പത്തനാപുരം: കഞ്ചാവു മാഫിയയുടെ കേന്ദ്രമായി പത്തനാപുരം കല്ലുംകടവ് മാറുന്നു. ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതതയിലുളള സാംസ്കാരിക നിലയത്തിന്റെ കെട്ടിടവും, മൂത്രപ്പുരയ്ക്കായി നിര്‍മ്മിച്ച ഷെഡും കേന്ദ്രീകരിച്ചാണു കഞ്ചാവു വില്‍പനയും ഉപയോഗവും നടക്കുന്നത്. ദിവസവും രാവിലെ നാലോടെ വില്‍പ്പനക്കാരും ആവശ്യക്കാരും ഇവിടെ എത്തും. ഇതു രാത്രി വൈകുന്നതു വരെ തുടരും.സമീപത്തുള്ള തേക്കിന്‍ കാട്ടിലും, കല്ലുംകടവ് തോടിനോടുചേര്‍ന്നുള്ള ഇടങ്ങളിലുമാണ് കഞ്ചാവ് സൂക്ഷിക്കുന്നത്. പോലീസിനെ നിരീക്ഷിക്കാനും ഇവര്‍ സംഘത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഞ്ചാവു വാങ്ങുന്നതില്‍ അധികവും പതിനാറു വയസില്‍ താഴെ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ ദിവസം കഞ്ചാവ് വില്‍പനയ്ക്കിടെ പോലീസിന്റെ പിടിയിലായ ചെമ്പനരുവി സ്വദേശി മഞ്ചേഷിന്റെ ഇടപാടുകാരില്‍അധികവുംപ്രായപൂര്‍ത്തിയാകാത്തവിദ്യാര്‍ഥികളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കഞ്ചാവിനായി മഞ്ചേഷിനെ വിളിച്ച നിരവധി വിദ്യാര്‍ത്ഥികളേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ ഫോണുകള്‍ പരിശോധിപ്പിച്ചപ്പോള്‍ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണു പോലീസ് കണ്ടെടുത്തത്.
സഹപാഠികളായ നിരവധി പെണ്‍കുട്ടികളും ഇവരുടെ വലയില്‍ കുടുങ്ങിയിട്ടുണ്ട്.വിലകൂടിയ മൊബൈയില്‍ ഫോണുകളും ആഡംബര ബൈക്കുകളും അടിച്ചുപൊളിക്കാന്‍ പണവും നല്‍കുന്ന മാതാപിതാക്കളാണു ഇത്തരം വിദ്യാര്‍ത്ഥികള്‍ വഴിതെറ്റാന്‍ കാരണമെന്ന് പോലീസ് പറയുന്നു. ക ല്ലുംകടവില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന സാംസ്ക്കാരികനിലയംപ്രവര്‍ത്തനസജ്ജമാക്കിയാല്‍ ഒരു പരിധിവരെ അതിനെ ചുറ്റിപറ്റിയുള്ള മാഫിയസംഘങ്ങളെഒഴിവാക്കാനാകും.കടയ്ക്കാമണ്‍ കോളനിയിലും കഞ്ചാവു സംഘം വിഹരിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്. വിദ്യാലയങ്ങള്‍ കേദ്ധ്രീകരിച്ച് നടക്കുന്ന ഇത്തരം മാഫിയകളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടു|െന്ന് എസ്. ഐ. രാഹുല്‍ രവീന്ദ്രന്‍ പറഞ്ഞു.