സൗദിയില്‍ സ്ത്രീയെ അപമാനിച്ച ഇന്ത്യൻ യുവാവ് അറസ്റ്റിൽ

റിയാദ്: സൗദിയിൽ സ്ത്രീയെ അപമാനിക്കുകയും ശല്യം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ യുവാവ് പിടിയിലായി. ദിൽവർ ഹുസൈൻ ലാസ്കർ എന്ന യുവാവാണ് സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ്സയിൽ അറസ്റ്റിലായത്. കുറ്റം തെളിഞ്ഞാൽ രണ്ട് വർഷം വരെ തടവും ഒരു ലക്ഷം റിയാൽ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയായിരിക്കും ശിക്ഷ. എന്നാൽ ശല്യം ചെയ്യൽ പൊതുസ്ഥലത്ത് വച്ചോ അല്ലെങ്കിൽ കുട്ടികൾക്കോ വിഭിന്ന ശേഷിക്കാർക്കോ എതിരെയോ ആയാൽ തടവ് അഞ്ചുവർഷവും പിഴ മൂന്ന് ലക്ഷം റിയാലും അല്ലെങ്കിൽ രണ്ടും കൂടിയോ ആയി ഉയരും. മാത്രമല്ല പ്രതിയെ തിരിച്ചറിയാൻ കഴിയും വിധം പ്രാദേശിക പത്രങ്ങളിൽ വാർത്ത നൽകുകയും ചെയ്യും.

Read More

ഇസ്രയേൽ യുദ്ധം ചെയ്യുന്നത് യുഎസിനു വേണ്ടിയും: നെതന്യാഹു

വാഷിംഗ്ടൺ ഡിസി: ഇസ്രയേലിന്‍റെ യുദ്ധം അമേരിക്കയ്ക്കുകൂടി വേണ്ടിയാണെന്ന് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഇറാന്‍റെ നേതൃത്വത്തിലുള്ള ഭീകരതയുടെ അച്ചുതണ്ട് അമേരിക്കയ്ക്കും ഇസ്രയേലിനും അറബ് ലോകത്തിനും ഭീഷണിയാണെന്ന് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത നെതന്യാഹു പറഞ്ഞു. അമേരിക്കയുടെ ശത്രുവായ ഇറാനെതിരേയാണ് ഇസ്രയേലിന്‍റെ യുദ്ധം. ഞങ്ങളുടെ യുദ്ധം നിങ്ങളുടെ യുദ്ധംകൂടിയാണ്; ഞങ്ങളുടെ വിജയം നിങ്ങളുടെയും. അമേരിക്ക ഇസ്രയേലിനു നല്കുന്ന സൈനിക സഹായങ്ങൾക്കു നെതന്യാഹു നന്ദി അറിയിച്ചു. ഗാസാ യുദ്ധത്തിന്‍റെ പേരിലുള്ള വിമർശനങ്ങൾ പരാമർശിക്കാതിരുന്ന അദ്ദേഹം, ഗാസയിലെ ഓരോ വ്യക്തിക്കും 3,000 കലോറി ലഭിക്കുന്നതിനാവശ്യമായ ഭക്ഷണം ഇസ്രയേൽ വിതരണം ചെയ്യുന്നുണ്ടെന്ന് അവകാശപ്പെട്ടു. അതേസമയം, നെതന്യാഹുവിനെതിരേ വൻ പ്രതിഷേധമാണ് അമേരിക്കൻ തലസ്ഥാനത്തുണ്ടായത്. നെതന്യാഹു യുദ്ധക്കുറ്റവാളിയാണെന്ന പ്ലക്കാർഡുകൾ പിടിച്ച പലസ്തീൻ അനുകൂലികൾ കോൺഗ്രസ് സ്ഥിതി ചെയ്യുന്ന കാപിറ്റോൾ മന്ദിരത്തിനു പുറത്ത് തടിച്ചുകൂടി. മന്ദിരത്തിനുള്ളിൽ കടന്ന് നെതന്യാഹുവിന്‍റെ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച അഞ്ചു പേർ അറസ്റ്റിലായി. മിഷിഗണിൽനിന്നുള്ള…

