എല്ലാം അതീവരഹസ്യമായി! നാലു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍; സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മെഹര്‍ തരാറിനെ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്

megarന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ മാസങ്ങള്‍ക്കു മുമ്പ് ഡെല്‍ഹി പോലീസ് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. വി.കെ. യാദവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അതീവരഹസ്യമായാണ് മെഹറിനെ ചോദ്യം ചെയ്തത്. മൂന്നു മാസം മുമ്പ് ഇന്ത്യയിലെത്തിയ തരാറിനെ ഡല്‍ഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് മെഹറിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ നാലു മണിക്കൂര്‍ നീണ്ടു.

തരൂരുമായി സന്ദേശങ്ങള്‍ കൈമാറിയെന്നും വിവിഹിതരാകാന്‍ പദ്ധതിയിട്ടിരുന്നുവെന്നുമുള്ള ആരോപണങ്ങള്‍ മെഹര്‍ നിഷേധിച്ചു. മെഹര്‍ തരാറും ശശി തരൂരും പരസ്പരം കൈമാറിയ സന്ദേശങ്ങള്‍ വഭിക്കാനുള്ള സഹായം ആവശ്യപ്പെട്ട് സുനന്ദ തന്നെ സമീപിച്ചിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തക നളിനി സിംഗ് അന്വേഷണസംഘത്തിനു മോഴി നല്‍കിയിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം മെഹറിനെ വിവാഹം കഴിക്കാന്‍ തരൂര്‍ പദ്ധതിയിട്ടിരുന്നുവെന്നും നളിനി സിംഗിന്റെ മൊഴിയില്‍ പറയുന്നു.

അന്വേഷണവുമായ സഹകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറിലാണ് മഹറിന് ഡല്‍ഹി പോലീസ് കത്തയച്ചത്. പുര്‍ണസഹകരണം വാഗ്ദാനം ചെയ്ത് ഫെബ്രുവരിയില്‍ മെഹര്‍ തരാര്‍ ഡല്‍ഹി ഡിസിപിക്കു മറുപടി നല്‍കിയിരുന്നു. ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്കറിനെ 2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Related posts