മലയാളികളുടെ ഓണസങ്കല്പങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് ഓണത്തപ്പന്. ഓണ സങ്കല്പത്തിന് മിഴിവേകാന്‍ ഇത്തവണയും സരസുവിന്റെ ഓണത്തപ്പന്മാര് ഒരുങ്ങിക്കഴിഞ്ഞു. ചിങ്ങം പിറന്നാല്‍ തൃപ്പൂണിത്തുറ എരൂര്‍ കോഴിവെട്ടുംവെളി അറക്കപ്പറമ്പില്‍ വീട്ടില്‍ സരസുവിന് തിരക്കാണ്. കളിമണ്ണ് കുഴച്ച് 74കാരിയായ സരസു തനിയെ ഉണ്ടാക്കുന്ന ചെറുതും വലുതുമായ ഓണത്തപ്പന്മാര് വെയിലത്ത് ഉണക്കാന്‍ വച്ചിരിക്കുന്നത് ഇവിടെ എത്തുന്നവരുടെ മനം നിറയ്ക്കുന്ന കാഴ്ചയാണ്. എറണാകുളത്തുകാര്‍ക്ക് ഓണത്തപ്പനില്ലാത്ത പൂക്കളവും ഓണാഘോഷവുമില്ല. ഓണത്തപ്പനെ നിര്‍മിക്കുന്നതില്‍ ഏറ്റവും മുതിര്‍ന്ന തൊഴിലാളിയാണ് ഈ രംഗത്ത് അമ്പത് വര്‍ഷം പിന്നിട്ട സരസു. അമ്മ ഉണ്ടാക്കിയ ഓണത്തപ്പന്മാര്മണ്പാത്രനിര്മാണം കുലത്തൊഴിലാക്കിയ കുടുംബമാണ് സരസുവിന്റേത്. തീരെ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ആലുവയിലെ വീട്ടില്‍ അമ്മ പാപ്പി ഓണത്തപ്പനെ മെനഞ്ഞുണക്കി വില്പന നടത്തിയിരുന്നത് കണ്ടാണ് സരസു വളര്‍ന്നത്. അന്നൊക്കെ ഓണക്കാലത്ത് ഓണത്തപ്പന്മാരെ ഉണ്ടാക്കാനായി അമ്മയ്ക്കൊപ്പം കൂടുമായിരുന്നു. തൃപ്പൂണിത്തുറ എരൂര്‍ അറക്കപ്പറമ്പില്‍ രാജന്റെ ജീവിതസഖിയായതോടെയാണ് സരസു ഇതിന്റെ നിര്‍മാണത്തില്‍ സജീവമായായത്. മണ്‍പാത്ര നിര്‍മാണത്തിനൊപ്പം…
Read MoreCategory: RD Special
മാനസമൈനേ വരൂ… മലയാളത്തിന് മനോഹര മെലഡികൾ സമ്മാനിച്ച സലിൽ ചൗധരിയുടെ 29ാം ചരമവാർഷികം സെപ്റ്റംബർ അഞ്ചിന്
അനുഗൃഹീത നടൻ മധു ജീവൻ നൽകിയ ചെമ്മീനിലെ പരീക്കുട്ടി നെഞ്ച് പൊട്ടി പാടുന്ന “മാനസമൈനേ വരൂ.. ‘ ഇന്നും വിങ്ങലോടെ ഏറ്റുപാടുന്നവരിൽ എത്രപേർ സലിൽ ചൗധരിയെ ഓർമിക്കാറുണ്ട് എന്നറിയില്ല. ബംഗാളിൽ ജനിച്ച് ആസാമിൽ വളർന്ന സലിൽ ചൗധരിയാണ് ഇന്നും മലയാളത്തെ കുത്തിനോവിക്കുന്ന മാനസമൈനേ എന്ന എക്കാലത്തേയും മലയാള സിനിമാ വിരഹഗാനത്തിന് പിന്നിൽ എന്ന് മറക്കാതിരിക്കുക. എല്ലാ അതിരുകളും കടന്ന് മനുഷ്യത്വത്തിലേക്ക്, മനുഷ്യഹൃദയങ്ങളിലേക്ക്, ഏകതയിലേക്ക് പറന്നെത്തുന്നതാണ് സംഗീതമെന്ന് വിശ്വസിച്ചു സലിൽ ചൗധരി. ഈണം പകരുന്പോൾ മറ്റെല്ലാം മറന്ന് അനന്തമായ ചിറകുകൾ വിടർത്തി