ഹവാന: കമ്യൂണിസ്റ്റ് ക്യൂബയിൽ ഭക്ഷണവും വൈദ്യുതിയുമില്ലാതെ പൊറുതിമുട്ടിയ ജനം ഭരണകൂടത്തിനെതിരേ തെരുവിലിറങ്ങി. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ സാന്തിയാഗോയിലാണ് അപൂർവ പ്രതിഷേധം. ഹവാനയിൽനിന്ന് 800 കിലോമീറ്റർ കിഴക്കുള്ള ഇവിടെ ദിവസം 14 മണിക്കൂർ പവർകട്ടാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെയാണു ക്യൂബ കടന്നുപോകുന്നത്. അമേരിക്കയുടെ ഉപരോധങ്ങളാണ് ഇതിനു കാരണമെന്നു പ്രസിഡന്റ് മിഗ്വൽ ഡയസ് കാനലിന്റെ ഭരണകൂടം ആരോപിക്കുന്നു. കോവിഡ് മഹാവ്യാധിയോടെ ക്യൂബയുടെ നില കൂടുതൽ പരുങ്ങലിലാണ്. ഫെബ്രുവരിയിൽ സർക്കാർ യുഎന്നിനോട് ഭക്ഷണം തന്നു സഹായിക്കണമെന്നഭ്യർഥിച്ചു. ഏഴു വയസിനു താഴെയുള്ള കുട്ടികൾക്കായി പാൽപ്പൊടി ചോദിച്ചതും ഇതിൽ ഉൾപ്പെടുന്നു. ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ ഇന്ധനമില്ലാത്തതാണു വൈദ്യുതി പ്രതിസന്ധിക്കു കാരണം. മരുന്നുകളുടെ അഭാവവും ക്യൂബ നേരിടുന്നുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ പണപ്പെരുപ്പം 30 ശതമാനത്തിലെത്തി. എന്നാൽ, യഥാർഥ കണക്ക് ഇതിലും വളരെ ഉയരത്തിലായിരിക്കുമെന്നാണ് അനുമാനം. സമാധാനത്തോടെ പ്രതിഷേധിക്കുന്ന ജനങ്ങളുടെ…
Read MoreCategory: NRI
ഹമാസ് കമാൻഡറെ ഇസ്രയേൽ വധിച്ചു
ടെൽ അവീവ്: ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഗാസ സിറ്റിയിലെ അൽഷിഫ ആശുപത്രിയിൽ ഇസ്രേലി സേന നടത്തിയ റെയ്ഡിൽ ഹമാസിന്റെ ആഭ്യന്തര സുരക്ഷാ ഓർഗനൈസേഷനിലെ പ്രത്യേക പ്രവർത്തനങ്ങളുടെ തലവൻ ഫയ്ഖ് അൽമഭൂഹും ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു. നിരവധിപേരെ കസ്റ്റഡിയിലെടുത്തുവെന്നും സൈന്യം അറിയിച്ചു. ഇസ്രയേൽ ഓപ്പറേഷനിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി അമേരിക്കയും സ്ഥിരീകരിച്ചു. ഹമാസിന്റെ മൂന്നാമത്തെ കമാൻഡർ മർവാൻ ഇസയെ കഴിഞ്ഞയാഴ്ച ഇസ്രയേൽ വധിച്ചിരുന്നു. അതേസമയം, വടക്കൻ ഗാസയിലെ അൽഷിഫ ഹോസ്പിറ്റലിലെ അവസ്ഥയെക്കുറിച്ച് ഞങ്ങൾ വളരെ ആശങ്കാകുലരാണെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ് എക്സിൽ കുറിച്ചു. ആശുപത്രികൾ ഒരിക്കലും യുദ്ധക്കളമാകരുതെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
Read Moreഇസ്രയേൽ-ഹമാസ് സംഘർഷം; ഗാസയിൽ കൊല്ലപ്പെട്ടത് 13,000ത്തിലധികം കുട്ടികൾ
ഗാസ സിറ്റി: ഇസ്രായേൽ-ഹമാസ് സംഘർഷവുമായി ബന്ധപ്പെട്ട് ഗാസയിൽ 13,000-ത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് യുണിസെഫ്. നിരവധി കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും അവർക്ക് കരയാൻ പോലും ശക്തിയില്ലെന്നും ഏജൻസി കൂട്ടിച്ചേർത്തു. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. അവർ എവിടെയാണെന്ന് പോലും അറിയില്ല. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയിരിക്കാം. ലോകത്തിലെ മറ്റേതൊരു സംഘട്ടനത്തിലും കുട്ടികൾക്കിടയിൽ ഇത്രയും മരണനിരക്ക് കണ്ടിട്ടില്ലെന്ന് യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസൽ സിബിഎസ് ന്യൂസിനോട് പറഞ്ഞു. കടുത്ത പോഷകാഹാരക്കുറവ് കൊണ്ട് ബുദ്ധിമുട്ടുന്ന കുട്ടികളുടെ വാർഡുകളിൽ ഞാൻ ഉണ്ടായിരുന്നു. വാർഡ് മുഴുവൻ തികച്ചും നിശബ്ദമാണ്. കാരണം കുട്ടികൾക്കും കുഞ്ഞുങ്ങൾക്കും കരയാൻ പോലും ശക്തിയില്ല.