്മീഷനും പോലീസും എത്തിയപ്പോള്‍ അവരുടെ മനസില്‍ ഉയര്‍ന്നത് ഒരു ചോദ്യമായിരുന്നു, ഇന്നാണോ ഞങ്ങള്‍ ജനിച്ചു വളര്‍ന്ന മണ്ണില്‍ നിന്ന് പുറത്താക്കപ്പെടുന്നത്..? ആ ചോദ്യത്തിന് പകരം ഒരു പുതിയ പ്രതീക്ഷയാണ് ഉയര്‍ന്നിരിക്കുന്നത്, ഇനി ഞങ്ങള്‍ക്ക് സ്വന്തം വീടുണ്ടാകും. മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തില്‍ ഏഴു കുടുംബങ്ങള്‍ക്കായി നിര്‍മിക്കുന്ന പുതിയ വീടുകളുടെ ശിലാസ്ഥാപനം നടന്നതോടെ മലയിടംതുരുത്തിലെ നീണ്ട നിയമപോരാട്ടത്തിനും അനിശ്ചിതത്വത്തിനും ഒരു പുതിയ അധ്യായം തുറന്നിരിക്കുകയാണ്. ഇനിയാരും ഈ ഏഴു ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനായി എത്തില്ല. ജനിച്ചു വളര്‍ന്ന അതേ മണ്ണില്‍ തന്നെ ആരുടെയും ഭീഷണിയില്ലാതെ തുടരാം.…
Read Moreഫാം ഡി കോഴ്സ്: ‘50 ശതമാനം സീറ്റുകളിൽ പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിൽ’
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം ഫാം ഡി കോഴ്സിന് 50 ശതമാനം സീറ്റുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. കേരള സ്റ്റേറ്റ് സെൽഫ് ഫിനാൻസിംഗ് ഫാർമസി കോളജ് മാനേജ്മെന്റ് അസോസിയേഷൻ ഭാരവാഹികളുമായി സെക്രട്ടേറിയറ്റിലെ ഓഫീസിൽ നടന്ന ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. മുൻവർഷത്തെപ്പോലെ മുഴുവൻ സീറ്റിലും പ്രവേശനം നടത്താൻ മാനേജ്മെന്റിന് അധികാരം നൽകണമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ ആവശ്യപ്പെട്ടു. എന്നാൽ പ്രോസ്പെക്ടസ് പ്രകാരം മാത്രമേ പ്രവേശനം നടത്താനാകൂവെന്ന് മന്ത്രി പറഞ്ഞു. മെറിറ്റ് സീറ്റിൽ ഒഴിവുണ്ടായാൽ അത് മാനേജ്മെന്റിന് നൽകണമെന്ന ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു. ഒരു കാരണവശാലും സീറ്റ് ഒഴിഞ്ഞു കിടക്കാൻ അനുവദിക്കില്ല. മെറിറ്റിലായായലും മാനേജ്മെന്റിലായാലും അർഹരായ എല്ലാകുട്ടികൾക്കും പഠിക്കാൻ അവസരമൊരുക്കും. ഇതിനാവശ്യമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മാനേജ്മെന്റുകളുമായി കൂടിയാലോചിക്കാതെ മുൻകാലങ്ങളിൽ തീരുമാനമെടുത്തിരുന്നതായി പ്രതിനിധികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.
