പരിചയം പുതുക്കി വാഴയ്ക്കന്‍; കാവുങ്കരക്കാരെ കാണാന്‍ എല്‍ദോയെത്തി

EKM-VAZHAKKANമൂവാറ്റുപുഴ: കനത്ത ചൂടിനെ അവഗണിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ജോസഫ് വാഴയ്ക്കന്റെ പ്രചരണം മുന്നേറുന്നു.   വഴിയരികില്‍  കാണുന്ന ഓരോ വ്യക്തിയോടും പരിചയം പുതുക്കി കൊണ്ടാണ് വോട്ടഭ്യര്‍ഥന. കുട്ടികളും മുതിര്‍ന്ന വരും യുവാക്കളുമുള്‍പ്പെടുന്ന വന്‍ജനസഞ്ചയത്തിന്റെ പങ്കാളിത്തം പ്രചാരണത്തെ വ്യത്യസ്തമാക്കുന്നു. ഇന്നലെ പായിപ്ര കവല കേന്ദ്രീകരിച്ചാണ് പ്രചാരണം ആരംഭിച്ചത്. പായിപ്രയിലെ ഓരോ കടകളിലും കയറിയിറങ്ങി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ചു.   ജംഗ്ഷനിലെ ഓട്ടോ െ്രെഡവര്‍മാരോടാണ് ആദ്യം വോട്ടഭ്യര്‍ഥിച്ചെത്തിയത്. ആവോലി ,പാലക്കുഴ മേഖലകളിലെ കോണ്‍ഗ്രസ് മണ്ഡലം സായാഹ്ന ക്ലാസുകളില്‍  സ്ഥാനാര്‍ത്ഥി പങ്കെടുത്തു.

മുവാറ്റുപുഴ: കാവുങ്കരയുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി എല്‍ഡിഎഫ് സ്ഥാനാര്‍ഥി എല്‍ദോ ഏബ്രഹാം മൂവാറ്റുപുഴ നഗരത്തില്‍ വോട്ടര്‍മാരെ നേരില്‍കണ്ടു. ഇന്നലെ ഉച്ചയോടെ മുവാറ്റുപുഴ നഗരത്തിലെ നെഹ്‌റുപാര്‍ക്കില്‍ നിന്നും തുടങ്ങിയ പര്യടനത്തിനിടെ സൗഹൃദങ്ങള്‍ പുതുക്കിയും പഴയകാല നേതാക്കന്‍മാരെയും പൗരപ്രമുഖരെയും നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ മറ്റ് സ്ഥാപനങ്ങള്‍ കമ്പനികള്‍ വീടുകള്‍ എന്നിവിടങ്ങളിലെത്തിയാണ് വോട്ട് തേടിയത്. നെഹ്രുപാര്‍ക്കില്‍ നിന്നാരംഭിച്ച പര്യടനം കൊച്ചങ്ങാടി, എവറസ്റ്റ് ജംഗ്ഷന്‍, മാര്‍ക്കറ്റ് ബസ് സ്റ്റാന്‍ഡ്, വണ്‍വേ ജംഗ്ഷന്‍ എന്നിവിടങ്ങളിലെത്തിയ എല്‍ദോയെ  നാട്ടുകാരും വ്യാപാരികളും സ്വീകരിച്ചു.

നഗരത്തിന്റെ വികസന സാധ്യതകള്‍ കണ്ടറിഞ്ഞ് യാഥാര്‍ത്ഥ്യമാക്കാന്‍ യുവസാരഥിക്ക് പിന്തുണയുമായിട്ടാണ് നിരവധി വോട്ടര്‍മാരെത്തിയത്. എല്‍ഡിഎഫ് നേതാക്കളായ പി.എം.ഇസ്മയില്‍, പി.കെ.ബാബുരാജ്, എം.എ.സഹീര്‍, ജോര്‍ജ്.കെ.കുരുവിള, ഉമാമത്ത് സലീം, കെ.ജി.അനില്‍കുമാര്‍, സീന ബോസ്, വി.കെ.മണി, കെ.എ.നവാസ്, തുടങ്ങിയവര്‍ എല്‍ദോ എബ്രാഹമിനൊപ്പം ഉണ്ടായിരുന്നു.

Related posts