വ്യത്യസ്ത പ്രമേയവും പശ്ചാത്തലവുമായി “മചുക

pasupathiഓരോ പുരുഷന്റെയും സ്ത്രീയുടേയും ഉള്ളില്‍ ഒരിക്കലും ഇണപിരിയാനാകാത്ത ഒരു മിത്രവും ഒപ്പം ഒരു ശത്രുവുമുണ്ടാകും. സ്ത്രീ-പുരുഷ ബന്ധങ്ങള്‍ക്കിടയിലെ ഇത്തരം സങ്കീര്‍ണതകളാണ് “മചുക’ എന്ന പുതിയ ചിത്രം പ്രമേയമാക്കുന്നത്.

കൊടൈക്കനാലിന്റെ പശ്ചാത്തലത്തില്‍ പശുപതി, ജനനി അയ്യര്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ജയന്‍ വന്നേരി രചന നടത്തി സംവിധാനം ചെയ്യുന്ന “മചുക’ ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു.സുപ്രീം വേള്‍ഡ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് മാണിക്കോത്ത് പ്രൊഡക്്ഷന്‍സിന്റെ ബാനറില്‍ സിംഗപ്പൂര്‍ മലയാളിയായ രാജേഷ് കുളിര്‍മയാണ്.ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഗോപീസുന്ദറാണ് ഒരുക്കിയിരിക്കുന്നത്; ഒപ്പം ഒരു ഗാനമാലപിച്ചിട്ടുമുണ്ട്. കൊടൈക്കനാലിന്റെ മഞ്ഞണിഞ്ഞ ദൃശ്യമനോഹാരിത ഫ്രെയിമില്‍ ഒപ്പിയിരിക്കുന്നത് ജോമോന്‍ തോമസാണ്. ഉത്തമവില്ലന്‍, പത്തേമാരി തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററായ വിജയ് ശങ്കറണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായ പ്രമേയവും പശ്ചാത്തലവും സമന്വയി—ക്കുന്ന ചിത്രത്തിന് എന്തുകൊണ്ടും യോജിക്കുന്ന പേരാണ് “മചുക’.

മചുക എന്നത് ഒരു ബ്രസീലിയന്‍ വാക്കാണ്. “ആഴത്തിലുള്ള വേദന’ എന്നാണ് അതിനര്‍ഥം. മചുക എന്നത് മഞ്ഞ ചുവപ്പ് കറുപ്പ് എന്നതിന്റെ ചുരുക്കെഴുത്ത് കൂടിയാണ്. മഞ്ഞ  പ്രണയത്തിന്റെയും ചുവപ്പ് പ്രതികാരത്തിന്റെയും കറുപ്പ് മരണത്തിന്റെയും നിറങ്ങളാണ്. അതേസമയം മഞ്ഞ പകല്‍, ചുവപ്പ് സന്ധ്യ, കറുപ്പ് രാത്രി എന്നിങ്ങനെയും അടയാളപ്പെടുത്താം. പകല്‍ തുടങ്ങി സന്ധ്യയിലൂടെ രാത്രിയില്‍ അവസാനിക്കുന്ന പന്ത്രണ്ട് മണിക്കൂറില്‍ സംഭവിക്കുന്ന മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിലുള്ളത്.

എക്‌സി.പ്രൊഡ്യൂസര്‍-രാജീവ്.കെ, പ്രജില്‍, ഗാനരചന-ഹരിനാരായണന്‍.ബി.കെ., പി.ആര്‍.ഒ-അജയ് തുണ്ടത്തില്‍, കല-പ്രതാപ് രവീന്ദ്രന്‍, ചമയം-ബൈജു ബാലരാമപുരം, വസ്ത്രാലങ്കാരം-ഭക്തന്‍ മങ്ങാട്, പ്രൊ:കണ്‍ട്രോളര്‍-റാം മനോഹര്‍.എസ്. (റാംസ്), പ്രൊ:എക്‌സിക്യൂട്ടീവ്-പൗലോസ് കുറുമാറ്റം, ചീഫ് അസോ. ഡയറക്ടര്‍-നിധിന്‍ മൈക്കിള്‍, അസോ. ഡയറക്ടര്‍-റഫീഖ് ഇബ്രാഹിം, സംവിധാന സഹായികള്‍-അരവിന്ദ്.ആര്‍ കൃഷ്ണന്‍, രജീഷ് കാട്ടാക്കട, ശബ്ദമിശ്രണം-ജിജുമോന്‍. ടി.ബ്രൂസ്, ഡി.ഐ.കളറിസ്റ്റ്-ലിജു പ്രഭാകരന്‍, വിഷ്വല്‍ എഫക്ട്‌സ് സൂപ്പര്‍വൈസര്‍-അരുണ്‍ലാല്‍ വാസു, ഓഡിയോ—-വീഡിയോ റൈറ്റ്‌സ്-എം.സി.ഓഡിയോസ്, ഡിസൈന്‍സ്-ജുബിന്‍.—പി മാര്‍ക്‌സ്, സ്റ്റില്‍സ്-ഷാലു പേയാട്, റഫീഖ് പട്ടേരി.

-അജയ് തുണ്ടത്തില്‍

Related posts