എന്തുകൊണ്ട് കാവി വസ്ത്രം ധരിച്ചു..? യുട്യൂബർക്ക് വായടപ്പിക്കുന്ന മറുപടിയുമായി പ്രിയാ വാര്യർ

ഒരു ബ്രാൻഡിന്‍റെ പരിപാടിയുമായി ബന്ധപ്പെട്ടെത്തിയപ്പോൾ ധരിച്ച വസ്ത്രത്തിന്‍റെ നിറം ചോദ്യം ചെയ്ത യുട്യൂബർക്ക് വായടപ്പിക്കുന്ന മറുപടി നൽകി നടി പ്രിയ വാര്യർ. ബ്രാൻഡിന്‍റെ നിറത്തിനോട് ചേരുന്ന നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് പ്രിയ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. ബ്രാൻഡിന്‍റെ ബോട്ടിലിന് എന്തുകൊണ്ടാണ് കാവി നിറം തെരഞ്ഞെടുത്തത് എന്നായിരുന്നു പ്രിയ വാരിയറോട് യുട്യൂബർ ചോദിച്ചത്. ആകർഷകമായ നിറമായതുകൊണ്ടാണോ ആ നിറം തിരഞ്ഞെടുത്തതെന്നും പരിപാടിക്ക് കാവി നിറത്തിലുള്ള വസ്ത്രം ധരിക്കാനുള്ള കാരണവും യുട്യൂബർ ചോദിച്ചു. ‌‌ ‘എന്‍റെ പൊന്നു ചേട്ടാ’ എന്നു വിളിച്ചുകൊണ്ടാണ് പ്രിയ മറുപടി നൽകിയത്. വർഷങ്ങളായി ആ ബ്രാൻഡിന്‍റെ ഇതാണെന്നും ബ്രാൻഡ് അംബാസിഡർ എന്ന നിലയിൽ അതിനോട് ചേർന്നു നിൽക്കാനാണ് ആ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയതെന്നും പ്രിയ വ്യക്തമാക്കി.

Read More

കാർത്തിക് സുബ്ബരാജിന്‍റെ ‘ദൊറോത്തി’യായി കീർത്തി സുരേഷ്;

കാർത്തിക് സുബ്ബരാജിന്‍റെ ‘ദൊറോത്തി’യായി കീർത്തി സുരേഷ്; ടീസർകാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദൊറോത്തിയുടെ ടൈറ്റിൽ ടീസർ എത്തി. കീർത്തി സുരേഷ് ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ സാനന്ത്, റിഷികാന്ത് എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊറന്‍റോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്‍റെ വേൾഡ് പ്രിമിയർ. ഇളയരാജയാണ് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത്. സെപ്റ്റംബർ 25 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ‘റിവോൾവർ റീത്ത’എന്ന ചിത്രത്തിന് ശേഷം കീർത്തി സുരേഷ് നായികയായി എത്തുന്ന് ചിത്രമായത് കൊണ്ട് തന്നെ താരത്തിന്റെ ആരാധകരും വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ നോക്കിക്കാണുന്നത്. സൂര്യയെ നായകനാക്കി ഒരുക്കിയ ‘റെട്രോ’ ആയിരുന്നു കാർത്തിക് സുബ്ബരാജിന്‍റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. കാർത്തിക്കിന്‍റെ പത്താം ചിത്രം കൂടിയാണ് ‘ദൊറോത്തി’.

Read More

പിരിയാൻ വയ്യ… വിജയിയിൽ നിന്നും വിവാഹമോചനം വേണ്ടെന്ന് സംഗീത; ഹർജി തീർപ്പാക്കി കോടതി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ്‌യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന് ഭാര്യ സംഗീത. വിജയ്‌യിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാനുള്ള തീരുമാനം സംഗീത ചെങ്കൽപ്പെട്ട് കുടുംബകോടതിയെ അറിയിച്ചു. ഇതോടെ കോടതി ഹർജി തീർപ്പാക്കി. വീഡിയോ കോൺഫ്രൻസിംഗിലൂടെയാണ് സംഗീത കോടതിയിൽ ഹാജരായത്. 1998ൽ യുകെയിൽ വച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്. 1999ൽ ചെന്നൈയിൽ മതാചാരങ്ങൾ പ്രകാരവും വിവാഹിതരായിരുന്നു. നേരത്തെ തന്നെ വിജയ്‌യുടെ കുടുംബം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഭാര്യ സംഗീത നൽകിയ വിവാഹമോചന നോട്ടീസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാൻ ശ്രമമെന്നും സംഗീതയ്ക്കും മക്കൾക്കുമായി 240 കോടി രൂപ ജീവനാംശം നൽകാൻ വിജയ് ഒരുക്കമാണെന്നാണു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

