ന്യൂഡൽഹി: കോവിഡ് കാലത്ത്(2019-21) രാജ്യത്ത് ആത്മഹത്യ ചെയ്തത് 35,950 വിദ്യാർഥികൾ. കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച കണക്കിലാണ് ഈ വെളിപ്പെടുത്തൽ. സാമൂഹികവിവേചനംമൂലം ആത്മഹത്യചെയ്ത പട്ടികജാതി-പട്ടികവർഗ-പിന്നാക്ക സമുദായങ്ങളിലെ വിദ്യാർഥികളുടെ വിവരങ്ങൾ തേടിയുള്ള ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പ്രകാരം 2019ൽ 10,335 വിദ്യാർഥികളാണ് ജീവിതം അവസാനിപ്പിച്ചത്. 2020ൽ ഇത് 12,526 ആയി ഉയർന്നു. 2021ൽ 13,089യും വർധിച്ചതായി സഹമന്ത്രി അബ്ബയ്യ നാരായണസ്വാമി പറഞ്ഞു. പ്രസ്തുത കാലയളവിൽ കേരളത്തിൽ യഥാക്രമം 418, 468, 497 വിദ്യാർഥികൾ ജീവനൊടുക്കി. വിദ്യാർഥി ആത്മഹത്യയിൽ മുന്നിൽ മഹാരാഷ്ട്ര (4969)യാണ്. മിസോറ(25)മിലാണ് കുറവ്. കേന്ദ്രഭരണപ്രദേശങ്ങളിൽ ഡൽഹിയിലാണ് (854) ഏറ്റവും കൂടുതൽ വിദ്യാർഥി ആത്മഹത്യ. ലക്ഷദ്വീപിൽ ഒരു ആത്മഹത്യ പോലും നടന്നില്ലെന്നതും ശ്രദ്ധേയമായി.
Read MoreCategory: Loud Speaker
മഴ ശക്തമാകും; കടലാക്രമണത്തിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. നാളെയും ശനിയാഴ്ചയും എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം കേരളതീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരളതീരത്ത് ഇന്ന് രാത്രി 11.30വരെ 0.6 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കാണ് സാധ്യത.
Read Moreതൃക്കരിപ്പൂരിൽ പോപ്പുലർ ഫ്രണ്ട് നേതാവായിരുന്നയാളുടെ സഹോദരങ്ങളുടെ വീടുകളിൽ എൻഐഎ റെയ്ഡ്
തൃക്കരിപ്പൂർ: പോപ്പുലർ ഫ്രണ്ട് കാസർഗോഡ് ജില്ല പ്രസിഡന്റായിരുന്ന സി.ടി. സുലൈമാന്റെ സഹോദരങ്ങളുടെ വീടുകളിൽ ദേശീയ അന്വേഷണ ഉദ്യോഗസ്ഥരുടെ പരിശോധന. ഇന്നുരാവിലെ 6.30 മുതൽ ആരംഭിച്ച പരിശോധന 10 വരെ നീണ്ടു. മെട്ടമ്മൽ ബീച്ച് റോഡിലുള്ള സഹോദരിയുടെ വീട്ടിലാണു രാവിലെ 6.30ന് രണ്ടു വാഹനങ്ങളിലായാണു കേന്ദ്ര സേനാംഗങ്ങൾക്കൊപ്പം എൻഐഎ ഉദ്യോഗസ്ഥർ എത്തിയത്. വീട്ടുകാരുമായി ഒരു മണിക്കൂറോളം സംസാരിച്ച സംഘം ഉടുമ്പുന്തല മസ്ക്കറ്റ് റോഡിലെ സഹോദരന്റെ വീട്ടിലെത്തി പരിശോധന നടത്തി. കഴിഞ്ഞ വർഷം സെപ്റ്റംബർ 22ന് പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റായ സി.