ഗായിക അഭയ ഹിരണ്മയിയുടെ പാര്‍ട്ണറും സംഗീത സംവിധായകനുമായ ഗോപി സുന്ദരും ഗായിക അമൃത സുരേഷും തമ്മില്‍ അടുക്കുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്. അമൃതയെ നെഞ്ചോടു ചേര്‍ത്തുള്ള ഗോപിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഈ അവസരത്തില്‍ ശ്രദ്ധേയമാകുകയാണ് അഭയ ഹിരണ്മയിയുടെ പിറന്നാള്‍ പോസ്റ്റ്… ‘എത്ര സംഭവബഹുലമായ വര്‍ഷം… ഇത് എനിക്ക് ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് ആയിരുന്നു, പക്ഷേ ഇപ്പോള്‍ സ്ഥിരതയും സമാധാനവുമുണ്ട്. , അത് ഞാന്‍ ആസ്വദിക്കുകയാണ് അത് എന്നെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുകയാണ്… ഈ പ്രോസസ്സ് ഞാന്‍ ഇഷ്ടപ്പെടുന്നു. ലോകത്തില്‍ നിന്നും കിട്ടുന്ന സ്നേഹം എനിക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമാണ്. അത് വിനയത്തോടെ സ്വീകരിക്കുന്നു. ഇനിമേല്‍ കുറച്ചു കൂടി മെച്ചപ്പെട്ട മനുഷ്യയായും സംഗീതജ്ഞയായും തുടരാന്‍ ശ്രമിക്കും എന്ന് വാക്കു തരുന്നു. ഈ വര്‍ഷം രണ്ടു കേക്കുകള്‍ മുറിക്കാനുള്ള അവസരം ലഭിച്ചു…’ തന്റെ…
Read MoreCategory: All News
23-ാം വയസില്‍ വിവാഹമോചനം ! പിന്നെ കല്യാണം കഴിക്കാന്‍ തോന്നിയിട്ടില്ലെന്ന് പൃഥിയുടെ നായിക ഗായത്രി രഘുറാം…
മലയാളത്തിന്റെ സൂപ്പര്‍താരം പൃഥിരാജിന്റെ ആദ്യ ചിത്രം നന്ദനം ആണെന്നാണ് മിക്കവരും കരുതുന്നത്. സത്യത്തില്‍ നക്ഷത്ര കണ്ണുള്ള രാജകുമാരന് അവനുണ്ടൊരു രാജകുമാരി എന്ന രാജസേനന് സിനിമയിലാണ് പൃഥ്വി ആദ്യമായി അഭിനയിച്ചത്. ഈ ചിത്രം വലിയ പരാജയമായി മാറിയിരുന്നു. അതേ സമയം തിയേറ്ററുകളില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ടെലിവിഷനിലൂടെ കാഴ്ചക്കാരെ നേടിയ ചിത്രമായിരുന്നു ഇത്. പൃഥ്വിരാജിന് ഒപ്പം തന്നെ അതിലെ നായികയും അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഇവരെ മലയാളത്തില്‍ അധികം കണ്ടില്ല. പ്രശസ്ത കൊറിയോഗ്രാഫര്‍ രഘുറാമിന്റെ മകള്‍ ഗായത്രി രഘുറാം അയിരുന്നു രാജസേനന് ചിത്രത്തിലെ നായികയായി എത്തിയത്. ചാര്‍ലി ചാപ്ലിന് എന്ന് സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ഗായത്രിയുടെ തുടക്കം. പ്രഭുദേവ നായകനായി എത്തിയ സിനിമയിലെ വേഷം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. തുടര്‍ന്ന് തമിഴ് സിനിമകളില്‍ സജീവമായെങ്കിലും മൂന്ന് വര്‍ഷം കൊണ്ട് കല്യാണം കഴിഞ്ഞ് ഇന്റഡസ്ട്രി വിട്ടു. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയ ഗായത്രി…
Read Moreപ്ലസ്ടുക്കാരിയും കാമുകനും ഒളിച്ചോടി ! ഒരാഴ്ചത്തെ ഹണിമൂണ്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ പോലീസ് പിടികൂടിയത് മാരക മയക്കുമരുന്ന്…