Read More

എന്‍റെ വലത് ഇടുപ്പിലെ ടെൻഡൻ വേർപെട്ടു: തുറന്നു പറഞ്ഞ് രശ്മിക മന്ദാന

സിനിമയുടെ ചിത്രീകരണത്തിനിടയിൽ തനിക്കുണ്ടായ അപകടത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി രശ്മിക മന്ദാന. മൈസ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ തന്‍റെ വലതു ഇടുപ്പിലെ ഒരു ടെൻഡൻ വേർപെട്ടിരുന്നുവെന്ന് നടി വെളിപ്പെടുത്തി. ‘‘പരിക്കുകൾ ശരിക്കും വെറുപ്പുള്ള കാര്യമാണ്. ആരും ഇതറിയരുതെന്നായിരുന്നു ഞാൻ ആഗ്രഹിച്ചത്… പക്ഷേ എന്ത് ചെയ്യാൻ… ഞാൻ കുറച്ചു നാളായി നിങ്ങളോട് സംസാരിക്കാതെ വിട്ടുനിൽക്കുകയായിരുന്നു, സോറി എന്നാലും ഹായ്. ഇതാ ഞാൻഎത്തിയിരിക്കുന്നു. കുറച്ചു നാളുകൾക്കു മുൻപ് സംഭവിച്ചതാണ്, തുടർച്ചയായി എനിക്ക് വരുന്ന മൂന്നാമത്തെ പരുക്കാണിത്… എന്‍റെ ശരീരത്തെ ഒരു യന്ത്രത്തെപ്പോലെ അല്ലാതെ, ഒരു മനുഷ്യശരീരത്തെപ്പോലെ കൈകാര്യം ചെയ്യാൻ ഞാൻ തീർച്ചയായും പഠിക്കണം. പക്ഷേ, സംഭവം എന്താന്നുവെച്ചാൽ… എങ്ങനെയാണ് ഞാൻ ഇത് വിശദീകരിക്കേണ്ടത്… (ബയോളജി ടീച്ചർക്ക് വഴി മാറിക്കൊടുക്കൂ) അതായത്, നമ്മുടെ ഇടുപ്പിനെ കാലുമായി ബന്ധിപ്പിക്കുന്ന നാല് ടെൻഡനുകൾ (ഞരമ്പുകൾ) ഇടുപ്പിന്‍റെ ഇരുവശങ്ങളിലുമുണ്ട്. എന്‍റെ വലതു ഇടുപ്പിലെ അത്തരം ഒരു…

Read More

‘ആശ’ ഫസ്റ്റ്‌ലുക്ക്

ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ആശയുടെ റിലീസ് അനൗൺസ്‌മെന്‍റ് പോസ്റ്റർ പുറത്ത്. ഉർവശിയുടേയും ജോജുവിന്‍റെയും പാതി മുഖങ്ങളാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ നാലിനാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ദുരൂഹതയും ആകാംക്ഷയും നിറയ്ക്കുന്ന വ്യത്യസ്തമായൊരു ഡിസൈനിലാണ് അണിയറപ്രവർത്തകർ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. നായികയുടെ മുഖം പാതി മറയുമ്പോൾ അതിനുള്ളിൽ നിന്നും നായകന്‍റെ പകുതി മുഖം വെളിപ്പെടുന്ന ദൃശ്യം പോസ്റ്ററിലെ പ്രധാന ആകർഷണമാണ്. ഇരു കഥാപാത്രങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയോ അല്ലെങ്കിൽ കഥയിലെ പ്രധാന സസ്‌പെൻസിനെയോ ആണ് ഇത് സൂചിപ്പിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, ‘പണി’ ഫെയിം രമേഷ് ഗിരിജ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമിക്കുന്നത്. പൊൻമാൻ, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സർക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത്…

