ഹണി ട്രാപ്പില്‍ കുടുങ്ങിയ ബിജെപി എംപി വരുണ്‍ ഗാന്ധിയുടേതെന്നു സംശയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്; ആരോപണങ്ങള്‍ നിഷേധിച്ച് വരുണ്‍ ഗാന്ധി

rarun_2310ന്യൂഡല്‍ഹി: ഹണി ട്രാപ്പില്‍ കുടുങ്ങിയ ബിജെപി എംപി വരുണ്‍ ഗാന്ധിയുടേതെന്നു സംശയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. സ്വകാര്യ വെബ് പോര്‍ട്ടലാണ് വരുണ്‍ ഗാന്ധിയോട് സാദൃശ്യമുള്ള പുരുഷന്റെയും യുവതിയുടെയും ചിത്രങ്ങള്‍ പുറത്തുവിട്ടത്. ആരോപണങ്ങള്‍ വരുണ്‍ ഗാന്ധി നിഷേധിച്ചിരുന്നു.

2006ല്‍ അഭിഷേക് വര്‍മയെന്നയാള്‍ വിദേശ വനിതകള്‍ക്കും ലൈംഗിക തൊഴിലാളികള്‍ക്കും ഒപ്പം വരുണിന്റെ ചിത്രങ്ങളെടുത്തശേഷം അതു കാണിച്ചു ഭീഷണിപ്പെടുത്തി വരുണ്‍ ഗാന്ധിയെ ആയുധമാഫിയ കുടുക്കിയെന്നായിരുന്നു ആരോപണം. യുഎസില്‍ അഭിഭാഷകനായ സി. എഡ്മണ്ട്‌സ് അലന്‍ എന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലേക്കു ഈ വിവരങ്ങള്‍ ഉള്‍പ്പെടുന്ന കത്ത് അയച്ചത്. സ്വരാജ് അഭിയാന്‍ നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവരാണ് ഈ കത്ത് പുറത്തുവിട്ടത്.

പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റിയില്‍ അംഗമായിരുന്നപ്പോഴാണ് വരുണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് ആരോപണം. വര്‍മയ്‌ക്കെതിരേ നിരവധി രേഖകള്‍ സിബിഐയ്ക്ക് നല്‍കിയിട്ടുള്ളയാളാണ് എഡ്മണ്ട്‌സ്. നാലു വര്‍ഷം മുമ്പ് എഡ്മണ്ട്‌സ് ബിസിനസ് പങ്കാളിയായിരുന്ന വര്‍മയുമായി തെറ്റിപ്പിരിയുകയായിരുന്നു. ഓഗസ്റ്റ് 25നും സെപ്റ്റംബര്‍ 16നുമാണ് രണ്ടു കത്തുകള്‍ പ്രധാനമന്ത്രിക്ക് അയച്ചത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.

Related posts