കോട്ടയം നഗരത്തിന്റെ സമീപപ്രദേശമായ കടുവാക്കുളം കവലയുടെ അരുമയായിരുന്ന നായയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു നാട്ടുകാര്‍. വ്യാപാരികള്‍ക്കും ഓട്ടോറിക്ഷക്കാര്ക്കുമെല്ലാം അരുമയും സഹായിയുമായിരുന്നു നായ. “സന്തോഷ് മോന്’ എന്നാണ് അവര്‍ നായയ്ക്കു പേരിട്ടിരുന്നത്. ഇന്നലെ നായ ചത്തതോടെയാണ് സ്നേഹം പ്രകടിപ്പിക്കാന്‍ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ബോര്‍ഡ് സ്ഥാപിച്ചത്. കവലയില്‍ രാത്രി പത്രമെടുക്കാന്‍ വരുന്ന ഏജന്റുമാര്‍ക്കു കാവലായി “സന്തോഷ്മോന്’ ഉണ്ടാകുമായിരുന്നു. അതുപോലെ മാലിന്യവും മറ്റും വലിച്ചെറിയാന്‍ വരുന്നവരുടെ പേടിസ്വപ്നംകൂടിയായിരുന്നു ഈ നായ.
Read MoreCategory: Today’S Special
കടലാമയ്ക്ക് കായലിലെന്ത് കാര്യം; കടലാമയുടെ പേരിലുള്ള പ്രതിസന്ധിയിൽ വിലയിടിഞ്ഞ് കായൽ ചെമ്മീനുകളും
കടലാമയെ കണികാണാൻ പോലുമില്ലാത്ത കായലിലെ ചെമ്മീനുകൾക്ക് എന്തിനാ അമേരിക്കയുടെ വിലക്ക്. ചോദിക്കുന്നത് കേരളത്തിലെ നീർത്തടങ്ങളിലും മറ്റും ചെമ്മീൻ കൃഷി നടത്തുന്ന കർഷകരും കായലിൽ മത്സ്യ ബന്ധനം നടത്തി ഉപജീവനം നടത്തി വരുന്ന പാവപ്പെ മത്സ്യതൊഴിലാളികളുമാണ്. കടലിൽനിന്നു പിടികൂടുന്ന ഗ്രൗണ്ടിൽ കടലാമകളുടെ സാന്നിധ്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിൽനിന്നും വൻ തോതിൽ ഇറക്കുമതി ചെയ്തിരുന്ന കാര, നാരൻ, പൂവാലൻ, കരിക്കാടി തുടങ്ങിയ ചെമ്മീനുകൾക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കയറ്റുമതി മേഖലയിൽ കായൽ ചെമ്മീൻ എന്നോ കടൽ ചെമ്മീനെന്നോ വേർതിരിവ് ഇല്ലാത്തതാണ് നിരോധനത്തിൽ കായൽ ചെമ്മീനും പെട്ടുപോയത്. കേരളത്തിൽ നിന്നും കയറ്റുമതി ചെയ്യുന്ന നല്ലൊരു ഭാഗം കാര, നാരൻ, ചെമ്മീനുകൾ കായലുകളിൽനിന്ന് പിടികൂടുന്നതും, തണ്ണീർതടങ്ങളിൽ കൃഷി ചെയ്ത് എടുക്കുന്നവയുമാണ്. ഇവക്കൊന്നും കടലാമ യുമായി പുലബന്ധം പോലുമില്ല. എന്നാൽ അമേരിക്കൻ വിലക്കിന്റെ പേരിൽ എല്ലാത്തരം ചെമ്മീനുകളും കയറ്റുമതിക്കാർ വാങ്ങാതെയായി. ഇതോടെ കായലോ കടലോ…
Read Moreഅറുപതുകാരന്റെ വയറ്റില്‍ 16 ഇഞ്ച് വലിപ്പമുള്ള ചുരയ്ക്ക; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
വയറുവേദനയുമായി ആശുപത്രിയിലെത്തിയ അറുപതുകാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ എക്സ് റേ എടുക്കാന്‍ നിര്‍ദേശിച്ചു. എക്സ് റേ ഫലം കണ്ട ഡോക്ടര്‍മാര്‍ അമ്പരന്നുപോയി! വയറ്റില്‍ പൂര്‍ണമായും ദഹിക്കാത്ത 16 ഇഞ്ച് വലിപ്പമുള്ള ചുരയ്ക്ക. മധ്യപ്രദേശിലെ ഭോപ്പാലിലാണു സംഭവം. കര്‍ഷകനായ വയോധികന്റെ വന്‍കുടലിന്റെ അറ്റത്തായിരുന്നു ചുരയ്ക്ക കടുങ്ങിക്കിടന്നത്. ചുരയ്ക്ക വയറ്റിലെത്തിയതിനെക്കുറിച്ചുള്ള ഇയാളുടെ വിശദീകരണത്തില്‍ അവ്യക്തതയുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. രണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ചുരയ്ക്ക പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്കു ശേഷം വയോധികൻ പൂര്‍ണസുഖം പ്രാപിക്കുകയും ചെയ്തു. അബദ്ധത്തിലാകാം ചുരയ്ക്ക വയറ്റിലെത്തിയതെന്നു ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്കിയ ഡോക്ടര്‍മാര്‍ പറഞ്ഞു.
Read Moreകാർഗിൽ യുദ്ധവിജയത്തിന് 25 വയസ്; അഭിമാനമായി ‘ഓപ്പറേഷൻ വിജയ്’
പാക്കിസ്ഥാൻ ഭീകരരും സൈനികരുമടങ്ങുന്ന സംഘം നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറി ജമ്മു-കാഷ്മീരിലെ കാർഗിൽ ജില്ലയിൽപ്പെട്ട നിരവധി ഇന്ത്യൻ ഭൂപ്രദേശങ്ങൾ കൈയടക്കി. ഇതു ശ്രദ്ധയിൽപ്പെട്ട ഇന്ത്യൻ സൈന്യം ഇന്ത്യൻ ഭൂപ്രദേശം മോചിപ്പിക്കാൻ നടത്തിയ പോരാട്ടമാണ് കാർഗിൽ യുദ്ധമെന്ന് അറിയപ്പെടുന്നത്. ‘ഓപ്പറേഷൻ വിജയ്’ എന്നു പേരിട്ട ഈ യുദ്ധം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സൈനികപരമായും നയതന്ത്രപരമായും വൻ വിജയമായിരുന്നു. 1999 മേയ് മൂന്നിന് ആരംഭിച്ച യുദ്ധം ജൂലൈ 26ന് അവസാനിച്ചു. 83 ദിവസത്തോളം നീണ്ടുനിന്ന യുദ്ധത്തില്‍ ഏകദേശം 527 ധീരസൈനികരാണ് രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായത്. 1363 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1999ലെ മഞ്ഞ് മൂടിയ മേയ് മാസത്തിലായിരുന്നു കാർഗിലിന്റെ മണ്ണിലേക്ക് ചതിപ്രയോഗത്തിലൂടെയുള്ള പാക്കിസ്ഥാന്റെ കടന്നുവരവ് ഉണ്ടായത്. ഇന്ത്യൻ ഭൂപ്രദേശത്തേക്ക് കടന്നുകയറിയ പാക് ഭീകരരും പാക് സൈനികരും 5307 മീറ്റർ ഉയരത്തിലുള്ള ടൈഗർ ഹില്ലിൽ തന്പടിച്ചു. ടൈഗർ ഹില്ലിലിരുന്ന് ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ കൃത്യമായി മനസിലാക്കാനും നേരിടാനും…
Read Moreഷിരൂരിൽ ഓടിക്കളിക്കുന്ന ലക്ഷ്മണയുടെ കുട്ടികൾ; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കണ്ണ് നിറയ്ക്കും പഴയ ദൃശ്യങ്ങൾ
മണ്ണിടിച്ചിൽ ഉണ്ടായ ഷിരൂരിലെ ലക്ഷ്മണയുടെ കുഞ്ഞുങ്ങളും ആ ഹോട്ടലുമാണ് ഇൻസ്റ്റഗ്രാമിൽ നിറയുന്ന റീലുകളിലെ സങ്കട കാഴ്ച. മണ്ണെടുക്കും മുന്‍പുള്ള ഹോട്ടലിന്റെയും കുട്ടികളുടെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ദേശീയ പാതയിൽ കേരളം, കർണാടക, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലേക്കുള്ള വാഹന യാത്രക്കാരിൽ പലരും ഈ ഹോട്ടലിൽ കയറുമായിരുന്നു. പാതയോരത്ത് ലോറികൾ നിർത്തുന്ന ലോറി ഡ്രൈവർമാരായിരുന്നു ഇതിൽ ഏറെ. ഹോട്ടല്‍ നടത്തിയിരുന്ന ലക്ഷ്മണ നായ്ക, ഭാര്യ ശാന്തി നായ്ക, ഇവരുടെ മക്കളായ റോഷൻ, അവന്തിക എന്നിവരുടെ മൃതദേഹങ്ങളാണ് സംഭവ സ്ഥലത്തുനിന്ന് ആദ്യം കണ്ടെത്തിയത്. അതേ സമയം ഗംഗാവലിപ്പുഴയില്‍ ഒടുവിലത്തെ ഡ്രോണ്‍ പരിശോധനയിലും മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല. അര്‍ജുനായുള്ള തിരച്ചിൽ പതിനൊന്നാം ദിവസവും തുടരുകയാണ്.
