ഗുണ കേവ് ഒക്കെ എന്ത്..!! ആവോകിഗഹര വനത്തിൽ കടക്കുന്നവർ തിരിച്ചുവരാറില്ല

ടോക്കിയോ: കൊടൈക്കനാലിലെ ഗുണ കേവിന്‍റെ ഭീകരത എത്രമാത്രമെന്ന് അടുത്തകാലത്തിറങ്ങിയ “മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സിനിമ ലോകത്തിനു കാട്ടിത്തന്നു. എന്നാൽ, ഗുണ കേവിനേക്കാൾ ഭയാനകവും ഭീകരവുമായ ഇടങ്ങൾ ലോകത്തുണ്ട്. “ആത്മഹത്യാവനം’ എന്നറിയപ്പെടുന്ന ജപ്പാനിലെ ഒരു കൊടുംവനം ഗുണ കേവിനെയൊക്കെ അപ്രസക്തമാക്കുമെന്നാണു റിപ്പോർട്ടുകൾ. ജപ്പാനിലെ ആവോകിഗഹര വനത്തെക്കുറിച്ചാണു പറഞ്ഞുവരുന്നത്. ഈ വനത്തിനുള്ളിലേക്കു കയറിപ്പോയവരിൽ വിരലിൽ എണ്ണാവുന്നവർ മാത്രമാണത്രെ തിരിച്ചുവന്നിട്ടുള്ളത്. 35 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ വനത്തിലേക്ക് ജപ്പാന്‍റെ തലസ്ഥാനമായ ടോക്കിയോയിൽനിന്നു രണ്ടുമണിക്കൂർ യാത്രയുണ്ട്. വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്നതിനാൽ മരങ്ങളുടെ സമുദ്രം എന്നും ഈ വനം അറിയപ്പെടുന്നു. ഇവിടെ കാന്തിക മൂലകങ്ങളുടെ നിക്ഷേപം വലിയതോതിലുണ്ട്. അഗ്നിപർവതങ്ങളാൽ ഉണ്ടായതാണിത്. ഇതുമൂലം വടക്കുനോക്കി യന്ത്രങ്ങളും മറ്റുപകരണങ്ങളും ഇവിടെയെത്തിയാൽ പ്രവർത്തിക്കില്ല. മൊബൈൽ ഫോണുകൾക്കു സിഗ്നലും കിട്ടില്ല. വനത്തിനുള്ളിൽ കയറിയാൽ വന്നവഴി കണ്ടുപിടിക്കുക അസാധ്യം. അതുകൊണ്ടാണു പുറത്തിറങ്ങാനാവാതെ കുടുങ്ങുന്നതും മരണപ്പെടുന്നതും. ലോകത്തിൽ ഏറ്റവും കൂടുതൽ…

Read More

തലയിൽ കടിച്ചും നിലത്തടിച്ചും നൊന്തു പെറ്റ കുഞ്ഞിനെ കൊല്ലുന്ന അമ്മ; വീഡിയോ കാണാം

വലിയ ജീവികൾ ചെറിയ ജീവികളെ ആഹാരമാക്കാറുണ്ട്. ആഹാര ശൃഖല ചിട്ടപ്പെടുത്തിയിരിക്കുന്നതുതന്നെ അതുപോലെയാണ്. മത്സ്യങ്ങളുടെ കാര്യമെടുത്താൽ ചെറിയ മീനുകളെ വലിയ മീനുകൾ ഭക്ഷിക്കാറുണ്ട്. എന്നാൽ ചീങ്കണ്ണികളോ? സ്വന്തം വർഗത്തെ ഇവർ കൊന്നു തിന്നുമോ? പലർക്കുമുള്ളൊരു സംശയമാണത്. എന്നാൽ ആ സംശയം തീർക്കുന്ന തരത്തിലുള്ള ഒരു വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. കാടിനകത്തെ ഒരു തോട്ടിലൂടെ തോണിയിൽ സഞ്ചരിക്കുന്നതിനിടെ ഒരു യുവാവാണ് ഈ അപൂർവ കാഴ്ച കാണുന്നത്. ഉടൻ തന്നെ അയാൾ ഇത് കാമറയിൽ പകർത്തി. ചീങ്കണ്ണി കുഞ്ഞിനെ ഒരു അമ്മ ചീങ്കണ്ണി കൊല്ലുന്നതാണ് വീഡിയോയിലുള്ളത്. കുഞ്ഞിന്‍റെ തല തന്‍റെ വായയ്ക്കുള്ളിലാക്കിയ ശേഷം ചീങ്കണ്ണി കരയിൽ ആഞ്ഞടിക്കുന്നതാണ് വീഡിയോ. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്തിരിക്കുന്നത്. കണ്ണ് നനയാതെ വീഡിയോ കണ്ട് തീർക്കാനാവില്ല, ഒരമ്മയ്ക്ക് എങ്ങനെ ഇത്തരത്തിൽ ചെയ്യാൻ സാധിക്കുന്നു അങ്ങനെ നീളുന്നു കമന്‍റുകൾ. വീഡിയോ കാണാൻ ഇവിടെ ക്ലിക്…

