നിരനിരയായി ആറ് വോട്ട്… കൊല്ലത്തെ എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറും കുടുംബവും തിരുവനന്തപുരം വട്ടിയൂർക്കാവിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷം.
Read MoreCategory: All News
കുഞ്ഞേ നിനക്ക് വേണ്ടി… ഗുകേഷിനായി അച്ഛൻ ഡോക്ടർ പ്രാക്ടീസ് ഉപേക്ഷിച്ചു
ചെന്നൈയിലെ തെലുങ്കു കുടുംബത്തിൽ 2006 മേയ് 29നായിരുന്നു ഗുകേഷിന്റെ ജനനം. ഇഎൻടി സർജനായ രജനികാന്തിന്റെയും മൈക്രോബയോളജിസ്റ്റായ പത്മയുടെയും മകനായ ഗുകേഷ് ഏഴാം വയസിൽ ചെസ് കളി പഠിച്ചു. 2015ൽ അണ്ടർ-9 ഏഷ്യൻ സ്കൂൾ ചെസ് ചാന്പ്യനായി. ഇന്ത്യയിൽനിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ പദവിയിലെത്തിയ ഗുകേഷിന്റെ ചെസ് ജീവിതത്തിനായി ഡോക്ടർ പ്രാക്ടീസ് രജനികാന്ത് ഉപേക്ഷിച്ചു എന്നതാണ് ശ്രദ്ധേയം. തന്റെ ജോലിക്കൊപ്പം മകന്റെ ചെസ് ജീവിതവും നടക്കില്ലെന്ന് ഉറപ്പായതോടെയാണ് രജനികാന്ത് രാജിവച്ചത്. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ എന്ന റിക്കാർഡ് വെറും 17 ദിവസത്തിന്റെ വ്യത്യാസത്തിലാണ് റഷ്യയുടെ സെർജി കർജാക്കിനു മുന്നിൽ ഗുകേഷിനു നഷ്ടപ്പെട്ടത്. ഏഴ് മണിക്കൂർ പരിശീലനം ദിവസവും ഏഴ് മണിക്കൂർ ഗുകേഷ് പരിശീലനം നടത്താറുണ്ട്. സ്കൂളിലെ ചെസ് മാനേജർ വേലവന്റെ ശിക്ഷണമാണ് ഗുകേഷിന് മികച്ച അടിത്തറ നൽകിയത്. എതിരാളികളുടെ കളി വിശകലനം ചെയ്യുകയും അതിനനുസരിച്ച് സ്വയം…
Read Moreവേനൽമഴയെത്തി: ചൂടിന് കുറവില്ല; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമായിട്ടും കടുത്ത ചൂടിന് ശമനമാകുന്നില്ല. പാലക്കാട് ഇന്നലെയും പകൽച്ചൂട് 40 ഡിഗ്രി സെൽഷസിനും മുകളിലെത്തി. ശനിയാഴ്ച വരെ സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 39 ഡിഗ്രി വരെയും കോഴിക്കോട് ജില്ലയിൽ 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച വരെ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Read Moreപ്ലാസ്റ്റിക് മുക്ത പരിസ്ഥിതിക്കായി ഒരുമിക്കാം
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൂ, ഭൂമിയെ രക്ഷിക്കൂ എന്നതാണ് ഇത്തവണത്തെ ഭൗമദിന വിചാരം. പരിസ്ഥിതിക്കും മാനവരാശിയ്ക്കും തീരാശാപമായി മാറിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പരിഹാരം കണ്ടെത്താനും അതിനുവേണ്ടിയുള്ള അവബോധം സൃഷ്ടിക്കാനും അങ്ങനെ ഈ ഭൂമിയെ ഒരു മെച്ചപ്പെട്ട ഇടമാക്കി മാറ്റാനുമുള്ള കൂട്ടായപ്രവർത്തനത്തിലേക്കാണ് ഈ ദിനാചരണം ലക്ഷ്യം വയ്ക്കുന്നത്. മണ്ണിൽ അഴുകാത്തതും സംസ്കരിക്കപ്പെടാത്തതുമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭൂമിയുടെ ഹരിതാഭയ്ക്കും ആവാസവ്യവസ്ഥയുടെ സുസ്ഥിതിക്കും കാലാവസ്ഥയ്ക്കും നേരെ ഉയർത്തുന്ന വെല്ലുവിളികൾ നിസാരങ്ങളല്ല. മനുഷ്യജീവിതത്തിന്റെ അടിമുടി വായുവിലും ജലത്തിലും