കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് നവീകരണം: രണ്ടുകോടി അനുവദിക്കുമെന്നു മന്ത്രി

KTM-sunilkumarതൃശൂര്‍: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നവീകരണത്തിനായി എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നു രണ്ടുകോടി രൂപ അനുവദിക്കുമെന്നു മന്ത്രി വി.എസ്. സുനില്‍കുമാര്‍.  ഞായറാഴ്ച രാവിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് സന്ദര്‍ശിച്ച ശേഷമാണു മന്ത്രി ഇക്കാര്യം പറഞ്ഞത്. വരുമാന മാര്‍ഗം ലഭിക്കുന്ന വിധത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സ്റ്റാന്‍ഡില്‍ നടപ്പാക്കും.

സ്റ്റാന്‍ഡ് വികസനത്തിനു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ കെഎസ്ആര്‍ടിസി എംഡി, ഗതാഗത മന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തും. എംഡി സ്റ്റാന്‍ഡ് സന്ദര്‍ശിച്ച ശേഷമായിരിക്കും ന വീകരണം സംബന്ധിച്ച തുടര്‍നടപടികള്‍ പ്രഖ്യാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്നു റെയില്‍വേ സ്റ്റേഷ  നിലേക്കു സബ്‌വേ നിര്‍മിക്കുന്ന കാര്യം കോര്‍പറേഷന്റെ പരിഗണനയിലാണെന്നു മേയര്‍ അജിതാ ജയ രാജന്‍ പറഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍നിന്നു സ്റ്റാന്‍ഡിലേക്കു സ്‌കൈ വാക്ക് വേ നിര്‍മിക്കുന്ന പദ്ധതി നേരത്തെ വിഭാവനം ചെ യ്തിരുന്ന തായും ഇത് അപ്രായോഗികമായതിനാല്‍ ഉപേക്ഷിക്കു കയായിരുന്നുവെന്നും സി.എന്‍. ജയദേവന്‍ എംപി പറഞ്ഞു.

സബ്‌വേ നിര്‍മിക്കാന്‍ ആവശ്യമായ ഫണ്ട് അടുത്ത സാമ്പത്തിക വര്‍ഷം അ നുവദിക്കാമെന്നും ജയദേവന്‍ വ്യ ക്തമാക്കി. കെഎസ്ആര്‍ടിസിയുടെ വികസ   നവുമായി ബന്ധപ്പെട്ടു മലബാര്‍ എന്‍ജിനീറിംഗ് കോളജ് തയാറാ   ക്കിയ മാസ്റ്റര്‍പ്ലാന്‍ മന്ത്രിക്കു കൈ മാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാര്‍, ഉദ്യോഗസ്ഥര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ജീവനക്കാരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച നിവേദനവും മന്ത്രിക്കു സമര്‍പ്പിച്ചു.

Related posts