നാല്പതോളം ഉദ്യോഗസ്ഥർ 16 മണിക്കൂർ അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാതെ വന്ന രണ്ടു വയസുകാരനെ ഒടുവിൽ വളർത്തുനായ കണ്ടെത്തി. അമേരിക്കയിലെ അരിസോണയിലാണു സംഭവം. സെലിഗ് മാൻ പ്രദേശത്തെ വീട്ടിൽനിന്നാണു കുട്ടിയെ കാണാതായത്. ഉടൻതന്നെ നാല്പതോളം സെർച്ച് ആൻഡ് റെസ്ക്യൂ അംഗങ്ങൾ കുട്ടിയെ അന്വേഷിച്ചു രംഗത്തിറങ്ങി. എന്നാൽ, 16 മണിക്കൂർ തെരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല. അതിനിടെ വീട്ടില്‍നിന്ന് ഏഴു മൈല്‍ അകലെവച്ച് കുട്ടിയെ ഒരാൾ കണ്ടെത്തി. ബുഫോർഡ് എന്നു പേരായ തന്റെ വളർത്തുനായയാണു യഥാർഥത്തിൽ കുട്ടിയെ കണ്ടെത്തിയതെന്ന് ഇയാൾ പറയുന്നു. ഒരു മരത്തിനു ചുവട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടി. പുറത്തു ചുറ്റാൻ പോയ നായ എന്തോ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതും കുരയ്ക്കുന്നതും കണ്ട ഉടമ സ്ഥലത്തെത്തി നോക്കിയപ്പോഴാണു കുട്ടിയെ കണ്ടത്. കുട്ടിയെ നായ ഉപദ്രവിച്ചിരുന്നില്ല. ഉടൻതന്നെ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരെ വിവരമറിയിച്ച് കുഞ്ഞിനെ കൈമാറി. കുട്ടിയെ സുരക്ഷിതമായി സംരക്ഷിച്ചതിനു നായയ്ക്കും അതിന്റെ ഉടമയ്ക്കും…
Read MoreCategory: Today’S Special
മഞ്ഞുപാടങ്ങൾ ഉരുകുന്നു, കടൽ ഉയരുന്നു; മഞ്ഞുരുകൽ വൻ പ്രത്യാഘാതങ്ങൾക്കു വഴിവയ്ക്കുമെന്നും ഗവേഷകർ
2024ൽ ആഗോളസമുദ്രനിരപ്പിന്റെ ഉയർച്ച പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നുവെന്ന് യുഎസ് ബഹിരാകാശ ഏജൻസി നാസ. 0.59 സെന്റിമീറ്റർ (0.23 ഇഞ്ച്) വർധനയാണുണ്ടായത്. 0.43 സെന്റിമീറ്റർ (0.17 ഇഞ്ച്) ആയിരുന്നു സമുദ്രനിരപ്പിൽ പ്രതീക്ഷിച്ച വർധന. കടൽ ത്വരിതഗതിയിൽ ഉയരുന്നതു തുടരുകയാണെന്നു നാസ സമുദ്രശാസ്ത്രജ്ഞൻ ജോഷ് വില്ലിസ് പറഞ്ഞു. ഓരോ വർഷവും സമുദ്രനിരപ്പ് ഉയരുന്നുണ്ട്. എന്നാൽ, ഉയർച്ചയുടെ നിരക്ക് വേഗത്തിൽ സംഭവിക്കുകയാണെന്നും ഗവേഷകർ പറയുന്നു. സമീപ വർഷങ്ങളിൽ, സമുദ്രനിരപ്പ് ഉയരുന്നതിന്റെ മൂന്നിൽ രണ്ടു ഭാഗവും ഹിമാനികൾ (കരയിലെ മഞ്ഞുപാടങ്ങൾ) ഉരുകുന്നതിലൂടെ സംഭവിച്ചതാണ്. മൂന്നിലൊരു ഭാഗം സമുദ്രജലത്തിന്റെ താപവികാസത്തിൽനിന്നാണ്. എന്നാൽ 2024 ൽ സംഭവിച്ചത് മറിച്ചാണ്. ജലനിരപ്പ് ഉയർന്നതിന്റെ മൂന്നിൽ രണ്ടു ഭാഗവും താപവികാസത്തിൽനിന്നാണെന്നു ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ വർഷമായിരുന്നു 2024. ഇക്കാരണത്താലാണ് ജലനിരപ്പ് പ്രതീക്ഷിച്ചതിലും ഉയർന്നത്. 1993 മുതൽ ഇതുവരെ ആഗോള സമുദ്രനിരപ്പ് 10 സെന്റിമീറ്റർ വർധിച്ചു. സമുദ്രനിരപ്പ്…