Read More

റോബോട്ടിനെ കൊണ്ടും രക്ഷയില്ല; വനിതാ റിപ്പോർട്ടറുടെ പിൻഭാഗത്ത് സ്പർശിച്ച് സൗദിയിലെ ആദ്യ പുരുഷ റോബോട്ട് മുഹമ്മദ്; വീഡിയോ കാണാം

 സൗദി അറേബ്യയിൽ നിർമ്മിച്ച ആദ്യത്തെ ദ്വിഭാഷാ പുരുഷ ഹ്യൂമനോയിഡ് റോബോട്ടാണ് മുഹമ്മദ്. റിയാദില്‍ നടക്കുന്ന ഡീപ്ഫാസ്റ്റിന്‍റെ രണ്ടാം പതിപ്പിലാണ് സൗദി അറേബ്യയിലെ ആദ്യത്തെ പുരുഷ ഹ്യൂമനോയിഡ് റോബോട്ടായ ‘മുഹമ്മദ്’ അനാച്ഛാദനം ചെയ്തത്. എന്നാൽ ഇതിനു പിന്നാലെ വലിയ വിമർശനങ്ങളാണ് റോബോട്ടിനു നേരെ ഉണ്ടാകുന്നത്. ഹ്യൂമനോയിഡ് റോബോട്ടിനെ പരിചയപ്പെടുത്തുന്നതിനായ് ഒരു വനിതാ റിപ്പോർട്ടർ എത്തുന്നു. എന്നാൽ ഇത് റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ റോബോട്ടിന്‍റെ കൈ യുവതിയുടെ ദേഹത്ത് സ്പർശിക്കുന്നു. എട്ട് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഇതിന്‍റെ വീഡിയോ ക്ലിപ്പ് വളരെ വേഗം നെറ്റിസണ്‍സിന്‍റെ ശ്രദ്ധ നേടി. വീഡിയോ വൈറലായതിനു പിന്നാലെ വലിയ വിമർശനങ്ങളാണ് വീഡിയോയ്ക്ക് നേരെ ഉയരുന്നത്. തത്സമയ അഭിമുഖത്തിനിടെ റോബോട്ട് വനിതാ റിപ്പോർട്ടറെ ശല്യപ്പെടുത്തിയെന്ന തരത്തിലുള്ള ക്യാപ്ഷനുകളാണ് സോഷ്യൽ മീഡ‍ിയയിൽ നിറയുന്നത്.  റോബോട്ടിന്‍റെ കൈയുടെ ചലനങ്ങള്‍ മനഃപൂര്‍വമാണ്, അവതാരിക അടുത്ത് വന്നപ്പോൾ മാത്രമാണ് അത് ചലിച്ചതെന്ന് വീഡിയോ കണ്ടവരില്‍ ഒരു…

Read More

ഇത് വായിക്കുന്ന സമയത്ത് ഞങ്ങൾ ജീവനോടെ ഉണ്ടാകില്ല; പള്ളി വൃത്തിയാക്കുന്നതിനിടയിൽ 80 കൊല്ലം പഴക്കമുള്ള കത്ത് ലഭിച്ചു

