കാമ്പസ് ചിത്രം ‘ആഘോഷം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

കാമ്പസുകളെ ആവേശഭരിതമാക്കി ആഘോഷത്തിലേക്ക് കൊണ്ടുപോകുന്ന ചിത്രം ആഘോഷത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ ആന്‍റണി പെപ്പെയാണ് സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിലെ പ്രധാന താരങ്ങളെയെല്ലാം അണിനിരത്തിയാണ് പോസ്റ്റർ പുറത്തുവിട്ടത്. പ്രേക്ഷക ശ്രദ്ധ നേടിയ ഗുമസ്തൻ എന്ന ചിത്രത്തിന്‍റെ സംവിധായകനായ അമൽ കെ. ജോബി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ആഘോഷം. ചിത്രത്തിന്‍റെ കഥ ഡോ. ലിസി കെ.ഫെർണാണ്ടസിന്‍റേതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയത് സംവിധായകൻ തന്നെ. പേരുപോലെതന്നെ ഒരു ആഘോഷത്തിന്‍റെ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്. Life is all about celebration എന്ന ടാഗ്‌ലൈനോടു കൂടിയാണ് ചിത്രമെത്തുന്നത്. സിഎൻ ഗ്ലോബൽ മൂവീസിന്‍റെ ബാനറിൽ ഡോ. ലിസി കെ. ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയയും ടീമും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രേക്ഷക പ്രശംസ നേടിയ സ്വർഗം എന്ന ചിത്രത്തിനു ശേഷം സിഎൻ ഗ്ലോബൽ…

Read More

ഹോട്ട് ഗ്ലാമറസ് ലുക്കിൽ സാമന്ത

പതിനഞ്ച് വർഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ നിരവധി സൂപ്പർ ഹിറ്റുകള്‍ സമ്മാനിച്ച താരമാണ് സാമന്ത റൂത്ത് പ്രഭു. തെന്നിന്ത്യൻ താരറാണിയായ സാമന്ത അഭിനയത്തിനൊപ്പം ഫാഷനിലും വേറിട്ടു നിൽക്കുന്ന താരം കൂടിയാണ്. സിനിമ പ്രെമോഷനുകളുടെ ഭാഗമായി സാമന്ത പൊതുവേദികളിൽ എത്തുന്നത് സ്റ്റൈലിഷ് ലുക്കിലാണ്. സോഷ്യൽ മീഡിയയിൽ താരം പങ്കിടുന്ന ഹോട്ട് ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ തരംഗമായി മാറാറുണ്ട്. ആദ്യകാല ലുക്കുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഫാഷനിലാണ് താരമിപ്പോൾ പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിതാ പർപ്പിൾ ബോഡി ഹഗിംഗ് ഔട്ട്‌ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണു താരം. കോൾഡ് ഷോൾഡർ ഡിസൈൻ, ഔട്ട്ഫിറ്റിന് ഒരു മോഡേൺ ലുക്ക്‌ നൽകുന്നുണ്ട്. സ്ലീവിലെ സ്റ്റോൺ വർക്കുകൾ ഡ്രസിന് ഒരു ക്ലാസ്സിക്‌ ലുക്കും നൽകുന്നു. ഒപ്പമുള്ള ഗോൾഡൻ ചെയിൻ താരത്തെ സ്റ്റൈലിഷ് ആക്കുന്നു. പിയാജെറ്റിന്‍റെ ജ്യൂവലറി എക്സിബിഷന് അബുദാബിയിൽ എത്തിയിരിക്കുകയാണ് താരം. ഇതിനിടെ തന്‍റെ ബാനറായ ട്രാലാല…

Read More

ഭാരം എത്രയെന്ന യൂട്യൂബർ: ബോഡി ഷെയിമിംഗ് നടത്തിയ വ്ലോഗര്‍ക്ക് ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ

ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ വ്ലോഗർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ് ഗൗരി രൂക്ഷമായി പ്രതികരിച്ചത്. സിനിമയുടെ പ്രചാരണത്തിനായുള്ള വാർത്താസമ്മേളനത്തിനിടെയാണ് സംഭവം. ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഡ്ഢിത്തരമാണെന്ന് പറഞ്ഞ ഗൗരി ജി കിഷൻ നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും ചോദിച്ചു. ചോദ്യത്തെ ന്യായീകരിച്ച് വ്ലോഗര്‍ സംസാരിച്ചെങ്കിലും അപ്പോഴും ഗൗരി കിഷൻ മോശം ചോദ്യമാണെന്ന മറുപടി ആവര്‍ത്തിച്ചു. എന്നാൽ, വാര്‍ത്താസമ്മേളനത്തിൽ ഗൗരിക്കൊപ്പമുണ്ടായിരുന്ന സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും ഒന്നും പ്രതികരിക്കാതെ മൗനം പാലിച്ചു. ചോദ്യം ചോദിച്ച വ്ലോഗറെ സമാധാനിപ്പിക്കാനും പ്രശ്നമുണ്ടാക്കരുതെന്ന് പറയാനുമായിരുന്നു ഇരുവരും ശ്രമിച്ചത്. സിനിമയിൽ ഇവരെ എടുത്ത് ഉയർത്തിയപ്പോൾ എന്തായിരുന്നു അവരുടെ ഭാരമെന്ന് ചിരിയോടെ വ്ലോഗര്‍ നടനോട് ചോദിക്കുകയായിരുന്നു. ഈ ചോദ്യത്തോടെയാണ് ഗൗരി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ഉയരം കുറഞ്ഞ ഇവരെ എന്തിനാണ് കാസ്റ്റ് ചെയ്തതെന്ന് സംവിധായകനോടും വ്ലോഗര്‍…

Read More

‘ഞങ്ങൾ സംശയിച്ചു, എന്നാൽ ഇപ്പോൾ ഹൃദയം നിറഞ്ഞു’; മകളുടെ നേട്ടത്തില്‍ സന്തോഷമെന്ന് സിതാര കൃഷ്ണകുമാർ

ഏറെ ആരാധകരുള്ള താരമാണ് സിതാര കൃഷ്ണ കുമാർ. തന്‍റെ മകൾ സംസ്ഥാനതല ഭവന്‍സ് ഫെസ്റ്റില്‍ പങ്കെടുത്തതിനെക്കുറിച്ച് സിതാര പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. മകൾ സായു ഫെസ്റ്റില്‍ പങ്കെടുക്കണമെന്ന് പറഞ്ഞപ്പോള്‍ മാതാപിതാക്കളെന്ന നിലയില്‍ ഞങ്ങള്‍ക്ക് ഉറപ്പില്ലായിരുന്നു. അതിനു പിന്നിലെ സമ്മര്‍ദം ഞങ്ങള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ അവളുടെ അമ്മമ്മയ്ക്ക് ആ പഴയ രക്ഷകര്‍തൃത്വത്തിന്‍റെ ദിനങ്ങളിലൂടെ വീണ്ടും കടന്നുപോകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നു തോന്നുന്നു. അവളുടെ കൈപിടിച്ച് പൂര്‍ണമനസോടെ കൂടെനില്‍ക്കാന്‍. ഇന്ന് സംസ്ഥാനതല ഭവന്‍സ് ഫെസ്റ്റില്‍ അവള്‍ ഒന്നാം സമ്മാനം നേടിയപ്പോള്‍ എന്‍റെ ഹൃദയം നിറഞ്ഞുപോയി. വിജയത്തിലല്ല, മറിച്ച് അവള്‍ അവിടെ കണ്ടെത്തിയ സന്തോഷത്തിലും ധൈര്യത്തിലുമാണത്. ജിജ്ഞാസ, അനുഭവം, ധൈര്യം ഇവയെന്നും നിന്നോടൊപ്പം ഉണ്ടാകട്ടെ കുഞ്ഞുമണി എന്ന് സിത്താര കൃഷ്ണകുമാർ പറഞ്ഞു.

