ചിങ്ങവനം: കുറിച്ചി സ്വദേശിനി നഴ്സ് ഇറ്റലിയിൽ മരിച്ചു. സചിവോത്തമപുരം മണ്ണാത്തുമാക്കിൽ പരേതരായ ജോണ്‍-മറിയാമ്മ ദന്പതികളുടെ മകൾ സിമി ജിനോ(40)യാണ് റോമിലെ വിയാലെ ലിബിയയിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നെടുമുടി ചേന്നങ്കരി ചെങ്ങന്താ ജിനോയാണ് ഭർത്താവ്. ഹൃദയാഘാതമാണു മരണ കാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതായി ബന്ധുക്കൾ പറഞ്ഞു. 13 വർഷമായി ജിനോയും സിമിയും റോമിൽ ജോലി ചെയ്തു വരികയായിരുന്നു. മൂന്നാഴ്ച മുന്‍പാണ് നാട്ടിൽനിന്നും സിമി ജോലി സ്ഥലത്തേക്കു മടങ്ങിയത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
Read MoreCategory: NRI
അറബിയിൽ അഴിയെണ്ണി കാലം കഴിയാം ! ലക്ഷപ്രഭുവും കോടീശ്വരനും ആണെങ്കിൽ മാത്രം ഹൈടെക് തട്ടിപ്പിന് ഇറങ്ങിയാൽ മതി…
സൈബർ ഹൈടെക് കുറ്റകൃത്യങ്ങൾ പെരുകിയതോടെ യുഎഇയിൽ ഈ കുറ്റകൃത്യങ്ങൾക്ക് ഹൈടെൻഷൻ പിഴ തന്നെ ഈടാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. തട്ടിപ്പിന് ഇറങ്ങി പിടിയിലാകുന്നവർ കൈയിലെ ഉള്ള സമ്പാദ്യം മുഴുവൻ കൊടുക്കേണ്ട അവസ്ഥ. ഉള്ളതു മുഴുവൻ വിറ്റുപെറുക്കി കൊടുത്താലും പിഴശിക്ഷ പിന്നെയും ബാക്കി നിൽക്കുന്ന തരത്തിലാണ് പുതിയ ശിക്ഷാനിയമം. യു.എ.ഇയില്‍ ഓണ്‍ലൈന്‍, ഇലക്ട്രോണിക് ബ്ലാക്ക്മെയിലിങ്ങിന് കടുത്ത ശിക്ഷ ഏര്‍പ്പെടുത്തിയതായി പബ്ലിക് പ്രോസിക്യൂഷന് കഴിഞ്ഞദിവസം അറിയിച്ചു. നിയമലംഘകര്‍ക്ക് പിഴയും ജയില്‍ ശിക്ഷയും ലഭിക്കും. ഇലക്ട്രോണിക് കുറ്റകൃത്യങ്ങളും കിംവദന്തികളും ചെറുക്കുന്നതിനുള്ള 2021 ലെ 42ാം നമ്പര്‍ ഫെഡറല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 34ല്‍ പിഴകള്‍ വിശദമാക്കിയിട്ടുണ്ടെന്ന് അതോറിറ്റി സോഷ്യല്‍ മീഡിയയില്‍ നല്കിയ മുന്നറിയിപ്പില്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് കുറഞ്ഞത് രണ്ടര ലക്ഷം ദിര്‍ഹം പിഴ ചുമത്തും. എന്തെങ്കിലും പ്രവൃത്തി ചെയ്യാനോ വിട്ടുനില്‍ക്കാനോ ഡാറ്റാ നെറ്റ്വര്‍ക്കോ വിവരസാങ്കേതികവിദ്യയോ ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്യുന്നയാള്‍ക്ക് രണ്ട് വര്‍ഷം ജയിലോ രണ്ടര ലക്ഷം…
Read Moreനടുറോഡിൽ ഭാഗ്യദേവത പ്രത്യക്ഷപ്പെട്ട സമയം..! അബുദാബിയിലെ ഒരു മലയാളി പെട്ടെന്നാണ് ആ കാഴ്ച കണ്ടത്…
