പത്തനംതിട്ട: എല്‍ഡിഎഫില്‍ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് – എമ്മിന് ജില്ലയില്‍ ഒരു സീറ്റ് വേണമെന്നാവശ്യത്തില്‍ സമ്മര്‍ദം ശക്തമാക്കാന്‍ തീരുമാനം. യുഡിഎഫിലായിരുന്നപ്പോള്‍ പാര്‍ട്ടി മത്സരിച്ചുവന്ന തിരുവല്ല സീറ്റ് എല്‍ഡിഎഫില്‍ ജനതാദള്‍ എസിന്റെ സിറ്റിംഗ് സീറ്റാണ്. ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് പ്രതിനിധീകരിക്കുന്ന മണ്ഡലം വിട്ടുകൊടുക്കാന്‍ അവര്‍ തയാറാകില്ല. ഇക്കാരണത്താല്‍ മറ്റൊരു സീറ്റ് എന്നാവശ്യം കേരള കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നത്. അവശേഷിക്കുന്ന സീറ്റുകളില്‍ മൂന്നെണ്ണം സിപിഎം സിറ്റിംഗ് സീറ്റുകളാണ്. അടൂര്‍ സംവണ മണ്ഡലം സിപിഐയുടെ സീറ്റുമാണ്. സിപിഎമ്മി ന്റെ സിറ്റിംഗ് സീറ്റുകള്‍ വിട്ടുകൊടുക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പുണ്ട്. റാന്നി മണ്ഡലം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കേരള കോണ്‍ഗ്രസ് എം. എന്നാല്‍ റാന്നിയില്‍ ജയസാധ്യത ഘടകമാക്കി രാജു ഏബ്രഹാമിനെ ആറാം അങ്കത്തിന് ഇറക്കാനുള്ള തയാറെടുപ്പിലാണ് സിപിഎം. രണ്ട് ടേം പൂര്‍ത്തീകരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് സംസ്ഥാന സമിതി നിര്‍ദേശിച്ചെങ്കിലും രാജു ഏബ്രഹാമിന് ഇളവ് നല്‍കണമെന്നാണ്…
Read MoreCategory: Loud Speaker
മുക്കം നഗരസഭയിൽ ബിജെപി പിന്തുണയോടെ സിപിഎം ആസൂത്രണ സമിതി പിടിച്ചെടുത്തു; സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണ പുറത്തായെന്ന്…
മുക്കം: യുഡിഎഫ് വിമതന്റെ പിന്തുണയോടെ എൽഡിഎഫ് ഭരിക്കുന്ന മുക്കം നഗരസഭയിൽ ബിജെപി കൗൺസിലർമാരുടെ പിന്തുണയോടെ സിപിഎം ആസൂത്രണ സമിതി പിടിച്ചെടുത്തു. 33 വാർഡുകളുള്ള നഗരസഭയിൽ ഇരുമുന്നണികൾക്കും 15 വീതം കൗൺസിലർമാരും ഒരു സ്വതന്ത്രനും രണ്ട് ബിജെപി അംഗങ്ങളുമാണുള്ളത്. സ്വതന്ത്രൻ മുഹമ്മദ് അബ്ദുൽ മജീദിന്റെ പിന്തുണയോടെയാണ് നഗരസഭ എൽഡിഎഫ് ഭരിക്കുന്നത്. ഇരുമുന്നണികൾക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ ആസൂത്രണ സമിതി അംഗങ്ങളുടെയും സമിതി വൈസ് ചെയർമാന്റെയും തെരഞ്ഞെടുപ്പ് നീളുകയായിരുന്നു. അതിനിടെ ഇന്നലത്തെ ഭരണസമിതിയിൽ ആസൂത്രണസമിതി അജണ്ട വരികയായിരുന്നു. 16 പേരുടെ പിന്തുണയുള്ള ഭരണസമിതിയിയെ കൂടാതെ രണ്ട് ബിജെപി അംഗങ്ങളും ആസൂത്രണ സമിതി തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അനുകൂലമായി കൈപൊക്കിയതോടെ ആസൂത്രണ സമിതി ഇടതുമുന്നണിക്ക് അനുകൂലമാവുകയായിരുന്നു. യുഡിഎഫിന് അനുകൂലമായി 15 പേർ കൈ പൊക്കിയപ്പോൾ എൽഡിഎഫിന് അനുകൂലമായി രണ്ട് ബിജെപി അംഗങ്ങളും സ്വതന്ത്രനുമടക്കം 18 പേർ കൈപൊക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വൈസ് ചെയർമാനെ ഇന്ന്…
