ചേരികളില്‍ ജീവിക്കുന്ന, റഫ് ലുക്കുള്ള ഒരാളായിരുന്നു രാംഗോപാല്‍ വര്‍മയുടെ മനസിലുണ്ടായിരുന്ന കമ്പനിയിലെ ചന്ദ്രു എന്ന് വിവേക് ഒബ്റോയ്. വിവേകിനെപ്പോലെ സൗന്ദര്യമുള്ളൊരാള്‍ ചേരില്ലെന്നു വര്‍മ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ നിരാശ തോന്നിയെങ്കിലും തളര്‍ന്നില്ല. എങ്ങനെയെങ്കിലും ആര്‍ജിവിയെ ഇംപ്രസ് ചെയ്യാനുള്ള ശ്രമങ്ങളായി. അതിനായി ഞാനൊരു ചേരിയില്‍ പോയി, ഒരു മുറിയില്‍ താമസിച്ചു. ഏഴ് ആഴ്ചയോളം അവിടെ നിന്നു. എലികളുടെ ശല്യമുള്ള സ്ഥലം. നിലത്താണ് ഉറക്കം. രാത്രിയാകുമ്പോള്‍ വലിയ എലികള്‍ ഓടിക്കളിക്കാന്‍ തുടങ്ങും. അതുകൊണ്ട് ഉറക്കം ശരിയാകില്ല. അവിടെയുള്ള ഒരു പൊതുഡ്രമ്മില് നിന്നാണ് വെള്ളം എടുക്കേണ്ടത്. മുറിയില്‍ ബാത്ത്റൂമില്ല. പൊതു ടോയ്ലറ്റ് ഉപയോഗിക്കേണ്ടിവന്നു. എല്ലാ ദിവസവും മണിക്കൂറുകളോളം വെയിലത്ത് നടന്നു. അവിടെവച്ചാണ് ചന്ദ്രു എങ്ങനെയായിരിക്കുമെന്ന് എനിക്കു മനസിലായത്. പക്ഷേ ഒരു തവണ ഓഡിഷന് കഴിഞ്ഞതിനാല്‍ ആര്‍ജിവി വീണ്ടും ഓഡീഷനു സമ്മതിക്കുമോ എന്ന് ഉറപ്പില്ല. ഒരാശയം തോന്നി. ഒരുദിവസം കഥാപാത്രത്തിന്റെ വേഷം ധരിച്ച്…
Read MoreCategory: Movies
പ്രണയവും ഹൊററും ഇടകലർന്ന റൊമാന്റിക് ത്രില്ലർ സ്പ്രിംഗ്
ത്രില്ലറിനൊപ്പം പ്രണയവും പ്രതികാരവും മാസ് ചിത്രങ്ങളും ഒക്കെ കണ്ട മലയാളിക്ക് വേറിട്ട അനുഭവം ഒരുക്കുകയാണ് നവാഗതനായ സംവിധായകൻ ശ്രീലാൽ നാരായണൻ. 12 വർഷത്തോളമായി പരസ്യസംവിധായകനായി പ്രശസ്തമായ പല ബ്രാൻഡുകളുടെയും കൂടെ പ്രവർത്തിച്ച ശ്രീലാൽ നാരായണൻ, യുവതാരങ്ങളായ ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ, യാമി സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ റൊമാന്റിക് ത്രില്ലർ ആണ് സ്പ്രിംഗ്. ബദുഷാസ് സിൽവർ സ്ക്രീൻ എന്റർടെയ്ൻമെന്റ്, ലൈം ടീ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, ശ്രീലാൽ എം.എൻ. എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ജനുവരി ആദ്യത്തോടെ തിയറ്ററുകളിൽ എത്തും. ചിത്രത്തിൽ പൂജിത മേനോൻ, ബിറ്റോ ഡേവിസ്, ബാലാജി, ചെമ്പിൽ അശോകൻ, വിനീത് തട്ടിൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സുനിൽ ജി. പ്രകാശനാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സിനോജ് അയ്യപ്പനാണ് ഛായാഗ്രഹണം. മ്യൂസിക്-അലോഷ്യ പീറ്റർ,…
Read More‘അശ്ലീലവസ്ത്രത്തില് എന്നെ കണ്ട് ഞാന്‍ ഞെട്ടിപ്പോയി; ഞാനങ്ങനെ പോസ് ചെയ്തിട്ടില്ല’: എഐ അനുഗ്രഹവും ഒപ്പം ശാപവും എന്ന് കീർത്തി സുരേഷ്