സംഗീതത്തിന്റെ മാത്രം ആകാശത്തിലേക്ക് പറന്നുയരുമായിരുന്നു സലിൽ ചൗധരി. ഏറ്റവും സൂക്ഷ്മമായ, പരിപൂർണമായ സംഗീതം അത് മാത്രമേ ഉണ്ടാവുകയുള്ളു മനസിൽ. അതൊരു അന്വേഷണമോ പരീക്ഷണമോ ഒക്കെയായിരുന്നു. ഹിന്ദുസ്ഥാനി സംഗീതവും പാശ്ചാത്യ സംഗീതവും ഉൾപ്പെടുന്ന ശാസ്ത്രീയ സംഗീതത്തിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നുവെങ്കിലും സിനിമാ സംഗീതത്തിൽ താനൊരിക്കലും ശാസ്ത്രീയ അടിത്തറ ഉപയോഗിച്ചിട്ടില്ലെന്ന്…
Read Moreഎല്ലാം ഒരു ഗ്രേസ്…
നാഗേന്ദ്രന്റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന നാഗേന്ദ്രൻസ് ഹണിമൂണ്‍സ് എന്ന വെബ് സീരിസിൽ ഒരല്പം മാനസിക വെല്ലുവിളിയുള്ള ലില്ലിക്കുട്ടി എന്ന കഥാപാത്രമായെത്തി കൈയടി നേടുകയാണ് നടി ഗ്രേസ് ആന്റണി. നിതിൻ രണ്‍ജി പണിക്കർ ഒരുക്കിയ നാഗേന്ദ്രൻ ഹണിമൂണ്‍സിലെ ലില്ലിക്കുട്ടിയെ മലയാളികൾ ഏറ്റെടുത്തതിൻറെ സന്തോഷത്തിലാണ് ഗ്രേസ് ആന്റണി. “മലയാളം വേണോ ഹിന്ദി വേണോ തമിഴ് വേണോ’ എന്നൊരൊറ്റ ചോദ്യത്തിലൂടെ ആദ്യ സിനിമയിലൂടെത്തന്നെ പ്രേക്ഷകരെ ഒന്നാകെ കൈപ്പിടിയിലാക്കിയ താരമാണ് ഗ്രേസ്. സോഷ്യൽ മീഡിയയിൽ എല്ലാം ഇപ്പോൾ നിറയുന്നത് ‘ജോസേട്ടനെന്നെ ഇഷ്ടായോ…’’ എന്നു തുടങ്ങുന്ന ലില്ലിക്കുട്ടിയുടെ ആദ്യ വെബ്സീരിസിലെ ഡയലോഗുകളാണ്. അപ്രതീക്ഷിതമായി ചിരിക്കുകയും കരയുകയും ആക്രമിക്കുകയും ചെയ്യുന്ന ലില്ലിക്കുട്ടിയെ കണ്ട പലരും പറഞ്ഞത് മലയാളത്തിന് അകാലത്തിൽ നഷ്ടപ്പെട്ടുപോയ നടി കല്പന തിരിച്ചുവന്നിരിക്കുന്നുവെന്നാണ്. ഗ്രേസ് ആന്റണിയെ ഉർവശിയോടും കല്പനയോടും ബിന്ദു പണിക്കരോടുമൊക്കെ ഉപമിക്കുന്നവരുണ്ട്. എന്നാൽ, അവരുടെ അഭിനയ മികവിനൊപ്പമെത്താൻ തനിക്കൊരിക്കലും കഴിയില്ലെന്നു ഗ്രേസ് ആന്റണി…
Read Moreനഗരവീഥികൾ അമ്പാടിയായി
കോട്ടയം: നഗരവീഥികൾ അമ്പാടിയായി. ഓടക്കുഴലും മയില്പീലിയും പീതാംബരവും ധരിച്ച ഉണ്ണിക്കണ്ണന്മാര് വീഥികള്‍ കൈയടക്കിയതോടെ ജില്ലയിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ വര്‍ണാഭമായി. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നെത്തിയ ചെറു ശോഭായാത്രകൾ നഗരത്തിലെത്തി മഹാ ശോഭായാത്രയായി സെൻട്രൽ ജംഗ്ഷനിൽ സംഗമിച്ചു. പൂണ്യമീ മണ്ണ് പവിത്രമീ ജന്മം എന്ന സന്ദേശം ഉയര്‍ത്തി ജില്ലയിലെ 3500 സ്ഥലങ്ങളിലാണ് ശീകൃഷ്ണ ജയന്തി ശോഭായാത്ര നടത്തിയത്. വയനാട് ദുരന്ത പശ്ചാത്തലത്തില്‍ പ്രത്യേക ക്രമീകരണങ്ങളോടെയായിരുന്നു ആഘോഷങ്ങൾ. ശോഭായാത്രയുടെ തുടക്കത്തില്‍ വയനാട് ദുരന്ത ബാധിതര്‍ക്കായി അനുസ്മരണവും പ്രാര്‍ഥനയും എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി സമൂഹത്തിന്റെ കരുതലായി സ്നേഹനിധി സമര്‍പ്പണവും നടത്തി. ഉറിയടി, നിശ്ചല ദൃശ്യം, മയക്കുമരുന്നു ലഹരിക്കെതിരെ സമൂഹ പ്രതിജ്ഞ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ കോട്ടയം നഗരത്തില്‍ തളിയക്കോട്ട, അമ്പലക്കടവ്, മുട്ടമ്പലം, വേളൂര്‍, പറപ്പാടം, കോടിമത, തിരുനക്കര തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര സെന്‍ട്രല്‍ ജംഗ്ഷനില്‍…
Read Moreമലയാള സിനിമാ നടിമാരുടെ ശാപം തിരിഞ്ഞുകൊത്തുമ്പോൾ…
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതുമുതൽ മലയാള ചലച്ചിത്രലോകമാണ് എങ്ങും സംസാരവിഷയം. പത്ര, ദൃശ്യമാധ്യമങ്ങൾക്കുപരി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സിനിമാലോകത്തെ സദാചാരം ചികയുകയാണ്. ശക്തികുറഞ്ഞ അവസ്ഥയിലാണെങ്കിലും ചില ചലച്ചിത്രപ്രവർത്തകർ, പ്രത്യേകിച്ചു നടീനടന്മാർ പ്രതിരോധവുമായി രംഗത്തുണ്ട്. “സിനിമാലോകത്തു മാത്രമല്ലല്ലോ സ്ത്രീപീഡനം’ എന്ന ചോദ്യമാണ് അവർക്ക് ആകെ തിരിച്ചുചോദിക്കാനുള്ളത്. വിഷയം പൊതുജനങ്ങൾ ചർച്ചയാക്കുന്നതിലുള്ള അമർഷവും ചിലർ പങ്കുവയ്ക്കുന്നു. ഇതൊക്കെ കാണുമ്പോൾ ഇൻ ഹരിഹർ നഗറിലെ ജഗദീഷിന്റെ അപ്പുക്കുട്ടനെയാണ് ഓർമവരുന്നത്. തന്നെ തട്ടിയിട്ടു മരുന്നുപൊട്ടിച്ച അപ്പുക്കുട്ടനോടു പറവൂർ ഭരതന്റെ കഥാപാത്രം ദേഷ്യപ്പെടുമ്പോൾ, ‘ഞാൻ മാത്രമല്ല, അവരുമുണ്ട്’ എന്നു കൂട്ടുകാരെ ചൂണ്ടിക്കാണിക്കുന്ന രക്ഷപ്പെടൽതന്ത്രം. സിനിമാപ്രവർത്തകരെ, പ്രത്യേകിച്ചു മലയാളസിനിമാപ്രവർത്തകരെ സമൂഹമധ്യത്തിൽ സദാചാരവിരുദ്ധരായി ചിത്രീകരിച്ചത് ആരാണ്? മാധ്യമങ്ങളും ജനങ്ങളുമാണോ? അല്ല എന്നാണ് ഉത്തരം. ആ പാപക്കറ പുരണ്ടിരിക്കുന്നതു സിനിമക്കാരിൽതന്നെയാണ്. വിശദീകരിച്ചാൽ, സംവിധായകരിലും എഴുത്തുകാരിലും. അതിൽ മുന്നിൽനിൽക്കുന്നത് “ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്’ എന്ന ചിത്രമാണ്. കെ.ജി.…