Read More

നിയമത്തിനു മുൻപിൽ കൊണ്ടുവരും; ഡീപ്പ് ഫെയ്ക്കുകൾക്കെതിരേ മൃണാൾ ഠാക്കൂർ

ഡീപ്പ് ഫേക്ക് വീഡിയോ സൃഷ്ടിക്കുന്നവരോടു രൂക്ഷമായി പ്രതികരിച്ച് ബി ടൗൺ താരം മൃണാൾ ഠാക്കുർ. സാങ്കേതികവിദ്യയുടെ വളർച്ച സിനിമയ്ക്കും കലാകാരന്മാർക്കും ഗുണകരമാകുന്പോൾതന്നെ ഭീഷണിയായും മാറുകയാണ്. അടുത്തകാലത്തായി ബോളിവുഡ് താരങ്ങളെയും ചലച്ചിത്രലോകത്തെ പ്രമുഖരെയും ഒരുപോലെ അസ്വസ്ഥരാക്കുന്ന നിരവധി എഐ നിർമിത വീഡിയോയും ചിത്രങ്ങളും പ്രചരിച്ചിരുന്നു. നിർമിത ബുദ്ധിയുടെ സഹായത്തോടെ വ്യാജ വീഡിയോയും ചിത്രങ്ങളും നിർമിക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് താരം വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ എക്സിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയുമാണ് താരം തന്‍റെ വിയോജിപ്പ് പരസ്യമാക്കിയത്. തന്‍റെ അനുവാദമില്ലാതെ നിർമിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും അംഗീകരിക്കാൻ കഴിയില്ലെന്ന് മൃണാൾ ഓർമിപ്പിച്ചു. നിലവിൽ ഇത്തരത്തിലുള്ള ദൃശ്യങ്ങൾ നിർമിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും ഇതൊരു മുന്നറിയിപ്പാണെന്നും, ഉടനടി അവസാനിപ്പിച്ചില്ലെങ്കിൽ വലിയ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും താരം തുറന്നടിച്ചു. മൃണാൾ ഠാക്കൂർ മാത്രമല്ല, അടുത്തകാലത്തായി രശ്മിക മന്ദാന, കത്രീന കൈഫ്, രൺവീർ സിംഗ്, ആലിയ ഭട്ട് തുടങ്ങിയ നിരവധി മുൻനിര…

Read More

ജീവൻ പണയം വച്ച് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിയ ധീര യുവാവ്: രാജേഷിനെ അനുസ്മരിച്ച് മമ്മൂട്ടി

കണ്ണൂരിലെ ചെറുപുഴയിൽ വെള്ളത്തിൽ വീണ വയോധികനെ രക്ഷിച്ചതിന് ശേഷം ഒഴുക്കിൽപെട്ട് മരണത്തിനു കീഴടങ്ങിയ രക്ഷാപ്രവർത്തന പരിശീലകൻ രാജേഷിന് (36) ആദരവ് അർപ്പിച്ച് നടൻ മമ്മൂട്ടി. ജീവൻ പണയം വെച്ച് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിയ ആ ധീര യുവാവിന് ആദരാഞ്ജലികളെന്നാണ് മമ്മൂട്ടി കുറിച്ചത്. ‘‘ജീവൻ പണയം വച്ച് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിയ ആ ധീര യുവാവിന് ആദരാഞ്ജലികൾ. കണ്ണൂരിലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ തിരുവനന്തപുരം സ്വദേശി രാജേഷിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിന്‍റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.’’മമ്മൂട്ടിയുടെ വാക്കുകൾ. പുളിങ്ങോം മീന്തുള്ളിയിൽ പുഴയ്ക്കും കർണാടക വനത്തിനുമിടയിലെ കൃഷിയിടത്തിൽനിന്നു കോലുവള്ളിയിലെ ശബനിയിൽ ബെന്നിയെ (61) രക്ഷിച്ചു കൊണ്ടുവരുന്നതിനിടെയാണ് ദുരന്ത രക്ഷാപ്രവർത്തന പരിശീലകൻ കൂടിയായ രാജേഷ് (36) ഒഴുക്കിൽപ്പെട്ടത്.

