പ്രശസ്ത ഒഡിയ നടിയും ഗായികയുമായ രുചിസ്മിത ഗുരുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷയിലെ ബലാംഗിറിലുള്ള അമ്മാവന്റെ വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹമെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.’ആലൂ പറാത്ത’ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് രുചിസ്മിതയുമായി വഴക്കുണ്ടായെന്നു മാതാവ് മാധ്യമങ്ങളോടു പറഞ്ഞു. രാത്രി 8 മണിക്ക് ഭക്ഷണമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 10 മണിക്ക് തയാറാക്കാം എന്നായിരുന്നു നടിയുടെ മറുപടി. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. പിന്നാലെയാണു നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ നേരത്തേയും ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നു മാതാവ് ആരോപിച്ചു. മരണത്തിലെ ദുരൂഹത മാറ്റാന്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഗീത ആല്‍ബങ്ങളിലൂടെയാണ് രുചിസ്മിത താരമായത്. സ്റ്റേജ് ഷോകളിലും സജീവമായിരുന്നു. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
Read MoreCategory: Today’S Special
അന്ന് ഇന്നസെന്റ് പാലിച്ച നിശബ്ദത മറക്കാനോ പൊറുക്കാനോ കഴിയില്ല ! ആ തെറ്റിന് മരണത്തിന്റെ വേദനയിലും ഇളവില്ലെന്ന് ദീദി ദാമോദരന്‍
മലയാള സിനിമയ്ക്ക് തീരാനഷ്ടം സമ്മാനിച്ചാണ് നടന് ഇന്നസെന്റ് ജീവിതത്തിന്റെ തിരശീലയ്ക്കു പിന്നില്‍ മറഞ്ഞത്. മലയാള സിനിമയില്‍ ഇന്നസെന്റിനെ കുറിച്ച് ആലോചിക്കാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല. ചിരിയുടെ മാല പടക്കമായിരുന്നു ഇന്നച്ചന്. കോമഡിതാരം എന്നതിലുപരി മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത ഒരു പ്രതിഭ തന്നെയായിരുന്നു ഇന്നസെന്റ്. സമൂഹത്തിലെ നിരവധി മേഖലകളില്‍ നിന്ന് നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ഇപ്പോഴിതാ തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ ഇന്നസെന്റിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു കാര്യമാണ് അതിജീവിത നേരിച്ച നീതി നിഷേധത്തില്‍ ഇന്നസെന്റ് പാലിച്ച നിശബ്ദത. അത് തനിക്ക് ഒരിക്കലും മറക്കാനോ പൊറുക്കാനോ കഴിയില്ലെന്നും അദ്ദേഹത്തിന്റെ മരണത്തിന്റെ വേദനയിലും അദ്ദേഹം ചെയ്ത ഈ തെറ്റിന് ഒരിളവ് ഇല്ലെന്നും ദീദി പറയുന്നു. കാന്‍സര്‍ ബാധിച്ച് ചികിത്സയിലുള്ളപ്പോഴാണ് താനും ഇന്നസെന്റും കൂടുതല്‍ അടുത്തത്. നല്ല സുഹൃത്തുക്കളായി എന്നും…
