ആരതിയുടെ വിയോഗം ഉള്‍ക്കൊള്ളാനാവാതെ നാട്ടുകാര്‍

KTM-AARATHYകടുത്തുരുത്തി: കടുത്തുരുത്തിയില്‍ നിന്നും പഴനിക്ക് തീര്‍ത്ഥാടനത്തിന് പോയവര്‍ സഞ്ചരിച്ച ടെംബോ ട്രാവലര്‍ മരത്തിലിടിച്ചു മരിച്ച പെണ്‍ക്കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ചു. ഇന്ന് മൂന്നിന് വീട്ടുവളപ്പില്‍ സംസ്ക്കാരം നടക്കും. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിരുന്നു. കടുത്തുരുത്തി വെള്ളാശ്ശേരിയില്‍ നിന്നും മധുര, പഴനി തുടങ്ങീ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് പോയവരാണ് അപകടത്തില്‍പെട്ടത്. കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി വെള്ളാശ്ശേരി താഴത്തുപുത്തന്‍ത്തറ മനോഹരന്‍-മിനി ദമ്പതികളുടെ ഇരട്ടകുട്ടികള ിലൊരാളായ പാപ്പച്ചി എന്നു വിളിക്കുന്ന ആരതി (11) ആണ് മരിച്ചത്.

ആരതിയുടെ ഇരട്ടസഹോദരി ആര്യയും ഇവരുടെ ഇളയ സഹോദരന്‍ അതുലും മനോഹരനും മിനിയും അപകടത്തില്‍പെട്ട വാഹനത്തിലു ണ്ടായിരു ന്നെങ്കിലും ഇവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. വെള്ളാശേരി സ്വദേശികളായ ലോട്ടറി കച്ചവടം നടത്തുന്ന കുറിഞ്ഞിപ്പറമ്പില്‍ പി.പി. സാബു (51), സാബുവിന്റെ ബന്ധു മുക്കിടിക്കാട് എം.കെ. അനില്‍കുമാര്‍ (38), അനില്‍കുമാറിന്റെ മാതാവ് കാര്‍ത്തിയാനി കുട്ടന്‍ (75), മംഗലത്ത് സുദര്‍ശനന്‍ (52) എന്നിവര്‍ ഉള്‍പെടെയുള്ളവര്‍ക്കാണ് അപകടത്തില്‍ പരിക്ക് പറ്റിയത്. ഇവര്‍ നാലുപേരും പളനി വേല്‍ മള്‍ട്ടി ഹോസ്പിറ്റലിലും മറ്റുള്ളവര്‍ പളനി സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സയിലാണ്. അപകടത്തില്‍ സാബുവിന്റെ കൈ തോളെല്ലില്‍ നിന്നും വിട്ടകന്നു ഒടിഞ്ഞു തൂങ്ങിയ നിലയിലാണ്. അനില്‍കുമാറിന്റെ തലയ്ക്കാണ് പരിക്ക്.

പരിക്കേറ്റ സാബുവും അനില്‍കുമാറും തീവ്രപരിചരണ വിഭാഗ ത്തിലാണ്. ഇവര്‍ കുറച്ചുദിവസം കൂടി ആശുപത്രിയില്‍ കിടക്കേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയി ച്ചിരിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മറ്റുള്ളവരുടെ  പരിക്ക് സാരമുള്ളതല്ല. ഞായറാഴ്ച്ച രാവിലെ 7.30 ഓടെ മധുരയില്‍ നിന്നും പളനിയിലേക്കു വരുന്ന വഴി  ഒറ്റംചിത്തിരം എന്ന സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. മരിച്ച പെണ്‍ക്കുട്ടി ഉള്‍പെടെ 21 യാത്രക്കാരാണ് ട്രാവലറില്‍ ഉണ്ടായിരുന്നത്. വാഹനത്തിന്റെ ഇടതുവശമാണ് മരത്തിലേക്ക് ഇടിച്ചു കയറിയത്.

മുന്‍വശത്ത് ഇരുന്നവര്‍ക്കാണ് അപകടത്തില്‍ സാരമായ പരിക്കേറ്റത്. ആരതിയും വാഹനത്തിന്റെ മുന്‍നിരയിലാണ് ഇരുന്നിരുന്നത്. ഡ്രൈവര്‍ ഉറങ്ങിയതാവാം അപകട കാരണമെന്ന്  പോലീസ് പറഞ്ഞു. വാഹനത്തിന്റെ ഇടതുവശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഏല്ലാവര്‍ഷവും പളിനിക്കു തീര്‍ത്ഥയാത്ര പോകുന്നവരാണ് സംഘത്തിലുണ്ടായിരുന്നത്.

Related posts