മദ്യപിച്ചെത്തിയ മകന്‍റെ  മർദനമേറ്റ വീട്ടമ്മ മരിച്ചു; ആക്രമണത്തിൽ പിതാവിനും സാരമായ പരിക്ക്; ജോൺസൺ സ്ഥിരം പ്രശ്നക്കാരനെന്ന് നാട്ടുകാർ

അമ്പലപ്പുഴ:മദ്യപിച്ചെത്തിയ മകന്‍റെ മർദനമേറ്റ് വീട്ടമ്മ മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് കഞ്ഞിപ്പാടം ആശാരിപറമ്പിൽ ആനി (55) ആണ് ഇന്നലെ പുലർച്ചെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ആനിയെ കഴിഞ്ഞ ഞായറാഴ്ചയാണ് നിർമാണ തൊഴിലാളിയായ മകൻ ജോൺസൺ ജോയി (34) ക്രൂരമായി ആക്രമിച്ചത്. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മർദനമേറ്റിരുന്നു.

പരിക്കേറ്റ ഇരുവരും സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും പിന്നീട് ആനിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ജോൺസൺ മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണന്നു സമീപവാസികൾ പറഞ്ഞു. സംഭവത്തെ തുടർന്നുള്ള പരാതിയിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്ത് ജോൺസനെ റിമാൻഡ് ചെയ്തിരുന്നു.

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. ജോബിനാണു മറ്റൊരു മകൻ.

Related posts

Leave a Comment