കെ.ആര്‍. നാരായണന്‍ ആശുപത്രിക്ക് അധികതസ്തിക അംഗീകാരം ഉടനെന്ന് മുഖ്യമന്ത്രി

ktm-ummanchandyകുറവിലങ്ങാട്: ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ സ്മാരക സ്‌പെഷാലിറ്റി ആശുപത്രിക്ക് അധിക തസ്തികകള്‍ അനുവദിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ധനകാര്യവകുപ്പ് മന്ത്രിയായിരിക്കെ കെ.എം. മാണി അനുവദിച്ചതും മോന്‍സ് ജോസഫ് എംഎല്‍എ ആഗ്രഹിച്ചതുമായ തസ്തികകള്‍ ഉഴവൂരിലെ ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് അനുവദിക്കുന്നതായാണ് ആശുപത്രി സമര്‍പ്പണ വേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചത്. മാന്യമായ പെരുമാറ്റവും വിനയവും കഴിവും വഴി ഡോ. കെ.ആര്‍ നാരായണന്‍ സംസ്ഥാനത്തിന് അലങ്കാരമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കെ.എം. മാണി എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്‌പെഷാലിറ്റി ആശുപത്രിയായി ഉയര്‍ത്തിയതോടെ 29 തസ്തികകള്‍ അധികമായി അനുവദിച്ച് നല്‍കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷപ്രസംഗത്തില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തസ്തികകള്‍ അനുവദിക്കാന്‍ കെ.എം. മാണി മന്ത്രിയായിരിക്കെ ധനകാര്യവകുപ്പ് അനുമതി നല്‍കിയിരുന്നതായും ആരോഗ്യവകുപ്പ് ഇപ്പോള്‍ ശിപാര്‍ശ ചെയ്തിട്ടുള്ളതായും മോന്‍സ് ചൂണ്ടിക്കാട്ടിയിരുന്നു.

പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എന്‍ജിനിയര്‍ എം. പെണ്ണമ്മ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കാ, പഞ്ചായത്ത് പ്രസിഡന്റ് എം.ടി. മേരി, ജില്ലാ പഞ്ചായത്തംഗം അനിതാ രാജു, തേമസ് ടി. കീപ്പുറം, പി.എല്‍. ഏബ്രഹാം, ഫാ. ജേക്കബ് കുറുപ്പിനകം, ഡോ. ജേക്കബ് വര്‍ഗീസ്, പി.എം മാത്യു, എം.എം. തോമസ്, ഡോ. കെ.ജി. ലത തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts