നെയ്യാറ്റിന്‍കരയിലെ പാതയോരങ്ങളില്‍ മാലിന്യം കുന്നുകൂടുന്നു

tvm-wasteനെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരത്തിനും പരിസര പ്രദേശങ്ങള്‍ക്കും തീരാശാപമായി മാലിന്യങ്ങള്‍. ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും എല്ലാ രാഷ്ട്രീയ കക്ഷികളും പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ മാലിന്യനിര്‍മാര്‍ജനവും ഉള്‍പ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ നഗരസഭയ്ക്ക് ഇക്കുറി സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനായില്ല. മാലിന്യനിര്‍മാര്‍ജനത്തിനുള്ള പദ്ധതികള്‍ സ്വാഭാവികമായും ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷ സാക്ഷാത്കരിക്കപ്പെടാന്‍ ഇനി നിയമസഭ തെരഞ്ഞെടുപ്പ് കഴിയണം. അതായത് ഇനിയും രണ്ടു മാസത്തോളം നാട്ടുകാര്‍ കാത്തിരിക്കേണ്ടി വരും.

നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാലേ നഗരസഭയ്ക്ക് സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനാവൂ എന്നര്‍ഥം. കടുത്ത വേനലില്‍ നാടെങ്ങും ചുട്ടുപൊള്ളുന്ന സ്ഥിതിവി ശേഷമാണ് നിലവില്‍. പലയി ടത്തും കുടിവെള്ളത്തിന് നാട്ടുകാര്‍ നെട്ടോട്ടമോടുകയാണ്. പാതയോരങ്ങളിലേയ്ക്ക് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ സമീപത്തെ ജലസ്രോതസ്സുകളെയും മലിനമാക്കുന്നുണ്ട്. ദേശീയപാതയില്‍ അമരവിള പാലത്തില്‍ നിന്നും നദിയിലേയ്ക്ക് മാലിന്യക്കിറ്റുകള്‍ വലിച്ചെറിയുന്നതായ ആരോപണം ഇപ്പോഴും തുടരുന്നു. വഴിമുക്കും അമരവിളയുമാണ് ദേശീയപാതയില്‍ നഗരസഭയുടെ പ്രവേശനകവാടങ്ങള്‍. ഈ രണ്ടിടത്തും മാലിന്യക്കൂമ്പാരങ്ങള്‍ കാണാ നാകും. നഗരം ശുചിത്വവത്കരി ക്കണമെന്ന് വെറുതെ സ്വപ്നം കാണുകയും ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുകയും മാത്രമായാല്‍ വൃത്തി യാകില്ലല്ലോ.

വാഹനങ്ങളില്‍ മാലിന്യങ്ങള്‍ കൊണ്ടുവന്ന് റോഡരികിലേയ്ക്ക് വലിച്ചെറിയുന്ന പ്രവണത കൂടി വരികയാണ്. പാതയോരങ്ങള്‍ വൃത്തിയുള്ള തായിരുന്നെ ങ്കില്‍ അവിടേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയു മായിരുന്നോ എന്നൊരു മറുചോദ്യവും ഉയരുന്നു. വൃത്തിഹീനമായ ഓടകളും വഴിയരികിലെ പകര്‍ച്ചവ്യാധികളുടെ കേന്ദ്രമായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുക വകയിരുത്തുകയും നടപടികള്‍ പ്രഹസന മാവുകയും ചെയ്യുന്ന കാഴ്ച കാലങ്ങളായി നെയ്യാറ്റിന്‍കര നിവാസികള്‍ കാണുന്നുണ്ട്. ഈഴക്കുളം മുതലായ ജലാശയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരി ക്കപ്പെട്ടിട്ടില്ല. റോഡരികിലേയ്ക്ക് വലിച്ചെറിയുന്ന മാലിന്യങ്ങളുടെ കൂട്ടത്തില്‍ മാംസാവശിഷ്ട ങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കുറവല്ല.

ചിലയിടങ്ങളില്‍ റോഡില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് തീ കത്തിക്കുന്ന പതിവുമുണ്ട്. യഥാസമയം മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ ഇത്തരത്തില്‍ കത്തിക്കുന്നതും ദോഷകരമാണ്. വിഷലി പ്തമായ വാതകങ്ങളാണ് പ്ലാസ്റ്റിക് മുതലായവ കത്തിക്കുന്നതിലൂടെ പുറത്തു വരുന്നത്. വിദ്യാര്‍ഥികള്‍ അടക്കമുള്ള വഴിയാത്രക്കാര്‍ സഞ്ചരിക്കുന്ന പാതയോരത്ത് മാലിന്യങ്ങള്‍ കത്തിക്കുമ്പോള്‍ പ്രദേശത്തുള്ളവര്‍ക്കും യാത്രക്കാര്‍ക്കുമെല്ലാം ഒരുപോലെ അനാരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.

Related posts