ഭക്ഷണത്തിലും പാർപ്പിടത്തിലും നിത്യോപയോഗസാധനങ്ങളിലും പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം ക്രമാതീതമായി വർദ്ധിച്ചുവരികയാണ്. പരിസ്ഥിതിനാശത്തിനു കാരണമാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ കണ്ടെത്തുക എന്നത് കാലഘട്ടം നേരിടുന്ന വെല്ലുവിളികൾക്കുള്ള പരിഹാരമാർഗം തന്നെയാണ്. ബ്രഹ്മപുരത്തിലെയും ഗോഡൗണിലെയും പുക കെടാതെ എരിയുന്ന കേരളപശ്ചാത്തലത്തിൽ അതീവപ്രസക്തമാണ് ഈ ഭൗമദിന വിചാരം. എന്തുകൊണ്ടാണ് ഇത്രയധികം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ എന്ന ചോദ്യത്തിന് ഉത്തരം അതിന്റെ ഉത്പാദനത്തിലെ എളുപ്പവും ഭാരക്കുറവും താഴ്ന്ന…
Read Moreശ്രീനാരായണ ഗുരുവിന്റെ പേരിൽ ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം,മന്നത്ത് പദ്മാനഭന്റെ പേരിൽ അരൂരിൽ 2000 കോടി രൂപയുടെ ഡിജിറ്റൽ പാർക്ക്; വികസന രേഖയുമായി ശോഭാ സുരേന്ദ്രൻ
കായംകുളം: ആലപ്പുഴ പാർലമെന്റ് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് വികസന രേഖ പുറത്തിറക്കി. വിശദമായ പഠനത്തിനുശേഷം ആലപ്പുഴയുടെ മനസറിഞ്ഞു തയാറാക്കിയതാണ് വികസനരേഖയെന്ന് കോയമ്പത്തൂർ എംഎൽഎയും മഹിളാ മോർച്ച ദേശീയ അധ്യക്ഷയുമായ വാനതി ശ്രീനിവാസൻ വികസനരേഖയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അവർ. നാടിന്റെയും ജനതയുടെയും മനസറിഞ്ഞവർക്കു മാത്രമേ ജനങ്ങളുടെ ആവശ്യങ്ങൾ ഉൾക്കൊണ്ടതും സാധ്യമാക്കാൻ സാധിക്കുന്നതുമായ കാര്യങ്ങൾ ഉൾക്കൊള്ളാൻ സാധിക്കൂ. സ്ത്രീകളുടെ ഉന്നമനത്തിനായി വസ്ത്ര നിർമാണ പാർക്കും കോളജ് വിദ്യാഭ്യാസത്തിനു പെൺകുട്ടികൾക്ക് 25,000 രൂപയുടെ സ്കോളർ ഷിപ്പ്, തീരദേശത്തിന്റെ വികസനത്തിനായി 30,000 കോടി രൂപയുടെ പാക്കേജ്, മന്നത്ത് പദ്മാനഭന്റെ പേരിൽ അരൂരിൽ 2000 കോടി രൂപയുടെ മൾട്ടി കോംപ്ലക്സ് ഡിജിറ്റൽ പാർക്ക്, ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം തുടങ്ങി ആലപ്പുഴയുടെ സമഗ്രവികസനത്തിനുള്ള മാസ്റ്റർ പ്ലാൻ ആണ് വികസന രേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ആലപ്പുഴയുടെ ഹൃദയം കീഴടക്കാൻ സാധിച്ച ശോഭ…
Read Moreആരവം, പൂരാരവം
ആരവം, പൂരാരവം… തൃശൂർ പൂരത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരനടയിൽ നടന്ന കുടമാറ്റം. – ടോജോ പി. ആന്റണി
Read Moreബിജെപി നടപ്പിലാക്കുന്നത് ഭരണഘടനയും മതനിരപേക്ഷതയും തകർക്കുന്ന നയങ്ങൾ: പ്രകാശ് കാരാട്ട്
