തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍മാരുടെ ഒഴിവ് നികത്താന്‍ വൈകും

TCR-HOUSESARJANമുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജില്‍ 130 ഹൗസ് സര്‍ജന്‍മാരുടെ പ്രവര്‍ത്തന കാലാവധി അവസാനിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവുകള്‍ നികത്താന്‍ ഇനിയും ഒരാഴ്ച വേണ്ടിവരുമെന്ന് സൂചന.   75 പിജി വിദ്യാര്‍ഥികളെവച്ച് ഒരു പരിധിവരെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള നടപടികളാണ് അധികൃതര്‍ കൈക്കൊണ്ടിട്ടുള്ളത്. ഹൗസ് സര്‍ജന്‍മാരുടെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുള്ളത് ഒപിയിലും അത്യാഹിത വിഭാഗത്തിലുമാണ്. സാധാരണ രാവിലെ എട്ടിനാംരംഭിക്കുന്ന ഒപിയില്‍ എത്തുന്ന രോഗികള്‍ക്ക് ഒന്നോടെ പരിശോധന പൂര്‍ത്തീകരിച്ച് വീട്ടില്‍ പോകാമെന്നിരിക്കേ ഇപ്പോള്‍ നാലുവരെ കാത്തുനിന്നാലും ഡോക്ടറെ കാണാനാകാത്ത അവസ്ഥയാണ്.

രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരുടെ ആശ്രയമായ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുമ്പോള്‍ ആളില്ലാത്തതിനാല്‍ മറ്റ് ആശുപത്രികളിലേക്കു പോകേണ്ട ഗതികേടാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് 130 ഹൗസ് സര്‍ജന്‍മാരുടെ പ്രവര്‍ത്തന കാലാവധി അവസാനിച്ചത്. ആരോഗ്യസര്‍വകലാശാല എംബിബിഎസ് ഫലം പ്രഖ്യാപിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് ഹൗസ് സര്‍ജന്‍മാരുടെ നിയമനം വൈകാന്‍ കാരണം.

Related posts