മുംബൈ: മഹാരാഷ്ട്രയിൽ ഭരണമുന്നണിയായ എൻഡിഎയിൽ പോര്. ബിജെപിയും ഷിൻഡേ വിഭാഗം ശിവസേനയും തമ്മിലുള്ള പോര് ദിവസം കഴിയുന്തോറും മൂർച്ഛിക്കുകയാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള പോരിനു കാരണമെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച 20 ഷിൻഡെ വിഭാഗം എംഎൽഎമാരുടെ വൈ പ്ലസ് സുരക്ഷ മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പ് പിൻവലിച്ചത് പോര് കൂടുതൽ കടുക്കുകയാണെന്ന സൂചനകളാണു തരുന്നത്. ചില ബിജെപി എംഎൽഎമാരുടെയും അജിത് പവാറിന്റെ എൻസിപി എംഎൽഎമാരിൽ ചിലരുടെയും വൈ പ്ലസ് സുരക്ഷ ഇത്തരത്തിൽ പിൻവലിച്ചെങ്കിലും ശിവസേന എംഎൽഎമാരെ ലക്ഷ്യമിട്ടാണു നടപടിയെന്ന സംശയം ശക്തമാണ്. ഒരേ മുന്നണിയിലാണെങ്കിലും ബിജെപിയും ഷിൻഡെ വിഭാഗം ശിവസേനയും തമ്മിൽ കടുത്ത ഭിന്നതയാണ് ഓരോ വിഷയങ്ങളിലുമുള്ളത്. മന്ത്രിസഭായോഗങ്ങളിൽ കൂട്ടായ്മയില്ല. മഹായുതിയിലുള്ള ഭിന്നത ഉയർത്തിക്കാട്ടാനുള്ള നീക്കങ്ങൾ മഹാവികാസ് അഘാടി തുടങ്ങിയിട്ടുണ്ട്.
Read MoreCategory: Loud Speaker
‘അച്ഛൻ അമ്മയെ കൊന്നു കെട്ടിത്തൂക്കുകയായിരുന്നു’: നാലുവയസുകാരിയുടെ മൊഴിയും ചിത്രവും തെളിവായി
ഝാൻസി(യുപി): വീട്ടമ്മയുടെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാനുള്ള ഭർതൃവീട്ടുകാരുടെ ശ്രമം നാലുവയസുകാരിയായ മകൾ വരച്ച ചിത്രത്തിലൂടെ പൊളിഞ്ഞു. ഉത്തർപ്രദേശിലെ കോട്വാലിയിൽ പഞ്ചവടി ശിവ് പരിവാർ കോളനിയിൽ ഇന്നലെയാണ് സോണാലി ബുധോലിയ(27) എന്ന സ്ത്രീ മരിച്ചത്. സോണാലി ആത്മഹത്യ ചെയ്തതായാണ് ഭർതൃവീട്ടുകാർ യുവതിയുടെ കുടുംബത്തോട് പറഞ്ഞത്. എന്നാൽ മകൾ ദർശിത വരച്ച ഒരു ചിത്രവും മൊഴിയും സോണാലിയെ ഭർത്താവായ സന്ദീപ് ബുധോലിയ കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നതിനു വ്യക്തമായ തെളിവാകുകയായിരുന്നു. “അച്ഛൻ അമ്മയെ ആക്രമിച്ച് കൊന്നതാണ്. തലയിൽ ഒരു കല്ലുകൊണ്ട് അടിച്ചശേഷം ശരീരം കെട്ടിത്തൂക്കി’ ആക്രമണത്തിന്റെ ചിത്രം വരച്ചുകൊണ്ട് മകൾ ദർശിത പോലീസിനു മൊഴി നൽകി. അച്ഛൻ അമ്മയെ കൊല്ലുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി വെളിപ്പെടുത്തി. തുടർന്നു നടത്തിയ അന്വേഷണത്തിൽ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ സന്ദീപ് വർഷങ്ങളായി പീഡിപ്പിച്ചിരുന്നതായി പോലീസിനു വ്യക്തമായതായി പറയുന്നു. പെൺകുട്ടിയെ പ്രസവിച്ചതിനെച്ചൊല്ലിയും സൊണാലിയെ പീഡിപ്പിച്ചിരുന്നത്രെ.