Read More

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി. നാരായണൻ ചിത്രത്തിൽ നസ്‌ലൻ

ആഗോള തലത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയ കുമ്പളങ്ങി നൈറ്റ്സ് (2019) എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മധു സി. നാരായണൻ തിരിച്ചു വരുന്നു. നസ്‌ലൻ നായകനായി എത്തുന്ന പുതിയ മധു സി. നാരായണൻ ചിത്രം ഡോക്ടർ അനന്തു പ്രൊഡക്‌ഷൻസ് ബാനറിൽ ഡോക്ടർ അനന്തുവും സൈലന്‍റ് ക്യാറ്റ് ഫിലിംസും ചേർന്നാണ് നിർമിക്കുന്നത്. മലയാളത്തിൽ മികച്ച ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന നസ്‌ലൻ, ആദ്യ ചിത്രത്തിലൂടെ തന്നെ വലിയ കൈയടിയും അഭിനന്ദനവും നേടിയ മധു സി. നാരായണൻ എന്നിവർ ഒന്നിക്കുമ്പോൾ, മറ്റൊരു മനോഹരമായ ചലച്ചിത്രാനുഭവം കൂടി ലഭിക്കുമെന്ന പ്രതീക്ഷയും കാത്തിരിപ്പിലുമാണ് മലയാളി പ്രേക്ഷകർ. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും. ബേസിൽ ജോസഫിനൊപ്പം ചേർന്ന് നിർമിച്ച സൂപ്പർഹിറ്റ് ചിത്രം അതിരടിക്ക് ശേഷം ഒരുപിടി വലിയ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്ക്…

Read More

പൃഥ്വിരാജിന്‍റെ നായികയായിമാളവിക ശ‍‍ർമ മലയാളത്തിലേക്ക്

വൈശാഖിന്‍റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ആക്‌ഷൻ ത്രില്ലർ ബിഗ് ബഡ്ജറ്റ് ചിത്രം ഖലീഫയിലെ നായികയെ തെരഞ്ഞ് സോഷ്യൽ മീഡിയ. തെന്നിന്ത്യൻ താരം മാളവിക ശർമയാണ് പൃഥ്വിരാജിന്‍റെ നായികയായി എത്തുന്നത്. ചിത്രത്തിലെ അസലായവളേ… എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് മാളവികയെ അണിയറ പ്രവ‍ത്തക‍ർ പരിചയപ്പെടുത്തിയത്. ജേക്സ് ബിജോയ് സംഗീതം പകർന്ന ഗാനത്തിന്‍റെ വീഡിയോ നേരത്തെ തന്നെ അണിയറ പ്രവ‍ർത്തകർ റിലിസ് ചെയ്തിരുന്നു. ജേക്സ് ബിജോയ്-സിദ് ശ്രീറാം കൂട്ടുകെട്ടിൽ പിറന്ന ഗാനത്തിന് വരികൾ രചിച്ചത് മുത്തുവാണ്. സിദ് ശ്രീറാമും മഖ്ബൂൽ മൻസൂറും ചേ‍‍ർന്ന് ആലപിച്ച ഗാനം ഇതിനോടകം മൂന്നു മില്യണിലധികം വ്യൂവ്സാണ് കരസ്ഥമാക്കിയത്. ഗാനം റീൽസുകളിലും വൻ ട്രെൻഡിംഗ് ആയി തുടരുകയാണ്. പതിനായിരത്തോളം റീൽസുകൾ ഇതിനോടകം തന്നെ പുറത്തിറങ്ങി. കൂടാതെ, സ്പോട്ടിഫൈയിലും ദിവസേന ഒരു ലക്ഷത്തിന് മുകളിൽ വ്യൂസ് ലഭിക്കുന്നുണ്ട്. ഓണം റിലീസായി 20ന് ചിത്രം തിയറ്ററുകളിലെത്തും.…

Read More

“രാമായണ: പാർട്ട് 1′ ട്രെയിലർ പുറത്ത്

ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന “രാമായണ: പാർട്ട് 1′ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ ട്രെയിലർ ആഗോളതലത്തിൽ പുറത്തിറങ്ങി. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ടുതവണ ഓസ്കാർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്‍റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക ട്രെയിലർ മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ചു ഭാഷകളിലാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മനം മയക്കുന്ന ദൃശ്യ വിസ്മയമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്‍റെ അന്താരാഷ്‌ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ ധർമ പ്രൊഡക്‌ഷൻസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരക്കുന്നത്. ഇന്ത്യയിലും അതിരുകൾക്കപ്പുറത്തും…

Read More