Read Moreഎന്തിന് കണ്ണൂരില്‍ എത്തി? പറശിനിക്കടവിലെ ലോഡ്ജിൽ പയ്യോളി സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്തു; കണ്ടക്ടറും ഡ്രൈവറും ഉൾപ്പെടെ നിരവധി പ്രതികൾ
സ്വന്തം ലേഖിക തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജിൽ പയ്യോളി സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായി. കോഴിക്കോട് പയ്യോളി സ്വദേശിനിയായ യുവതിയെ കണ്ണൂര്‍- പറശിനിക്കടവ് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറും കണ്ടക്ടറുമടക്കം കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. ഇന്നലെ രാത്രിയോടെയാണ് സംഭവം. 2018ല്‍ പത്താം ക്ലാസുകാരിയായ വിദ്യാര്‍ഥിനിയെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട സ്ത്രീയും അവരുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത പറശിനിക്കടവിലെ അതേ സ്വകാര്യ ലോഡ്ജില്‍ വച്ച് തന്നെയാണ് പയ്യോളി സ്വദേശിനിയേയും പ്രതികള്‍ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. പയ്യോളി പോലീസ് സ്റ്റേഷനില്‍ കാണാതായതായി പരാതി രജിസ്റ്റര്‍ ചെയ്തിട്ടുള്ള യുവതിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്. യുവതി എന്തിനാണ് കണ്ണൂരില്‍ എത്തിയതെന്ന് വ്യക്തമല്ല. സംഭവത്തിന് ശേഷം യുവതി തന്നെയാണ് ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ തളിപ്പറന്പ് പോലീസില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് യുവതിയെ ലോഡ്ജിൽ നിന്നും രക്ഷിച്ചു പയ്യോളി പോലീസിനെ വിവരം അറിയിച്ചു. യുവതിയെ ഇന്നു…
Read Moreഅവർ നമ്മളെ പൂട്ടിക്കൊണ്ടിരിക്കുകയാണ്, ഒരു തരത്തിലും ജീവിക്കാൻ സമ്മതിക്കുകേല.!പാചകവാതക വില നാലാം വട്ടവും കൂട്ടി; ഈ മാസം കൂടിയത് 100 രൂപ
കൊച്ചി: പാചക വാതകത്തിൽ ഇരുട്ടടി നൽകി വീണ്ടും വില വർധന. ഈ മാസം ഇത് നാലാം തവണയാണ് പാചകവാതകത്തിന് വില വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 800 പിന്നിട്ടു.14.2 കിലോ ഗ്രാമിന്റെ ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയാണു വര്‍ധിപ്പിച്ചിട്ടുള്ളത്. പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍വന്നു. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 801 രൂപയായി. ഈ മാസം രണ്ടു തവണയായി ഗാര്‍ഹിക സിലിണ്ടറിന്റെ വില 75 രൂപ വര്‍ധിപ്പിച്ചതിനു പിന്നാലെയാണു മൂന്നാംവട്ട വര്‍ധനവും. ഇതോടെ ഈ മാസംമാത്രം ഗാര്‍ഹിക സിലിണ്ടറില്‍ നൂറു രൂപയുടെ വര്‍ധനയുണ്ടായി. ഈ മാസമാദ്യം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലമാത്രം വര്‍ധിപ്പിച്ചിരുന്നു. കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1513.50 രൂപയാണ്. മൂന്നു ദിവസങ്ങള്‍ക്കുശേഷം ഗാര്‍ഹിക സിലിണ്ടറില്‍ 25 രൂപയുടെ വര്‍ധനവുണ്ടായി. പിന്നീട് ദിവസങ്ങള്‍ക്കിപ്പുറം മാസമധ്യത്തില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 50…