Read More

ജർമനി ഇസ്‌ലാമിക് സെന്‍റർ നിരോധിച്ചു

ബർലിൻ: ഭീകരതയെ പിന്തുണയ്ക്കുന്നുവെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഹാംബുർഗ് നഗരത്തിലെ ഇസ്‌ലാമിക് സെന്‍റർ മോസ്കും (ഐസെഡ്എച്ച്) അനുബന്ധ സംഘടനകളും മോസ്കുകളും ജർമനി നിരോധിച്ചു. ഇറാന്‍റെ നേതൃത്വത്തിൽ 1953ൽ സ്ഥാപിതമായ ഈ മോസ്ക് ഷിയാകളുടെ യൂറോപ്പിലെ ഏറ്റവും വലിയ കേന്ദ്രമാണ്. തീവ്രവാദ ആശയം പ്രചരിപ്പിക്കുക, ഭീകരവാദികളെ റിക്രൂട്ട് ചെയ്യുക, യഹൂദ-ഇസ്രയേൽ വിദ്വേഷം ആളിക്കത്തിക്കുക മുതലായ പ്രവർത്തനങ്ങൾ ഈ മോസ്ക് കേന്ദ്രീകരിച്ച് നടന്നുവരുന്നതായി ജർമൻ ആഭ്യന്തരമന്ത്രി നാൻസി ഫേസർ പറഞ്ഞു. ഹമാസ്, ഹിസ്ബുള്ള പോലുള്ള ഭീകരസംഘടനകൾക്ക് ഐസെഡ്എച്ച് ഒത്താശ ചെയ്യുന്നുണ്ട്. കഴിഞ്ഞ നവംബർ മുതൽ സെന്‍റർ ജർമൻ രഹസ്യപ്പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. നവംബറിൽ ഈ സ്ഥാപനങ്ങളിലെല്ലാം സൂക്ഷ്മപരിശോധന നടത്തി നിരവധി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. ഹാംബുർഗിലെ ഇമാം അലി മോസ്കാണ് ഇപ്പോൾ അടച്ചുപൂട്ടിയിരിക്കുന്നത്. നീല നിറത്തിലുള്ള ഗോപുരമുള്ളതിനാൽ ഇത് നീലമോസ്ക് എന്നും അറിയപ്പെടുന്നുണ്ട്. ജനാധിപത്യമൂല്യങ്ങൾക്കും ജർമൻ ഭരണഘടനാ വ്യവസ്ഥകൾക്കും വിരുദ്ധമായാണ് ഐസെഡ്എച്ച് പ്രവർത്തിച്ചിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.…

Read More

ഫ്രാൻസിലെ പള്ളിയിൽ ഭീകരാക്രമണം

നീസ്: ഒളിന്പിക്സ് ഇന്ന് ആരംഭിക്കാനിരിക്കേ ഫ്രാൻസിലെ പള്ളിയിൽ ഭീകരാക്രമണം. നീസിലെ നോത്ര്‌ദാം ബസിലിക്കയിലാണ് പ്രാദേശികസമയം ബുധനാഴ്ച ഉച്ചയ്ക്ക് ഭീകരാക്രമണമുണ്ടായത്. പള്ളിയിൽ അതിക്രമിച്ചുകടന്ന തീവ്രവാദി മെഴുകുതിരികൾ വെള്ളമൊഴിച്ച് കെടുത്തുകയാണ് ആദ്യം ചെയ്തത്. തുടർന്ന് ഖുറാനിൽനിന്ന് ഉറക്കെ വായിക്കാൻ തുടങ്ങിയ അക്രമിയെ പിന്തിരിപ്പിക്കാനെത്തിയ ദേവാലയ ശുശ്രൂഷിയുടെ നേർക്കും വെള്ളം ചീറ്റിച്ചപ്പോൾ അലാറം മുഴക്കുകയും പാഞ്ഞെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 29കാരനായ അക്രമിയുടെ മറ്റു വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. 2020 ഒക്‌ടോബർ 20ന് ഇതേ പള്ളിയിൽ നടന്ന ഇസ്‌ലാമിക ഭീകരാക്രമണത്തിൽ രണ്ട് ഇടവകാംഗങ്ങളും ദേവാലയശുശ്രൂഷിയും കൊല്ലപ്പെട്ടിരുന്നു. ഭീകരനെ പോലീസ് വെടിവച്ച് നിരായുധനാക്കിയശേഷം അറസ്റ്റ് ചെയ്തു. അടുത്ത വർഷം ഫെബ്രുവരിയിലാണ് ഈ കേസിന്‍റെ വിചാരണ ആരംഭിക്കുന്നത്.

