കോഴിക്കോട്: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ ഇഡി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ തള്ളി വീണ്ടും ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട മാധ്യമവാർത്ത തള്ളിയ മുഹമ്മദ് റിയാസ്, തന്നെ വ്യക്തിഹത്യ ചെയ്യാൻ ഇഡി മെനഞ്ഞ കള്ളക്കഥയാണിതെന്നും ഇത്തരം കാര്യങ്ങൾ ഇഡിക്ക് മുന്നിൽ വീണ സമ്മതിച്ചുവെന്നത് പച്ചക്കള്ളമാണെന്നും വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലൂടെ ആണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം. ഇന്നത്തെ മാധ്യമങ്ങളിൽ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ടു പുതിയ അസംബന്ധങ്ങൾ ഉണ്ട്. ഇഡി ചോർത്തിക്കൊടുത്ത റിപ്പോർട്ടിൽ അത്തരം കാര്യങ്ങൾ ഉണ്ടെങ്കിൽ, അത് തന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവം മെനഞ്ഞ കള്ളക്കഥയാണ്. ഇത്തരം കാര്യങ്ങൾ വീണ ഇഡിക്കു മുന്നിൽ സമ്മതിച്ചു എന്ന് ഇഡി ചോർത്തി നൽകിയ വാർത്തയിൽ പറയുന്നുണ്ട്. ഇത് പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. ഇഡി അന്വേഷണം എന്ന പേരിൽ ചോർത്തി കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച…
Read MoreCategory: All News
അച്ഛനും അമ്മയ്ക്കുമൊപ്പം പോകണ്ട; ആലുവയില്‍ കാണാതായ 16കാരിയുടെ സംരക്ഷണംഗുജറാത്ത് ശിശുക്ഷേമ സമിതി ഏറ്റെടുത്തു
ആലുവ: ആലുവയില്‍ നിന്ന് പിതാവിന്റെ നാടായ പഞ്ചാബിലേക്ക് പുറപ്പെട്ട പതിനാറുകാരിയെ ഗുജറാത്ത് ശിശുക്ഷേമ സമിതി താത്കാലികമായി ഏറ്റെടുത്തു. ഇതോടെ കുട്ടിയെ അമ്മയുടെ അടുത്തേക്ക് തിരികെ കൊണ്ടുവരാന്‍ ഗുജറാത്തില്‍ എത്തിയ പോലീസ് അന്വേഷണ സംഘം ആലുവയിലേക്ക് മടങ്ങി. കഴിഞ്ഞ 27നാണ് ആലുവയിലെ വനിതാ ഹോസ്റ്റലില്‍ മാതാവിനൊപ്പം കിടന്നുറങ്ങിയ 16കാരിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പിതാവിന്റെ നാടായ പഞ്ചാബിലേക്ക് യാത്ര ചെയ്യുന്നതായി തിരിച്ചറിഞ്ഞത്. ഗുജറാത്തിലെ സൂറത്തില്‍ എത്തിയ കുട്ടിയെ ഗുജറാത്ത് പൊലിസ് കണ്ടെത്തുകയായിരുന്നു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ ആലുവയിലേക്ക് മടങ്ങിവരാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി സൂറത്ത് കോടതിയെ അറിയിച്ചു. കേരളത്തിലുള്ള മാതാവിന്റേയും പഞ്ചാബിലുള്ള പിതാവിന്റേയും അടുക്കലേക്ക് പോകുന്നില്ലെന്ന നിലപാട് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് കുട്ടിയുടെ താത്പര്യ പ്രകാരം സംരക്ഷണം ഗുജറാത്ത് ശിശുക്ഷേമ സമിതി ഏറ്റെടുത്തത്. നേരത്തെ പിതാവിനെതിരെ പരാതി നല്‍കിയിട്ടുള്ള കുട്ടി പഞ്ചാബ് സിഡബ്ല്യുസിയുടെ സംരക്ഷണത്തിലും കഴിഞ്ഞിട്ടുണ്ട്. അമ്മ ആലപ്പുഴയിലെ…