Read Moreബിഗ്ബോസ് കാണുന്നതിലും ഭേദം ലുലുമാളില്‍ പോയി മുണ്ട് പൊക്കി കാണിക്കുന്നതാണ് ! അഖില്‍ മാരാരുടെ പഴയ വീഡിയോ വൈറല്‍…
വന്‍ ആരാധക പിന്തുണയാണ് മലയാളം ബിഗ്ബോസിനുള്ളത്. ആദ്യമൊക്കെ ഷോയോട് അകലം പാലിച്ച മലയാളികള്‍ പിന്നെ ബിഗ്ബോസ് അഡിക്ടായി മാറുന്ന കാഴ്ചയാണ് കണ്ടത്. ബിഗ് ബോസ് നാലാംസീസണ്‍ വന്‍ ജനപ്രീതിയാണുണ്ടായിരുന്നത്. ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. ബ്ലെസ്ലി രണ്ടാം സ്ഥാനവും റിയാസ് സലിം മൂന്നാം സ്ഥാനവും നേടി. അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ അഞ്ചാം സീസണ് ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു പുതിയ സീസണിന് തുടക്കം കുറിച്ചത്. ഒരു താത്വിക അവലോകനം എന്ന സിനിമയുടെ സംവിധായകന് അഖില്‍ മാരാരും ബിഗ് ബോസ് സീസണ് അഞ്ചില്‍ മത്സരാര്‍ത്ഥിയായി എത്തുന്നുണ്ട്. താന്‍ ശരിക്കും ആരാണ് എന്ന് തെളിയിക്കാനാണ് ബിഗ് ബോസ് അവസരം തെളിയിക്കുക എന്നും…
Read Moreരാജാവ് തന്നെ, പക്ഷേ കാട്ടില്‍ മതി ഭരണം..! നാട്ടിലിറങ്ങിയ സിംഹരാജനെ തെരുവുനായ്ക്കൾ തുരത്തി
സിംഹം കാട്ടിലെ രാജാവാണെന്നാണു സങ്കല്‍പ്പം. സിംഹരാജനെ കാട്ടില്‍ വച്ചു കണ്ടാല്‍ ആരും ഭയന്നുവിറയ്ക്കും. മനുഷ്യർ മാത്രമല്ല, മറ്റു മൃഗങ്ങള്‍ പോലും സിംഹത്തിന്റെ അടുത്തേക്കു ചെല്ലാറില്ല. അത്ര തലയെടുപ്പും ഗാംഭീര്യവുമാണ് മൃഗരാജന്. വിദേശരാജ്യങ്ങളിൽ സിംഹത്തെ വീട്ടില്‍ ഇണക്കിവളര്ത്തുന്നവരുണ്ടെങ്കിലും ഇന്ത്യയില്‍ അത് അനുവദനീയമല്ല. അടുത്തിടെ ഗുജറാത്തില്‍നിന്നു പങ്കുവച്ച ഒരു സിംഹവീഡിയോ അപൂർവകാഴ്ചയായി. കാട്ടിലെ രാജാവ് നാട്ടിലെത്തിയപ്പോള്‍ നേരിടേണ്ടിവന്ന രസകരവും അതേസമയം അല്‍പ്പം പേടിപ്പെടുത്തുന്നതുമായ വീഡിയോ ആയിരുന്നു അത്. ഗുജറാത്തിലെ ഗിര്‍ സോമനാഥിലെ ഒരു ഗ്രാമത്തിലാണ് സിംഹം എത്തിയത്. രാത്രിയില്‍ ഗ്രാമവീഥികളിലൂടെ ഗാംഭീര്യത്തോടെ കാട്ടിലെ രാജാവ് നടക്കുമ്പോള്‍ ചുറ്റും കൂടിയത് ഒരുകൂട്ടം തെരുവുനായ്ക്കൾ. നായ്ക്കൂട്ടം സിംഹത്തെ ആക്രമിക്കാനൊരുങ്ങുമ്പോള്‍ തിരിച്ച് പ്രതികരിക്കാൻ നിൽക്കാതെ സിംഹം അവിടെനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഐക്യമത്യം മഹാബലം എന്ന പഴഞ്ചൊല്ലാണ് ഇതുകണ്ടപ്പോൾ ഓര്മവന്നതെന്നായിരുന്നു ചിലരുടെ കമന്റ്. സ്വന്തം ആവാസവ്യവസ്ഥയില്‍നിന്നു ഭക്ഷണം തേടി മറ്റൊരു പ്രദേശത്തേക്കെത്തുന്ന മൃഗങ്ങളുടെ ദുരവസ്ഥ കൂടി വീഡിയോ…
Read Moreചിരിത്തിരകൾക്കിടയിൽ കണ്ണീരും; ഇന്നസെന്റും സിനിമയിലെത്തിയത് കോടമ്പാക്കത്തിന്റെ കനൽവഴികൾ ചവിട്ടി; എന്തുകൊണ്ട് ജുബ്ബ..!