Read Moreരോഹിംഗ്യകളുടെ അനധികൃത കുടിയേറ്റം: റെയ്ഡുമായി ഇഡി
ന്യൂഡൽഹി: ബംഗ്ലാദേശിൽനിന്നും മ്യാൻമറിൽനിന്നുമുള്ള രോഹിംഗ്യകളുടെ അനധികൃത കുടിയേറ്റത്തിന് വഴിവിട്ട സഹായങ്ങൾ നൽകുകയും കള്ളഇടപാടുകൾ നടത്തുകയും ചെയ്യുന്ന അന്തർസംസ്ഥാന ശൃംഖലയെ ലക്ഷ്യമിട്ട് രാജ്യവ്യാപക റെയ്ഡുമായി ഇഡി. ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഒരേസമയം ഇഡി റെയ്ഡ് നടത്തിയത്. അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുന്നവർക്കു വ്യാജ ആധാർകാർഡുകൾ, പാസ്പോർട്ടുകൾ, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവ നിർമിച്ചു നൽകുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. വിദേശത്തുനിന്ന് സന്നദ്ധസംഘടനകളുടെ പേരിൽ വലിയതോതിൽ പണം വന്നിട്ടുണ്ടെന്നും ഈ തുക പല മ്യൂൾ അക്കൗണ്ടുകൾ വഴിയും മാറ്റിമറിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും മനുഷ്യക്കടത്തിനും ഉപയോഗിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി അറിയിച്ചു. ജാർഖണ്ഡ് പോലീസും ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേനയും നേരത്തേ രജിസ്റ്റർ ചെയ്ത കേസുകൾ ഇഡി പിന്നീട് ഏറ്റെടുക്കുകയായിരുന്നു.
Read Moreഭാഗ്യക്കുറി വകുപ്പിന്റെ 30 കോടിയുടെ തിരുവോണം ബംപർ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. 20 മുതൽ ടിക്കറ്റ് വിപണിയിൽ ലഭ്യമാകും. 500 രൂപയാണ് വില. സെപ്റ്റംബർ 26 നാണ് നറുക്കെടുപ്പ്. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ.എസ്. അഞ്ജു, ജോയിന്റ് ഡയറക്ടർമാരായ പി.എ. ഷാജു, കെ.എസ്. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഒന്നാം സമ്മാനം 30 കോടി രൂപയാക്കി ഉയർത്തിയാണ് ഈ വർഷത്തെ തിരുവോണം ബംപർ ഭാഗ്യക്കുറി പുറത്തിറക്കിയിരിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഇരുപതു പേർക്കു നൽകും. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റ് വില്പന നടത്തുന്ന ഏജന്റിന് മൂന്നു കോടി രൂപ ഏജൻസി സമ്മാനമായും ലഭിക്കും. തിരുവോണം ബംപർ ഭാഗ്യക്കുറിയിലൂടെ 22 കോടിപതികളെ സൃഷ്ടിക്കാൻ കഴിയുംവിധമാണ്…
Read Moreരോഹിംഗ്യകളുടെ അനധികൃത കുടിയേറ്റം; രാജ്യവ്യാപക റെയ്ഡുമായി ഇഡി
ന്യൂഡൽഹി: ബംഗ്ലാദേശിൽനിന്നും മ്യാൻമറിൽനിന്നുമുള്ള രോഹിംഗ്യകളുടെ അനധികൃത കുടിയേറ്റത്തിന് വഴിവിട്ട സഹായങ്ങൾ നൽകുകയും കള്ളഇടപാടുകൾ നടത്തുകയും ചെയ്യുന്ന അന്തർസംസ്ഥാന ശൃംഖലയെ ലക്ഷ്യമിട്ട് രാജ്യവ്യാപക റെയ്ഡുമായി ഇഡി. ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഒരേസമയം ഇഡി റെയ്ഡ് നടത്തിയത്.അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുന്നവർക്കു വ്യാജ ആധാർകാർഡുകൾ, പാസ്പോർട്ടുകൾ, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവ നിർമിച്ചു നൽകുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. വിദേശത്തുനിന്ന് സന്നദ്ധസംഘടനകളുടെ പേരിൽ വലിയതോതിൽ പണം വന്നിട്ടുണ്ടെന്നും ഈ തുക പല മ്യൂൾ അക്കൗണ്ടുകൾ വഴിയും മാറ്റിമറിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും മനുഷ്യക്കടത്തിനും ഉപയോഗിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി അറിയിച്ചു.ജാർഖണ്ഡ് പോലീസും ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേനയും നേരത്തേ രജിസ്റ്റർ ചെയ്ത കേസുകൾ ഇഡി പിന്നീട് ഏറ്റെടുക്കുകയായിരുന്നു.
Read More