നിയാമി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഒരു ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയി. ജാര്‍ഖണ്ഡിലെ ബൊക്കാറോ സ്വദേശി ഗണേഷ് കര്‍മാലി (39), ദക്ഷിണേന്ത്യക്കാരനായ കൃഷ്ണന് എന്നിവരാണു മരിച്ചത്. കൃഷ്ണന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇയാൾ മലയാളിയാണെന്നു സംശയമുണ്ട്. ജമ്മുകാഷ്മീർ സ്വദേശി രഞ്ജിത് സിംഗിനെയാണു തട്ടിക്കൊണ്ടുപോയത്. നൈജര്‍ തലസ്ഥാനമായ നിയാമിയില്നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ഡോസോയിൽ കഴിഞ്ഞ 15നായിരുന്നു സംഭവം. കെട്ടിടനിര്മാണസ്ഥലത്തു കാവല്‍ നില്ക്കുന്ന സൈനിക യൂണിറ്റിനെ അജ്ഞാതരായ തോക്കുധാരികള്‍ ആക്രമിക്കുന്നതിനിടെയാണ് അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. പവർ ട്രാൻസ്മിഷൻ പ്രോജക്ടുകൾ ഏറ്റെടുക്കുന്ന ഇന്ത്യൻ കന്പനിയായ ട്രാൻസ്റെയിൽ ലൈറ്റിംഗ് ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരായിരുന്നു മരിച്ചവരും തട്ടിക്കൊണ്ടുപോകപ്പെട്ടയാളും. ഭീകരാക്രമണത്തില്‍ ഇന്ത്യക്കാര്‍ക്കു പുറമെ ആറുപേര്‍കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023ലെ അട്ടിമറിയെത്തുടര്‍ന്ന് സൈനിക ഭരണത്തിന് കീഴിലായ നൈജറിൽ അല്‍ക്വയ്ദയുമായും ഐഎസ് ഗ്രൂപ്പുമായും ബന്ധമുള്ള ഭീകരസംഘടനകള്‍ നടത്തുന്ന ആക്രമണം പതിവാണ്.…
Read MoreCategory: NRI
അരിവില നിയന്ത്രിക്കാനാകുന്നില്ല; ജപ്പാൻ സർക്കാർ ഭീഷണിയിൽ
ടോക്കിയോ:സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നു നടക്കാനിരിക്കെ അരി വില ഉയരുന്നത് ജപ്പാനിലെ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി(എൽഡിപി)ക്കു തിരിച്ചടിയാകുമെന്ന് പ്രവചനം. 124 അംഗ സെനറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് 35 സീറ്റേ ലഭിക്കൂവെന്നാണ് പ്രവചനം. ഇതോടെ സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകും. നിലവിൽ എൽഡിപിക്ക് സെനറ്റിൽ 57 സീറ്റാണുള്ളത്. കഴിഞ്ഞ ഒരു വർഷമായി അരി വില ഉയരുകയാണ്. ഒരു വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ വില ഇരട്ടിയായി. വിലക്കയറ്റം നിയന്ത്രിക്കാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ നടപടികൾ സ്വീകരിച്ചെങ്കിലും ഫലംകണ്ടില്ല. ഇതോടെ ജനങ്ങളിൽ അതൃപ്തി ശക്തമാകുകയും ചെയ്തു. തെരഞ്ഞെടുപ്പുപ്രചാരണത്തിൽ അരി വിലവർധനവായിരുന്നു മുഖ്യവിഷയം. 1955 മുതൽ തുടർച്ചയായി അധികാരത്തിലുള്ള എൽഡിപി അരി വിലവർധനയ്ക്കു പരിഹാരമായി നെൽകൃഷി വ്യാപകമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreഇന്ത്യ-പാക് സംഘർഷം: വീണ്ടും വെടിപൊട്ടിച്ച് ട്രംപ്; ‘അഞ്ച് ജെറ്റ് വിമാനങ്ങൾ വീഴ്ത്തി’
