ന്യൂഡൽഹി: തെക്ക്പടിഞ്ഞാറൻ ഡൽഹിയിലെ സാഗർപുരിൽ മകനെ അച്ഛൻ കുത്തിക്കൊന്നു. മഴയത്തു കളിക്കാൻ പോകുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് പത്തുവയസുകാരനെ കുത്തിക്കൊന്നത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. മഴ പെയ്യുന്പോൾ പുറത്തു കളിക്കാൻ പോകണമെന്ന് മകൻ ആവശ്യപ്പെട്ടു. എന്നാൽ അച്ഛൻ തടഞ്ഞു. മകൻ പിന്നെയും വാശിപിടിച്ചതിനെത്തുടർന്ന് തർക്കത്തിലേക്കു നീണ്ടു. തർക്കത്തിനൊടുവിൽ അച്ഛൻ കത്തിയെടുത്തു മകനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പത്തു വയസുകാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ദിവസവേതനക്കാരനായ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.
Read MoreCategory: Loud Speaker
ബംഗ്ലാദേശിൽ രാഷ്ട്രീയനേതാവ് ഹിന്ദു യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ വ്യാപകപ്രതിഷേധം; അഞ്ചുപേർ അറസ്റ്റിൽ
ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു യുവതിയെ പ്രാദേശിക രാഷ്ട്രീയ നേതാവ് ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ വ്യാപകപ്രതിഷേധം. ധാക്ക സർവകലാശാലയിലെ വിദ്യാർഥികൾ വൻ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും തലസ്ഥാനത്തെ തെരുവുകളിൽ പ്രകടനം നടത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുമില്ലയിൽ 21കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അംഗവും മുഖ്യപ്രതിയുമായ ഫസർ അലി (38) ഉൾപ്പെടെ അഞ്ചുപേരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നുപേരെ ഇരയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനാണ് അറസ്റ്റ് ചെയ്തത്. 26ന് രാത്രി പത്തോടെ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ അലി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവരുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. പ്രാദേശിക ഉത്സവമായ ഹരി സേവയിൽ പങ്കെടുക്കാൻ കുട്ടികളോടൊപ്പം പിതാവിന്റെ വീട്ടിൽ എത്തിയപ്പോഴാണു സംഭവം.
Read Moreസർവീസിൽ നിന്ന് പടിയിറങ്ങുന്നത് അഭിമാനത്തോടെ; നേട്ടങ്ങൾ അക്കമിട്ട് നിരത്തി ഷേഖ് ദര്‍ബേഷ് സാഹിബിന്റെ വിടവാങ്ങൽ പ്രസംഗം
തിരുവനന്തപുരം: കേരള പോലീസ് ഇന്ത്യയിലെ മികച്ച സേനയാണെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷേഖ് ദര്‍ബേഷ് സാഹിബ്. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്നും ഇന്ന് പടിയിറങ്ങുന്നതിന് മുന്നോടിയായി എസ്എപി ഗ്രൗണ്ടില്‍ നല്കിയ വിടവാങ്ങല്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാനം, കുറ്റാന്വേഷണം, സൈബര്‍ തട്ടിപ്പ് എന്നിവയുടെ മികച്ച അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ഇന്ത്യയിലെ മികച്ച അഞ്ചാമത്തെ പോലീസ് സേനയായി കേരള പോലീസിന് അംഗീകാരം ലഭിച്ചു. കേരള പോലീസിലെ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെയുള്ള പ്രൊഫഷണലുകളും ഉന്നത വിദ്യാസമ്പന്നരുമാണ്. ഇവരുടെ സേവനം സേനയ്ക്ക് കുടുതല്‍ അംഗീകാരങ്ങള്‍ നേടിയെടുക്കാന്‍ സഹായകകരമായെന്നും അദ്ദേഹം വ്യക്തമാക്കി. സൈബര്‍ കുറ്റകൃത്യവും ലഹരി വ്യാപനവുമാണ് ഇനി പോലീസ് നേരിടാന്‍ പോകുന്ന വെല്ലുവിളി. പരാതിക്കാരോട് മാന്യമായി പെരുമാറണമെന്ന് നിരവധി തവണ താന്‍ ഉദ്യോഗസ്ഥര്‍ക്ക് ആവര്‍ത്തിച്ച്…