ടി. സുലൈമാനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും ദേശീയ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അന്നു പുലർച്ചെ നാലിന് സുലൈമാന്റെ മെട്ടമ്മലിലെ വീട്ടിലും കാസർഗോഡ് പെരുമ്പള പാലത്തിനു സമീപം പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ട് ജില്ലാ ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. ഇന്നു രാവിലെ മുതൽ നടന്ന പരിശോധനയുടെ…
Read Moreസമസ്തനേതാവിന്റെ മിശ്രവിവാഹപരാമര്ശം തലയ്ക്കടിയേറ്റ് സിപിഎം, പ്രതികരണം സൂക്ഷിച്ച്
കോഴിക്കോട്: രാഷ്ട്രീയമുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ മുസ് ലിം സമുദായവുമായി അടുക്കാന്‍ ശ്രമിക്കുന്നതിനിടെ സിപിഎമ്മിന് ഓര്‍ക്കാപ്പുറത്തെ അടിയായി സമസ്ത നേതാവിന്റെ മിശ്രവിവാഹപരാമര്ശം. സിപിഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന സമസ്ത യുവജന നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പരാമര്‍ശത്തിനെതിരേ സിപിഎം നേതാക്കള്‍ വളരെ സൂക്ഷിച്ചാണ് അഭിപ്രായപ്രകടനം നടത്തുന്നത്. മുസ് ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്താൻ സിപിഎമ്മും ഡിവൈഎഫ്ഐയും ശ്രമിക്കുന്നുവെന്നും ഹിന്ദു-മുസ് ലിം വിവാഹം നടന്നാൽ മതേതരമായെന്നാണ് അവർ കരുതുന്നതെന്നും ഇതിനെതിരേ മഹല്ല് കമ്മിറ്റികൾ ജാഗ്രത പാലിക്കണമെന്നുമാണ് നാസർ ഫൈസി പറഞ്ഞത്. മുസ് ലിം ലീഗ് പങ്കെടുക്കാതിരുന്ന സിപിഎമ്മിന്റെ പലസ്തീന് ഐക്യദാര്ഢ്യറാലിയിലും നവകേരള സദസിലും സമസ്തനേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്തതിനാൽ സമസ്തയുമായി നല്ല ബന്ധം പുലര്‍ത്തി മുന്നോട്ടുപോകാന്‍ ശ്രമിക്കുന്ന സിപിഎമ്മിന് ഇത് വലിയ തിരിച്ചടിയായി. എന്നാൽ, സമസ്തയുടെ കടുത്തഭാഷയിലുള്ള വിമർശനം വന്നിട്ടും സിപിഎം നേതാക്കൾ മൃദുവായാണു പ്രതികരിച്ചത്. ഫൈസി കൂടത്തായി നിലപാട് തിരുത്തുമെന്നാണ്…
Read More‘ഹൈറിച്ച്’നികുതിവെട്ടിപ്പ് പൂഴ്ത്തിവച്ചതില്‍ ദുരൂഹത; പ്രതിയെ രക്ഷപ്പെടുത്താൻ ഉന്നതർ രംഗത്ത്?
