തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പേഴ്സണൽ സ്റ്റാഫംഗം അഡ്മിനായി തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പിന്റെ പേരിൽ കെപിസിസി യോഗത്തിൽ തർക്കം. വാട്സാപ്പ് ഗ്രൂപ്പിൽ ആദ്യം ജില്ലാ ചുമതലയുള്ള ഭാരവാഹികളെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതേക്കുറിച്ച് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് പരാതി നൽകിയശേഷമാണ് ഇവരെ വാട്സാപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയത്. എന്നാൽ തുടക്കത്തിൽ തന്നെ തങ്ങളെ ഉൾപ്പെടുത്താത്തത് അഭിമാനക്ഷതമായി എന്ന നിലയിലാണ് യോഗത്തിൽ ഭാരവാഹികൾ പ്രതികരിച്ചത്.വാട്സാപ്പ് ഗ്രൂപ്പ് വഴി സർക്കുലർ പുറപ്പെടുവിച്ചുവെന്നും ആഭ്യന്തര കാര്യങ്ങൾ വാർത്തയാകുന്നതിന് പിന്നിൽ പ്രതിപക്ഷ നേതാവെന്നും യോഗത്തിൽ ആരോപണമുയർന്നു. വയനാട്ടിലെ ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ ഉൾപ്പെടുത്തി താൻ ഇറക്കേണ്ട സർക്കുലർ വി.ഡി.സതീശൻ ഇറക്കിയതെന്തുകൊണ്ടെന്ന് അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും യോഗത്തിൽ പറഞ്ഞു. യോഗത്തിൽ പ്രതിപക്ഷ നേതാവിനെതിരേ ഇതടക്കം രൂക്ഷവിമർശനമാണ് ഉണ്ടായത്. പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു, കെപിസിസിയുടെ അധികാരത്തിൽ കൈകടത്തുന്നു, ജില്ലാ…
Read MoreCategory: Loud Speaker
വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി ഓൺലൈൻ വഴി 59.5 ലക്ഷം തട്ടി; ഫോണിൽനിന്ന് അശ്ലീല വീഡിയോ വന്നെന്ന് ആരോപിച്ചാണു പണം തട്ടിയത്
ന്യൂഡൽഹി: വനിതാ ഡോക്ടറുടെ ഫോണിൽനിന്ന് അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഓൺലൈൻ തട്ടിപ്പ് സംഘം 59.5 ലക്ഷം രൂപ തട്ടിയെടുത്തു. നോയിഡ സെക്ടർ 77-ൽ താമസിക്കുന്ന ഡോ. പൂജ ഗോയലിനെ കബളിപ്പിച്ചാണ് പണം തട്ടിയത്. ജൂലൈ 13നായിരുന്നു കേസിനാസ്പദമായ സംഭവം. ടെലിഫോൺ റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തി ഡോക്ടർ പൂജ ഗോയലിന് ഒരു ഫോൺ കോളെത്തി. ഡോക്ടറുടെ ഫോണിൽനിന്ന് അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചെന്നാണ് ഇയാൾ ആരോപിച്ചത്. എന്നാൽ ഡോക്ടർ ഇത് നിഷേധിച്ചു. ഇതോടെ വീഡിയോ കോൾ കണക്ട് ചെയ്യണമെന്നും തെളിവ് കാണിക്കാമെന്നും ഇയാൾ പറഞ്ഞു. വീഡിയോകോൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം ആയിരിക്കുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറെ വീഡിയോ കോളിൽ ആഡ് ചെയ്തു. വീഡിയോ കോൾ സ്വീകരിച്ചതോടെ യുവതിയോട് തട്ടിപ്പ് സംഘം ഡിജിറ്റൽ അറസ്റ്റിലാണെന്ന് പറഞ്ഞു. 48 മണിക്കൂറോളം ഡോക്ടറെ ഭീഷണിപ്പെടുത്തിയ സംഘം ഇതിനിടെ 59,54,000…
Read Moreകാർഗിൽ യുദ്ധവിജയം അനുസ്മരിച്ച് രാജ്യം; ഷിങ്കുൻ-ലാ തുരങ്ക പദ്ധതിക്കു തുടക്കം