Read Moreഇപ്പോൾ കല്യാണം വെറും കല്യാണമല്ല, വൈറൽ കല്യാണം… അങ്ങനെയൊരു കല്യാണ വാർത്തയാണ് ഇപ്പോൾ തരംഗമാകുന്നത്
വിവാഹ ആഘോഷങ്ങൾ എങ്ങനെ കളറാക്കം എന്ന് നോക്കി നടക്കുന്ന യുവതലമുറയാണ് നമ്മുടേത്. ഒരാഴ്ച മുന്നേതന്നെ വിവാഹ ചടങ്ങുകൾക്ക് ആരംഭമാകും. സംഗീതും ഹൽദിയും മധുരംവയ്പ്പുമൊക്കെ ആകെ മൊത്തം ഉത്സവ മൂഡാണ്. ഇപ്പോഴിതാ വീണ്ടുമൊരു കല്യാണ വാർത്തയാണ് വൈറലാകുന്നത്. നടു റോഡിലൂടെ കാറിൽ വരനും വധുവും നൃത്തം ചെയ്യുന്ന വീഡിയോ ആണിത്. 2005 -ൽ പുറത്തിറങ്ങിയ നോ എൻട്രി എന്ന ചിത്രത്തിലെ ഇഷ്ക് ദി ഗലി വിച്ച് എന്ന ഗാനത്തിന് ദമ്പതികൾ നൃത്തം ചെയ്യുന്നതാണ് വീഡിയോ. കാറിന്റെ ബോണറ്റിൽ ഇരുന്നാണ് വധുവിന്റെ ഡാൻസ്. അതേസമയം കാറിനു മുകളിലാണ് വരൻ നിൽക്കുന്നത്. വധു ഇരുന്നാണ് നൃത്തം ചെയ്യുന്നതെങ്കിൽ വരൻ വാളെടുത്ത് വീശി കളിക്കുകയാണ്. വീഡിയോ വൈറലായതോടെ ഇരുവരേയും വിമർശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. എന്ത് അഹങ്കാരമാണ് ഇവർ കാണിക്കുന്നതെന്നാണ് പലരും ചോദിച്ചത്. പോലീസിന്റെ പക്കലെത്ത് നടപടി എടുക്കുന്നതുവരെ ഈ വീഡിയോ എല്ലാവരും…
Read Moreമസാലദോശ ശാപ്പിടാൻ കത്തിയും ഫോർക്കും! ഇന്ത്യന്‍ ഭക്ഷണം കത്തിയും ഫോര്‍ക്കും ഉപയോഗിച്ചു കഴിക്കാന്‍ ശ്രമിച്ചാല്‍ എങ്ങനെയിരിക്കും?
കത്തിയും ഫോര്‍ക്കും ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന രീതി യൂറോപ്യന്മാരുടേതാണ്. അവർ കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ടായിരിക്കാം അത്തരമൊരു സംസ്കാരം രൂപപ്പെട്ടത്. യൂറോപ്യന്മാരെ അനുകരിച്ച് ഇന്ത്യന്‍ ഭക്ഷണം കത്തിയും ഫോര്‍ക്കും ഉപയോഗിച്ചു കഴിക്കാന്‍ ശ്രമിച്ചാല്‍ എങ്ങനെയിരിക്കും? അതും മസാലദോശ! കത്തിയും ഫോര്‍ക്കും ഉപയോഗിച്ചു പ്ലേറ്റില്‍നിന്നു മസാലദേശ കഴിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഷാഡോസ് ഓഫ് ചിന്നാർ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയിൽ ഒരാൾ പ്ലേറ്റില്‍നിന്നു മസാലദേശ കത്തിയും ഫോര്‍ക്കും ഉപയോഗിച്ച് ആസ്വദിച്ചു കഴിക്കുന്നതു കാണാം. മസാലദോശ ആദ്യം കത്തിയും ഫോര്‍ക്കും ഉപയോഗിച്ചു മടക്കി മുറിക്കുന്നു. തുടർന്ന് സ്പൂണ്‍ ഉപയോഗിച്ച് അല്പം ചമ്മന്തി എടുത്ത് മുറിച്ചുവച്ച മസാലദോശയുടെ കഷ്ണത്തിൽ തേയ്ക്കുന്നു. മറ്റൊരു സ്പൂണ്‍ കൊണ്ട് സാമ്പാറില്‍ മുക്കിയശേഷം കഴിക്കുന്നു. വീഡിയോ ഏരെപ്പേരെയാണ് ആകർഷിച്ചത്.
Read Moreസിംഗപ്പൂരുകാരന്റെ പുതിയ വിഭവം ഹിറ്റ്! “ബോയിൽഡ് ലോക്കർ വേഫേഴ്സ്’ റെഡി; രുചിച്ചു നോക്കണമെന്ന് ലീ
സിംഗപ്പുർ: വിചിത്ര ഭക്ഷണരീതികളുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള സിംഗപ്പുർ സ്വദേശിയാണു കാൾവിൻ ലീ. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുതിയതായി ഇദ്ദേഹം അവതരിപ്പിച്ച വിഭവം വൈറലായി. “ബോയിൽഡ് ലോക്കർ വേഫേഴ്സ്’എന്ന പുതിയ ഐറ്റവുമായാണ് ലീയുടെ വരവ്. ഇതു തയാറാക്കുന്നതിന്റെ വീഡിയോയും ലീ പങ്കുവച്ചു. വേഫർ, കണ്ടൻസ്ഡ് മിൽക്ക്, ചോക്ലേറ്റ് എന്നിവ ഉപയോഗിച്ചാണ് മധുരവിഭവം തയാറാക്കുന്നത്. ദൃശ്യങ്ങൾ ആരംഭിക്കുന്പോൾ പഞ്ചസാര ചേർത്ത വെള്ളമൊഴിച്ച പാനിലേക്ക് വേഫർ പായ്ക്കറ്റ് പൊട്ടിച്ച് ഇടുന്നു. തുടർന്ന് കണ്ടൻസ്ഡ് മിൽക്കും ചോക്ലേറ്റും ചേർത്ത് ചെറിയ തീയിൽ ചൂടാക്കുന്നു. കട്ടപിടിക്കാതിരിക്കാൻ മൃദുവായി ഇളക്കുന്നു. തിളച്ചശേഷം ചെറിയ ബൗളിലേക്ക് ഒഴിക്കുന്നു. “ബോയിൽഡ് ലോക്കർ വേഫേഴ്സ്’ തയാർ. പുതിയ വിഭവം എല്ലാവരും രുചിച്ചുനോക്കണമെന്നു ലീ അഭ്യർഥിച്ചു. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങൾ എത്തി.
Read Moreഅഗ്നിക്കു വലംവയ്ക്കുന്നതിനിടെ വരന് ഫോൺകോൾ; വിവാഹത്തിൽ നിന്നും പിൻവാങ്ങി വരൻ; വധുവിന്റെ വീട്ടുകാർ ചെയ്തത് കണ്ടോ
ജയ്പുർ (രാജസ്ഥാൻ): വിവാഹച്ചടങ്ങിന്റെ ഭാഗമായി അഗ്നിക്കു വലംവയ്ക്കുന്നതിനിടെ വരന് ഒരു ഫോൺ കോൾ എത്തി. ഫോണിൽ സംസാരിച്ച വരൻ, വലംവയ്ക്കുന്നത് നിർത്തി വിവാഹത്തിൽനിന്നു പിൻമാറുന്നതായി അറിയിച്ചു. അതോടെ വിവാഹമണ്ഡപം സംഘർഷവേദിയായി. വിവാഹം മുടങ്ങി. രാജസ്ഥാനിലെ കരൗലി ജില്ലയിലെ നാഡോട്ടി തഹസിലിൽ ആണു സംഭവം നടന്നത്. ഏഴു തവണയാണു വധൂവരന്മാർ അഗ്നിക്കു വലംവയ്ക്കേണ്ടിയിരുന്നത്. ആറാംതവണ വലംവച്ചതിനു പിന്നാലെയായിരുന്നു വരന് ഫോൺ കോൾ എത്തിയത്. തുടർന്ന് അസ്വസ്ഥനായ വരൻ ഏഴാം തവണ അഗ്നിക്കു വലംവയ്ക്കാൻ വിസമ്മതിച്ചു. ഈ വിവാഹത്തിനു സമ്മതമല്ലെന്നു പരസ്യമായി അറിയിക്കുകയും ചെയ്തു. ഒരു പെൺകുട്ടിയുടെ കോളാണു വരനു വന്നതെന്നും വിളിച്ചത് കാമുകിയാണെന്നുമാണു റിപ്പോർട്ട്. വിവാഹച്ചടങ്ങിനിടെയുള്ള വരന്റെ പിൻമാറ്റത്തിൽ രോഷാകുലരായ വധുവിന്റെ ബന്ധുക്കൾ വരന്റെ വീട്ടുകാരെ തടഞ്ഞുവച്ചു.വിവരമറിഞ്ഞ് പോലീസ് എത്തിയെങ്കിലും തങ്ങൾതന്നെ പ്രശ്നം പരിഹരിക്കുമെന്ന് ഇരുവീട്ടുകാരും പറഞ്ഞതോടെ അവർ പിൻവാങ്ങി. വധുവിന്റെ വീട്ടുകാർക്കു വിവാഹത്തിനായി ചെലവായ തുക വരന്റെ…
Read More‘Send them pakking’: ഇന്ത്യ – പാക് സംഘര്‍ഷത്തിൽ കൈയടി നേടി അമുൽ പരസ്യം