ഒളിച്ചോടിയ പ്ലസ്ടു വിദ്യാര്‍ഥിനിയെയും കാമുകനെയും മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടികൂടി പോലീസ്. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് നിന്ന് ഒരാഴ്ച മുമ്പ് ഒളിച്ചോടിയ കമിതാക്കാളെയാണ് മയക്കുമരുന്നുമായി പോലീസ് അറസ്റ്റ് ചെയ്തത്. കണ്ടല്ലൂര്‍ വടക്ക് ബിനു ഭവനത്തില്‍ താമസിച്ചുവരുന്ന കായംകുളം കണ്ണമ്പള്ളിഭാഗം ചാലില്‍ വടക്കതില്‍ വീട്ടില്‍ അനീഷ് (24), പ്ളസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന കായംകുളം കണ്ണമ്പള്ളി ഭാഗത്ത് താമസക്കാരിയായ ആര്യ (18) എന്നിവരാണ് പിടിയില്‍ ആയത്. ഇവരില്‍ നിന്ന് വിപണിയില്‍ മൂന്നര ലക്ഷം രൂപ വിലവരുന്ന 67 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സ്ക്വാഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. അനീഷിന്റെയും ആര്യയുടെയും ശരീരത്തിലും ആര്യയുടെ ബാഗിലുമായാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. ബംഗളൂരുവില്‍ നിന്ന് സ്വകാര്യ ബസില്‍ ഇന്നലെ പുലര്‍ച്ചെ കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനു തെക്കുവശം വന്നിറങ്ങിയപ്പോഴാണ് ഇവര്‍ പിടിയിലായത്.…
Read Moreമോഷണം ആരോപിച്ച് യുവതിയെ നടുറോഡിലിട്ടു പൊതിരെ തല്ലി ! ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്കെതിരേ കേസ്…
മോഷണമാരോപിച്ച് യുവതിയെ നടുറോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ചു. തിരുവനന്തപുരം ശാസ്തമംഗലത്താണ് സംഭവം. വള മോഷ്ടിച്ചെന്ന് ആരോപിച്ച് ബ്യൂട്ടിപാര്‍ലര്‍ ഉടമയായ നീനയാണ് മരുതംകുഴി സ്വദേശിയായ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ നീനയ്ക്കെതിരേ മ്യൂസിയം പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് നീനയുടെ ബ്യൂട്ടിപാര്‍ലറിനു മുമ്പില്‍വെച്ചാണ് സംഭവം. ഒപ്പമുണ്ടായിരുന്ന മകളുടെ കണ്മുന്നില്വച്ചായിരുന്നു യുവതിക്ക് മര്‍ദനമേറ്റത്. അതേസമയം മര്‍ദനമേറ്റ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ബ്യൂട്ടിപാര്‍ലറിനുള്ളില്‍ വന്നിരുന്നപ്പോള്‍ വള മോഷ്ടിച്ചെന്ന് ആരോപിച്ച് ഉടമ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. അതേസമയം യുവതി കടയിലെത്തി ഒരു കസ്റ്റമറോട് ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരുന്നതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും പിന്നീട് തന്നെ അവര്‍ അസഭ്യം പറയുകയായിരുന്നുവെന്നുമാണ് ബ്യൂട്ടിപാര്‍ലര്‍ ഉടമയുടെ വാദം. മാത്രമല്ല യുവതി കടയില്‍നിന്ന് വള മോഷ്ടിച്ചെന്ന് സംശയമുള്ളതായും ഉടമ പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം മറ്റുനടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.
Read Moreആരാദ്യം പിടിക്കും… കായൽപരപ്പിൽ മീൻ പിടിയ്ക്കാനെത്തിയ മത്സ്യത്തൊഴിലാളികളെ നോക്കുന്ന നീർകാക്കക്കൾ. വേമ്പനാട്ടുകായലിൽ നിന്നുള്ള കാഴ്ച. -ജോണ്‍ മാത്യു.