പയ്യന്നൂര്‍: കോടികളുടെ നികുതി വെട്ടിപ്പു നടത്തിയെന്ന കുറ്റത്തിന് തൃശൂര്‍ ആസ്ഥാനമായി മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് (എംഎല്‍എം) കമ്പനിയായി പ്രവര്‍ത്തിച്ചുവന്ന ഹൈറിച്ചിന്റെ എംഡി പ്രതാപന് കോലാട്ട് ദാസനെ (പ്രതാപൻ കെ.ഡി) അറസ്റ്റ് ചെയ്ത നടപടി പൂഴ്ത്തിവച്ചതില്‍ ദുരൂഹത. 126 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടും ഈ വിവരങ്ങള്‍ ദിവസങ്ങളോളം മൂടിവെച്ചത് എന്തിനെന്ന ചോദ്യമാണുയരുന്നത്. കേരള ജിഎസ്ടി ഇന്റലിജന്‍സ് കാസര്‍ഗോഡ് യൂണിറ്റാണ് ഇയാളെ കഴിഞ്ഞ ഒന്നിന് അറസ്റ്റ് ചെയ്തത്. സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയ ഏറ്റവും വലിയ ജിഎസ്ടി വെട്ടിപ്പ് കേസാണിതെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. സാധാരണഗതിയില്‍ അഞ്ചുകോടിയുടെ നികുതിവെട്ടിപ്പുപോലും പത്രക്കുറിപ്പിലൂടെ അറിയിക്കാറുള്ള വകുപ്പുദ്യോഗസ്ഥര്‍ ഏറ്റവും വലിയ നികുതിവെട്ടിപ്പെന്ന് വിശേഷിപ്പിച്ച സംഭവം മൂടിവെച്ചത് ആരെ സഹായിക്കാനെന്ന ചോദ്യമുയരുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ പ്രതികളാവുന്നവരുടെ അക്കൗണ്ടുകള്‍ നിയമ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതുവരെ മരവിപ്പിക്കുന്ന രീതി ഇത്രയും വലിയ തട്ടിപ്പില്‍ സ്വീകരിക്കാതിരുന്നതും ചര്‍ച്ചയായിട്ടുണ്ട്. എറണാകുളം…
Read Moreകർണിസേന തലവന്റെ വധം; പ്രതികളുടെ തലയ്ക്ക് വിലയിട്ട് പോലീസ്; വിവരം നൽകുന്നവർക്ക് അഞ്ചു ലക്ഷം
ജയ്പുർ: രാജസ്ഥാനിൽ കർണിസേന നേതാവ് സുഖ്ദേവ് സിംഗിനെ പട്ടാപ്പകൽ വീട്ടിൽ കയറി വെടിവച്ചുകൊന്ന സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാനായില്ല. പ്രതികളെന്നു സംശയിക്കുന്ന രാജസ്ഥാൻ സ്വദേശി രോഹിത് റാത്തോഡ്, ഹരിയാന സ്വദേശിയും സൈനികനുമായ നിതിൻ ഫൌജി എന്നിവരുടെ ചിത്രങ്ങൾ പോലീസ് പുറത്തു വിട്ടിരുന്നു. പ്രതികളെപ്പറ്റി വിവരം നൽകുന്നവർക്ക് പോലീസ് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു രാജസ്ഥാനെ നടുക്കിയ ക്രൂരകൊലപാതകം. ചൊവ്വാഴ്ച ജയ്പുരിലെ സുഖ് ദേവ് സിംഗിന്റെ വസതിയിലെത്തിയ മൂന്നംഗ സംഘം വെടിവച്ചു കൊല്ലുകയായിരുന്നു. കല്യാണം ക്ഷണിക്കാനെന്ന വ്യാജേനയാണ് അക്രമികൾ വീടിനകത്തു കയറിയത്. പത്തു മിനിറ്റോളം സംസാരിച്ച ശേഷമായിരുന്നു അപ്രതീക്ഷിത നീക്കം. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം ലോറൻസ് ബിഷ്ണോയി ഗ്യാംഗ് ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഞങ്ങളുടെ ശത്രുവിനെ സഹായിച്ചതിനുളള പ്രതികാരം എന്നായിരുന്നു പോസ്റ്റ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സുഖ് ദേവ് സിംഗും രോഹിത് ഗോഡ്രയും തമ്മിൽ…
Read Moreക്ഷണിച്ചു വരുത്തി അപമാനിച്ചു; നിയമനടപടി സ്വീകരിക്കും; ഫാറൂഖ് കോളജിനെതിരെ ജിയോ ബേബി
