കാനഡയിൽ ലാന്‍ഡിംഗിനിടെ വിമാനം തലകീഴായി മറിഞ്ഞു; 19 പേർക്ക് പരിക്ക്, മൂന്നു പേർക്കു ഗുരുതരം

ഒട്ടാവ: കാനഡയിലെ ടൊറന്‍റോ വിമാനത്താവളത്തിൽ ലാന്‍ഡിംഗിനിടെ യാത്രാവിമാനം തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ 19 യാത്രക്കാർക്കു പരിക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. നാല് കാബിൻ ക്രൂ അടക്കം 80 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യുഎസിലെ മിനിയപ്പലിസിൽനിന്നു ടൊറന്‍റോയിലെത്തിയ ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം ഇന്നെല ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സംഭവം.  കനത്ത കാറ്റിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമികനിഗമനം. റൺവേ മഞ്ഞുമൂടിയനിലയിലായിരുന്നു. ഹെലികോപ്റ്ററും ആംബുലൻസുകളും ഉപയോഗിച്ചാണ് പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്.  60 വയസായ ഒരു പുരുഷന്‍റെയും 40 വയസുള്ള സ്ത്രീയുടെയും ഒരു കുട്ടിയുടെയും ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നതെന്നാണു റിപ്പോർട്ട്. അപകടത്തിന് പിന്നാലെ വിമാനത്താവളം അടച്ചെങ്കിലും പിന്നീടു പ്രവർത്തനം പുനഃരാരംഭിച്ചു.  

Read More

കനത്ത മഴയിൽ യുഎസിൽ വെള്ളപ്പൊക്കം; മരണം 10 ആയി

വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തുടർച്ചയായുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 10 ആയി. കെന്‍റക്കി, ജോർജിയ, അലബാമ, മിസിസിപ്പി, ടെന്നസി, വിർജീനിയ, വെസ്റ്റ് വിർജീനിയ, നോർത്ത് കരോളൈന സംസ്ഥാനങ്ങളിലെ ഒട്ടേറെ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വീടുകളിലും വാഹനങ്ങളിലും ആളുകൾ കുടുങ്ങി. കെന്‍റക്കിയിൽ നിന്നുള്ളവരാണ് മരിച്ചവരിൽ അധികവും. എട്ടു സംസ്ഥാനങ്ങളിലായി അരലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി.

Read More

മൗറീഷ്യസിൽ മുൻ പ്രധാനമന്ത്രി അറസ്റ്റിൽ

പോർട്ട് ലൂയിസ്: മൗറീഷ്യസിലെ ഇന്ത്യൻ വംശജനായ മുൻ പ്രധാനമന്ത്രി പ്രവിന്ദ് ജഗന്നാഥിനെ പണംവെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്തതായി സാന്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കമ്മീഷൻ അറിയിച്ചു. നേരത്തേ പ്രവിന്ദിന്‍റെ വസതിയിലടക്കം നടത്തിയ പരിശോധനയിൽ 11.4 ലക്ഷം മൗറീഷ്യസ് രൂപ (24 ലക്ഷം ഡോളർ) കണ്ടെത്തിയിരുന്നു. മുൻ പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ അനിരുദ്ധ് ജഗന്നാഥിന്‍റെ മകനായ പ്രവിന്ദ് 2017 മുതൽ കഴിഞ്ഞ വർഷം നവംബർ വരെയാണു ഭരിച്ചത്. തുടർന്ന് പ്രധാനമന്ത്രിയായ നവീൻ രാംഗൂലം മുൻ സർക്കാരിന്‍റെ സാന്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് മുൻ കേന്ദ്രബാങ്ക് ഗവർണർ അറസ്റ്റിലായി.

