തുറന്ന വാതില്‍: നടപടിയെടുക്കുന്നതിനുളള സമയം ബസുടമകള്‍ ഹൈക്കോടതിയില്‍ സമീപിച്ചതിനെ തുടര്‍ന്ന് നീട്ടിവച്ചതായി ആര്‍ടിഒ

pkd-busകോട്ടയം: തുറന്ന വാതിലുകളുമായി സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ നടപടിയെടുക്കുന്നത് നീട്ടി. അഞ്ചു മുതല്‍ നടപടിയെടുത്താല്‍ മതിയെന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വാക്കാല്‍ നിര്‍ദേശം നല്കിയതായി കോട്ടയം  ആര്‍ടിഒ അറിയിച്ചു. ബസുടമകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി അഞ്ചിനു പരിഗണിക്കുന്നതിനാലാണ് തീയതി നീട്ടിയത്.

ജില്ലയില്‍ നൂറോളം സ്വകാര്യ ബസുകളാണ് തുറന്നുവച്ചിരിക്കുന്ന വാതിലുകളുമായി സര്‍വീസ് നടത്തുന്നത്. പ്രധാനപ്പെട്ട ടൗണുകളില്‍നിന്നും 15 കിലോ മീറ്ററില്‍ താഴെയുള്ള സ്ഥലങ്ങളിലേക്കാണ് സിറ്റി, ടൗണ്‍ ബസുകള്‍ സര്‍വീസ് നടത്തിവരുന്നത്. ഇവയ്ക്കു മുമ്പിലും പുറകിലും ഡോറുകള്‍ക്ക് അടപ്പുകളില്ല. ഡോറുകളില്‍നിന്ന് യാത്രക്കാര്‍ തെറിച്ചു വീഴുകയും മരണപ്പെടുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പരിശോധന നടത്തുകയും ഡോര്‍ ഇല്ലാത്ത വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

മോട്ടോര്‍ വാഹനനിയമത്തിലെ വകുപ്പുപ്രകാരം സിറ്റി ബസുകള്‍ക്ക് ഡോറിനു അടുപ്പ് വേണ്ടെന്ന നിയമത്തിന്റെ പിന്‍ബലത്തില്‍ സിറ്റി, ടൗണ്‍ ബസുകള്‍ ഡോര്‍ ഫിറ്റ് ചെയ്തിരുന്നില്ല. ഇതിനെത്തുടര്‍ന്ന് 1989-ലെ മോട്ടോര്‍ വാഹന ചട്ടം ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയിരുന്നത്.

Related posts