Read Moreശബരിമല സംഘർഷം! കേസുകള്‍ പിന്‍വലിക്കുന്നതു തെരഞ്ഞെടുപ്പു തന്ത്രമെന്നു സംശയം; പന്തളം കൊട്ടാരം
പന്തളം: ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭത്തിനിടെ ഉണ്ടായ കേസുകള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനം നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്്ട്രീയ ലക്ഷ്യത്തോടെയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പന്തളം കൊട്ടാരം പ്രതികരിച്ചു. തെരഞ്ഞെടുപ്പു കാലത്ത് വിശ്വാസി സമൂഹത്തിന്റെ പിന്തുണ നേടുന്നതിനുള്ള ശ്രമം ഇതിനു പിന്നിലുണ്ടാകാം. ഭക്തരുടെ വിശ്വാസം സംരക്ഷിക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ വിശ്വാസികള്‍ക്ക് അനുകൂലമായി സുപ്രീംകോടതിയിലെ സത്യവാങ്മൂലം തിരുത്തി നല്‍കണമെന്ന് കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാര വര്‍മ, സെക്രട്ടറി പി.എന്‍. നാരായണവര്‍മ എന്നിവര്‍ ആവശ്യപ്പെട്ടു. കേസുകള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനവും അവ്യക്തമാണ്. ഇതിന്റെ പൂര്‍ണരൂപം ലഭിച്ചശേഷം വിശദമായി പ്രതികരിക്കുമെന്നും അവര്‍ പറഞ്ഞു. യുവതീ പ്രവേശന വിധിയേ തുടര്‍ന്ന് പന്തളത്തു നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത ആയിരകണക്കിന് ഭക്തര്‍ക്കെതിരെ ക്രിമിനില്‍ കുറ്റം ചുമത്തിയാണ് കേസെടുത്തത്. വിശ്വാസികള്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കുന്നതുവരെ അവര്‍ക്കൊപ്പം നിലകൊള്ളണമെന്നതാണ് കൊട്ടാരത്തിന്റെ നിലപാടെന്നും ഭാരവാഹികള്‍ അറിയിച്ചു.…
Read Moreമനസിന് സുഖമില്ലാത്തതിനാൽ പോകുന്നുവെന്ന് പറഞ്ഞ്പോയ ജയഘോഷ് തിരിച്ചെത്തി; പളനിയിൽ പോയിരുന്നുവെന്ന് വിശദീകരണം
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നു കാണാതായ യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ മുൻ ഗണ്മാൻ ജയഘോഷ് വീട്ടിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ജയഘോഷ് തുന്പ കരിമണലിലെ വീട്ടിൽ മടങ്ങിയെത്തിയത്. പളനിയിൽ തീർത്ഥയാത്രയ്ക്ക് പോയിരുന്നുവെന്നാണ് അദ്ദേഹം കുടുംബാംഗങ്ങളോട് പറഞ്ഞത്. ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് ജയഘോഷിനെ കാണാതായത്. അദ്ദേഹത്തിന്റെ ഇരുചക്രവാഹനവും മൊബൈൽ ഫോണും നേമം പോലീസ് സ്റ്റേഷന് സമീപം ഉപേക്ഷിച്ചനിലയിലായിരുന്നു. വാഹനത്തിൽ നിന്ന് ഒരു കത്തും കണ്ടെടുത്തിരുന്നു. ആത്മഹത്യ ചെയ്യില്ലെന്നും മനസിന് സുഖമില്ലാത്തതിനാൽ കുറച്ച് ദിവസത്തേക്ക് വിനോദയാത്രയ്ക്ക് പോകുകയാണെന്നുമായിരുന്നു ഉള്ളടക്കം. ജയഘോഷിന്റെ ഭാര്യയുടെ പരാതിയെത്തുടർന്ന് മാൻ മിസിംഗിന് തുന്പ പോലീസ് കേസെടുത്തിരുന്നു. ജയഘോഷ് വീട്ടിൽ മടങ്ങിയെത്തിയ സാഹചര്യത്തിൽ അദ്ദേഹം എവിടെ പോയിരുന്നുവെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മൊഴിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.സ്വർണകടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ കസ്റ്റംസും എൻഐഎയും ജയഘോഷിനെ ചോദ്യം ചെയ്തിരുന്നു. വിവാദമായ സ്വർണക്കടത്ത് കേസിനിടെ ജൂലായ് 16ന് ജയഘോഷിനെ കാണാതായിരുന്നു. അടുത്ത…
Read Moreബൈക്കിലെത്തി യാത്രക്കാരുടെ പേഴ്സും ബാഗും തട്ടിപ്പറിക്കുന്ന മൂവർ സംഘം അറസ്റ്റിൽ; ഇരകളാക്കിയിരുന്നത് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ; പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും
മരട്: ബൈക്കിലെത്തി യാത്രക്കാരുടെ പേഴ്സും ബാഗും മൊബൈലുകളും തട്ടിപ്പറിക്കുന്ന മൂന്നംഗ സംഘത്തെ മരട് പോലീസ് പിടികൂടിയ സംഭവത്തിൽ പ്രതികൾ ഇരകളാക്കിയിരുന്നത് ഒറ്റയ്ക്കു നടക്കുന്ന സ്ത്രീകളെ. ബൈക്ക് റേസിൽ വിദഗ്ദ്ധരായ സംഘം നഗരത്തിൽ കറങ്ങി നടന്നാണ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ കണ്ടു വച്ച് പിടിച്ചുപറി നടത്തിയിരുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ തോപ്പുംപടി സ്വദേശി മൻസൂർ, ആലപ്പുഴ തിരുവാന്പാടി സ്വദേശി ഷുഹൈബ്, മരട് സ്വദേശി ആദർശ് എന്നിവരാണ് പിടിയിലായത്.പാലാരിവട്ടം, എളമക്കര, ഇൻഫോപാർക്ക്, ഹിൽപാലസ് എന്നീ സ്റ്റേഷൻ പരിധിയിലുള്ള സ്ഥലങ്ങളിൽ സമാന രീതിയിലുള്ള മോഷണവും പിടിച്ചുപറിയും നടത്തിയത് ഇവരാണെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഒന്നാം പ്രതി മൻസൂറിന് ആലപ്പുഴ പുന്നപ്ര സ്റ്റേഷനുകളിലും രണ്ടാം പ്രതി ഷുഹൈബിന് പുതുക്കാട് യൂബർ ടാക്സി ഡ്രൈവറെ കൊല്ലാൻ ശ്രമിച്ചതിലും കേസുണ്ട്.ഡിസിപി ഐശ്വര്യ പ്രശാന്ത് ഡോംഗ്രെയുടെ മേൽനോട്ടത്തിൽ എസിപി ലാൽജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ…
Read Moreവയലാറിലെ നന്ദുവിന്റെ കൊലപാതകം; പോലീസിന്റെ കൃത്യമായ നടപടിയുണ്ടായിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു; പോലീസിനെതിരെ ചൂണ്ടുവിരലുമായി നാട്ടുകാർ
ചേർത്തല: ആര്‍എസ്എസ് പ്രവര്ത്തകന് നന്ദുകൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ബിജെപിയും ഹൈന്ദവ സംഘടനകളും ആലപ്പുഴയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതൽ വൈകിട്ടു ആറുവരെ ഹർത്താൽ മിക്കയിടങ്ങളിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പിഎസ്സി പരീക്ഷകൾ നടക്കുന്നതിനാൽ വാഹനങ്ങൾ തടയില്ലെന്നു ബിജെപി നേതാക്കള്‍ പറഞ്ഞു. അതേസമയം, സംഭവസമയത്തു പോലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും പോലീസ് കാഴ്ചക്കാരായി മാറിയെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ വൈകുന്നേരം എസ്ഡിപിഐയും ആര്‍എസ്എസും നാഗംകുളങ്ങരയില്‍ പ്രകടനം