വീടും പരിസരങ്ങളുമൊക്കെ വൃത്തിയാക്കുന്പോൾ പലപ്പോഴും നമുക്ക് പഴയ പല സാധനങ്ങളും കിട്ടാറുണ്ട്. അത്തരത്തിലൊരു സാധനം കിട്ടിയിരിക്കുകയാണ് ബെൽജിയത്തിലെ ഒരു പള്ളിയിൽ നിന്ന്. സെന്‍റ് ജെയിംസ് പള്ളിയിൽ നവീകരണ പ്രവൃത്തികൾ നടക്കുകയായിരുന്നു. അപ്പോഴാണഅ ബിൽഡർക്ക് അപ്രതീക്ഷിതമായി ഒരു സംഭവം കൈയിൽ കിട്ടിയത്. 80 വർഷം പഴക്കമുള്ള ഒരു കുറിപ്പായിരുന്നു അത്. ഒരു തീപ്പെട്ടിക്കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു കുറിപ്പുണ്ടായിരുന്നത്. 1941 -ൽ സെന്‍റ് ജെയിംസ് പള്ളിയിൽ പണിയെടുത്തിരുന്ന നാല് തൊഴിലാളികൾ എഴുതിയതായിരുന്നു ആ കത്ത്. ഭാവി തലമുറകൾക്കുള്ള ഉപദേശങ്ങളും, അന്നത്തെ കാലത്ത് അവർ അനുഭവിച്ച ദുരിതങ്ങളുമൊക്കെയായിരുന്നു ആ കത്തിലുണ്ടായിരുന്നത്. ഈ മേൽക്കൂരയിൽ വീണ്ടും പണി നടക്കുമ്പോൾ ഞങ്ങൾ ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടാകില്ല. ഞങ്ങൾക്ക് സന്തോഷകരമായ ഒരു ജീവിതം ഉണ്ടായിരുന്നില്ല. 1914 -ലും 1940 -ലും നടന്ന രണ്ട് യുദ്ധങ്ങൾ ഞങ്ങൾ അനുഭവിച്ചു. ഞങ്ങൾക്ക് വേതനം കുറവാണ്. ഭക്ഷണമില്ല. വിശപ്പ് കൊണ്ട്…

Read More

സെൽഫി പുള്ളേ… സെൽഫി എടുക്കുന്നതിനിടയിൽ കയറി വന്ന അപ്രതീക്ഷിത അതിഥികളെ കണ്ടോ; വൈറലായി യുവതിയുടെ വീഡിയോ

സെൽഫികളുടെ ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. വിവിധ ഭാവങ്ങളോടെയും ചേഷ്ഠകളോടെയുമൊക്കെ സെൽഫി എടുത്ത് സമൂഹ മാധ്യമങ്ങളിൽ പലരും പങ്കുവയ്ക്കാറുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജീവിയാണ് തിമിംഗലം. ഒരു സെൽഫി അവയോടൊപ്പം ആയാലോ? ഞെട്ടണ്ട… തിമിംഗലങ്ങളോടൊപ്പമുള്ള യുവതിയുടെ സെല്‍ഫി വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. അതി വേഗത്തിൽ പോകുന്ന ഒരു ബോട്ടിൽ നിന്ന് യുവതി തന്‍റെ സെൽഫി വീഡിയോ എടുക്കുകയാണ്. അപ്പോഴാണ് അപ്രതീക്ഷിതമായി രണ്ട് അതിഥികളെത്തിയത്. വീഡിയോ എടുത്തുകൊണ്ടിരുന്ന യുവതിയുടെ തലയ്ക്ക് മുകളിലൂടെ രണ്ട് തിമിംഗലങ്ങൾ കുതിച്ചു ചാടുന്നത് നമുക്ക് കാണാൻ സാധിക്കും. തിമിംഗലങ്ങളെ കണ്ട യുവതി ഞെട്ടുന്നതും അവളുടെ സന്തോഷം പ്രകടിപ്പിക്കുന്നതിനായി കൂകി വിളിക്കുന്നതും വീഡിയോയിൽ കാണാം. ‘ജീവിതത്തിലെ ഏറ്റവും ഗംഭീരമായ ഷോ കാണാൻ പോകുമെന്ന് ഞങ്ങളാരും പ്രതീക്ഷിച്ചിരുന്നില്ല! തിമിംഗലങ്ങൾക്കും ഡോൾഫിനുകൾക്കുമൊപ്പം ഞാൻ നൂറുകണക്കിന് മണിക്കൂറുകൾ സമുദ്രത്തിൽ ചെലവഴിച്ചിട്ടുണ്ട്, എന്നാൽ ഇതുപോലൊന്ന് ഞാൻ കണ്ടിട്ടില്ല.’ എന്ന…