Read Moreറെയിൽവേ സ്റ്റേഷനിൽ പോലീസുകാരിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതിയെ യാത്രക്കാർ പിടികൂടി
ചെന്നൈ: വനിതാ പോലീസ് ഉദ്യോഗസ്ഥയെ റെയിൽവേ സ്റ്റേഷനിൽ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ യാത്രക്കാർ പിടികൂടി. ചിറ്റലപ്പാക്കം സ്വദേശി സത്യൻ എന്നയാളാണ് പിടിയിലായത്. പഴവന്താങ്കൾ റെയിൽവേ സ്റ്റേഷനിൽ രാത്രി ട്രെയിനിറങ്ങി പുറത്തേക്കു പോകുകയായിരുന്ന ഉദ്യോഗസ്ഥയെ, ആളൊഴിഞ്ഞ ഭാഗത്തുവച്ച് പ്രതി ആക്രമിക്കുകയായിരുന്നു. ബഹളം വച്ചതോടെ അവരുടെ ഒന്നര പവന്റെ മാല തട്ടിയെടുത്തു കടന്നുകളയാൻ പ്രതി ശ്രമിച്ചു. ഓടിക്കൂടിയ യാത്രക്കാർ പ്രതിയെ പിടികൂടി റെയിൽവേ പോലീസിനു കൈമാറുകയായിരുന്നു.
Read Moreഇൻസ്റ്റഗ്രാം പ്രണയ തട്ടിപ്പ്: യുവതിയുടെ 25 പവൻ കവർന്ന പ്രതി കുടുങ്ങി; തുണയായത് പ്രതിയുടെ ഗൂഗിൾ പേ
തലശേരി: ഇൻസ്റ്റഗ്രാം മുഖേന പരിചയപ്പെട്ട യുവതിയുടെ 25 പവൻ സ്വർണാഭരണം തട്ടിയെടുത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. വടകര മയ്യന്നൂർ സ്വദേശി മുഹമ്മദ് നജീറിനെയാണ് (29) എസ്ഐ ടി.കെ. അഖിലും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയിൽനിന്ന് ഏഴരലക്ഷം രൂപയും രണ്ട് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. യുവതിയിൽനിന്നു തട്ടിയെടുത്ത 25 പവനിൽ പതിനാല് പവൻ വടകരയിലെ ജ്വല്ലറിയിൽനിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സമാനമായ രീതിയിൽ കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രതി പ്രണയ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. വിവാഹമോചിതരും വിധവകളും ഇരകൾവിധവകളോ ഭർത്താവുമായി അകന്നു കഴിയുന്നവരോ ആയ യുവതികളെയാണ് പ്രതി പ്രണയ കുരുക്കിൽപ്പെടുത്തി തട്ടിപ്പ് നടത്തി വന്നത്. വടകര, കുറ്റ്യാടി, വളയം, പയ്യോളി സ്റ്റേഷനുകളിൽ സമാനമായ തട്ടിപ്പു കേസുകൾ പ്രതിക്കെതിരേയുണ്ടെന്നും പോലീസ് പറഞ്ഞു. നേരിലോ ഫോട്ടോയിലൂടെ പോലുമോ കണ്ടിട്ടില്ലാത്ത യുവാവിനെ ഇൻസ്റ്റഗ്രാമിലൂടെ പ്രണയിച്ച കണ്ണൂർ ചൊവ്വ സ്വദേശിനിയായ വിവാഹമോചിതയായ…
Read Moreആംആദ്മി നേതാവിന്റെ ഭാര്യയെ കൊള്ളസംഘം കൊലപ്പെടുത്തിയ സംഭവത്തിൽ ട്വിസ്റ്റ്: ക്വട്ടേഷൻ നൽകിയത് ഭർത്താവും കാമുകിയും
ലുധിയാന: ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ആംആദ്മി പാർട്ടി നേതാവും വ്യവസായിയുമായ അനോഖ് മിത്തലും 24കാരിയായ കാമുകിയും പോലീസ് പിടിയിൽ. നാലു വാടകക്കൊലയാളികളെയും പോലീസ് പിടികൂടിയിട്ടുണ്ട്. മിത്തലിന്റെ ഭാര്യ ലിപ്സി മിത്തൽ (33) ശനിയാഴ്ച കൊള്ളക്കാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. ലുധിയാന-മലേർകോട്ല റോഡിലെ ഹോട്ടലിൽ അത്താഴം കഴിച്ച് വീട്ടിലേക്കു മടങ്ങുന്പോഴായിരുന്നു സംഭവം. വീട്ടിലേക്കു മടങ്ങുന്പോൾ കവർച്ചക്കാർ തങ്ങളെ തടഞ്ഞുനിർത്തി, മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് മിത്തൽ ആദ്യം പോലീസിനു നൽകിയ മൊഴി. എന്നാൽ, മൊഴിയിൽ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലിപ്സിയെ കൊന്നതാണെന്നു പോലീസ് കണ്ടെത്തുകയായിരുന്നു. കരാർ കൊലയാളികൾക്ക് 2.5 ലക്ഷം രൂപ നൽകാമെന്ന് അനോഖ് മിത്തൽ വാഗ്ദാനം ചെയ്തിരുന്നുവെന്നും 50,000 രൂപ മുൻകൂർ നൽകിയെന്നും പോലീസ് പറഞ്ഞു. ക്വട്ടേഷൻ കൊലയാളി സംഘത്തിലെ പ്രധാനി ഗുർപ്രീത് സിംഗ് എന്ന ഗോപി ഇപ്പോഴും ഒളിവിലാണെന്നു പോലീസ് കമ്മീഷണർ…
Read Moreസ്ത്രീധനമായി 15 ലക്ഷവും കാറും നൽകിയിട്ടും ഭർതൃവീട്ടുകാർ തൃപ്തരായില്ല; യുവതിക്ക് എച്ച്ഐവി കുത്തിവച്ചു
ലക്നൗ: കൂടുതൽ സ്ത്രീധനം നൽകാത്തതിനെത്തുടർന്ന് ഭർതൃവീട്ടുകാർ ബലമായി യുവതിക്ക് എച്ച്ഐവി കുത്തിവച്ചെന്നു പരാതി. യുവതിയുടെ പിതാവാണു പരാതിയുമായി രംഗത്തെത്തിയത്. എസ്യുവി കാറും 25 ലക്ഷം രൂപയും കൂടി വേണമെന്ന് ആവശ്യപ്പെട്ടു തന്റെ മകൾ നിരന്തരപീഡനത്തിന് ഇരയായെന്നും എച്ച്ഐവി അണുവിനെ ശരീരത്തിൽ കുത്തിവച്ചെന്നും പരാതിയിൽ പറയുന്നു. ഉത്തർപ്രദേശിലെ ഗംഗോ കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 2023 ഫെബ്രുവരി 15നായിരുന്നു ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയായ അഭിഷേക് എന്ന സച്ചിനുമായി യുവതിയുടെ വിവാഹം. 15 ലക്ഷം രൂപയും കാറും സ്ത്രീധനമായി നൽകി. എന്നാൽ, ഭർതൃവീട്ടുകാർ സന്തുഷ്ടരായില്ല. എസ്യുവി കാറും 25 ലക്ഷം രൂപയും കൂടി വേണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ ഈ ആവശ്യം നിറവേറ്റാൻ കഴിയില്ലെന്നു യുവതിയുടെ വീട്ടുകാർ അറിയിച്ചു. തുടർന്ന് യുവതിയെ ഭർതൃവീട്ടുകാർ വീട്ടിൽനിന്നു പുറത്താക്കി. പിന്നീട്, പഞ്ചായത്ത് അധികൃതർ ഇടപെട്ടു യുവതിയെ ഭർതൃവീട്ടിലേക്ക് തിരിച്ചയച്ചു. തുടർന്ന്, യുവതിക്കു…
Read Moreഹോട്ടലിൽനിന്ന് അത്താഴം കഴിച്ച് വീട്ടിലേക്ക് മടങ്ങുന്ന വഴി കൊള്ളസംഘം ആക്രമിച്ചു: ആംആദ്മി നേതാവിന്റെ ഭാര്യ കൊല്ലപ്പെട്ടു
ലുധിയാന (പഞ്ചാബ്): പഞ്ചാബിൽ കവർച്ചാശ്രമത്തിനിടെ ആംആദ്മി പാർട്ടി നേതാവിന്റെ ഭാര്യയെ കൊള്ളസംഘം കൊലപ്പെടുത്തി. ലുധിയാനയിലെ റൂർക്ക ഗ്രാമത്തിനു സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. ആംആദ്മി നേതാവ് അനോഖ് മിത്തലിന്റെ ഭാര്യ ലിപ്സി മിത്തൽ ആണ് മരിച്ചത്. ലുധിയാന-മലേർകോട്ല റോഡിലെ ഹോട്ടലിൽനിന്ന് അത്താഴം കഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുവരെയും കവർച്ചക്കാർ കാർ തടഞ്ഞുനിർത്തി മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ലിപ്സി മിത്തൽ (33) സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഭർത്താവിനു ഗുരുതരമായി പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഊർജിതമായ അന്വേഷണം നടക്കുകയാണ്.
