ആ റിപ്പോര്‍ട്ട് ശരിയല്ല! ജിഷയുടെ പോസ്റ്റുമാര്‍ട്ടം നടത്തിയത് പി.ജി.വിദ്യാര്‍ഥി; പോലീസ് സര്‍ജന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുക്കുക യായിരുന്നുവെന്ന് മെഡിക്കല്‍ വിദ്യര്‍ഥികള്‍

jishaഅമ്പലപ്പുഴ: പെരുമ്പാവുരില്‍ കൊല ചെയ്യപ്പെട്ട ജിഷയുടെ പോസ്റ്റുമാര്‍ട്ടത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആരോഗ്യവകുപ്പു സെക്രട്ടറിക്കു നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് ശരിയല്ലെന്ന്  അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്കി.

പി.ജി.വിദ്യാര്‍ഥിയായിരുന്നു ജിഷയുടെ പോസ്റ്റുമാര്‍ട്ടം നടത്തിയതെന്നും ആസമയത്ത് പോലീസ് സര്‍ജനായ അസോസിയേറ്റ് പ്രഫ: ലിസ ജോണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുക്കുകയായിരുന്നു എന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍  ജയലേഖ ആരോഗ്യ സെക്രട്ടറിക്കു നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട്. ഇതന്വേഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരായ മെഡിക്കല്‍ എജ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോക്ടര്‍ ശ്രീകുമാരി, തിരുവനന്തപുരം ഫോറന്‍സിക് മേധാവി ഡോക്ടര്‍  ശശികല എന്നിവരടങ്ങിയ സംഘം കഴിഞ്ഞ വെള്ളിയാഴ്ച മെഡിക്കല്‍ കോളേജിലെത്തി തെളിവെടുപ്പു നടത്തിയിരുന്നു.

ഏപ്രില്‍ 29 വെള്ളിയാഴ്ച രണ്ടു മണിയോടെയായിരുന്നു ജിഷയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ കൊണ്ടുവന്നത്. ഈ സമയം അസോസിയേറ്റ് പ്രഫ ലിസ ജോണ്‍ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുകയായിരുന്നു. 27 വിദ്യാര്‍ഥികളാണ് ക്ലാസ്സിലുണ്ടായിരുന്നത്. ജിഷയുടെ മൃതദേഹം വന്നതറിഞ്ഞ് ഗൗരവം മനസ്സിലാക്കിയ ഡോക്ടര്‍ ക്ലാസ്സ് നിര്‍ത്തിവെച്ചു.

പ്രത്യേകതയുള്ള കേസാണ് പോസ്റ്റുമാര്‍ട്ടത്തിനായി എത്തിയതെന്നു മനസ്സിലാക്കിയ ഏതാനും കുട്ടികളും ഡോക്ടറോടൊപ്പം മോര്‍ച്ചറിയിലേക്ക് പോസ്റ്റുമാര്‍ട്ടത്തിനായി പോയി. ആറു ആണ്‍കുട്ടികളും, ഏഴു പെണ്‍കുട്ടികളുമുണ്ടായിരുന്നു ഡോക്ടറോടൊപ്പം മോര്‍ച്ചറിയിലേക്ക് പോയത്. അസോസിയേറ്റ് പ്രഫസറായ ലിസ ജോണ്‍ ജിഷയുടെ പോസ്റ്റുമാര്‍ട്ടം ചെയ്യുകയും പി.ജി വിദ്യാര്‍ഥി എഴുതിയെടുക്കുകയുമായിരുന്നു എന്ന് പോസ്റ്റുമാര്‍ട്ടത്തിനു ദൃക്‌സാക്ഷികളായ ഈ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യര്‍ഥികള്‍ അന്വേഷണ ഉദ്യോഗസ്ഥരോടും, മാധ്യമങ്ങളോടും പറഞ്ഞു.

സംഭവം സംബന്ധിച്ച് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ നല്കിയ  പ്രാഥമിക റിപ്പോര്‍ട്ട് പത്രത്തില്‍ വായിച്ച് തങ്ങള്‍ ഞെട്ടിപോയിയെന്നും അവര്‍ പറഞ്ഞു. പോസ്റ്റ്മാര്‍ട്ടം തീരുന്നതുവരെ തങ്ങള്‍ പോലീസ് സര്‍ജനൊപ്പം ഉണ്ടായിരുന്നിട്ടും പോസ്റ്റുമോര്‍ട്ടം സമയത്ത് പോലീസ് സര്‍ജനില്ലായിരുന്നുവെന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതെന്തിനാണെന്നു തങ്ങള്‍ക്കു മനസ്സിലാകുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട എല്ലാവരുടെയും മൊഴിയെടുത്തു മടങ്ങിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ജിഷയുടെ പോസ്റ്റുമാര്‍ട്ടത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട്  ഇന്നലെ ആരോഗ്യ സെക്രട്ടറിക്ക് സമര്‍പ്പിച്ചു.

Related posts