കോഴിക്കോട്: ഫാറൂഖ് കോളജ് മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ ജിയോ ബേബി. സിനിമാ ചർച്ചയുമായി ബന്ധപ്പെട്ട് ഡിസംബർ അഞ്ചാം തിയതി കോഴിക്കോട് ഫാറൂഖ് കോളേജ് ഫിലിം ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ തന്നെ അതിഥിയായി വിളിച്ചിരുന്നു. എന്നാൽ താൻ കോഴിക്കോടെത്തിയപ്പോഴാണ് ആ പരിപാടി റദ്ദ് ചെയ്ത കാര്യം അറിയുന്നത്. കോളേജ് അധികൃതർ ഇതു സംബന്ധിച്ചു യാതൊരു മുന്നറിയിപ്പും അറിയിച്ചിരുന്നില്ല. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരണമറിയിച്ച വീഡിയോ ജിയോ ബേബി പങ്കുവെച്ചു. തന്റെ ചില പരാമർശങ്ങൾ കോളജിന്റെ ധാർമിക മൂല്യങ്ങൾക്കെതിരാണെന്ന കാരണത്താലാണ് സ്റ്റുഡന്റ് യൂണിയൻ നിസഹകരണം പ്രഖ്യാപിച്ചതെന്ന് ജിയോ ബേബി പറഞ്ഞു. ജിയോ ബേബിയുടെ വാക്കുകൾ എനിക്ക് ഉണ്ടായ മോശം അനുഭവത്തെ പറ്റി സംസാരിക്കാനാണ് ഞാൻ വന്നത്. ഡിസംബർ അഞ്ചാം തീയതി ഫാറൂഖ് കോളേജ് ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന പരിപാടിയിൽ എന്നെ അവർ ക്ഷണിച്ചിരിക്കുന്നു. അതനുസരിച്ച് അഞ്ചാം തിയതി ഞാൻ…
Read Moreബിജെപി മുഖ്യമന്ത്രിമാരായില്ല; “പ്രശ്നം രാജസ്ഥാൻ”; വസുന്ധരയുടെ നീക്കങ്ങളിൽ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി
തെരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ മൂന്നിലും വന്പൻ വിജയം കരസ്ഥമാക്കിയെങ്കിലും മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാൻ ബിജെപി പെടാപ്പാട് പെടുന്നു. മറ്റു രണ്ടു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിയെ തീരുമാനിക്കുകയും സത്യപ്രതിജ്ഞയ്ക്കുള്ള തിയതി നിശ്ചയിക്കുകയും ചെയ്തിട്ടും ബിജെപി ക്യാന്പിൽ അനിശ്ചിതത്വം തുടരുകയാണ്. രാജസ്ഥാനിൽ ബിജെപി കേന്ദ്രനേതൃത്വത്തിന് താത്പര്യമില്ലാത്ത വസുന്ധര രാജെ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിച്ചതാണ് മുഖ്യമന്ത്രിമാരെ തീരുമാനിക്കാൻ വൈകുന്നതെന്നാണ് റിപ്പോർട്ടുകൾ. വസുന്ധരെയുടെ നീക്കങ്ങളിൽ ബിജെപി കേന്ദ്രനേതൃത്വം കടുത്ത അതൃപ്തിയിലാണ്. നേതൃത്വത്തെ വെല്ലുവിളിക്കാൻ ആർക്കും അവകാശമില്ലെന്ന് ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗ് വ്യക്തമാക്കി രംഗത്തെത്തിയത് ഇതു സൂചിപ്പിക്കുന്നു. കയ്ച്ചിട്ട് തുപ്പാനും മധുരിച്ചിട്ട് ഇറക്കാനും വയ്യാത്ത സ്ഥിതിയിലാണിപ്പോൾ ബിജെപി. തെരഞ്ഞെടുപ്പിനു മുന്നേതന്നെ വസുന്ധരയെ ഒഴിവാക്കാൻ ബിജെപി ശ്രമിച്ചിരുന്നതാണ്. എന്നാൽ, തെരഞ്ഞടുപ്പിൽ അതു തിരിച്ചടിയാവുമെന്ന് മനസിലാക്കി അവസാന നിമിഷം അവർക്കു സീറ്റ് നൽകുകയായിരുന്നു. മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാനു തന്നെയാണ് സാധ്യത കല്പിക്കുന്നത്. കൈലാഷ് വിജയ്…