Read More

ഇന്ത്യക്കുള്ള 2.1 കോടി ഡോളർ യുഎസ് സഹായധനം റദ്ദാക്കി

ന്യൂയോർക്ക്: ബോധവത്കരണത്തിലൂടെ വോട്ടിംഗ് ശതമാനം ഉയർത്തുന്നതിന് ഇന്ത്യക്കു നൽകിയിരുന്ന 2.1 കോടി ഡോളറിന്‍റെ സഹായധനം നിർത്തലാക്കിയതായി ട്രംപ് ഭരണകൂടം. ചെലവുചുരുക്കലിന്‍റെ ഭാഗമായി ഇന്ത്യയുൾപ്പെടെ രാജ്യങ്ങൾക്കുള്ള സമാനരീതിയിലുള്ള സഹായം അവസാനിപ്പിക്കാൻ ശതകോടീശ്വരൻ ഇലോൺ മസ്കിന്‍റെ നേതൃത്വത്തിലുള്ള യുഎസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷൻസി (ഡോജ്) തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞമാസമാണ് മസ്കിനെ ഡോജിന്‍റെ തലവനായി ഡോണൾഡ് ട്രംപ് നിയോഗിച്ചത്. നികുതിദായകരുടെ നൂറുകണക്കിന് ദശലക്ഷം ഡോളർ ഉപയോഗിച്ചുള്ള നിരവധി പദ്ധതികൾ നിർത്തലാക്കിയതായി ഡോജ് സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചും ഇറക്കുമതി തീരുവ ഉയർത്തിയതും ഉൾപ്പെടെ ട്രംപ് ഭരണകൂടം തുടങ്ങിവച്ച നടപടികളുടെ ഭാഗമാണിത്. വിവിധ രാജ്യങ്ങളിലെ ജനാധിപത്യപ്രക്രിയ ശക്തിപ്പെടുത്തുന്നതിനായി 486 ദശലക്ഷം ഡോളറാണ് അമേരിക്ക ചെലവഴിക്കുന്നത്. ഇതിലാണ് ഇന്ത്യക്കുള്ള 21 ദശലക്ഷം ഡോളർ. ബംഗ്ലാദേശിൽ രാഷ്‌ട്രീയ സുസ്ഥിരതയും ജനാധിപത്യ ഭരണക്രമവും ശക്തിപ്പെടുത്തുന്നതിനായി നൽകിവരുന്ന 29 ദശലക്ഷം ഡോളറിന്‍റെ സഹായവും നിർത്തലാക്കിയവയിൽ ഉൾപ്പെടുന്നു.…

Read More

ഇന്ത്യക്കു തിരിച്ചടി: വോട്ടിംഗ് ഫണ്ട് റദ്ദാക്കി അമേരിക്ക; ചെലവുകൾ കുറയ്ക്കുന്നതിന്‍റെ ഭാഗമെന്ന് മസ്ക്

ന്യൂയോർക്ക്: തെരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനം ഉയർത്തുന്നതിനായി അമേരിക്ക ഇന്ത്യയ്ക്ക് അനുവദിച്ചിരുന്ന ഫണ്ട് റദ്ദാക്കുന്നു. 21 മില്യൺ ഡോളറിന്‍റെ (182 കോടി രൂപയുടെ) ധനസഹായം റദ്ദാക്കുമെന്ന് ഇലോൺ മസ്‌കിന്‍റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വിഭാഗമായ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി (ഡോജ്) വ്യക്തമാക്കി. ചെലവുകൾ കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം നീക്കമെന്നാണ് മസ്കിന്‍റെ വിശദീകരണം. ചെലവ് വെട്ടിക്കുറച്ചില്ലെങ്കിൽ അമേരിക്കയുടെ സാമ്പത്തികസ്ഥിതി മോശമാകുമെന്നും മസ്ക് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ സന്ദർശനം നടത്തിയപ്പോൾ ഇലോൺ മസ്‌ക് ഉൾപ്പടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദിയുടെ സന്ദർശനത്തിനു പിന്നാലെയാണ് വോട്ടിംഗ് ഫണ്ട് നിർത്തലാക്കിയതെന്നു ചൂണ്ടികാട്ടി പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി. രാജ്യത്തിനു നഷ്ടം സംഭവിക്കുന്നതിൽ പ്രതിപക്ഷത്തിനു സന്തോഷമാണോയെന്നു ചോദിച്ച് ബിജെപി നേതാക്ക‌ളും രംഗത്തെത്തി.

