പഴയന്നൂർ: പ്രകൃതി ദുരന്തത്തിൽ തകർന്നുപോയ പഴയന്നൂരിലെ ചീരക്കുഴി ഇറിഗേഷൻ പദ്ധതിയുടെ പുനർ നിർമാണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഡോ.പി.കെ.ബിജു എംപി പ്രമേയം അവതരിപ്പിച്ചു. പ്രകൃതി ദുരന്തത്തിൽ പഴയന്നൂരിലെ ചീരക്കുഴി ഇറിഗേഷൻ പദ്ധതിയുടെ ഷട്ടറുകളും, അനുബന്ധ കനാലുകളും പൂർണമായും തകർന്നു പോയിരിക്കുകയാണ്.
നിലവിൽ വെള്ളം സംഭരിക്കാൻ കഴിയാത്ത നിലയിലാണ് ചീരക്കുഴി ഇറിഗേഷൻ പദ്ധതിപദ്ധതിയുടെ പുനർനിർമാണത്തിനായി ജലസേചന വകുപ്പധികൃതർ 14 കോടി രൂപയുടെ എസ്റ്റിമേറ്റ് ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. താത്കാലിക തടയണ നിർമാണത്തിനായി 74 ലക്ഷം രൂപ സർക്കാർ ഇതിനകം അനുവദിച്ചിട്ടുണ്ട്.
പഴയന്നൂർ, കൊണ്ടാഴി, പാഞ്ഞാൾ, വളളത്തോൾ നഗർ, ദേശമംഗലം എന്നീ ഗ്രാമപഞ്ചായത്തുകളിലെ 987 ഹെക്ടർ കൃഷി സ്ഥലത്തേക്ക് വെളളമെത്തിക്കുന്നതിനുളള ഏക ജലസ്രോതസ്സാണ് ചീരക്കുഴി ഇറിഗേഷൻ പദ്ധതി. അതുകൊണ്ട് തന്നെ പദ്ധതിയുടെ പുനർനിർമ്മാണം അടിയന്തിര പ്രധാന്യത്തേടെ പൂർത്തിയക്കേണ്ടതുണ്ടെന്നും എം.പി പ്രമേയത്തിൽ ചൂണ്ടിക്കാണിച്ചു.
പാലക്കാട് ജില്ലയുമായി ബന്ധിപ്പിക്കുന്ന കൊണ്ടാഴി-ഒറ്റപ്പാലം റോഡ് ഗതാഗത യോഗ്യമാക്കുന്നതിനാവശ്യമായ അടിയന്തിര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന മറ്റൊരു പ്രമേയവും എം.പി അവതരിപ്പിച്ചു.