സി.എസ്. ദീപുതൃശൂർ: ‘ചിരിക്കുകയും ചിരിപ്പിക്കുകയും മാത്രം ചെയ്ത എന്റെ ജീവിതത്തിന്റെ ഏറിയപങ്കും കരച്ചിലും കഷ്ടപ്പാടും അന്തമില്ലാത്ത അലച്ചിലുകളും മാത്രമായിരുന്നു. ഈ ലോകത്തു മനുഷ്യരെ ചിരിപ്പിച്ചവരുടെയെല്ലാം സ്ഥിതിയിതായിരുന്നു. സർക്കസ് തന്പിലെ കോമാളി മുതൽ ചാർലി ചാപ്ലിൻവരെ…’. പുറത്തു ചിരിയുടെ തിരമാലകൾ തീർക്കുന്പോഴും ആത്മസംഘർഷത്തിന്റെ കഥകളാണ് ഇന്നസെന്റ് അടുപ്പക്കാരോട് അധികവും പങ്കിട്ടത്. തിരശീലയിലും വേദികളിലും ചിരിച്ചും ചിരിപ്പിച്ചും നിൽക്കുന്ന ഇന്നസെന്റല്ല, ചിരിക്കു പിന്നിലെ മനുഷ്യനാണു യാഥാർഥ്യമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. എട്ടുമക്കളിൽ അഞ്ചാമനായ ഇന്നസെന്റ് മാത്രമായിരുന്നു പഠനത്തിൽ മോശം. ഒരിക്കൽ പതിവിലും വൈകി മുറ്റത്തു നടക്കുന്ന അപ്പനെക്കണ്ട് ഇന്നസെന്റ് ചോദിച്ചു ‘എന്താ അപ്പാ ഒരു വയ്യായ്ക?’ ‘നിന്നെക്കുറിച്ച് ആലോചിച്ച് ഉറക്കം വരുന്നില്ലെ’ന്ന് അപ്പൻ. ‘അതാലോചിച്ചാ ഈ ജന്മം മുഴുവൻ ഉറക്കമുണ്ടാകില്യാട്ടോ’ എന്ന് മറുപടി! അതു കേട്ടു പൊട്ടിച്ചിരിച്ചുകൊണ്ടാണ് അപ്പൻ മുറിക്കുള്ളിലേക്കു കയറിപ്പോയത്. സ്കൂളിൽ നിരന്തരമായി തോൽക്കുകയും കൂടെപ്പിറപ്പുകൾ ജയിച്ചുകയറുകയും ചെയ്തതോടെ പഠിപ്പു…
Read Moreഇരിങ്ങാലക്കുടയെ പ്രണയിച്ച ഇന്നച്ചൻ; അപ്പനും അമ്മയും ഉറങ്ങുന്ന ഇരിങ്ങാലക്കുട വിട്ട് ഞാൻ എവിടെപ്പോകാൻ…
സെബി മാളിയേക്കൽഇരിങ്ങാലക്കുട പട്ടണത്തെയും പിണ്ടിപ്പെരുന്നാൾ, കൂടൽമാണിക്യം ഉത്സവം എന്നീ ആഘോഷങ്ങളെയുമെല്ലാം തന്റെ സിനിമയിലൂടെയും പുസ്തകങ്ങളിലൂടെയും ലോകത്തിനു സുപരിചിതമാക്കിയ അതുല്യനടനായിരുന്നു ഇന്നച്ചൻ എന്ന ഇന്നസെന്റ്. എട്ടാം തരത്തിൽ പഠിത്തം നിർത്തിയെങ്കിലും ഇരിങ്ങാലക്കുടയിലെ എല്ലാ സ്കൂളിലും പഠിച്ചതിന്റെ ക്രെഡിറ്റ് തനിക്കു മാത്രമാണെന്ന് ഇന്നച്ചൻ പറയുന്പോൾ ഇരിങ്ങാലക്കുടക്കാരുടെ മാത്രമല്ല, ലോകം മുഴുവനുമുള്ള മലയാളികളുടെ ചുണ്ടിൽ പുഞ്ചിരി