Read Moreധനുഷ് മകനാണെന്ന വാദത്തില്‍ ഉറച്ച് വൃദ്ധ ദമ്പതികള്‍ ! 10 കോടിയുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടും…
സിനിമാ താരം ധനുഷിന്റെ യഥാര്‍ഥ മാതാപിതാക്കളെന്ന് അവകാശപ്പെട്ട് മധുരൈയിലെ മേലൂരിലുള്ള വൃദ്ധ ദമ്പതികള്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ട്രാന്‍സ്പോര്‍ട് ബസ് മുന്‍ ഡ്രൈവര്‍ കതിരേശന്, ഭാര്യ മീനാക്ഷി എന്നിവരാണ് താരത്തിന്റെ മാതാപിതാക്കളാണെന്ന വാദവുമായി കോടതിയെ സമീപിച്ചത്. ഇതിനെതിരെ ധനുഷ് വൃദ്ധ ദമ്പതികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. മാതാപിതാക്കളാണെന്ന കേസ് പിന്‍വലിക്കണമെങ്കില്‍ ഇല്ലെങ്കില്‍ 10 കോടിയുടെ മാനനഷ്ട കേസ് നേരിടേണ്ടി വരുമെന്നുമാണ് ധനുഷിന്റെ അഭിഭാഷകന് നോട്ടീസ് അയച്ചത്. കഴിഞ്ഞയാഴ്ചയാണ് നോട്ടീസ് അയച്ചത്. എന്നാല്‍ ഇപ്പോഴും തങ്ങളുടെ വാദത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ധനുഷിന്റെ നോട്ടീസിനെ നിയമപരമായി നേരിടുമെന്നുമാണ് ദമ്പതികള്‍ വ്യക്തമാക്കിയിരിക്കുന്നത്. ധനുഷ് തങ്ങളുടെ മകനാണെന്നും സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതാണെന്നുമാണ് കതിരേശന്റേയും മീനാക്ഷിയുടേയും വാദം. യഥാര്‍ത്ഥ മാതാപിതാക്കളായ തങ്ങള്‍ക്ക് ചിലവിനായി പ്രതിമാസം ധനുഷ് 65,000 രൂപ നല്‍കണമെന്നും കാണിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചത്. 2017 ലാണ് മധുരൈയിലെ കോടതിയില്‍…
Read Moreധനമന്ത്രിയുടേതടക്കം വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് രൂപീകരിച്ച് പണം തട്ടാന്‍ ശ്രമം ! നിരവധി ആളുകള്‍ക്ക് സന്ദേശങ്ങള്‍…
ധനമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും അടക്കം വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം. വ്യവസായ മന്ത്രി പി.രാജീവിന്റെയും ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റേയും പേരിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. കുറ്റക്കാരെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസ് ഡിജിപി ക്ക് പരാതി നല്കി. മന്ത്രിമാരുടെ ഫോട്ടോ ഡിപി ആയുള്ള വാട്സ്ആപ്പ് അക്കൗണ്ടില്‍ നിന്നാണ് സന്ദേശങ്ങള്‍ വരുന്നത്. ആദ്യം കുശലാന്വേഷണം, പിന്നെ ഗൂഗിള്‍ പേ, ആമസോണ്‍ പേ തുടങ്ങിയ കാര്യങ്ങളിലേക്ക് സംഭാഷണം വഴിമാറും. അക്കൗണ്ട് വിവരങ്ങളും ചോദിക്കും. ഇതോടെയാണ് ജീവനക്കാര്‍ തട്ടിപ്പ് തിരിച്ചറിഞ്ഞത്. 84099 05089 എന്ന നമ്പറില്‍ നിന്നാണ് വ്യവസായ മന്ത്രിയുടെ ഫോട്ടോ ഡി.പി ആയി നല്കി സന്ദേശങ്ങള്‍ അയച്ചത്. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശങ്ങള്‍ ലഭിച്ചപ്പോഴാണ് തട്ടിപ്പ് നടക്കുന്നതായി ബോധ്യപ്പെട്ടത്. 97615 57053 എന്ന നമ്പറില്‍ നിന്നാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ഡിപിയുള്ള വാട്സ്…
Read Moreവിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡ് എത്തിച്ചു നല്‍കിയത് അടുത്ത സുഹൃത്ത് ! പീഡനപരാതി പിന്‍വലിപ്പിക്കാനും ചുക്കാന്‍ പിടിക്കുന്നത് മറ്റൊരു നടി…