Read More

മകൻ വിട പറഞ്ഞിട്ട് വർഷം ഒന്നായി; മകന്‍റെ ഓർമയിൽ കഴിയുന്ന ടീച്ചർക്ക് സമ്മാനവുമായി വിദ്യാർഥികൾ

കുട്ടികൾ വീട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചെലവഴിക്കുന്നത് സ്കൂളിലാണ്. അധ്യാപകർ കുട്ടികൾക്ക് മാതാപിതാക്കളെ പോലെയാണ്. ഇപ്പോളിതാ വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു വർഷം മുൻപ് മകൻ മരിച്ചു പോയ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയ്ക്ക് വിദ്യാർഥികൾ കൊടുത്ത ഒരു സ്നേഹ സമ്മാനത്തിന്‍റെ വീഡിയോ ആണിത്. ‘അവൾ, അവർക്ക് ഒരു അധ്യാപിക മാത്രമല്ല. മറിച്ച് തങ്ങള്‍ ഓരോരുത്തരുടെയും കുടുംബത്തിലെ ഒരു അംഗമാണ്’ എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അധ്യാപിക ആദ്യം സ്കൂൾ വരാന്തയിലൂടെ നടന്നു വരുന്നതാണ് വീഡിയോയുടെ തുടക്കം. അതിനുശേഷം അവർ ക്ലാസ് മുറിയിലേക്ക് കടക്കുന്നു. ഉടൻ തന്നെ വിദ്യാർഥികൾ മുറിയിലെ ലൈറ്റുകൾ അണയ്ക്കുന്നു. പിന്നീട് ആ ഇരുട്ട് നിറഞ്ഞ ക്ലാസ് മുറിയിൽ തങ്ങളുടെ കൈകളിൽ ഉണ്ടായിരുന്ന സ്റ്റിക്കുകൾ ഉപയോഗിച്ച് തറയിൽ ‘വിൻസ്റ്റൺ’ എന്ന് എഴുതുന്നു. ഇതുകണ്ട അധ്യാപിക നിശ്ചലയായി…

Read More

വീട്ടിലേക്കുള്ള വഴിയിൽ നിറങ്ങൾ തുന്നുന്ന പതിനഞ്ചുകാരൻ

ചിലര്‍ അവരുടെ ചെയ്തികളുടെ മനോഹാരിത നിമിത്തം എത്രയെത്ര ഹൃദയങ്ങളിലാണ് ഇടം നേടുക. പ്രത്യേകിച്ച് അശരണരേയും അനാഥരേയും കരുണ അര്‍ഹിക്കുന്നവരേയും കരുതുന്ന പ്രവര്‍ത്തികള്‍ ഹൃദ്യം തന്നെയാണ്. സാധാരണ മുതിര്‍ന്ന ആളുകള്‍ ഇത്തരത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളൊക്കെ ചെയ്ത് കാണാറുണ്ട്. എന്നാല്‍ ഒരു കുട്ടി അങ്ങനെ ചെയ്യുമ്പോള്‍ അത് വലിയ ശ്രദ്ധനേടും. പ്രത്യേകിച്ച് വേറൊരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തെ കരുതുമ്പോള്‍… ഇത് ജോനാ ലാര്‍സന്‍റെ നന്മയുടെ കഥയാണ്. തെക്കുകിഴക്കന്‍ എത്യോപ്യയിലെ ഡ്യൂറമേ എന്ന ചെറിയ ഗ്രാമത്തില്‍ ജനിച്ച ആളാണ് ജോനാ. അവിടെ റൂട്ട്‌സ് എന്നൊരു അനാഥാല്യത്തിലായിരുന്നു അദ്ദേഹം വളര്‍ന്നത്. എന്നാല്‍ ഏകദേശം ആറുമാസം പ്രായമുള്ളപ്പോള്‍ ജോനാ ലാര്‍സണെ അമേരിക്കയില്‍ നിന്നുള്ള ഒരു കുടുംബം ദത്തെടുത്തു. ജെന്നിഫര്‍ എന്ന യുവതിയും കുടുംബവുമാണ് ജോനയെ ദത്തെടുത്തത്. പിന്നീട് അദ്ദേഹത്തിന്‍റെ വീട് എന്നത് യുഎസ് മിഡ്വെസ്റ്റേണ്‍ സ്റ്റേറ്റായ വിസ്‌കോണ്‍സിനിലെ ലാ ക്രോസിലായി. ജെന്നിഫറിന് അലങ്കാര…