Read Moreപിണറായി വിജയന്റെ വീടിനുമുന്നിലെ വിവാദ പോലീസ് ജീപ്പ് മാറ്റി; പകരം പുതിയ ഷെൽട്ടർ നിർമിക്കും
കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പിണറായിയിലെ ‘പ്രവിക്’ വീടിനുമുന്നിൽ സുരക്ഷാ ഡ്യൂട്ടിക്കായി ഉപയോഗിച്ചിരുന്ന വിവാദ പൊലീസ് ജീപ്പ് മാറ്റി. കഴിഞ്ഞ ദിവസമാണ് പത്ത് വർഷത്തോളമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ വിശ്രമത്തിനായി ഉപയോഗിച്ചിരുന്ന KL 01 BR 9569 എന്ന നമ്പറിലുള്ള ജീപ്പ് മാറ്റിയത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ ജീപ്പിൽ പൊലിസ് കാവൽ ഏർപ്പെടുത്തിയത്. ഒരു എസ്ഐയും രണ്ട് പൊലീസുകാരും അടങ്ങുന്ന സംഘമായിരുന്നു ആ സമയത്ത് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഈ ജീപ്പിൽ പൊലീസുകാർ ദുരിതപൂർവം കഴിയുന്നത് നേരത്തെ വലിയ തോതിൽ ചർച്ചയായിരുന്നു. ജീപ്പ് മാറ്റിയെങ്കിലും പകരം സംവിധാനങ്ങൾ ഒരുക്കുമെന്ന് കമ്മീഷണർ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പോലീസുകാർക്കായി വീടിന് സമീപം പുതിയ ഷെൽട്ടർ നിർമ്മിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Read Moreഥാറില്‍ ആഡംബര കാര്‍ തട്ടി, ചോദ്യം ചെയ്ത ഉടമയുടെ മൂക്കിടിച്ച് തകര്‍ത്തു; പ്രതികള്‍ പിടിയില്‍
കൊച്ചി: ഥാര്‍ വാഹനത്തില്‍ ആഡംബര കാര്‍ ഇടിച്ചത് ചോദ്യം ചെയ്തതിലെ പ്രകോപനത്തെ തുടര്‍ന്ന് ഉടമയുടെ മൂക്കിടിച്ച് തകര്‍ത്ത സംഭവത്തിലെ പ്രതികളെ പാലാരിവട്ടം പൊലിസ് പിടികൂടി. ഇന്ന് പുലര്‍ച്ചെ അഞ്ച് പ്രതികളെയും ഇവര്‍ സഞ്ചരിച്ച ആഡംബര കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഓഗസ്റ്റ് 26ന് പുലര്‍ച്ചെ 12ന് പാലാരിവട്ടത്തെ ചായക്കടയുടെ പരിസരത്തു വച്ചാണ് ഥാറില്‍ ആഡംബര കാര്‍ ഇടിച്ചത്. ഥാറിലുണ്ടായിരുന്ന ഉടമയും സുഹൃത്തും ഇത് ചോദ്യം ചെയ്തതോടെ ഇവരെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ കാര്‍ ഉടമയുടെ മൂക്കിടിച്ച് തകര്‍ത്തു. സുഹൃത്തിന്റെ താടിയെല്ലിലും പൊട്ടല്‍ ഉണ്ടായി. പിന്നാലെ ഉടമ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമാണ് പ്രതികളെ പോലീസ് പിടികൂടിയത്.
