ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ദേഹത്ത് മയക്ക് മരുന്ന് കുത്തിവച്ചന്ന് ആരോപണവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. കനിക ദേവ്രാനി എന്ന യൂട്യൂബറാണ് ആരോപണവുമായി രംഗത്തെത്തിയത്. പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരി ജംഗ്ഷൻ റെയിൽവേസ്റ്റേഷനിൽ നിന്നും ബ്രഹ്മപുത്ര മെയിലിൽ യാത്ര ചെയ്യുമ്പോൾ തന്നെയും സഹയാത്രികരെയും മയക്കുമരുന്ന് നൽകി കൊള്ളയടിച്ചു എന്നാണ് യുവതി പറഞ്ഞത്.
സംഭവത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് ആശങ്കയുമായി എത്തിയത്. സെക്കൻഡ് എസിയിലാണ് യുവതിയും കൂട്ടരും യാത്ര ചെയ്തത്. അപ്പോൾ ടിക്കറ്റ പോലും ഇല്ലാതെ !രു അപരിചിതൻ തന്റെ അടുത്തുകൂടി കടന്നു പോയെന്നു അയാൾ പോയ്ക്കഴിഞ്ഞപ്പോൾ തന്റെ ബോധം മറഞ്ഞെന്നും യുവതി പറഞ്ഞു.
ബോധം വന്നശേഷം എഴുന്നേറ്റ് നോക്കിയപ്പോൾ തലയിണയുടെ അടിയിൽ വച്ച ഐഫോൺ കാണാതെ ആയെന്നും കനിക കൂട്ടിച്ചേർത്തു. തന്റെ കൂടെ യാത്ര ചെയ്ത മറ്റ് യാത്രക്കാരുടെ ഫോണും കാണാതായെന്നും ഇവർ പറഞ്ഞു. ഇന്ത്യയിലെ ട്രെയിൽ യാത്ര സുരക്ഷിതമല്ലെന്ന് പറഞ്ഞാണ് സംഭവത്തിന്റെ വീഡിയോ യുവതി പങ്കുവച്ചത്.