ന്യൂഡൽഹി: കാർഗിൽ യുദ്ധവിജയത്തിന്റെ ഇരുപത്തിയഞ്ചാം വാർഷിക ദിനമായ ഇന്ന് രജത് ജയന്തി ദിവസമായി രാജ്യം ആചരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാവിലെ ദ്രാസിലെ യുദ്ധസ്മാരകത്തിലെത്തി ശ്രദ്ധാഞ്ജലി അർപ്പിച്ചു. വീരമൃതു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി കണ്ടു. 1999ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായി ഇന്ത്യൻ സൈന്യം നിർമിച്ചതാണ് ദ്രാസ് യുദ്ധ സ്മാരകം. “ഈ ദിനത്തെ ഓരോ ഇന്ത്യക്കാരനും സവിശേഷമായ ദിനമായി കാണണമെന്നും നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൊല്ലപ്പെട്ട സൈനികർക്ക് എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്ന ദിവസമാണിതെന്നും’ മോദി ട്വിറ്ററിലൂടെ വ്യക്തമാക്കി. ഷിങ്കുൻ-ലാ തുരങ്ക പദ്ധതിക്കു പ്രധാനമന്ത്രി തുടക്കം കുറിച്ചു. നിമ്മു-പദും-ദാർച്ച റോഡിൽ ഏകദേശം 15,800 അടി ഉയരത്തിൽ നിർമിക്കുന്ന 4.1 കിലോമീറ്റർ നീളമുള്ള ഇരട്ടക്കുഴൽ തുരങ്കം ഉൾപ്പെടുന്നതാണു ഷിങ്കുൻ-ലാ തുരങ്ക പദ്ധതി. ഇതു ലേയിലേക്ക് എല്ലാ കാലാവസ്ഥയിലും…
Read Moreഗുരുദേവ കോളജ് സംഘര്‍ഷം; പ്രിൻസിപ്പലിനെ മർദിച്ച് അവശനാക്കിയ സംഭവം; നാല് എസ്എഫ്ഐ പ്രവര്‍ത്തകരുടെ സസ്പെന്ഷന് പിന്‍വലിച്ചു
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിന്‍സിപ്പൽ സുനില്‍ ഭാസ്കറിനെ മര്‍ദ്ദിച്ച സംഭവത്തിൽ നാല് എസ്എഫ്ഐ പ്രവര്‍ത്തകരുടെ സസ്പെന്ഷന് പിന്‍വലിച്ചു. തേജു സുനില്‍ എം. കെ, തേജു ലക്ഷ്മി ടി. കെ, അമല്‍ രാജ് ആര്. പി, അഭിഷേക് .എസ്. സന്തോഷ് എന്നിവരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. ജൂലൈ ഒന്നിനാണ് നടപടിക്കാസ്പദമായ സംഭവം നടന്നത്. കോളജിലെ സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പെടെ അന്വേഷണ കമ്മീഷന് പരിശോധിച്ചു. അന്വേഷണ കമ്മീഷന് മുമ്പാകെ നല്കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് എസ്എഫ്ഐ പ്രവർത്തകരുടെ സസ്പെന്ഷന് പിന്‍വലിച്ചത്. കോളജില്‍ എസ്എഫ്ഐ ഹെല്പ് ഡസ്ക് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം പ്രിന്‍സിപ്പലിനെ കൈയേറ്റം ചെയ്യുന്നതിലേക്കും സംഘര്‍ഷത്തിലേക്കും മാറുകയായിരുന്നു. കോളജിനു പുറത്തു നിന്നു പോലും പ്രവർക്കകരെത്തി തന്നെ മർദിച്ചു എന്നാണ് സുനിൽ ഭാസ്കറിന്റെ ആരോപണം. കണ്ടാലറിയാവുന്ന 20 ഓളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേയും കൊയിലാണ്ടി പോലീസ് കേസ് എടുത്തിട്ടുണ്ട്.
Read Moreഅർജുന്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രമണം അപലപനീയം; കുടുംബം നൽകിയ പരാതിയിൽ ശക്തമായ നിയമ നടപടി സ്വീകരിക്കും; പി. എ. മുഹമ്മദ് റിയാസ്
തിരുവനന്തപുരം: അർജുന്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രമണം അപലപനീയമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. അർജുന്റെ കുടുംബം നൽകിയ പരാതിയിൽ ശക്തമായ നിയമ നടപടി സ്വീകരിക്കും. അദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഷിരൂരിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. അർജുന്റെ കുടുംബത്തെ സന്ദർശിച്ച ശേഷമാണ് ഇക്കാര്യത്തെ സംബന്ധിച്ച് മുഹമ്മദ് റിയാസ് വ്യക്തമാക്കിയത്. അതേസമയം, മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മുഹമ്മദ് റിയാസും എ. കെ. ശശീന്ദ്രനും ഷിരൂരിരിൽ ക്യാമ്പ് ചെയ്യും. അർജുനെ കണ്ടെത്തുന്നതിനുളള ദൗത്യം ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്ക് ദൗത്യത്തിന് വെല്ലുവിളിയാണ്. ഇന്ന് മുതൽ വരുന്ന മൂന്ന് ദിവസം ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാരിച്ചിരിക്കുന്നത്.
