മതസാഹോദര്യത്തിന് മാതൃക; വെളുത്തകുഞ്ഞിന്റെ കുടുംബം മുസ്‌ലിം പള്ളിയില്‍ നോമ്പു തുറയൊരുക്കി

 alp-nombuനൗഷാദ് മാങ്കാംകുഴി
കായംകുളം: പരസ്പര സ്‌നേഹ ത്തിന്റെയും മത സാഹോദര്യത്തി ന്റെയും ഉദാത്ത മാതൃക പകര്‍ന്ന് ഇക്കുറിയും വെളുത്ത കുഞ്ഞിന്റെ കുടുംബം പതിവ് തെറ്റിക്കാതെ വള്ളികുന്നം കടുവിനാല്‍  മുസ്‌ലിം പള്ളിയില്‍ നോമ്പ് തുറയൊ രുക്കി നല്‍കി. കടുവിനാല്‍ വലിയ വിളയില്‍ പരേതനായ വെളുത്ത കുഞ്ഞിന്റെ കുടുംബമാണ് കഴി ഞ്ഞ ഒരു നൂറ്റാണ്ടി ലേറെയായി  റംസാനിലെ നോമ്പ് ഇരുപത്തിയ ഞ്ചി ന് മുസ്‌ലിം പള്ളിയിലെത്തി വിശ്വാസികള്‍ക്ക് നോമ്പ് തുറ ഒരുക്കിനല്‍കുന്നത്.  വലിയവിള കുടുംബത്തിന് നോമ്പ് തുറയ്ക്കുള്ള പ്രചോദനം നല്‍കിയത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവമാണ്.

പ്രദേശത്തെ പുരാതന ഈഴവ  കുടുംബമായ വലിയവിള കുടുംബത്തിലെ കാരണവര്‍ വെളുത്തകുഞ്ഞ് ജോലി കഴിഞ്ഞു വരുമ്പോള്‍ കടുവിനാല്‍ പള്ളിയില്‍ റംസാന്‍ നോമ്പ് തുറയുമായി ബന്ധപ്പെട്ട പള്ളിഭാരവാഹി കളുടെ യോഗം നടക്കുകയായിരുന്നു.   മുപ്പത് ദിവസത്തില്‍ 29ദിവസത്തെ നോമ്പ് തുറ നടത്താന്‍ ആളുകള്‍ മുന്നോട്ട് വന്നപ്പോള്‍ ഒരു ദിവസത്തെ നോമ്പ്തുറ നടത്താന്‍ ആളില്ലാതെ വന്നു. ഇതെങ്ങനെ പരിഹരിക്കും എന്ന ചര്‍ച്ചയാണ് യോഗത്തില്‍ നടന്നത്.   മാത്രമല്ല അന്ന് പ്രദേശത്ത്  മുസ്‌ലിം കുടുംബങ്ങള്‍ കുറവായിരുന്നു.

ഈ ചര്‍ ച്ച കേള്‍ക്കാനിടയായ വെളുത്തകുഞ്ഞിന് പള്ളി ക്കാരുടെ വിഷമം ബോധ്യപ്പെട്ടു. പള്ളിയിലെ ഭാരവാഹികളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം അനുവാദം നല്‍കിയാല്‍ റംസാന്‍ ഇരുപ ത്തിയാറാം രാവിന് ഒരു ദിവസത്തെ നോമ്പ് തുറ നടത്താന്‍ ഞാനും എന്റെ കുടുംബവും തയാ റാണന്ന് അറിയിക്കുകയായിരുന്നു.  പള്ളി ഭാരവാഹികള്‍ വെളുത്തകുഞ്ഞിന്റെ ഹൃദയവിശാലതയെ സ്‌നേഹത്തോടെ സ്വീകരിച്ച തോടെയാണ് റംസാനിലെ സാഹോദര്യ സന്ദേ ശത്തിന് മാതൃകയാകുന്ന അന്നം വിളമ്പിയുള്ള നോമ്പ് തുറ വലിയവിള കുടുംബം ആരംഭിച്ചത് .