Read More42 വർഷത്തെ ദുരൂഹതയ്ക്ക് വിരാമം; സുകുമാര കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് മരിച്ചതായി ക്രൈംബ്രാഞ്ച്. 42 വർഷത്തോളം നീണ്ട ദുരൂഹതയ്ക്കും അന്വേഷണങ്ങൾക്കും ഒടുവിലാണ് കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് തന്നെ ഹൃദ്രോഗത്തെ തുടർന്ന് കുറുപ്പ് മരണപ്പെട്ടിട്ടുണ്ടെന്നാണ് കേസ് വീണ്ടും അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ കണ്ടെത്തൽ. ക്രൈംബ്രാഞ്ച് ഐ.ജി. അജിതാ ബീഗം ഇതുസംബന്ധിച്ച അന്തിമ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറി. തീരുമാനമാകാത്ത പഴയ കേസുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി രണ്ടു മാസം മുൻപാണ് ക്രൈംബ്രാഞ്ച് ഈ കേസ് വീണ്ടും അന്വേഷിക്കാൻ തീരുമാനിച്ചത്. ഐ.ജി. അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ച വേളയിലാണ് നിർണായക വഴിത്തിരിവുണ്ടായത്. കൊൽക്കത്തയിലെ ഒരു ആശുപത്രിയിൽ ഹൃദ്രോഗത്തിന് ചികിത്സയ്ക്കെത്തിയ കുറുപ്പിനെ കണ്ടതായി ജാർഖണ്ഡിലെ നഴ്സായിരുന്ന ആലപ്പുഴ സ്വദേശിനി രത്നമ്മ വെളിപ്പെടുത്തുകയായിരുന്നു. രത്നമ്മ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ഹൃദ്രോഗത്തെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട വ്യക്തി സുകുമാര…
Read Moreസിപിഎം വികസന ഫണ്ടുകൾ ഉപയോഗിച്ചത് പാർട്ടി മന്ദിരങ്ങൾ പണിയാൻ സന്ദീപ് വാര്യർ
പയ്യന്നൂർ: നാടിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള സർക്കാരിന്റെയും എംഎൽഎമാരുടെയും ആസ്തി വികസന ഫണ്ട് കണ്ണൂർ, കാസർകോട് ജില്ലകളിൽ സിപിഎം ഉപയോഗിച്ചിരുന്നത് പാർട്ടി പാർട്ടി മന്ദിരങ്ങൾ പണിയാനെന്ന് സന്ദീപ് വാര്യർ എംഎൽഎ. വെള്ളൂർ പുതിയങ്കാവ് പ്രിയദർശിനി കലാവേദിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി പ്രവർത്തകരുടെ വിയർപ്പിന്റെയും അധ്വാനത്തിന്റെയും ഫലമായിട്ടാണ് ഓഫീസുകൾ ഉയരേണ്ടതെന്നും മാഫിയകളുടെയും സർക്കാരിന്റെയും ഫണ്ടുകൊണ്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലാവേദി പ്രസിഡന്റ് എ.കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രിയദർശിനി കലാവേദിയുടെ പ്രവർത്തകനായിരുന്ന ഒ.കെ. കൃഷ്ണൻ നായരുടെ ഫോട്ടോ അനാച്ഛാദനവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും എംഎൽഎ നിർവഹിച്ചു. എ.പി. നാരായണൻ, വി.സി. നാരായണൻ, കെ. ജയരാജ്, അഡ്വ. കെ.കെ. രാജേന്ദ്രൻ, ഇ.പി. ശ്യാമള, കെ.ടി. ഹരീഷ്, പി.വി. പ്രിയ, കെ.വി. ഭാസ്കരൻ, കെ.കെ. ഫൽഗുനൻ, കെ.കെ. രഘുനാഥൻ എന്നിവർ പ്രസംഗിച്ചു.
Read Moreനെഹ്റു ട്രോഫി പോസ്റ്റർ വിവാദം: കൊടിക്കുന്നിൽ സുരേഷിന്റെ ചിത്രവും പേരും ഒഴിവാക്കിയതിൽ അതൃപ്തി; ചടങ്ങ് എംപി ബഹിഷ്കരിച്ചേക്കുമെന്ന് സൂചന
ആലപ്പുഴ: പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചിത്രവും പേരും ഒഴിവാക്കി. ആലപ്പുഴ ജില്ലാ ഭരണകൂടം പുറത്തുവിട്ട പോസ്റ്ററില്‍ ആണ് പേരോ ചിത്രമോ ഇല്ലാത്തത്. കൊടിക്കുന്നില്‍ സുരേഷ് എംപിയായ മാവേലിക്കര ലോക്സഭയിലാണ് കുട്ടനാട് ഉള്‍പ്പെടുന്നത്. ഇവിടെ നിന്നാണ് ഭൂരിഭാഗം ചുണ്ടന് വള്ളങ്ങളും എത്തുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പോസ്റ്ററില്‍ പോലും കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രവും പേരും ഉള്‍പ്പെടുത്തിയിരുന്നു. പോസ്റ്ററില്‍ നിന്നും പേരും ചിത്രവും ഒഴിവാക്കിയതില്‍ കടുത്ത അതൃപ്തിയിലാണ് എംപി. വള്ളംകളി ദിവസം എംപി വിട്ടു നിന്നേക്കാനും സാധ്യതയുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും കടുത്ത വീഴ്ചയാണുണ്ടായതെന്ന് കൊടിക്കുന്നില്‍ സുരേഷിന്റെ അനുകൂലികള്‍ ആരോപിച്ചു. നേരത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കോണ്‍ഗ്രസില്‍ ഭിന്നത നിലനിന്നിരുന്നു. പ്രകൃതി ദുരന്തം ബാധിച്ച കുട്ടനാട്ടിലേക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും മന്ത്രിമാരും നടത്തിയ സന്ദര്‍ശനത്തില്‍ എംപി…
Read Moreനെടുമ്പാശേരിയിൽ ഹോട്ടലിൽ വൻ തീപിടിത്തം: അപകടസമയത്ത് ആളുകൾ ഇല്ലാത്തതിനാൽ ഒഴിവായത് വൻ ദുരന്തം
കൊച്ചി: നെടുമ്പാശേരിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാവിലെ 11.30നായിരുന്നു സംഭവം. അപകടസമയത്ത് ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. നാല് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സുരക്ഷമുൻ നിർത്തി സമീപത്തെ ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Read Moreകാവലായ് രമേശിന്റെ തൂഫാൻ…ഒരു കിലോ എംഡിഎംഎ, കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ്; ലഹരി വസ്തുക്കളുമായി പിടിയിലായത് ദമ്പതികൾ
പാലക്കാട്: ഒരുകോടി രൂപയുടെ ലഹരിവസ്തുക്കളുമായി ദമ്പതികളടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഒലവക്കോട് പോലീസ് നടത്തിയ പരിശോധനയിലാണ് ഒരു കിലോ എംഡിഎംഎ ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര സ്വദേശി അസറുദ്ദീൻ, അസറുദ്ദീന്റെ ഭാര്യയും മംഗലാപുരം സ്വദേശിനിയുമായ ബീഫാത്തിമ എന്നിവരാണ് പിടിയിലായത്. എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയും പിടിച്ചെടുത്തെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട്ടിൽ നിന്ന് വാടകയ്ക്ക് എടുത്ത ഇന്നോവ കാറിലാണ് സംഘം ലഹരിവസ്തുക്കൾ കടത്തിയത്. ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കേരളത്തിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. പിടിയിലായവർ സ്ഥിരം ലഹരിക്കടത്തുകാരാണെന്ന് പോലീസ് പറഞ്ഞു. സംഘത്തിന് പിന്നിൽ വലിയ ലഹരിക്കടത്ത് റാക്കറ്റുണ്ടെന്നും പോലീസ് വ്യക്തമാക്കി. പിടിയിലായവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Read Moreവിജയ്–സംഗീത കേസ് അവസാനിച്ചു: വിവാഹമോചനത്തിൽ നിന്ന് പിന്മാറി സംഗീത
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുമായി ബന്ധപ്പെട്ട വിവാഹമോചന ഹർജി പിൻവലിക്കാനുള്ള തീരുമാനം ഭാര്യ സംഗീത ചെംഗൽപെട്ട് കുടുംബക്കോടതിയെ അറിയിച്ചു. വീഡിയോ കോൺഫറൻസിംഗിലൂടെ കോടതിയിൽ ഹാജരായ സംഗീത ഹർജി പിൻവലിക്കുന്നതായി അറിയിച്ചതോടെ കോടതി കേസ് തീർപ്പാക്കി. 1998-ൽ യുകെയിൽ രജിസ്റ്റർ വിവാഹം നടത്തിയ ഇരുവരും 1999-ൽ ചെന്നൈയിൽ മതാചാരപ്രകാരം വിവാഹിതരായിരുന്നു. വിജയ്യുടെയും സംഗീതയുടെയും കുടുംബാംഗങ്ങൾ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചതായും തുടർന്ന് വിവാഹമോചന നടപടികളിൽ നിന്ന് സംഗീത പിന്മാറിയതായും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം, കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് ശ്രമം നടന്നതായും സംഗീതയ്ക്കും മക്കൾക്കുമായി 240 കോടി രൂപ ജീവനാംശം നൽകാൻ വിജയ് തയ്യാറായിരുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
Read More