പുനലൂര്‍-ചെങ്കോട്ട ഗേജ് മാറ്റം :എംപിയുടെ നേതൃത്വത്തില്‍ ഉന്നതസംഘം സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി

klm-PREMACHANDRANകൊല്ലം: പുനലൂര്‍ ചെങ്കോട്ട ഗേജ് മാറ്റ പ്രവൃത്തികള്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. യുടെ നേതൃത്വത്തില്‍ റയില്‍വേ ചീഫ് എഞ്ചിനീയര്‍ രവീന്ദ്രബാബു, മധുര റയില്‍വേ ഡിവിഷണല്‍ മാനേജര്‍ സുനില്‍ കുമാര്‍ ഗാര്‍ഗ് തുടങ്ങി ഉന്നത ഉദേ്യാഗസ്ഥ സംഘം സന്ദര്‍ശിച്ച്  പ്രവര്‍ത്തന പുരോഗതി വിലയിരുത്തി.  പുനലൂര്‍ മുതല്‍ ഇടമണ്‍ വരെയുളള ഒന്നാം റീച്ചില്‍ പാലങ്ങളും ഇതര പ്രവൃത്തികളും പൂര്‍ത്തീകരിച്ചു.  രണ്ട് മേല്പാലങ്ങളും ഒരു അടിപ്പാതയുമാണ് ഈ മേഖലയില്‍ പൂര്‍ത്തീകരിച്ചത്.  റയില്‍പ്പാളങ്ങള്‍ സ്ഥാപിക്കുന്നതിനുളള പ്രവര്‍ത്തികള്‍ക്കുളള ടെണ്ടര്‍ അവാര്‍ഡ് ചെയ്തു കഴിഞ്ഞു.

രണ്ടാം മേഖലയായ ഇടമണ്‍-കഴുതുരുട്ടി ഭൂമി നിരത്തല്‍ പണികള്‍ അന്തിമഘട്ടത്തിലാണ്.  67 ചെറുപാലങ്ങളില്‍ 60 ഉം പൂര്‍ത്തിയായി. 12 വലിയ പാലങ്ങളില്‍ 4 എണ്ണം പൂര്‍ത്തീകരിച്ചു.  8 എണ്ണത്തിന്റെ പണി പുരോഗമിച്ചു വരുന്നു.  ഈ മേഖലയില്‍ 5 തുരങ്കങ്ങളാണ് ഉളളത്.  4 തുരങ്കങ്ങളുടെ പണി പൂര്‍ത്തിയായി.  പുതിയ  തുരങ്കത്തിന്റെ പണി ആശാവഹമായി പുരോഗമിക്കുന്നു. 17 കിലോമീറ്റര്‍ ഉളളതില്‍ 8.50 കിലോമീറ്റര്‍ ദൂരം പാളം ഇടുന്നതിനു സജ്ജമായിട്ടുണ്ട്.

കഴുതുരുട്ടി ഭഗവതിപൂരം റീച്ചില്‍ 64 പാലങ്ങളില്‍ 63 എണ്ണം പണി തീര്‍ന്നു. 9 വലിയ പാലങ്ങളില്‍ 8 എണ്ണം പൂര്‍ത്തിയായി.  ഈ റേഞ്ചില്‍ കരാറുകാരന്റെ വീഴ്ച കാരണം കരാര്‍ റദ്ദ്‌ചെയ്ത് പുതിയ കരാര്‍ നല്‍കുന്നതിനു നടപടികള്‍ സ്വീകരിച്ചു വരുന്നു.  ഒരു കിലോമീറ്ററോളം (960 മീറ്റര്‍) നീളമുളള ടണല്‍ ഈ ഭാഗത്താണ്.  വളരെ ശ്രദ്ധാപൂര്‍വം മാത്രം ചെയ്യാന്‍ കഴിയുന്ന പണി ജാഗ്രതയോടെ പൂര്‍ത്തിയായി വരുന്നു. എസ് വളവും മേല്‍പ്പാലവും പൂര്‍ത്തിയായി ആകെ 17 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 12.5 കിലോമീറ്റര്‍ പാളം ഇടത്തക്ക സ്ഥിതിയിലാണ്.  6.50 കിലോമീറ്റര്‍ പാളം സ്ഥാപിച്ചു കഴിഞ്ഞു.

Related posts