കടുത്തുരുത്തി: മകളുടെ മരണവുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിലൂടെ തങ്ങള്‍ക്കു നീതി ലഭിക്കണമെന്ന് ഡോ. വന്ദനയുടെ മാതാപിതാക്കള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടു. നീചമായ കുറ്റകൃത്യം നടത്തിയ പ്രതിക്കു പരമാവധി ശിക്ഷ ഉറപ്പാക്കണം. ഇനിയൊരു കുടുംബത്തിനും ഈ ദുര്‍ഗതി വരരുതെന്നും വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹന്‍ദാസും വസന്തകുമാരിയും മന്ത്രിയോട് ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ മുട്ടുചിറയിലെ വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോടാണു മാതാപിതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയാണ് സ്മൃതി ഇറാനി നമ്പിച്ചിറക്കാലായിലെ വീട്ടിലെത്തിയത്. നിലവില്‍ ക്രൈം ബ്രാഞ്ച് അന്വേഷണമാണ് വന്ദനാ ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു നടക്കുന്നത്. കേസിന്റെ കാര്യങ്ങള്‍ വന്ദനയുടെ കുടുംബം മന്ത്രിയുമായി വിശദമായി സംസാരിച്ചു. ആശുപത്രിയില്‍ വന്ദനയ്ക്കു നേരെ പ്രതി ആക്രമണം നടത്തുന്ന സമയത്ത് പോലീസിനും മറ്റു ജീവനക്കാര്‍ക്കുമുണ്ടായ വീഴ്ചകളും കുടുംബം മന്ത്രിക്കു മുന്നില്‍ വിവരിച്ചു. കേസുമായി ബന്ധപ്പെട്ടുള്ള…
Read MoreCategory: All News
കര്‍ണാടകയില്‍ സിദ്ധരാമയ്യ അധികാരത്തില്‍ ! ഉപമുഖ്യമന്ത്രിയായി ഡി.കെ; മലയാളിയായ കെ.ജെ ജോര്‍ജ് മന്ത്രിസഭയില്‍…
ബംഗളൂരു: കർണാടകയുടെ 24 ാമത് മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ അധികാരമേറ്റു.ഉപമുഖ്യമന്ത്രിയായി കർണാടക പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറും മലയാളിയായ കെ.ജെ. ജോർജ് ഉൾപ്പെടെ എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ തവർ ചന്ദ് ഗെഹ് ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്. സിദ്ധരാമയ്യയ്ക്കും ശിവകുമാറിനും പുറമെ ജി. പരമേശ്വര, കെ.എച്ച്. മുനിയപ്പ, കെ.ജെ. ജോർജ്, എം.ബി. പാട്ടീൽ, സതീഷ് ജർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഢി, സമീർ അഹമ്മദ് ഖാൻ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ലിംഗായത്ത്, വൊക്കലിഗ, മുസ് ലിം, എസ്സി, എസ്ടി, വനിതാ പ്രാതിനിധ്യങ്ങളുടെ കാര്യത്തിൽ തീരുമാനമാകാത്തതിനെത്തുടർന്നാണു കൂടുതൽ മന്ത്രിമാർ ഇന്നു സത്യപ്രതിജ്ഞ ചെയ്യാതിരുന്നത്. താമസിയാതെ മന്ത്രിസഭാ വികസനം നടക്കും. ബിജെപി വിട്ടെത്തിയ ലക്ഷ്മൺ സാവഡി മന്ത്രിയായേക്കും. ബിജെപി വിട്ട് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു…