ഡിജിറ്റല്‍ മീഡിയയുടെ വളര്‍ച്ച ഒരു തരത്തില്‍ ഗുണമാണെങ്കിലും അതിന്റെ ദൂഷ്യവശങ്ങള്‍ വളരെ വലുതാണ്. എഐ വിപ്ലവത്തിന്റെ നടുവില്‍ ജീവിക്കുന്നതു കൊണ്ടുതന്നെ ഏതാണ് സത്യം ഏതാണ് അസത്യമെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ആളുകള്‍. പലപ്പോഴും ഇതിന്റെ ഇരകളാകുന്നത് സെലിബ്രിറ്റികളാണ്. അവരുടെ ചിത്രങ്ങളും മറ്റും മോശമാക്കി മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും വൈറലാക്കുകയും ചെയ്യുന്ന ഒരുപാട് സൈബര്‍ കുറ്റവാളികളുണ്ട്. പല സെലിബ്രിറ്റികളും തങ്ങളുടെ പരാതികള്‍ സൈബര്‍ പോലീസിനോട് പരാതി പ്പെടുകയും പ്രതികളെ പിടിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സ്വകാര്യതയിലേക്ക് അതിക്രമിച്ച് കടക്കുന്ന എഐയുടെ ദുരുപയോഗത്തെക്കുറിച്ച് തുറന്നു പറയുകയാണ് തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷ്. എഐയുടെ ഭീഷണി സെലിബ്രിറ്റികള്‍ക്കും സാധാരണക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സാമൂഹിക പ്രശ്നമായി വളരുകയാണെന്നാണ് കീർത്തി സുരേഷ് പറഞ്ഞത്. എഐ ഇന്നൊരു വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതൊരു അനുഗ്രഹവും അതോടൊപ്പം തന്നെ ഒരു ശാപവുമാണ്. സാങ്കേതികവിദ്യ മനുഷ്യൻ കണ്ടുപിടിച്ചതാണെങ്കിലും, അതിന്മേലുള്ള…
Read Moreബാലതാരമായിരുന്ന കാലം മുതല്ക്കേ കഥാപാത്രങ്ങളുടെ കാര്യത്തില്‍ ഭാഗ്യവതിയാണെന്ന് മീന
ബാലതാരമായിരുന്ന കാലം മുതല്ക്കേ കഥാപാത്രങ്ങളുടെ കാര്യത്തില്‍ താന്‍ ഭാഗ്യവതിയായിരുന്നു. വെറുതെ വന്നുപോകുന്ന റോളുകളില്‍ അഭിനയിക്കേണ്ടി വന്നിട്ടില്ല എന്ന് മീന. മരംചുറ്റിയോടുന്ന നായികാവേഷം ഞാനും ചെയ്തിട്ടുണ്ട്. അതിന്റെ എണ്ണം വളരെ കുറവാണ്. നായകന് തുല്യമല്ലെങ്കിലും അഭിനയിക്കാന്‍ സ്കോപ്പുളള ശക്തമായ വേഷങ്ങളാണ് എക്കാലവും ലഭിച്ചിട്ടുളളത്. വലിയ ഹീറോസിനൊപ്പം അഭിനയിക്കുമ്പോഴും ആളുകള്‍ ഓര്‍ത്തിരിക്കുന്ന തിയറ്റര്‍ വിട്ടിറങ്ങിക്കഴിഞ്ഞും മനസില്‍ തങ്ങിനില്ക്കുന്ന വേഷങ്ങളായിരുന്നു. ചെയ്ത വേഷങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കഴിയുന്നത്ര ശ്രദ്ധിച്ചിട്ടുണ്ട്. വീട്ടമ്മയായി ഒന്നിലേറെ പടങ്ങളില്‍ അഭിനയിക്കുമ്പോള്‍ ആ കഥാപാത്രത്തിന് വ്യത്യസ്തമായി എന്തു ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പ് വരുത്താറുണ്ട് എന്ന് മീന.