Read Moreപൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ ചോര്‍ത്തിയ സംഭവം; രാഷ്ട്രീയ ദുഷ്ടലാക്കോടെ വഞ്ചന നടത്തുന്ന അധ്യാപകരെ വെറുതെ വിടില്ല; വി. ശിവൻകുട്ടി
തൃശൂര്‍: പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ ചോർന്ന സംഭവത്തില്‍ അദ്ദേഹത്തോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വളരെ രഹസ്യമായി കൂടിയ യോഗത്തിലെ കാര്യങ്ങൾ ഒരു അധ്യാപകൻ റെക്കാർഡ് ചെയ്ത് മാധ്യമങ്ങൾക്ക് നൽകി. ഇങ്ങനെയുള്ള അധ്യാപകരെ എങ്ങനെ വിശ്വസിക്കുമെന്ന് മന്ത്രി ചോദിച്ചു. കയ്പമംഗലം മണ്ഡലത്തിലെ നവകേരള സദസിലെ പ്രസംഗത്തിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. ആരാണ് ഇത് ചെയ്തത് എന്ന് കണ്ടുപിടിച്ചേ മതിയാകൂ. ഏത് ഏജൻസി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. രാഷ്ട്രീയ ദുഷ്ടലാക്കോടെ വഞ്ചന നടത്തുന്ന അധ്യാപകരെ വെറുതെ വിടില്ലെന്നും സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഇത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ചോദ്യപേപ്പർ തയ്യാറാക്കുന്നതും ഉത്തരസൂചിക തയ്യാറാക്കുന്നതുമെല്ലാം ഈ അധ്യാപകരാണ്. ഇക്കാര്യത്തിൽ ആത്മാർത്ഥതയും സത്യസന്ധതയും മനസാക്ഷിയും കാണിക്കണമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ വകുപ്പ് തല അന്വേഷണം നടത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ്…
Read Moreതമിഴ്നാടിന്റെ ഹൃദയത്തിൽ തൊട്ട കരുതലാണ് കേരളത്തിന്റെ പിന്തുണ; എം. കെ സ്റ്റാലിൻ
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിൽ തമിഴ്നാട് സംസ്ഥാനം വലയുകയാണ്. തോരാതെ പെയ്യുന്ന മഴയിലും വെള്ളപൊക്കത്തിലും ദുരിതത്തിലായ തമിഴ്നാടിന് സഹായവുമായി എത്തിയ കേരളത്തിന് നന്ദി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ. മഴക്കെടുതിയിൽ വലയുന്ന തമിഴ്നാടിന് കേരളത്തിന്റെ എല്ലാ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. കേരളത്തിന്റെ പിന്തുണയെ തമിഴ്നാടിന്റെ ഹൃദയത്തിൽ തൊട്ട കരുതലെന്നാണ് മുഖ്യമന്ത്രി സ്റ്റാലിൻ വിശേഷിപ്പിച്ചത്. ‘അതിരൂക്ഷമായ പ്രകൃതി ക്ഷോഭത്തെ നേരിടുകയാണ് ചെന്നൈ നഗരം. ജീവാപായം ഉള്‍പ്പെടെയുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നു. ഈ കെടുതിയില്‍ തമിഴ് സഹോദരങ്ങളെ നമ്മള് ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ട്. തമിഴ്നാട്ടില്‍ ഇതിനകം 5000-ല്‍ അധികം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു കഴിഞ്ഞു. ജീവന് രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള പരമാവധി സഹായങ്ങള്‍ എത്തിച്ചു നല്കാന് എല്ലാവരും മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ ദുരന്തത്തെ മറികടന്നു മുന്നോട്ടു പോകാന്‍ തമിഴ്നാടിനൊപ്പം നില്ക്കാം. കേരളത്തിന്റെ സഹായ സന്നദ്ധത…
Read More