വീശിയടിച്ച കാറ്റിലും മഴയിലും കാട്ടാക്കട താലൂക്കില്‍ വന്‍ നാശം

tvm-mazhaകാട്ടാക്കട:  തിങ്കളാഴ്ച പുലര്‍ച്ചെ വരെ വീശിയടിച്ച കാറ്റിലും മഴയിലും കാട്ടാക്കട താലൂക്കില്‍ വന്‍ നാശം. രാവിലെ 6 മണിയോടെ അല്‍പ്പം ശമനം വന്നത്. നിരവധി വീടുകള്‍ നിലംപതിച്ചു. ആമച്ചലില്‍ നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ കൈവരി ഭാഗങ്ങള്‍ തകര്‍ന്നു. നാശ നഷ്ടങ്ങള്‍ ഇന്ന് പരിശോധിക്കാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം  മരങ്ങള്‍ കടപുഴകി വീണ് ഇരുപതോളം  വീടുകള്‍ തകര്‍ന്നു. വൈദ്യുത ലൈനുകള്‍ പൊട്ടിയതിനു പുറമെ പോസ്റ്റുകള്‍ കൂടി ഒടിഞ്ഞതോടെ കാട്ടാക്കട, കള്ളിക്കാട്. കള്ളിക്കാട്, മാറനല്ലൂര്‍, പൂവച്ചല്‍ പഞ്ചായത്തുകള്‍ ഇരുട്ടിലായി.

കലാശക്കൊട്ടിനിടെ പെയ്ത കനത്ത മഴയ്ക്ക് അകമ്പടിയായെത്തിയ കാറ്റാണു നാശം വിതച്ചത്. കാട്ടാക്കട പഞ്ചായത്തിലെ കിള്ളി, കൊല്ലോട് പ്രദേശങ്ങളില്‍ മൂന്നു വീടുകള്‍ മരം വീണു നശിച്ചു. കുറ്റിച്ചല്‍, കള്ളിക്കാട് പഞ്ചായത്തില്‍ വ്‌ളാവെട്ടി, മരകുന്നം പ്രദേശങ്ങളില്‍ പ്രദേശങ്ങളില്‍ മഴ വ്യാപക നാശം വിതച്ചു. ഇവിടെ നാലു വീടുകള്‍ നശിച്ചു. കൃഷിവിളകള്‍ക്കു നാശം നേരിട്ടു. റബര്‍ മരങ്ങള്‍  വ്യാപകമായി കാറ്റില്‍ നിലംപതിച്ചു.  കുറ്റിച്ചലില്‍ കോട്ടൂര്‍, ഉത്തരംകോട്, കാപ്പുകാട് ഭാഗങ്ങളില്‍ വന്‍ നാശമുണ്ടായി. മാറനല്ലൂരില്‍ 10 ളം വീടുകളാണ് തകര്‍ന്നത്. ഇയ്യകോണം സ്വദേശിനി നളിനി, രാജന്‍, കടുകാവ് സ്വദേശി മോഹനന്‍ എന്നിവരുടെ വീടുകള്‍  മരം വീണു തകര്‍ന്നു.

വൈദ്യുതി ബോര്‍ഡിന്റെ കാട്ടാക്കട സെക്ഷന്‍ പരിധിയില്‍ 20 പോസ്റ്റുകള്‍ മരം വീണ് ഒടിഞ്ഞു. 80 ളം സ്ഥലത്തു വൈദ്യുത കമ്പികള്‍ പൊട്ടിവീണു. ഇതു കാരണം ഇന്നലെ രാത്രിയിലാണ്  വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായത്. കാട്ടാക്കട ജംക്ഷന്‍, നെയ്യാര്‍ ഡാം ഫീഡറുകള്‍ രാവിലെ പതിനൊന്നോടെ ചാര്‍ജ് ചെയ്‌തെങ്കിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ വൈകി. അഗ്‌നിശമനസേനയ്ക്കു പിടിപ്പതു പണിയായിരുന്നു  പരിമിതികപരിമിതികള്‍ക്കുള്ളില്‍ നിന്നു പരമാവധി സ്ഥലങ്ങളില്‍ ഓടിയെത്തി, ഗതാഗത തടസ്സം സൃഷ്ടിച്ചു കടപുഴകിയ മരങ്ങളും  വൈദ്യുത ലൈനുകള്‍ക്കു മുകളിലേക്കു വീണ മരങ്ങളുമൊക്കെ മുറിച്ചു മാറ്റി.

കാട്ടാക്കട പഞ്ചായത്തിലെ ആമച്ചല്‍ ചന്ദ്രമംഗലത്ത് നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ കൈവരി ഭാഗങ്ങള്‍ തകരുകയും വെള്ളത്തില്‍ ഒലിച്ചുപോകുകയും ചെയ്തു. നിര്‍മ്മാണത്തില്‍ തന്നെ അപാകത ആരോപിച്ച പാലമായിരുന്നു ഇത്. കൃഷിവിളകള്‍ക്കുള്ള നാശനഷ്ടങ്ങളും  വീടുകള്‍ക്കുണ്ടായ നാശവുമൊക്കെ വോട്ടെടുപ്പിനായതിാനല്‍  ഇന്നും നാളെയും നടക്കുന്ന  കണക്കെടുപ്പിനു ശേഷമേ വ്യക്തമാകൂവെന്നു തഹസില്‍ദാര്‍ പറഞ്ഞു.

Related posts