ഈ മരം ഒരു പ്രശ്‌നമാണ്: ഭീതിയോടെ വിമുക്തഭടന്റെ കുടുംബം

tvm-maramനെടുമങ്ങാട് : ഏതു സമയവും വീടിനി മുകളിലേയ്ക്ക മറിഞ്ഞു വീഴാവുന്ന മരങ്ങളെ ഭയന്ന് ജീവിക്കുകയാണ് ഒരു വിമുക്ത ഭടനും കുടുംബവും . മാനത്ത് മഴ കറുത്താലോ കാറ്റൊന്ന് ആഞ്ഞ് വീശിയാലോ കുട്ടികളെയും അടക്കി പിടിച്ച് പേടിച്ചരാണീ കുടംബം ജീവിക്കുന്നത്. വീടിനും ജീവനും ഭീഷണിയായി വളര്‍ന്നു നില്ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റിക്കാനയി ഇവര്‍ മുട്ടാത്ത വാതിലുകളില്ല.  നെടുമങ്ങാട് -വെള്ളനാട് റോഡില്‍ നെട്ടിറച്ചിറ സാലഭഞ്ജികയില്‍ വേണുഗോപാലന്‍നായരും  കുടുംബവുമാണ് ജീവനും സ്വത്തിനും സംരക്ഷണം തേടി അധികാര കേന്ദ്രങ്ങള്‍ കയറിയിറങ്ങുന്നത് . വിമുക്ത ഭടനായ വേണുഗോപാലന്‍നായര്‍ വീടു വെച്ചതിനു ശേഷമാണ് തൊട്ടടുത്ത വസ്തുവിലെ ഏഴോളം മരങ്ങള്‍ വലുതായത്.

വസ്തു ഉടമയായ പോലീസ് ഉദ്യോഗസ്ഥനോട് മരങ്ങളുടെ അപകടാവസ്ഥയെ കുറിച്ച് നിരവധി തവണ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹം മരങ്ങളുടെ ചില്ലകള്‍ പോലും മുറിച്ചു മാറ്റാന്‍ തയ്യാറായില്ല. മരങ്ങളുടെ അപകടാവസ്ഥ ബോധ്യപ്പെടുത്തി അരുവിക്കര പഞ്ചായത്തിനും പോലീസിനും പരാതി നല്കിയെങ്കിലും നടപടികളൊന്നുമായില്ല . തുടര്‍ന്ന് ഓംബുഡ്‌സ്മാന് പരാതി നല്കി. ഇരു കൂട്ടരേയും വിളിച്ച് വിഷയം പരിഹരിക്കണമെന്ന് പഞ്ചായത്തിന് നിര്‍ദേശം നല്കിയെങ്കിലും അരുവിക്കര പഞ്ചായത്തും പ്രശ്‌നത്തില്‍ ഇടപെട്ടില്ല . ഏഴ് വലിയ മരങ്ങള്‍ കെട്ടിടത്തിന്റെ മുകളിലേയക്ക് വളഞ്ഞ് നില്ക്കുന്ന അവസ്ഥയുായിട്ടും മരങ്ങള്‍ അപകടകരമല്ലെന്ന റിപ്പോര്‍ട്ടാണ് പഞ്ചായത്ത് സെക്രട്ടറി ഓംബുഡുസ്മാന് നല്കിയത് .

മരങ്ങളുടെ ഉണങ്ങിയ ശിഖരങ്ങള്‍ ഒടിഞ്ഞു വീണ് വേണുഗോപാലന്‍നായരുടെ വീടിന്റ പലഭാഗത്തു കേടുപാടുകള്‍ പറ്റിയിട്ടുണ്ട് . കാടുമൂടി കിടക്കുന്ന മരങ്ങള്‍ നിറഞ്ഞ വസ്തുവില്‍ നാട്ടുകാര്‍ക്ക് മുഴുവന്‍  ഭീതിപരത്തുന്ന തരത്തില്‍ ഇഴജന്തുക്കളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് .കഴിഞ്ഞ രണ്ട് വര്‍ഷമായി വിമുക്ത ഭടന്‍ പരാതികളുമായി ആര്‍ഡിഒ, ജില്ല കളക്ടര്‍ , പഞ്ചായത്ത് ഡയറക്ടര്‍, പോലീസ്  എന്നീ ഓഫീസുകളില്‍ കയറിയിറങ്ങുകയാണ് . എന്നിട്ടും സ്ഥലം സന്ദര്‍ശിച്ച് അപകടാവസ്ഥ ബോധ്യപ്പെടാന്‍ പോലും ആരും തയ്യാറായില്ലെന്ന് അദ്ദേഹം പറയുന്നു .

മകളുടെ  രണ്ട് കുഞ്ഞുങ്ങളുമായി താമസിക്കുന്ന വീടിന് മുകളിയേക്ക് മരം ഏതു സമയവും ഒടിഞ്ഞു വീഴാവുന്ന നിലയിലാണ്.   മരങ്ങളുടെ ഉടമസ്ഥന്‍ പോലീസ് ഉദ്യോഗസ്ഥനായതു കൊണ്ട് പഞ്ചായത്തിന്റെയോ മറ്റധികാരികളുടെയോ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടപ്പിലാക്കാനുമാകുന്നില്ലെന്നും അദ്ദേഹം പറയുന്നു . എന്നാല്‍ തന്റെ വസ്തുവിലെ മരങ്ങള്‍ അടുത്ത വീട്ടിലേയ്ക്ക് ചരിഞ്ഞിട്ടില്ലെന്നാണ് വസ്തു ഉടമയായ സുകുമാരന്‍ാനയര്‍ പറയുന്നത്.

Related posts