തന്റെ പ്രണയവും കാമുകന്റെ പേരും വെളിപ്പെടുത്തി ബോളിവുഡ് നടി താപ്സി പന്നു. ഇതാദ്യമായാണ് കാമുകനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഒരു അഭിമുഖത്തിൽ തപ്സി തുറന്നു പറഞ്ഞിരിക്കുന്നത്. ഇ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് കാമുകനായ മാതിയാസ് ബോയെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും താപ്സി മനസ് തുറന്നത്. ഡെൻമാർക് സ്വദേശിയാണ് മാതിയാസ് ബോ. പ്രശസ്ത ബാഡ്മിൻണ് താരമാണ് തപ്സിയുടെ പ്രണയിതാവ്. 2015 ലെ യൂറോപ്യൻ ഗെയിംസിൽ സ്വർണ മെഡൽ ജേതാവാണ്. 2012 ഒളിമ്ബിക്സിൽ ഡെൻമാർകിന് വേണ്ടി വെള്ളി മെഡലും മാതിയാസ് സ്വന്തമാക്കിയിട്ടുണ്ട്. താപ്സി പന്നുവും മാതിയാസും തമ്മിൽ വർഷങ്ങളുടെ അടുപ്പമുണ്ടെന്നാണ് റിപ്പോർട്ടുകൾ. താരം കാമുകനെക്കുറിച്ച് ഇപ്പോഴാണ് തുറന്നു പറയുന്നതെന്നു മാത്രം. ഇപ്പോൾ ഒരു വർഷം അഞ്ചോ ആറോ സിനിമകളിൽ അഭിനിയിക്കുന്നുണ്ട്. സ്വകാര്യ ജീവിതത്തിന് കൂടുതൽ സമയം ആവശ്യമാണ് എന്നതിനാൽ തന്നെ ഒരു വർഷം രണ്ടോ മൂന്നോ സിനിമകൾ ചെയ്യുന്ന കാലത്ത് വിവാഹത്തെ കുറിച്ച് ആലോചിക്കുമെന്ന്…
Read MoreCategory: Today’S Special
അന്നു നാല്, ഇന്നു നൂറ്! നാടിനെ വിറപ്പിക്കുന്ന കൊക്കെയ്ൻ ഹിപ്പോസ്; ഇന്നു കൊളംബിയയുടെ ഉറക്കം കെടുത്തുന്ന നാലു ഹിപ്പപൊട്ടാമസുകളുടെ കഥയും അല്പം ഭീകരമാണ്
പ്രകൃതിയുടെയും ആവാസ്ഥവ്യവസ്ഥയുടെയും നാശത്തിന് എപ്പോഴും പഴി മനുഷ്യർക്കാണ്. അത് ഒരു പരിധിവരെ ശരിയാണു താനും. എന്നാൽ, കൊളംബിയയിലെ കഥ വ്യത്യസ്തമാണ്. അവിടുത്തെ ആവാസവ്യവസ്ഥയെ അപ്പാടെ നശിപ്പിക്കുന്നതു കുറെ ഹിപ്പപൊട്ടാമസുകളാണ്. “കൊക്കെയ്ൻ ഹിപ്പോസ്’ ഈ പേരുപോലും അല്പം ഭീതിയുണർത്തന്നുണ്ടല്ലേ? പിന്നിലെ കഥയും അല്പം ഭീകരമാണ്. അന്നു നാല്, ഇന്നു നൂറ് കൊക്കെയ്ൻ രാജാവ് പാബ്ലോ എസ്കോബാറിനെക്കുറിച്ചു കേട്ടിട്ടില്ലേ. എസ്കോബാറിന്റെ സ്വകാര്യ മൃഗശാലയിൽനിന്നു രക്ഷപ്പെട്ട നാലു ഹിപ്പപൊട്ടാമസുകളാണ് ഇന്നു കൊളംബിയയുടെ ഉറക്കം കെടുത്തുന്നത്. 