സമകാലിക പ്രസക്തമായ കാര്യങ്ങൾ ഉൾപ്പെടുത്തി പരസ്യം ചെയ്യുന്നതിൽ അമുലിന്റെ ഖ്യാതി പ്രശസ്തമാണ്. പഹല്‍ഗാമില്‍ പാക് തീവ്രവാദികൾ നടത്തിയ ആക്രമണവും അതിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷന് സിന്ദൂര്‍ നടപടിയുമെല്ലാം ജാഗരൂകരായാണ് ലോകം നോക്കിക്കാണുന്നത്. ഈ സാഹചര്യത്തിൽ അമുല്‍ കമ്പനിയുടെ പരസ്യമാണ് സമൂഹ മാധ്യമങ്ങളില്‍ കൈയടി നേടുന്നത്. അമുല്‍ ടോപ്പിക്കല്‍: ഇന്ത്യപാകിസ്ഥാന് സംഘര്‍ഷം, എന്ന തലക്കെട്ടോടെയാണ് പരസ്യം എക്സിൽ പങ്കുവച്ചത്. ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ച് ലോകത്തെ അറിയിച്ച രണ്ട് വനിതാ ഓഫീസര്‍മാരായ കേണല്‍ സോഫിയ ഖുറൈഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നിവരോടൊപ്പം പ്രശസ്തയായ അമുല്‍ പെണ്‍കുട്ടിയും ഉൾപ്പെട്ടതാണ് ഡൂഡിൽ. ‘Send them pakking’. ‘അമുൽ, അഭിമാനിയായ ഇന്ത്യന്‍’ എന്നീ വാക്കുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. (packing) എന്ന വാക്കിന് പകരം ‘pakking’ എന്ന വാക്ക് ഉപയോഗിച്ചത് എന്ന കാര്യമാണ് ഇതിൽ ശ്രദ്ധേയമായത്. ഒരു അക്ഷരം മാറ്റുമ്പോഴേക്കും അതില്‍…
Read Moreചില തമാശകൾക്ക് വലിയ വില കൊടുക്കേണ്ടി വരും … ഫ്രീസിംഗ് റൂമിനുള്ളിൽ യുവതിയെ സഹപ്രവർത്തകൻ പൂട്ടിയിട്ടു; തമാശയ്ക്ക് ചെയ്തതാണെന്ന് മറുപടി
ചില സമയത്ത് സുഹൃത്തുക്കളുടെ തമാശകൾ വലിയ ആപത്തിലേക്ക് പോകാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഫ്രീസിംഗ് സ്റ്റോറേജ് യൂണിറ്റിൽ കയറിയ യുവതിയെ സഹപ്രവർത്തകൻ തമാശയ്ക്ക് പൂട്ടിയിട്ടു. എന്നാൽ അതിനുള്ളിൽ അകപ്പെട്ട യുവതി കതക് തുറക്കാൻ പലതവണ കതകിൽ മുട്ടുകയും തട്ടുകയും ചെയ്തുകൊണ്ടേയിരുന്നു. എന്നിട്ടും സഹപ്രവർത്തകൻ കതക് തുറന്നില്ല. ഭയന്നുപോയ യുവതി അവസാനം മാനേജറെ വിളിച്ചിട്ടാണ് ഫ്രീസിംഗ് റൂമിൽ നിന്നും പുറത്ത് വന്നത്. മൈനസ് 18 ഡിഗ്രി ആയിരുന്നു ഫ്രീസർ റൂമിനകത്തെ ടെംപറേച്ചർ. യുവതി അപ്പോൾ തന്നെ വിവരം പോലീസിനെ വിളിച്ച് അറിയിച്ചു. ഒരു തെറ്റ് പറ്റിപ്പോയി ക്ഷമിക്കണം എന്നാണ് പോലീസ് എത്തിയപ്പോൾ സഹപ്രവർത്തകൻ പറഞ്ഞത്. എന്നാൽ, ഇയാൾക്കെതിരേ കടുത്ത നടപടി വേണം എന്നാണ് യുവതി ആവശ്യപ്പെടുന്നത്. താൻ ആകെ ഭയന്നുപോയി, ഇപ്പോഴും ഭയത്തിലാണ്. കൈയിൽ മൊബൈൽ ഇല്ലായിരുന്നെങ്കിൽ അതിനകത്ത് കിടന്ന് മരിച്ചേനെ എന്നാണ് യുവതി…
Read Moreസത്യമോ അതോ മിഥ്യയോ… നദിയിലൂടെ നീന്തുന്ന പടു കൂറ്റൻ അനാക്കോണ്ട; വൈറലായി വീഡിയോ; എഐ എന്ന് സൈബറിടം