Read Moreമാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതി ജോയി പോക്സോ കേസിൽ ഏഴ് വർഷം തടവ് ശിക്ഷ അനുഭവിച്ചയാൾ
പിറവം: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ മാനഭംഗപ്പെടുത്തിയ മധ്യവയസ്കൻ പോലീസിന്റെ പിടിയിലായി. പോക്സോ കേസിലും മോഷണക്കേസുകളിലും പ്രതിയായ കോട്ടയം കോതനല്ലൂർ ചാമക്കാലായിൽ അംബേദ്കർ കോളനിയിൽ മേക്കണ്ണായിൽ ജോയി വർഗീസാ(56)ണ് അറസ്റ്റിലായത്. കഴിഞ്ഞ ആറിന് പകൽ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് ഇരുപതുകാരിയായ യുവതിയെ പ്രതി മാനഭംഗപ്പെടുത്തിയത്. വീട്ടിൽ നിന്ന് ഇയാൾ ഇറങ്ങിപ്പോകുന്നതു കണ്ട സമീപവാസിയായ സ്ത്രീ, യുവതിയോട് ചോദിച്ചപ്പോഴാണ് വിവരങ്ങൾ പുറത്തറിയുന്നത്. ജോലിക്ക് പോയിരുന്ന മാതാവ് വൈകുന്നേരമെത്തിയപ്പോൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയേക്കുറിച്ച് പോലീസിന് സൂചനയൊന്നും ലഭിച്ചിരുന്നില്ല. അടുത്ത ദിവസം പ്രതി ബൈക്കിൽ അതുവഴി പോകുന്നത് യുവതിയുടെ സഹോദരൻ കാണുകയും ഇയാളെ പിന്തുടർന്ന് ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പറടക്കം പോലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടിയത്. 2015ൽ തിടനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു പോക്സോ കേസിൽ ജോയിയെ കോടതി ഏഴു വർഷം ശിക്ഷിച്ചിരുന്നു. ഹൈക്കോടതിയിൽ അപ്പീൽ നല്കി…
Read More15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദായി ! ഭൂജലവകുപ്പിന്റെ കുഴല്‍ക്കിണര്‍ നിര്‍മാണം വന്‍ പ്രതിസന്ധിയില്‍
കോട്ടയം: ഭൂജല വകുപ്പിന്റെ കുഴല്‍ക്കിണര്‍ നിര്‍മാണ യൂണിറ്റുകളിലെ ഭൂരിഭാഗം വാഹനങ്ങളുടെയും രജിസ്ട്രേഷന് റദ്ദായതോടെ കുഴല്‍ക്കിണര്‍ നിര്‍മാണം പ്രതിസന്ധിയില്‍. ജീവനക്കാര്‍ക്കു തൊഴില്‍ നഷ്ടമാകുകയും ചെയ്യുന്ന സ്ഥിതിയുമാണു നിലവിലുള്ളത്. വേനല്‍ കടുത്തതോടെ കുഴല്‍ക്കിണര്‍ നിര്‍മാണം ദ്രുതഗതിയില്‍ നടക്കുമ്പോഴാണു വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാകുന്നത്. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കണമെന്ന നിയമം വന്നതോടെയാണു ഭൂരിഭാഗം വാഹനങ്ങളുടെയും രജിസ്ട്രേഷന് റദ്ദായത്. പതിനാല് ജില്ലാ ഓഫീസുകളിലായി മുപ്പത്തിനാലു കുഴല്‍ക്കിണര്‍ നിര്‍മാണ യൂണിറ്റുകളില്‍ ഉണ്ടായിരുന്ന ഇരുപതു ലോറികളില്‍ പതിനേഴും മുപ്പത്തിമൂന്ന് ജീപ്പുകളില്‍ ഇരുപതിന്റെയും രജിസ്ട്രേഷന് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് റദ്ദായി. മൂന്നു ലോറിയും പതിമൂന്ന് ജീപ്പും മാത്രമാണിപ്പോഴുള്ളത്. ഇതോടെ മുപ്പത്തിനാല് കുഴല്‍ക്കിണര്‍ യൂണിറ്റുകള്‍ പത്തായി ചുരുങ്ങി.