നടത്തിയിരുന്നു. ഈ സമയം രണ്ടു ജീപ്പ് പോലീസ് സംഘവും ഉണ്ടായിരുന്നു. പോലീസ് കാവലില്‍ നടന്ന പ്രകടനങ്ങള്‍ സമാപിച്ചതിനു ശേഷം പ്രവര്‍ത്തകര്‍ പിരിയുമ്പോഴാണ് സംഘര്‍ഷം ഉണ്ടാകുന്നത്. പുറത്തുനിന്നു മാരകായുധങ്ങളുമായെത്തിയ ഒരു സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ആർഎസ്എസ് പ്രവർത്തകരുടെ പരാതി. സ്ഥലത്തു പോലീസ് സംഘം ഉണ്ടായിട്ടും ഇതു തടയാന്‍ കഴിയാതിരുന്നതു പോലീസിനു നാണക്കേടുണ്ടാക്കി. പോലീസിന്റെ കൃത്യമായ നടപടിയുണ്ടായിരുന്നെങ്കില്‍ സംഘര്‍ഷാവസ്ഥ ഒഴിവാക്കാമായിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
Read Moreസംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികൾ അഴിഞ്ഞാടുന്നു; കൊലപാതകം നടത്തിയ എസ്ഡിപിഐ പ്രവർത്തകരെ പോലീസ് സഹായിക്കുകയാണെന്ന ആരോപണവുമായി കെ. സുരേന്ദ്രൻ
കോഴിക്കോട്: സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികൾ അഴിഞ്ഞാടുന്നുവെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വയലാറിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. കൊലപാതകം നടത്തിയ എസ്ഡിപിഐ പ്രവർത്തകരെ പോലീസ് സഹായിക്കുകയാണ്. ക്രൂരമായ കൊലപാതകത്തിൽ സർക്കാരും കണ്ണടയ്ക്കുകയാണ്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്നതാണ് ബിജെപിയുടെ നിലപാടാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുസ്ലിം ലീഗിനെ സ്വാഗതം ചെയ്തുള്ള ശോഭ സുരേന്ദ്രന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. അതേസമയം, ശബരിമലയിൽ സർക്കാർ ഭീകരാന്തരീക്ഷമുണ്ടാക്കി ഭക്തന്മാരെ ആക്രമിച്ചുവെന്നും സുരേന്ദ്രൻ ആരോപിച്ചു. ഭീകരവാദികളുടെ സമരത്തെ ശബരിമല പ്രക്ഷോഭത്തോട് ചേർക്കുന്നത് അനീതിയാണ്. കേരളത്തിൽ അധികാരം കിട്ടാൻ 35 സീറ്റുകൾ ധാരാളം മതി. ബിജെപിയുടെ പേരു പറഞ്ഞ് ചിലർ അപ്പുറത്ത് വില പേശുന്നുവെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു
Read Moreകേരളത്തിൽ നിന്നുള്ളവർക്ക് പരിശോധന കർശനമാക്കി: തമിഴ്നാട്ടിലും ബംഗാളിലും നിയന്ത്രണം; ആര്‍ടിപിസിആര്‍ പരിശോധനയും ക്വാറന്റൈനും നിർബന്ധം
ചെന്നൈ: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന കർശനമാക്കി തമിഴ്നാടും പശ്ചിമ ബംഗാളും. തമിഴ്നാട്ടിൽ ഏഴു ദിവസത്തെ ഹോം ക്വാറന്റൈൻ നിർബന്ധമാക്കി. അതിർത്തികളിൽ കർശന പരിശോധനത്താനും യാത്രക്കാരെ നിരീക്ഷിക്കാനും തീരുമാനമായി. അതേസമയം, ബംഗാളിൽ ആർടിപിസിആർ രേഖ നിർബന്ധമാക്കി. ഈ മാസം 27 മുതലാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന ഫലമാണ് നിര്‍ബന്ധമാക്കിയത്. കര്‍ണാടക, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, മണിപ്പൂർ, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് ബംഗാളിലും യാത്രാനിയന്ത്രണം.
Read More