ഡെങ്കിപ്പനി കണ്ടെത്തിയ തളിക്കുളത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറില്ല; ഡോക്ടര്‍ അവധിയില്‍

tvm-dengueതളിക്കുളം: രണ്ടുപേര്‍ക്ക് ഡെങ്കിപ്പനിയും 15 പേരുടെ രക്തം ഡെങ്കിപ്പനിയുണ്ടോയെന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന തളിക്കുളത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറില്ല. ഇപ്പോള്‍ ഡോക്ടറും അവധിയില്‍ പോയി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ തസ്തിക ഒഴിഞ്ഞുകിടന്നിട്ടും ഇതുവരെയും പകരം നിയമനം നടന്നിട്ടില്ല. കഴിഞ്ഞ വര്‍ഷവും പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ തളിക്കുളത്ത് കണ്ടെത്തിയിരുന്നു. അന്ന് മറ്റിടങ്ങൡലെ ആരോഗ്യ പ്രവര്‍ത്തകരേയും കൂട്ടിയാണ് പ്രതിരോധ – ബോധവല്‍ക്കരണം നടത്തിയിരുന്നത്.

ഇതിനിടെ തളിക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറും അവധിയില്‍ പ്രവേശിച്ചു. മത്സ്യതൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ ചികിത്സ തേടി ആശുപത്രിയിലെത്തുന്നുണ്ട്. ഇത് കണക്കിലെടുക്കാതെ ഗിലോമീറ്ററുകള്‍ക്ക് അപ്പുറത്തുള്ള ഡോക്ടര്‍ക്കാണിപ്പോള്‍ തളിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അധികച്ചുമതല നല്‍കിയിട്ടുള്ളത്.

ചശിത്തുശച്ച് അടിയന്തരമായി സ്ഥിരം ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പി.ബി.ഗണേശന്‍ ആരോഗ്യവകുപ്പുമന്ത്രി കെ.കെ. ശൈലജ, ഗീതാ ഗോപി എംഎല്‍എ, ജില്ലാ കളക്്ടര്‍, ഡിഎംഒ എന്നിവര്‍ക്ക് പരാതി നല്‍കി. നിലവിലുണ്ടായിരുന്ന ഡോക്ടര്‍ അവധഇയെടുത്ത് ഗള്‍ഫില്‍ പോയതായി ഗണേശന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

Related posts