Read Moreകളിക്കളങ്ങളും രാസലഹരിയുടെ പിടിയിൽ; ആദ്യം ഫ്രീയായി നൽകി വശത്താക്കും; പിന്നെ കുട്ടികൾ വാഹകരും വ്യാപാരികളുമാകും
പത്തനംതിട്ട: കളിക്കളങ്ങളിൽ ഒത്തുകൂടുന്ന കുട്ടികളെ കേന്ദ്രീകരിച്ച് രാസലഹരികളുടെ കൈമാറ്റവും വില്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിൽ രണ്ട് കുട്ടികൾ പോലീസ് പിടിയിലായി. ഹ യർ സെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് പന്തളത്ത് ഡാൻസാഫ് സംഘത്തിന്റെയും പന്തളം പോലീസിന്റെയും സംയുക്ത നീക്കത്തിൽ കുടുങ്ങിയത്. ഇവരിൽനിന്ന് ഒരു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു, വില്പനയ്ക്കായി വാങ്ങികൊണ്ടുവരവേയാണ് പിടിയിലായത്. പോലീസിനെ കണ്ട് സ്കൂട്ടർ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കൗമാരക്കാരെ സാഹസികമായി പിടികൂടുകയായിരുന്നു. കഴിഞ്ഞദിവസം ബംഗളൂരുവിൽനിന്നു എംഡിഎംഎയുമായി എത്തിയ യുവാവിൽനിന്നു ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിൽ കളിക്കളങ്ങൾ കേന്ദ്രീകരിച്ച് കർശന നിരീക്ഷണം തുടരാൻ ജില്ലാ പോലീസ് മേധാവി പോലീസിന് നിർദേശം നൽകിയിരുന്നു. കുളനട പെട്രോൾ പമ്പിനടുത്തുനിന്നാണ് രാസലഹരിയുമായി കുട്ടികൾ പോലീസ് വലയിലായത്. കുട്ടികൾ വാഹകരും വ്യാപാരികളും കുട്ടികൾതന്നെ ഉപഭോക്താക്കളും വാഹകരുമായി മാറുന്ന ഗുരുതര സ്ഥിതിവിശേഷം നിലവിലുണ്ട്. വിൽക്കാൻ കിട്ടുന്ന ലഹരിവസ്തുക്കളിൽനിന്ന് ഇവർക്ക് സ്വന്തം…
Read Moreകരയ്ക്കെത്തിച്ച മൃതദേഹത്തിന് അരികില്‍ ഒടുവിൽ ചേതനയറ്റ് രക്ഷാപ്രവർത്തകനും; വിനോദിന്റെ മരണം താങ്ങാനാവാതെ പുന്നപ്രയിലെ നാട്ടുകാർ
അമ്പലപ്പുഴ: കഴിഞ്ഞ പകല്‍ താന്‍ കരയ്ക്കെത്തിച്ച മൃതദേഹത്തിനു തൊട്ടരികില്‍ ഒടുവിൽ ചേതനയറ്റു രക്ഷാപ്രവര്‍ത്തകനും. ചൊവ്വാഴ്ച നവരാക്കലില് വാഹനാപകടത്തില്‍ മരിച്ച പുന്നപ്ര തെക്ക് 14-ാംവാര്‍ഡ് ആലിശേരി കുന്നേല്‍ വിശ്വന്റെ മകന് വിനോദാണ് ചൊവ്വാഴ്ച കടലില്‍ കണ്ട അജ്ഞാത യുവതിയുടെ മൃതദേഹം കരയ്ക്കെത്തിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചതിനു ശേഷമാണ് വിനോദ് തോട്ടപ്പള്ളിയിലേക്കു മടങ്ങുന്നത്. തിരിച്ചു വരുന്നതിനിടെയാണ് വിനോദിന്റെ ജീവനും അപകടത്തിൽ നഷ്ടമായത്. രാത്രിയോടെ, വിനോദ് കരയ്ക്കെത്തിച്ച മൃതദേഹത്തിനരികിലായി ചേതനയറ്റ് വിനോദിന്റെ ദേഹവുമെത്തി.അഞ്ചു മാസം മുമ്പ് സംസ്ഥാന ഫിഷറീസ് വകുപ്പ് രൂപീകരിച്ച സീ റെസ്ക്യൂ ഗാര്‍ഡായിട്ടാണ് കരാര്‍ അടിസ്ഥാനത്തില്‍ വിനോദ് ജോലിയില്‍ ചേരുന്നത്. വേനല്‍മഴയും കാറ്റും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായതിനാല്‍ റെസ്ക്യൂഗാര്‍ഡ്, ജോലി സമയം കഴിഞ്ഞും തോട്ടപ്പള്ളിയില്‍ തങ്ങാറുണ്ട്. ചൊവ്വാഴ്ച വൈകിട്ടുണ്ടായ കാലാവസ്ഥപ്രശ്നം മൂലം ജോലിസമയം കഴിഞ്ഞും വിനോദ് തോട്ടപ്പള്ളിയില്‍ തങ്ങിയിരുന്നു. പിന്നീടുള്ള തിരിച്ചുവരവിലായിരുന്നു…