1993ൽ എസ്കബോർ കൊല്ലപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ സ്വകാര്യ മൃഗശാല ഉൾപ്പെടെ വടക്കുപടിഞ്ഞാറൻ കൊളബിയയിലെ ആഡംബര എസ്റ്റേറ്റിന്റെ നിയന്ത്രണം കൊളംബിയൻ സർക്കാർ ഏറ്റെടുത്തു. മിക്ക മൃഗങ്ങളെയും അവിടുന്നു മാറ്റിപാർപ്പിച്ചിരുന്നെങ്കിലും എസ്കോബോറിന്റെ അരുമകളായിരുന്ന നാലു ഹിപ്പപൊട്ടാമസുകൾ മാത്രം രക്ഷപ്പെട്ടു. കൊളംബിയയിലെ മഗ്ദലേന നദീതടത്തിൽ തന്പടിച്ച ഇവ അതിവേഗമാണ് പെറ്റുപെരുകിയത്. എണ്ണം പെരുകിയതോടെ വിഷലിപ്തമായ ഇവയുടെ കാഷ്ഠവും മൂത്രവുമൊക്കെ മറ്റു ജീവികൾക്കു…
Read Moreവിരൽ മുറിക്കുന്ന സ്ത്രീകൾ! പല അനാചാര ങ്ങളുടെയും ഇരകൾ സ്ത്രീകളാണ്; വിരൽ മുറിച്ചു കളയേണ്ടി വരുന്ന ക്രൂരമായ ആചാരത്തിന്റെ ഇരകളുടെ കഥ
ഭർത്താവ് മരിച്ചുകഴിഞ്ഞാൽ ആ ചിതയിൽ ചാടി ഭാര്യ മരിക്കുന്ന ദുരാചാരം ഇന്ത്യയിൽ നിലനിന്നിരുന്നു എന്നു നമ്മൾ കേട്ടിട്ടുണ്ട്. വില്യം കേറിയുടെയും രാജാറാം മോഹൻ റോയിയുടെയുമൊക്കെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങളാണ് ഈ അനാചാരത്തിന് ഒടുവിൽ തടയിട്ടത്. ഇതിനു സമാനമായൊരു ആചാരം ഇന്തോനേഷ്യൻ ഗോത്രവർഗങ്ങൾക്കിടയിലുണ്ട്. ഇന്തോനേഷ്യയിലെ ഡാനി ഗോത്രത്തിലെ സ്ത്രീകളെ കണ്ടാൽ അവരുടെ വിരലുകളൊന്നു നോക്കണം. ഒരു വിചിത്രമായ ആചാരത്തിന്റെ ശേഷിപ്പ് അവരുടെ കൈകളിൽ അടയാളപ്പെടുത്തിയിട്ടുണ്ടാവും. മറ്റൊന്നുമല്ല, അവിടെയുള്ള സ്ത്രീകളുടെ ഭർത്താക്കൻമാർ മരണപ്പെട്ടാൽ സ്ത്രീകളുടെ കൈ വിരലുകൾ മുറിച്ചുമാറ്റും. അതായത് ഭർത്താവ് മരണപ്പെട്ടതിന്റെ ദുഃഖം പേറി നിൽക്കുന്ന സ്ത്രീക്ക് മറ്റൊരു വേദന കൂടി ആ സമൂഹം കൽപ്പിക്കുന്നുവത്രേ. പൂർവിക പ്രേതങ്ങളെ തൃപ്തിപ്പെടുത്താനാണ് അവരിങ്ങനെയെല്ലാം ചെയ്യുന്നത്. ഈ ആചാരത്തിന്റെ ഏറ്റവും രസകരമായ സംഭവം പുരുഷൻമാർക്ക് ഇതു ബാധകമല്ല എന്നതാണ്. അതായതു സ്ത്രീകൾ മരിച്ചാൽ പുരുഷൻമാർ കൈവിരലുകൾ മുറിക്കേണ്ടി വരുന്നില്ല. അതുകൊണ്ടു തന്നെ…
Read Moreപുല്ലുപോലെയും രുചിയിൽ ചെളി നിറഞ്ഞതുമായിരുന്നു അത്..! ‘ചാണക കേക്ക്’ അത്രപോരാ! വൈറലായി റിവ്യൂ
“ചാണക കേക്ക്’ വാങ്ങി കഴിച്ചയാളുടെ റിവ്യൂ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആമസോണിൽ നിന്നാണ് യുവാവ് ചാണകം വാങ്ങിയത്. ‘ചാണക കേക്ക് കഴിച്ചപ്പോൾ വളരെ മോശമായാണ് തോന്നിയത്. പുല്ലുപോലെയും രുചിയിൽ ചെളി നിറഞ്ഞതുമായിരുന്നു അത്. നിർമിക്കുമ്പോൾ ദയവായി കുറച്ചുകൂടി മികച്ചതാക്കാൻ ശ്രമിക്കുക. കൂടാതെ, ഈ ഉൽപന്നത്തിന്റെ രുചിയിലും മൊരിച്ചിലിലും ശ്രദ്ധിക്കുക’ എന്നതായിരുന്നു റിവ്യൂ. മതപരമായ ആവശ്യങ്ങൾക്കും കത്തിക്കാനുമാണ് ചാണകം ഉപയോഗിക്കുന്നത്. ചാണക കേക്കുകളെക്കുറിച്ച് ഒരാൾ അവലോകനം ചെയ്തതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ട്വിറ്റർ ഉപയോക്താവ് ഡോ. സഞ്ജയ് അറോറാണ് ട്വിറ്ററിൽ റിവ്യൂ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ ട്വീറ്റ് ചെയ്തത്.
Read Moreസോഷ്യൽ മീഡിയയിൽ വൈറലായ ചിത്രം വരച്ചത് മലയാളിയോ? ചിത്രവും ചിത്രകാരിയെയും പരിചയപ്പെടാം
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു ചിത്രവും ചിത്രകാരിയുമാണ്. മരത്തിൽ ചെയ്തിരിക്കുന്ന ഒരു ചിത്രമാണ് സംഭവം. അന്തരീക്ഷത്തിൽ നിൽക്കുന്ന മരത്തിന്റെ മുകൾ ഭാഗം, ഇടയ്ക്ക് ഒരു അണ്ണാൻ ഇരിക്കുന്നതെന്നേ ചിത്രം കണ്ടാൽ ഒറ്റ നോട്ടത്തിൽ തോന്നൂ. പക്ഷെ ഒന്നു സൂക്ഷിച്ചുനോക്കിയാൽ മനസിലാകും മനോഹരമായ പെയിന്റിംഗാണ് സംഭവമെന്ന്. മലയാളി യുവതിയാണ് പെയിന്റിംഗ് ചെയ്തതെന്ന രീതിലാണ് പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും ചിത്രം ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ യഥാർതത്തിൽ ശ്രീലങ്കയിൽ താമസിക്കുന്ന ശശിന്ത ദിൽഹാനി എന്ന കലാകാരിയാണ് ചിത്രം വരച്ചിരിക്കുന്നത്. ജനുവരി 16നാണ് ചിത്രവും ചിത്രത്തിന്റെ വിശേഷങ്ങളും ശശിന്ത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത്. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നിരവധി പേരാണ് ചിത്രകാരിയെ അഭിനന്ദിച്ചുകൊണ്ട് കമന്റുകൾ ചെയ്തിരിക്കുന്നത്. ചിത്രം വരയ്ക്കുന്നതിന്റെ വീഡിയോയും ശശിന്ത യുട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുന്പും നിരവധി ട്രീ ഇലൂഷൻ പെയിന്റിംഗുകൾ…
Read Moreകാമിനീകലഹം! ഇവിടെ ഒരു കിട്ടണമെങ്കില് മറ്റ് യുവാക്കളുടെ തല തല്ലിപ്പൊളിക്കണം; അതു മാത്രമാണോ ഈ പോരാട്ടത്തിനു പിന്നില്..?
