താഴുതുറന്നു, ഇനി ഒരു ചായ ആവാം…

tcr-canteenഇരിങ്ങാലക്കുട: പ്രതിഷേധങ്ങളും രാഷ്ട്രദീപിക വാര്‍ത്തകളും അധികാരികളുടെ കണ്ണുതുറപ്പിച്ചു. ജനറല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും സഹായികള്‍ക്കും ഇനി ആശുപത്രി കാന്റീനില്‍ നിന്നും ചായകുടിക്കാം. ജനറല്‍ ആശുപത്രിയില്‍ അടച്ചിട്ടിരുന്ന കാന്റീന്‍ തുറന്നു. ഒരു വര്‍ഷത്തിലധികമായി അടഞ്ഞു കിടന്ന കാന്റീന്‍ ഒട്ടേറെ പ്രതിഷേധങ്ങള്‍ക്കു ശേഷമാണു തുറന്നത്. കാന്റീന്‍ തുറക്കാത്തതിനെ തുടര്‍ന്ന് രോഗികള്‍ അനഭവിക്കുന്ന ബുദ്ധിമുട്ടികളെ കാണിച്ച് രാഷ്ട്രദീപിക കാണേണ്ട കാഴ്ച പംക്തിയില്‍ ജനുവരി 28ന് “മണിച്ചിത്രതാഴൊന്നു തുറന്നാല്‍ ഒരു ചായ കുടിക്കാമായിരുന്നു’ എന്ന തലക്കെട്ടില്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇത് ജനങ്ങള്‍ക്കിടിയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

നെടുമ്പാള്‍ സ്വദേശി ജോയിയാണ് കാന്റീന്‍ കരാറിനെടുത്തിരിക്കു ന്നത്. 2017 ജൂലൈ വരെയാണ് കരാര്‍ കാലാവധി. 13.20 ലക്ഷം രൂപയ്ക്കാ  ണ് കാന്റീന്‍ കരാര്‍ ലേലത്തിനെടുത്തത്. കഴിഞ്ഞ വര്‍ഷം 8.10 ലക്ഷം രൂപയ്ക്കാണ് കാന്റീന്‍ ലേലം ചെയ്തത്. കാന്റീന്‍ തുറന്നതോ ടെ രോഗികള്‍ക്കും കൂട്ടി രിപ്പുകാര്‍ക്കും ചായ യോ ഭക്ഷണമോ വാങ്ങാന്‍ ആശുപത്രി     ക്കു പുറത്തു പോകേണ്ട അവസ്ഥ ഇതോടെ ഒഴിവായി. കാന്റീനായി നിര്‍മിച്ച പുതിയ കെ ട്ടിടത്തില്‍ സ്ഥലപരിമി തിയുള്ളതിനാല്‍ സമീപത്ത് ടാര്‍ പൊളിന്‍ കെട്ടി ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മുമ്പുണ്ടായിരുന്ന കാന്റീന്‍ 24 മണി ക്കൂറും പ്രവര്‍ത്തിച്ചിരുന്നെ    ങ്കിലും പുതിയ കാന്റീന്‍ ഇപ്പോള്‍ രാത്രിയില്‍ പ്രവര്‍ത്തിക്കുന്നില്ല. കച്ചവടം കൂടുന്ന മുറയ്ക്ക് കാന്റീന്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്ന രീതിയിലേക്കു മാറ്റുമെന്ന് ജോയി പറഞ്ഞു. ദിനംപ്രതി നൂറുകണക്കിന് രോഗികള്‍ എത്തുന്നതും ഇരുന്നൂറിലധികം രോഗികള്‍ക്ക് കിടത്തി ചികിത്സ നല്‍കുന്നതുമായ താലൂക്കാശുപത്രിയിലെ കാന്റീന്‍ ഒരു വര്‍ഷത്തിലധികമായി അടഞ്ഞ് കിടക്കുകയായിരുന്നു. ചില സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിന് നഗരസഭ അധികൃതര്‍ കാന്റീന്‍ അടച്ചുപൂട്ടിയത്.

കാന്റീന്‍ അടച്ചുപൂട്ടിയതോടെ രോഗികളെ സഹായിക്കാനെത്തുന്നവരും ദുരിതത്തിലായി.ചായയോ മറ്റേന്തെങ്കിലും ഭക്ഷണങ്ങളോ ലഭിക്കണമെങ്കില്‍ ആശുപത്രിയുടെ മുന്നിലുള്ള തിരക്കേറിയ റോഡ് മുറിച്ച് കടന്ന് വേണം കടകളിലെത്താന്‍. വയോധികരും കൊച്ചു കുട്ടികളുമായി ആശുപത്രിയിലെത്തുന്ന സ്ത്രീകളുമാണ് ഇതുമൂലം കൂടുതല്‍ ബുദ്ധിമുട്ടനുഭവിച്ചിരുന്നത്. ഇതോടെ പ്രതിഷേധവുമായി വിവിധ സംഘടനകളും രംഗത്തെത്തയിരുന്നു. പിന്നീട് ഏറെ നാളത്തെ പ്രതിഷേധത്തിനൊടുവിന്‍ കാന്റീന്‍ തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നു.

Related posts