Read Moreസാരി ധരിച്ച് LGBTQ++ മോഡലുകൾ; സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി മാഗസിൻ ചിത്രം
ഇക്കാലത്ത് ആളുകൾ സ്റ്റീരിയോടൈപ്പുകളുടെ ലോകത്ത് നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നുണ്ട്. സാരികൾ പലപ്പോഴും സ്ത്രീകളുമായി ബന്ധപ്പെട്ടിരിക്കുകയാണെങ്കിലും പലരും ഫാഷനും അതിന്റെ ആവിഷ്കാരവും പരീക്ഷിക്കുന്നത് സമൂഹത്തിൽ ഇപ്പോൾ കാണാം. അടുത്തിടെ ഒരു മാഗസിൻ പുറത്തിറക്കിയ അവരുടെ ഫോട്ടോഷൂട്ടിൽ നിന്നുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അതിൽ LGBTQ++ മോഡലുകളും ജെൻഡർ പോസിറ്റീവ് വ്യക്തികളും മനോഹരമായ സിൽക്ക് സാരികൾ ഉപയോഗിച്ച് കാമറയിൽ പോസ് ചെയ്യുന്നത് കാണിച്ചു. ‘സാരി എല്ലാവരുടേതും’ എന്ന സന്ദേശമാണ് വൈറലായ പോസ്റ്റിലൂടെ നൽകിയത്. കവർ ഫോട്ടോയിൽ അവതരിപ്പിച്ച അഞ്ച് മോഡലുകൾ കരൺ വിഗ് (സ്വവർഗാനുരാഗി, ലിംഗാവകാശ പ്രവർത്തകൻ), പുഷ്പക് സെൻ (നോൺ-ബൈനറി ഫാഷൻ ഇൻഫ്ലുവൻസർ), വരുൺ റാണ (ഫാഷൻ ക്രിയേറ്ററും ബ്രാൻഡ് കൺസൾട്ടൻ്റും), സുമന്ത് ജയകൃഷ്ണൻ ( ഡിസൈനറും ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റും), രാജ്കുമാരി കൊക്കോ (ട്രാൻസ്വുമൺ ആൻഡ് ബ്ലോഗർ) എന്നിവരാണ്. വ്യത്യസ്ത ശൈലികളിലും പാറ്റേണുകളിലുമാണ് അവർ…
Read Moreഒടുവിൽ ഭാഗ്യം തുണച്ചു; ഖനി തൊഴിലാളിക്കു ലഭിച്ചത് 80 ലക്ഷത്തിന്റെ വജ്രം; റോയൽറ്റിയും നികുതിയും കിഴിച്ചുള്ള പണം കിട്ടും
പന്ന(മധ്യപ്രദേശ്): ചെറുകിട ഖനികൾ പാട്ടത്തിനെടുത്തു ഖനനം നടത്തുന്ന തൊഴിലാളിയെ ഒടുവിൽ ഭാഗ്യദേവത കടാക്ഷിച്ചു. ഇന്നലെയായിരുന്നു ആ ഭാഗ്യദിനം. ഏകദേശം 80 ലക്ഷം രൂപയിലേറെ വിലവരുന്ന 19.22 കാരറ്റ് വജ്രമാണ് രാജു ഗൗഡ് എന്ന സാധാരണക്കാരനു ലഭിച്ചത്. കഴിഞ്ഞ പത്തുവർഷമായി ചെറുഖനികൾ പാട്ടത്തിനെടുത്തു ഖനനം നടത്തുകയാണ് രാജു. കൃഷ്ണ കല്യാൺപൂരിലെ പാട്ടത്തിനെടുത്ത ഖനിയിൽനിന്നാണ് വജ്രം ലഭിച്ചത്. രണ്ടു മാസം മുമ്പാണ് രാജു ഖനി പാട്ടത്തിനെടുത്ത്. പലപ്പോഴും നഷ്ടത്തിൽ കലാശിച്ചിരുന്ന