കൂര്‍ക്കഞ്ചേരി ഷോപ്പിംഗ് കോംപ്ലക്‌സില്‍ തീപിടിത്തം; ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു

tcr-fireforceതൃശൂര്‍: കൂര്‍ക്കഞ്ചേരി തങ്കണമണി കയ റ്റത്തെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ വന്‍ അഗ്നി ബാധ. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം രണ്ടുപേര്‍ക്കു പരുക്കേറ്റു. തങ്കമണികയറ്റത്തിനു സമീപമുളള റിലീഫ് ജൂണിയര്‍ എന്ന സ്ഥാപനത്തിന്റെ രണ്ടും മൂന്നും നിലകളില്‍ ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാര ണമെന്നാണു പ്രാഥമിക നിഗമനം. സംഭവസമയത്ത് ജീവനക്കാര്‍ ഉച്ചഭക്ഷണം കഴി ക്കാന്‍ പോയിരിക്കുകയായിരുന്നു.

രണ്ടാംനിലയില്‍ കുട്ടികളുടെ വസ്ത്രങ്ങള്‍, പാവകള്‍ തുടങ്ങിയവയുടെ ഷോറൂമും മൂന്നാം നിലയില്‍ ഓഫീസുമാണു പ്രവര്‍ത്തി ച്ചിരുന്നത്. രണ്ടാംനിലയിലാണ് ആദ്യം പുക യുയര്‍ന്നത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് തീപിടുത്തമുണ്ടായത് അറിഞ്ഞത്. ഉടന്‍ തന്നെ തൊഴിലാളികളെ മുകളില്‍ നിന്ന് ഇറ ക്കുകയും ഫയര്‍ഫോഴ്‌സിനെ വിവരം അറി യിക്കുകയും ചെയ്തതിനാല്‍ വന്‍ദുരന്തം ഒഴിവായി.

ഫയര്‍ഫോഴ്‌സിന്റെ എട്ടു യൂണിറ്റുകളെത്തിയാണു തീയണച്ചത്. രാവിലെ 11 മുതല്‍ കൂര്‍ക്കഞ്ചേരി ഭാഗങ്ങളില്‍ വൈദ്യുതി മുടക്ക മായിരുന്നതിനാല്‍ കോംപ്ലക്‌സില്‍ മണിക്കുറുകളായി ജനറേറ്ററാണു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. വലിയ തോതിലുള്ള വൈദ്യുതി ഉപയോഗത്തിന്റെ ഇടയില്‍ ലോഡ് കൂടിയ താവാം ഷോര്‍ട്ട് സര്‍ക്യൂട്ടിനു കാരണമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കെട്ടിടത്തിന്റെ ചില്ലു പൊട്ടിച്ചാണ് ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുക നിറഞ്ഞ കെട്ടിടത്തില്‍ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഈസ്റ്റ്-നെടുപുഴ സ്റ്റേഷനുകളില്‍നിന്ന് പോ ലീസ് സംഘവും സ്ഥലത്തെത്തി. കെട്ടിടത്തില്‍ സ്ഥാപിച്ചിട്ടുളള അഗ്നിശമന ഉപകരണം പ്രവര്‍ത്തനരഹിതമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

തീയണക്കുന്നതിനിടെ ചില്ലുതകര്‍ന്നു രണ്ടു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കു പരി ക്കു പറ്റി. ലീഡിംഗ് ഫയര്‍മാന്‍ പോള്‍ ഡേ വിഡ്, ഫയര്‍മാന്‍ ട്രെയിനി ശരത്ചന്ദ്ര ബാബു എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലം മേയര്‍ അജിത ജയരാജന്‍, കൗണ്‍സിലര്‍ വിന്‍ഷി അരുണ്‍മാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Related posts