Read More

വേർപിരിയൽ വാർത്തകൾക്കിടെ പരസ്പരം പ്രണയദിനാശംസകൾ നേർന്ന് ഒബാമയും മിഷേലും

ന്യൂയോര്‍ക്ക്: വേർപിരിയുന്നുവെന്ന വാർത്തകൾക്കും പ്രചാരണങ്ങൾക്കും അവസാനം കുറിച്ച് പരസ്പരം പ്രണയദിനാശംസകൾ നേർന്ന് മുൻ അമേരിക്കൻ പ്രസിഡന്‍റ് ബറാക്ക് ഒബാമയും ഭാര്യ മിഷേലും. “മുപ്പത്തിരണ്ട് വർഷം ഒരുമിച്ച് കഴിഞ്ഞിട്ടും ഇപ്പോഴും നിങ്ങളെന്‍റെ ശ്വാസം നിലയ്ക്കാൻ കാരണമാകുന്നു, ഹാപ്പി വാലന്‍റൈൻസ് ഡേ’ എന്നായിരുന്നു മിഷേലിനെ ടാഗ് ചെയ്ത് എക്സിലൂടെയുള്ള ഒബാമയുടെ സന്ദേശം. “എനിക്ക് എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഒരാളുണ്ടെങ്കിൽ, അത് നിങ്ങളാണ്, നിങ്ങളാണെന്‍റെ താങ്ങും തണലും, എപ്പോഴും കൂടെ ഉണ്ടായിട്ടുണ്ട്, എപ്പോഴും ഉണ്ടാവുകയും ചെയ്യും, ഹാപ്പി വാലന്‍റൈൻസ് ഡേ’ എന്നായിരുന്നു മിഷേലിന്‍റെ കുറിപ്പ്. ബറാക് ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും തമ്മില്‍ പ്രണയബന്ധത്തിലാണെന്നും മിഷേലുമായി ഒബാമ വേർപിരിയലിന്‍റെ വക്കിലാണെന്നുമുള്ള വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു. പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടറുടെ മരണാനന്തരച്ചടങ്ങുകളിലും ട്രംപിന്‍റെ സ്ഥാനാരോഹണച്ചടങ്ങിലും ഒബാമയ്ക്കൊപ്പം മിഷേല്‍ പങ്കെടുക്കാതിരുന്നത് പ്രചാരണത്തിന് ശക്തിപകർന്നു. ഇതിനെയൊക്കെ തള്ളിയായിരുന്നു ഇരുവരുടെയും പ്രണയാശംസകൾ.  

Read More

വെടിനിർത്തൽ ധാരണ; മൂന്നു ബന്ദികളെ ഹമാസ് മോചിപ്പിക്കും

കെയ്റോ: വെടിനിർത്തൽ ധാരണ പ്രകാരം മൂന്നു ബന്ദികളെ ഹമാസ് ഇന്നു മോചിപ്പിക്കും. റഷ്യൻ-ഇസ്രയേലി പൗരൻ അലക്സാണ്ടർ ട്രൗഫാനോവ്, അർജന്‍റൈൻ-ഇസ്രയേലി പൗരൻ യെയിർ ഹോൺ, യുഎസ്-ഇസ്രയേലി പൗരൻ സാഗുയി ദെകെൽ ചെൻ എന്നിവരാണു മോചിതരാകുന്നത്. നേരത്തേ ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിക്കുന്നുവെന്നാരോപിച്ച ഹമാസ് ബന്ദിമോചനം വൈകിക്കുമെന്നു പ്രഖ്യാച്ചിരുന്നു. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്നു ട്രംപും മുന്നറിയിപ്പ് നൽകിയിരുന്നു. ഈജിപ്തും ഖത്തറും നടത്തിയ മധ്യസ്ഥശ്രമങ്ങൾക്കൊടുവിൽ മുൻധാരണ അനുസരിച്ച് ഇന്ന് മൂന്നു ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് പിന്നീടു തീരുമാനിക്കുകയായിരുന്നു. അതിനിടെ ഗാസയുമായി ബന്ധപ്പെട്ട് കൂടുതൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. പലസ്തീൻകാരെ സമീപരാഷ്ട്രങ്ങളിലേക്കു മാറ്റി ഗാസ സ്വന്തമാക്കുമെന്ന ഭീഷണി ആവർത്തിച്ച് ദിവസങ്ങൾക്കുള്ളിലാണ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം.ഗാസയിലെ 20 ലക്ഷത്തിലേറെ വരുന്ന പലസ്തീൻകാർ…