തൊഴിലിൽനിന്ന് അപ്രതീക്ഷിതമായി ലക്ഷങ്ങൾ സന്പാദിക്കാൻ കഴിഞ്ഞ ആഹ്ലാദത്തിലാണ് രാജുവും കുടുംബവും. എന്നെങ്കിലും ഭാഗ്യം തന്നെ തുണയ്ക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നതായി രാജു പറയുന്നു. വജ്രം വിറ്റുകിട്ടുന്ന പണം മക്കളുടെ വിദ്യാഭ്യാസത്തിനും കൃഷിഭൂമി വാങ്ങാനും ഉപയോഗിക്കുമെന്ന് രാജു പറഞ്ഞു. രാജു നേരത്തെ ട്രാക്ടർ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഗുണമേന്മയുള്ള വജ്രം ലേലത്തിൽ വിൽക്കുമെന്ന് മധ്യപ്രദേശിലെ പന്ന ഡയമണ്ട് ഓഫീസിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. സർക്കാർ…
Read Moreകുഞ്ഞുമനസിൽ വലിയ കവിതയുമായി ആറാം ക്ലാസുകാരി; പ്രകൃതിയിലേക്കു നോക്കുമ്പോൾ ഹരിചന്ദനയുടെ മനസിലാകെ ചന്ദനചാരുതയാർന്ന കവിതാധ്വനികൾ
പൂച്ചാക്കൽ: വീടിന്റെ ചുമരുകളിൽ എവിടെയും കവിതകൾ. പൂക്കൾ, പക്ഷികൾ, മയിലുകൾ, വയലുകൾ അങ്ങനെ എന്തിനെക്കുറിച്ചും കവിതകൾ. പ്രകൃതിയിലേക്കു നോക്കുമ്പോൾ ഹരിചന്ദനയുടെ മനസിലാകെ ചന്ദനചാരുതയാർന്ന കവിതാധ്വനികൾ.അതാവട്ടെ കൂടുതലും രൂപപ്പെട്ടിരിക്കുന്നത് വീടിന്റെ പല പല ഭാഗങ്ങളിലും. ജനൽപ്പാളികൾ, വാതിലുകൾ അങ്ങനെ വീടിന്റെ എവിടെനോക്കിയാലും ഈ കുട്ടിക്കവിയുടെ നറുകവിതകൾ കാണാം. ചേർത്തല പാണാവള്ളി മഴുമ്മേൽ വീട്ടിൽ ടി. ഗിരീഷ് – സോണി ദമ്പതികളുടെ മൂത്ത മകളാണ് ഹരിചന്ദന. പാണാവള്ളി എസ്എൻഡിഎസ്വൈ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ഹരിചന്ദന ഗിരീഷ്. ഒരു ദിവസം ക്ലാസിൽ ഹോംവർക്ക് എഴുതിയ ബുക്ക് കൊടുത്തപ്പോൾ ഹരിചന്ദന എഴുതിയ കവിതാശകലം ടീച്ചറുടെ കണ്ണിലുടക്കി. നോക്കിയപ്പോൾ ബുക്കിൽ നിറയെ ലളിതവും സുന്ദരവുമായ കുട്ടിക്കവിതകൾ. കവിതകൾ വായിച്ച അധ്യാപകരും സഹപാഠികളും പിന്തുണയുമായി കൂടെനിന്നു. മഴവില്ലിന്റെ മനോഹാരിത പോലെ സുന്ദരമായ ഹരിചന്ദനയുടെ കവിതകൾ വായനാദിനങ്ങളിലും മറ്റു പരിപാടികളിലും സ്കൂളിൽ ഒഴിച്ചുകൂടാനാവാത്തതായി.കുഞ്ഞുണ്ണി മാഷിന്റെ…
Read More25 വിരലുകളുമായി നവജാതശിശു! ദൈവാനുഗ്രഹമെന്ന് അച്ഛൻ
