പടിഞ്ഞാറേകല്ലടയിലെ കുടിവെള്ള ക്ഷാമം : ജനപ്രതിനിധികള്‍ എന്‍ജിനീയറെ തടഞ്ഞുവച്ചു

KLM-WARERശാസ്താംകോട്ട പടിഞ്ഞാറേകല്ലയില്‍ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ വാട്ടര്‍ അഥോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെതടഞ്ഞുവച്ചു. കഴിഞ്ഞ രണ്ട് മാസമായി പഞ്ചായത്തില്‍ അതിരൂക്ഷമായ കുടിവെള്ളക്ഷാമംനേരിടുകയാണ്. കിണറുകളും ജലാശയങ്ങളും വരണ്ടു.

പമ്പ് ഹൗസുകളുടെ പ്രവര്‍ത്തനം ഭാഗികമായി.രൂക്ഷമായകുടിവെളളക്ഷാമംനേരിടുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ പ്രദേശം വിട്ട് ബന്ധുവീടുകളിലേക്ക് പലായനം ചെയ്യുന്നു. സമുദ്രനിരപ്പിലും താഴേ സ്ഥിതിചെയ്യുന്നപടിഞ്ഞാറേകല്ലടയില്‍ കഴിഞ്ഞ കാലങ്ങളിലൊന്നും ഇത്തരത്തില്‍ കുടിവെള്ള ക്ഷാമത്തിന്റെ തീവ്രത അറിഞ്ഞിട്ടില്ല. ശാസ്താംകോട്ട തടാകത്തിന്റെവൃഷ്ടിപ്രദേശങ്ങളായ വിളന്തറ, വലിയപാടം, കടപുഴ മേഖലകളിലുംകുടിവെള്ളമില്ലാത്ത സ്ഥിതിയാണ്. വേനല്‍ രൂക്ഷമായിട്ടും വാട്ടര്‍ അഥോറിറ്റി കുടിവെള്ളമെത്തിക്കാന്‍ മുന്‍കരുതലെടുക്കാത്തത് വ്യാപക പ്രതിക്ഷേധത്തിന ്ഇടയാക്കിയിരുന്നു.

തടാകത്തിലെ ആദിക്കാട് പമ്പ് ഹൗസില്‍ നിന്നും കുന്നത്തൂര്‍ ചേലൂര്‍ പമ്പ് ഹൗസില്‍ നിന്നുമാണ് പടിഞ്ഞാറേകല്ലടയിലേക്ക് ആവശ്യമായവെള്ളമെത്തുന്നത്. ചേലൂര്‍ കുടിവെള്ള പദ്ധതിയില്‍ നിന്ന് കടപുഴ വാര്‍ഡിലേക്ക് മാത്രമാണ് വെള്ളം ലഭിക്കുന്നത്. പഞ്ചായത്തിലെ എന്‍പത് ശതമാനത്തില്‍ ഏറെ ആളുകളുടെ പ്രധാന കുടിവെള്ള സ്രോതസ് ശാസ്താംകോട്ട തടാകത്തിലെആദിക്കാട് കുടിവെള്ള പദ്ധതിയാണ് .നാല് പതിറ്റാണ്ട് മുമ്പ് അന്നത്തെ പരിമിതമായ ആവശ്യത്തിനു വേണ്ടി സ്ഥാപിച്ച പദ്ധതി പുതിയ കാലത്തിന് അനുസരിച്ച് നവീകരിച്ചിട്ടില്ല.

പമ്പ് ഹൗസ് സ്ഥാപിച്ചപ്പോള്‍ ഉണ്ടായ ജലനിരപ്പില്‍ നിന്ന് തടാകം ഏറെ ഉള്‍വലിഞ്ഞിരിക്കുകയാണ്. മീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്ന് ചാലുകീറി റിസര്‍വ്വ് വോയറില്‍ എത്തിച്ചാണ് ഇപ്പോള്‍ വെള്ളം പമ്പുചെയ്യുന്നത്.പടിഞ്ഞാറേകല്ലടയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായ വിളന്തറ പദ്ധതി അധികൃതരുടെകെടുകാര്യസ്ഥതയില്‍ നോക്കുകുത്തിയായി നിലനില്‍ക്കുന്നു.ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ടാങ്ക് അടക്കമുളള സംവിധാനങ്ങള്‍ വന്നെങ്കിലും പദ്ധതിക്ക് അനുബന്ധമായി പൈപ്പുലൈനുകള്‍ മാറാത്തതു കൊണ്ടാണ് വിളന്തറപദ്ധതിയുടെ പ്രവര്‍ത്തനം താറുമാറായത്.

ഈ സാഹചര്യത്തിലാണ്ജനപ്രതിനിധികള്‍ വാട്ടര്‍ അഥോറിറ്റി എക്‌സികൂട്ടീവ് എന്ജിനീയറെ തടഞ്ഞുവച്ചത്. സമരത്തിന് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എന്‍ യശ്പാല്‍, കെ സുധീര്‍, ആര്‍ മണികണ്ഠന്‍, എന്‍ ചന്ദ്രശേഖരന്‍, എസ് ജയ, ശുഭ, പ്രീതാ ഗോപന്‍, സരസ്വതി, ഉഷ, ഷീജ എന്നിവര്‍ നേതൃത്വം നല്‍കി .

Related posts