പത്തനംതിട്ട∙ കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂർ കള ക്ടർ അരുൺ കെ. വിജയൻ നൽകിയ കത്ത് വൈറലായി. മാപ്പ് അപേക്ഷിച്ചുള്ള കത്ത് ഇന്നലെ രാവിലെയോടെ മലയാലപ്പുഴയിലെ വീട്ടിൽ റവന്യൂ ഉദ്യോഗസ്ഥർ നേരിട്ട് എത്തിക്കുകയായിരുന്നു. സംഭവിച്ചത് അനിഷ്ടകരമായ കാര്യങ്ങളാണെന്നും താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കലക്ടർ കത്തിൽ പറയുന്നു. നവീന്റെ മൃതദേഹതോടൊപ്പം പത്തനംതിട്ടയിൽ എത്തിയിരുന്നുവെങ്കിലും കാണാൻ താൽപര്യമില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചതിനെത്തുടർന്നാണ് കത്തെഴുതി കുടുംബത്തിനു കൈമാറിയത്. കത്തിൽ ഒപ്പോ സീലോ രേഖപ്പെടുത്തിയിട്ടില്ല എന്നതും ശ്രമേയമാണ്. അതേസമയം കണ്ണൂർ കലക്ടർക്കെതിരേ ഗുരുതര ആരോപണമാണ് നവീൻ ബാബുവിന്റെ ബന്ധുക്കൾ ഉയർത്തിയത്. യാത്രയയപ്പ് ചടങ്ങ് വേണ്ടെന്നു കലക്ടറോട് നവീൻ ബാബു അഭ്യർഥിച്ചിരുന്നുവെന്നാണ് ബന്ധു വും സി ഐ ടി യു നേതാവുമായ മലയാലപ്പുഴ മോഹനൻ ആരോപിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യക്കു വേണ്ടി ചടങ്ങ് ഉച്ചയ്ക്ക്…
Read MoreCategory: Kottayam
ആനപ്പല്ല് വിൽക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ: മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു
ചെങ്ങന്നൂർ: ആനപ്പല്ല് വിൽക്കാൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. ചെങ്ങന്നൂർ ഐടി ഐക്ക് സമീപം ആനപ്പല്ല് കൈമാറാൻ ശ്രമിക്കുന്പോഴാണ് ഇവർ പിടിയിലാകുന്നത്. ആനപ്പല്ലുമായി എത്തിയ മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു. തിരുവല്ലയിൽ താമസിക്കുന്ന പുനലൂർ തെന്മല തോട്ടുംകരയിൽ രാജൻ കുഞ്ഞ് (50), തിരുവനന്തപുരം പോത്തൻകോട് മനു ഭവനിൽ മനോജ് എസ് (48) എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി ചെങ്ങന്നൂർ സ്വദേശി രാഹുൽ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജൻസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്റലിജൻസും റാന്നി റെയ്ഞ്ച് കരികുളം ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഹോട്ടലിന്റെ പാർക്കിംഗ് സ്ഥലത്തു നിർത്തിയിട്ടിരുന്ന കാറിൽനിന്നു ലക്ഷങ്ങൾ വിലമതിക്കുന്ന ആനപ്പല്ല് കണ്ടെടുത്തു. കരികുളം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ റോബിൻ മാർട്ടിൽ, സോളമൻ ജോൺ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിജു ടി.ജി, പ്രകാശ് എഫ്, അനൂപ് അപ്പുക്കുട്ടൻ, അജ്മൽ…
Read Moreനീലിമംഗലത്ത് ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള കവർച്ച വ്യാപകം: നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം
കോട്ടയം: സംക്രാന്തി നീലിമംഗലം മുസ്ലിം ജമാ അത്തിലെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണു മോഷണം നടന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. മോസ്കിന്റെ മതില്കെട്ടിനുള്ളിലെ നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തകര്‍ത്താണു മോഷണം. ഇന്നലെ രാവിലെ മോസ്കില്‍ പ്രാര്‍ഥനയ്ക്ക് എത്തിയവരാണു മോഷണവിവരം അറിയുന്നത്. തുടര്‍ന്നു ഗാന്ധിനഗര്‍ പോലീസില്‍ വിവരം അറിയിച്ചു. നീലിമംഗലത്ത് ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു കാണിക്കവഞ്ചിയും നേര്‍ച്ചപ്പെട്ടിയും കവർച്ച ചെയ്യുന്നതു വ്യാപകമാണ്. നാളുകള്‍ക്കു മുമ്പു എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ കാണിക്കവഞ്ചി തകര്‍ത്തും മോഷണം നടന്നിരുന്നു. പ്രദേശത്ത് പോലീസ് പരിശോധന ശക്തമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Read Moreസ്വാമിയേ ശരണമയ്യപ്പാ… അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; വാസുദേവന്‍ നമ്പൂതിരി മാളികപ്പുറത്ത്
ശബരിമല: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി അരുണ്‍കുമാര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു രാവിലെ ശബരിമലയില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് ഇരുവരും അടുത്ത ഒരുവര്‍ഷത്തേക്കുള്ള മേല്‍ശാന്തിമാരായി തെരഞ്ഞെടുക്കപ്പെട്ടത്. മണ്ഡലകാലം ആരംഭിക്കുന്ന വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേല്‍ക്കും. പിന്നീടുള്ള ഒരുവര്‍ഷം ഇരുവരും ശബരിമലയില്‍ താമസിച്ചു പൂജാകര്‍മങ്ങള്‍ നടത്തണം. തുലാം 30നു രാത്രിയാണ് ഇവരുടെ അഭിഷേക ചടങ്ങുകള്‍. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ശബരിമല മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി കൊല്ലം ശക്തികുളങ്ങര നാരായണീയം തോട്ടത്തില്‍ മഠം കുടുംബാംഗമാണ്. കൊല്ലം ലക്ഷിമനടയിലെ മേല്‍ശാന്തിയാണ് നിലവില്‍. 24 പേരുകളാണ് ഇത്തവണ ശബരിമല മേല്‍ശാന്തി പട്ടികയില്‍ അന്തിമ പരിഗണനയിലുണ്ടായിരുന്നത്. ഈ പേരുകള്‍ എഴുതി ഒരു വെള്ളിക്കുടത്തിലും മറ്റൊരു വെള്ളിക്കുടത്തില്‍ 23 ശൂന്യപേപ്പറുകളും ശബരിമല മേല്‍ശാന്തി എന്നെഴുതിയ ഒരു കുറിപ്പും ഇട്ടായിരുന്നു നറുക്കെടുപ്പ്. ശബരിമല സോപാനത്ത് ഉഷ പൂജയേ തുടര്‍ന്നായിരുന്നു ചടങ്ങുകള്‍. പന്തളം…
Read Moreദിവ്യയ്ക്കെതിരേ കേസെടുക്കണം; പോലീസില്‍ പരാതി നല്കി എഡിഎമ്മിന്റെ സഹോദരന്
പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച എഡിഎം നവീന്‍ബാബുവിന്റെ സഹോദരന് പ്രവീണ്‍ ബാബു പോലീസില്‍ പരാതി നല്കി. പ്രഥമദൃഷ്ട്യ പി.പി. ദിവ്യയ്ക്കെതിരേ കേസെടുക്കാനാകുമെന്ന് അഭിഭാഷകന് കൂടിയായ പ്രവീണ്‍ ബാബു പറഞ്ഞു. കണ്ണൂര്‍ കളക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ എത്തി ദിവ്യ നടത്തിയ പ്രസംഗമാണ് നവീന്‍ ബാബു ജീവനൊടുക്കാന്‍ കാരണമായതെന്നു വ്യക്തമാണെന്നും പ്രവീണ്‍ ബാബു പറഞ്ഞു. ദിവ്യയുടെയും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയതായി പറയുന്ന പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
Read Moreഇരട്ടയാറില്‍ വീട് കത്തി 10 ലക്ഷത്തിന്റെ നഷ്ടം; കുരുമുളക്, ഏലയ്ക്ക, റബര്‍ ഷീറ്റ്, വീട്ടുപകരണങ്ങള്‍ എന്നിവ കത്തിനശിച്ചു
ഇടുക്കി: ഇരട്ടയാര്‍ നാലുമുക്കില്‍ വീട് കത്തി നശിച്ചു. നാലുമുക്ക് ചക്കാലയില്‍ ജോസഫ് മത്തായിയുടെ പഴയ വീടിനാണ് ഇന്നലെ രാത്രി 9.15 ഓടെ തീപിടിച്ചത്. സ്റ്റോര്‍ റൂം കൂടിയായ ഇവിടെ ഉണങ്ങാനിട്ടിരുന്ന റബര്‍ഷീറ്റിന് പുകയിട്ടപ്പോള്‍ തീ പടര്‍ന്നതാകാമെന്നാണ് നിഗമനം. നാട്ടുകാരുടെയും കട്ടപ്പനയില്‍നിന്നെത്തിയ രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘത്തിന്റെയും ഒരു മണിക്കൂര്‍ നേരത്തെ ശ്രമഫലമായി തീയണച്ചത്. തങ്കമണി പോലീസും സ്ഥലത്തെത്തിയിരുന്നു. ഇവിടെ താമസിച്ചിരുന്ന ഇതരസംസ്ഥാനത്തൊഴിലാളികളായ ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളും മകനും തീ പടരുന്നത് കണ്ട് ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു. സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന 1,000 കിലോ കുരുമുളക്, 300 കിലോ ഏലയ്ക്ക, 500 കിലോ റബര്‍ ഷീറ്റ്, വീട്ടുപകരണങ്ങള്‍ എന്നിവയെല്ലാം കത്തി നശിച്ചു. വീടും പൂര്‍ണമായും തന്നെ കത്തിനശിച്ചു. 10 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. വാര്‍ഡ് മെംബര്‍ ആനന്ദ് സുനില്‍കുമാര്‍, കട്ടപ്പന ഫയര്‍ഫോഴ്സ് അസി. സ്റ്റേഷന് ഓഫീസര്‍…
Read Moreതൊഴിലിടങ്ങളില്‍ സുരക്ഷ ഒരുക്കേണ്ടത് സമൂഹത്തിന്റെ കടമയെന്ന് ജസ്റ്റീസ് സിറിയക് തോമസ്
ഗാന്ധിനഗര്‍: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് ജസ്റ്റീസ് സിറിയക് തോമസ്. ലോക മാനസികാരോഗ്യ ദിനത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് മാനസികാരോഗ്യ വിഭാഗം ഏഷ്യാ പസഫിക് മാനസികാരോഗ്യ സംഘടനയും ഐഎംഎ കേരള ഘടകവും ചേര്‍ന്നു സംഘടിപ്പിച്ച ലോക മാനസിക ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൊഴിലിടങ്ങളിലെ മാനസികാരോഗ്യത്തിനു പ്രാധാന്യം നല്‍കുക എന്നതാണ് ഇത്തവണത്തെ ലോക മാനസികാരോഗ്യ ദിനത്തിന്റെ സന്ദേശം. ഐഎംഎ കേരള ഘടകം പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍ അധ്യക്ഷത വഹിച്ചു. ഡബ്ല്യുഎഫ്എംഎച്ച് ഏഷ്യാ പസഫിക് വൈസ്പ്രസിഡന്റ് ഡോ. റോയി കള്ളിവയലില്‍ മുഖ്യപ്രഭാഷണം നടത്തി. ഡബ്ല്യുഎഫ്എംഎച്ച് പ്രസിഡന്റ് ഡോ. സുയോക്ഷി അകിയാമ (ജപ്പാന്), ഡബ്ല്യുഎഫ്എംഎച്ച് സെക്രട്ടറി ജനറല്‍ ഡോ. ഗബ്രിയേല്‍ ഇവ്ബിയാറോ, ഡബ്ല്യുഎച്ച്ഒ മാനസികാരോഗ്യം മുന്‍ ഡയറക്ടര്‍ ഡോ. നോര്മന്സാര് റ്റോറിയസ്, ലോക മാനസിക രോഗ അസോസിയേഷന് പ്രസിഡന്റ് ഡോ. ഡാനുറ്റ…
Read Moreഓണം ബംബര്‍: കോട്ടയത്ത് സമ്മാനപ്പെരുമഴ; രണ്ടും മൂന്നും സമ്മാനം നേടിയവരേയും കാത്ത് കോട്ടയത്തുകാർ
കോട്ടയം: തിരുവോണം ബംബര്‍ ലോട്ടറിയില്‍ കോട്ടയത്ത് സമ്മാനപ്പെരുമഴ. കോട്ടയം മീനാക്ഷി, മഹാലക്ഷ്മി ഏജന്‍സികള്‍ വഴി വിറ്റ ടിക്കറ്റുകള്‍ക്ക് മൂന്നു സമ്മാനങ്ങൾ ലഭിച്ചു. ഒരു രണ്ടാം സമ്മാനവും മൂന്നു മൂന്നാം സമ്മാനവും കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ്. ഒരു കോടിയും അന്‍പത് ലക്ഷവും അടിച്ചവര്‍ ആരൊക്കെ എന്നറിയാനുള്ള ആകാംക്ഷയിലാണ് കോട്ടയം. ടി.എച്ച്. 612456 എന്ന ടിക്കറ്റിനാണ് ഒരു കോടി രൂപയുടെ രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഈ ടിക്കറ്റ് ചുങ്കം സ്വദേശിയായ ശശികലയാണു മീനാക്ഷിയില്നിന്നു വാങ്ങിയത്. ശശികല ഇത് കോടിമതയിലെ ബന്ധുവിന് വില്ക്കാന് നല്‍കുകയായിരുന്നു. 50 ലക്ഷം രൂപയുടെ മൂന്നാം സമ്മാനാര്‍ഹമായ മൂന്നു നമ്പരുകളാണ് മീനാക്ഷി വഴി വിറ്റഴിച്ചത്. ടി.സി. 147286, ടി.ഡി. 796695, ടി.എല്‍. 194832 നമ്പരുകള്‍ക്കാണ് സമ്മാനം. മഹാലക്ഷ്മി ഏജന്‍സിയും സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റഴിച്ചിട്ടുണ്ട്.