നെടുമങ്ങാട്: കഴിഞ്ഞ പത്ത് വർഷക്കാലമായി കേന്ദ്രം ഭരിക്കുന്ന ബിജെപി നടപ്പിലാക്കുന്ന നയങ്ങൾ ഇന്ത്യൻ ഭരണ ഘടനയെയും ജനാധിപത്യത്തേയും മത നിരപേക്ഷതയെയും തകർക്കുന്ന നിലപാടാണെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം പ്രകാശ് കാരാട്ട്. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി വി.ജോയിയുടെ അരുവിക്കര മണ്ഡലം റാലിയും പൊതു സമ്മേളനവും ആര്യനാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ശതകോടീശ്വരന്മാരുമായി ചേർന്ന് സ്വകാര്യ വൽക്കരണം നടത്തുകയും ഖനനം, റെയിൽവേ,വിമാനത്താവളം എന്നിവ സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന കാഴ്ചയുമാണ് നാം കണ്ടത്. ഇതുകാരണം രാജ്യത്ത് തൊഴിലില്ലായ്മയും ദാരിദ്ര്യവും വർദ്ധിച്ചു.മോദിയെ വിമർശിക്കുന്ന പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യുന്ന നയമാണ് നടപ്പിലാക്കുന്നത്. ഇതിന് ഉദാഹരണമാണ് അരവിന്ദ് കേജരിവാളിനെയും ഹേമന്ദ് സോറനെയും അകാരണമായി അറസ്റ്റ് ചെയ്ത് ജയിലലടച്ചത്. കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയും അർഹതപ്പെട്ട വിഹിതം പോലും നൽകാതെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുന്നത്. സർക്കാർ കൊണ്ടുവരുന്ന ബില്ലുകൾ ഗവർണറെ ഉപയോഗിച്ച് ഒപ്പിടാതെ ബുദ്ധിമുട്ടിക്കുകയാണെന്നും പ്രകാശ് കാരാട്ട്…
Read Moreവർണവിസ്മയം…
വർണവിസ്മയം… തൃശൂർ പൂരത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ടു നടന്ന സാമ്പിൾ വെടിക്കെട്ടിൽ നിന്ന്. ടോജോ പി.ആന്റണി
Read Moreവോട്ടര്‍ കുഞ്ഞച്ചൻ…
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള സ്വീപിന്റെ ബോധവല്കരണ പരിപാടികളുടെ ഭാഗമായി കുമരകത്തെ ബാക്ക് വാട്ടര്‍ റിപ്പിള്‍സില്‍ കോട്ടയം വോട്ടര്‍ കുഞ്ഞച്ചനെ അനാവരണം ചെയ്ത ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി വിദ്യാര്‍ഥികള്‍ക്കൊപ്പം ചുവടു വച്ചപ്പോള്‍.
Read Moreവെജ് ബർഗർ ഓർഡർ ചെയ്തവർക്ക് കഫേ വിളമ്പിയത് ചിക്കൻ: ഭക്ഷ്യ വകുപ്പിന് പരാതി നൽകി ഉപഭോക്താക്കൾ; വീഡിയോ വൈറൽ
അഹമ്മദാബാദിൽ, വെജ് ബർഗർ ഓർഡർ ചെയ്ത ഒരു കൂട്ടം സസ്യഭുക്കുകൾക്ക് കഫേയിൽ നിന്ന് നൽകിയത് ചിക്കൻ ബർഗർ. ഭക്ഷണം കഴിക്കാനെത്തിയവരിൽ ഒരാളായ വിതസ്ത വ്യാസ് കഫേ ജീവനക്കാരുമായി തർക്കിക്കുന്നതിൻ്റെ വീഡിയോ വൈറലായതിന് ശേഷമാണ് സംഭവം പുറത്തറിയുന്നത്. “അയാൾ ഞങ്ങൾക്ക് അബദ്ധത്തിൽ ചിക്കൻ നൽകി.. ഇത് തെറ്റാണ്. ഇത് ചിക്കൻ ബർഗർ ആണെന്ന് അറിയാത്തവർ അത് കഴിക്കുമായിരുന്നു,” അവർ വീഡിയോയിൽ പറയുന്നത് ഇങ്ങനെ. വെയിറ്റർ ആദ്യം കള്ളം പറയുകയും തൻ്റെ തെറ്റ് സമ്മതിച്ചില്ലെന്നും ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടി. പാത്രം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ് അപകടം മറയ്ക്കാൻ അയാൾ ശ്രമിച്ചുവെന്നും അവർ വീഡിയോയിൽ ആരോപിച്ചു. ഉപഭോക്താവിൻ്റെ അഭിപ്രായങ്ങൾ ഇങ്ങനായിരിക്കെ, ഭക്ഷണശാല ഒരു മാധ്യമത്തോട് സംസാരിക്കുകയും ഇതൊരു വെജ് മീൽ ആണെന്നും അതിൽ ഉപയോഗിച്ചിരിക്കുന്ന സോസ് കാരണം ചിക്കൻ പോലുള്ള ഫ്ലേവറിൽ ചേർക്കാമായിരുന്നുവെന്നും പറഞ്ഞു. ഇക്കാര്യം കണ്ടെത്തി വ്യക്തത വരുത്താൻ ഭക്ഷ്യവകുപ്പിനെ അവർ സമീപിച്ചു.…
Read More