മൃഗീയം എന്നുതന്നെ പറയാം. കാരണം മൃഗങ്ങൾ ഇണയ്ക്കുവേണ്ടി പരസ്പരം കടിച്ചുകീറാറുണ്ട്. കൊല്ലാറുണ്ട്. അതെല്ലാം അവയുടെ സ്വാഭാവിക രീതിയാണ്. ഇണയെക്കിട്ടാൻ ഏതാണ്ടു മൃഗങ്ങൾക്കുതുല്യം പോരടിക്കുന്ന ഒരു വിഭാഗം മനുഷ്യരുണ്ട്- അങ്ങ് ആഫ്രിക്കൻ അറ്റത്ത്. എത്യോപ്യയിലെ സുരി ഗോത്രത്തിലാണ് ഈ കാമിനീകലഹം! രക്തം ചിന്തുന്ന പ്രദർശനം സുരി ഗോത്രത്തിലെ യുവാക്കൾക്ക് വധുവിനെക്കിട്ടാൻ ഒരേയൊരു മാർഗമേയുള്ളൂ- വടിയുദ്ധം. പൊരിഞ്ഞ അടി അടിക്കുക, കിട്ടുന്നതു വാങ്ങിവയ്ക്കുക. ചോരയിൽക്കുളിച്ച് ഒടുക്കംവരെ നിന്നാൽ, മറ്റെല്ലാവരും തോറ്റു പിന്മാറിയാൽ കല്യാണം. ചോരചിന്തി വിജയിച്ചൊരു നില്പ്! അവരുടെ സ്വപ്നത്തിളക്കം അതിലാണ്. ഡോംഗ എന്നു വിളിക്കുന്ന ഈ പരന്പരാഗത വടിയുദ്ധം എത്യോപ്യൻ സർക്കാർ 1994ൽ നിരോധിച്ചതാണ്. എന്നിട്ടും പല ഗോത്രക്കാരും ഈ രീതി പിന്തുടരുന്നു. വിജയിക്കു കിട്ടുന്ന അഭിമാനം ഈ പോരാട്ടത്തെ കൂടുതൽ മഹത്വവത്കരിക്കുന്നുണ്ട്. മത്സരം കടുക്കുന്പോൾ പല യുവാക്കൾക്കും അതിഗുരുതരമായ പരിക്കേൽക്കുകയോ ജീവൻപോലും നഷ്ടമാകുകയോ ചെയ്യുന്നു. തല സംരക്ഷിക്കാൻ…
Read Moreപെരുമ്പാമ്പുകളെ ജെസിബി പിടിച്ചു! ജെസിബി കണ്ടപ്പോൾ കൗതുകം; രണ്ടു പെരുമ്പാമ്പുകൾ ജെസിബിയുടെ മുകളിലേക്കു കയറി; പക്ഷേ…
ഭുവനേശ്വർ: പെരുന്പാന്പ് മൃഗങ്ങളെയും പക്ഷികളെയും മനുഷ്യരെയുമൊക്കെ പിടികൂടിയ കഥ നാം പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം രണ്ടു പെരുന്പാന്പുകളെ മറ്റൊരാൾ പിടിച്ചു. ഒരു മണ്ണുമാന്തി. സംഭവം ഒഡീഷിലെ ബെർഹംപുർ ജില്ലയിലെ പല്ലിഗുമല ഗ്രാമത്തിലാണ്. റിസർവോയർ സൗന്ദര്യവത്കരണ ജോലികൾക്കായാണ് മണ്ണുമാന്തി കൊണ്ടുവന്നത്. പക്ഷേ, ജെസിബി കണ്ടപ്പോൾ കൗതുകം കയറിയ രണ്ടു പെരുന്പാന്പുകൾ ജെസിബിയുടെ രണ്ടു വശത്തുകൂടി മുകളിലേക്കു കയറി. എന്നാൽ, കയറിക്കഴിഞ്ഞപ്പോഴാണ് ഒരു കാര്യം മനസിലായത്, കയറിയതുപോലെ ഇറങ്ങാനാവില്ല. രണ്ടു പേരും ജെസിബിക്കുള്ളിൽ കുടുങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലാണ് ജെസിബിയുടെ രണ്ട് ഭാഗങ്ങളിലായി രണ്ടു പെരുന്പാന്പുകൾ കുടുങ്ങിയതാണ് ജീവനക്കാർ കണ്ടെത്തിയത്. രാത്രി തന്നെ സ്ഥലത്തെത്തിയ തൊഴിലാളികളും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഏഴ് അടി നീളമുള്ള ഒന്നിനെ ജെസിബിയുടെ മുകളിൽനിന്ന് എളുപ്പത്തിൽ പിടികൂടി. എന്നാൽ, 11 അടി നീളമുള്ള പെരുന്പാന്പ് മെഷീന് അകത്തു കയറി കുടുങ്ങിപ്പോയിരുന്നു. ഇതിനെ പുറത്തെടുക്കാൻ…
Read Moreകുഞ്ഞുങ്ങളുടെ മുകളിലൂടെ ഇങ്ങനെ ചാടിയാല് തീരുന്ന ദോഷം! ഓരോരോ ആചാരങ്ങളേ; നൂറ്റാണ്ടുകളായി…
കർണാടകയിലും മഹാരാഷ്ട്രയിലുമൊക്കെ കുഞ്ഞുങ്ങളെ മുകളിൽനിന്നു താഴേക്ക് എറിയുന്നതാണ് ആചാരമെങ്കിൽ അങ്ങ് സ്പെയിനിലെ ചില പ്രദേശങ്ങളിൽ കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ടു മറ്റൊരു വിചിത്രമായ ആചാരമുണ്ട്. എറിയുന്നതുപോലെ അത്ര ഭീകരമല്ലെങ്കിലും സംഭവം സാഹസികത തന്നെയാണ്. ബേബി ജംപിംഗ് അഥവാ എൽ കൊളാച്ചോ എന്ന പേരിലാണ് ഇത് അവിടെ അറിയപ്പെടുന്നത്. കുഞ്ഞുങ്ങളെ നിലത്തു നിരത്തി കിടത്തും. എന്നിട്ട് നിലത്തുകിടക്കുന്ന കുഞ്ഞുങ്ങളുടെ മുകളിലൂടെ ഒരാൾ ചാടിയോടിപ്പോകും.. ഇതാണ് ബേബി ജംപിംഗ് എന്ന ആചാരം. തെരുവിൽ എല്ലാ ഞായറാഴ്ചകളിലും ഇത്തരം ചടങ്ങുകൾ അരങ്ങേറാറുണ്ട്. ഒരു വയസിനു താഴെയുള്ള കുഞ്ഞുങ്ങളെയാണ് ഈ ആചാരത്തിനു വിധേയരാക്കാറുള്ളത്. തെരുവീഥികളിൽ ഇങ്ങനെ കുഞ്ഞുങ്ങളെ നിരത്തി കിടത്തും. പരന്പരാഗത വേഷം ധരിച്ചെത്തുന്ന രണ്ടുപേർ നിലത്തു കിടത്തിയിരിക്കുന്ന കുഞ്ഞുങ്ങളുടെ മുകളിലൂടെ ചാടിപ്പോകും. പൈശാചിക ശക്തികളുടെ ആക്രമണത്തിൽനിന്നു കുട്ടികളെ രക്ഷിക്കാനാണത്രേ ഇങ്ങനെയൊരു ആചാരം നടത്തുന്നത്. കുഞ്ഞുങ്ങളുടെ മുകളിലൂടെ ചാടുന്നവര് പിശാചിനെയാണത്രേ പ്രതിനിധീകരിക്കുന്നത്. കുഞ്ഞുങ്ങളെ മറികടന്ന് പി…
Read Moreഅനാർക്കലി ഇത് ചെയ്യുമെന്ന് കരുതിയില്ല..! ഫോട്ടോഷൂട്ട് പ്രചരിച്ചതോടെ ഉണ്ടായ അനുഭവം തുറന്നുപറഞ്ഞ് അനാർക്കലി മരിക്കാർ