Read Moreശബരിമല തീര്‍ഥാടനം: സ്പോട്ട്ബുക്കിംഗ് നിർത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ബിഡിജെഎസ്
ചേർത്തല: കോടിക്കണക്കിന് വരുന്ന ശബരിമല തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്പോട്ട്ബുക്കിംഗ് നിർത്താനുള്ള തീരുമാനം ഉപേക്ഷിച്ച് എല്ലാ ഭക്തർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം ഒരുക്കാൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ബിഡിജെഎസ് സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. വികലമായ ഈ തീരുമാനത്തിലൂടെ ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം വരുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് ദർശനം നഷ്ടമാകും. 25 ശതമാനമെങ്കിലും ആളുകൾക്ക് സ്പോട്ട് ബുക്ക് ചെയ്ത് ദർശനം നടത്തുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണം. ശബരിമല തീർത്ഥാടനത്തെ തകർക്കുകയെന്ന ലക്ഷ്യം വച്ച് വർഷങ്ങളായി ശബരിമലയെ വിവാദങ്ങളിൽപ്പെടുത്തി തീർഥാടകരെ ബുദ്ധിമുട്ടിക്കുന്ന രീതി ദേവസ്വം ബോർഡ് തുടർന്നു വരുന്നുയെന്നത് ആശങ്ക ഉളവാക്കുന്നതാണ്. സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിഡിജെഎസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് പടിക്കൽ ധർണ നടത്താനും തീരുമാനിച്ചു.
Read Moreമാലിപ്പുരയില്നിന്ന് പള്ളിയോടം ഇറക്കാന്‍ കാടുവെട്ടിയതിനു ചെലവ് 9,000 രൂപ! പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ ഒച്ചപ്പാട്
കോഴഞ്ചേരി: ഉത്രട്ടാതി ജലമേളയുമായി ബന്ധപ്പെട്ട് കോഴഞ്ചേരി കരയുടെ പള്ളിയോടം വണ്ടിപ്പേട്ടയിലുളള മാലിപ്പുരയില്നിന്നു നദിയിലേക്ക് ഇറക്കുന്ന വഴികളിലെ കാടുവെട്ടിത്തെളിച്ചതിനാണ് 9,000 രൂപ! സംഭവവുമായി ബന്ധപ്പെട്ടു പഞ്ചായത്ത് കമ്മിറ്റിൽ യോഗത്തില്‍ ഒച്ചപ്പാട്. 300 രൂപ നിരക്കില്‍ 30 മണിക്കൂര്‍ ബ്രഷ് കട്ടര്‍ ഉപയോഗിച്ചാണ് കാടു തെളിച്ചതെന്നാണു വിശദീകരണം. കഴിഞ്ഞ 30 ന് ചേര്‍ന്ന കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ സാധാരണ പൊതുയോഗത്തിലെ 11-ാം വിഷയമായി അജണ്ടയില്‍ ഉള്‍പ്പെടുത്തി പണം അനുവദിക്കണമെന്നാണു ചെലവിനത്തില്‍ ആവശ്യപ്പെട്ടത്. ഇതിനെയാണ് ഭരണ, പ്രതിപക്ഷ രാഷ്ട്രീയ വ്യത്യാസമില്ലാതെ അംഗങ്ങള്‍ എതിര്‍ത്തത്. ഒരു കാരണവശാലും തുക അനുവദിക്കാന്‍ കഴിയില്ലെന്നും ഇതിനു പിന്നില്‍ വന്‍ അഴിമതിയാണെന്നും മെംബര്‍മാര്‍ ആരോപിച്ചു. മാലിപ്പുര സ്ഥിതി ചെയ്യുന്ന ഭാഗത്തുമാത്രമാണ് കുറ്റിക്കാട് ഉണ്ടായിരുന്നതെന്നും ഇത് വെട്ടിത്തെളിച്ചതിന് 30 മണിക്കൂര്‍ വേണമെന്നു പറയുന്നത് വിചിത്രമാണെന്നും മെംബര്‍മാര്‍ ചൂണ്ടിക്കാട്ടി.പഞ്ചായത്ത് അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഇതുമായി ബന്ധപ്പെട്ട്…
Read More