Read Moreഒരു ഗ്രാമത്തില്‍ ഇരച്ചെത്തിയ ദുരന്തം; വിറയല്‍ മാറാതെ വിലങ്ങാട്
വിലങ്ങാട്…മലനിരകളാല്‍ മനോഹരമായ നാട്ടില്‍ ഇന്ന് കണ്ണീര് തെളിനീരായി ഒഴുകുകയാണ്. ഓടിക്കളിച്ച വീട്ടുമുറ്റം തേടി കുരുന്നുകള്‍, മണിക്കൂറുകള്‍ക്ക് മുന്‍പ് അന്തിയുറങ്ങിയ വീട് തേടി അലയുന്ന മാതാപിതാക്കള്‍… കണ്ണീരണിയാതെ കാണാനാവില്ല ഇപ്പോള്‍ വിലങ്ങാടുകാരെ. ഇഷ്ടഭൂമിയില്‍ ജീവിച്ചവര്ക്കുമേല് ഇടിത്തീയായാണ് ഉരുള്‍പൊട്ടല്‍ എന്ന ദുരന്തം വന്നുഭവിച്ചത്. ആ മുറിവ് ഉണങ്ങിയിട്ടില്ല. അടുത്തെങ്ങും ഉണങ്ങുകയുമില്ല. കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ തൂണേരി ബ്ലോക്കില്‍ വാണിമല്‍ പഞ്ചായത്തില്‍ പെടുന്ന മൂന്ന് വില്ലേജുകളിലൊന്നാണ് വിലങ്ങാട്. എന്നാൽ, ചരിത്രത്തില്‍ ഇനി വിലങ്ങാടിനെ ഓര്‍ക്കുക ഉരുള്‍പൊട്ടല്‍ തർത്തെറിഞ്ഞ നാട് എന്ന പേരിലായിരിക്കും. കൈപിടിച്ചുയര്‍ത്താനുള്ള ശ്രമം പലരീതിയില്‍ തുടരുമ്പോഴും നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവിലാണ് പലരും.ഒരാളുടെ ജീവനേ പ്രകൃതിയുടെ കലിതുള്ളലില്‍ നഷ്ടപ്പെട്ടുള്ളുവല്ലോ എന്നാശ്വസിക്കുമ്പോഴും ജീവന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരുടെ മനസിനുണ്ടായ ആഘാതം എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കുകതന്നെ അസാധ്യം. മേഖലയിലെ ഉരുൾപൊട്ടൽ സാധ്യതാ കേന്ദ്രങ്ങൾ അറിഞ്ഞശേഷമാകും പുനരധിവാസം സംബന്ധിച്ച് റിപ്പോർട്ട് നൽകുകയെന്നാണ് ജില്ലാ കളക്ടര്‍…
Read Moreതങ്കമ്മ ടീച്ചറുടെ വിശ്രമ ജീവിതം കളര്‍ഫുൾ
ഉണ്ണിയേശുവിനെ കൈകളിലേന്തിയ മാതാവ്, യേശു ക്രിസ്തു, രാധാ സമേതനായ കൃഷ്ണന്, പ്രകൃതിയിലെ മനോഹരക്കാഴ്ചകള്‍… വിശ്രമ ജീവിതം ചായങ്ങള്‍ ഒഴുകുന്ന കാന്‍വാസിലൂടെ കളര്‍ഫുള്‍ ആക്കുകയാണ് 83കാരിയായ എം.ജി. തങ്കമ്മ ടീച്ചര്‍. വരയുടെയും വര്‍ണങ്ങളുടെയും ലോകത്ത് തനിക്കിപ്പോഴും ബാല്യമാണെന്ന് ടീച്ചര്‍ പറയുമ്പോഴും ആ വരകളില്‍ നിറയുന്നത് നയന മനോഹരകാഴ്ചകളാണ്. അധ്യാപന ജീവിതത്തില്‍നിന്നും വിരമിച്ച ശേഷം മക്കളുടെ പ്രോത്സാഹനത്തില്‍ 74-ാം വയസില്‍ ചിത്രരചന പഠിച്ചു തുടങ്ങിയ എറണാകുളം ഇടപ്പള്ളി ശ്രീവത്സം വീട്ടില്‍ എം.