Read Moreവിദേശത്തുള്ള ഭാര്യ ഫോൺ എടുത്തില്ല! അമ്മയെ കമ്പികൊണ്ട് തലയ്ക്കടിച്ച പ്രതി പിടിയിൽ; നാട്ടിലേക്ക് തിരിച്ച് വിദേശത്തുള്ള അമ്മ
കാട്ടാക്കട: ചെറുമക്കളെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച അമ്മയെ മകൻ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിൽ മംഗലയ്ക്കൽ എസ്എസ് ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന ഷിബു (49)വിനെ പോലീസ് പിടികൂടി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മാതാവ് ഖദീജയെ(69)യാണ് ഷിബു തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചത്. 12, ഒമ്പതു വയസുള്ള പെൺകുട്ടികളെ ഇയാൾ പതിവായി ഉപദ്രവിക്കാറുണ്ട്. സംഭവ ദിവസം ഇയാൾ വിദേശത്തുള്ള ഭാര്യയയെ ഫോണിൽ വിളിച്ചപ്പോൾ ഫോൺ എടുക്കാത്തതിനാൽ തർക്കത്തിലാവുകയും കുട്ടികൾക്ക് നേരെ തിരിയുകയുമായിരുന്നു. ഈ സമയം ഖദീജ ഇടയ്ക്കുകയറി തടസം നിന്നതോടെ കൂടുതൽ പ്രകോപിതനായ ഷിബു ഇരുമ്പുകമ്പി കൊണ്ട് ഖദീജയെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ശല്യം കാരണം ഖദീജ ചെറുമക്കളുമായി കുറച്ചുനാൾ ബന്ധുവീട്ടിൽ മാറിത്താമസിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് വീണ്ടും മംഗലയ്ക്കലെത്തിയത്. തുടർന്നായിരുന്നു ആക്രമണം. ബഹളം കേട്ടെത്തിയവർ പോലീസിനെ അറിയിക്കുകയും ഖദീജയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രാത്രിയോടെ ഷിബുവിനെ പോലീസ്…
Read Moreആകെ കണ്‍ഫ്യൂഷനായല്ലോ!!! ഷഹറൂഖ് സെയ്ഫിന്റെ അറസ്റ്റില്‍ അടിമുടി ദൂരൂഹത; മാധ്യമപ്രവര്‍ത്തകരോട് ഷാറൂഫ് സെയ്ഫിയുടെ പിതാവ് പറഞ്ഞത്…
കോഴിക്കോട് ഏലത്തൂരില്‍ ആലപ്പുഴ- കണ്ണൂര്‍ എക്സ്പ്രസിന് തീ കൊളുത്തിയ കേസിലെ പ്രതി ഷാഹറൂഖ് സെയ്ഫ് അറസ്റ്റിലായതില്‍ ഇപ്പോഴും ദുരൂഹത. പ്രതി ട്രെയിനിന് തീവച്ചശേഷം കണ്ണൂരില്‍ ഇറങ്ങി ജില്ലാ ആശുപത്രിയില്‍ പൊള്ളലേറ്റ കാലിന് ചികല്‍സ തേടിയെന്നായിരുന്നു സംഭവ ദിവസം പിന്നേറ്റേന്ന് കേട്ടത്. പോലീസ് തന്നെയാണ് ആ വാര്‍ത്ത പുറത്തുവിട്ടതും. ഇയാള്‍ ഒ പി ടിക്കറ്റില്‍ വ്യാജ മേല്‍വിലസമാണ് നല്‍കയിരുന്നതെന്നും പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇയാള്‍ കണ്ണൂര്‍ വിട്ടിട്ടില്ലന്നും പോലീസിന്റെ പിടിയിലായെന്നും ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. കേരളത്തില്‍ നിന്നും പ്രതി പുറത്ത് പോകാതിരിക്കാന്‍ എല്ലാ പഴുതകളുമടച്ച് കേരളത്തിലെ പോലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും വലവിരിച്ചുകാത്തിരിക്കെ ഇയാള്‍ എങ്ങിനെ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍ എത്തിയെന്നാണ് ദുരൂഹമായ മറ്റൊരു കാര്യം. ഡല്‍ഹി ഷഹീന് ബാഗിലെ ഇയാളുടെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് ഷാറൂഫ് സെയ്ഫിയുടെ പിതാവ് പറഞ്ഞത് 30 കിലോമീറ്ററിനപ്പുറം ഇതുവരെ സഞ്ചരിക്കാത്തയാളാണ് തന്റെ…