രാവിലെ ഓഫീസിലേക്ക് തിരക്കുപിടിച്ചു കാറിൽ പാഞ്ഞു പോവുകയായിരുന്നു അബുദാബിയിലെ ഒരു മലയാളി. പെട്ടെന്നാണ് അയാൾ ആ കാഴ്ച കണ്ടത്. തന്റെ കാറിനു മുന്നിൽ റോഡിൽ നോട്ടുകൾ ചിതറിക്കിടക്കുന്നു.. അപ്പോഴേക്കും കാറ്റിൽ ആ നോട്ടുകൾ പറന്നു. സംഗതി ഒറിജിനൽ ആണോ വ്യാജനാണോ എന്നൊന്നും നോക്കാൻ മെനക്കെട്ടില്ല. ഓഫീസിൽ എത്തണം എന്ന കാര്യം പോലും മറന്ന് അയാൾ കാറിൽ നിന്നും ചാടിയിറങ്ങി നോട്ടുകൾ പെറുക്കിയെടുത്തു തുടങ്ങി. പിന്നാലെ എത്തിയ വണ്ടികളിൽ ഉള്ളവരും വണ്ടി ഒതുക്കി നോട്ട് പെറുക്കാൻ തുടങ്ങി. അബുദാബിയിലെ പ്രധാന റോഡിലാണ് നോട്ടുകള്‍ ചിതറിക്കിടക്കുന്ന കാഴ്ച കണ്ട് കണ്ണുകള്‍ മഞ്ഞളിച്ച ഡ്രൈവര്‍മാരും യാത്രക്കാരും വാഹനങ്ങള്‍ നിര്‍ത്തി നോട്ടുകള്‍ വാരിക്കൂട്ടാന്‍ മത്സരിച്ചത്. അബുദാബി ദിശയിലെ ലാസ്റ്റ് എക്സിറ്റിനു മുമ്പുള്ള മെയിന്‍ റോഡിലാണ് വാഹനത്തില്‍ നിന്ന് നോട്ടുകള്‍ പാറിപ്പറന്ന് റോഡില്‍ പതിച്ചത്. അന്തരീക്ഷത്തില്‍ നോട്ടുകള്‍ പാറിപ്പറക്കുന്നതും റോഡില്‍ ചിതറിക്കിടക്കുന്നതും കണ്ട് ഡസന്‍…
Read Moreഒരു മിസൈൽ അവളുടെയും അതിയാന്റെയും തലയിൽ വീഴണേ..! പലായന കാലത്തെ പ്രണയം (ഒളിച്ചോട്ടവും)
യുക്രെയ്നിലെ യുദ്ധഭൂമിയിൽ പതിച്ച ഒരു മിസൈൽ അവളുടെയും അതിയാന്റെയും തലയിൽ വീഴണേ എന്ന് പ്രാർത്ഥിക്കുന്ന ഒരു വീട്ടമ്മ. യുദ്ധഭൂമിയിൽ നിന്ന് അഭയാർത്ഥിയായി പലായനം ചെയ്തു മാഞ്ചസ്റ്ററിൽ എത്തിയ യുവതി അഭയം നൽകിയ വീട്ടിലെ ഗൃഹനാഥനും ഒന്നിച്ച് ഒളിച്ചോടിയപ്പോൾ തകർന്നുപോയ ഒരു വീട്ടമ്മയുടെ പ്രാർത്ഥനയാണ് ഇവർ. പാവമല്ലേ, അഭയാര്‍ഥിയല്ലേ എന്നൊക്കെ കരുതി വിദേശത്തു നിന്നെത്തുന്നവര്‍ക്ക് അഭയം നല്കിയാല് പണി കിട്ടും എന്ന് ഈ സംഭവം മുന്നറിയിപ്പ് തരുന്നു. അതിസുന്ദരികളാണ് യുക്രെയ്നില്‍ നിന്ന് തനിച്ച് പലായനം ചെയ്തെത്തുന്നത്. ഇങ്ങിനെ എത്തിയ 22 കാരി സോഫിയയ്ക്ക് തല ചായ്ക്കാന്‍ ഇടം കൊടുത്തതാണ് പ്രശ്നമായത്. 22കാരിയായ യുക്രെയ്ന് സ്വദേശി സോഫിയ കര്‍ക്കാഡിമും ഗൃഹനാഥൻ ടോണി ഗാര്‍നെറ്റുമാണ് ഒളിച്ചോടിയത്. ടോണിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. സോഫിയ വീട്ടിലെത്തി പത്താം ദിവസമാണ് ഇവര്‍ വിവാഹിതരാകാനായി വീടുവിട്ട് പോകുന്നത്. ഐടി കമ്പനിയില്‍ മാനേജരായി ജോലി ചെയ്തിരുന്ന സോഫിയ,…
Read Moreഹൃദയഭേദകം; സ്കൂളിന് നേരെ യുവാവിന്റെ വെടിവയ്പ്: കുട്ടികൾ അടക്കം 22പേർ കൊല്ലപ്പെട്ടു; മുത്തശ്ശിയെ വെടിവെച്ച് കൊന്നശേഷമായിരുന്നു ആക്രമണം
ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്സാസിലുള്ള സ്കൂളിൽ 18കാരൻ നടത്തിയ വെടിവയ്പ്പിൽ മരണം 22 ആയി.19 വിദ്യാർഥികളും രണ്ട് ടീച്ച ർമാരുമുൾപ്പെടെ 22 പേരാണ് കൊല്ലപ്പെട്ടതെന്ന് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉവാൾഡെയിലെ റോബ് എലിമെന്ററി സ്കൂളിൽ ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. 18കാരൻ കൈത്തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തത്. രണ്ട് വിദ്യാർഥികൾ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായി ടെക്സാസ് ഗവർണർ ഗ്രെഗ് അബോട്ട് പറഞ്ഞു.അമേരിക്കൻ പൗരനായ സാൽവദോർ റെമോസ് എന്നയാളാണ് വെടിവയ്പ്പ് നടത്തിയത്. ഇയാളെ പോലീസ് വെടിവച്ചു കൊന്നു. സ്വന്തം മുത്തശ്ശിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഇയാൾ സ്കൂളിൽ വെടിവയ്പ്പ് നടത്താനെത്തിയത്. രാജ്യത്തെ നടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ വൈറ്റ് ഹൗസ് നിർദ്ദേശം നൽകി. പ്രസിഡന്റ് ജോ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്തു. അമേരിക്കയിലെ തോക്ക് ലോബിക്കെതിരേ ജോ ബൈ ഡൻ…
Read Moreരണ്ടു സംഘങ്ങൾ തമ്മിലുണ്ടായ സംഘടനം! പതിനൊന്നുകാരിക്ക് സംഭവിച്ചത് ദാരുണാന്ത്യം
ബ്രോൺസ്(ന്യൂയോർക്ക്): രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ സംഘടനത്തിനിടയിൽ പതിനൊന്നുകാരിക്ക് ദാരുണാന്ത്യം സംഭവിച്ച കേസിൽ പ്രതിയെന്നു സംശയിക്കുന്ന പതിനഞ്ചുകാരനെ പോലീസ് അസ്റ്റു ചെയ്തു. മേയ് 16നായിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്. ബ്രോൺസ് വെസ്റ്റ് ചെസ്റ്റർ അവന്യു സ്ട്രീറ്റിലൂടെ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പതിനഞ്ചുകാരനും ഒമർ എന്ന പതിനെട്ടുകാരനുമാണ് സംഭവത്തിനുത്തരവാദികൾ എന്നു പോലീസ് പറഞ്ഞു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കമാണ് വെടിവയ്പിൽ കലാശിച്ചത്. മറ്റൊരാളെ ലക്ഷ്യമാക്കിയാണ് വെടിയുതിർത്തത്. നിർഭാഗ്യവശാൽ വെടിയുണ്ട തുളച്ചുകയറിയത് അവിടെ ഉണ്ടായിരുന്ന കയ്റ ടെയ് എന്ന പതിനൊന്നുകാരിയുടെ ഉദരത്തിലായിരുന്നു. ഉടൻതന്നെ അടുത്തുള്ള ലിങ്കൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം വെടിയുതിർത്ത അക്രമി സംഘം സ്കൂട്ടറിൽതന്നെ രക്ഷപെടുകയായിരുന്നു. വെടിയുതിർത്തതെന്നു സംശയിക്കുന്ന പതിനഞ്ചുകാരന്റെ അറസ്റ്റ് ഒഴിവാക്കാനായി മാതാവ് ഒരു ഹോട്ടലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അവിടെ എത്തിയാണ് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്കൂട്ടറിലുണ്ടായിരുന്ന പതിനെട്ടുകാരനെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. പതിനഞ്ചുകാരനെ മുതിർന്നവനായി പരിഗണിച്ച് കൊലപാതകത്തിനും അനധികൃതമായി…