ജി. തങ്കമ്മ ഇതിനകം താന്‍ വരച്ച 70ലധികം ചിത്രങ്ങളുടെ രണ്ട് പ്രദര്‍ശനങ്ങളും നടത്തി. ചിത്രരചനയോടു കൂട്ടുകൂടിയ ബാല്യം സ്കൂള്‍ പഠന കാലത്തു തന്നെ തങ്കമ്മയ്ക്ക് വരയ്ക്കാന്‍ ഇഷ്ടമായിരുന്നു. സ്കൂളിലേക്കും പോകുന്ന വഴിയിലെ കാഴ്ചകളൊക്കെ ഇടയ്ക്കിടയ്ക്ക് പേപ്പറില്‍ പെന്‍സിൽ കൊണ്ട് വരച്ച് മാതാപിതാക്കളെയും ബന്ധുക്കളെയുമൊക്കെ കാണിക്കുമായിരുന്നു. എങ്കിലും ചിത്രരചന ശാസ്ത്രീയമായി പഠിക്കണമെന്ന മോഹമൊന്നും അന്നുണ്ടായില്ല. പഠനശേഷം അധ്യാപികയായി ജോലി കിട്ടി.…
Read Moreകാലത്തിനുമപ്പുറം ഈ നാദധാര…
‘എഹ്സാൻ തേരാ ഹോഗാ മുഛ്പർ ദിൽ ചാഹ്താ ഹേ വോ കഹ്നേ ദോ’ ജംഗ്ലി എന്ന സിനിമയിലെ നായകനായ ഷമ്മി കപൂർ പാടുന്ന പാട്ടാണിത്. തന്റെ പ്രണയം കണ്ടില്ലെന്ന് നടിക്കുന്ന നായികയായ സൈറാ ബാനുവിന് മുന്നിൽ നിൽക്കുമ്പോൾ ഉള്ളിൽ തിങ്ങിവിങ്ങുന്ന സ്നേഹവും മോഹവും മന്ത്രിക്കുന്നതു പോലെ ഒഴുകുകയാണ്. ഷമ്മി കപൂറിലേക്ക് മുഹമ്മദ് റാഫി കടന്നുകയറുകയാണെന്ന് പറയുകയാവും നല്ലത്. അലൗകിക നാദധാരയ്ക്ക് ഉടമയായ മുഹമ്മദ് റാഫിയിലൂടെ പ്രേക്ഷകർ ഇങ്ങനെ എത്രയോ പ്രണയമറിഞ്ഞു; പ്രണയത്തിന്റെ കനൽ നീറ്റലറിഞ്ഞു. എഹ്സാൻ തേരാ ഹോഗാ എന്ന ഗാനത്തിലെ പ്രണയം തളംകെട്ടി നിൽക്കുന്ന ഷമ്മി കപുറിന്റെ കണ്ണുകൾ മറക്കുക എളുപ്പമല്ല. ആ പ്രണയത്തിന് ജീവൻ പകർന്ന മുഹമ്മദ് റാഫിയേയും. മുഹമ്മദ് റാഫി എന്ന സംഗീത ഇതിഹാസം ഭൂമി വിട്ട് പറന്നിട്ട് നാളെ 44 വർഷം!. 1980 ജൂലൈ 31ന് മുംബൈയിലായിരുന്നു അന്ത്യം. വർഷവും തീയതിയും…
Read Moreഇവിടെയുമുണ്ടൊരു ആമസോൺ വനം
മഴുവിന്റെ ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട അമൂല്യവനഗണത്തിൽപ്പെടുന്ന അഗസ്ത്യവനം ഐക്യരാഷ്ട്ര സഭയുടെ പൈത്യക പദവിയിലാണ്. ലോകത്തിലെ ബയോസ്പിയർ വനമായി അഗസ്ത്യമലയെ ഐക്യരാഷ്ട്ര സഭയുടെ യുനസ്കൊ പ്രഖ്യാപിച്ചതോടെ ഈ മഴക്കാടുകൾ ആഗോള പ്രശസ്തിയിലേക്ക് വളർന്നിരിക്കുകയാണ്. പെറുവിൽ ചേർന്ന ഇന്റർനാഷണൽ കോ-ഓർഡിനേറ്റിംഗ് കൗൺസിൽ ഓഫ് മാൻ ആൻഡ് ബയോസ്പിയർ ആണ് പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരം ജില്ലയിൽപ്പെട്ട നെയ്യാർ വന്യജീവി