Read Moreഅർജുന് വേണ്ടിയുള്ള തിരച്ചിൽ പതിനൊന്നാം ദിവസം; സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിമാരായ റിയാസും ശശീന്ദ്രനും ഷിരൂരിലേക്ക്
തിരുവനന്തപുരം: അർജുന് വേണ്ടിയുള്ള തിരച്ചിൽ സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു, മന്ത്രിമാരായ മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും കർണാടകയിലേക്ക്. ഉച്ചയോടെ മന്ത്രിമാര്‍ സംഭവസ്ഥലത്തെത്തും. അര്ജുന് വേണ്ടിയുള്ള തിരച്ചിലില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അര്‍ജുന്റെ കുടുംബത്തിന് നേരെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം അർജുനെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ പതിനൊന്നാം ദിവസത്തിലേക്കു കടന്നു. ഗംഗാവലി നദിയിലുള്ള അർജുന്റെ ട്രക്ക് കരയ്ക്കെത്തിക്കാൻ നാവികസേന ഇന്നും ശ്രമം തുടരും. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ കഴിയൂവെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയോഴുക്കുണ്ട്. ഇത് കുറയാൻ കാത്തിരിക്കണമെന്നും അല്ലാതെ മറ്റ് വഴികൾ ഇല്ലെന്നും ജില്ലാ ഭരണകൂടം പറഞ്ഞു.
Read Moreവടക്കന്‍ കേരളത്തില്‍ മഴ കനക്കും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. അടുത്ത നാല് ദിവസം വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും തിങ്കളാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഞായറാഴ്ചയുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Moreസെക്രട്ടേറിയറ്റ് സ്തംഭനം തുടരുന്നു ; ഇ ഫയലിംഗ് തകരാർ എന്ന് പരിഹരിക്കുമെന്നു വ്യക്തതയില്ല; വിദഗ്ധ സംഘം ഡൽഹിയിൽ നിന്നെത്തണം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ഇ-ഫയലിംഗ് സംവിധാനത്തിലെ തകരാർ പരിഹാരമില്ലാതെ തുടരുന്നു. ഇ-ഫയലിംഗ് പണിമുടക്കിയിട്ട് രണ്ട് ദിവസമായി. സർക്കാരിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഉത്തരവുകളൊന്നും ഇറക്കാനാകാത്തത് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടായി മാറിക്കഴിഞ്ഞു. ഭരണസ്തംഭനത്തിലേക്കു സെക്രട്ടേറിയറ്റ് നീങ്ങുകയാണെന്നാണു റിപ്പോർട്ട്. ഫയലുകൾ എല്ലാം ഇ- ഫയലിംഗിലേക്ക് മാറിയതിനാൽ പഴയ കടലാസ് രീതിയിലേക്ക് മാറ്റി ഉത്തരവിറക്കാൻ സാധിക്കാത്ത സാഹചര്യമാണ്. കേന്ദ്രസർക്കാറിനു കീഴിലുള്ള നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിനാണ് ഇ-ഫയലിംഗ് സംവിധാനങ്ങളുടെ മേൽനോട്ടച്ചുമതല. ഇ- ഫയലിംഗ് സംവിധാനം തകരാറിലായ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും തകരാർ പരിഹരിക്കാത്തതിൽ ഐടി വകുപ്പിന് കടുത്ത നീരസം ഉണ്ട്. തങ്ങളുടെ നീരസം എൻഐസി അധികൃതരോട് ഐടി വകുപ്പ് പ്രകടിപ്പിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ഡൽഹിയിൽനിന്നുള്ള വിദഗ്ധ സംഘം എത്തിയാൽ മാത്രമെ തകരാർ കണ്ടെത്താൻ സാധിക്കുകയുള്ളുവെന്ന് ഒരുവിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.ഒന്നരമാസം മുൻപാണ് സെക്രട്ടേറിയറ്റിൽ ഇ- ഫയലിംഗിൽ കുടുതൽ അപ്ഡേഷൻ വരുത്തിയത്. ജോലി ഭാരം…