ന്യൂയോർക്ക്/വാഷിംഗ്ടൺ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ അഞ്ച് ജെറ്റ് വിമാനങ്ങൾ വെടിവച്ചു വീഴ്ത്തിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഘർഷം അവസാനിച്ചത് തന്റെ ഇടപെടൽ മൂലമാണെന്ന് ട്രംപ് ആവർത്തിക്കുകയും ചെയ്തു. രണ്ടു രാജ്യങ്ങളുടെയും വിമാനങ്ങൾ വെടിവച്ചുവീഴ്ത്തിയതാണോ അതോ ഒരു രാജ്യത്തിന്റെ മാത്രമാണോ നഷ്ടം എന്നിവയെക്കുറിച്ചൊന്നും അദ്ദേഹം വിശദീകരിച്ചിട്ടില്ല. റിപ്പബ്ലിക്കൻ സെനറ്റർമാർക്ക് വെള്ളിയാഴ്ച നൽകിയ അത്താഴവിരുന്നിൽ അവകാശവാദങ്ങൾ ആവർത്തിക്കുക മാത്രമായിരുന്നു ട്രംപ്. കുറേ യുദ്ധങ്ങൾ ഞങ്ങൾ അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായിരുന്നു. യഥാര്‍ഥത്തില്‍ അഞ്ച് ജെറ്റുകള്‍ വെടിവച്ചിട്ടെന്നാണ് തോന്നുന്നത്. ഇന്ത്യയും പാക്കിസ്ഥാനും ആണവശക്തികളാണ്. ഒടുവില്‍ വ്യാപാരക്കരാർ എടുത്തുപറഞ്ഞാണ് സംഘർഷം അവസാനിപ്പിച്ചത്. ആണവായുധങ്ങള്‍കൊണ്ട് യുദ്ധംചെയ്താൽ വ്യാപാരക്കരാറിന് യുഎസിന് താത്പര്യമില്ലെന്ന് ഇരുരാജ്യങ്ങളെയും അറിയിക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു. മധ്യസ്ഥനായെന്ന ട്രംപിന്റെ മുൻ അവകാശം ഇന്ത്യ നിഷേധിച്ചിരുന്നു. യുഎസിന്റെ മധ്യസ്ഥതയില്ലാതെ ഇരുരാജ്യങ്ങളുടെയും സൈനികനേതൃത്വം നടത്തിയ ചർച്ചയിലാണ് ധാരണയെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു.…
Read Moreപഹൽഗാം ഭീകരാക്രമണം: ടിആർഎഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ്
വാഷിംഗ്ടണ്‍ ഡിസി: 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടിആർഎഫ്) ആഗോളഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ ഇ തൊയ്ബയുടെ ശാഖയായ ടിആർഎഫിനെ ആഗോളഭീകരസംഘടനയുടെ പട്ടികയിൽപ്പെടുത്തിയത്. 2008ലെ മുംബൈ ആക്രമണത്തിനുശേഷം ഇന്ത്യയിൽ സാധാരണക്കാർക്കെതിരേ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമെന്നാണ് യുഎസ് ഉദ്യോഗസ്ഥർ പഹൽഗാമിനെക്കുറിച്ച് വിവരിച്ചത്. ഭീകരസംഘടനയായ ലഷ്കറെ ഇ തൊയ്ബയുടെ ഉപവിഭാഗമായാണ് ടിആർഎഫ് പ്രവർത്തിക്കുന്നത്. ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷന്‍ 219, എക്സിക്യുട്ടീവ് ഓഡര്‍ 13224 എന്നിവ പ്രകാരം ടിആര്‍എഫിനെയും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിഭാഗങ്ങളെയും വിദേശ ഭീകര സംഘടനാ പട്ടികയിലും (എഫ്ടിഒ) ആഗോള ഭീകര പട്ടികയിലും (എസ്ഡിജിടി) ഉള്‍പ്പെടുത്തിയതായി റൂബിയോ വ്യക്തമാക്കി. ഈ ഭേദഗതികള്‍ ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തില്‍ വരും. കാഷ്മീര്‍ റെസിസ്റ്റന്‍സ്…
Read Moreട്രംപിന്റെ പാക്കിസ്ഥാൻ സന്ദർശനം; വാർത്ത തള്ളി യുഎസ്
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡെണൾഡ് ട്രംപ് സെപ്റ്റംബറിൽ പാക്കിസ്ഥാൻ സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി വൈറ്റ് ഹൗസ്. പാക്കിസ്ഥാനിലേക്കുള്ള യാത്ര ഇപ്പോൾ നിശ്ചയിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഡൊണൾഡ് ട്രംപ് സെപ്റ്റംബറിൽ പാക്കിസ്ഥാൻ സന്ദർശിക്കുമെന്നും തുടർന്ന് ഇന്ത്യയിലേക്ക് പോകുമെന്നും പാക് ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അറിവില്ലെന്നാണ് പാക് വിദേശകാര്യ വക്താവ് പ്രതികരിച്ചത്. ഒന്നും പറയാനില്ലെന്ന് ഇസ്ലാമാബാദിലെ യുഎസ് എംബസി വക്താവും പറഞ്ഞു. സന്ദർശന വാർത്ത വൈറ്റ് ഹൗസ് നിഷേധിച്ചതിനു പിന്നാലെ രണ്ടു പ്രധാന ടെലിവിഷൻ ചാനലുകൾ വാർത്ത പിൻവലിച്ചു. സ്ഥിരീകരണമില്ലാത്ത വാർത്ത സംപ്രേഷണം ചെയ്തതിൽ ഒരു ടെലിവിഷൻ ചാനൽ മാപ്പ് പറയുകയും ചെയ്തു. ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നിവയുൾപ്പെട്ട ക്വാഡ് കൂട്ടായ്മയുടെ അടുത്ത ഉച്ചകോടി ഇന്ത്യയിലാണു നടക്കുന്നത്. ഇതിൽ ട്രംപ് പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ, ക്വാഡ് സമ്മേളനത്തിന്റെ തീയതി തീരുമാനമായിട്ടില്ല. ക്വാഡ്…
Read Moreവാർത്താ വായനയ്ക്കിടെ ഇസ്രയേൽ ബോംബാക്രമണം; അവതാരക ഓടി രക്ഷപ്പെട്ടു
ഡമാസ്കസ്: സിറിയയുടെ പ്രതിരോധ മന്ത്രാലയ ആസ്ഥാനകവാടത്തിലും പ്രസിഡന്റിന്റെ കൊട്ടാരത്തിനുസമീപവും ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. സിറിയിലെ ഔദ്യോഗിക ടിവി ചാനലിൽ വാർത്ത വായിക്കുന്നതിനിടെ പിന്നിൽ സ്ഫോടനം നടക്കുന്നത് കാണാം. തുടർന്ന് വാർത്താ അവതരാക ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ഡമാസ്കസിലെ പ്രതിരോധ മന്ത്രാലയം ഉൾപ്പെടെയുള്ള പ്രധാന സർക്കാർ കെട്ടിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇസ്രയേൽ വ്യോമാക്രമണം. തുടർച്ചയായ മൂന്നാം ദിവസവും ഇസ്രയേൽ സേന സിറിയയിൽ ആക്രമണം നടത്തി. ദക്ഷിണ സിറിയയിലെ സുവൈദ പ്രവിശ്യയിൽ സർക്കാർ സേനയ്ക്കെതിരേ പോരാടുന്ന ഡ്രൂസ് ഗോത്രവിഭാഗത്തിനു സൈനികപിന്തുണ നൽകാനാണ് ഇസ്രയേൽ വ്യോമാക്രമണം. സിറിയൻ സേനയുടെ ടാങ്കുകളെ ഉന്നമിട്ടും വ്യോമാക്രമണം നടത്തി.