Read Moreഅവര്‍ പ്രണയത്തിലായിരുന്നു….! വിദ്യാർഥികളുടെ മരണം ലഹരിമരുന്നിന്റെ അമിത ഉപയോഗം മൂലം; റിപ്പോര്‍ട്ട് പുറത്ത്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ടെക്സസ് : വുഡ്ലാൻഡ് സ്റ്റാൻവിക്ക് പ്ലേയ്സിലുള്ള വീട്ടിൽ കഴിഞ്ഞയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടു സീനിയർ ഹൈസ്കൂൾ വിദ്യാർഥികളുടെ മരണം ലഹരിമരുന്നിന്റെ അമിത ഉപയോഗം മൂലമാണെന്ന് പരിശോധനാ റിപ്പോർട്ടിൽ വ്യക്തമായി. ഐറിൻ സണ്ടർലാന്റ് (18), ഇവരുടെ കാമുകൻ ഗ്രാന്റ് ബ്ലോജറ്റ് (17) എന്നിവരെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചു കിടന്ന മുറിയിൽ നിന്നും നിരവധി മരുന്നുകൾ കണ്ടെത്തിയതായി ഐറിന്റെ അമ്മ പറഞ്ഞു. ഇരുവരുടെയും ഫോണിൽ നിന്ന് ഇവർക്ക് ലഹരി മരുന്നു നൽകിയെന്ന് കരുതപ്പെടുന്ന വ്യക്തിയുടെ ഫോൺ സന്ദേശം പോലീസ് കണ്ടെത്തി. പത്തൊന്‍പതുകാരനായ ഈ യുവാവിന്റെ പേരിൽ ലഹരിമരുന്ന് കൈവശം വച്ചതിന് നേരത്തെ കേസ് എടുത്തിരുന്നു. ഹൈസ്കൂൾ ഗ്രാജ്വഷന് തയാറെടുക്കുന്നതിനിടയിലാണ് ഇരുവരുടെയും മരണം. 2003 ൽ ചൈനയിൽ ജനിച്ച ഐറിനെ മതാപിതാക്കൾ ദത്തെടുക്കുകയായിരുന്നു അനധികൃത മയക്കുമരുന്നു നൽകി ഒരാളെ മരണത്തിലേക്ക് നയിച്ചാൽ മരുന്നു നൽകിയാളുടെ പേരിൽ…
Read Moreപതിനേഴാം വയസിൽ ഡിഗ്രി സ്വന്തമാക്കി എല്‍ഹാം മാലിക്ക് ! തന്റെ ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും എല്‍ഹാം പറഞ്ഞതിങ്ങനെ…
ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനി കൗണ്ടിയിലെ സിയേന കോളജിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയായിരിക്കുകയാണ് എൽഹാം മാലിക്ക്. മേയ് 15 നു എംവിപി അരീനയുടെ വേദിയിലൂടെ നടന്ന നൂറുകണക്കിന് ബിരുദധാരികളിൽ ഒരാളായിരുന്നു 17-ാം വയസിൽ ഡിഗ്രി പൂർത്തിയാക്കിയ എൽഹാം മാലിക്. കം ലാഡ് ഓണേഴ്സോടെ (Cum Laude Honors) യാണ് എല്‍ഹാം ബിരുദം നേടിയത്. 14-ാം വയസില്‍ കോളജില്‍ ചേര്‍ന്ന എല്‍ഹാം മൂന്നു വർഷം കൊണ്ട് മനഃശാസ്ത്ര ബിരുദം പൂർത്തിയാക്കി. “എനിക്ക് ആവശ്യമുള്ള സഹായം ഞാൻ ആവശ്യപ്പെടുമ്പോഴെല്ലാം എനിക്ക് ലഭിച്ചിരുന്നു. ഞാന്‍ ഒഴിവാക്കപ്പെടുന്നതായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല, അല്ലെങ്കിൽ എനിക്കായി ഒരു ഇടമില്ല എന്ന് ഒരിക്കല്‍ പോലും തോന്നിച്ചിട്ടില്ല,” നിറപുഞ്ചിരിയോടെ എല്‍ഹാം പറയുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ അധിക കോഴ്സുകൾ പഠിച്ച് ഡബിള്‍ പ്രൊമോഷനോടെയാണ് എല്‍ഹാം 14-ാം വയസില്‍ ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. വളരെ ചെറുപ്പത്തിൽ തന്നെ…
