ട്യുറിംഗ് ടെസ്റ്റ് വിജയിച്ചു; കവിത രചിക്കാനും റോബോട്ട്

robortകവിതകള്‍ രചിക്കാനും ഇനി റോബോട്ട്. ചൈനയിലെ സിങ്ഹുവ യുണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത വിവി എന്ന “റോബോട്ട് കവി’ 12 വിദഗ്ധരുടെ മുമ്പില്‍ തന്റെ കഴിവുകള്‍ പ്രകടിപ്പിച്ച് അംഗീകാരം നേടിക്കഴിഞ്ഞു. ട്യുറിംഗ് ടെസ്റ്റ് എന്നാണ് ഇതിനു പറയുക. മനുഷ്യരെപ്പോലെതന്നെ നല്ല കവിതകള്‍ തനിക്കും എഴുതാന്‍ കഴിയുമെന്നു വിവി തെളിയിച്ചുകഴിഞ്ഞു.

സിങ്ഹുവ യൂണിവേഴ്‌സിറ്റിയിലെ വിവരസാങ്കേതികവിദ്യാ വിഭാഗവും ഭാഷാപഠന വിഭാഗവുമാണ് വിവിയെ വികസിപ്പിച്ചത്. 25 കവിതകള്‍ രചിക്കാന്‍ ഈ റോബോട്ടിനാകും. ബ്രിട്ടീഷ് സയന്റിസ്റ്റായ അലന്‍ ട്യുറിംഗിന്റെ പേരിലാണ് ട്യുറിംഗ് ടെസ്റ്റ് അറിയപ്പെടുക. യന്ത്രങ്ങളുടെ കഴിവുകള്‍ മനുഷ്യരേക്കാളും മികച്ചതാണെന്ന് കണ്ടെത്തുന്ന വിലയിരുത്തലിനാണ് ട്യൂറിംഗ് ടെസ്റ്റ് എന്നു പറയുന്നത്.

റോബോട്ട് എഴുതിയ 10 കവിതകളും മനുഷ്യര്‍ എഴുതിയ 10 കവിതകളും വിദഗ്ധ സമിതിക്കു പരിശോധിക്കാന്‍ നല്കി. മനുഷ്യരും റോബോട്ടും രചിച്ചവ കണ്ടെത്താനാണ് സമിതിക്ക് നല്കിയ ടാസ്ക്. റോബോട്ട് രചിച്ച കവിതകളില്‍ മൂന്നെണ്ണം മാത്രമേ തിരിച്ചറിയാന്‍ സമിതിക്കു കഴിഞ്ഞുള്ളൂ. അതായത് റോബോട്ട് വിജയിച്ചു.

അടുത്ത ഘട്ടം കവിതകളുടെ താളം, ഇതിവൃത്തം തുടങ്ങിയ പ്രധാന ഘടനകള്‍ക്ക് അഞ്ചില്‍ 2.72 മാര്‍ക്കും റോബോട്ടിന്റെ കവിതകള്‍ക്ക് ലഭിച്ചു. മനുഷ്യര്‍ രചിച്ച കവിതകളുടെ ശരാശരി മാര്‍ക്ക് 3.20 ആണ്. അതായത്, അല്പംകൂടി ശ്രമിച്ചാല്‍ മനുഷ്യരേക്കാളും മികച്ച രീതിയില്‍ കവിത എഴുതാന്‍ റോബോട്ടുകള്‍ക്കു കഴിയും.

സമീപകാലത്ത് കവിത രചിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ചൈനയില്‍ പ്രശസ്തിയാര്‍ജിച്ചിരുന്നു. സുഹൃത്തുക്കള്‍ക്കും കുടൂംബാംഗങ്ങള്‍ക്കുമൊക്കെ ആശംസകള്‍ അയയ്ക്കാന്‍ ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചുവരുന്നു.

Related posts