സെസില്‍ വരുത്തിയ മാറ്റങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കേരളത്തില്‍ തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നു

ekm-theatureകൊച്ചി: സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷേമനിധി സെസില്‍ വരുത്തിയ മാറ്റങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്തെ തിയറ്ററുകള്‍ സൂചനാ പണിമുടക്ക് നടത്തുന്നു. കേരളത്തിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള 400 നടുത്ത് തിയറ്ററുകള്‍ അടച്ചിടും. കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, കേരള സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ എന്നിവയിലുള്ള തീയറ്റര്‍ ഗ്രൂപ്പുകള്‍, കാര്‍ണിവല്‍ ഗ്രൂപ്പിന്റെ മാളുകള്‍, കേരളത്തിലെ മറ്റു മാളുകളിലെ മര്‍ട്ടിപ്ലക്‌സുകളും തിയറ്ററുകളും സൂചനാ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

2015 ഡിസംബര്‍ 12നു നടന്ന മന്ത്രിസഭാ യോഗത്തില്‍ മൂന്നു രൂപയായിരുന്ന സെസ് അഞ്ച് രൂപയായി വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ഫ്രെബുവരി 18നു നടന്ന മന്ത്രിസഭാ യോഗത്തില്‍ സെസ് വീണ്ടും മൂന്നു രൂപയായി പുതുക്കി നിശ്ചയിച്ചു. സെസ് പുതുക്കി നിശ്ചയിച്ച നടപടി പിന്‍വലിക്കണമെന്നാണ് തിയറ്ററുടമകളുടെ ആവശ്യം. കൂടാതെ ടിക്കറ്റ് വില്പന സ്വകാര്യ കമ്പനിക്ക് നല്‍കുന്നത് വഴി ഓരോ ടിക്കറ്റിനും 50 പൈസ വീതം ചാര്‍ജ് ഈടാക്കിക്കൊണ്ട് തിയറ്ററുകളില്‍ നിന്ന് 12 കോടിയോളം തട്ടിയെടുക്കുന്നതിലും പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക്. മുമ്പ് നടന്ന സമരങ്ങളുടെ ഭാഗമായാണ് സെസ് തുക വര്‍ധിപ്പിച്ചത്. നടപടി പിന്‍വലിച്ചില്ലെങ്കില്‍ അടുത്തമാസം രണ്ടുമുതല്‍ അനിശ്ചിതകാലപണിമുടക്ക് നടത്തുമെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

Related posts