എസ്എച്ച് മെഡിക്കല്‍ സെന്ററില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയ തുടങ്ങിയിട്ട് 20 വര്‍ഷം

ktm-hssകോട്ടയം: ആതുരശുശ്രൂഷയില്‍ 46 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള കോട്ടയം എസ്എച്ച് മെഡിക്കല്‍ സെന്ററില്‍ താക്കോല്‍ ദ്വാര ശസ്ത്രക്രിയ ആരംഭിച്ചിട്ടു 20 വര്‍ഷം പൂര്‍ത്തിയാകുന്നു. കോട്ടയം ജില്ലയില്‍ ആദ്യമായി താക്കോല്‍ദ്വാര ശസ്ത്രക്രിയ ആരംഭിച്ചത് ഇവിടെയാണ്.  ഡോ. ജയചന്ദ്ര ബാബുവിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്ന് ഇക്കാലയളവിനുള്ളില്‍ ഒരുലക്ഷത്തിലധികം താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തി. ഒരു സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള മുറിവുണ്ടാക്കിയാണു താക്കോല്‍ദ്വാര ശസ്ത്രക്രിയ ചെയ്യുന്നത്.

ആദ്യം ഓര്‍ഡിനറി കാമറയുടെ സഹായത്തോടെ ചെയ്തു കൊണ്ടിരുന്ന താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ ഇപ്പോള്‍ എച്ച്ഡി ത്രിചിപ്പ് കാമറകളുടെ സഹായത്തോടെയാണു ചെയ്യുന്നത്.      മറ്റു രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയും ഉണെ്ടങ്കില്‍ അതിന്റെ തീവ്രത കുറച്ചു കൊണ്ടുവന്നതിനുശേഷവുമാണ്  ശസ്ത്രക്രിയ നടത്തുന്നത്.സാധാരണ ശസത്രക്രിയയ്ക്കുശേഷം രോഗി സുഖപ്പെടാന്‍ ഒരു മാസം വരെ എടുക്കുമ്പോള്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയ്ക്കു വിധേയനായ രോഗി മൂന്നു ദിവസത്തിനുള്ളില്‍ സാധാരണ ജീവിത്തിലേക്കു മടങ്ങും.

ശരീരത്തിലെ ജോയിന്റുകളില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തുന്നതു  ഹൈജീനിക് വെള്ളം പമ്പു ചെയ്തും  വയറിനുള്ളില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കടത്തിവിട്ടുമാണ്. മറ്റു ശസ്ത്രക്രിയകളെ അപേക്ഷിച്ചു താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ക്കു 25 ശതമാനം ചാര്‍ജ് വര്‍ധനവു മാത്രമാണുള്ളത്. എസ്എച്ച് മെഡിക്കല്‍ സെന്ററില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയ ആരംഭിച്ചതിന്റെ 20-ാം വാര്‍ഷികവും രോഗീസൗഹൃദ കൂട്ടായ്മയും നാളെ നടക്കും. രാവിലെ 10.30നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കൂട്ടായ്മയുടെ ഉദ്ഘാടനം ചലച്ചിത്രതാരം പാര്‍വതി തിരുവോത്ത് നിര്‍വഹിക്കും.

രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടറും ചങ്ങനാശേരി അതിരൂപത വികാരി ജനറാളുമായ റവ.ഡോ. മാണി പുതിയിടം അനുഗ്രഹ പ്രഭാഷണം നടത്തും. വി.എന്‍. വാസവന്‍ വിശിഷ്ട വ്യക്തികളെ ആദരിക്കും. എസ്.എച്ച് ആശുപത്രി ഡയറക്ടര്‍ സിസ്റ്റര്‍ ആലീസ് മണിയങ്ങാട്ട് എസ്എച്ച്, മുനിസിപ്പല്‍ കൗണ്‍സിലര്‍ സാബു പുളിമൂടന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മാത്യു പാറയ്ക്കല്‍, ലാപപ്രോസ്‌കോപ്പിക് സര്‍ജന്‍ ഡോ. ബിബിന്‍ പി. മാത്യു, സീനിയര്‍ ഓര്‍ത്തോപീഡിക്ക് സര്‍ജന്‍ ഡോ. കെ.എം. മാത്യു പുതിയിടം എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്നു സെമിനാറുകളും ക്ലാസുകളും നടക്കും.

കാല്‍മുട്ടുശസ്ത്രക്രിയയില്‍ ഡോ. കെ.എം. മാത്യു പുതിയിടത്തിന് നേട്ടക്കുതിപ്പ്
കോട്ടയം: കാല്‍മുട്ടിനും ജോയി ന്റുകള്‍ക്കും മാത്രമായി മൂന്നുറിലേറെ ശസ്ത്രക്രിയകള്‍ നടത്തി കോട്ടയം എസ്എച്ച് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ സീനി യര്‍ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. കെ.എം. മാത്യു പുതിയിടം നേട്ടക്കുതിപ്പില്‍. ഡോ. മാത്യു പു തിയിടം എട്ടുവര്‍ഷമായി കോട്ടയം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയി ലെ ചീഫ് ഓര്‍ത്തോപീഡിക് സര്‍ ജനാണ്. കാല്‍മുട്ടിനും ശരീരത്തി ലെ മറ്റു ജോയിന്റുകള്‍ക്കും മുന്നൂറിലേറെ താക്കോല്‍ദ്വാര ശസ്ത്രക്രിയകളാണ് അദ്ദേഹത്തിന്റെ നേ തൃത്വത്തില്‍ നടത്തിയിട്ടുള്ളത്.

പാമ്പാടി പങ്ങട പുതിയിടത്ത് പരേതനായ  കെ.എം. മാത്യു- അ ന്നമ്മ ദമ്പതികളുടെ മകനായ ഡോ. മാത്യു കോട്ടയം മെഡിക്കല്‍ കോളജിലാണു ബിരുദവും പിജി പഠനവും പൂര്‍ത്തിയാക്കിയത്. തുടര്‍ന്നു കാല്‍മുട്ടുമാറ്റിവയ്ക്കലില്‍ ഓസ്‌ട്രേലിയയിലെ പ്രശസ്തനാ യ പ്രഫ. ക്രോ ഫോര്‍ഡ് ക്രോസിന്റെ കീഴില്‍ പരിശീലനം നേടി. എസ്എച്ച് മെഡിക്കല്‍ സെന്ററില്‍ ചെറുതും വലതുമായ 16 ശസ്ത്രക്രിയകള്‍ ഓരോ ആഴ്ചയിലും നടക്കുന്നുണ്ട്.

ജീവിത ശൈലി മൂലം കാല്‍മുട്ടിനുണ്ടായ രോഗങ്ങള്‍ ഓരോ ദി വസവും വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയകളുടെ ആവശ്യം വര്‍ധിച്ചു വരുന്നു. ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ചീഫ് അനസ്‌തേഷ്യസ്റ്റ് ഡോ. കുക്കുവാണ് ഭാര്യ. ഏകമകന്‍ പോള്‍ മാത്യു കോട്ടയം ലൂര്‍ദ് പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. കേരള ഓര്‍ത്തോപീഡിക്ക് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ് ഡോ. കെ.എം. മാത്യു പുതിയിടം.

Related posts