Read More

ബൾട്ടിക്കു ശേഷം ബിഗ് ബ‌ജറ്റ് സിനിമയുമായി ഷെയ്ൻ നിഗം

തിയറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന സൂപ്പർഹിറ്റ് ചിത്രം ‘ബൾട്ടി’ക്കു ശേഷം ഒരു ബിഗ് ബ‌ജറ്റ് സിനിമയിൽ ഷെയ്ൻ നിഗം നായകനായി എത്തുന്നു. എബി സിനി ഹൗസിന്‍റെ ബാനറിൽ പ്രവീൺ നാഥ് സംവിധാനം ചെയ്യുന്ന, ഇതുവരെ പേരു തീരുമാനിച്ചിട്ടില്ലാത്ത ചിത്രത്തിന്‍റെ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു. ഈ വർഷം പൂജാ റിലീസായി എത്തി, സൂപ്പർഹിറ്റായി മാറിയ ആക്ഷൻ സിനിമയായ ബൾട്ടി ഒരു നായകനെന്ന നിലയിൽ ഷെയിൻ നിഗത്തെ പുതിയൊരു തലത്തിലേക്ക് ഉയർത്തിയിരുന്നു. ആ സിനിമയുടെ വൻ വിജയത്തിനു പിന്നാലെ മറ്റൊരു ബിഗ് ബ‌ജറ്റ് ചിത്രത്തിൽ ഷെയ്ൻ പങ്കാളിയാകുമ്പോൾ ആരാധകർക്കു പ്രതീക്ഷകൾ ഏറെയാണ്. കേരള-തമിഴ് പശ്ചാത്തലത്തിൽ ആയിരിക്കും പുതിയ സിനിമയെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. പ്രവീൺ നാഥ് ആദ്യമായി സ്വതന്ത്ര സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴിലെ പ്രമുഖ സംവിധായകരുടെ അസിസ്റ്റന്‍റായി പ്രവർത്തിച്ചതിന്‍റെ പരിചയസമ്പത്തുമായാണ് പ്രവീൺ നാഥ് എത്തുന്നത്. വസുമിത്ര കഥയും…

Read More

വിദേശിയായ അമ്മയുമായി പിരിഞ്ഞ അച്ഛൻ പുനർവിവാഹിതനായി; അമല അക്കിനേനിയുടെ ആരും അറിയാക്കഥകൾ

മലയാള സിനിമയിൽ ഉൾപ്പെടെ അഭിനയിച്ചു തകർത്ത അമല എന്ന യുവസുന്ദരിയുടെ മുഖം കണ്ട പലർക്കും വർഷങ്ങൾക്കുമുൻപേ തോന്നിയ ഒരു സംശയമുണ്ട്. അവർക്ക് ഒരു ഇന്ത്യക്കാരിയുടെ ഛായയെക്കാൾ കൂടുതൽ ഒരു വിദേശിയുടെ ലുക്കാണ്. ആ തോന്നൽ സത്യമായിരുന്നു. ആ നായിക പിറന്നത് ഇന്ത്യക്കാരനായ പിതാവിനും അയർലൻഡ് സ്വദേശിനിയായ അമ്മയ്ക്കുമാണ്. പിൽക്കാലത്ത് പ്രമുഖ തെന്നിന്ത്യൻ നായകൻ നാഗാർജുനയുടെ ഭാര്യയായി. വർഷങ്ങൾക്കുശേഷം തന്‍റെ ജീവിതത്തിലെ ചർച്ച ചെയ്യപ്പെടാത്തൊരു കാര്യം അവർ തുറന്നു പറഞ്ഞിരിക്കുകയാണ്. വികടൻ എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് അമല അക്കിനേനിയുടെ വെളിപ്പെടുത്തൽ. “എന്‍റെ അച്ഛനമ്മമാർ വിവാഹമോചിതരായവരാണ്. അച്ഛൻ മറ്റൊരു വിവാഹം ചെയ്തു. അമ്മ നെതർലൻഡ്കാരിയാണ്. നേവി ഉദ്യോഗസ്ഥനായിരുന്നു പിതാവ്. ഉത്തർപ്രദേശിലാണ് ഞാൻ പഠിച്ചുംവളർന്നതും. വിവാഹമോചനം നടന്നുവെങ്കിലും അമ്മയെ ഞാൻ കൂടെക്കൂടി. അമ്മയെ നോക്കണം എന്ന ബോധ്യം എന്‍റെ മനസിലുണ്ട്. അമ്മ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോൾ എനിക്കും ഭർത്താവ്…

