കായംകുളത്ത് തെരുവു നായ്ക്കളുടെ ആക്രമണം വര്‍ധിക്കുന്നു; ജനം ഭീതിയില്‍

TVM-DOGകായംകുളം: തെരുവ് നായ്ക്കളുടെ ആക്രമണം വര്‍ധിച്ചതോടെ കായംകുളത്ത് ജനം ഭീതിയിലായി ഇന്നലെ മേഖലയില്‍ പത്ത് പേര്‍ക്കാണ് തെരുവ് നായ്ക്കളുടെ  കടിയേറ്റത്.  കൊച്ചീടെ ജെട്ടി പുത്തന്‍പുര ക്കല്‍ അപര്‍ണ്ണ (18), ആലപ്പുഴ ഉമ്മാപറമ്പില്‍ രതീഷ് (35), കായംകുളം ഭഗവതിപ്പടി വേങ്ങാശ്ശേരില്‍ ശ്രീധരന്‍ (34), കറ്റാനം ഭരണിക്കാവ് അരുണില്‍ അമ്മിണി (65), കായംകുളം പത്തിയൂര്‍ കാങ്കാലില്‍ ബഷീര്‍കുട്ടി (77), കായംകുളം ചിറക്കടവം ചൂളയില്‍ പടീറ്റതില്‍ സദാനന്ദന്‍ (70), ചിറക്കടവം വലിയപറമ്പില്‍ അന്‍സില്‍ (17) കായംകുളം, പുതുപ്പള്ളി ജോതിസില്‍ ജോതി (48), കൃഷ്ണപുരം കാപ്പില്‍മേക്ക് പൊന്നൂസ് ഭവനം രവീന്ദ്രന്‍(47), കായംകുളം രാമപുരം ആരോമല്‍ ഭവനം കൃഷ്ണ(38) എന്നിവര്‍ക്കാണ് കടിയേറ്റത്.

കൂടാതെ പട്ടിയുടെ കടിയേറ്റ് വീട്ടില്‍ വളര്‍ത്തിയ പോത്ത് ചത്തതിനെ തുടര്‍ന്ന് ഉടമ പുല്ലുകുളങ്ങര തറക്കണ്ട ത്തില്‍ പൊന്നി(33) യും കടിയേറ്റവരും താലൂക്കാശു പത്രിയില്‍ എത്തി പ്രതിരോധ കുത്തിവെപ്പ് എടുത്തു. കെഎസ്ആര്‍ടിസി ജംഗ്ഷനില്‍കൂടി നടന്നുപോകു മ്പോഴാണ്   ശ്രീധരനും അപര്‍ണ്ണയ്ക്കും കടിയേറ്റത് . ബൈക്കില്‍ യാത്രചെയ്യവേ  രതീഷിനെ പിന്നാലെ എത്തിയതെരുവ് നായ ആക്രമിച്ചത് ഇയാളുടെ കാലില്‍ കടിയേല്‍ക്കുകയായിരുന്നു. മറ്റുള്ളവര്‍ക്ക് വീടുകള്‍ക്ക് സമീപംവച്ചാണ് കടിയേറ്റത്. ഇന്നലെ ഉച്ചയോടെയാണ് കടിയേറ്റവര്‍ കായംകുളം താലൂക്കാശുപത്രിയില്‍ കൂട്ടത്തോടെ ചികിത്സ തേടിയെത്തിയത്. കഴിഞ്ഞ ദിവസം വെയര്‍ഹൗസിനു സമീപം തുണ്ടില്‍ പുത്തന്‍വീട്ടില്‍ അബ്ദുള്‍സത്താറിന്റെ മകന്‍ സാബിത്തി(ഏഴ്)ന് വീടിനുസമീപമുള്ള കടയില്‍ സാധന ങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ കടിയേറ്റിരുന്നു

. കെഎസ് ആര്‍ടിസി ജംഗ്ഷന്‍, കോടതിപരിസരം, മിനി സവി ല്‍സ്‌റ്റേഷന്‍, പട്ടണത്തിലെ സ്കൂള്‍ പരിസരങ്ങള്‍, റെയി ല്‍വേസ്‌റ്റേഷന്‍, മാര്‍ക്കറ്റ് റോഡ് ഐക്യജഗ്ഷന്‍, തുടങ്ങിയ നഗര പ്രദേശങ്ങളിലും പുള്ളിക്കണക്ക്, കൃഷ്ണപുരം, പത്തിയൂര്‍, ദേവികുളങ്ങര, കണ്ടല്ലൂര്‍, ചെട്ടികുളങ്ങര, ഭരണിക്കാവ്  തുടങ്ങിയ പഞ്ചായത്ത്  പ്രദേശങ്ങളിലും  തെരുവ് നായ്ക്കളുടെ ശല്യം ഇപ്പോള്‍ രൂക്ഷമായിരിക്കയാണ്. നായ്ക്കള്‍ സംഘം ചേര്‍ന്ന് നിരത്തുകള്‍ കൈയടക്കുന്നതോടെ സ്കൂള്‍ കുട്ടികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ ഇപ്പോള്‍  ഭീതി യിലാണ്.

രാത്രിയില്‍  റോഡിനു മധ്യത്തില്‍ ഇരുചക്ര വാഹന ങ്ങള്‍ക്ക് കുറുകെ നായ്ക്കള്‍ ചാടുന്നതും അപകട ത്തി നിടയാക്കുകയാണ്. തെരുവ് നായ്ക്കളുടെ ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കുവാന്‍  അടിയന്തിര നടപടികള്‍ സ്വീകരിക്കുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. നഗരത്തിലെ റോഡരുകുകളില്‍ അനധികൃതമായി തള്ളുന്ന മാലിന്യങ്ങള്‍ ഭക്ഷിക്കാന്‍ പകല്‍ സമയങ്ങളിലും നായ്ക്കള്‍ ഇപ്പോള്‍ അലഞ്ഞു തിരിയുകയാണ്. കൂടാതെ ഇറച്ചിക്കോഴി മാലിന്യങ്ങളും നഗരത്തിന്റെ പലഭാഗങ്ങളിലും പ്ലാസ്റ്റിക് കവറുകളിലാക്കി നിക്ഷേപിക്കുന്നുണ്ട്. ഇതിനെതിരെ യും ശക്തമായ നടപടി സ്വീകരിക്കാന്‍ നഗരസഭാ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related posts