കൈയ്യിലെ പണം തീര്‍ന്നതിനെത്തുടര്‍ന്ന് വിജയ് ബാബുവിന് വേണ്ടി രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ ദുബായില്‍ എത്തിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. വിജയ് ബാബുവിന്റെ അടുത്ത സുഹൃത്താണ് കാര്‍ഡുകള്‍ എത്തിച്ചതെന്നാണ് വിവരം. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കും വരെ വിദേശത്തു തങ്ങാനുള്ള പണം തീര്‍ന്നതിനെ തുടര്‍ന്നാണു ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തിച്ചു തരാന്‍ വിജയ് ബാബു സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സുഹൃത്തിനോട് ആവശ്യപ്പെട്ടത്. തൃശൂര്‍ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണു സുഹൃത്ത് നെടുമ്പാശേരി വഴി ദുബായിലെത്തി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈമാറിയതെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതിനിടയ്ക്ക് കേസിലെ പരാതിക്കാരിയായ പുതുമുഖ നടിയെ സ്വാധീനിച്ചു പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച മലയാളി നടിയെ അടുത്ത ദിവസങ്ങളില്‍ പോലീസ് ചോദ്യം ചെയ്യും. പീഡനക്കേസില്‍ പ്രതിയായി വിദേശത്തേക്കു മുങ്ങിയതിനു ശേഷം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്കും സിനിമാ നിര്‍മാണ…
Read Moreഭർത്താവിനോടു പല തവണ പറഞ്ഞിട്ടും…! അലമാരയുടെ വാതിൽ പൊളിഞ്ഞത് ഒന്നു നേരെയാക്കാമോ…? തൃശൂർ സ്വദേശിനി വീട്ടമ്മയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്; പിന്നെ നടന്നത്…
സ്വന്തം ലേഖകൻ തൃശൂർ: വീട്ടിലെ അലമാരിയുടെ വാതിൽ പൊളിഞ്ഞുവീണിട്ട് കാലം കുറേ ആയി…. ഈ ഒറ്റവരികൊണ്ട് ഫെയ്സ്ബുക്കിലെ താരമായിരിക്കുകയാണ് തൃശൂർ സ്വദേശിനി ആതിര സുനിൽ എന്ന വീട്ടമ്മ. ഭർത്താവിനോടു പല തവണ പറഞ്ഞിട്ടും അലമാരയുടെ വാതിൽ നന്നാക്കാത്തതിനെ തുടർന്നാണ് ഭാര്യ ഫെയ്സ്ബുക്കിൽ ഇങ്ങനെയൊരു പോസ്റ്റിട്ടത്. മൊബൈലിൽ ഫെയ്സ്ബുക്കും നോക്കി ഭർത്താവ് സുനിൽ സ്വാമിനാഥൻ അങ്ങനെ ഇരിക്കുന്പോഴാണ് ഭാര്യയുടെ അക്കൗണ്ടിൽനിന്ന് ഇങ്ങനെയൊരു പോസ്റ്റ് വരുന്നത്… ഉരുളയ്ക്കുപ്പേരി പോലെ ഭർത്താവും പോസ്റ്റിട്ടു – ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്… ആദ്യമിട്ട പോസ്റ്റോടെ എല്ലാം തീർന്നെന്നു കരുതല്ലേ… രണ്ടാംനാൾ ആതിര സുനിൽ വീണ്ടും എഫ്ബിയിൽ പോസ്റ്റിട്ടു… അലമാരി ശരിയാക്കാത്ത പക്ഷം മുണ്ടിട്ടു മൂടിയ അലമാരിയുടെ ഫോട്ടോസ് ഷെയർ ചെയ്യുന്നതായിരിക്കും എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ.് അലമാരിയുടെ വാതിൽ പൊളിഞ്ഞാൽ ഇത്രയൊക്കെ പ്രശ്നമുണ്ടോ എന്നു ചിന്തിക്കുന്നവരോട് ആതിര പറയുന്നു – വാതിലില്ലാത്ത…
Read Moreഅമ്മയും അമ്മയുടെ സുഹൃത്തും കൂട്ടുനിന്നു! ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കടുത്തുരുത്തി: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ മൂന്നു പേരെ പോലീസ് പിടികുടി. മൂവാറ്റുപുഴ വാഴപ്പിള്ളിയിൽ വിഷ്ണു (21)വാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഇതിനു കൂട്ടുനിന്ന ഇയാളുടെ അമ്മ ടിന്റു (40), ഇവരുടെ ആണ്‍സുഹൃത്ത് കൊല്ലം പൊഴിക്കര സ്വദേശി സുരേഷ് (44) എന്നിവരെയാണ് കർണാടകയിലെ സുള്ള്യ ഭാഗത്ത് കുന്പളശേരി എന്ന സ്ഥലത്തുനിന്ന് വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പത്തിനാണ് സംഭവം. ഇറുന്പയം സ്വദേശിയായ പെണ്‍കുട്ടി ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വിഷ്ണുവിനോടൊപ്പം പോകുകായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷകർത്താക്കളുടെ പരാതിയിൽ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെ പെണ്‍കുട്ടിയെ മൂവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. തുടർന്നു പെണ്‍കുട്ടിയെ വെള്ളൂർ പോലീസ് കൂട്ടിക്കൊണ്ട് വന്നു. തുടരന്വേഷണത്തിലാണ് കർണാടകയിൽനിന്നും കഴിഞ്ഞ ദിവസം പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ വൈക്കം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളുർ എസ്ഐ…
Read More