-കാതറിൻ റസൽ പറഞ്ഞു. സഹായത്തിനായി ഗസയിലേക്ക് ട്രക്കുകൾ എത്തിക്കുന്നത് വളരെ വലിയ വെല്ലുവിളിയാണെന്നും റസൽ പറഞ്ഞു. വടക്കൻ ഗാസയിൽ രണ്ട് വയസിന് താഴെയുള്ള മൂന്ന് കുട്ടികളിൽ ഒരാൾ പോഷകാഹാരക്കുറവും പട്ടിണിയും നേരിടുന്നുണ്ടെന്ന് പലസ്തീൻ എൻക്ലേവിൽ പ്രവർത്തിക്കുന്ന…
Read Moreറഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്ലാദിമിർ പുടിന് വിജയം
മോസ്കോ: റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്ലാദിമിർ പുടിന് വിജയം. 1999 മുതൽ പ്രധാനമന്ത്രിയായും പ്രസിഡന്റായും റഷ്യ ഭരിക്കുന്ന പുടിൻ ഇക്കുറി 88 ശതമാനം വോട്ടുകളോടെയാണ് റിക്കാർഡ് ജയം സ്വന്തമാക്കിയത്. കമ്യൂണിസ്റ്റ് നേതാവ് നിക്കോളായ് കരിത്തോനോവ്, തീവ്രദേശീയ പാർട്ടിയായ എൽഡിപിആറിന്റെ ലിയോനിഡ് സ്ലട്ട്സ്കി, ലിബറൽ നിലപാടുകളുള്ള ന്യൂ പീപ്പിൾസ് പാർട്ടിയുടെ വ്ലാഡിസ്ലാവ് ഡാവൻകോവ് എന്നിവരായിരുന്നു എതിരാളികൾ. പുടിന്റെ നിശിത വിമർശകനായിരുന്ന അലക്സി നവൽനി കഴിഞ്ഞ മാസം സൈബീരിയൻ ജയിലിൽ ദുരൂഹമായി മരിച്ചിരുന്നു. നവൽനിയുടെ അനുയായികൾ ആഹ്വാനം ചെയ്ത പ്രകാരം ഇന്നലെ പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനങ്ങളുണ്ടായിരുന്നു. പുടിനെ എതിർക്കുന്നവർ റഷ്യയിലുണ്ടെന്നു ബോധ്യപ്പെടുത്താൻ ഉദ്ദേശിച്ചുള്ള പ്രതിഷേധം വിജയകരമായിരുന്നുവെന്ന് നവൽനിയുടെ അനുയായികൾ പറഞ്ഞു.
Read Moreജോ ബൈഡൻ ഏറ്റവും മോശം പ്രസിഡന്റ്; വരുന്ന തെരഞ്ഞെടുപ്പിൽ ബൈഡൻ വിജയിച്ചാൽ രക്തച്ചൊരിച്ചിലായിരിക്കും; ട്രംപ്
വാഷിംഗ്ടണ്‍: യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കും നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പെന്ന് ഡൊണാൾഡ് ട്രംപ്. വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ വിജയിച്ചാൽ അത് അമേരിക്കയുടെ രക്തച്ചൊരിച്ചിലായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. ശനിയാഴ്ച ഒഹായോയിൽ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ട്രംപിന്റെ രക്തച്ചൊരിച്ചില്‍ പ്രയോഗം എന്താണെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. മെക്സിക്കോയില്‍ കാര്‍ നിര്‍മാണം നടത്തി അമേരിക്കയില്‍ വില്‍ക്കാനുള്ള ചൈനയുടെ പദ്ധതിയെ വിമര്‍ശിച്ചതിനുപിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ രക്തച്ചൊരിച്ചിൽ പ്രയോഗം. ‘രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്ന കാര്യം സംശയമാണ്. ഇപ്പോള്‍ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ ഏറ്റവും കുറഞ്ഞത് രക്തച്ചൊരിച്ചിലായിരിക്കും നടക്കുക. അത് രാജ്യത്തിനുവേണ്ടിയുള്ള രക്തച്ചൊരിച്ചിലായിരിക്കും. താൻ വീണ്ടും തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളൊന്നും ചൈനയ്ക്ക് വിൽക്കാൻ കഴിയില്ല എന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ജോ ബൈഡൻ “ഏറ്റവും മോശം” പ്രസിഡന്റാണെന്നും ട്രംപ് ആരോപിച്ചു.
Read Moreമനുഷ്യത്വത്തിന്റെ പേരിൽ റഫയിൽ ആക്രമണം നടത്തരുത്; ഇസ്രയേലിനോട് അഭ്യർഥനയുമായി ലോകാരോഗ്യ സംഘടന
ടെൽ അവീവ്: മനുഷ്യത്വത്തിന്റെ പേരിൽ ഇനി റഫയിൽ ആക്രമണം നടത്തരുതെന്ന് ഇസ്രയേലിനോട് അഭ്യർഥനയുമായി ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. “റഫയ്ക്കെതിരായ ആക്രമണവുമായി മുന്നോട്ട് പോകാനുള്ള ഇസ്രായേലി പദ്ധതിയെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ എനിക്ക് കടുത്ത ആശങ്കയുണ്ട്. ജനസാന്ദ്രതയുള്ള ഈ പ്രദേശത്ത് അക്രമം കൂടുതൽ വർധിക്കുന്നത് കൂടുതൽ മരണങ്ങൾക്കും കഷ്ടപ്പാടുകൾക്കും ഇടയാക്കും” ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്സിൽ കുറിച്ചു. മനുഷ്യത്വത്തിന്റെ പേരിൽ, ആക്രമണവുമായി മുന്നോട്ട് പോകരുതെന്നും പകരം സമാധാനത്തിനായി പ്രവർത്തിക്കണമെന്നും ഞങ്ങൾ ഇസ്രായേലിനോട് അഭ്യർഥിക്കുന്നു. ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് ഇസ്രായേൽ സൈന്യം ഒഴിപ്പിക്കൽ നടപടി ചെയ്യുന്നത് പ്രായോഗിക പരിഹാരമല്ല. റഫയിലെ 1.2 ദശലക്ഷം ആളുകൾക്ക് സുരക്ഷിതമായി മാറാൻ ഒരിടവുമില്ല. അതേസമയം, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന്റെ “റഫയിലെ നടപടിക്കുള്ള പദ്ധതികൾ” അംഗീകരിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ ഐക്യരാഷ്ട്രസഭയും അമേരിക്കയും ഇത്തരം സൈനിക നടപടിക്കെതിരെ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒക്ടോബർ ഏഴിന്…
Read Moreമക്കയിലും മദീനയിലും വൻ തിരക്ക്
റിയാദ്: പുണ്യമാസമായ റംസാനിൽ മക്കയിലും മദീനയിലും വൻ തിരക്ക്. ജനലക്ഷങ്ങളാണു മദീനയിലെ പള്ളിയിൽ രാത്രി നമസ്കാരങ്ങളിൽ പങ്കെടുക്കുന്നത്. റംസാൻ അവസാന പത്തിലേക്കു നീങ്ങുമ്പോഴേക്കും സൗദി അറേബ്യയിലെ മിക്ക സ്ഥാപനങ്ങളും അവധിയിലേക്കു നീങ്ങും. അതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന സാക്ഷ്യം വഹിക്കുക. തിരക്ക് പരിഗണിച്ച് മക്കയിലെ മസ്ജിദുൽ ഹറാമിൽ ഉംറ തീർഥാടകർക്ക് കർമങ്ങളും നമസ്കാരവും സുഗമമാക്കാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. തീർഥാടകർക്ക് മാത്രമായി 210 വാതിലുകൾ തുറന്നിട്ടുണ്ട്. പ്രത്യേക കരുതൽ വേണ്ട വ്യക്തികൾക്കു കൂടുതൽ ശ്രദ്ധയുണ്ടാവും.
