ന്യൂഡൽഹി: തന്നെ കാണാനില്ലെന്നു നേരത്തെ കോൺഗ്രസ് പ്രചരിപ്പിച്ച പോസ്റ്ററിനെതിരേ കടുത്തഭാഷയിൽ തിരിച്ചടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജന്തർ മന്തറിൽ ഗുസ്തിക്കാർ നടത്തുന്ന സമരത്തിൽ മൗനം പാലിക്കുന്നതിൽ സ്മൃതിയെ ഇറാനിയെ കാണാതായി എന്നു സൂചിപ്പിക്കുന്ന പോസ്റ്റർ കോൺഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. ഈ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരുന്നു. ഇതിനെതിരെയാണ് കേന്ദ്രമന്ത്രിയുടെ ട്വീറ്റ്. “മുൻ എംപിക്കായി യുഎസുമായി ബന്ധപ്പെടുക’ എന്ന തലക്കെട്ടോടെ ഹിന്ദിയിലാണ് അവരുടെ ട്വീറ്റ്. രാഹുൽ ഗാന്ധിയെ തെരയുകയാണെങ്കിൽ കോൺഗ്രസ് അമേരിക്കയുമായി ബന്ധപ്പെടണമെന്ന് അവർ പറഞ്ഞു. കാലിഫോർണിയയിലെ ഇന്ത്യൻ പ്രവാസികളുടെ സമ്മേളനത്തിൽ നരേന്ദ്ര മോദിയെ പരിഹസിച്ചു രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം വിവാദമായിരുന്നു.
Read MoreCategory: Loud Speaker
സ്വർണ മിശ്രിതം കാലിനടിയിൽ തേച്ച് പിടിപ്പിച്ച് കടത്താനുള്ള ശ്രമം പാളി; നെടുമ്പാശേരി വിമാനത്താവളത്തിൽ 47 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
നെടുമ്പാശേരി: നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്തുനിന്നും രണ്ട് വിമാനങ്ങളിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി 47 ലക്ഷം രൂപ വിലവരുന്ന 907. 19 ഗ്രാം സ്വർണം പിടികൂടി. ഇന്ന് പുലർച്ചെ ക്വലാലംപൂരിൽനിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്തിൽ വന്ന മലേഷ്യൻ സ്വദേശിയായ തനി സ്വരൻ കുപ്പുസ്വാമിയിൽനിന്നും 37 ലക്ഷം രൂപ വിലവരുന്ന 710 . 39 ഗ്രാം സ്വർണമാണ് പിടികൂടിയത്. മൂന്ന് സ്വർണ്ണ മാലയും മൂന്ന് സ്വർണ്ണ വളയും ഇയാൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ചത് .ഇന്ന് പുലർച്ചെ ഷാർജയിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്ന യാത്രകാരനായ പാലക്കാട് സ്വദേശി മുഹമ്മദ് റാഷിദിൽ നിന്നാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ച 196 . 8 ഗ്രാം സ്വർണ്ണം പിടിച്ചത്. ഇതിന് പത്ത് ലക്ഷം രൂപ വില വരും. കുറച്ച് സ്വർണ്ണം…
Read Moreമഴക്കാലം വരുന്നൂ; ആശുപത്രികളില്‍ നാളെ മുതല്‍ പ്രത്യേക പനി ക്ലിനിക്കുകൾ
തിരുവനന്തപുരം: മഴക്കാലം കണക്കിലെടുത്ത് സംസ്ഥാനത്തെ ആശുപത്രികളില്‍ നാളെ മുതല്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. താലൂക്ക് ആശുപത്രികള്‍ മുതലായിരിക്കും പനി ക്ലിനിക്കുകള്‍ ആരംഭിക്കുക. പനി വാര്‍ഡുകളും ആരംഭിക്കും. ഇന്നും നാളെയുമായി മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കും. ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി പറഞ്ഞു.