നിർമിതബുദ്ധിയുടെ വരവോടെ യാഥാർഥ്യമെന്ത് മിഥ്യയെന്തെന്ന് മനസിലാക്കാൻ സാധിക്കാത്ത അവസ്ഥയാണ്. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹെലികോപ്റ്ററിൽ നിന്ന് ചിത്രീകരിച്ച വീഡിയോ ആണിത്. കാര്യം മറ്റൊന്നുമല്ല, നിറയെ പച്ചപ്പ് നിറഞ്ഞ പ്രദേശത്തിന് നടുവിലുള്ള ഒരു നദിയിലുടെ ഒരു അനാക്കോണ്ട നീന്തുന്നതാണ് വീഡിയോ. വീഡിയോ വൈറലായതോടെയാണ് ആളുകൾ ഇത് എഐ എന്ന് സംശയം പ്രകടിപ്പിച്ചത്. ഇൻസൈഡ് ഹിസ്റ്ററി എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഇതിന്റെ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. അതേസമയം, ആമസോൺ കാടുകളിലാണ് അനാക്കോണ്ടകൾ കാണപ്പെടുന്നത്. ഇവയ്ക്ക് 90-കിലോയിൽ കൂടുതൽ ഭാരവും 20 അടിയിൽ കൂടുതൽ നീളമുണ്ടായിരിക്കും. എന്നാല്‍ അവയ്ക്ക് വിഷമില്ല. ഇരയെ തന്റെ കൂറ്റന്‍ ശരീരം ഉപയോഗിച്ച് വരിഞ്ഞ് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയാണ് ഇവ ഭക്ഷിക്കുക. ചതുപ്പുനിലങ്ങളിലും, അവയ്ക്ക് സമീപത്തുള്ള നദികളിലുമാണ് ഇവയെ സാധാരണ കാണപ്പെടുക. അതേസമയം മനുഷ്യസമ്പര്‍ക്കം ഇവ ഒഴിവാക്കുന്നു. …
Read Moreജാര്‍ഖണ്ഡ് സിഡബ്ല്യുസി റിപ്പോര്‍ട്ട് കിട്ടി: ‘നിധി’യെ കൈമാറുന്നത് കൂടുതല്‍ വ്യക്തത വരുത്തിയ ശേഷം മാത്രം
കൊച്ചി: ജാര്‍ഖണ്ഡ് സിഡബ്ല്യുസി റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും “നിധി’യെ മാതാപിതാക്കള്‍ക്ക് കൈമാറുന്നത് കൂടുതല്‍ വ്യക്തത വരുത്തിയ ശേഷം മാത്രമായിരിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് അഡ്വ. വിന്‍സന്റ് ജോസഫ് പറഞ്ഞു. ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ കൊച്ചിയിലെ ആശുപത്രിയില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവാണ് നിധി. കുഞ്ഞിനെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ അടുത്തിടെ സമ്മതം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ പോറ്റാനുള്ള കഴിവുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സിഡബ്ല്യുസി ജാര്‍ഖണ്ഡ് സിഡബ്ല്യുസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജാര്‍ഖണ്ഡ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ബുധനാഴ്ച റിപ്പോര്‍ട്ട് കൈമാറിയിരുന്നു. നിധി മാതാപിതാക്കള്‍ക്ക് കൈമാറാമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെങ്കിലും കുഞ്ഞിനെ പോറ്റാന്‍ ഇവര്‍ക്ക് സാമ്പത്തികമായി കഴിവുണ്ടോയെന്നതില് ആശയക്കുഴപ്പം മാറിയിട്ടില്ല. റിപ്പോര്‍ട്ടില്‍ ഇതേപ്പറ്റി പരസ്പരവിരുദ്ധ പരാമര്‍ശങ്ങളുള്ളതിനാല്‍ ഹിന്ദിയിലുള്ള റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താന്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറെ ചുമതലപ്പെടുത്തിയതായി അഡ്വ. വിന്‍സന്റ് ജോസഫ്…
Read More