Read Moreറവാഡ ചന്ദ്രശേഖർ പുതിയ പോലീസ് മേധാവി; 1991 ബാച്ച് ഐപിഎസുകാരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭ യോഗമാണ് റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പോലീസ് മേധാവിയായി തീരുമാനിച്ചത്. നിലവില്‍ കേന്ദ്രസര്‍വീസില്‍ ഐബി സ്പെഷ്ല്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ച് വരികയാണ്. 1991 ബാച്ച് ഐപിഎസുകാരനാണ് അദ്ദേഹം. തലശേരി എഎസ്പിയായാണ് ഔദ്യോഗിക സര്‍വീസില്‍ അദ്ദേഹം പ്രവേശിക്കുന്നത്. അക്കാലത്താണ് കൂത്തുപറമ്പ് വെടിവയ്പ്പ് നടന്നത്. ഇതിന്റെ പേരില്‍ അദ്ദേഹം ആരോപണ വിധേയനായിരുന്നു. പിന്നീട് അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ പിന്നീട് മാറി വന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരവധി ചുമതലകള്‍ വഹിച്ചിരുന്നു. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ് റവഡ ചന്ദ്രശേഖര്‍. ആന്ധ്രയിലെ കര്‍ഷക കുടുംബത്തിലെ അംഗമാണ് റവാഡ. യുപിഎസ് സി നല്കിയ മൂന്ന് പേരുടെ പട്ടികയിലെ രണ്ടാം പേരുകാരനാണ് റവഡ. നിതിന്‍ അഗവര്‍വാള്‍, റവഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരായിരുന്നു…
Read Moreയുവതിയുടെ മൃതദേഹം ചാക്കിനുള്ളിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി
ബംഗളൂരു: കർണാടകയിൽ അജ്ഞാത യുവതിയുടെ മൃതദേഹം ചാക്കിനുള്ളിൽ പൊതിഞ്ഞ നിലയിൽ മാലിന്യ വാഹനത്തിനുള്ളിൽ നിന്നും കണ്ടെത്തി. ഏകദേശം 30-35 വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹം ബംഗളൂരുവിൽ നിന്നുമാണ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും പോലീസ് അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ ഓട്ടോ റിക്ഷയിൽ വരുന്നതും മൃതദേഹം വാഹനത്തിനുള്ളിൽ ഉപേക്ഷിക്കുന്നതും സിസിടിവിയിൽ നിന്നും കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചന്നമ്മനക്കെരെ അച്ചുകാട്ട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് ഇയാൾ സ്ഥലത്ത് എത്തിയത്. കൈയും കഴുത്തും കെട്ടി പ്ലാസ്റ്റിക് കൂടിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹമെന്ന് ബംഗളൂരു ജോയിന്റ് കമ്മീഷണർ വംശി കൃഷ്ണ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read Moreപങ്കാളിത്ത പെൻഷൻ പദ്ധതിമാറ്റ റിപ്പോർട്ട്: വർഷം നാലായി, ഇതുവരെ തീരുമാനമില്ല