Read More‘കരിമി’യുടെ പൂജയും ടൈറ്റിൽ പോസ്റ്റർ പ്രകാശനവും
ഹാഫ് ലൈറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നന്ദൂ പാലക്കാട് നിർമിച്ച് സുനിൽ പുള്ളോട് തിരക്കഥയെഴുതിസംവിധാനം ചെയ്യുന്ന കരിമി എന്ന ഫാന്റസി ചിത്രത്തിന്റെ പൂജയും ടൈറ്റിൽ പോസ്റ്ററിന്റെ പ്രകാശന കർമവും ശ്രീ മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടത്തി. പുതുമുഖങ്ങൾക്കൊപ്പം ബാലതാരങ്ങൾക്കും പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിന്റെ പൂജാ ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും പങ്കെടുത്തു. കുട്ടികളുടെ ലോകത്തെയും അവരുടെ സ്വപ്നങ്ങളെയും ആസ്പദമാക്കി ചിത്രീകരിക്കുന്ന “കരിമി” തമിഴിലും അവതരിപ്പിക്കുന്നു. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഒരുക്കുന്ന ഈ സിനിമ ബാല്യം മനസിൽ സൂക്ഷിക്കുന്ന എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുമെന്ന് സംവിധായകൻ സുനിൽ പുള്ളോട് പറഞ്ഞു. ഛായാഗ്രഹണം-ഐസക്ക് നെടുന്താനം, എഡിറ്റർ-പ്രഭുദേവ്, പ്രൊജക്റ്റ് ഡിസൈനർ-ദീപു ശങ്കർ, ആർട്ട്-കേശു പയ്യപ്പള്ളി, ബിജിഎം -അൻവർ അമൻ, പ്രൊഡക്ഷൻ കൺട്രോളർ-അബീബ് നിലഗിരി, പ്രൊഡക്ഷൻ കോഡിനേറ്റർ-രാധാകൃഷ്ണൻ പപ്പി, പോസ്റ്റർ- ഷനിൽ കൈറ്റ് ഡിസൈൻ, പിആർഒ- എ.എസ്.…
Read More‘ഞാനൊരു പരാജയമാണെന്നു കരുതി വാപ്പിച്ചിക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു’: ജീവിതത്തില്‍ തകര്‍ന്നുപോയ നിമിഷങ്ങളെക്കുറിച്ച് ദുല്‍ഖര്‍ സല്മാന്
തന്റെ ജീവിതത്തില്‍ തകര്‍ന്നുപോയ നിമിഷങ്ങളെക്കുറിച്ച് ദുല്‍ഖര്‍ സല്മാന്. ജീവിതത്തില്‍ രണ്ടു തവണ താന്‍ തളര്‍ന്നു പോയിട്ടുണ്ടെന്നും എന്നാല്‍ അതില്‍ നിന്നു താന്‍ ഒരുപാടു കാര്യങ്ങള്‍ പഠിക്കുകയും ജീവിതം മാറ്റിയെടുത്തുവെന്നും ദുല്‍ഖര്‍ സല്മാന് വ്യക്തമാക്കി. ഒരഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍. ജീവിതത്തിൽ ആദ്യമായി തകര്‍ച്ച നേരിട്ടത് സ്കൂളില്‍ പഠിക്കുമ്പോഴാണ്. അന്നു ഞാന്‍ ആരോ ആണെന്ന ഭാവം ആയിരുന്നു എനിക്ക്. പെട്ടെന്നാണ് ആരും എന്നെ ഇഷ്ടപ്പെടുന്നില്ലെന്നും ഇഷ്ടം തോന്നുന്നൊരു സ്വഭാവമല്ല എന്റേതെന്നും തിരിച്ചറിയുന്നത്. എന്റെ സുഹൃത്തുക്കള്‍ ഒരുനാള്‍ എന്നോട് ഇനി നീയുമായി ഞങ്ങള്‍ക്ക് സൗഹൃദമില്ലെന്നും നിന്നെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കുകയാണെന്നും പറഞ്ഞു. അതിന് ഞാനിന്ന് നന്ദി പറയുകയാണ്- ദുല്‍ഖര്‍ പറയുന്നു. അന്നത്തേതുപോലെ തന്നെ തുടര്‍ന്നിരുന്നുവെങ്കില്‍ എനിക്ക് നല്ല സൗഹൃദങ്ങളോ ഒരു വ്യക്തിത്വമോ ഉണ്ടാകുമായിരുന്നില്ല. ആ സംഭവം എന്നെ മാറ്റി. എനിക്ക് ആളുകളുടെ ഇഷ്ടം വേണം. പക്ഷേ, എന്തുകൊണ്ട് എന്നെ ആളുകള്‍ ഇഷ്ടപ്പെടുന്നില്ല?…