സങ്കേതത്തിൽപ്പെട്ടതാണ് അഗസ്ത്യകൂട പർവതം. പർവതത്തിന് താഴെ കന്യാകുമാരി, തിരുനെൽവേലി ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മഴക്കാടുകൾ ലോകത്തിലെ സംരക്ഷണം അർഹിക്കുന്ന വനമായി കണക്കാക്കുന്നു. രണ്ടായിരം ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള അഗസ്ത്യമല ലോകമെമ്പാടും അറിയപ്പെടുന്ന 161 മഴ വനങ്ങളിൽ ഉൾപ്പെട്ടതാണ് എന്നത് ഇതിന്റെ സവിശേഷത തെളിയിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ കണക്കുപ്രകാരം ആമസോൺ തടങ്ങളിലും കൊളംബിയ, ക്യൂബ, ഇക്വഡോർ, പെറു, മധ്യ അമേരിക്ക, ബ്രസീൽ, ദക്ഷിണ പൂർവേഷ്യ, വടക്കുകിഴക്കേഷ്യ, മലേഷ്യ, തായ്ലാൻഡ്, സുമാത്ര, ന്യൂഗിനി, സാബാ,…
Read Moreദുഃഖം തളംകെട്ടിയ ജൂലൈ 18… ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മൻ ചാണ്ടി മടങ്ങിയിട്ട് ഒരാണ്ട്; ആരോടും ‘നോ’ പറയാത്ത ഒരേയൊരാള്‍
കോട്ടയം: ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മന്‍ ചാണ്ടി മടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. കാലം മറന്നിട്ടില്ല ആ അന്ത്യനിദ്രയും വിലാപയാത്രയും.തിരുവനന്തപുരം മുതല്‍ എത്ര കൈകള്‍ അഭിവാദ്യം ചെയ്തു. അവര്‍ എത്ര കോടി പൂക്കള്‍ വാരിവിതറി. അനന്തപുരിയില്‍നിന്നു കോട്ടയം വരെ 150 കിലോമീറ്റര്‍ താണ്ടാനെടുത്തത് 28 മണിക്കൂര്‍. അതിവേഗം, ബഹുദൂരം കുതിക്കുന്ന കാലത്ത് ഉമ്മന്‍ ചാണ്ടിയുടെ വാഹനം മൂന്നു മണിക്കൂറില്‍ പിന്നിട്ടിരുന്നു ഇത്രയും ദൂരം. തിരുനക്കരയില്‍നിന്നു കടലിരമ്പല്പോലെ അണികളുടെയും ആരാധകരുടെയും നടവില്‍ മൃതദേഹ പേടകം വഹിച്ച വാഹനവ്യൂഹം പുതുപ്പള്ളിയിലേക്കു നീങ്ങുമ്പോള്‍ കാലം വിധിയെഴുതി; മറ്റൊരാള്‍ ഇങ്ങനെ ഇനിയിതുവഴി പോകാനിടയില്ലെന്ന്. കാലത്തിനു മുന്നേ കുതിച്ച നേതാവിന്റെ ഭൗതികശരീരം കബറടക്കിയത് നിശ്ചയിച്ചതിലും ഒന്‍പതു മണിക്കൂര്‍ വൈകി. ജനസമ്പര്ക്കപരിപാടികളില് പതിനെട്ടു മണിക്കൂര്‍ വരെ കൈനിറയെ ഫയല്ക്കെട്ടുമായി അക്ഷമനായി നിലകൊണ്ടിരുന്ന ആ ആറരയടിക്കാരന്‍ ജനങ്ങളുടെ തലയെടുപ്പുള്ള കരുതലാളായിരുന്നു, കാരുണാമയനായിരുന്നു. അന്‍പതു കൊല്ലം പുതുപ്പള്ളിക്കാരുടെ കരവലയത്തില്‍ സുരക്ഷിതനും കോട്ടയത്തിന്റെ…
Read More