Read Moreകാനഡയിൽ മൂന്നംഗ ഇന്ത്യൻ കുടുംബം തീപിടിത്തത്തിൽ മരിച്ചു
ഒട്ടാവ: ഇന്ത്യൻ വംശജരായ മൂന്നംഗ കുടുംബം കാനഡയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ മരിച്ചു. കാനഡയിലെ ഒന്റാറിയോയിലാണ് സംഭവം. രാജീവ് വരിക്കോ (51), ശില്പ കോഥ (47), മഹെക് വരിക്കോ (16) എന്നിവരാണ് മരിച്ചത്. 15 വർഷമായി ഇവർ കാനഡയിൽ താമസിച്ചുവരികയായിരുന്നു. അയൽവാസികളാണു വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. മൃതദേഹങ്ങളുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ മാത്രമാണു സ്ഥലത്തുനിന്നു ലഭിച്ചത്. വീട്ടിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹത കാണുന്നുവെന്നു പോലീസ് പറഞ്ഞു. കാര്യമായപ്രശ്നങ്ങളൊന്നും വീട്ടുകാരെ അലട്ടിയിരുന്നതായി അറിയില്ലെന്നാണ് അയല്‍ക്കാര്‍ അറിയിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreയുക്രെയ്നിലേക്കു റഷ്യൻ മിസൈൽ ആക്രമണം; 20 മരണം, 73 പേർക്കു പരിക്ക്
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. രക്ഷാപ്രവർത്തകർ ഉൾപ്പെടെ 73 പേർക്കു പരിക്കേറ്റു. യുക്രെയ്നിലെ തുറമുഖ നഗരമായ ഒഡെസയിൽ റസിഡൻഷ്യൽ കെട്ടിടങ്ങളും ഗ്യാസ് പൈപ്പ്ലൈനുകളുമുള്ള മേഖലകളിലാണ് വ്യോമാക്രമണം ഉണ്ടായത്. 2014ൽ റഷ്യ പിടിച്ചെടുത്ത ക്രിമിയൻ ഉപദ്വീപിൽനിന്ന് ഇസ്കന്ദർ മിസൈലുകളാണ് ഒഡെസയെ ലക്ഷ്യമാക്കി റഷ്യ അയച്ചതെന്നു സിറ്റി അധികൃതർ പറഞ്ഞു. റക്ഷ്യയുടെ ആക്രമണം ഹീനമായ നടപടിയാണെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി പറഞ്ഞു.
Read Moreഭക്ഷണം കാത്തുനിന്നവർക്കു നേരേ ഇസ്രയേലിന്റെ ആക്രമണം; 20 പേർ കൊല്ലപ്പെട്ടു
ഗാസ: ഭക്ഷണത്തിനു കാത്തുനിന്നവർക്കു നേരേ വീണ്ടും ഇസ്രയേൽ ആക്രമണം. യുദ്ധത്തിൽ തകർന്ന വടക്കൻ ഗാസയിലെ ഭക്ഷണസഹായവിതരണ കേന്ദ്രത്തിനു സമീപം ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു, 155 പേർക്കു പരിക്കേറ്റു. വടക്കൻ ഗാസയിൽ ആഴ്ചകളായി സഹായവിതരണം നടത്തുന്ന കേന്ദ്രത്തിനു സമീപം വ്യാഴാഴ്ച വൈകുന്നേരമാണ് ആക്രമണം നടന്നത്. ഭക്ഷണസാധനങ്ങൾ വാങ്ങാൻ കാത്തുനിന്നവരുടെ ഇടയിലേക്ക് ഇസ്രയേലിന്റെ ഷെൽ പതിക്കുകയായിരുന്നെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെ 2.3 ദശലക്ഷം ജനങ്ങളിൽ നാലിലൊന്ന് പേരും പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. ഭൂരിപക്ഷം പേരും ആക്രമണം നടന്ന വടക്കൻ ഗാസയിലാണ്. അതേസമയം, പലസ്തീന്റെ ആരോപണം ഇസ്രയേൽ നിഷേധിച്ചു. സംഭവം സമഗ്രമായി പരിശോധിച്ചുവരികയാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. മുൻപും ഗാസയിൽ ഇസ്രയേൽ സൈന്യം, മാനുഷികസഹായം കാത്തുനിൽക്കുന്നവർക്ക് നേരേ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഫെബ്രുവരി 29ന് വടക്കൻ ഗാസയിൽ ഭക്ഷണ ട്രക്കിനു ചുറ്റും തടിച്ചുകൂടിയ ആളുകൾക്ക്…
Read More