Read Moreആദ്യത്തെ ഗുരു അച്ഛൻ തന്നെയെന്ന് ദുൽഖർ സൽമാൻ
ആദ്യത്തെ ഗുരു അച്ഛൻ തന്നെയെന്ന് ദുൽഖർ സൽമാൻ. അച്ഛൻ കഴിഞ്ഞാൽ സ്കൂളിലും കോളജിലുമൊക്കെ എന്നെ പഠിപ്പിച്ച അധ്യാപകർ. പിന്നീട് സംവിധായകൻ അൻവർ റഷീദാണ്. ഉസ്താദ് ഹോട്ടൽ സംവിധാനം ചെയ്തത് അദ്ദേഹമാണ്. ഇപ്പോഴും എന്റെ ഗുരുവായും മെന്ററായും ഞാൻ കണക്കാക്കുന്നയാളാണ് അമ്പുക്ക. ഇപ്പോഴും ഓരോ പടത്തിന്റെയും ട്രെയ്ലർ റിലീസായക്കഴിഞ്ഞാൽ അമ്പുക്ക അഭിപ്രായം പറയാറുണ്ട്. നന്നായിട്ടുണ്ട്, അടിപൊളിയാവും എന്നൊക്കായാണ് അദ്ദേഹം പറയുന്നത്. അന്നത്തെ ദിവസം ഞാൻ ഓക്കെയാകാൻ അതു മാത്രം മതി. എന്റെ ഓരോ നേട്ടത്തിലും അദ്ദേഹം അഭിമാനിക്കുന്നുണ്ടെന്ന് ഉറപ്പാണെന്ന് ദുൽഖർ സൽമാൻ പറഞ്ഞു.
Read More‘വളരെ കഷ്ടപ്പെട്ട് ചെയ്യുന്ന സിനിമയാണ് റേച്ചൽ, ഹണി റോസ് നന്നായി അഭിനയിച്ചു, ഇത്തരം സിനിമകള്‍ ഭാവിയില്‍ വിപ്ലവം സൃഷ്ടിക്കാനുളള സാധ്യതയുണ്ട്’: വിനയൻ
സംവിധായകൻ വിനയൻ ഹണി റോസിനെക്കുറിച്ച് പറഞ്ഞ കാര്യമാണ് ഇപ്പോൾ വൈറലാകുന്നത്. ഞാന്‍ പ്രതീക്ഷിച്ചതിനേക്കാളുമൊക്കെ ഞെട്ടിക്കാന്‍ റേച്ചലിന് സാധിച്ചു. ഹണി റോസ് നന്നായി അഭിനയിച്ചിട്ടുണ്ട്. വളരെ കഷ്ടപ്പെട്ട് ചെയ്യുന്ന സിനിമയാണ് റേച്ചൽ. ഇത്തരം സിനിമകള്‍ ഭാവിയില്‍ വിപ്ലവം സൃഷ്ടിക്കാനുളള സാധ്യതയുണ്ട്. പൃഥ്വിരാജ് നായകനായ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോഴാണ് ഹണി റോസ് എന്നെ വന്നു കാണുന്നത്. മകളെ നായികയാക്കണം എന്ന ആഗ്രഹവുമായി ഹണിയുടെ അച്ഛനും ഒപ്പമെത്തിയിരുന്നു. അന്ന് അവള് കുറച്ചുകൂടി വലുതാകട്ടെ എന്ന മറുപടിയാണ് താന്‍ നല്‍കിയത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ബോയ്ഫ്രണ്ട് എന്ന സിനിമ മണിക്കുട്ടനെ വച്ച് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഹണിയെ നായികയാക്കാമെന്നു തീരുമാനിക്കുകയായിരുന്നു. ഇന്ന് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങിക്കുന്ന നടിമാര്‍ പത്തു സിനിമ ചെയ്താല്‍ കിട്ടുന്നതിന്റെ കൂടുതല്‍ പൈസ ഹണി ഒരു വര്‍ഷം ഉദ്ഘാടനത്തിലൂടെ ഉണ്ടാക്കുന്നുണ്ട്. അതിന്…