Read Moreഅഹമ്മദാബാദ് വിമാനദുരന്തം; ക്യാപ്റ്റൻ സംശയത്തിന്റെ നിഴലിൽ
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ ഇന്ധന സ്വിച്ചുകള്‍ ഓഫ് ചെയ്തത് ക്യാപ്റ്റനാണെന്നു സംശയിക്കുന്നതായി റിപ്പോര്‍ട്ട്. എന്തിനാണ് സ്വിച്ചുകള്‍ ഓഫ് ചെയ്തതെന്ന ചോദ്യം ഫസ്റ്റ് ഓഫീസര്‍ ക്യാപ്റ്റനോടു ചോദിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമമായ വാള് സ്ട്രീറ്റ് ജേര്‍ണല്‍ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അപകടസമയത്ത് വിമാനം പറത്തിയത് ഫസ്റ്റ് ഓഫീസറായിരുന്ന ക്ലൈവ് സുന്ദര്‍ ആണെന്നായിരുന്നു പുറത്തുവന്ന വിവരം. ഒപ്പമുണ്ടായിരുന്നത് ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ ആണ്. ഒരു പൈലറ്റ് സഹ പൈലറ്റിനോട് ഫുവല്‍ സ്വിച്ചുകള്‍ ഓഫ് ചെയ്തത് എന്തിനെന്നു ചോദിക്കുന്നതിന്റെ വോയിസ് റെക്കോര്‍ഡ് ലഭിച്ചതായി എയര്‍ ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) നേരത്തേ പുറത്തുവിട്ട പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പക്ഷേ ഏത് പൈലറ്റ് ആണ് ഈ ചോദ്യം ചോദിക്കുന്നതെന്ന വിവരം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. പൈലറ്റുമാരുടെ സംഭാഷണമടക്കം എടുത്തുപറഞ്ഞുള്ള റിപ്പോര്‍ട്ട് വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു.റിപ്പോര്‍ട്ട് സുതാര്യമല്ലെന്നും…
Read Moreഅലാസ്കയിൽ വൻ ഭൂകമ്പം; 7.3 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്
വാഷിംഗ്ടൺ ഡിസി: യുഎസ് അലാസ്ക തീരത്ത് ശക്തമായ ഭൂകന്പം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ സമയം പുലർച്ചെ രണ്ടോടെയാണു സംഭവിച്ചത്. ഭൂകന്പത്തെത്തുടർന്ന് അലാസ്കയുടെ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. അലാസ്ക തീരത്ത് 700 മൈൽ ചുറ്റളവിലാണ് സുനാമി മുന്നറിയിപ്പ്. പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും അധികൃതർ നിർദേശിച്ചു. അലാസ്ക ഉപദ്വീപിന്റെ ഭാഗമായ പോപ്പോഫ് ദ്വീപിലെ സാൻഡ് പോയിന്റിനു സമീപമാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് ചെയ്തു. ശക്തമായ ഭൂകമ്പം ഉണ്ടായതിനാൽ പത്തു കിലോമീറ്റർ ചുറ്റളവിൽ നാശം ഉണ്ടാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ, ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മേഖലയിൽ കനത്തജാഗ്രത തുടരുകയാണ്. ഏതു സാഹചര്യവും നേരിടാൻ രക്ഷാസേന സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.ഭൂചലനത്തിൽ വാഹനങ്ങളും വീട്ടുപകരണങ്ങളും കുലുങ്ങുന്നതിന്റെയും പരിഭ്രാന്തരായ ആളുകൾ താമസസ്ഥലത്തുനിന്ന് പുറത്തേക്കോടുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്. പസഫിക്,…