വിടരും. ഡോൺ ബോസ്കോ ഇംഗ്ലീഷ് മീഡിയം, ലിറ്റിൽ ഫ്ലവർ, നാഷണൽ, ഗവ. ബോയ്സ് എന്നീ സ്കൂളുകളിൽ പഠിച്ച അനുഭവങ്ങളും ഇവയെ ചുറ്റിപ്പറ്റിയുള്ള ഉപകഥകളുമെല്ലാം വിവിധങ്ങളായ കോമഡി ഷോകളിലൂടെയും അഭിമുഖങ്ങളിലൂടെയുമെല്ലാം മലയാളി സമൂഹത്തിനു ചിരപരിചിതമാണ്. സ്കൂൾ പഠനം കഴിഞ്ഞ് അപ്പനോടൊപ്പം ബിസിനസിലേക്കു തിരിഞ്ഞതും മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പലതവണ അങ്കം കുറിച്ചതും ഒരു തവണ ജയിച്ചതും കല്ലേറ്റുംകരയിൽ തീപ്പട്ടി കന്പനി തുടങ്ങിയതും സിനിമാ സ്വപ്നവുമായി മദിരാശിയിൽ കറങ്ങി നടന്നതുമെല്ലാം ഇരിങ്ങാലക്കുടക്കാരേക്കാൾ മലയാളി പ്രേക്ഷക സമൂഹത്തിനു മനഃപാഠമായത് ഇന്നച്ചൻ…
Read Moreകല്ലെറിഞ്ഞ കുഞ്ഞിനെ വടിയെടുത്ത് തല്ലുന്ന അമ്മ; ദേഹം നൊന്താൻ ചിംബാന്സിയാണെങ്കിലും തല്ലിപ്പോകും; വീഡിയോ വൈറലാക്കി സോഷ്യൽ മീഡിയ
നല്ലതും ചീത്തയും പറഞ്ഞുകൊടുത്തു കുട്ടികളെ വളര്‍ത്തുക എന്നതു മാതാപിതാക്കളുടെ കടമയാണ്. തെറ്റു ചെയ്ത കുട്ടികളെ മാതാപിതാക്കള്‍ ശിക്ഷിക്കുന്നതും തിരുത്തുന്നതും സാധാരണം. ഇതു മനുഷ്യരുടെ കാര്യം. മൃഗങ്ങളുടെ കാര്യത്തില്‍ ഇങ്ങനെ കേട്ടിട്ടില്ല. എന്നാല്‍ അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. തെറ്റുചെയ്ത കുഞ്ഞിനെ അമ്മ ചിംബാന്‍സി വടിയെടുത്തു തല്ലുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.മൃഗശാലയിലെ സന്ദര്‍ശകരെ കല്ലെടുത്തെറിയുന്ന കുട്ടിചിംബാന്സിയെ അരിശം മൂത്ത അമ്മചിംബാന്സി തല്ലുന്നതാണ് വീഡിയോയിലുള്ളത്. ചുമ്മാ കൈകൊണ്ടുള്ള തല്ലല്ല. തൊട്ടടുത്തു കിടന്ന വടിയെടുത്താണ് അമ്മ ചിംബാന്‍സി തല്ലുന്നത്. തല്ലു കൊള്ളുന്ന കുട്ടി ചിംബാന്‍സി ഒച്ചവയ്ക്കുന്നതും അവിടെനിന്നു മാറിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
Read Moreഇന്നസെന്റും കെപിഎസി ലളിതയും മനം കുളിര്‍പ്പിച്ച ജോഡി; ചിരിപ്പിച്ച്, ചിന്തിപ്പിച്ച്…ഒരുവര്‍ഷത്തെ ഇടവേളയില്‍ വിടവാങ്ങി