Read Moreസമ്മർ ഇൻ ബത്ലഹേം വീണ്ടും വരുന്നു
പ്രേക്ഷകർക്ക് പിടികൊടുക്കാത്ത രഹസ്യങ്ങളോടെ 27 വർഷങ്ങൾക്കുശേഷം വീണ്ടും ആമിയും രവിശങ്കറും ഡെന്നീസും നിരഞ്ജനും മോനായിയും വീണ്ടുമെത്തുന്നു. ഈ ക്രിസ്മസിന് ഡെന്നീസിന്റെ ബത്ലഹേം പ്രദർശ നത്തിനു വീണ്ടും ഒരുങ്ങി. സിബി മലയിൽ-രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ സമ്മർ ഇൻ ബത്ലഹേം ഡിസംബർ 12ന് 4 കെ ദൃശ്യമികവോടെ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് തീയതി അറിയിക്കുന്ന പുതിയ പോസ്റ്റർ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. രഞ്ജിത്തിന്റെ തിരക്കഥയിൽ സിയാദ് കോക്കർ നിർമിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാര്യർ, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ഒന്നിച്ച ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലും എത്തിയിരുന്നു. കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ചാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്കുശേഷം ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ചിത്രം 4K നിലവാരത്തിൽ റീമാസ്റ്റർ ചെയ്യുന്നത്. സഞ്ജീവ്…
Read Moreബഹുമതി അതിശയകരം: കലൈമാമണി പുരസ്കാരനേട്ടത്തില്‍ നന്ദിപറഞ്ഞ് സായ് പല്ലവി
കലൈമാമണി പുരസ്കാരനേട്ടത്തില്‍ നന്ദി അറിയിച്ച് നടി സായ് പല്ലവി രംഗത്ത്. അടുത്തിടെയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനില്‍നിന്നു സായ് പല്ലവി പുരസ്കാരം ഏറ്റുവാങ്ങിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടുകൊണ്ടായിരുന്നു സായിയുടെ കുറിപ്പ്. ഒപ്പം അഭിമാനത്തോടെ സര്‍ട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് അടുത്ത കുടുംബാംഗങ്ങള്‍ക്കരികില്‍ നില്ക്കുന്ന ചിത്രവും താരം പങ്കുവച്ചിരുന്നു. കലൈമാമണി എന്നത് ഞാന്‍ വളര്‍ന്നുവരുമ്പോള്‍ കേട്ട ഒരു വാക്കാണ്, ഈ ബഹുമതി ലഭിച്ചത് അതിശയകരമാണ്. ഈ മഹത്തായ ബഹുമതിക്ക് തമിഴ്നാട് സര്‍ക്കാരിനും ബഹുമാനപ്പെട്ട മുഖ്യമന്ത്രി തിരു . എം.കെ സ്റ്റാലിന് അവര്‍കള്‍ക്കും ടി. എന്‍. ഇയാല്‍ ഇസൈ നടിഗ മൻഡ്രത്തിനും നന്ദി. എന്റെ പ്രിയപ്പെട്ടവരോടൊപ്പം ഒരു ചിത്രം എടുക്കാന്‍ വേണ്ടി ഈ വിലയേറിയ പോസ്റ്റ് ഒരു മാസം വൈകി, ചിത്രം 3 കാണുക- എന്നായിരുന്നു സായ് പല്ലവി കുറിച്ചത്. ഈ വര്‍ഷം സെപ്റ്റംബര്‍ 24 നാണ് തമിഴ്നാട് സര്‍ക്കാര്‍ യഥാക്രമം…
Read More