എന്റെ ഫോട്ടോഷൂട്ട് പ്രചരിച്ചതോടെ ഒരു രാഷ്ട്രീയ പാർട്ടിയും ഒരു മതവിഭാഗവും എനിക്കെതിരെ നീങ്ങി. സുഹൃത്തായ മഹാദേവൻ തന്പി ഒരുക്കിയ ഫോട്ടോഷൂട്ട് ആയിരുന്നു അത്. ചില സുഹൃത്തുക്കൾ, ചില ദളിത് ആക്ടിവിസ്റ്റുകൾ ഒക്കെ വിളിച്ചു അനാർക്കലി ഇത് ചെയ്യുമെന്ന് കരുതിയില്ല എന്ന് പറഞ്ഞു. എന്റെ അമ്മയും സഹോദരിയും എതിരഭിപ്രായം പറഞ്ഞു. പിന്നീട് ഒരു മാപ്പ് എഴുതി ഫേസ്ബുക്കിൽ ഇട്ടു. ഈ സംഭവം കുറച്ചു നാൾ വല്ലാതെ അലട്ടിയിരുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ അതിൽ നിന്നു കരകയറി. ആ സംഭവം മറക്കാനും മറ്റു ചിലതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രദ്ധിച്ചു. കാരണം ദുഃഖിച്ചിരുന്നിട്ടു കാര്യമില്ല ജീവിതം മുന്നോട്ടു പോവുക തന്നെ വേണം. -അനാർക്കലി മരിക്കാർ
Read Moreഅമിതാഭ് ബച്ചനെ പ്രൊപ്പോസ് ചെയ്തിരുന്നു; എന്നോടുള്ള സ്നേഹം തുറന്ന് പറയാത്തതിന് ചില കാരണങ്ങളുണ്ട്..! നടി രേഖ
വർഷങ്ങൾക്ക് മുൻപ് താൻ അദ്ദേഹത്തെ (അമിതാഭ് ബച്ചനെ) പ്രൊപ്പോസ് ചെയ്തിരുന്നു. എന്നോടുള്ള സ്നേഹം അദ്ദേഹം തുറന്ന് പറയാത്തതിന് ചില കാരണങ്ങളുണ്ട്. അത് എന്താണെന്നുവച്ചാൽ വിവാഹിതനായത് കൊണ്ടും കൂടാതെ ആരെയും വേദനിപ്പിക്കാൻ ആഗ്രഹിക്കാത്തത് കൊണ്ടുമാണ് എന്നോടുള്ള സ്നേഹത്തെ കുറിച്ച് ആരോടും പറയാതിരുന്നത്. മാത്രമല്ല തന്റെ പ്രതിഛായ നശിക്കാതെ ഇരിക്കാനും മക്കളെയും കുടുംബത്തെയും സംരക്ഷിക്കുന്നതിനും അദ്ദേഹം കൂടുതൽ ഉൗന്നൽ നൽകിയിരുന്നു. അതുകൊണ്ടാണ് അദ്ദേഹം എന്നോട് ഒന്നും തുറന്നുപറയാത്തത്. എന്തായാലും അതൊരു മനോഹരമായ കാര്യമാണെന്ന് ഞാനും കരുതുന്നു. ഞാൻ പൊതുജനങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് ശ്രദ്ധിക്കാറില്ല. എന്നാൽ എനിക്ക് അദ്ദേഹത്തോടുള്ള പ്രണയത്തെക്കുറിച്ചോ അദ്ദേഹം എന്നെ സ്നേഹിക്കുന്നത് എങ്ങനെയാണെന്നോ ഒന്നുമല്ല പൊതുജനത്തിന് അറിയേണ്ടത്. എന്നെ സ്നേഹിക്കാത്ത ഒരാളുടെ പിന്നാലെയാണ് നടി രേഖ നടക്കുന്നതെന്ന് പറഞ്ഞ് ചിലരെന്നെ പരിഹസിച്ചിരുന്നു. -രേഖ
Read More