Read More

വേടനെപ്പോലും എന്നു മന്ത്രി പറഞ്ഞത് അപമാനിക്കല്‍ തന്നെയാണ്: ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായതുകൊണ്ടല്ല അവാര്‍ഡ് ലഭിച്ചത്, കലയ്ക്ക് ലഭിച്ച അംഗീകാരമാണത്; വേടൻ

മന്ത്രി സജി ചെറിയാന്‍റെ പരാമർശനത്തിനെതിരെ റാപ്പര്‍ വേടന്‍. വേടനെപ്പോലും എന്നു മന്ത്രി പറഞ്ഞത് അപമാനിക്കല്‍ തന്നെയാണെന്ന് വേടൻ പറഞ്ഞു. തനിക്ക് അവാര്‍ഡ് ലഭിച്ചത് കലയ്ക്ക് ലഭിച്ച അംഗീകാരമാണ്. അവാര്‍ഡ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായതുകൊണ്ടല്ലെന്നും വേടന്‍ പറഞ്ഞു. കോഴിക്കോട് ന്യൂ സെന്‍ട്രല്‍ മാര്‍ക്കറ്റ് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴായിരുന്നു മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമർശം. ഈ സര്‍ക്കാരിന്‍റെ കാലത്ത് ഒരു പരാതിയും ഉയരാത്ത അഞ്ചാമത്തെ സിനിമാ അവാര്‍ഡാണ് പ്രഖ്യാപിച്ചത്. കൈയടി മാത്രമേയുള്ളൂ. മമ്മൂക്കയ്ക്ക് കൊടുത്തപ്പോള്‍ കൈയടി. ലോകം കണ്ട ഇതിഹാസ നായകന്‍ മോഹന്‍ലാലിനെ സര്‍ക്കാര്‍ സ്വീകരിച്ചു. അതിനും കൈയടി. വേടനെപ്പോലും തങ്ങള്‍ സ്വീകരിച്ചുവെന്നാണ് സജി ചെറിയാന്‍ പ്രസംഗത്തിൽ പറഞ്ഞത്.

Read More

ഗിഫ്റ്റുമായി സോണിയ അഗർവാളിന്‍റ ശക്തമായ തിരിച്ചുവരവ്: ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഏഴിന് തിയറ്ററുകളിൽ

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഏറെ ശ്രദ്ധനേടിയ കാതൽ കൊണ്ടൈൻ, 7ജി റെയിൻബോ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ചിത്രങ്ങളിലെ നായികയും തെന്നിന്ത്യൻ താരവുമായ സോണിയ അഗർവാൾ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്ന പുതിയ ചിത്രം ഗിഫ്റ്റ് നവംബർ ഏഴിന് തിയറ്ററുകളിലേക്ക് എത്തുന്നു. നീണ്ട ഇടവേളയ്ക്കുശേഷമാ ണ് ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായി സോണിയ തിരിച്ചു വരുന്നത്. പാ പാണ്ഡ്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ ഒരു ലൈംഗികാതിക്രമക്കേസിനു ശേഷം ജീവിക്കുന്ന ദൃഢനിശ്ചയമുള്ള ഒരു പോലീസുകാരിയുടെ വേഷമാണ് സോണിയ അഗർവാളിന്‍റേത്. നിരവധി കേസുകൾ തെളിയിക്കാൻ കഴിഞ്ഞിട്ടും, ഒരു കേസിൽ അവർ ഒരു പ്രതിസന്ധി നേരിടുന്നു. അവർക്ക് ഇപ്പോഴും അത് എങ്ങനെ പിന്തുടരാൻ കഴിയുന്നു എന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകർക്കിടയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന്‍റെ ട്രെയ്‌ലറിനു ലഭിക്കുന്നത്. പി.പി സിനിമാസിന്‍റെ ബാനറിൽ സംവിധായകൻ…