Read Moreമകന്റെ ചുണ്ടിൽ സിഗരറ്റ് വച്ച് അതിലേക്ക് വെടിയുതിർക്കുന്ന പിതാവ്! ഞെട്ടിത്തരിച്ചു സോഷ്യൽ മീഡിയ
വെടിയുതിർക്കുന്നതിലുള്ള തന്റെ വൈദഗ്ധ്യം തെളിയിക്കാനായി മകന്റെ ചുണ്ടിൽ സിഗരറ്റുവച്ച ശേഷം അതിലേക്ക് വെടിയുതിർത്ത പിതാവിന്റെ വീഡിയോ സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്. ഇറാഖിലെ അൽമുത്താനയിലാണ് ഈ പേടിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്. അധികൃതർ ഇതുവരെ പേര് പുറത്തുവിടാത്ത ഒരാൾ തന്റെ ഇളയ മകന്റെ ചുണ്ടിൽ സിഗരറ്റുവച്ച ശേഷം അൽപം മാറി ഏകെ 47 തോക്കുകൊണ്ട് വെടിയുതിർക്കുകയായിരുന്നു. വീഡിയോയിൽ വെടിശബ്ദം നിമിത്തം ഞെട്ടുന്ന മകനെയും തന്റെ ഉന്നത്തെ കുറിച്ച് വീന്പുപറയുന്ന പിതാവിനെയും കാണാനാകും. ഈ വീഡിയോ വൈറലായതോടു കൂടി ഇയാൾക്കെതിരെ കനത്ത നടപടി സ്വീകരിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നുയരുകയാണ്.
Read Moreആരാണ് ആ 16 കാരന് ? വീടിനുള്ളിൽ മൂന്നു കുട്ടികൾ മരിച്ച നിലയിൽ! മാതാവും 16കാരനും അറസ്റ്റിൽ; 16കാരനെക്കുറിച്ച് സമീപവാസികൾ പറയുന്നത്…
വെസ്റ്റ്ഹിൽസ് (ലൊസാഞ്ചലസ്) · മാതൃദിനത്തിൽ കലിഫോർണിയയിലെ ലൊസാഞ്ചലസ് വെസ്റ്റ്ഹിൽസ് ഹോമിൽ മൂന്നു കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ മാതാവ് എഞ്ചല ഡോണ്‍ ഫ്ലോറസ് (38), 16 വയസുകാരൻ എന്നിവരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി ലൊസാഞ്ചലസ് പോലീസ് അറിയിച്ചു. ഫ്ലോറസിന് ആറു ദശലക്ഷം ഡോളറാണ് ജാമ്യത്തുക കെട്ടിവയ്ക്കണം. 16 വയസുകാരന്റെ സഹായത്തോടെയാണ് മൂന്നു കുട്ടികളെയും കൊലപ്പെടുത്തിയതെന്ന ഫ്ലോറസിന്റെ കുറ്റസമ്മതത്തെ തുടർന്നാണ് ഇരുവരേയും പോലീസ് അറസ്റ്റു ചെയ്തത്. 16കാരനെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ലെങ്കിലും സമീപവാസികൾ പറയുന്നത് ഇത് അവരുടെ മകനാണെന്നാണ്. പന്ത്രണ്ടു വയസുള്ള പെണ്‍കുട്ടിയും എട്ടുവയസ്സ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളുടേയും മൃതദേഹമാണ് പോലീസ് വീട്ടിനകത്ത് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ലഭിച്ച ഫോണ്‍കോളിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. വെസ്റ്റ്ഹിൽസും വുഡ്-ലാന്റ് ഹിൽസും തമ്മിൽ വേർതിരിക്കുന്ന നോർത്ത് സൈഡ് സ്ട്രീറ്റിലുള്ള വീട്ടിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. കുട്ടികൾ എങ്ങനെ കൊല്ലപ്പെട്ടുവെന്നത്…
Read More