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ നാലു വർഷമായിട്ടും തീരുമാനമെടുക്കാതെ സർക്കാർ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് 2021 മാർച്ചിലാണ് പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് മുഖ്യമന്ത്രിക്കു ലഭിക്കുന്നത്. പഠനത്തിനും മറ്റുമായി മന്ത്രിസഭയിലും ധനവകുപ്പിലും എത്തിയ ഫയലിൽ ഇനിയും സർക്കാർ അന്തിമതീരുമാനമെടുത്തിട്ടില്ല. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അംഗങ്ങളായ സർക്കാർ ജീവനക്കാർ വിമരിക്കുന്പോൾ തുച്ഛമായ പെൻഷൻ മാത്രമാണ് ലഭിക്കുന്നതെന്ന വിമർശനവുമുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നതിനെക്കുറിച്ചു പഠിക്കുന്നതിനായി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2018 നവംബറിലാണ് സമിതിയെ നിയമിച്ചത്. സംസ്ഥാന സർക്കാരിനുതന്നെ പദ്ധതി പിൻവലിക്കുന്നതിൽ തീരുമാനം എടുക്കാമെന്നു സമിതി സർക്കാരിനു ശിപാർശ നൽകി. 2021 മാർച്ചിൽ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ട് അതേ വർഷം ഏപ്രിലിൽ ധനവകുപ്പിനു കൈമാറി. ധനവകുപ്പ് സെക്രട്ടറി അടക്കം പരിശോധിച്ച ശേഷം 2021 ജൂലൈ 20ന്…
Read Moreസോഷ്യലിസം മതേതരത്വം എന്നിവ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത് സനാതന ചൈതന്യത്തോടുള്ള നിന്ദയാണെന്ന് ജഗ്ദീപ് ധൻകർ
ന്യൂഡൽഹി: ഭരണഘടനയിൽ നിന്നും സോഷ്യലിസം മതേതരത്വം എന്നീ വാക്കുകൾ നീക്കണമെന്ന ആർഎസ്എസ് വാദത്തെ പിന്തുണച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഇവ രണ്ടും ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത് സനാതന ചൈതന്യത്തോടുള്ള നിന്ദയാണെന്നും അവ ‘വ്രണ’ങ്ങളാണെന്നും ജഗ്ദീപ് ധൻകർ പറഞ്ഞു. ഡൽഹിയിൽ ഒരു ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു ഉപരാഷ്ട്രപതിയുടെ പരാമർശം. ‘ശരിക്കും നോക്കുകയാണെങ്കിൽ, നിലവിലുള്ള വെല്ലുവിളികൾക്ക് നമ്മൾ ചിറക് മുളപ്പിക്കുകയാണ്. ഈ വാക്കുകൾ വ്രണങ്ങൾ എന്നപോലെയാണ് ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളത്. അടിയന്തരാവസ്ഥക്കാലത്ത് ഈ വാക്കുകൾ ഉൾപ്പെടുത്തിയത് അന്നത്തെ നേതാക്കളുടെ മനഃസ്ഥിതിയെയാണ് കാണിക്കുന്നത്. നമ്മുടെ രാജ്യം ആയിരം വർഷങ്ങളായി ആർജിച്ചുവന്ന ജ്ഞാനത്തെയും മറ്റും തള്ളിക്കളയുന്നതാണ്. സനാതന ചൈതന്യത്തോടുള്ള നിന്ദയാണത്’; എന്ന് ജഗ്ദീപ് ധൻകർ പറഞ്ഞു.
Read Moreഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; ഒമ്പത് തൊഴിലാളികളെ കാണാതായി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ ഞായറാഴ്ച പുലർച്ചെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒമ്പത് തൊഴിലാളികളെ കാണാതായി. മേഘസ്ഫോടനത്തിൽ യമുനോത്രി ദേശീയപാതയോരത്ത് സിലായ് പ്രദേശത്ത് നിർമാണത്തിലിരിക്കുന്ന ഒരു ഹോട്ടലിന് സമീപം, 19 തൊഴിലാളികൾ താമസിച്ചിരുന്ന തൊഴിലാളി ക്യാമ്പ് സൈറ്റ് ഒലിച്ചുപോയതായി അധികൃതർ പറഞ്ഞു. അപകടത്തിൽപ്പെട്ട 10 തൊഴിലാളികളെ രക്ഷപെടുത്തി. പുലർച്ചെ മൂന്നോടെയാണ് സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), പോലീസ് എന്നിവയുടെ ഒന്നിലധികം ടീമുകൾ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഉത്തരകാശി ജില്ലാ മജിസ്ട്രേറ്റ് പ്രശാന്ത് ആര്യ പറഞ്ഞു. കനത്ത മഴയെത്തുടർന്ന് ഉത്തരാഖണ്ഡിലെ ചാർ ധാം യാത്ര ഒരു ദിവസത്തേക്ക് മാറ്റിവച്ചതായും ആര്യ വ്യക്തമാക്കി. ഉദ്യോഗസ്ഥരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.
