തറക്കല്ലിട്ടിട്ട് പത്തുവര്‍ഷം;കൊയിലാണ്ടി മത്സ്യബന്ധന തുറമുഖ നിര്‍മാണ പ്രവര്‍ത്തനം നിലച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിലേക്ക്

kkd-thurunmuhamകൊയിലാണ്ടി: കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം സ്തംഭിച്ചതിനെതിരെ തീരദേശ മേഖലയില്‍ പ്രതിഷേധം ശക്തമാക്കുന്നു. 2006-ലാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന്‍ തുറമുഖത്തിനായി തറക്കല്ലിട്ടത്.  മൂന്നുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കുമെന്നായിരുന്നു പ്രഖ്യാപനം. ചില സാങ്കേതിക തടസങ്ങള്‍ വന്നതോടെ  പ്രവര്‍ത്തനം നിലച്ചു.

പിന്നീട് നിര്‍മാണം പുനരാരംഭിച്ചെങ്കിലും പത്തുവര്‍ഷമായിട്ടും തുറമുഖത്തിന്റെ പ്രവൃത്തി ഇനിയും പൂര്‍ത്തിയായിട്ടില്ല.ഇന്ത്യയിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമാണ് കൊയിലാണ്ടിയിലേതെന്ന അവകാശവാദമായിരുന്നു സര്‍ക്കാര്‍ ഉയര്‍ത്തിയത്. തുറമുഖത്തിന്റെ പുലിമുട്ടിന്റെ പ്രവൃത്തി ഏതാണ്ട് തീരാറായിട്ടുണ്ട്. ലേലപ്പുരകളുടെയടക്കം ഏറെ ജോലികള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്.

തുറമുഖത്തിന്റെ നിര്‍മാണപ്രവര്‍ത്തനം ഇഴഞ്ഞുനീങ്ങുന്നതില്‍ പ്രതിഷേധിച്ച് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ 16ന് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

Related posts