റാഗിംഗ്: വിദ്യാര്‍ഥിയുടെ കൈ ഒടിഞ്ഞ സംഭവത്തില്‍ അന്വേഷണം തുടങ്ങി

kkd-ragingkozhikodeചങ്ങരംകുളം:  സ്വകാര്യകോളജില്‍ ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങ്ങിന്റെ പേരില്‍ മര്‍ദിച്ചെന്ന പരാതിയില്‍  പോലീസ് അന്വേഷണം തുടങ്ങി. റാഗിങ്ങിനെ തുടര്‍ന്ന് പരിക്കേറ്റ ആലംകോട് സ്വദേശി കൊടായിക്കല്‍ സുബ്രഹ്മണ്യന്റെ മകന്‍ സന്ദീപിനെ(19) ഗുരുതര പരുക്കുകളോടെ ത്യശൂരിലെ സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചി രിക്കുകയാണ്. സിവില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ സന്ദീപ്  തിങ്കളാഴ്ച കോളജില്‍ ചെന്ന സമയത്ത് സീനിയര്‍ വിദ്യാര്‍ഥികള്‍ ബാത്ത് റും കഴുകാന്‍ നിര്‍ബന്ധിക്കുകയും അതു ചെയ്യാത്തതിന് മര്‍ദിക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച കോളജിലെത്തിയപ്പോഴും സന്ദീപിനെ ബാത്ത് റൂം കഴുകാന്‍ നിര്‍ബന്ധിപ്പി ക്കുകയും കഴുകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കൂട്ടമായി മര്‍ദിക്കുകയുമായിരുന്നു എന്നാണ് സഹോദരന്‍ ചങ്ങരംകുളം പോലീസിനും, കോളജ് അധികൃതര്‍ക്കും നല്‍കിയ പരാതിയില്‍ പറയുന്നത്. ബാത്ത് റൂം കഴുകാതിരുന്നപ്പോള്‍ വെളളം ശരീരത്തിലൊഴിച്ചു. പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ കോളജില്‍ തുടരാന്‍ അനുവദിക്കില്ലെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്.

സീനിയര്‍ വിദ്യാര്‍ഥികള്‍ കൂട്ടമായെത്തി മര്‍ദിക്കുകയാ യിരുന്നെന്നും മര്‍ദനത്തില്‍ കൈയുടെ എല്ലിന് ഒടിവുള്ളതായും പരാതിയിലുണ്ട്. ആദ്യം എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സന്ദീപിനെ പരുക്ക് ഗുരുതരമായതിനാല്‍ ത്യശൂരിലേക്ക് മാറ്റുകയായിരുന്നു. പരാതിയില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ചങ്ങരംകുളം അഡീഷ്ണല്‍ എസ്‌ഐ ബേബി പറഞ്ഞു.

Related posts