Read Moreഡീസലില്‍ വെള്ളം; മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പെരുവഴിയിൽ
ഭോപാല്‍: മായം കലർന്ന ഇന്ധനം നിറച്ചതിനെത്തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ വാഹനവ്യൂഹത്തിലെ 19 വാഹനങ്ങള്‍ ഒരുമിച്ചു തകരാറിലായി. രത്ലം ജില്ലയിലെ പെട്രോള്‍ പമ്പില്‍നിന്നാണ് വാഹനങ്ങളിൽ ഡീസൽ നിറച്ചത്. വിതരണംചെയ്ത ഡീസലില്‍ വെള്ളത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഉടൻതന്നെ പമ്പ് അടപ്പിച്ചു. 5,995 ലിറ്റര്‍ പെട്രോളും 10,657 ലിറ്റര്‍ ഡീസലും കണ്ടുകെട്ടി. പമ്പുടമയുടെയും മാനേജരുടെയും പേരില്‍ കേസെടുത്തു. വെള്ളിയാഴ്ച സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പോകുന്നതിനു മണിക്കൂറുകള്ക്കുമുന്പാണു സംഭവം. വാഹനവ്യൂഹത്തിലെ ചില വണ്ടികള്‍ക്ക് ആദ്യം പ്രശ്നങ്ങള്‍ കണ്ടുതുടങ്ങി. തുടര്‍ന്ന് ഓരോന്നായി വഴിയില്‍ കിടന്നു. എല്ലാ വാഹനങ്ങളിലുമായി 250 ലിറ്റര്‍ ഡീസലാണ് അടിച്ചത്. ഇവിടെനിന്ന് ഇന്ധനം വാങ്ങിയ ഒരാള്‍ ഡീസലിനൊപ്പം വെള്ളവും പാളികളായി കിടക്കുന്നത് കാണിച്ചുതന്നെന്ന് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ആരോപിച്ചു. കനത്തമഴയില്‍ രത്ലം ദോസിഗാവ് പ്രദേശത്തെ പെട്രോള്‍പമ്പിന്റെ ഡീസല്‍ ടാങ്കിലേക്ക് വെള്ളം കയറിയെന്ന് രത്ലം സപ്ലൈസ് ഓഫീസര്‍ സ്ഥിരീകരിച്ചു.
Read More‘സൂംബയ്ക്കെതിരേ ഉയരുന്ന എതിര്‍പ്പുകള്‍ ലഹരിയേക്കാൾ മാരകം’: മതസംഘടനകള്ക്കെതിരേ വി. ശിവന്‍കുട്ടി
തിരുവനന്തപുരം: സൂംബ ഡാൻസ് വിവാദത്തില്‍ മതസംഘടനകള്ക്കെതിരേ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. മതസംഘടനകള്‍ ആടിനെ പട്ടിയാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സൂംബക്കെതിരേ ചില കോണുകളില്‍നിന്ന് എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. ഇത്തരം എതിര്‍പ്പുകള്‍ ലഹരിയെക്കാള്‍ മാരകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമൂഹത്തില്‍ വിഭാഗീയത വളര്‍ത്താന്‍ കാരണമാകും. സ്കൂളുകളില്‍ കുട്ടികള്‍ യൂണിഫോമിലാണ് സൂംബ ചെയ്യുന്നത്. എല്ലാവരും നിര്‍ബന്ധമായും സൂംബയില്‍ പങ്കെടുക്കണം. ആരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. സൂംബക്കെതിരേ നിലപാടു സ്വീകരിക്കുന്ന മതസംഘടനകളുടെ നടപടി സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാനും ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്താനും മാത്രമാണ് ഉപകരിക്കുകയെന്നും മന്ത്രി പറഞ്ഞു. ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ നടത്തുന്നത് ഭരണഘടനാലംഘനമാണെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. നേരത്തെ സ്കുള് സമയമാറ്റത്തിന്റെ കാര്യത്തിലും മതസംഘടനകള്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. സ്കൂള്‍ സമയമാറ്റം മദ്രസ പഠനത്തെ ബാധിക്കുമെന്നായിരുന്നു മതസംഘടനകളുടെ നിലപാട്.
Read More