Read More

ലാലേട്ടൻ കമന്‍റ് ചെയ്താലേ ഞങ്ങൾ ഈ ബിസ്ക്കറ്റ് കഴിക്കൂ; ആരാധകരെ ഞെട്ടിച്ച് മോഹൻലാൽ പറഞ്ഞതിങ്ങനെ…

ഒടുവിൽ ട്രെൻഡിനൊപ്പം ലാലേട്ടനും എത്തി. അതേ പറഞ്ഞുവരുന്നത് ഇൻസ്റ്റഗ്രാമിൽ അടുത്തിടെ വൈറലായ ട്രെൻഡിനെ കുറിച്ചാണ്. ലാലേട്ടൻ കമന്‍റ് ചെയ്താലേ ഞങ്ങൾ ഈ ബിസ്ക്കറ്റ് കഴിക്കൂ എന്ന ഇൻസ്റ്റഗ്രാം റീലിനാണ് കമന്‍റുമായി സാക്ഷാൽ മോഹൻലാൽ എത്തിയത്. എന്നാൽ ഈ റീലിൽ മോഹൻലാൽ കമന്‍റിട്ടതിന്‍റെ ഞെട്ടലിലാണ് ആരാധകർ. ഇങ്ങനത്തെ കേസ് ഒന്നും എടുക്കാത്തതാണല്ലോ പിന്നെ എന്തുപറ്റി? എന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. ‘കഴിക്ക് മോനേ… ഫ്രണ്ട്സിനും കൊടുക്കൂ’ എന്നാണ് ലാലേട്ടൻ റീലിന് കമന്‍റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് ലാലേട്ടൻ തന്നെയാണോ എന്ന് ഉറപ്പിക്കാനുള്ള തിടുക്കത്തിലായിരുന്നു ആരാധകർ. ഇഷ്ടതാരങ്ങളുടെ കമന്‍റ് ചോദിച്ചുള്ള റീലുകൾ അടുത്തിടെയായി ഇൻസ്റ്റഗ്രാമിൽ ട്രെൻഡിംഗിലാണ്. ടൊവിനോ, ജോജു ജോർജ്, ബേസിൽ ജോസഫ്, ജയസൂര്യ, നസ്‌ലിൻ തുടങ്ങി നിരവധി താരങ്ങളാണ് ആരാധകരുടെ വീഡിയോകളിൽ കമന്‍റിട്ട് ട്രെൻഡിനൊപ്പം എത്തിയത്. ‘ ഈ വീഡിയോയ്ക്ക് ടൊവിനോ തോമസ് കമന്‍റ് ചെയ്താലേ ഞാൻ പഠിക്കൂ’…