Read More

വിളക്ക് കൈമാറുന്നു, കമല ഹാരിസ് പ്രാപ്തിയുള്ള നേതാവെന്ന് ബൈഡൻ

വാഷിംഗ്ടൺ: പുതിയ തലമുറയ്ക്കു വിളക്ക് കൈമാറുകയാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. നവംബറിലെ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ നേരിടാൻ കഴിവും പ്രാപ്തിയുമുള്ള നേതാവാണു കമലാ ഹാരിസ് എന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽനിന്നു വിരമിച്ചശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡൻ.രാജ്യത്തിന്‍റെ ജനാധിപത്യം സംരക്ഷിക്കാൻ വോട്ടർമാരോട് ആഹ്വാനം ചെയ്ത ബൈഡൻ യുവശബ്ദങ്ങൾക്ക് സമയവും സ്ഥലവും ഉണ്ടെന്നും പറഞ്ഞു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും യുക്രെയ്‌നുള്ള പിന്തുണ തുടരാനും സുപ്രീം കോടതി പരിഷ്‌കരണത്തിനായി ശ്രമിക്കുമെന്നും പ്രസിഡന്‍റ് സൂചിപ്പിച്ചു.

Read More

കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 25 മരണം; 150 പേരെ കാണാതായി; 120 പേരെ രക്ഷപ്പെടുത്തി

നൗക്‌ചോട്ട്: ആഫ്രിക്കന്‍ രാജ്യമായ മൗറിറ്റാനിയയില്‍ അനധികൃത കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 25 പേർ മരിച്ചു. 150 പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. 120 പേരെ പേരെ മൗറിറ്റാനിയന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു. കാണാതായവര്‍ക്കുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. രാജ്യത്തിന്‍റെ വാർത്താ ഏജൻസിയായ എഎംഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യതലസ്ഥാനമായ നൗക്‌ചോട്ടിനു സമീപമാണ് ബോട്ട് മറിഞ്ഞത്. ബോട്ടിൽ മുന്നൂറോളം ആളുകൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. സെനഗൽ, ഗാംബിയ പൗരന്മാരാണ് ബോട്ടിലുണ്ടായിരുന്നത്. മെച്ചപ്പെട്ട ജീവിതം തേടി യൂറോപ്പിലേക്കു എത്തിപ്പെടാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. പശ്ചിമാഫ്രിക്കയുടെ തീരത്തുനടന്ന ഒടുവിലത്തെ കുടിയേറ്റ ദുരന്തമാണിത്. ഇവിടെ കുടിയേറ്റക്കാരുടെ ബോട്ട് അപകടത്തിൽപ്പെടുന്നതു പതിവാണ്. ജൂൺ മുതലുള്ള കണക്കനുസരിച്ച് 190ലേറെ പേർ യൂറോപ്യൻ രാജ്യങ്ങളിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ വിവിധ ബോട്ട് അപകടങ്ങളിൽ മരിച്ചതായി എഎംഐ പറയുന്നു.  

