പകര്‍ച്ച വ്യാധികളുടെ മറവില്‍ സ്വകാര്യ ആശുപത്രികള്‍ രോഗികളെ പിഴിയുന്നു

ALP-paniപത്തനാപുരം : പകര്‍ച്ചവ്യാധികളുടെ മറവില്‍ സ്വകാര്യ ആശുപത്രികള്‍ രോഗികളില്‍ നിന്നും അമിതപണം വാങ്ങുന്നതായിപരാതി. ദിവസങ്ങളോളം ചികിത്സിച്ചിട്ടും രോഗം മാറാത്തതിനാല്‍ പലരുംമെഡിക്കല്‍ കോളജില്‍ എത്തുകയാണ്. സാധാരണപനിപോലും  ഡെങ്കിപനിയും ചിക്കന്‍പോക്‌സും ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഈപകല്‍ കൊള്ള. മലയോരമേഖലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യം മുതലെടുത്താണ് സ്വകാര്യആശുപത്രി മാനേജ്‌മെന്റുകള്‍ അരങ്ങുവാഴുന്നത്.

തോട്ടം തൊഴിലാളികളും സാധാരണക്കാരും നിരവധിയുള്ള പത്തനാപുരം മേഖലയില്‍ ആകെ ഉള്ളത് പരിമിതികള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മാത്രമാണ്.ഇവിടെ എത്തിയാല്‍ ദീര്‍ഘനേരം കാത്തിരിക്കേണ്ടിവരുന്നതിനാലും മറ്റും കൂടുതല്‍ ആളുകളും ആശ്രയിക്കുന്നത് സ്വകാര്യആശുപത്രികളെയാണ്. ചെറുതും വലുതുമായ പത്തോളം സ്വകാര്യ ആതുരാലയങ്ങള്‍ നഗരത്തിലുണ്ട്.പനിബാധിച്ചെത്തിയാല്‍ രക്തപരിശോധനയിലൂടെ രോഗവിവരം മനസിലാക്കാമെന്നിരിക്കെ പലവിധ പരിശോധനകളുംനടത്തുകയാണ്പതിവ്.രക്തത്തിന് പുറമെ ഇസിജിയുംഇഇജിയും വരെ എടുപ്പിക്കുന്നവരുണ്ട്.തുടര്‍ന്ന് പകര്‍ച്ചപനിയാണെന്ന് പറഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും.

ചിലപ്പോള്‍ ഒരാഴ്ചയോ രണ്ടാഴ്ചയോ വരെ കിടത്തിചികില്‍സ തുടരും.പനി േേദഭമായാല്‍ പടരാതിരി ക്കാന്‍ പ്രതിരോധവാക്‌സിന്‍ നല്‍കുന്നതിനായി വീണ്ടും രണ്ട് ദിവസം കൂടി കഴിഞ്ഞേ ഡിസ്ചാര്‍ജ് വരെനല്‍കുകയുള്ളൂവെന്നതാണ് സത്യാവസ്ഥ. ചിക്കന്‍പോക്‌സ് ആണെന്ന വ്യാജേന കഴിഞ്ഞ ഒരാഴ്ചയായി പത്തനാപുരത്തെ ആശുപത്രിയില്‍ഉണ്ടായിരുന്ന ഒരാള്‍മെഡിക്കല്‍കോളജിലെത്തി പരിശോധനനടത്തിയപ്പോള്‍ സാധാരണപനിയാണെന്ന്തിരിച്ചറിഞ്ഞു.ഇതോടെ ആശുപത്രി മാനേജ്‌മെന്റിനെതിരെ നിയമനടപടിക്ക്  തയാറെടുക്കുകയാണ് അദ്ദേഹം.പകര്‍ച്ചവ്യാധികള്‍ തടയാന്‍ ആരോഗ്യവകുപ്പ്ശക്തമായപ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ മറുവശത്ത് രോഗികളെ  പിഴിഞ്ഞ് ലാഭം കൊയ്യുകയാണ് സ്വകാര്യആശുപത്രി മാനേജ്‌മെന്റുകള്‍.

Related posts