Read Moreമോണിക്ക പോയി ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല! കാനഡയില്‍നിന്നു കാമുകിയെ വിളിച്ചുവരുത്തി കൊന്നു; മൃതദേഹം ഫാം ഹൗസില്‍ കുഴിച്ചിട്ടു
ന്യൂഡൽഹി: കാനഡയിൽനിന്നു കാമുകിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഹരിയാനയിലെ സോനിപട്ടിലാണു സംഭവം. 2022 ജൂണിലായിരുന്നു സുനിൽ തന്റെ കാമുകിയായ മോണിക്കയെ വെടിവച്ചു കൊലപ്പെടുത്തിയത്. കാനഡയിലായിരുന്ന യുവതിയെ സുനില്‍ നാട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. സ്വദേശത്തേക്കു മടങ്ങിയെത്തിയ മോണിക്ക സോനിപത്ത് സ്വദേശിയായ സുനിലിനെ കാണാന്‍ പോകുന്നതിനു മുമ്പ് റോഹ്തക്കിലെ സ്വന്തം വീട്ടിൽ കുടുംബാംഗങ്ങളെ കാണാൻ എത്തിയിരുന്നു. മോണിക്ക പോയി കുറച്ചു ദിവസം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതോടെ കുടുംബാംഗങ്ങൾ സംശയമായി. തുടർന്ന് മാതാപിതാക്കൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തില്‍ കാമുകനായ സുനിലിനെ കണ്ടെത്തുകയും ചോദ്യം ചെയ്യലില്‍ മോണിക്കയെ കൊലപ്പെടുത്തിയതായി സുനില്‍ സമ്മതിക്കുകയും ചെയ്തു. ഫാം ഹൗസില്‍നിന്ന് മോണിക്കയുടെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രതിക്കെതിരെ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Read Moreഒരേ ഒരു ഹിറ്റ്… ചിരിനിറച്ച് പ്രേക്ഷകരെ കൈയിലെടുത്തത് രോമാഞ്ചം; പിന്നെല്ലാം പുക
വി.ശ്രീകാന്ത്കാലം മാറി കോലം മാറി ഇപ്പോൾ പ്രേക്ഷകരുടെ മനസും മാറിയിരിക്കുകയാണ്. ഈ വർഷം ഇതിനോടകം 30 ലേറെ ചിത്രങ്ങൾ തീയറ്റർ കണ്ട് മടങ്ങി. വന്നു, വന്നപോലെ പോയി എന്ന മട്ടിൽ വെറുമൊരു തീയറ്റർ സന്ദർശനം മാത്രമായി സിനിമകൾ മാറി തുടങ്ങി. അതിന് കാരണക്കാരനാരാണ്. കോവിഡ് കാലം കഴിഞ്ഞതോടെ പ്രേക്ഷകരുടെ മനസ് അടപടലം മാറിയിട്ടുണ്ട്. വെബ് സീരിയലുകളിലേക്കും ഒടിടി സിനിമകളിലേക്കുമെല്ലാം അവർ മെല്ലേ ചെക്കേറി. ഇത്രയും പൈസയും മുടക്കി തിയറ്ററിൽ പോയി സിനിമ കാണേണ്ട കാര്യമുണ്ടോ… ഒന്നോ രണ്ടോ മാസം കഴിയുന്പോൾ കുറച്ചെങ്കിലും കൊള്ളാവുന്ന പടങ്ങൾ ഒടിടിയിൽ വരും… എന്നാൽ പിന്നെ അത് വീട്ടിലിരുന്നോ, ഫോണിലോ കണ്ടാൽ പോരേ എന്നായിട്ടുണ്ട് ചിന്തകളുടെ പോക്ക്. ഇതൊക്കെ കാണുന്പോൾ നെഞ്ച് പിടയുന്നത് മലയാള സിനിമ പ്രവർത്തകരുടെയാണ്… പ്രത്യേകിച്ച് നിർമാതാക്കളുടെ. ഒരേ ഒരു രോമാഞ്ചംഈ വർഷം ഒരെയോരു ചിത്രം മാത്രമാണ് ചിരിനിറച്ച് പ്രേക്ഷകരെ…
Read More