മലബാര്‍ സിമന്റ്‌സിലെ അഴിമതികളെപ്പറ്റി വിജിലന്‍സ് അന്വേഷണം നടത്തണം: സിഐടിയു

pkd-cituപാലക്കാട്:  പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമന്റ്‌സില്‍ നടന്ന  അഴിമതികളെക്കുറിച്ച് വിജിലന്‍സ്  അന്വേഷണം നടത്തി  കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മലബാര്‍ സിമന്റ്‌സ് എംപ്ലോയീസ് യൂണിയന്‍ സിഐടിയു പ്രസിഡന്റ് എസ്. ബി. രാജു പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇടതുപക്ഷഭരണക്കാലത്ത് 2011ല്‍ 220കോടി ലാഭവും 120കോടി കരുതല്‍ ധനവും ഉണ്ടായിരുന്ന കമ്പനി ഇപ്പോള്‍ കോടികണക്കിന് രൂപയുടെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മാനേജ്‌മെന്റിന്റെയും വ്യവസായവകുപ്പിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തര വിപണിയില്‍ അസംസ്കൃത വസ്തുവായ ക്ലിങ്കര്‍ കുറഞ്ഞ വിലക്ക് ലഭിക്കുമ്പോള്‍ വിദേശത്ത് നിന്ന് ശരിയായ ടെണ്ടര്‍ നടപടികളില്ലാതെ ടണ്ണിന് 60 ഡോളര്‍ നിരക്കില്‍ നല്‍കി ക്ലിങ്കര്‍ വാങ്ങുന്നതിന് വ്യവസായവകുപ്പ് മന്ത്രിയുടെ അടുത്തബന്ധമുള്ള കമ്പനിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്.ഈ ഇടപാടില്‍ മലബാര്‍ സിമന്റ്‌സിന് 15 കോടിയുടെ നഷ്ടമാണുണ്ടാകാന്‍ പോകുന്നത്. ക്ലിങ്കര്‍ ഇറക്കുമതികളെ ന്യായീകരിക്കുന്നതിന് കൊച്ചിയില്‍ ബള്‍ക്ക് മെറ്റീരിയല്‍ഹാന്‍ഡ്‌ലിംഗ് ഫെസ്റ്റിലിറ്റ് സ്ഥാപിക്കുന്നതിന് ഫെഡറല്‍ ബേങ്കില്‍ നിന്ന് അമ്പത്‌കോടി രൂപ വായ്പ വാങ്ങി കഴിഞ്ഞു.

ക്ലിങ്കറോ, മറ്റോ ഉത്പ്പന്നങ്ങള്‍ ഇറക്ക് മതി ചെയ്യുന്നത് വഴിയുള്ള നഷ്ടത്തിന് പുറമെ ഈ വായ്പയുടെ പലിശയിനത്തിലും വലിയൊരുതുകയാണ് കമ്പനിക്ക് നഷ്ടമാകുന്നത്.ഇതിന്  പുറമെ ചുണ്ണാമ്പ്, ഫ്‌ളൈ ആഷ് കരാറിലും കോടികണക്കിന് നഷ്ടമാണ് കരാര്‍ മൂലം സംഭവിച്ചിട്ടള്ളത്. പത്രസമ്മേളനത്തില്‍ സെക്രട്ടറി കെ.നാരായണന്‍. വൈസ് പ്രസിഡന്റ് ഇ. സി. ഉണ്ണികൃഷ്ണന്‍ പങ്കെടുത്തു.

Related posts