പോലീസ് തുനിഞ്ഞിറങ്ങി; രണ്ടുദിവസംകൊണ്ട് 44 പൂവാലന്‍മാരെ പിടിച്ചു

pkd-poovalanമാവേലിക്കര: പൂവാലന്‍മാരെ ക്ലിപ്പിടാന്‍ പോലീസ് സംഘം തുനിഞ്ഞിറങ്ങിയപ്പോള്‍ രണ്ടുദിവസംകൊണ്ട് പിടിവീണത് 44പേര്‍ക്ക്. ഇവരില്‍ പ്രായപൂര്‍ത്തിയാകാ ത്തവര്‍ മുതല്‍ മദ്ധ്യവയസ്കന്‍മാര്‍ വരെയുണ്ട്. പൂവാലന്‍മാരെ നിയന്ത്രിക്കാന്‍ മാവേലിക്കര എസ്‌ഐ വി.എം ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച മുതലാണ് മാവേലിക്കരയിലും പരിസര പ്രദേശങ്ങളിലും പരിശോധന കര്‍ശനമാക്കിയത്. രാവിലെയും വൈകുന്നേരങ്ങളിലും സ്കൂള്‍ കുട്ടികള്‍ പുറത്തിറങ്ങു ന്ന സമയങ്ങളിലായിരുന്നു പരിശോധന.

ചൊവ്വാഴ്ച  18 പേരെ പിടികൂടിയപ്പോള്‍ ഇന്നലെ 26 പൂവാലന്‍മാരാണ് കുടുങ്ങിയത്. സ്കൂള്‍, കോളജ് പരിസരങ്ങളിലും സ്വകാര്യ ബസ് സ്റ്റാന്‍ഡിലുമായിരുന്നു പരിശോധന. ചൊവ്വാഴ്ച മാവേലിക്കര ഗേള്‍സ് ഹൈസ്കൂളിന്റെ പരിസരത്ത് നിന്ന് അശ്ലീല ചേഷ്ഠകള്‍ കാണിച്ചതിന് ഒരു മദ്ധ്യവയസ്കനെ പിടികൂടിയിരുന്നു. ഇന്നലെ പിടിയിലായ മൂന്നുപേരില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. മൂന്നുപേര്‍ കയറിയുള്ള ബൈക്ക് യാത്ര നടത്തിയ മൂന്നു സംഘങ്ങളെ വീതം രണ്ടുദിവസവും പിടികൂടി. പിടിയി ലായവരില്‍ മിക്കവരും സ്കൂളുകളിലെ പൂര്‍വ വിദ്യാര്‍ ത്ഥികളാണ്. 17, 18, 19 വയസുകാരാണ് അധികവും.

മിക്കവരും വീട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനായി പുറത്തിറങ്ങി സ്കൂള്‍ പരിസരങ്ങളില്‍ കറങ്ങാന്‍ എത്തുന്നവരാണ്. പ്രായപൂര്‍ത്തിയാകാത്ത പൂവാലന്‍മാ രുടെ വീട്ടില്‍ നിന്നും രക്ഷകര്‍ത്താക്കളെ വിളിച്ചുവരു ത്തി താക്കീതു ചെയ്തു വിട്ടയച്ചു. മറ്റുള്ളവരെ പെറ്റി േക്കസ് എടുത്ത് ഫോട്ടോയും എടുത്ത ശേഷമാണ് വിട്ട ത്. ഇവര്‍ ഇനിയും പിടിയിലായാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

പോലീസ് സംഘം വിവിധ ഗ്രൂപ്പുകളായി തിരി ഞ്ഞാണ് പരിശോധനയ്ക്കു ഇറങ്ങിയത്. ചെട്ടികുളങ്ങര സ്കൂള്‍, മറ്റം സെന്റ് ജോണ്‍സ് സ്കൂള്‍, മാവേലിക്കര ബോയ്‌സ്, ഗേള്‍സ് സ്കൂളുകള്‍, ബി.എച്ച് സ്കൂള്‍, ബിഷപ് മൂര്‍ കോളേജ് എന്നിവിടങ്ങളിലും സ്വകാര്യ ബസ് സ്റ്റാന്‍ഡിലുമായിരുന്നു പരിശോധന. സ്വകാര്യ ബസുകളില്‍ മഫ്റ്റിയിലുള്ള പ്രത്യേക പിങ്കി ബീറ്റ് സംഘവും പരിശോധന നടത്തുന്നുണ്ട്. രണ്ടംഗ സംഘത്തില്‍ ഒരു വനിതാ പോലീസും ഉണ്ട്.

സ്‌റ്റേഷന്‍ ഓഫീസര്‍ വി.എം ശ്രീകുമാറിനൊപ്പം എസ്‌ഐമാരായ രാജേന്ദ്രന്‍, വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ സംഘങ്ങള്‍ പ്രവര്‍ത്തി ക്കുന്നത്. വരും ദിവസങ്ങളിലും പൂവാലന്‍മാര്‍ക്കു വേ ണ്ടിയുള്ള പരിശോധന കര്‍ശനമാക്കുമെന്ന് പോലീസ് അറിയിച്ചു.

Related posts