Read Moreസംഭാൽ സംഘർഷം; രണ്ടുപേർ അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശ് സംഭാലിലെ ഷാഹി ജുമാ മസ്ജിദിൽ സർവേക്കിടെയുണ്ടായ വർഗീയസംഘർഷത്തിൽ നാലുപേർ കൊല്ലപ്പെട്ട കേസിൽ രണ്ടുപേർ അറസ്റ്റിൽ. മുഹമ്മദ് ഹസൻ, സമദ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും നഖസ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ, നവംബർ 24ന് സർവേയെ എതിർക്കാൻ പള്ളിക്ക് സമീപം തടിച്ചുകൂടിയ ജനക്കൂട്ടത്തിൽ തങ്ങൾ ഉണ്ടായിരുന്നതായി പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. 2024 നവംബർ 19ന് ഷാഹി ജുമാ മസ്ജിദിൽ സർവേ നടത്താൻ കോടതി ഉത്തരവിട്ടതിന് പിന്നാലെ അവിടെ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഈ സ്ഥലത്ത് മുമ്പ് ഹരിഹർ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ഹർജിയെത്തുടർന്നാണ് സംഘർഷം ഉണ്ടായത്. ഹർജിക്ക് പിന്നാലെ നവംബർ 24 ന് മുഗൾ കാലഘട്ടത്തിലെ മസ്ജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധന നടന്നു. പരിശോധനയ്ക്കിടെ കല്ലേറുണ്ടാവുകയും അഞ്ചു പേർ കൊല്ലപ്പെടുകയും ഉദ്യോഗസ്ഥരും നാട്ടുകാരും ഉൾപ്പെടെ…
Read Moreഉത്തരേന്ത്യ കുലുങ്ങി: ഡൽഹിയിലും ബിഹാറിലും ഭൂചലനം
ന്യൂഡൽഹി/പട്ന: രാജ്യതലസ്ഥാനമായ ഡൽഹിയിലും ബിഹാറിലും ശക്തമായ ഭൂചലനം. ഡൽഹിയിൽ ഇന്നു പുലർച്ചെ 5.36നും ബിഹാറിൽ 8.02നുമാണ് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ധൗള കുവാനിലെ ദുർഗാഭായ് ദേശ്മുഖ് കോളേജ് ഓഫ് സ്പെഷൽ എജ്യൂക്കേഷനു സമീപമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ പറഞ്ഞു. ഭൂകമ്പ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന നാഷണൽ സെന്റർ ഫോർ സീസ്മോളജി, ഡൽഹി പ്രഭവകേന്ദ്രമായി ഉത്തരേന്ത്യയിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായി പറഞ്ഞു. ഭൂകമ്പത്തിന്റെ ആഴം വെറും അഞ്ച് കിലോമീറ്റർ മാത്രമായിരുന്നുവെന്നും അധികൃതർ അറിയിച്ചു. ഡല്‍ഹി, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ശക്തമായ ചലനമാണ് അനുഭവപ്പെട്ടത്. ബിഹാറിലെ സിവാനിലാണു ഭൂചലനം അനുഭവപ്പെട്ടത്. ഇതുവരെ നാശനഷ്ടങ്ങളോ, ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. ഭൂചലനത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ തുറസായ സ്ഥലത്തേക്ക് ഓടിയിറങ്ങി. ഡൽഹിയിലെയും സമീപപ്രദേശങ്ങളിലെയും നിവാസികളോട് സുരക്ഷാ മുൻകരുതലുകൾ പാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര…
Read Moreചൂടോടെ കേരളം… മൂന്ന് ഡിഗ്രി വരെ ചൂട് കൂടും; സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. • പകൽ 11 മുതല്‍ മൂന്നുവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.• പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.• നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.• അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.•…
Read More