Read More

കടലിൽ കൂറ്റൻ തിമിംഗലം ബോട്ട് മറിച്ചിട്ടു; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ന്യൂ ഹാംപ്ഷെയർ: ചെറുബോട്ടിൽ കടലിൽ ചൂണ്ടയിട്ടുകൊണ്ടിരുന്നവരെ കൂറ്റൻ തിമിംഗലം ആക്രമിക്കുന്ന ദൃശ്യങ്ങൾ ഞെട്ടിക്കുന്നതായി. അമേരിക്കയിലെ ന്യൂ ഹാംപ്ഷെയറിലാണ് സംഭവം. തിമിംഗലത്തിന്‍റെ ആക്രമണത്തിൽ ബോട്ട് തലകീഴായി മറിഞ്ഞെങ്കിലും ബോട്ടിലുണ്ടായിരുന്ന രണ്ടു പേരെ സമീപത്ത് മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെടുത്തി. ജോർജ് പാക്വിറ്റ, റിലാൻഡ് കെന്നി എന്നിവരാണു രക്ഷപ്പെട്ടത്. ചൂണ്ടയിട്ടു പിടിച്ചിരുന്ന ധാരാളം മത്സ്യങ്ങൾ ഇവരുടെ ബോട്ടിലുണ്ടായിരുന്നു. ബോട്ടിനടുത്തെത്തിയ ഭീമൻ തിമിംഗലം ആദ്യം അതിലുണ്ടായിരുന്ന ഏതാനും മത്സ്യങ്ങളെ എത്തിപ്പിടിച്ച് അകത്താക്കി. കൂടുതൽ മത്സ്യങ്ങളെ കണ്ടതോടെ 23 അടി നീളമുള്ള ബോട്ടിനെ തലകീഴായി മറിക്കുകയായിരുന്നു. സമുദ്രനിരപ്പിൽനിന്നു തിമിംഗലം കുതിച്ചുയർന്ന് ബോട്ടിനു മേൽ വീഴുന്നതും തലകീഴായി ബോട്ട് മറിയുന്നതുമെല്ലാം മറ്റൊരു ബോട്ടിലുണ്ടായിരുന്നവർ വീഡിയോയിൽ പകർത്തി. ബോട്ടിനോളം വലിപ്പമുള്ളതായിരുന്നു തിമിംഗലം. കടലിൽ വീണവരെ പെട്ടെന്നു രക്ഷിക്കാനായതിനാൽ ആളപായം സംഭവിച്ചില്ല. മറിഞ്ഞ ബോട്ടിനെ പിന്നീടു കെട്ടിവലിച്ച് കരയ്ക്ക് എത്തിച്ചു.്

Read More

24 മണിക്കൂറിൽ 8.1 കോടി ഡോളർ; സംഭാവനയിൽ കമലയ്ക്ക് റിക്കാർഡ്

വാഷിംഗ്ടൺ ഡിസി: തെരഞ്ഞെടുപ്പു സംഭാവന ലഭിക്കുന്നതിൽ കമല ഹാരിസിനു റിക്കാർഡ്. ജോ ബൈഡൻ സ്ഥാനാർഥിത്വം പിൻവലിച്ച് 24 മണിക്കൂറിനുള്ളിൽ കമലയുടെ തെരഞ്ഞെടുപ്പുഫണ്ടിലേക്കെത്തിയത് 8.1 കോടി ഡോളറാണ്. യുഎസ് തെരഞ്ഞെടുപ്പു ചരിത്രത്തിൽ ഒരു ദിവസത്തിനുള്ളിൽ സമാഹരിക്കപ്പെടുന്ന ഏറ്റവും ഉയർന്ന തുകയാണിതെന്നു ഡെമോക്രാറ്റിക് വൃത്തങ്ങൾ അവകാശപ്പെട്ടു. പാർട്ടി അനുഭാവികളായ 8.88 ലക്ഷം പേരാണ് ഈ തുക നല്കിയത്. ഇതിൽ 60 പേരും ആദ്യമായി സംഭാവന നല്കുകയായിരുന്നു. ഇതിനു പുറമേ ഭാവിയിൽ 15 കോടി ഡോളർ നാല്കാമെന്ന വാഗ്ദാനവും ലഭിച്ചിട്ടുണ്ട്. കമലയുടെ സ്ഥാനാർഥിത്വം ഡെമോക്രാറ്റിക് പാർട്ടിക്കു വൻ ഊർജം നല്കിയെന്നാണു പറയുന്നത്.

