വ്യാജ വീഡിയോ ഒറിജിനലാണെന്നു പറയുന്നത് മട്ടണ്‍ ബീഫാക്കിയതുപോലെ; രാജ്യത്തിനുവേണ്ടി വേദനിക്കുന്നവരും നശിപ്പിക്കാന്‍ നോക്കുന്നവരും തമ്മിലാണ് പോരാട്ടം: കനയ്യകുമാര്‍

Kannayaതൃശൂര്‍: മട്ടണ്‍ ബീഫാക്കി മാറ്റിയതു പോലെയാണ് തന്റെ പേരിലുള്ള വ്യാജ വീഡിയോ യഥാര്‍ഥ വീഡിയോയാക്കി മാറ്റിയിരിക്കുന്നതെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍. സിപിഐ ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കനയ്യകുമാര്‍. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് തന്നെ കുടുക്കാന്‍ ബിജെപി ഇത്തരത്തില്‍ വ്യാജ വീഡിയോ ഒറിജിനലാണെന്ന് പ്രചരിപ്പിക്കുന്നത്. മട്ടണ്‍ സൂക്ഷിച്ചിരുന്നത് ബീഫാണെന്ന് പ്രചരിപ്പിച്ചിരുന്നവര്‍ വ്യാജ വീഡിയോ ഒറിജിനലാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതില്‍ അതിശയമില്ല. ജെഎന്‍യുവില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ താന്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നു പറഞ്ഞാണ് വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നത്.

രാജ്യത്തിനുവേണ്ടി വേദനിക്കുന്നവരും നശിപ്പിക്കാന്‍ നോക്കുന്നവരും തമ്മിലാണ് പോരാട്ടം. കൃഷിക്കാരനായ പിതാവും സൈന്യത്തില്‍ സേവനം ചെയ്യുന്ന സഹോദരനുമുള്ള പാവപ്പെട്ട വീട്ടില്‍നിന്നാണ് താന്‍ വരുന്നത്. എന്നെ ഒരിക്കലും രാജ്യദ്രോഹിയായി മുദ്രകുത്താനാകില്ലെന്ന് കനയ്യകുമാര്‍ പറഞ്ഞു.

രാജ്യത്തിന്റെ വികസനത്തിന് വിദ്യാഭ്യാസം അത്യാവശ്യമാണ്. വിദ്യാഭ്യാസത്തിനു മുടക്കേണ്ട പണം കൊണ്ട് പ്രധാനമന്ത്രി മോദി പറന്നു നടക്കുകയാണ്. രാഷ്ട്രീയത്തില്‍ പ്രചരണത്തിനല്ല, പ്രവൃത്തിക്കാണ് സ്ഥാനം. കേരളം ഇതിന് മാതൃകയാണ്. ജെഎന്‍യുവില്‍ നിന്നും വന്ന പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്്‌സിന്‍, കെ.രാജന്‍ എംഎല്‍എ, മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് എന്നിവരും കനയ്യകുമാറിനൊപ്പമുണ്ടായിരുന്നു. തൃശൂരില്‍ നടക്കുന്ന ഇഎംഎസ് സ്മൃതിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കനയ്യകുമാര്‍.

Related posts