Read More

‘ആ ഉത്തരം ഞാനും ഉല്ലാസേട്ടനും മാത്രം അറിഞ്ഞാൽ മതി’; ഉല്ലാസ് പന്തളത്തെ സന്ദർശിച്ച് അഖിൽ മാരാർ

കോമഡി സ്കിറ്റുകളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഉല്ലാസ് പന്തളത്തിന്‍റെ രോഗ വിവരം സോഷ്യൽ മീഡിയയിലൂടെ അടുത്തിടെയാണ് പുറംലോകമറിയുന്നത്. ഇപ്പോഴിതാ ഉല്ലാസ് പന്തളത്തെ വീട്ടിലെത്തി കണ്ടിരിക്കുകയാണ് നടനും സംവിധായകനുമായ അഖിൽ മാരാർ. അഖില്‍ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം… 2013ല്‍ ഗോകുലം സ്റ്റാഫ് അസോസിയേഷന്‍റെ വാർഷികത്തിന് കൊച്ചി ഗോകുലം ഗ്രാൻഡിൽ ഞാൻ സംവിധാനം ചെയ്ത ഷോയിൽ സ്കിറ്റ് ഡബ് ചെയ്യാൻ വന്നപ്പോഴാണ് ഞങ്ങൾ ആദ്യമായി ഉല്ലാസ് പന്തളത്തിനെ പരിചയപെടുന്നത്. പിന്നീട് വല്ലപ്പോഴും വിളിക്കും. കഴിഞ്ഞ വർഷം ഒരു സിനിമയുടെ പ്രിവ്യൂ ഷോ സമയമാണ് അവസാനമായി കണ്ടത്. ഒരുപാട് വേദിയിൽ നമ്മളെ ചിരിപ്പിച്ച ഒരു കലാകാരൻ വീണുപോയതു കണ്ടപ്പോൾ വിഷമമായി. കലാകാരൻ പോരാളി ആണ്. അവന്‍റെ വേദനയിലും അവൻ സദസിനെ ചിരിപ്പിക്കും. എത്രയും വേഗം അസുഖം ഭേദമായി ഉല്ലാസേട്ടൻ തിരിച്ചു വരട്ടെ… എല്ലാ…

Read More

നുണ പറയുന്നത് എനിക്കു തീരെ ഇഷ്ടമല്ല: തമന്ന ഭാട്ടിയ

തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും തന്‍റേതായ ഒരു സ്ഥാനം നേടിയെടുത്ത നടിയാണ് തമന്ന ഭാട്ടിയ. സ്ത്രീ 2 വിലെ ഐറ്റം ഡാൻസിലൂടെ അടുത്തിടെ ബോളിവുഡിലും തമന്ന സെൻസേഷനായി മാറിയിരുന്നു. ഇപ്പോഴിതാ ബന്ധങ്ങളിൽ നിന്ന് താൻ‌ എന്താണു പ്രതീക്ഷിക്കുന്നത് എന്നു പറയുകയാണ് തമന്ന. തനിക്കു നുണ പറയുന്നതു തീരെ ഇഷ്ടമല്ലെന്നും തെറ്റുകൾ എന്തെങ്കിലും സംഭവിച്ചാൽ അതു തന്നോടു തുറന്നുപറയുന്നവരെയാണ് ഇഷ്ടമെന്നും നടി പറയുന്നു. പ്രശ്നങ്ങള്‍ സംഭവിച്ചാല്‍ അതിന് പരിഹാരം കണ്ടെത്താനാകും, എന്നാല്‍ നുണ പറയുന്നവരെ തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും തമന്ന പറഞ്ഞു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തമന്ന. എനിക്കു നുണ പറയുന്നതു തീരെ സഹിക്കാന്‍ കഴിയില്ല. എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാല്‍ അത് തുറന്നുപറയുന്നതിന് എനിക്കു പ്രശ്‌നമില്ല. അതിനു പരിഹാരം കണ്ടെത്തുക എന്നതിനെക്കുറിച്ചായിരിക്കും ഞാന്‍ ചിന്തിക്കുക. നിങ്ങള്‍ ഒരു കൊലപാതകം നടത്തിയാല്‍ പോലും അതു മറച്ചുവയ്ക്കാന്‍…

Read More