തൃശൂർ: കേരളത്തില്‍ എയിംസ് പദ്ധതി നടപ്പിലാക്കുമെന്ന വാഗ്ദാനത്തിൽ ഉറച്ച് സുരേഷ് ഗോപി എംപി. കേരളത്തിൽ എയിംസ് പദ്ധതി നടപ്പാക്കുന്നത് ആലപ്പുഴ ജില്ലയിലാകണമെന്നാണ് ആഗ്രഹമെന്നും ഏതെങ്കിലും കാരണവശാൽ ആലപ്പുഴയ്ക്ക് കിട്ടിയില്ലെങ്കിൽ അത് തൃശൂരിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ കോഫി ടൈം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എയിംസ് കേരളത്തിന് തരുമെങ്കില്‍ അത് ആലപ്പുഴയില്‍ വേണം. ഇത്രയും അടിതെറ്റിയ ജില്ല വേറെയില്ല.
പിന്നെയുള്ളത് ഇടുക്കിയാണ്. അവിടെ ഭൂമിശാസ്ത്രപരമായി നടപ്പിലാക്കാന്‍ കഴിയാത്തതുകൊണ്ട് ആലപ്പുഴയില്‍ തന്നെയാണ് വരേണ്ടത്. അത് തന്നില്ലെങ്കില്‍ തൃശൂരിന്റെ തണ്ടെല്ല് ഞാന്‍ അവിടെക്കാണിക്കും. കേരളത്തില്‍ എവിടെയായാലും എയിംസിന്റെ തറക്കല്ലിടാതെ വോട്ടഭ്യര്‍ഥിച്ച് ഞാന്‍ ജനങ്ങളക്ക് മുന്നില്‍ വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