Read Moreവ്യാജരേഖ സൃഷ്ടിച്ച് കാർ വില്പന; അന്തർസംസ്ഥാനസംഘം പിടിയിൽ; നൂറോളം കാറുകൾ വിൽപന നടത്തിയതായി പോലീസ്
ബംഗളൂരു: വ്യാജരേഖകൾ സൃഷ്ടിച്ച് കാറുകൾ വിൽക്കുന്ന അന്തർസംസ്ഥാനസംഘത്തെ പിടികൂടി കർണാടക പോലീസ്. സയ്യിദ് റിയാസ്, ഓസ്റ്റിൻ കാർഡോസ് എന്നിവരാണ് അറസ്റ്റിലായത്. ഇതരസംസ്ഥാനങ്ങളിൽ മോഷ്ടിക്കുന്ന കാറുകൾക്ക് വ്യാജ രജിസ്ട്രേഷൻ നമ്പറും രേഖകളും ഉണ്ടാക്കി വിലപ്ന നടത്തുകയായിരുന്നു സംഘത്തിന്റെ പതിവ്. അതുപോലെ, ബാങ്ക് ലോൺ ഉള്ള കാറുകളും വ്യാജരേഖ തയാറാക്കി വില്‍ക്കുകയും ചെയ്തിരുന്നു സംഘം. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് വീഡിയോകളിലൂടെ വാങ്ങുന്നവരെ ആകർഷിക്കുന്ന പ്രതി നൂറോളം കാറുകൾ വില്പന നടത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. ഇന്നോവ ഫോർച്യൂണർ, മഹീന്ദ്ര ജീപ്പ്, ഹ്യുണ്ടായ് ക്രെറ്റ എന്നിവയുൾപ്പെടെ 2.5 കോടി വിലമതിക്കുന്ന 17 കാറുകൾ പ്രതികളിൽനിന്നു പിടിച്ചെടുത്തിട്ടുണ്ട്.
Read Moreലോണിന്റെ തിരിച്ചടവില്‍ തിരിമറി; വ്യജരസീത് ഉപയോഗിച്ച് തട്ടിയെടുത്തത് 24 ലക്ഷം; മുഹമ്മ പഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന
മുഹമ്മ: പിന്നാക്ക വികസന കോര്‍പറേഷനില്‍നിന്ന് എടുത്ത ലോണിന്റെ തിരിച്ചടവില്‍ മുഹമ്മ പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് വീഴ്ചവരുത്തിയ സംഭവവുമായി ബന്ധപ്പെട്ട് വിജിലന്‍സ് സംഘം മുഹമ്മ പഞ്ചായത്തില്‍ പരിശോധന നടത്തി.ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. പഞ്ചായത്ത് കമ്മിറ്റി വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടണമെന്ന് പഞ്ചായത്ത് കമ്മിറ്റിയിലും ആവശ്യം ഉയര്‍ന്നിരുന്നു. വിജിലന്‍സ് നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ മാത്രമെ വിജിലന്‍സിന് തുടര്‍ നടപടികള്‍ ആരംഭിയാക്കാന് കഴിയൂ. തട്ടിപ്പ് നടന്നതായി സംസ്ഥാന കുടുംബശ്രീ മിഷന് നടത്തിയ പരിശോധനയില്‍ ബോധ്യമായിരുന്നു. കോര്‍പറേഷനില്‍നിന്ന് എടുത്ത 2.23 കോടി രുപ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലോണായി നല്‍കിയിരുന്നു. ഈ തുകയുടെ തിരിച്ചടവ് കുടുംബശ്രീ യൂണിറ്റുകള്‍ കൃത്യമായി നടത്തിയെങ്കിലും കോര്‍പറേഷനിലേക്കുള്ള തിരിച്ചടവ് കൃത്യമായി നടന്നില്ല.24 ലക്ഷത്തിലേറെ രൂപയുടെ വ്യത്യാസമാണ് കണ്ടെത്തിയത്. വ്യാജ രസീത് ഉപയോഗിച്ച് ഈ തുക തിരിമറി നടത്തിയതായാണ് ബോധ്യമായിട്ടുള്ളത്.…
Read More