Read More

സാഹസം അല്പം കൂടുതലാ… ലഹരിപാർട്ടിയിൽ പാമ്പിൻവിഷം; യുട്യൂബർ അറസ്റ്റിൽ

ലഹരിപാർട്ടിയിൽ പാമ്പിൻവിഷം വിതരണം ചെയ്തെന്ന കേസിൽ പ്രമുഖ യുട്യൂബറും ബിഗ് ബോസ് വിജയിയുമായ എൽവിഷ് യാദവിനെ (26) നോയിഡ പോലീസ് അറസ്റ്റുചെയ്‌തു. കഴിഞ്ഞവർഷം നവംബർ മൂന്നിന് നോയിഡ സെക്ടര്‍ 51ലെ ഒരു ഹോട്ടലില്‍ നടന്ന ഒരു പാർട്ടിയിൽ പാമ്പിൻ വിഷം എത്തിച്ചതിന് എല്‍വിഷടക്കം ആറുപേര്‍ക്കെതിരേ കേസെടുത്തിരുന്നു. അതിന്‍റെ തുടർച്ചയായാണ് അറസ്റ്റ്. ബിജെപി എംപി മേനകാഗാന്ധിയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന നടത്തിയ ഒളിക്കാമറ ഓപ്പറേഷനിലാണ് റേവ് പാര്‍ട്ടിയില്‍ പാമ്പിന്‍ വിഷം വിതരണം ചെയ്യുന്നത് കണ്ടെത്തിയത്. പിന്നാലെ പോലീസ് നടത്തിയ റെയ്ഡില്‍ പാമ്പിന്‍ വിഷം പിടികൂടി. അഞ്ച് മൂര്‍ഖന്‍ പാമ്പടക്കം ഒന്‍പത് പാമ്പുകളെയും പിടികൂടിയിരുന്നു. വിദേശ വിനോദ സഞ്ചാരികളെ ക്ഷണിച്ച് അവര്‍ക്ക് പാമ്പിന്‍ വിഷം ലഹരിയായി കൊടുക്കുന്നതായിരുന്നു രീതി. സംഭവസ്ഥലത്ത് താൻ ഇല്ലായിരുന്നെന്നും കേസുമായി തനിക്ക്‌ ബന്ധമില്ലെന്നുമായിരുന്നു എൽവിഷിന്‍റെ നിലപാട്. എന്നാൽ, രണ്ടാംഘട്ട ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയശേഷം…

Read More

കുഴച്ച് കഴിക്കുന്നതിന് മുൻപ് ഇതൊന്ന് കണ്ടുനോക്കൂ; സോഷ്യൽ മീഡിയയിൽ അശങ്ക നിറച്ച് പപ്പട നിർമാണ വീഡിയോ

ഇന്ത്യൻ ഭക്ഷണം അവിശ്വസനീയമായ വൈവിധ്യത്തിന് പേരുകേട്ടതാണ്, കറികളും ബിരിയാണികളും സ്വാദുള്ള ലഘുഭക്ഷണങ്ങളും മധുരപലഹാരങ്ങളും വരെ അതിൽ ഉൾപ്പെടുന്നു. സമ്പന്നമായ പാചക പൈതൃകത്തിന് പുറമേ, ചില വിഭവങ്ങൾ തയാറാക്കുന്നതിന് പിന്നിലെ തയാറെടുപ്പുകളും നമ്മളെ അതിശയിപ്പിക്കാറുണ്ട്. ഇത്തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിരവധി കാണാറുള്ളതാണ്. എന്നാൽ അവയിൽ ചിലത് ആഘോഷിക്കപ്പെടുമ്പോൾ മറ്റുള്ളവ ആശങ്കകൾ ഉന്നയിപ്പിക്കുകയും ചെയ്യും. പപ്പടം ഒരു ക്രിസ്പി സ്നാക്ക് ആണ്. അതിന്‍റെ നിർമാണ രീതി കാണിക്കുന്ന സമീപകാല ഇൻസ്റ്റാഗ്രാം വീഡിയോയിൽ, നിർമ്മാണ പ്രക്രിയയിൽ കണ്ട വൃത്തിഹീനമായ അവസ്ഥ കാഴ്ചക്കാരെ അസ്വസ്ഥരാക്കി. ഡിജിറ്റൽ ക്രിയേറ്റർ @dabake_khao ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിൽ, ഒരു സ്ത്രീ പപ്പടങ്ങൾ തയ്യാറാക്കുന്നത് കാണാം. മസാലകളും ഉപ്പും ചേർത്ത് നഗ്നമായ കൈകൾ ഉപയോഗിച്ചാണ് പപ്പടത്തിനുള്ള മാവ് ഇവർ കുഴയ്ക്കുന്നത്. തുടർന്ന്, അവർ തയാറാക്കിയ മിശ്രിതം ചൂടുള്ള ചട്ടിയിൽ നേർത്തതായി പരത്തുന്നു. അവ ഉണങ്ങുമ്പോൾ വലിയ പപ്പഡ്…

Read More