Read Moreലെയോ മാർപാപ്പ കുട്ടിക്കാലം ചെലവഴിച്ച വീട് പ്രാദേശിക ഭരണകൂടം ഏറ്റെടുത്തു
ഷിക്കാഗോ: ലെയോ പതിനാലാമൻ മാർപാപ്പ ജനിച്ചുവളർന്ന ഷിക്കാഗോ നഗരപ്രാന്തത്തിലെ ഡോൾട്ടണിലുള്ള വീട് പ്രാദേശിക ഭരണകൂടം ഏറ്റെടുത്തു. വില്ലേജ് ബോർഡിന്റെ പ്രത്യേക യോഗം ഏകകണ്ഠമായി അംഗീകാരം നൽകിയതിനെത്തുടർന്ന് 3,75,000 ഡോളറിനാണ് (3.22 കോടി രൂപ) വീട് വിലയ്ക്കു വാങ്ങിയത്. വീടും പരിസരവും ചരിത്രസ്മാരകമായി നിലനിർത്താനാണു തീരുമാനം. ഇതിന്റെ പരിപാലനത്തിന് ഉടൻ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കുമെന്ന് മേയർ ജാസൻ ഹൗസ് അറിയിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ വ്യാവസായിക കുതിച്ചുചാട്ടത്തെത്തുടർന്നു മുമ്പ് സമ്പന്നമായ ഒരു ഗ്രാമമായിരുന്ന ഡോൾട്ടൺ 1980കൾ മുതൽ സാമ്പത്തികമായി തകർന്നു. സാന്പത്തിക പരാധീനതകൾക്കിടെയാണ് വീട് ഏറ്റെടുക്കാനുള്ള തീരുമാനം. വീട് ഏറ്റെടുക്കാൻ ഷിക്കാഗോ അതിരൂപതയും സഹായിക്കുമെന്നാണ് റിപ്പോർട്ട്. മാർപാപ്പ ജനിച്ചുവളർന്ന ഭവനം നിരവധി ആളുകളെയാണ് ആകർഷിക്കുന്നതെന്നും ഇതു ഗ്രാമത്തിന് പുതിയ ഊർജവും ശ്രദ്ധയും കൊണ്ടുവരുന്നുവെന്നും ഏറെ സാധ്യതകളാണ് മുന്നിലുള്ളതെന്നും പ്രാദേശികഭരണകൂടം ഫേസ്ബുക്കിൽ കുറിച്ചു. വീട് പലപ്പോഴായി മൂന്നു പേർ…
Read Moreഅഹമ്മദാബാദ് ദുരന്തം; നിർത്തിവച്ച അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ
ന്യൂഡൽഹി: ജൂൺ 12ന് സംഭവിച്ച അഹമ്മദാബാദ് വിമാനദുരന്തത്തെത്തുടർന്നു താത്കാലികമായി നിർത്തിവച്ച അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ. ഓഗസ്റ്റ് ഒന്നു മുതൽ അന്താരാഷ്ട്ര സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ബോയിംഗ് 787 വിമാനങ്ങളിൽ മുൻകരുതൽ പരിശോധനകൾ നടത്തുന്നതിന്റെ ഭാഗമായാണ് സർവീസുകൾ നിർത്തിവച്ചത്. ഓഗസ്റ്റ് ഒന്നു മുതൽ ഭാഗിക സർവീസുകൾ പുനഃസ്ഥാപിക്കുമെന്നും ഒക്ടോബർ ഒന്നോടെ പൂർണമായും സാധാരണനിലയിലെത്തുമെന്നും എയർ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. പ്രധാന മാറ്റങ്ങൾ ഡൽഹി-ലണ്ടൻ (ഹീത്രു) – ഇന്നു മുതൽ ആഴ്ചയിൽ 24 വിമാന സർവീസുകൾ പുനഃസ്ഥാപിച്ചു. ഡൽഹി-സൂറിച്ച് – ഓഗസ്റ്റ് ഒന്നു മുതൽ ആഴ്ചയിൽ നാലിൽനിന്ന് അഞ്ച് ആയി വർധിപ്പിച്ചു. ഡൽഹി-ടോക്കിയോ (ഹനേഡ), ഡൽഹി-സിയോൾ (ഇഞ്ചിയോൺ) – ഓഗസ്റ്റ്, സെപ്റ്റംബറിൽ യഥാക്രമം മുഴുവൻ പ്രതിവാര സർവീസുകളും പുനഃസ്ഥാപിക്കും. ഡൽഹി-ആംസ്റ്റർഡാം ഓഗസ്റ്റ് ഒന്നുമുതൽ ആഴ്ചയിൽ ഏഴ് വിമാന സർവീസുകൾ പുനഃസ്ഥാപിക്കും. അഹമ്മദാബാദിനും…
Read More