വിശ്വാസികളുടെ സ്‌നേഹാദരവ്  ഏറ്റുവാങ്ങിയ തോടെ തുടര്‍ന്ന് എല്ലാവര്‍ഷവും റംസാന്‍ ഇരുപ ത്തിയഞ്ചിലെ നോമ്പ് തുറ പാരമ്പര്യ സാഹോദര്യ സ്മരണയില്‍ വലിയവിള കുടുംബം മുടക്കമില്ലാതെ നടത്തിവരുകയാണ.് നൂറുവര്‍ഷത്തിലേറെയായി ഈ സാഹോദര്യ നോമ്പ് തുറ ഇവിടെ നടക്കുന്നു. വെളുത്ത കുഞ്ഞിന്റെ മരണശേഷം കാരണവര്‍ സ്ഥാനത്തേക്ക് എത്തിയ സഹോദരന്‍ കൊച്ചു കുഞ്ഞ്, മകന്‍ നീലകണ്ഠന്‍ എന്നിവരും തുടര്‍ന്ന് ഈ കുടുംബത്തിലെ തല മുതിര്‍ന്ന സഹോദര ന്മാരായ കരുണാകരനും, ദിവാകരനും, കൃഷ്ണനും ചേര്‍ന്നാണ് നോമ്പുതുറ നടത്തി വന്നിരു ന്നത്. കൃഷ്ണന്റെ മരണശേഷം മക്കള്‍ പ്രകാശും പ്രസന്നനും മറ്റ് മുതിര്‍ന്നകാരണവന്മാരും ചേര്‍ന്നാ ണ്  പിന്നീട് സാഹോദര്യത്തിന് മാതൃകയായ ഈ നോമ്പുതുറ ഒരുക്കുന്നത.്

നോമ്പു തുറയ്ക്ക് ആവശ്യമായ ഭക്ഷണ സാധന ങ്ങള്‍ പള്ളിയിലെത്തിച്ചശേഷം ഇവിടെ വച്ച് തയ്യാര്‍ ചെയ്ത് വിശ്വാസികളെ നോമ്പ് തുറപ്പിക്കുകയാണ.്   ജാതി മത ഭേദമന്യേ വിവിധ മതവിഭാഗത്തില്‍പ്പെട്ട നൂറുകണക്കിന് ആളുകള്‍ ഇന്നലെ കാടുവിനാല്‍ പള്ളിയില്‍ വലിയവിള കുടുംബം ഒരുക്കിയ സമൂഹ നോമ്പ് തുറയില്‍ പങ്കെടുത്തു. ഈന്തപ്പഴവും പഴവ ര്‍ഗങ്ങളും ബിരിയാണിയുമൊക്കെ ഇന്നലെ നോമ്പ് തുറ വിഭവങ്ങളായി ഉണ്ടായിരുന്നു. വലിയ വിളയില്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരു നിഷ്ഠ പോലെയാണ് ഈ പുണ്യകര്‍മത്തില്‍ പങ്കാ ളികളാകാന്‍ എത്തിച്ചേരുന്നത്.

ഇരുപത്തിയാറാം രാവില്‍ നടത്തുന്ന നോമ്പു തുറ ജീവിത സാഫല്യമാണെന്നാണ് കുംടുംബാം ഗങ്ങളുടെ മനസ് നിറഞ്ഞുളള അഭിപ്രായം. ഒരു വര്‍ഷം പോലും ഇതിന് തടസം നേരിട്ടിട്ടില്ലെന്നും, കുടുംബത്തിലെ ഒരാളെങ്കിലും ജീവിച്ചിരിക്കുന്ന കാലം വരെ ഇതിന് മുടക്കം വരില്ലെന്നും പറയു മ്പോള്‍ ഈ കുടുംബത്തിലെ ഓരോ അംഗത്തി ന്റെയും മുഖത്ത് തെളിയുന്നത് സാഹോദര്യത്തി ന്റെ  കിരണങ്ങളാണ്.

Related posts