പട്ടാഴിയിലെ ചെളിക്കുഴി മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമില്ല

klm-pattashiപത്തനാപുരം: പട്ടാഴി വടക്കേകര പഞ്ചായത്തിലെ ചെളിക്കുഴി മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍  പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഒരേക്കറോളം വരുന്ന മാര്‍ക്കറ്റിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കാട്കയറി ഇഴജന്തുക്കളുടെ താവളമായി മാറിയ നിലയിലാണ്.ആഴ്ചയില്‍ ബുധന്‍,ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന മാര്‍ക്കറ്റ് ഇപ്പോള്‍ വര്‍ങ്ങളായി ഞായറാഴ്ച മാത്രമാണ് പ്രവര്‍ത്തിക്കുന്നത് .

മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ മൂലം നാട്ടുകാര്‍ സാധനങ്ങള്‍ വാങ്ങാനെത്താത്തത് മൂലം മേഖലയിലെ ചെറുകിട കര്‍ഷകരുടെ ആശ്രയമായിരുന്ന മാര്‍ക്കറ്റില്‍ ഇന്ന് കാര്‍ഷിക വിളകളോ,അനുബന്ധ സാധനങ്ങളോ വില്‍ക്കുവാന്‍ എത്തുന്നില്ല.കൃഷിക്കാര്‍ അവരുടെ ഉത്പന്നങ്ങളുമായി പട്ടാഴി,പത്തനാപുരം വിപണികളെയാണ് ആശ്രയിക്കുന്നത്. അതുപോലെ നാട്ടുകാര്‍  കാര്‍ഷിക ഉത്പന്നങ്ങളും സാധനങ്ങളും വാങ്ങുന്നതിനായി  കിലോമീറ്ററുകള്‍ സഞ്ചരിച്ച് മറ്റ് മാര്‍ക്കറ്റുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

കടുവാത്തോട്,കൊക്കോട്,മണയറ,കുന്നിട,ചായലോട്,കൈതപറമ്പ്,പടിഞ്ഞാറേവിള മേഖലയിലുളളവര്‍ പ്രധാനമായും ആശ്രയിച്ചിരുന്ന മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ മാറ്റുവാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടികളെടുക്കണമെന്നാവശ്യം ശക്തമാണ്.

Related posts