Read More

അമേരിക്കയിൽ സൈന്യത്തിൽനിന്ന് ട്രാൻസ്ജെൻഡറുകളെ ഒഴിവാക്കി

വാഷിംഗ്ടൺ: അമേരിക്കയിൽ സൈന്യത്തിൽനിന്നു ട്രാൻസ്ജെൻഡറുകളെ ഒഴിവാക്കിക്കൊണ്ട് യുഎസ് സൈന്യത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു. ആണും പെണ്ണും എന്ന രണ്ടു ലിംഗങ്ങൾ മാത്രമേ യുഎസിൽ ഉണ്ടാകുകയുള്ളൂ എന്നു ഡോണൾ‍ഡ് ട്രംപ് അധികാരത്തിലെത്തിയപ്പോൾതന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണു സൈന്യത്തിൽനിന്നു ട്രാൻസ്ജെൻഡറുകളെ നീക്കം ചെയ്യാനുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. “യുഎസ് സൈന്യം ഇനിമുതൽ ട്രാൻസ്‌ജെൻഡർ വ്യക്തികളെ സൈന്യത്തിൽ ചേരാൻ അനുവദിക്കില്ല. സൈന്യത്തിലുള്ള അംഗങ്ങളുടെ ലിംഗമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടത്തുകയോ സുഗമമാക്കുകയോ ചെയ്യുന്നത് നിർത്തും’ -സൈന്യം വ്യക്തമാക്കി. ട്രാൻസ്ജെൻ‍ഡർ വ്യക്തിത്വം തിരിച്ചറിഞ്ഞ സൈനികർ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ പോലും അച്ചടക്കവും സത്യസന്ധതയും പുലർത്തില്ലെന്നും സൈന്യത്തോടു കൂറ് പുലർത്തില്ലെന്നുമാണ് ട്രംപിന്‍റെ കാഴ്ചപ്പാട്.

Read More

ബന്ദികളെ ശനിയാഴ്ച മോചിപ്പിക്കുമെന്ന് ഹമാസ്

കയ്റോ: വെടിനിർത്തൽ ധാരണ പ്രകാരം ഒരുകൂട്ടം ഇസ്രേലി ബന്ദികളെ ശനിയാഴ്ച മോചിപ്പിക്കുമെന്നു ഗാസയിലെ ഹമാസ് ഭീകരർ അറിയിച്ചു. മുന്പത്തെപ്പോലെ മൂന്നു ബന്ദികളായിരിക്കും മോചിതരാവുക എന്നാണ് സൂചന. ഹമാസിന്‍റെ പ്രസ്താവനയോടെ, ഗാസ വെടിനിർത്തൽ സംബന്ധിച്ച അനിശ്ചിതത്വം താത്കാലികമായി നീങ്ങിയെന്നാണ് അനുമാനം. അതേസമയം, ഇസ്രയേൽ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഗാസ നിവാസികൾക്കു കൂടാരങ്ങളും മറ്റു താമസസൗകര്യങ്ങളും നിഷേധിക്കുന്ന ഇസ്രയേൽ വെടിനിർത്തൽ ധാരണ ലംഘിക്കുന്നു എന്നാരോപിച്ച ഹമാസ്, ബന്ദിമോചനം വൈകിക്കുമെന്ന് നേരത്തേ ഭീഷണി മുഴക്കിയിരുന്നു. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു തിരിച്ചും ഭീഷണി മുഴക്കി. ഈ സാഹചര്യത്തിൽ മധ്യസ്ഥരായ ഈജിപ്തും ഖത്തറും നടത്തിയ ചർച്ചകൾ വിജയം കണ്ടുവെന്നാണു ഹമാസിന്‍റെ പ്രസ്താവന സൂചിപ്പിക്കുന്നത്. ഹമാസിനും ഇസ്രയേലിനും ഇടയിലുള്ള തർക്കം പരിഹരിക്കുന്നതിൽ മധ്യസ്ഥർ വിജയിച്ചതായി ഈജിപ്ഷ്യൻ മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇന്ധനം, മരുന്ന്, താത്കാലിക പാർപ്പിടങ്ങൾ, യുദ്ധാവശിഷ്ടങ്ങൾ നീക്കം…

Read More

പാക്കിസ്ഥാനിലെ കൽക്കരി ഖനിക്ക് സമീപം ഭീകരാക്രമണം; ഒൻപത് പേർ മരിച്ചു

ഇസ്‌ലാമാബാദ്: തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ കൽക്കരി ഖനിക്ക് സമീപമുണ്ടായ ബോംബ് ആക്രമണത്തിൽ ഒൻപത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഖനിത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടാകുകയായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. ഐഇഡി സ്ഫോടനമാണ് നടന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഹർണായി പ്രദേശത്തെ ഒരു ഖനിയിലേക്കാണ് തൊഴിലാളികളെ കൊണ്ടുവന്നത്. ബോംബ് പൊട്ടിത്തെറിച്ച സമയത്ത് 17 ഖനിത്തൊഴിലാളികൾ ട്രക്കിലുണ്ടായിരുന്നുവെന്ന് മേഖലയിലെ ഡെപ്യൂട്ടി കമ്മീഷണർ ഹസ്രത്ത് വാലി ആഗ പറഞ്ഞു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക ആശുപത്രിയിലെ ഒരു ഡോക്ടർ പറഞ്ഞു.

Read More