വലിയകുന്ന് താലൂക്കാശുപത്രി അത്യാസന്ന നിലയില്‍

TVM-HOSPITALആറ്റിങ്ങല്‍: വലിയകുന്ന് താലൂക്കാ ശുപത്രിയില്‍ അടിസ്ഥാന സൗകര്യ ങ്ങളും ജീവനക്കാരുമില്ല. ഇതൊക്കെ കണ്ടിട്ടും അധികാരികള്‍ വേണ്ട നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. അനാസ്ഥയും കെടുകാര്യസ്ഥതയും ഈ ആശുപത്രിയെ തകര്‍ക്കു കയാണ്. ആശുപത്രിയുടെ പ്രധാന കെട്ടിടം ചോര്‍ന്നൊലിക്കുന്ന നിലയി ലാണ്. ലക്ഷങ്ങള്‍ മുടക്കി മാസങ്ങള്‍ക്ക് മുമ്പ് അറ്റകുറ്റപ്പണികള്‍ നടത്തിയ കെട്ടിടമാണ് രോഗിക ള്‍ക്കും ജീവന ക്കാര്‍ക്കും ഒരുപോലെ ദുരിതം സമ്മാനിക്കുന്നത്. കെട്ടിട ത്തിന്റെ പല ഭാഗങ്ങളും തകര്‍ന്നി ട്ടുണ്ട്.   ഈ കെട്ടിടത്തിലാണ് രോഗികളെ കിടത്തി ചികിത്സിക്കുന്നത്. ഓപ്പറേഷന്‍ കഴിഞ്ഞുളള രോഗിക ളെയും ഈ കെട്ടിടത്തിലാണ് കിടത്തുന്നത്.

ആശുപത്രിയില്‍ എക്‌സേറേ യൂണിറ്റില്ല. ബ്ലഡ്ബാങ്കില്ല. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല.  ദിവസവും ആയിരത്തിലധികം രോഗികള്‍ ഒ.പി യിലെത്തുന്ന ഇവിടെ രോഗികള്‍ക്ക് തുണ്ടെടുക്കാന്‍ വേണ്ടി കാത്തു നില്ക്കാന്‍ ഒരുക്കിയ പന്തല്‍ നിര്‍മാണ ത്തിലെ പാളിച്ചകള്‍കൊണ്ട് വിനയായി മാറിയിരിക്കുകയാണ്.   സുതാര്യമായി പ്ലാസ്റ്റിക് ഷീറ്റ് വളച്ചിട്ടാണ് ഇതിന്റെ മേല്‍ക്കൂര ഒരുക്കിയിരിക്കുന്നത്. ഈ പന്തലിന്റെ ഉള്ളില്‍ നിന്നാല്‍ വെയി ലുളളപ്പോള്‍ ഇരട്ടി ചൂട് അനുഭവിക്കണം. മഴ പെയ്താല്‍ ഒരു തുള്ളി വെള്ളം പോലും വെളിയില്‍ പോകില്ല. അകത്ത് നില്‍ക്കുന്നവര്‍ നനഞ്ഞ് കുതിരേണ്ട ഗതികേടാണ്.

ആവശ്യത്തിന് ഡോക്ടര്‍മാരും ആശുപത്രിയിലില്ല. ആശുപത്രി യിലേക്കനുവദിച്ചിട്ടുളള ഒരു ഡോക്ടര്‍ ഇവിടെ വരുന്നത് ശമ്പളം മേടിക്കാന്‍ വേണ്ടി മാത്രമാണ.് ഫലത്തില്‍ ഇവിടെ രേഖകളില്‍ ഡോക്ടറുണ്ടെങ്കിലും രോഗി കള്‍ക്ക് സേവനം ലഭിക്കുന്നില്ല.    നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും എണ്ണ ത്തിലും കുറവുണ്ട്. സാങ്കേതിക പരിജ്ഞാ നം വേണ്ടിയുളള തസ്തിക കളില്‍പ്പോലും ജീവനക്കാരെ നിയമിച്ചിട്ടില്ല.
ഇത് നിമിത്തം ഓപ്പറേഷന്റെ ഉപകരണങ്ങള്‍ അണുവിമുക്ത മാക്കുന്നതിനുളള ഒരുപകരണം കേടാവുകയും മറ്റൊന്ന് പൊട്ടിത്തെറിച്ച് ഒരു ജീവനക്കാരന് ഗുരുതരമായി പൊള്ളലേ ല്‍ക്കുകയും ചെയ്തി രുന്നു.

ദേശീയപാതയോട് ചേര്‍ന്ന് മതിയായ സ്ഥല സൗകര്യമുളള ആശുപത്രിയെ വേണ്ട രീതിയില്‍ വികസി പ്പിക്കുന്ന തിനോ മെച്ചപ്പെട്ട സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാ ക്കുന്നതിനോ അധി കൃതര്‍ ശ്രദ്ധിക്കുന്നില്ല. ധാരാളം അപകട ങ്ങള്‍ നടക്കുന്ന ഇടമാണ് ആറ്റിങ്ങല്‍. അപകടത്തില്‍പ്പെടുന്നുവരെ എത്തിച്ചാല്‍ അടിയ ന്തിര ശുശ്രൂഷ നല്കുന്ന തിനുളള അത്യാഹിത വിഭാഗമില്ല. മെച്ചപ്പെട്ട ചികിത്സ നല്കാനുളള സംവിധാ നങ്ങളൊന്നും ആശുപത്രി യിലില്ല. അധികൃ തരുടെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടലു ണ്ടായില്ലെങ്കില്‍ ആശുപത്രിയെ രക്ഷി ക്കാന്‍ സമരത്തി നിറങ്ങാനുളള ഒരുക്കത്തിലാണ്.

Related posts