വേനല്‍മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഡെങ്കിപ്പനിക്ക് നേരിയ തോതില്‍ വര്‍ധനവുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Read Moreസംസ്ഥാനത്ത് ഇടിയോടു കൂടിയ മഴ; 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യത; ഞായറാഴ്ച 7 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അറിയി പ്പിൽ പറയുന്നു. ശക്തമായ മഴ കണക്കിലെടുത്ത് ഇന്നും നാളെയും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച നാലു ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഞായറാഴ്ച ഏഴു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. കാലവര്‍ഷത്തിനു മുന്നോടിയായി വരുംദിവസങ്ങളില്‍ മഴ തുടരാനാണു സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി…
Read Moreചാലിയാര്‍ തീരത്ത് അനധികൃത സ്വര്‍ണ ഖനനത്തിന് ശ്രമം ! പമ്പുസെറ്റുകളും ഉപകരണങ്ങളും പിടികൂടി പോലീസ്…
നിലമ്പൂരില്‍ അനധികൃത സ്വര്‍ണഖനനം തടഞ്ഞ് പോലീസ്. ചാലിയാര്‍ പുഴയുടെ മമ്പാട് കടവിലാണ് അനധികൃതമായി സ്വര്‍ണം കുഴിച്ചെടുക്കാന്‍ ശ്രമം നടന്നത്. ചാലിയാര്‍ പുഴയുടെ മമ്പാട് ടൗണ്കടവ് ഭാഗത്ത് വലിയ ഗര്‍ത്തങ്ങള്‍ ഉണ്ടാക്കി മോട്ടോര്‍ സ്ഥാപിച്ചായിരുന്നു ഖനനം നടത്തിയിരുന്നത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ് ഐ ജെ എ രാജന് എന്നിവരുടെ നേത്യത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. ഒമ്പത് മോട്ടോറുകളും ഉപകരങ്ങളും പോലീസ് പിടിച്ചെടുത്തു.സ്വര്‍ണ്ണഖനനം നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. അഞ്ച് എച്ച് പിയില്‍ കൂടുതല്‍ പവറുള്ള ഒമ്പത് മോട്ടോറുകളാണ് പിടിച്ചെടുത്തത്. ഇത് സാധാരണയായി സ്വര്‍ണ ഖനനത്തിന് ഉപയോഗിക്കുന്നവയാണ്. കുഴിയെടുക്കാന്‍ ഉപയോഗിക്കുന്ന പിക്കാസ്, തൂമ്പ, മറ്റ് ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ചാലിയാര്‍ പുഴയിലെ മണല്‍ അരിച്ചാല്‍ സ്വര്‍ണ്ണത്തരികള്‍ കിട്ടാറുണ്ട്. ചെറിയ തോതില്‍ ഉപജീവനത്തിനായി പ്രദേശത്തെ ആളുകള്‍ മണല്‍ അരിച്ച് സ്വര്‍ണ്ണഖനനം നടത്തിയിരുന്നു. എന്നാല്‍…
Read Moreമലബാറില്‍ ലീഗിന് ബദല്‍..? സിപിഎം ആശീര്‍വാദത്തോടെ കോഴിക്കോട്ട് യോഗം
സ്വന്തം ലേഖകന്‍കോഴിക്കോട്: മുസ്ലിം ലീഗിനെതിരേ ബദല്‍ നീക്കം ശക്തമാക്കി ലീഗ് വിമതര്‍ കോഴിക്കോട്ട് മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു. സമസ്ത എപി, ഇകെ വിഭാഗവും പിഡിപി, ഐഎന്‍എല്‍ തുടങ്ങിയ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തു. മലബാറിലെ പ്ലസ് ടു സീറ്റ് വിഷയത്തില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി അറിയിക്കും. മലബാറിലെ പ്ലസ് ടു സീറ്റ് വിഷയത്തില്‍ സമരത്തിലേക്ക് കടക്കുമെന്ന് മുസ്ലിം ലീഗ് ആവര്‍ത്തിക്കുന്നതിനിടയിലാണ് ലീഗ് വിമതരും ലീഗില്‍നിന്ന് പുറത്താക്കപ്പെട്ടവരും ചേര്‍ന്ന് ഇതേ വിഷയത്തില്‍ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചത്. ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും ഹൈദരലി തങ്ങളുടെ മകനുമായ മുഈനലി തങ്ങൾ അധ്യക്ഷത വഹിച്ചു. സമുദായ സംഘടനകളുടെ ഐക്യത്തിനു വേണ്ടി പ്രത്യേകം യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. മുഈനലി…
Read More2000 രൂപയുണ്ടായിരുന്ന ബില്‍ പുതിയ മീറ്റര്‍ റീഡിംഗുകാരന് എത്തിയപ്പോള്‍ 35,000 രൂപയായി ! ജീവനക്കാരന്റെ തട്ടിപ്പ് കെഎസ്ഇബിയ്ക്ക് ഉണ്ടാക്കിയത് ലക്ഷങ്ങളുടെ നഷ്ടം
140 വീട്ടുകാരുടെ വൈദ്യുതി ഉപയോഗം രണ്ടു വര്‍ഷത്തോളം വളരെക്കുറച്ചു കാണിച്ച് തട്ടിപ്പ് നടത്തിയ മീറ്റര്‍ ജീവനക്കാരനെ പിരിച്ചുവിട്ടു. കരാര്‍ ജീവനക്കാരന്റെ തട്ടിപ്പുമൂലം കെഎസ്ഇബിയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. കുറ്റം സമ്മതിച്ച കരിമണ്ണൂര്‍ സ്വദേശിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. തൊടുപുഴ സെക്ഷന്‍-1 ഓഫീസിന് കീഴിലെ സീനിയര്‍ സൂപ്രണ്ടിനെയും സീനിയര്‍ അസിസ്റ്റന്റിനെയും സസ്പെന്‍ഡ് ചെയ്തു. എന്തിനാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്ന് വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. തൊടുപുഴ സെക്ഷനിലെ മീറ്റര്‍ റീഡര്‍മാരെ പരസ്പരം സ്ഥലംമാറ്റിയപ്പോഴാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്. ഈ മാസം പുതിയ ജീവനക്കാരന് റീഡിംഗ് എടുത്തപ്പോഴാണ് ബില്‍ തുകയിലെ പ്രകടമായ മാറ്റം ശ്രദ്ധയില്‍പ്പെട്ടത്. ശരാശരി 2,000 രൂപ വന്നിരുന്ന വീട്ടില്‍ 35,000 രൂപ വരെയായി ബില്‍ കുത്തനെ ഉയര്‍ന്നു. കുമാരമംഗലം, മണക്കാട് പഞ്ചായത്തുകളിലുള്ള ഉപഭോക്താക്കളാണിവര്‍. പരാതി ഉയര്‍ന്നതോടെ ഇതിന് മുമ്പ് റീഡിംഗ് എടുത്തിരുന്ന യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു. ബില്‍ തുക…
Read Moreമഴ പ്രവചനാതീതമായേക്കും ! രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ ശേഖരിക്കണം; മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ…
കേരളത്തില്‍ ഇത്തവണ മഴ പ്രവചനാതീതമായേക്കുമെന്നും മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം. ജൂണ്‍ 4ന് മണ്‍സൂണ്‍ തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാല്‍ ജില്ലകളിലെ മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആദ്യആഴ്ചയില്‍ പ്രത്യേകമായി നടത്തണം. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെയോ ജില്ലാകളക്ടര്‍മാരുടെയോ നേതൃത്വത്തില്‍ ഇത്തരത്തില്‍ യോഗം ചേരണം. അതില്‍ ഓരോപ്രവര്‍ത്തികളുടെയും പുരോഗതി അവലോകനം ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആപതാമിത്ര, സിവില്‍ ഡിഫന്‍സ്, സന്നദ്ധസേന എന്നിങ്ങനെ പരിശീലനം സിദ്ധിച്ചവര്‍ക്ക് പ്രാദേശികമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കണം. ആപതാമിത്ര, സിവില്‍ ഡിഫന്‍സ്, സന്നദ്ധസേന എന്നിങ്ങനെ പരിശീലനം സിദ്ധിച്ചവര്‍ക്ക് പ്രാദേശികമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒരുസ്ഥലം/കെട്ടിടം കണ്ടെത്തുകയും രക്ഷാപ്രവര്‍ത്തിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍ വാങ്ങിയോ, മഴക്കാലത്തേക്ക് വാടകയ്ക്ക് എടുത്തോ…