ഇ.അനീഷ്കോഴിക്കോട്: മലയാളത്തിലെ ഹിറ്റ് ജോഡികളുടെ പട്ടികയെടുത്താൽ ഇന്നസെന്റ്-കെപിഎസി ലളിത കോംബോയെ ഒഴിവാക്കി ഒരു തെരഞ്ഞെടുപ്പ് അസാധ്യമായിരിക്കും. അത്രയുമുണ്ട് ഇരുവരും തകർത്തഭിനയിച്ച സിനിമകൾ. മലയാളിയെ ഇത്രയേറെ ചിരിപ്പിച്ച മറ്റൊരു ജോഡി ഉണ്ടാകുമോ എന്നതും സംശയമാണ്. ഈ കൂട്ടികെട്ടിലെ ഹാസ്യരംഗങ്ങൾ എത്ര തലമുറകൾ കഴിഞ്ഞാലും ചിരിക്കാനുള്ള വകയാകും. ഇരുവരും ഒരു വര്‍ഷത്തെ ഇടവേളയില്‍ വിടവാങ്ങി എന്നതും യാദൃശ്ചികമാകാം. 25-ലേറെ സിനിമകളിലാണ് ഇരുവരും ജോഡിയായി അഭിനയിച്ചത്. അതിലേറെയും ഹിറ്റുകൾ എന്നതും പ്രത്യേകത. മണിച്ചിത്രത്താഴ്, കോട്ടയം കുഞ്ഞച്ചൻ, ഗോഡ്ഫാദർ, ഗജകേസരിയോഗം, മക്കൾ മാഹാത്മ്യം, പൊന്മുട്ടയിടുന്ന താറാവ്, ശുഭയാത്ര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, വിയറ്റ്നാം കോളനി, കനൽകാറ്റ്, മൈഡിയർ മുത്തച്ഛൻ, ഉത്സവമേളം, കള്ളനും പൊലീസും, അർജുനൻ പിള്ളയും അഞ്ചുമക്കളും, അങ്ങനെ ഒരു അവധിക്കാലത്ത്, സാവിത്രിയുടെ അരഞ്ഞാണം, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, പാവം പാവം രാജകുമാരൻ, അപൂർവം ചിലർ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു.…
Read More‘അടിച്ചു മോളേ..’ സൂപ്പര്‍താരചിത്രങ്ങളില്‍ അതുക്കുംമേലേ….ഒറ്റ ഡയലോഗ് മതി… സിനിമ ഹിറ്റാകാൻ
ഇ. അനീഷ് കോഴിക്കോട്: മമ്മൂട്ടിയോ, മോഹന്‍ലാലോ… മറ്റേത് സൂപ്പര്‍താരങ്ങളോ ആയിക്കോട്ടെ ഒറ്റ ഷോട്ട്, അതല്ലെങ്കില്‍ ഒറ്റ ഡയലോഗ്… മുഖത്തെ ഭാവപ്രകടനം, അതിനൊപ്പം വഴങ്ങുന്ന ശരീരഭാഷ…അത്തരം സീനുകള്‍കൊണ്ട് മാത്രം അവരെ കടത്തി വെട്ടിയ നടന്മാരില് മുന്‍നിരയിലാണ് ഇന്നസെന്റിന്റെ സ്ഥാനം. ഉദാഹരണങ്ങള്‍ ധാരാളം. മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ തരംഗമായിരുന്ന കാലഘട്ടത്തില്‍ ഇന്നസെന്റിനെ പോലെ ഒരു താരം സൃഷ്ടിച്ച ഇംപാക്ട് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് സഹതാരങ്ങളും സംവിധായകരും ഓര്‍ക്കുന്നു. മോഹന്‍ലാലും ജഗതിയും മത്സരിച്ചഭിനയിച്ച കിലുക്കം എന്ന എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രത്തിലെ കിട്ടുണ്ണിയുടെ ‘അടിച്ചു മോളേ..’ എന്ന ഹിറ്റ് ഡയലോഗ് ആ സിനിമയ്ക്കും മുകളില്‍ വളര്‍ന്നുനിന്നു. അതിനുശേഷം എത്രയോ സിനിമകള്‍ ഇറങ്ങി. ഇപ്പോഴും ആളുകള്‍ക്ക് കിലുക്കമെന്നാൽ കിട്ടുണ്ണിയാണ്… ഇനി മോഹന്‍ലാലിന്റെ തന്നെ ദേവാസുരം എന്ന സിനിമ. ഇതിലെ വാര്യര്‍ എന്ന കഥാപാത്രം മോഹന്‍ലാലിനൊപ്പമോ, അല്ലെങ്കില്‍ അതിനെക്കാള്‍ മുകളിലോ സ്കീന്സ്പേയ്സുള്ളതാണ്. ഇതിന്റെ രണ്ടാം ഭാഗത്തിലും…
Read Moreവാര്യരെ ഞാൻ എന്താടോ ഇങ്ങനെ ആയിപ്പോയത്...? ഇന്നസെന്റ് യാത്രയായത് പറയാൻ ഒരുപാട് കഥകൾ ബാക്കി വച്ചിട്ടാകും…
കോട്ടയം: വാര്യരെ ഞാൻ എന്താടോ ഇങ്ങനെ ആയിപ്പോയത്.. താൻ ചിന്തിച്ചിട്ടുണ്ടോ അത്? ചിന്തിച്ചിട്ട് ഒരു എത്തും പിടിയും കിട്ടാത്ത കാര്യമാ…ആഹ്..തലവര, അല്ലാതെന്താ ഞാൻ പറയുക….എന്നാൽ ഇനി താൻ ചിന്തിച്ച് പ്രയാസപ്പെടണ്ട, ഞാനിങ്ങനെ തന്നെയാ.. അതെന്താ എന്ന് ചോദിച്ചാൽ ഞാനങ്ങനെതന്നാ അത്ര തന്നെ….. നീലാ എന്ന നീട്ടി വിളിയും കരുതലും മാത്രം മതി ദേവാസുരം എന്ന ചിത്രത്തിലെ ഇന്നസെന്റ് എന്ന അഭിനയപ്രതിഭയെ തിരിച്ചറിയാൻ… രഞ്ജിത്തിന്റെ തിരക്കഥയിൽ ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരത്തിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിലൊന്നായിരുന്നു ഇത്. ദേവാസുരത്തിൽ നീലന്റെ കൂട്ടെന്ന പോലെ അനവധി ചിത്രങ്ങളിൽ എല്ലാവരുടെയും കൂട്ടുകെട്ടിന്റെ ഭാഗമായ ഇന്നസെന്റ് എന്ന മനുഷ്യൻ. പലപ്പോഴും കഥാപാത്രമാണെന്ന് മറന്നു പോകുന്ന അഭിനയമുഹൂർത്തങ്ങൾ…മംഗലശ്ശേരി നീലകണ്ഠന്റെ ഇടംകൈയായിരുന്നു വാര്യർ. ഏത് ഘട്ടത്തിലും നീലനെ പിടുത്തമിടാൻ അവകാശമുള്ള ഏകയാൾ. കാണുന്നവരിൽ ഹാസ്യത്തിന്റെ, കരുതലിന്റെ, സാഹോദര്യത്തിന്റെ, കൂടപ്പിറപ്പിന്റെ, കരുത്ത് കാട്ടിയ കഥാപാത്രങ്ങൾ.…
Read More