കർണാടക ബാഗൽകോട്ടിൽ കഴിഞ്ഞദിവസം ജനിച്ച ശിശു വാർത്തകളിൽ താരമായി. 13 കൈവിരലുകളും 12 കാല്വിരലുകളുമാണ് ഈ ആൺകുഞ്ഞിനുള്ളത്. വലതുകൈയില്‍ ആറു വിരലുകളും ഇടതുകൈയില്‍ ഏഴു വിരലുകളും. ഒരോ കാലിലും ആറു വിരലുകൾ വീതവും. ആകെ 25 വിരൽ. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ശിശുക്കളില്‍ വിരലുകൾ കൂടുതലുണ്ടാകുന്ന അപൂർവ ജനിതക വൈകല്യമാണിത്. പോളിഡാക്റ്റിലി എന്നാണ് ഇത്തരം വൈകല്യമറിയപ്പെടുന്നത്. കുഞ്ഞിന്റെ അസാധാരണമായ പ്രത്യേകതകളില്‍ കുടുംബത്തിന് സന്തോഷമാണുള്ളതെന്നും ഇത് ദൈവാനുഗ്രഹമായി കാണുന്നുവെന്നും അച്ഛനായ ഗുരപ്പ പറഞ്ഞു. ആരോഗ്യമുള്ള കുഞ്ഞിനു ജന്മം നല്കാൻ സാധിച്ചതില്‍ സന്തോഷമെന്ന് 35 കാരിയായ അമ്മ ഭാരതിയും പറഞ്ഞു.
Read Moreഓടുന്ന കാറിന്റെ ബോണറ്റിലിരുന്ന് യാത്ര; സ്പൈഡർമാനെ വലയിൽ കുരുക്കി പോലീസ്
തലസ്ഥാന നഗരത്തിന്റെ തെരുവുകളിലൂടെ ഓടുന്ന കാറിന്റെ ബോണറ്റിൽ ഇരുന്ന് യാത്ര ചെയ്ത സ്പൈഡർമാൻ പോലീസ് പിടിയിൽ. ബോണറ്റിലിരുന്ന് യാത്ര ചെയ്യുന്ന ഇൻഫ്ലുവൻസറുടെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെടുകയും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തതോടെ ഡൽഹി പോലീസ് ഇയാൾക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തു. വാർത്താ ഏജൻസിയായ എഎൻഐ പങ്കിട്ട ഒരു പോസ്റ്റിൽ, ‘സ്പൈഡർമാൻ’ നജഫ്ഗഡിൽ താമസിക്കുന്ന ആദിത്യ എന്ന 20 കാരനാണെന്ന് തിരിച്ചറിഞ്ഞു. ഇപ്പോഴിതാ ട്രാഫിക് പോലീസുകാർക്കൊപ്പം ഇരുകൈകളും നീട്ടി നിൽക്കുന്ന ‘സ്പൈഡർമാൻ’ ചിത്രമാണ് വൈറലായിരിക്കുന്നത്. സ്പൈഡർമാൻ വേഷം ധരിച്ച ഒരാളെ ബോണറ്റിൽ കയറ്റി ദ്വാരക റോഡിൽ കാർ കണ്ടതായി സോഷ്യൽ മീഡിയയിൽ പരാതി ലഭിച്ചതിനെ തുടർന്നാണ് ഡൽഹി ട്രാഫിക് പോലീസാണ് നടപടി സ്വീകരിച്ചത്. ‘ദില്ലി: ചപ്പൽ വാല സ്പൈഡർമാനെ ദില്ലി പോലീസ് പിടികൂടി 20,000 രൂപ പിഴ ചുമത്തി.’ എന്ന കുറിപ്പോടെയാണ് മിഹിര്‍ ജാ വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ തിരക്കുള്ള…
Read More