Read Moreഅരിക്കൊമ്പന് ദൗത്യം നീളുന്നു; ആന ഷണ്മുഖനദിക്കരയില്; ജനവാസ മേഖലയില്‍ ആനയെത്തിയാല്‍ മയക്കുവെടിയെന്ന് തമിഴ്നാട് വനംവകുപ്പ്
തൊടുപുഴ: അരിക്കൊമ്പന് ദൗത്യം നീളുന്നു. ആനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള നീക്കവുമായി തമിഴ് നാട് വനംവകുപ്പ് മുന്നോട്ടു പോകുകയാണെങ്കിലും അനുകൂല സാഹചര്യങ്ങള്‍ ഒത്തു വരാത്തതാണ് ദൗത്യം നീളാന്‍ കാരണം. വെറ്ററിനറി സര്ജന്മാര് ഉള്‍പ്പെടെയുള്ള തമിഴ്നാട് വനംവകുപ്പി വന്‍ ദൗത്യസംഘത്തിനൊപ്പം മുതുമലയില്‍ നിന്നുള്ള ആദിവാസി അഞ്ചംഗ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ആന പിടുത്തത്തില്‍ വൈഭവമുള്ള ഇവര്‍ക്ക് കാടും ഏറെ പരിചയമാണ്. ഇവരുടെ സേവനം കൂടി ഉപയോഗിപ്പെടുത്തുന്നതോടെ അരിക്കൊമ്പനെ വേഗത്തില്‍ തളയ്ക്കാനാകുമെന്നാണ് വനംവകുപ്പിന്റെ കണക്കു കൂട്ടല്‍. ഇതേ സമയം അരിക്കൊമ്പന് ഷണ്മുഖ നദി ഡാമിനു സമീപത്തുള്ള വനമേഖലയില്‍ തന്നെയാണുള്ളത്. ഇവിടെ ചുറ്റിക്കറങ്ങുന്ന ആനയെ വനപാലക സംഘം പൂര്‍ണ സമയവും നിരീക്ഷിക്കുന്നുണ്ട്. ഇവിടെ വച്ച് ആനയെ മയക്കുവെടി വച്ച് പിടികൂടുക സാധ്യമല്ല. ജനവാസ മേഖലയില്‍ ആനയെത്തിയാല്‍ മയക്കുവെടി വയ്ക്കാനുള്ള നടപടികളുമായാണ് തമിഴ് നാട് വനംവകുപ്പിന്റെ ദൗത്യ സംഘം നീങ്ങുന്നത്. ഇതിനിടെ ആനയുടെ ആരോഗ്യവും…
Read Moreപുൽപ്പള്ളിയിലെ കര്‍ഷകന്റെ ആത്മഹത്യ; പോലീസ് കസ്റ്റഡിയിലെടുത്ത കെപിസിസി ജനറല്‍ സെക്രട്ടറിക്ക് ദേഹാസ്വാസ്ഥ്യം
പുല്‍പ്പള്ളി: കേളക്കവല ചെമ്പകമൂലയില്‍ കര്ഷകന് കിഴക്കേഇടയിലത്ത് രാജേന്ദ്രന് നായരുടെ(55) ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമായ കെ.കെ. ഏബ്രഹാമിനെ പോലീസ് കസ്റ്റഡിലെടുത്തു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ചുണ്ടക്കൊല്ലിയിലെ വസതിയില്‍നിന്നാണ് എസ്ഐ വി.ആര്. മനോജിന്റെ നേതൃത്വത്തില്‍ ഏബ്രഹാമിനെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ എത്തിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഏബ്രഹാമിനെ അപ്പോള്‍ത്തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. നില മെച്ചപ്പെടാത്ത സാഹചര്യത്തില്‍ പുലര്‍ച്ചെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ഗവ.ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.ഏബ്രഹാമിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു. പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ ഏബ്രഹാം ഭരണസമിതി പ്രസിഡന്റായിരുന്ന കാലയളവില്‍ വായ്പ വിതരണത്തില്‍ നടന്ന ക്രമക്കേടുകളെത്തുടര്‍ന്നു കടക്കെണിയില്‍ അകപ്പെട്ടതിന്റെ മനോവേദനയിലാണ് രാജേന്ദ്രന് നായര്‍ ജീവനൊടുക്കിയതെന്നു ആരോപണം ഉയര്‍ന്നിരുന്നു. ഏകദേശം 35 ലക്ഷം രൂപയാണ് ബാങ്കില്‍ രാജേന്ദ്രന് നായര്‍ക്കു ബാധ്യത. എന്നാല്‍ 2017ല്‍ അദ്ദേഹം 73,000…
Read More