‘പോയ് മറഞ്ഞു ആരും അറിയാതെ…’ പ്രധാന റിലീസ് കേന്ദ്രങ്ങള്‍ പലതും ഒഴിവാക്കി; മണിയുടെ അവസാന ചിത്രത്തിനും അവഗണനയെന്ന് ആരോപണം

maniതൃശൂര്‍: ജീവിച്ചിരിക്കുമ്പോള്‍ കലാഭവന്‍ മണി അനുഭവിച്ച അവഗണന തന്നെയാണ്, അന്തരിച്ച ശേഷം അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ അവസാനചിത്രത്തി നും അണിയറപ്രവര്‍ത്തകര്‍ക്കും നേരിട്ടതെന്നു നിര്‍മാതാക്കളും കലാഭവന്‍ മണി സേവനസമിതി ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികളും തൃശൂരില്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ചിത്രത്തില്‍നിന്നും വരുമാനമായി ലഭിക്കുന്ന ഒരു തുക കലാഭവന്‍ മണി സേവനസമിതി ചാരിറ്റബിള്‍ സൊസൈറ്റിക്കു സംഭാവനയായി നല്കുകയെന്ന ലക്ഷ്യത്തോടെയാണ് “പോയ് മറഞ്ഞു പറയാതെ’ എന്ന ചിത്രം ജൂണ്‍ രണ്ടിനു റിലീസ് ചെയ്തത്.

സെലിബ്രേറ്റ് എന്ന വിതരണ കമ്പനിയാണ് റിലീസിംഗ് ഏറ്റെടുത്തത്. 40ല്‍പ്പരം തിയറ്ററുകള്‍ ഉണ്ടെങ്കിലും പ്രധാന റിലീസ് കേന്ദ്രങ്ങള്‍ പലതും ഒഴിവാക്കിയാണ് റിലീസിംഗ് നടന്നത്. സെലിബ്രേറ്റിന്റെ ആവശ്യപ്രകാരം 40ഓളം പോസ്റ്ററുകളും ആറ് ഷീറ്റ് പോസ്റ്ററുകളും ആറ് ഡിസൈനുകളില്‍ ചിട്ടപ്പെടുത്തി ഏല്പിച്ചു. റിലീസിംഗിന്റെ തലേന്നു രാത്രി ഏറെ വൈകിയാണ് റിലീസിംഗ് തിയറ്ററുകളുടെ ലിസ്റ്റ് കമ്പനി നല്കിയത്. അതുപ്രകാരം പത്രങ്ങളില്‍ പരസ്യവും നല്കി.

കൊല്ലം, കായംകുളം, കരുനാഗപ്പള്ളി, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, വടകര എന്നീ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നും ചിത്രം ചാര്‍ട്ട് ചെയ്തില്ല. അടുത്ത ആഴ്ചയില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു കമ്പനിയുടെ മറുപടി. റിലീസിംഗ് ദിനത്തിലും ചിത്രത്തിന്റെ പോസ്റ്റര്‍ ഒട്ടിക്കാനോ തുടര്‍ന്നു കളിക്കാനോ തിയറ്ററുകളും തയാറായില്ല. ഇക്കാര്യം വിതരണക്കാരെ അറിയിച്ചപ്പോള്‍ മഴയായതുകൊണ്ടാണെന്നും ഉടനെ പതിക്കുമെന്നും മറുപടി കിട്ടി.

വ്യാഴാഴ്ച ഷോ മതിയെന്നും പിന്നീടു വേണമെങ്കില്‍ നൂണ്‍ഷോ നല്കിയാല്‍ മതിയെന്നും പറഞ്ഞാണ് വിതരണക്കാര്‍ തിയറ്ററുകള്‍ എടുത്തതെന്നും നാളെ കളിക്കാത്ത ചിത്രത്തിന്റെ പോസ്റ്റര്‍ ഒട്ടിച്ച് വെറുതേ പണച്ചെലവു കൂട്ടേണ്ടെന്നും തിയറ്ററുകാര്‍ സംവിധായകനെ അറിയിച്ചപ്പോഴാണ് ചതി മനസിലായതെന്നു നിര്‍മാതാക്കളില്‍ ഒരാളായ സൂരജ് എസ്. മേനോന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വ്യാഴാഴ്ച മാത്രം ചിത്രത്തിന് അനുവദിച്ച് തന്നെ ചതിക്കുകയാണ് ചെയ്തത്.

പോസ്റ്ററുകള്‍ സീല്‍ചെയ്യാ നും പതിക്കാനും എക്‌സിബിറ്റേഴ്‌സ് അസോസിയേഷനിലും റിലീസിംഗിനു ഡിസ്ട്രിബ്യൂട്ടര്‍ അസോസിയേഷനിലും പണമടച്ചിട്ടുണ്ട്. മരണപ്പെട്ട ഒരു കലാകാരന്റെ ചിത്രത്തെ ചവിട്ടിത്താഴ്ത്താനും ഒരുപാടു പേരുടെ അധ്വാനവും കഴി വും സ്വരൂപിച്ച് പൂര്‍ത്തിയാക്കിയ ഒരു ചിത്രം കശാപ്പുചെയ്യാനുമാണ് എക്‌സിബിറ്റേഴ്‌സ് ശ്രമിക്കുന്നതെന്നു സൂരജ് ആരോപിച്ചു. നിര്‍മാണ പങ്കാളിയായ ചേലോട്ട് സുകുമാരന്‍ മേനോന്‍, സേവനസമിതി സ്ഥാപക പ്രസിഡന്റ് അജില്‍ മണിമുത്ത്, സംസ്ഥാന ഭാരവാഹി അര്‍ച്ചന, കലാഭവന്‍ മണി സ്മാരക സമിതി ചെയര്‍മാന്‍ സലിം ഇന്ത്യ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts