പറവൂര്‍ ദുരന്തം: പ്രചാരണ പരിപാടികള്‍ നിര്‍ത്തിവച്ച് രാഷ്ട്രീയകക്ഷികള്‍

alp-vaydikettuപത്തനംതിട്ട: പറവൂര്‍ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ഉപേക്ഷിച്ചു. മന്ത്രി അടൂര്‍ പ്രകാശ് പുലര്‍ച്ചെതന്നെ മണ്ഡലം വിട്ടു. കോന്നിയിലെ പ്രചാരണ പരിപാടികളില്‍ വ്യാപൃതനായിരുന്ന മന്ത്രി പുലര്‍ച്ചെ തന്നെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്തും പിന്നീട് കൊല്ലത്തുമെത്തുകയുമായിരുന്നു. അടിയന്തരമന്ത്രിസഭ യോഗത്തിലും മുഖ്യമന്ത്രിക്കൊപ്പവും പ്രധാനമന്ത്രിക്കൊപ്പവും യോഗങ്ങളില്‍ പങ്കെടുത്ത ആശുപത്രികളിലെത്തിയും അടൂര്‍ പ്രകാശ് കൊല്ലത്തുതന്നെ ഉണ്ടായിരുന്നു.

ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കാന്‍ രാവിലെ മുതല്‍ ഓടിനടന്ന അടൂര്‍ പ്രകാശ് ഇന്നും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാകില്ലെന്നാണ് സൂചന.പത്തനംതിട്ടയില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന എന്‍ഡിഎ സംസ്ഥാനതല പ്രഖ്യാപന സമ്മേളനവും പ്രചാരണോദ്ഘാടനവും മാറ്റിവച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പങ്കെടുക്കേണ്ടിയിരുന്ന സമ്മേളനമാണ് മാറ്റിവച്ചത്. പരിപാടി മാറ്റിവച്ച അമിത്ഷായും കൊല്ലത്തേക്കു പോകുകയായിരുന്നു. സിപിഎമ്മിന്റെ ഇന്നലെ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളും മാറ്റിവച്ചു.

യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളും ഇന്നലെ പ്രചാരണ പരിപാടികളില്‍നിന്നു മാറിനിന്നു.     രാവിലെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടികളില്‍ പങ്കെടുത്ത സ്ഥാനാര്‍ഥികളും ദുരന്തത്തിന്റെ തീവ്രത അറിഞ്ഞ് പിന്‍മാറുകയായിരുന്നു. ആറന്മുളയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ.ശി വദാസന്‍ നായര്‍ പത്തനം തിട്ടയില്‍ വെളുത്തേ ടത്ത് നായര്‍ സമാജം സമ്മേളന ത്തില്‍ മാത്രമാണ് പങ്കെടുത്തത്.

Related posts