Read More

ചൈനയിൽ വിരമിക്കൽ പ്രായം വർധിപ്പിക്കുന്നു

ബെയ്ജിംഗ്: ചൈനയിൽ വിരമിക്കൽ പ്രായം ഉയർത്താൻ തീരുമാനം. മുന്പുണ്ടായിരുന്ന ജനസംഖ്യാനിയന്ത്രണം മൂലം പണിയെടുക്കാൻ ശേഷിയുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണിത്. നിലവിൽ വെള്ളക്കോളർ ജോലികളിൽ പുരുഷന്മാർക്ക് 60ഉം വനിതകൾക്ക് 55ഉം ആണു വിരമിക്കൽ പ്രായം. അഞ്ചു വർഷത്തിനുള്ളിൽ ഇതു കൂട്ടിക്കൊണ്ടുവരാനാണു തീരുമാനം. 65 വയസ് വരെയെങ്കിലും തൊഴിലെടുക്കാൻ അനുവദിക്കുമെന്നാണു സൂചന. പ്രായമായവരുടെ എണ്ണത്തിനൊപ്പം പെൻഷൻ ബാധ്യത വർധിച്ചുവരുന്നതും കണക്കിലെടുത്താണ് കമ്യൂണിസ്റ്റ് ഭരണകൂടം ഈ നടപടികൾക്കു മുതിരുന്നത്. വിരമിക്കൽപ്രായം ഉയർത്തുന്ന കാര്യം കുറച്ചു വർഷങ്ങളായി പരിഗണനയിലുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച ചേർന്ന പാർട്ടി പ്ലീനത്തിൽ ഔദ്യോഗിക തീരുമാനമുണ്ടായി.

Read More

മലയാളി യുവാവിനെ കപ്പലിൽനിന്നു കാണാതായി

അന്പലപ്പുഴ: ഒറീസയിൽനിന്ന് ചൈനയിലേക്ക് ചരക്കുമായി പോയ കപ്പലിൽനിന്നു മലയാളി യുവാവിനെ കാണാതായി. പുന്നപ്ര വടക്ക് പഞ്ചായത്ത് 10-ാം വാർഡ് വൃന്ദാവനം ബാബു തിരുമല-സിന്ധു ദമ്പതികളുടെ മകൻ വിഷ്ണു ബാബുവിനെ(25)യാണ് കാണാതായത്.മേയ് 25 നാണ് വിഷ്ണു ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഷിപ്പിംഗ് കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്. ബുധനാഴ്ച രാത്രി പ്രാദേശിക സമയം 7.5ന് വിഷ്ണു ഫോണിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. വിഷ്ണു ഉൾപ്പെടെ 19 മർച്ചന്‍റ്നേവി ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ കപ്പലിലെ സെക്കൻഡ് ക്യാപ്റ്റന്‍റെ ക്യാബിനിൽ ഇവർ പതിവ് റിപ്പോർട്ടിംഗിന് എത്താൻ നിർദേശിച്ചിരുന്നു. ഈ സമയം വിഷ്ണു എത്താതിരുന്നതിനെതുടർന്ന് നടത്തിയ തെരച്ചിലിൽ കപ്പലിന്‍റെ ഡക്കിൽ വിഷ്ണുവിന്‍റെ ചെരുപ്പുകൾ കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിൽ വിഷ്ണുവിന്‍റെ ഫോൺ ക്യാബിനിൽനിന്ന് കണ്ടെത്തിയെങ്കിലും വിഷ്ണുവിനെ കണ്ടെത്താനായില്ലന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. ഇന്ധനം നിറയ്ക്കാനായി വ്യാഴാഴ്ച കപ്പൽ സിങ്കപ്പൂർ പോർട്ടിലേക്കു പോകുന്നതിനിടെയാണ് വിഷ്ണുവിനെ കാണാതായത്.…

Read More